Sunday, 30 November 2014

PROSPECTIVE CUSTOMER

അർഥം മനസ്സിലായില്ല അല്ലെ. എന്നാൽ പറഞ്ഞു തരാം. നാട്ടിൽ ഒരു പട്ട ഷാപ് ഉണ്ടെന്നു വിചാരിക്കുക. പലരും അവിടേക്ക് നടന്നു കയറി പലതും കഴിക്കുന്നു ആടി കുഴഞ്ഞു കൊണ്ടു തിരിച്ചു വരുന്നു. ഇവരെ ഒക്കെ നാം ആ പട്ട ഷാപ്പിലെ കസ്റ്റമർ എന്ന ഓമന പേരിലാണ് വിളിക്കുക. പക്ഷെ മറ്റൊരു വിഭാഗം ഉണ്ട്. ഈ പട്ട ഷാപ്പിനു അടുത്തു കൂടെ വഴി നടക്കാൻ പോലും കൂട്ടാക്കാത്ത ചില ദുഷ്ടന്മ്മാർ. പട്ട ഷാപ്പിന്റെ മുതലാളിയായ ഞാൻ അവരെ ഒക്കെ കാണുന്നു എങ്കിലും അവരെ വെറുക്കുന്നില്ല. കാരണം അവരൊക്കെ എന്നെ സംബന്തിച്ച്‌ മേലെ പറഞ്ഞ വസ്തുവാണ്------അതായത് പ്രോസ്പെക്ടിവ് കസ്റ്റമർ. നാളെ ഒരു ഉൾവിളിയാലോ, അല്ലെങ്കിൽ വീട്ടിൽ നിന്ന് ഭാര്യയുടെ കയ്യിൽ നിന്ന് അടി കിട്ടിയാലോ, അതല്ലെങ്കിൽ ഭാര്യ വേറൊരുത്തന്റെ കൂടെ ചാടി പോയതിന്റെ ദുഖത്താലോ, അങ്ങനെ മറ്റനേകം കാരണങ്ങളാലോ, ഇന്ന് എന്റെ നേർക്ക്‌ മുഖം തിരിച്ചു നടക്കുന്നവൻ ഓരോരുത്തനും നാളെ ഇവിടേയ്ക്ക് കയറി വരില്ല എന്ന് എന്താണ് ഉറപ്പു. അവനാണ് എന്റെ പ്രോസ്പെക്ടിവ് കസ്റ്റമർ. ഉള്ളിൽ കയറി കുടിച്ചു കൊണ്ടിരിക്കുന്നവനെക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് ഈ മറ്റെവനെ കുറിച്ചാണ്. കാരണം എന്റെ വളർച്ച എന്നത് അവന്റെ മനം മാറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ആരോഗ്യ രംഗത്തെ പ്രോസ്പെക്ടിവ് കസ്റ്റമർ.
ഞാൻ ഒരു മരുന്ന് കച്ചവടക്കാരനായത് കൊണ്ടു എനിക്ക് രോഗമില്ലാതവരേക്കാൾ കൂടുതൽ ഇഷ്ടം രോഗികളെ ആയിരിക്കും എന്ന ഒരു അന്ധ വിശ്വാസം നിങ്ങൾക്ക് ഏവര്ക്കും ഉണ്ടെന്നു എനിക്കറിയാം. പക്ഷെ സംഗതി നൂറു ശതമാനവും തെറ്റാണ്. രോഗികളായ നിങ്ങൾ എന്റെ ബിസിനസ്സിന്റെ അഭ്യുദയ കാംക്ഷികൾ തന്നെ എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ എന്റെ ബിസിനസ് ഇതേ നില്പിൽ നിന്നാൽ മതി എന്ന് എന്നോട് സ്നേഹമുള്ള നിങ്ങളാരും ആഗ്രഹിക്കും എന്ന് തോന്നുന്നില്ല. പട്ട ഷാപ്പിന്റെ പരിസരത്ത് കൂടി നടക്കാത്ത ദുഷ്ടന്മ്മാരെ പോലെ ഇവിടെയും ചില ദുഷ്ടന്മാര് ഉണ്ട്. ശരിയായി ജീവിച്ചു രോഗങ്ങൾക്ക് പിടി കൊടുക്കാതെ എന്റെ മരുന്ന് പീടികയുടെ നാലയലത്ത്‌ വരാൻ പോലും അവസരമില്ലാത്തവർ. പക്ഷെ അവരും നാളെ ഒരു മാരക രോഗത്തിന് അടി പ്പെട്ടു പോകാനും എന്റെ അടുത്തേക്ക് വരാനും സാധ്യതയുണ്ടെന്ന കാര്യം അവനെയും എന്റെ പ്രോസ് പെക്ടിവ് കസ്റ്റമർ എന്ന ഇനത്തിൽ പെടുത്തുന്നു.
രോഗിയായ എന്റെ ഇന്നത്തെ കസ്റ്റമർ എന്നെന്നും രോഗിയായിരിക്കണമേ എന്ന് ഞാൻ കൃത്യമായി പടച്ചോനോട് പ്രാർതിക്കുന്നതു പോലെ, രൊഗമില്ലാതെ ഇവനെയും എന്റെ ഒരു ഫുൾ ടൈം കസ്റ്റമർ ആക്കി തരണേ എന്നും ഞാൻ പ്രാര്തിക്കാറുണ്ട്. കച്ചവടം എന്നാൽ ഇതൊക്കെ തന്നെയല്ലേ പടച്ചോനെ

Saturday, 29 November 2014

വിദേശ വിനിമയ നിരക്ക് എന്ന ചൂഷണം


ഒരിക്കൽ വിദേശ വിനിമയത്തെ കുറിച്ച് ചര്ച്ച നടക്കുന്ന ഒരിടത്ത് വച്ച് പ്രഭാഷകനായ ഒരു മനുഷ്യനോടു ഞാൻ ഒരു സംശയം ചോദിച്ചു. ഈ വിദേശ വിനിമയ നിരക്ക് തീരുമാനിക്കുന്നത് എങ്ങനെ എന്ന്. അദ്ദേഹം എനിക്ക് തന്ന ഉത്തരം ഇതാണ് 'അത് തീരുമാനിക്കുന്നത് ഒരു രാജ്യത്ത് നില നിൽക്കുന്ന പല പല സാമ്പത്തിക കാരണങ്ങൾ ആണ് എന്ന്. പക്ഷെ ഈ പല പല കാരണങ്ങൾ എന്താണ് എന്ന് അദ്ദേഹത്തിനും വ്യക്തമായി അറിയില്ലായിരുന്നു. നിങ്ങളുടെ കാര്യവും അങ്ങനെ തന്നെ ആണെന്ന് എനിക്കറിയാം.
വിദേശ വിനിമയ നിരക്ക് എന്നത് ആരെങ്കിലും തീരുമാനിക്കുന്നതല്ല. അത് മാർകറ്റ്‌ സ്വയം തീരുമാനിക്കുന്നതാണ്. നിങ്ങൾ ഒരു മാങ്ങ വിൽകുമ്പോൾ അതിനു പത്തു രൂപ കിട്ടണം എന്ന് പറയുന്നു. മാങ്ങ തിന്നില്ലെങ്കിൽ ചത്ത്‌ പോകുന്ന ഒരു മനുഷ്യൻ ഒരിടത്തും മാങ്ങയില്ല എന്ന് മനസ്സിലാക്കിയാൽ നിങ്ങളുടെ മാങ്ങക്ക് വേണമെങ്കിൽ അമ്പതു രൂപ തരാൻ തയ്യാറായേക്കും. ഇതേ യുക്തി മാത്രമാണ് വിദേശ വിനിമയ നിരക്കിലും പ്രതിഫലിക്കുന്നത്. ഇന്ന് നാം വിദേശത്ത് നിന്ന് ഒരു സാധനവും വാങ്ങില്ല എന്ന് തീരുമാനിച്ചാൽ ഡോളറിന്റെ വില പൂജ്യമാകും. ഉറപ്പാണ്. പക്ഷെ നിങ്ങൾക്ക് എണ്ണയില്ലാതെ ജീവിക്കാൻ പറ്റുമോ. ബോംബ്‌ വാങ്ങാതെ ജീവിച്ചു പോകാൻ പറ്റുമോ.
വിദേശ വിനിമയ നിരക്ക് ഒരു രാജ്യത്തിന്റെ ശക്തിയുടെ മാനദണ്ടമല്ല. പലപ്പോഴും അത് ഒരു രാജ്യം ചൂഷണം ചെയ്യപ്പെടുന്നതിന്റെ മാനദണ്ടമാണ്. നമ്മുടെ നാട്ടിലെ ഒരു പയ്യന് അമേരിക്കയിൽ ജോലി കിട്ടി. വർഷം 25 ലക്ഷം ശമ്പളം . അതിനു തൊട്ടടുത്ത ദിവസം അവനു നമ്മുടെ നാട്ടിലുള്ള ഒരു പ്രൈവറ്റ് കമ്പനി യിൽ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി കിട്ടി. അവൻ നാട്ടിലെ ജോലി തിരഞ്ഞെടുത്തപ്പോൾ അവന്റെ അച്ഛൻ എന്നോട് പറഞ്ഞു 'നല്ലോണം പഠിച്ചിട്ടെന്താ കാര്യം. അവനു ബുദ്ധിയില്ല. ഞാൻ കുറെ പറഞ്ഞു നോക്കി. പക്ഷെ പറഞ്ഞാൽ കേൾക്കേണ്ടേ'. അവൻ ബുദ്ധിയുള്ള കുട്ടിയാണെന്നും അച്ഛൻ ബുദ്ധിയില്ലാത്ത മനുഷ്യനാണെന്നും എനിക്ക് ഉടൻ മനസ്സിലായി. വിദേശ വിനിമയ നിരക്കിലൂടെ ഒരു ജനതയെ മുഴുവൻ വഞ്ചിക്കാനും ഇത്തരത്തിൽ പറ്റുമെന്ന് തെളിയിക്കാനാണ് ഞാൻ ഇത് പറഞ്ഞത്.
ഞാൻ ഒരു കിലോ കൊഞ്ച് നമ്മുടെ മാർകറ്റിൽ വിൽകുമ്പോൾ അതിനു 400 രൂൂപ കിട്ടുന്നു എന്ന് വിചാരിക്കുക. അപ്പോൾ അമേരിക്കയിലെ ഒരു സായിപ്പ് ആകാശത്തിൽ നിന്ന് ഇത് കണ്ടു താഴെ നോക്കി ഇങ്ങനെ പറയുന്നു. എടൊ ഞാൻ നിനക്ക് അതിനു 500 രൂപ തരാം. എനിക്ക് തരുന്നോ എന്ന്. 400 രൂപ വില പറഞ്ഞ നാട്ടുകാരനെ ഒഴിവാക്കി , എന്റെ കൊഞ്ച് സായിപ്പ് കൊണ്ടു പോയി. കൊഞ്ച് പോയാലും സാരമില്ല നമുക്ക് കൂടുതൽ ധനം അമേരിക്ക കാരാൻ തന്നില്ലേ എന്ന് നാട്ടുകാരൻ സമാധാനിച്ചു. പക്ഷെ സായിപ്പ് എനിക്ക് തന്നത് കൂടുതൽ ധനമാണോ. എനിക്ക് 100 രൂപ അധികം കിട്ടി എന്നുള്ളത് ഒരു വാസ്തവമാണ്. അപ്പോൾ അത് എന്റെ നാട്ടിനും ഗുണ പ്രദമായ കാര്യമല്ലേ. അതിലെന്താണ് ഇത്ര ഏറെ ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കെണ്ടതുള്ളത്. ചിന്തിക്കേണ്ട വിഷയമാണ്. പക്ഷെ അപ്പുറത്ത് നിന്ന് നമ്മുടെ സായിപ്പ് ചിന്തിക്കുന്നത് നോക്കുക. നമ്മുടെ ഇവിടത്തെ ഒരു മുക്കുവൻ ഒരു കിലോ കൊഞ്ചാൻ പിടിക്കാൻ അര ദിവസത്തെ പണി എടുക്കണം . അവനു ഒരു ദിവസത്തെ കൂലി 100 ഡോളർ. അപ്പോൾ അവൻ ഒരു കിലോ കൊഞ്ചു 55 ഡോളർ കിട്ടിയാലേ വിൽക്കൂ. അതായത് ഇന്ത്യ യുടെ കണക്കിൽ 3100 രൂപ. അപ്പോൾ ഇന്ത്യക്കാരാൻ അതെനിക്ക് 500 രൂപക്കെന്നല്ല 1000 രൂപയ്ക്കു തന്നാലും എനിക്ക് വാങ്ങാമല്ലോ. അതല്ലേ എനിക്ക് ലാഭം.
സാമ്പത്തിക ശാസ്ത്രത്തിൽ ഒരിടത്തും വാങ്ങിക്കുന്നവനും വില്ക്കുന്നവനും ഒരു പോലെ ലാഭമുള്ള പ്രക്രിയകളെ കുറിച്ച് പറഞ്ഞിട്ടില്ല. വില്ക്കുന്നവന് വൻ ലാഭമെങ്കിൽ വാങ്ങുന്നവനു വൻ നഷ്ടം ഉണ്ടാകും എന്ന് മാത്രമാണ് നാം ഇത്രയും നാൾ പഠിച്ചത്. അതിനു ഒരു അപവാദമൊ
അതെന്തു കൊണ്ടു ?


യുക്തിഗതങ്ങളല്ലാത്ത തുലനങ്ങൾ
എന്റെ ഒരു കിലോ കൊഞ്ചൻ സായിപ്പിന്റെ നാണയ ത്തോട് തുലനം ചെയ്യുന്നത് എങ്ങനെ ആണ്. അതിനു പൊതുവായ ഒരു ഏകകം ഉണ്ടോ. ഉണ്ടെങ്കിൽ അത് എന്താണ്. ബാർറ്റർ രീതിയിൽ പോലും നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇന്ന് വസ്തുക്കളെ തുലനം ചെയ്യാനുള്ള ഏറ്റവും നല്ല ഉപാധിയായ നാണയം കയ്യിലുള്ളപ്പോൾ പോലും വസ്തുക്കളുടെ മൂല്യം എന്ന അമൂർത്ത സങ്കൽപം നമ്മുടെ നിർവച്ചനങ്ങൾക്ക് വഴങ്ങാതെ നില്ക്കുന്നു. എല്ലാ രാജ്യങ്ങളിലും ഒരേ നാണയ വ്യവ സ്ഥിതി ആയിരുന്നെങ്കിൽ അത് അങ്ങനെ ആകുമായിരുന്നില്ല. അപ്പോൾ വസ്തുക്കളെ താരതമ്യം ചെയ്യാനുള്ള മറ്റെന്തെങ്കിലും എളുപ്പ വഴികൾ നാം കണ്ടെതുകയാവും നല്ലത്. ദൌർഭാഗ്യ വശാൽ ഇത് മൂന്നാം ലോകത്തിലെ ദരിദ്രന്റെ മാത്രം ആവശ്യമാണ്‌. അവനെ ചൂഷണം ചെയ്തു അവന്റെ ചോര ഊറ്റി കുടിക്കുന്നവർക്ക് അതിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.
നാണയങ്ങളെ തുലനം ചെയ്യാനുള്ള കുറെ കൂടെ പ്രായോഗികമായ രീതി ഓരോ രാജ്യത്തെയും സാധാരണക്കാരന്റെ പ്രതിദിന വരുമാനത്തെ തുലനം ചെയ്യൽ ആണ്. അമേരിക്കയിലെ ഒരു സാധാരണ മനുഷ്യന്റെ ശരാശരി പ്രതി ദിന വരുമാനം 50 ഡോളറും ഇന്ത്യയ്ലെത് 200 രൂപയും ആണെങ്കിൽ അത്തരം ഒരു തുലനതിലൂടെ വ്യക്തമാകുന്നത് ഒരു ഡോളറിനു നാല് രൂപ മാത്രമേ വില വരാൻ പാടുള്ളൂ എന്നും അതിൽ കൂടുതൽ ഉള്ള എന്തും ആ നാണയത്തെ ഒരു ചൂഷണോ ഉപാധിയാക്കി തീർക്കുന്നതിൽ ആണ് മുഖ്യമായും ഉപകരിക്കുക എന്നുള്ളതുമാണ്. ആ സ്ഥാനത് ഒരു ഡോളറിന്റെ വില അറുപതു രൂപ ആകുന്നു എന്നുള്ളതിന് അർഥം , അമേരികയിലെ ഒരു സാധാരണക്കാരൻ തന്റെ ഒരു ദിവസത്തെ വരുമാനം കൊണ്ടു, ഇന്ത്യയിലെ ഒരു സാധാരക്കാരൻ 15 ദിവസത്തെ യത്നം കൊണ്ടു വാങ്ങുന്ന സാധനങ്ങൾ വാങ്ങിക്കുന്നു എന്നാണു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അമേരിക്കയിലെ ഒരു സാധാരണക്കാരന് തന്റെ ഒരു ദിവസത്തെ വേതനം കൊണ്ടു ഇന്ത്യയിലേക്ക്‌ വന്നാൽ അയാൾക്ക്‌ അത് കൊണ്ടു ഇവിടെ 15 ദിവസം ഭക്ഷിച്ചു ജീവിക്കാം എന്ന് അർഥം. അയാള് ഇങ്ങോട്ട് വന്നു തിന്നാലും, നമ്മൾ ഇത് അയാൾക്ക്‌ അയാളുടെ നാട്ടിലേക്ക് അയച്ചു കൊടുത്താലും സംഗതികൾ വ്യത്യാസപ്പെടുന്നില്ല . അപ്പോൾ ഓരോ ഒരു പാശ്ചാത്യനും ടൂറിസത്തിന്റെ പേരില് ഇങ്ങോട്ട് വരുമ്പോഴോ അല്ലെങ്കിൽ നമ്മൾ കയറ്റു മതി എന്ന പേരില് അവനു വേണ്ട സാധനങ്ങൾ അങ്ങോട്ട്‌ എത്തിച്ചു കൊടുക്കുമ്പോഴോ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ പ്രകൃതി വിഭവങ്ങള ആണ്. അതും നാമ മാത്രമായ വിലയിൽ.

കയറ്റുമതിയോ  ഇറക്കുമതിയോ ഏതാണ് കൂടുതൽ അപകടം 

ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്.  ഡോളറിനെ സംബന്ദിച്ചു നമുക്കുള്ള മുഖ്യ പ്രശ്നം എന്തെന്നാൽ നമ്മൾ ഡോളർ കടക്കാരാണ് എന്നുള്ളതാണ്.  അന്താരാഷ്‌ട്ര കടങ്ങൾ ഒക്കെയും ഡോളർ എന്ന നാണയത്തിൽ ഉള്ളതാണ്.  അപ്പോൾ നമ്മൾ എന്നും ഡോളറിന്റെ ആവശ്യക്കാർ ആയിരിക്കും.  ഇറക്കു മതി പൂര്ണ്ണമായും ഒഴിവാക്കിയത് കൊണ്ടു നമ്മുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. കടങ്ങൾ അടച്ചു തീർക്കുക തന്നെ വേണം.  അത് അങ്ങനെ കിടക്കുന്ന കാലത്തോളം ഈ കുരിശു നമ്മുടെ തലയിൽ തന്നെ നില കൊള്ളുകയും നാം ചൂഷണം ചെയ്യപ്പെടുകയും ചെയ്യും.  കയറ്റു മതിയിലൂടെ നമ്മുടെ വിഭവങ്ങൾ നമുക്ക് നഷ്ടപ്പെടുന്നു എങ്കിൽ ഇറക്കുമതിയിലൂടെ നാം ചെറിയ വിലയുള്ളവ ഭീമമായ വില കൊടുത്തു വാങ്ങേണ്ടി വരുന്നു.  വ്യക്തികൾ എന്ന നിലയിൽ അത് നമുക്ക് ഒഴിവാക്കാവുന്നത്തെ ഉള്ളൂ.  പക്ഷെ ആയുധങ്ങളുടെ കാര്യത്തിൽ അത് വ്യക്തി തീരുമാനങ്ങൾക്ക് അതീതമാണ്.  എണ്ണയുടെ കാര്യവും അങ്ങനെ തന്നെ.

ഒന്നാം ലോകത്തിലെ അതി ഭോഗം 


ലോകത്ത് ഉത്പാദിപ്പിക്ക പ്പെടുന്ന വസ്തുക്കളിൽ അമ്പതു ശതമാനത്തിൽ കൂടുതലും ഉപയോഗിക്കുന്നത് ലോക ജനതയുടെ പത്തു ശതമാനത്തിൽ താഴെ ഉള്ള അമേരികകാരാണ്.  അതിന്റെ കാരണം പ്രധാനമായും വിദേശ വിനിമയ നിരക്കിലെ തുലനത ഇല്ലായ്മയാണ്.  അമേരികയിൽ ഒരു ലിറ്റർ പെട്രോളിന് ഒരു ഡോളർ ആണ് വില.  അത് കേൾക്കുമ്പോൾ തന്നെ നിങ്ങൾ ചോദിക്കും എന്താ അവിടെ അതിനു 60 രൂപ വിലയില്ലേ. ഇവിടുത്തെ വില തന്നെ അല്ലെ അത് എന്ന്. തികച്ചും വികലമായ ഒരു ധാരണയാണ് അത്.  അമേരികയിൽ ഒരു ഡോളറിനു ഒരു ലിറ്റർ പെട്രോൾ കിട്ടുക എന്നാൽ അതിനു അർഥം അവർക്ക് അത് ഏകദേശം വെറുതെ കിട്ടുന്നു എന്നാണു. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം.  അമേരികയിലെ ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം  80 ഡോളർ ആണെന്ന് വിചാരിക്കുക (ഇത് ഏകദേശം ശരി തന്നെയാണ് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും )  . അയാളെ സംബന്ദി ചെടത്തോളം ഒരു ലിറ്റർ പെട്രോൾ എന്നത് അയാളുടെ ഒരു ദിവസത്തെ വരുമാനത്തിന്റെ എൻപത്തിൽ ഒരു ഭാഗം മാത്രമാണ്.  വളരെ തുച്ചമായ സംഖ്യ എന്ന് അർഥം.  ഇനി ഇവിടത്തെ കാര്യം നോക്കൂ. ഇവിടെ 300 രൂപ കൂലി വാങ്ങുനവനെ സംബന്ദിച്ചു ഒരു ലിറ്റർ പെട്രോളിന്റെ വിലയായ 60 രൂപ അവന്റെ വരുമാനത്തിന്റെ  അഞ്ചിൽ ഒന്ന് ഭാഗമാണ് . അമേരികയിലെ ഒരു സാദാ തൊഴിലാളിക്ക് ഒരു ഡോളർ കൊടുത്തു ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നത് ഒരു പ്രശ്നമേ അല്ല.  പക്ഷെ നമ്മുടെ തൊഴിലാളിയുടെ കാര്യം അങ്ങനെ അല്ല.  അപ്പോൾ അവിടെയുള്ള തൂപ്പുകാരൻ പോലും കാറ് വാങ്ങിക്കുകയും, ഇവിടെ അതെ നിലയിൽ ഉള്ളവന് ഒരു സ്കൂട്ടർ പോലും വാങ്ങിക്കാൻ പറ്റാതാവുകയും ചെയ്യുന്നു.  ഇനി കാറിന്റെ കാര്യം എടുക്കുക. നേരത്തെ പറഞ്ഞ അമേരികാൻ തൊഴിലാളിയുടെ ഒരു മാസത്തെ വരുമാനം  ഏകദേശം 2400 ഡോളർ . അമേരികയിൽ അവനു ഒരു കാറ് വാങ്ങേണമെങ്കിൽ ഭീമമായ തുക കൊടുക്കണം.  അപ്പോൾ ഇന്ത്യക്കാരനായ ഞാൻ അവനോടു പറയുകയാണ്‌ , വെറും മൂന്ന്  മാസത്തെ ശമ്പളം ഇങ്ങോട്ടേക്കു തന്നേക്ക്‌, ഒരു കാർ പാർസൽ ആയി അയച്ചു തരാം എന്ന്.  ഇവിടെ ആണെങ്കിൽ നല്ല നിലയിൽ ശമ്പളം പറ്റുന്ന ഒരാൾക്ക്‌ പോലും ഒരു കാറ് വാങ്ങാൻ ഒരു കൊല്ലത്തെ ശമ്പളം വേണ്ടി. വന്നേക്കും. ആനുപാതികമായി അവരുടെ ഉപഭോഗ രീതി നമ്മിൽ നിന്ന് വ്യത്യാസപ്പെടുന്നു. വെറുതെ കിട്ടുന്നവൻ വഴിയിൽ കളയും എന്ന് എന്റെ അമ്മ എന്നെ ഇപ്പോഴും ഓർമിപ്പിക്കും. അതിന്റെ ഉദാഹരണമല്ലോ ഇതും.

കഷ്ടപ്പാടുകളും കുട്ടികളും

ദാരിദ്ര്യം ഒരു കാലഘട്ടത്തിന്റെ കഥയാണ്. അതിലൂടെ കടന്നു വന്ന അനേകങ്ങൾ ഉണ്ട്. അതിൽ ശക്തി ആർജിച്ചവരും തളർന്നവരും ഉണ്ട്. ഡോക്ടർ ആയവരും ഭിക്ഷക്കാർ ആയവരും ഉണ്ട്. പക്ഷെ അവരാരും തങ്ങളുടെ അന്നത്തെ ജീവിതം നല്ലതായിരുന്നു എന്ന് പറയുന്നില്ല. ഇന്നത്തെ നമ്മുടെ കുട്ടികൾ അങ്ങനെ ജീവിക്കണം എന്നും പറയുന്നില്ല. കുട്ടികൾ കഷ്ടപ്പെട്ട് വളരുക എന്നുള്ളത് മനുഷ്യൻ നന്മ്മയിലേക്ക് എത്തിപെടുന്നതിനുള്ള കാരണം ആകരുത്. യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയവർ , സ്വാതന്ത്ര്യത്തിനു യുദ്ധം ആവശ്യം വേണമെന്ന് ധരിച്ചു പോവരുത്. സ്വാതന്ത്ര്യവും, നല്ല രീതിയിലുള്ള ജീവിതവും ഒക്കെ ഓരോ കുട്ടിയുടെയും ജന്മാവകാശമാണ്. ഇന്നും മേൽ പറഞ്ഞ രീതിയിൽ ജീവിക്കുന്നവർ എത്രയോ ഉണ്ടെന്നും അവർ പിന്നീട് വളർന്നു പോകുകയോ തളർന്നു പോകുകയോ ചെയ്യുന്നുണ്ടെന്നും നാം കാണുന്നുണ്ട്.
ലോകത്ത് ഇന്ന് ഇത്തരം കഷ്ടപ്പാടുകളിലൂടെ ജീവിച്ചു വരുന്ന കുട്ടികളാണ് നല്ല രീതിയിൽ ജീവിച്ചു വരുന്ന കുട്ടികളെക്കാൾ അപകടകാരികളായി തീരുന്നത്. അവരാണ് പലപ്പോഴും ബോംബുകൾ എടുത്തു നടക്കുന്നത്. അപ്പോൾ പണ്ടു കാലത്ത് നമ്മൾ അനുഭവിച്ച കഷ്ടപ്പാടുകൾ നമ്മൾ നല്ലവരായി വളരും എന്നതിന് ഒരു ഗാരണ്ടി അല്ല. നല്ല രീതിയിൽ വളർന്നു അതിനേക്കാൾ നന്മയിൽ ജീവിക്കുന്ന അനേകം കുട്ടികളെ എനിക്ക് അറിയാം. അവർ കഷ്ടപ്പെട്ട വളർന്നിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായേനെ എന്ന് നമുക്ക് പറയാം. പക്ഷെ അതിലൊന്നും വലിയ കാര്യമില്ല.
ഇന്ന് നാം നമ്മുടെ കുട്ടികളെ ഒരു പരീക്ഷണത്തിന്‌ വേണ്ടി മേൽ പറഞ്ഞ രീതിയിൽ വളർത്തിയെങ്കിൽ അതിന്റെ ആഘാതങ്ങൾ നാം പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ഭീകരം ആയിരിക്കും. ചുറ്റും സുഖ ലോലുപതയിൽ നിൽകുന്ന ഒരു സമൂഹത്തിൽ താൻ മാത്രം തളർന്നു ജീവിക്കേണ്ടി വരുന്നു എന്നുള്ളത് അവനെ ഒരു അന്തർമുഖനൊ അപകട കാരിയോ ആക്കാനാണ് സാധ്യത കൂടുതൽ . അവനെ നമുക്ക് തെറ്റുകളിലേക്ക് പ്രലോഭിപ്പിക്കുന്നതിനു എളുപ്പമുണ്ട്. അത് നാം കാണുന്നതു മാണ്
യഥാർത്ഥത്തിൽ നമ്മൾ കുട്ടികളെ ബോധ പൂർവ്വം വളർത്തുകയാണ് വേണ്ടത്. അതായത് മറ്റുള്ളവരുടെ നേരെയുള്ള അനുഭാവത്തോടെ വളരാൻ നാം അവനു സാഹചര്യങ്ങൾ ഒരുക്കണം. സ്വയം കഷ്ടപ്പെടുന്നതിനേക്കാൾ മറ്റുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കാനും, അതിനു നേരെ ക്രിയാത്മകമായി പ്രതികരിക്കാനും നാം അവനെ പരിശീലിപ്പിക്കേണം (പക്ഷെ അത് ആര് ചെയ്യും. അപ്പുറത്തെ ദരിദ്രന് ഒരു അപ്പം കൊണ്ടു കൊടുക്കുന്ന കുട്ടിയെ നാം ശാസിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇത്തരത്തിലുള്ള ഒരു നിയന്ത്രണവും പാലിച്ചില്ലെങ്കിൽ കുട്ടി ആദ്യം ചെയ്യുന്ന പ്രവൃത്തി അതായിരിക്കും. ഇത് ഞാൻ അനുഭവത്തിൽ നിന്ന് പഠിച്ചതാണ്. എന്റെ മകൾ ചെറിയ കുട്ടിയായിരുന്നപ്പോൾ ഏതെങ്കിലും ഒരു ഭിക്ഷക്കാരൻ വീട്ടില് വന്നാൽ ആദ്യം ചെയ്യുക അടുക്കളയിൽ പോയി ഭക്ഷണം എടുത്തു അയാൾക്ക്‌ കൊടുക്കുകയാണ്. ഇത് ഞാൻ ഒരിക്കലും അവളെ പടിപ്പിക്കാതതാണ്. അത് മനുഷ്യ സ്വഭാവമാണ്. പക്ഷെ സ്വാര്തരായ നാം ഇന്ന് കുട്ടികളെയും സ്വാര്തരാകാൻ തന്നെയാണ് പഠിപ്പിക്കുന്നത്. അതിന്റെ ആഘാതങ്ങൾ നമ്മൾ ഏറ്റു വാങ്ങിയെ ഒക്കൂ.)
കുട്ടികൾ നമ്മളെ നോക്കിയാണ് കാര്യങ്ങൾ പഠിക്കുന്നത്. സമൂഹത്തിൽ നോക്കിയാണ് കാര്യങ്ങൾ പഠിക്കുന്നത് . സമൂഹത്തിലെ സ്വാര്തതയും സുഖ ലോലുപതയും കണ്ടു വളരുന്നവന്, സ്വന്തം പാതയും അത് തന്നെ ആണെന്ന് തോന്നുന്നത് സ്വാഭാവികമാണ് .വീട്ടിലെ തല്ലു കണ്ടു വളരുന്ന ഒരു കുട്ടി എങ്ങനെ വളരും എന്ന് ഒരു ഡോക്ടർ തന്നെ നമുക്ക് പറഞ്ഞു തരും. അപ്പോൾ പരസ്പരം തല്ലു കൂടാതെ നാം ജീവിക്കണം. എന്നാലെ കുട്ടി നന്നാക്കൂ. ഓരോ കാര്യങ്ങളും അങ്ങനെ ആണ്. യാതാര്ത്യത്തിൽ ഒരു കുട്ടിയെ മോശമാക്കുന്നത് വലിയവരിലെ പൊരുത കേടുകൾ ആണ്. ആ പൊരുത്ത കേടുകൾ തന്നെയാണ് ഒരു കുട്ടിയെ രാജാവിനെ പോലെ പരിചരിക്കാൻ വലിയവരെ കൊണ്ടു തോന്നിക്കുന്നതു.
വലിയവർ യുക്തി പൂർവ്വം ജീവിച്ചാൽ കുട്ടികളും യുക്തി പൂർവ്വം ജീവിക്കും. പക്ഷെ വലിയ പൂച്ചകൾക്ക് ആര് മണികെട്ടും.

Friday, 28 November 2014

THE DICHOTOMY OF EXISTENCE :


The child I, discarded my books
Ran towards the swing
Flung the stone high above
And the mango was down
I ate we ate and everyone ate
At the roads we cycled
And at the grounds we played
1960 died 50 years ago
When reborn there were no trees
Mangoes were in book stalls
Stones were flung into cars
Buildings and buses
And the swing was caged
Come in come in
rupees ten For every swing
rupees five for every ride
the sea shores wired
the gate boy calls out
rupees ten for clean sea breeze
you can sit but cannot shit
and i looked at the sky
spiders were weaving
cobwebs were forming
stars were hidden
and they were singing
rupees ten for every sight

ചില രോഗ ചിന്തകൾ

നമ്മുടെ ആയുർവേദവും പാശ്ചാത്യന്റെ ആലോപതിയും തമ്മിൽ വലിയ വ്യത്യാസമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.   ആരംഭ കാലത്ത് ചിലപ്പോൾ അവ വ്യത്യാസപ്പെട്ടിരിക്കാം, പക്ഷെ ഇന്ന് അവ ഒരു പോലെ ആണ്.  രണ്ടും രോഗങ്ങളെ മരുന്ന് കൊണ്ടു ചികിത്സിക്കുന്നു.  ആയുർവേദം സസ്യങ്ങൾ ഉപയോഗിച്ചിട്ടുള്ള ചികിത്സയാണ് എന്ന് പറയുകയാണെങ്കിൽ ആലോപതിയും ചികിത്സക്കായി സസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.  അലോപതി യുടെ ദോഷം രാസ ചികിൽസയാനെന്നു പറയുന്നവർ ആരും ഓർക്കുന്നില്ല സസ്യങ്ങളിൽ നിന്ന് പിഴിഞ്ഞെടുത് ശുദ്ധി വരുത്തി ഉപയോഗിക്കുന്ന വസ്തുക്കളും രാസ പദാർഥങ്ങൾ ആണെന്ന്.   പക്ഷെ ആരംഭ കാലത്ത് ആയുർവേദം അപകട കാരി ആയിരിക്കാൻ ഇടയില്ല.  കാരണം അന്ന് നമ്മൾ മരുന്നുകൾ എന്ന പേരിൽ കഴിച്ചവ ഒക്കെയും നമ്മുടെ ഭക്ഷണങ്ങളും ആയിരുന്നു.  ഇന്ന്  ഇവിടെ ചൂണ്ടി കാണിക്കുന്ന മരുന്നുകൾ ഒക്കെയും ആരോഗ്യവാനായ ഒരു മനുഷ്യന് കഴിക്കാവുന്നതാണ്.  പക്ഷെ ആലോപതിയിൽ സംഗതി അങ്ങനെ അല്ല.  രോഗിക്ക് കൊടുക്കുന്ന മരുന്ന് ആരോഗ്യവാൻ കഴിച്ചാൽ മരിച്ചു പോകാൻ പോലും ഇടയുണ്ട് എന്ന് നമ്മുടെ ഡോക്ടർ മാറ് തന്നെ പറയും. അതിന്റെ യുക്തി എനിക്ക് ഇന്ന് വരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല.

ആധുനിക മനുഷ്യൻ ചെയ്യേണ്ടത് ലോകത്തുള്ള എല്ലാ പ്രാചീന ചികിത്സാ രീതികളെയും കുറിച്ച് പഠിച്ചു അവയിൽ ഒക്കെ ഉണ്ടായിരുന്ന നന്മകളെ വേർതിരിച്ചു അറിയുകയാണ്.  ആലോപതിയെ പോലും നാം അവഗണിക്കാൻ പാടില്ലാത്തതാണ്.  കാരണം അത്യാപൽ ഘട്ടങ്ങളിൽ അലോപതി മനുഷ്യന്റെ രക്ഷക്ക് എത്തുന്നുണ്ട് എന്ന് നാം സമ്മതിക്കേണം.  രോഗങ്ങളുടെ കാര്യത്തിൽ മാത്രമാണ് ആലോപതിയുടെ പരാജയം, അപകടങ്ങളുടെ കാര്യത്തിൽ അല്ല.  ചോര വാര്ന്നു മരിക്കുന്നവനെ ആയുർവേദത്തിനു രക്ഷ പ്പെടുത്താൻ പറ്റുമോ എന്ന് നമുക്ക് അറിയില്ല.  പക്ഷെ അലോപതി അവനെ എത്രയോ തവണ രക്ഷ പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ചികിത്സാ രീതികൾക്കുള്ള പ്രധാന കുഴപ്പം അവകളുടെ അടിസ്ഥാന തത്വം ശാസ്ത്രീയമല്ല എന്നുള്ളതാണെന്ന് എനിക്ക് തോന്നുന്നു.  മരുന്നുകൾ അല്ല നമ്മുടെ ശരീരത്തെ ചികിത്സിക്കുന്നത് , നമ്മുടെ ശരീരം തന്നെയാണ് എന്നുള്ള അടിസ്ഥാന തത്വത്തിനു നമ്മൾ ഊന്നൽ കൊടുക്കേണ്ടിയിരിക്കുന്നു.  ആരോഗ്യ പരിപാലനം ശരീരത്തിന്റെ പ്രവൃത്തി ആണെന്നും , ഈ വിഷയത്തിൽ നാം ശരീരത്തെ സഹായിക്കുക മാത്രമേ ചെയ്യാവൂ എന്നും പല പ്രഗൽഭരും പറഞ്ഞിട്ടുണ്ട്.

ഇന്ന്  നമ്മുടെ ചികിത്സാ രംഗത്തെ വളരെ ഏറെ വഷളാക്കിയത് ഒരു പക്ഷെ ചികിത്സയുടെ കച്ചവടവൽകരണം ആണെന്ന് തോന്നുന്നു.  എല്ലാ ചികിത്സാ വിഭാഗങ്ങളും അതിന്റെ നീരാളി പിടുത്തത്തിൽ പെട്ട് പോയിട്ടുണ്ട്.  പല ഡോക്ടർ മാറും  ഇന്ന് മരുന്ന് വില്പനക്കാർ മാത്രമാണ്.  മരുന്നുകൾ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് പലരും ബോധാവാന്മ്മാർ അല്ലെന്നു മാത്രമല്ല പലർക്കും അത് അറിയില്ല എന്ന് കൂടി തോന്നുന്നു.

ആധുനിക ചികിത്സയിലെ നവീനമായ ചില ചിന്താ ധാരകൾ താഴെ കൊടുക്കാം.

1.  ഒട്ടു മിക്ക രോഗങ്ങളും ഒട്ടു മിക്ക മനുഷ്യരിലും ഉണ്ട്.  പക്ഷെ അത് കൊണ്ടു ഒരാളെ രോഗി എന്ന് വിളിക്കാൻ പറ്റില്ല. കാരണം നമ്മുടെ ഉള്ളിൽ ഉള്ള രോഗങ്ങളിൽ ഭൂരി ഭാഗമോ അല്ലെങ്കിൽ മുഴുവൻ തന്നെയേ തനിയെ ഇല്ലാതായി പോകുന്നു.

2.  രോഗങ്ങൾ നേരത്തെ അറിഞ്ഞത് കൊണ്ടു പ്രത്യേക ഗുണങ്ങൾ ഒന്നും ഇല്ല.

3. ചികിത്സ നേരത്തെ തുടങ്ങുന്നത് ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്.

4. ശരീരം ഭക്ഷണമല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നില്ല.

5. രോഗം എന്നത് യഥാർത്ഥത്തിൽ വിഷ സങ്കലനമാണ്.  അത് നമ്മുടെ ഭക്ഷണം വായു വെള്ളം എന്നിവയിലൂടെ മാത്രം സംഭവിക്കുന്നതാണ്.

6. എല്ലാ ശാരീരിക രോഗങ്ങളും ഒരു പരിധിവരെ മാനസികങ്ങളും ആണ്.

7. വയസ്സ് കൂടുമ്പോൾ മനുഷ്യന് ഉണ്ടാകുന്ന ശക്തി ക്ഷയങ്ങളെ രോഗങ്ങളായി കണക്കാക്കരുത്.

8. പതോലജിക്കൾ പരിശോധനകളെ പൂര്ണ്ണമായും വിശ്വസിക്കരുത്. ഓരോ  മനുഷ്യനിലും എന്ന് മാത്രമല്ല ഓരോ സമയങ്ങളിലും പരിശോധനാ ഫലങ്ങൾ മാറി കൊണ്ടിരിക്കും.

9. പരിശോധനാ ഫലങ്ങളുടെ പുനർ നിർവചനം തീരുമാനിക്കുന്നത് കച്ചവട കേന്ദ്രങ്ങൾ ആണ്. ജനങ്ങളുടെ ആരോഗ്യം എന്നതിനേക്കാൾ മരുന്നിന്റെ വിപണനം മാത്രമാണ് പലപ്പോഴും അവയുടെ ഉദ്ദേശ്യം.

10.  മാരകം എന്ന് വിളിക്കപ്പെടുന്ന ഒരു രോഗത്തിനും ഇന്ന് വ്യക്തമായ ചികിത്സയില്ല.  ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങൾ ഒക്കെയും ചികില്സിക്കാതെയും ഭേദമാവുന്നവ ആണ്.

11. ഉപവാസം, യോഗ എന്നിവയുടെ ഗുണങ്ങൾ ഇന്നും വ്യക്തമായ രീതിയിൽ ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല 

ധനാർത്തി

ധനാർത്തി

ഇത് വ്യക്തികളുടെ കുഴപ്പമാണോ, പണത്തിന്റെ കുഴപ്പമാണോ എന്ന് നാം ആദ്യം പരിശോധിക്കേണ്ടതാണ്.  അധികം പണമുണ്ടായിരിക്കുന്നത് നന്മയായ ഒരു സമൂഹത്തിൽ അധികം പണം സമ്പാദിക്കുന്നതു തിന്മയായി കണക്കാക്കാൻ ബുദ്ധി മുട്ടാണ്.  അപ്പോൾ നമുക്ക് അതിന്റെ വഴികളെ കുറിച്ച് മാത്രമേ പരാതി പറയാൻ പറ്റൂ.   എനിക്ക് എന്റെ അയൽക്കാരനെക്കാൾ കൂടുതലായി ഒരു ദിവസം ആയിരം രൂപ കിട്ടുന്നു എങ്കിൽ, ഞാൻ അതിനു അർഹനാണ് എന്ന് അർത്ഥമുണ്ടോ?  എങ്കിൽ ആ അർഹത എനിക്ക് ഉണ്ടാക്കി തീർത്ത എന്നിലെ ഗുണം എന്താണ്?  അത് പറഞ്ഞു കൊടുത്താൽ മറ്റുള്ളവർക്കും അതുപോലെ ആകാൻ ശ്രമിക്കുകയും അതിലൂടെ എനിക്ക് കിട്ടുന്ന അത്ര ധനം സമാഹരിക്കാനുള്ള കെല്പു അവരിൽ  ഉണ്ടാക്കുകയും ചെയ്യാമായിരുന്നു .  അപ്പോൾ നമ്മൾ പറയുന്നു , ഒരുവൻ ധനികനാകുന്നത് അവനിലെ കഴിവുകൾ അനുസരിച്ചാണ് എന്ന്.  സമ്മതിച്ചു.  അപ്പോൾ കഴിവുകൾ ഇല്ലാത്തവൻ, മന്ദ ബുദ്ധികൾ ,  ആജീവനാന്ത രോഗികൾ ഒക്കെയും ദരിദ്രരായി ജീവിക്കാൻ വിധിക്കപ്പെട്ടവർ ആണെന്ന് അർഥം.  പണം ആളെ കൊല്ലിയാണെന്ന്  പറഞ്ഞത് നമ്മുടെ പുരാതന ഗുരുവായ പാക്കനാരാണ്. മനുഷ്യനു ഇന്നത്തെ പോലെ ധനാസക്തി ആരംഭിചിട്ടില്ലാത്ത പ്രാചീന കാലത്ത് ഗുരുവിനു അങ്ങനെ തോന്നിയത് എന്ത് കൊണ്ടാണ്.  യഥാർത്ഥ മനുഷ്യനെക്കാൾ ജട പ്രതീകങ്ങളെ സ്നേഹിക്കുന്ന മനുഷ്യൻ അപകടകാരിയാണെന്ന് മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഇന്ന് ധനം നില കൊള്ളുന്നത്‌ വസ്തുക്കൾക്ക്  പകരമാണെന്നും മനുഷ്യന്റെ കൂട്ടമായ തീരുമാനത്തിന്റെ വില മാത്രമേ അതിനുള്ളൂ എന്നും ഇപ്പോൾ ആരും ഓർക്കുന്നില്ല. അവനെ സംബന്ദിചെടത്തോളം അത് പെട്ടിയിൽ അടക്കാവുന്ന ഭൂതമാണ്‌.  തന്റെ മുന്നിൽ അപാരമായി നീണ്ടു കിടക്കുന്ന ഭൂമിയും അതിലെ അനേകം വസ്തുക്കളും, തന്റെ ഒരു ചെറിയ പെട്ടിക്കുള്ളിൽ ധനമായി കിടക്കുന്നത് മനുഷ്യന് വലിയ ഒരു സൗകര്യം തന്നെയാണ്.  ഈ ഭൂമിയുടെ നേരെയോ അതിലെ മേൽ പറഞ്ഞ വസ്തുക്കളുടെ നേരെയോ നിങ്ങൾ തോന്ന്യവാസം കളിക്കുന്നതിൽ അവനു പരിതാപമില്ല.  പക്ഷെ അവന്റെ പണ പ്പെട്ടിയുടെ നേരെ നിങ്ങളൊന്നു തുറിച്ചു നോക്കൂ. അപ്പോഴറിയാം അവന്റെ ഭാവ മാറ്റം.

Thursday, 27 November 2014

incomplete poems

dying earth

Take away the people and the factories 
And the earth will be relieved. 
From this barren land will then sprout
The new twigs and new babies 
The only thing is that 
We want some water




ഒരു കൂട്ടക്കൊലയുടെ ഓർമ്മയ്ക്ക്‌

അറവുശാലയുടെ വാതിൽക്കൽ മടിച്ചു നിന്ന ഒരു പശു കിടാവ് എന്നും എന്റെ ഉറക്കം കെടുത്തിയ ഒരു ഓർമ്മയാണ്.  ഷാബ്രോന്റെ  'ഇറച്ചി വെട്ടുകാരൻ' എന്ന സിനിമയിലെ സീരിയൽ കൊലപാതകി തന്റെ കാമുകിയോട് പറയുന്നത് ഇതാണ്. 'കുട്ടിയായിരുന്നപ്പോൾ എനിക്കും രക്തത്തിന്റെ കാഴ്ച സഹീക്കാൻ കഴിയുമായിരുന്നില്ല.  നിങ്ങൾ രക്തത്തിന്റെ ഗന്ധം ശ്രദ്ധിച്ചിട്ടുണ്ടോ. അതെല്ലാം ഒരു പോലെ ആണ്. മനുഷ്യന്റെതും മൃഗങ്ങളുടെതും ഒക്കെ.  ചിലതിനു ശോണിമ കൂടുതലെങ്കിലും എല്ലാറ്റിനും ഗന്ധം ഒരു പോലെയാണ്.'

മൃഗങ്ങളെ ഭക്ഷിക്കുന്നവന് അതിനെ കൊല്ലുന്നതിനെ കുറിച്ച് വേവലാതി പെടേണ്ട കാര്യമില്ല.  തിന്നുക എന്നുള്ള അവന്റെ തീരുമാനം തന്നെ ഒരു മൃഗത്തിനുള്ള മരണ വാറന്റ് ആണ്.  അറവു ശാലയ്ക്ക് മുന്നിൽ നിന്ന് നിലവിളിച്ച പശു കിടാവിന്റെ ഓർമ്മ പോലും തീൻ മേശയിലെ പാത്രത്തിനു മുന്നിലിരിക്കുമ്പോൾ നമ്മെ പിന്തിരിപ്പിക്കുന്നില്ല.  കാരണം നമ്മുടെ മുന്നിലെ പാത്രത്തിലുള്ളതു  അന്ന് കരഞ്ഞ മൃഗമല്ല , രൂപ മാറ്റം വന്ന ഒരു പ്രതീകം മാത്രമാണ്.  അത് ഒരു ജട വസ്തു മാത്രമാണ്.  ഒരു കല്ലിനോടോ ഒരു കരിഞ്ഞ മര കഷണ ത്തോടോ തോന്നുന്ന വികാരങ്ങൾ മാത്രമേ നമുക്ക് അവയോടും തോന്നെണ്ടതുള്ളൂ.

നായ്ക്കളും പൂച്ചകളും ഇവിടെ ഭാഗ്യം  ചെയ്തവ  ആണ്.  രാബീസ് വാക്സിൻ ഉള്ള കാലത്തോളം ഈ ലോകത്ത് അവയെ സംരക്ഷിക്കാൻ ആളുകളുണ്ടാകും. തിന്നാൻ പറ്റാത്ത അവയെ കൊല്ലണം എന്ന് ശഠിക്കുന്നത് ഭ്രാന്തിനെ ഭയപ്പെടുന്നവർ മാത്രമാണ് .  പക്ഷെ ആ ഭയം നമ്മിൽ സൃഷ്ടിച്ചവർ ഒരു മരുന്ന് ചിലവാക്കാൻ വേണ്ടി മാത്രമാണ് അത്തരം ഒരു ഭയം നമ്മിൽ സൃഷ്ടിച്ചത്.    ആ ഭയം നില നിർത്താനെങ്കിലും ഈ ജീവികൾ ഈ ലോകത്ത് ജീവിച്ചേ ഒക്ക് എന്നുള്ള ശാട്യവും ആ ഭയം സൃഷ്ടിച്ചവർക്ക് ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമാണ്.

ശരിക്കും ഈ മൃഗങ്ങളെ , നിങ്ങളുടെ പടച്ചവൻ സൃഷ്ടിച്ചു വിട്ടത് നിങ്ങളുടെ അടിമയായി ജീവിക്കാൻ തന്നെയാണോ.  പടച്ചവൻമാർക്ക് പോലും അവയോടു കരുണ ഇല്ലായിരുന്നെന്ന് വേദ പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകും.  ഇന്ന് നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനും ഭക്ഷണത്തിനും ഒക്കെയായി അവയുടെ ജീവിതം ചിലവിട്ടു പോകുകയാണ്.  അവയ്ക്ക് അവയുടേതായ ഒരു ജീവിതം ഇല്ലാതായി പോയതിനു കാരണക്കാർ ആരാണ്.

ഇന്ന് ഒരു രോഗത്തിൽ , നിസ്സഹായരായി അവ പിടഞ്ഞു മരിക്കുമ്പോൾ അവയെ  ഭക്ഷിച്ച മനുഷ്യൻ പോലും അവയെ കയ്യോഴിയുകയാണ്.

ഇന്നലെ നീ കത്തിയിൽ അവസാനിച്ചതല്ലേ ,
ഇന്ന് നീ അഗ്നിയിൽ തീരുക.

മരണത്തിന്റെ വഴികൾ എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾക്കില്ല.  അതും നിങ്ങളുടെ നന്മ്മക്ക് വേണ്ടി നമ്മൾ തീരുമാനിക്കും.

മനുഷ്യൻ നീണാൾ വാഴട്ടെ 

END DO NOT JUSTIFY MEANS

ദെസ്റ്റൊവിസ്കി തന്റെ 'മത ദ്രോഹ കുറ്റ വിചാരകൻ ' (കരമസോവ് സഹോദര്നന്മ്മാരിലെ ഒരു ഭാഗം) എന്ന അധ്യായത്തിൽ പറയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.

മനുഷ്യന്റെ ക്രൂരത മൃഗങ്ങളുടെ ക്രൂരതയെ അധികരിച്ച് നിൽക്കുന്നു. ഒരു മൃഗവും ശത്രുവിനെ ആണിയടിച്ചു കെട്ടി തൂക്കുകയോ, അശരണരുടെ മേൽ ബോംബു വർഷിക്കുകയൊ ചെയ്യുന്നില്ല. കലാപരമായ ക്രൂരത മനുജന്റെ കണ്ടുപിടുത്തം മാത്രമാണ്. മൃഗീയമായ ക്രൂരത എന്ന സംജ്ഞ യഥാർത്ഥത്തിൽ മൃഗങ്ങളെ അപമാനിക്കലാണ്.

പക്ഷെ വലിയവരോടുള്ള ക്രൂരത ഇവിടെ പ്രതിപാദ്യ വിഷയമേ അല്ല. കാരണം വലിയവൻ സ്വർഗത്തിലെ ആപ്പിൾ കഴിച്ചു പാപം ചെയ്തവൻ ആണ്. അവനോടു ക്രൂരത കാണിക്കുന്നതിൽ എനിക്ക് എതിർപ്പ് ഏതും ഇല്ല. പക്ഷെ കുട്ടികളുടെ കാര്യം അങ്ങനെ അല്ല. അവർ പാപം ചെയ്യാത്തവർ ആണ്. അവരും വളരുമെന്നും പാപം ചെയ്യാൻ പഠിക്കുമെന്നും ആണ് നിങ്ങൾ പറയുന്നത് എങ്കിൽ, ഇവിടെ അവർ വളർന്നില്ല. കുരുന്നു പ്രായത്തിൽ തന്നെ അവരുടെ ജീവിതം തുര്ക്കികളുടെ കുന്തത്തിലോ, അഴിച്ചിളക്കിയ വേട്ട നായ്ക്കളുടെ ദംഷ്ട്രങ്ങളിലോ അവസാനിച്ചു പോകുകയാണ്. ഇതൊക്കെ കഴിഞ്ഞു നാളെ ഇവിടെ സ്വര്ഗം വരുന്നു എന്ന് തന്നെ വിചാരിക്കുക. കൊലപാതകികളായ തുര്ക്കികളും, വേട്ട നായക്കളും , വേട്ടയാടപ്പെട്ട പിഞ്ചു പൈതങ്ങളും അങ്ങനെ ഒരുമിച്ചു ദൈവ സന്നിധിയിൽ ഇരുന്നു ദൈവ കീർത്തനങ്ങൾ പാടുകയാണ്. തങ്ങളുടെ കൊലയും തങ്ങളുടെ പീഡനവും ഒക്കെ ഈ മഹത്തായ സ്വര്ഗത്തിന്റെ നിർമ്മാണത്തിന് ആവശ്യമായിരുന്നു എന്ന് അവിടെ സന്നിഹിതരായ ഓരോരോതര്ക്കും ദൈവ സന്നിധിയിൽ വച്ച് മനസ്സിലാകുകയാണ്. വേട്ടക്കാരും വേട്ട മൃഗങ്ങളും പരസ്പരം കൈകൊടുത്തു ആലിംഗനം ചെയ്തു സന്തോഷത്തോടെ പിരിയുകയാണ്.

ഇവാൻ കരമസോവ് പറയുന്നത് പക്ഷെ ഇതാണ്

ഈ സന്തോഷത്തിൽ എനിക്ക് പങ്കില്ല. തുര്ക്കിയുടെ കുന്തത്തിൽ പിടഞ്ഞു മരിച്ച ആ കുരുന്നിന്റെ വേദന ഓർത്തു ഞാൻ ഈ സ്വര്ഗത്തെ അങ്ങീകരിക്കാതിരിക്കുകയാനു. ഞാൻ എന്റെ പ്രവേശന ടിക്കറ്റ് മടക്കി കൊടുക്കുകയാണ്.

(ഈ കഥാ ശകലം പൂര്ണ്ണമായും ഇങ്ങനെ അല്ല. ഓർമ്മയിൽ നിന്ന് എടുത്തു എഴുതിയത് കൊണ്ടു ആശയം മാത്രമേ ഒത്തു വരികയുള്ളൂ. )

പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. പള്ളിക്ക് എതിരെ ആഞ്ഞടിച്ച ഈ കൃതി പക്ഷെ പ്രകോപിപ്പിച്ചത് റഷ്യയിലെ കമ്മ്യൂണിസ്റ്റ്‌ വിപ്ലവ കാരികളെ ആയിരുന്നു . അവർ ഈ കൃതി നിരോധിച്ചു. പിന്നെ അത് വെളിച്ചം കണ്ടത് വര്ഷങ്ങള്ക്ക് ശേഷമാണ്. അതിന്റെ കാരണം എന്തെന്ന് നിങ്ങൾക്ക് മനസ്സിലായി കാണും.

കാലം മാറുമ്പോൾ പ്രതിമകളും മാറുന്നു . ലെനിൻ ലൈബ്രറിക്ക് മുന്നിൽ സ്ഥാപിക്കണമെന്ന് റഷ്യൻ അധികാരികൾ തീരുമാനിച്ച ലെനിന്റെ പ്രതിമക്കു പകരം ഇന്ന് അവിടെ ഉയർന്നു വരാനിരിക്കുന്നത് ഫിയൊദരിന്റെ ദീർഘ കായ പ്രതിമയാണ്. വിസ്മൃതിയിൽ ആണ്ടു പോയ ആ വലിയ മനുഷ്യൻ പുനർ ജനിക്കുകയാണ്.

Wednesday, 26 November 2014

FAREWELL SPEECH

This is my farewell speech.  The oration that I will present before the audience will be some what like the Malayalam translation of these lines.

Everyone knew the agony of separation.  Personally I am acquainted with it through a disturbing experience that my mother had once narrated to me during my childhood. Anyone can question the credibility of the story.  But I better prefer to believe it.  The text is as follows
During 1930s our family was settled at a newly bought house far from thalassery.  The old one which was near thalassery town was then rented to a childless widow janu.  She tarried there for the next one or two decades.  Every early morning this lady will fetch a bucket of water and squat before a big jackfruit tree in front of the house. She will speak, caress and laugh towards it and the tree also responded positively.  invariably the tree flowered, fruited and became a big tree with thousands of jack fruits. When her routine continued for ten or twenty years in this way, our family were forced to dispose of our newly bought home for financial reasons and forced to settle in the old home. One day our great grand mother visited janu and told her as follows.  ‘janu amma, we are in perils.  So we want this house. So you are to vacate it immediately.  Without protest, or even without uttering a word against, janu amma stepped out of the house, with her only possession of one the dresses that were in her body, and the other a small box containing her sole belongings.  At  the threshold of the compound she stopped at the jack fruit tree, encircled it once, embraced it and cried and said the final words ‘potte mole” (farewell daughter).  No one had seen her since.  Twigs never sprouted on the tree thereafter, fruits withered and it died within one year.

Separation reminds me of other things.  Two well rooted beliefs were shattered during these years. When during my whole life I believed that death cannot move me a bit or I will face it boldly, but during 2010 I have my first blow.  I was facing a lethal decease, and with fear. Insomnia crept into my soul and I was relieved only after three months.  I was preparing for a voluntary retirement, which I thought will ease my situations, but today when I am virtually before it, I am somewhat tired.


Life in the bank as the life in the world is not easy.  Every institution is a miniature form of the world outside.  Similar problems everywhere.  Similar loves similar hatreds but wars were  rare.  When love outweighs hatred, we are saved. And I was lucky enough to state that during my whole period at this premises,   hatred was shadowed by the immense presence of love from everyone surrounding me, from the customers to the comrades.

Monday, 24 November 2014

ചില വരട്ടു മനശാസ്ത്രങ്ങൾ

മനുഷ്യന്റെ പെരുമാറ്റ രീതികൾ മുഴുവൻ നിയന്ത്രിക്കുന്നത്‌ അവനിൽ കുടി കൊള്ളുന്ന ലൈങ്ങികത ആണെന്നാണല്ലോ ഫ്രൊഇദ് പറഞ്ഞത്.  പക്ഷെ ഫ്രൊഇദ് പറഞ്ഞത് മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന തത്വമാണെന്ന് പലരും വിശ്വസിക്കുന്നില്ല. ഈ ഞാനും.  അനാദിയായ മനുഷ്യ സ്വഭാവത്തിന്റെ വാക്താവായിരുന്നില്ല ഫ്രൊഇദ്. നേരെ മറിച്ച് തന്റെ കാലഘട്ടത്തിലെ മനുഷ്യ  സ്വഭാവത്തിന്റെ മാത്രം വാക്താവായിരുന്നു അദ്ദേഹം.  ഈഡിപ്പസ് കോംപ്ലക്സ് അദ്ധേഹത്തിന്റെ കാല ഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. അച്ഛനില്ലാത്ത ആദി മനുഷ്യന് അങ്ങനെ ഒരു കോംപ്ലക്സ്  ഇല്ല.  ലൈങ്ങികതയുടെ കാര്യവും അങ്ങനെ തന്നെയാണ്.  മനുഷ്യൻ ഒരു കാലത്ത് ജീവിച്ചത് മൃഗങ്ങളെ പോലെ തന്നെ ആകാനാണ് സാധ്യത. ലൈങ്ങികതയിലുള്ള അവന്റെ താല്പര്യവും അന്ന്  ഋതു ഭേദങ്ങളു മായി ബന്ധപ്പെട്ടിരിക്കാൻ  സാധ്യതയുണ്ട്.  മറ്റുള്ള നേരങ്ങളിൽ അവന്റെ ആണും പെണ്ണും ഒരു പോലെ ആയിരിക്കാൻ സാധ്യതയുണ്ട്. ഇന്ന് മൃഗങ്ങളെ നാം പുരുഷനോ സ്ത്രീയോ എന്ന് മനസ്സിലാക്കുന്നത് ചില കാലങ്ങളിൽ മാത്രമാണ്. മറ്റു കാലങ്ങളിൽ അവ നപുംസകങ്ങൾ ആണ്.  മൃഗങ്ങളിൽ ലൈങ്ങികതക്ക് ഒരൊറ്റ ഉദ്ദേശ്യം മാത്രമേ ഉള്ളൂ.  സൃഷ്ടി.  അത് കഴിഞ്ഞാൽ അവ അവയുടെ പാട്ടിനു പോകുന്നു.  പക്ഷെ മനുഷ്യൻ തന്റെ പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽ സൃഷ്ടിയെ ലൈങ്ങികതയിൽ നിന്ന് വേർ പെടുത്തി കളഞ്ഞു. അതിന്റെ കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.  സൃഷ്ടി പൂർണ്ണമായി ഒഴിവാക്കിയാലും ലൈങ്ങികത ഇന്ന് മനുഷ്യനിൽ അത് പോലെ തുടരുന്നു.  സൃഷ്ടിപരം എന്നതിനേക്കാൾ ലൈങ്ങികത ഇന്ന് ഒരു ആചാരമാണ്.

സംസ്കാരം നമ്മുടെ അടിസ്ഥാന ലൈങ്ങികതയെ അടിച്ചമർത്തി എന്നുള്ളതിനേക്കാൾ വലിയ സത്യം , ഫ്രൊഇദ് പറഞ്ഞ ഈ ലൈങ്ങികതപോലും ജ്വലിക്കുന്ന ഒരു അസ്തിത്വമായി മനുഷ്യന്റെ മുന്നിൽ അവതരിച്ചത് ഈ സംസ്കാരത്തിന്റെ വളര്ച്ചയുടെ ഏതോ ഘട്ടത്തിൽ മാത്രമാണ് എന്നുള്ളതാണ്..  അത് വരേയ്ക്കും ഭക്ഷണം കഴിക്കുന്നത്‌ പോലെയുള്ള - പക്ഷെ ചില സമയങ്ങളിൽ പൂര്ണ്ണമായും ഒഴിവാക്ക പ്പെട്ടിരുന്ന - ഒരു സാധാരണ പ്രവൃത്തിക്ക് പുതിയ ഒരു മാനം കൈവന്നത് എന്ന് മുതലാണ്‌.

അത്രയൊന്നും തർക്കിക്കാൻ നിന്ന് കൊടുക്കാതെ നമ്മൾ സ്വയം ഒരു ആദി മനുഷ്യനായി തീരുന്നതാണ് ഇത്തരമൊരു സമസ്യയെ കുറിച്ചുള്ള അന്വേഷണത്തിൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു.  ഭക്ഷണത്തിനു വേണ്ടി മാത്രം അനേകം സമയം ചിലവിടേണ്ടി വന്നവന് ഒരു പ്രത്യേക നിയമത്തിലൂടെ ലൈങ്ങികതയെ തളച്ചിടെണ്ട  കാര്യമില്ലായിരുന്നു.   വെറും ആവശ്യത്തിനു മാത്രം അവനു ചില തോന്നലുകൾ  ഉണ്ടാകുന്നു. അത് കഴിഞ്ഞാൽ അത് കഴിഞ്ഞു.  പുരുഷന്റെ കാര്യത്തിൽ അല്പമൊക്കെ പരുക്കനായി പോകാൻ ഇടയുള്ള ഈ വികാരം സ്ത്രീയുടെ അടുത്ത് എത്തുമ്പോൾ കുറെ കൂടെ പരിപാകപ്പെട്ടു വരുന്നു.  അവൾക്കു ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. അന്നും ഇന്നും. അപ്പോൾ ലൈങ്ങികതയെ സൃഷ്ടി പ്രവർത്തനത്തിൽ നിന്ന് അടർത്തി മാറ്റിയ വില്ലൻ പുരുഷൻ തന്നെ ആയിരിക്കാനാണ്‌ സാധ്യത.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പര പെരുമാറ്റങ്ങളും, മനുഷ്യന്റെ സമൂഹത്തിലെ പെരുമാറ്റങ്ങളും വലിയ ഒരു പരിധിവരെ നിയന്ത്രിക്കുന്നത്‌ അവനിലെ ലൈംഗിക ചോദനകൾ ആണെന്ന് പറഞ്ഞ മനശാത്രജ്ഞനെ ചില സമയങ്ങളിൽ എനിക്ക് പൂര്ണമായും അംഗീകരിക്കാൻ പറ്റാറില്ല. അത് പോലെ സംസ്കാരം മനുഷ്യനിലെ ലൈംഗിക കാമനകളെ വളരെ ഏറെ അടിച്ചമർത്തി എന്നതും ഞാൻ ഭാഗികമായി മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഫ്രൊഇദ് അനാദിയായ മനുഷ്യ സ്വഭാവത്തെ അല്ല അപഗ്രതിച്ചത്. അദ്ദേഹം ജീവിച്ച കാലഘട്ടത്തിലെ മനുഷ്യ സ്വഭാവത്തെ മാത്രമായിരുന്നു. അച്ഛനാരെന്നു അറിയാത്ത ആദി മനുഷ്യൻ അദ്ധേഹത്തിന്റെ ഈദിപ്പസ് കൊമ്പ്ലെക്സിന്റെ ആകാശങ്ങൾക്കു പുറത്താണ്. മനുഷ്യൻ സ്വന്തം അമ്മയെ ഭോഗിക്കുന്നതിനെ ഭയപ്പെട്ടതു എന്ന് മുതലാണ്‌ എന്ന് അദ്ദേഹം അന്വേഷിച്ചില്ല എന്ന് തോന്നുന്നു. പരിണാമത്തിന്റെ ഏതോ ദശാ സന്ധിയിൽ സംഭവിച്ച ഒരു കാര്യമായിരിക്കണം അത്. അന്ന് വരെക്കും അമ്മ അവന്റെ ആസക്തിയെ ജ്വലിപ്പിച്ച സ്ത്രീ തന്നെ ആയിരിക്കാനാണ്‌ സാധ്യത. മൃഗങ്ങൾ അങ്ങനെ ആണല്ലോ. സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഇവിടത്തെ ആണ്‍ പൂച്ചകൾ അമ്മയെ ഭോഗിക്കുകയും ചെയ്യുന്നുണ്ട്. ഒർമ്മയില്ലായ്മ കൊണ്ടു സംഭവിക്കുന്ന ഒരു തെറ്റാണ് (?) അതെന്നു ഞാൻ വിശ്വസിക്കുന്നില്ല. അമ്മയോട് നമുക്ക് തോന്നുന്ന അറുപ്പ് ശരിക്കും ഒരു ശാരീരിക പ്രക്രിയയല്ല , മറിച്ച് മാനസികം മാത്രമാണ്. ഈദിപ്പസിനെ പോലെ ഞാനും കുറെ കാലം അമ്മയിൽ നിന്ന് അമ്മയെ അറിയാതെ മാറി നിന്നാൽ , പിന്നീടൊരിക്കൽ എനിക്ക് അമ്മയുടെ കാമുകനായി തിരിച്ചു വരാനാവും. കണ്ണ് കുത്തി പൊട്ടിച്ചു അന്ധനാകാൻ മാത്രമുള്ള പാപ ബോധം അത് ഒരു മനുഷ്യനിൽ ഉണ്ടാക്കിയെങ്കിൽ, അമ്മയോടുള്ള ഈ ഭക്തി അതിനു മുൻപേ മനുഷ്യ വർഗത്തിൽ ഉണ്ടായിരുന്നു എന്ന് അർഥം. അത് എന്ന് തുടങ്ങിയതായിരിക്കും.
പക്ഷെ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന മറ്റൊരു മഹാ സത്യമുണ്ട്. അമ്മയുടെ നേരെ നാം എടുത്തത്‌ അചഞ്ചലമായ ഒരു തീരുമാനമായിരുന്നു. നമുക്ക് പോലും ഭഞ്ഞി ക്കാനാവാത്തതും, അഥവാ ഭഞ്ഞിച്ചാൽ നമുക്ക് പോലും സ്വയം മാപ്പ് കൊടുക്കാനാവാതതുമായ ഒരു കടുത്ത തീരുമാനം. ഒരു ഇരുട്ട് വഴിയിലൂടെ ഒരു സ്ത്രീ നടന്നു വരികയും ഞാൻ അവളെ കാമോൽസുകതയോടെ പിന്തുടരുകയും, ഇരുട്ടിൽ ഞാൻ അവളെ കയറി പിടിക്കുകയും ചെയ്യുമ്പോൾ അവളിൽ നിന്ന് കേൾക്കുന്ന നിലവിളി സ്വന്തം അമ്മയുടെതാനെന്നു മനസ്സിലാകുമ്പോൾ ഞാൻ തളർന്നു പോകുന്നു. തളർന്നു പോകാനുള്ള ഈ ശക്തി എനിക്ക് എവിടെ നിന്ന് കിട്ടി. ഈ ശക്തിക്ക് ഇനി അങ്ങോട്ട്‌ വളരെ ഏറെ പ്രാധാന്യമുണ്ട്. നമുക്ക് ഓരോരുത്തര്ക്കും വളർത്തി എടുക്കാവുന്ന ശക്തി തന്നെയാണ് ഇത്. അത് അമ്മക്ക് നേരെ മാത്രമായി പരിമിതപ്പെടുതെണ്ടതില്ല. അത്രയും ശക്തനായി പുരുഷൻ വളരുമ്പോൾ മാത്രമേ അർദ്ധ രാത്രി പോലും സ്ത്രീകൾക്ക് പുരുഷ ഭയമില്ലാതെ നടക്കാനാവൂ. അല്ലെങ്കിൽ ലോകം മുഴുവൻ ഒരു വേശ്യാലയമായി തീരണം.


thoughts out of season --------scraps

ഒരുതരത്തിൽ ആലോചിച്ചാൽ പുസ്തകങ്ങൾ അപകടകാരികൾ ആണ്. അത് ഓർമ്മ ശക്തിയുടെ ഘനീഭവിച്ച രൂപമാണ്.  അറിഞ്ഞതിൽ ജീവിക്കാതിരിക്കുന്നവനെ പുസ്തകങ്ങൾ ആവശ്യമുള്ളൂ.  അറിഞ്ഞു ജീവിക്കുന്നവൻ പുസ്തകങ്ങൾ ത്യജിക്കുന്നു.  കാരണം അവനു അതിന്റെ ആവശ്യമില്ല.  നമ്മൾ ഇന്ന് വരെ പഠിച്ചതിൽ ഭൂരിഭാഗവും നമ്മൾ  ഓർമ്മിച്ചു വെക്കാൻ വേണ്ടി പഠിച്ചവ ആയിരുന്നു.  ഓർമ്മിച്ചു വെക്കുക എന്നത് സ്വയം ഒരു വലിയ ഒരു ഗുണമൊന്നും അല്ല.  കാരണം അത് പ്രവൃത്തി ചെയ്യാതവന്റെ ഒരു വിനോദം മാത്രമായിരുന്നു , എന്നും.  മൃഗങ്ങൾ അക്കാര്യത്തിൽ ഭാഗ്യവാന്മ്മാർ ആണ്.  കാരണം അവയുടെ ജീവിതം ഇക്കാണുന്നതിനു  അപ്പുറം പോകുന്നില്ല.  അവയ്ക്ക് മറവി ഒരു അനുഗ്രഹമല്ല. മറവി ജീവിതം തന്നെയാണ്.  എല്ലാം മറന്നു കൊണ്ടു അവ പരമാനന്ദത്തിൽ ജീവിച്ചു പോവുകയാണ്.  സംസ്കൃത ചിത്തനായ മനുഷ്യൻ മൃഗങ്ങളുടെ നല്ല വശങ്ങൾ അനുകരിക്കാൻ ശ്രമിക്കേണ്ടതാണ്.  അവ അസുഖം വരുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുന്നു.  ദേഷ്യം വരുമ്പോൾ പരസ്പരം ആക്രമിക്കുന്നു... അങ്ങനെ പലതും.  പക്ഷെ അവ ഒരിക്കലും വിശന്നു മരിക്കുന്നില്ല. എപ്പോൾ ഭക്ഷണം കഴിക്കണം എന്ന് അവയ്ക്ക് അറിയാം.  അവരുടെ ദേഷ്യങ്ങൾ ഒരിക്കലും ഒരു മരണത്തിൽ അവസാനിക്കുന്നില്ല.  പക്ഷെ മനുഷ്യന് തിന്നെണ്ടത് എങ്ങനെ എന്ന് പോലും അറിയില്ല.  അവന്റെ ദേഷ്യം എപ്പോഴും കൊലപാതകത്തിൽ ആണ് അവസാനിക്കുന്നത്.  ദൈവങ്ങളും നമ്മുടെ ഓർമ്മ ശക്തിയുടെ ഭാഗമായി നില കൊള്ളുന്നു.  അവ കല്ലുകളിൽ ഘനീഭവിച്ചു സ്ഥിതി ചെയ്യുകയും, അവയെ നാം നമ്മുടെ ഷോ കേസുകളിൽ കട്ടിയുള്ള പുറംചട്ടയിൽ ആക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  മറ്റുള്ള അറിവുകൾ പോലെ ഈ അറിവും നമ്മൾ അറിഞ്ഞു ജീവിക്കാതിരിക്കുന്നു.  ജ്ഞാനം പുസ്തകങ്ങളുടെ ഉള്ളിൽ ഞെരിഞ്ഞമർന്നതു പോലെ  ദൈവവും വിഗ്രഹങ്ങൾ ക്കുള്ളിൽ ഞെരിഞ്ഞു അമര്ന്നു പോയിരിക്കുന്നു.

Saturday, 22 November 2014

മനുഷ്യൻ മോശമാകുന്നതെങ്ങനെ?


മനുഷ്യൻ മോശമായി പോകുന്നതിനെ കുറിച്ച് വളരെ ഏറെ വ്യാകുല പ്പെടുന്ന മനുഷ്യനാണ് ഞാൻ. എന്റെ ഒരു പ്രധാനപ്പെട്ട ചോദ്യം ഇതാണ്. മനുഷ്യൻ മോശമായി പോകുന്നത് എന്ത് കൊണ്ടാണ്? മറ്റൊരു ചോദ്യം ഇതും കൂടിയാണ്. മനുഷ്യൻ മോശമാകുക എന്നാൽ എന്താണ് ? വളരെ സിമ്പിൾ ആയ ചോദ്യമാണെന്നു അറിയാം. പക്ഷെ നമ്മുടെ ഇന്നുവരെ ഉള്ള ജീവിത പരിചയത്തിൽ നിന്ന് മനസ്സിലായത്‌, സിമ്പിൾ ആയ ചോദ്യങ്ങൾക്കുള്ള ഉത്തരം സിമ്പിൾ ആയിരിക്കണമെന്നില്ല എന്നാണു.
രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് ഞാൻ ആദ്യം പറയാൻ ശ്രമിക്കുന്നത്. മനുഷ്യൻ മോശമാകുക എന്നാൽ എന്താണ്?
ഒരുത്തൻ ആത്മ സുഖത്തിനും ഭൌതിക സുഖത്തിനും ആചരിക്കുന്നവ
അപരന് ദുഖത്തിനായ് വരുന്നു എന്നുള്ളപ്പോഴാണ് മനുഷ്യൻ മോശമാകുന്നത് എന്ന് പറയാം .
എതിർ അഭിപ്രായവും ഉണ്ടാകാം. വിശാലമായ അർത്ഥത്തിൽ പറഞ്ഞാൽ ഇന്ന് ജീവിക്കുന്ന ഓരോ മനുഷ്യനും ജീവിച്ചു കൊണ്ടിരിക്കുന്നത് തന്നെ മറ്റെതല്ലാമോ മനുഷ്യർക്കും അതിനേക്കാൾ കൂടുതലായി മറ്റെതെല്ലാമോ ജീവികൾക്കും എന്തിനു പ്രകൃതിക്ക് പോലും ഭീഷണിയാണ്. പക്ഷെ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെ ആത്മഹത്യക്ക് പ്രേരിപ്പിക്കാൻ പറ്റില്ല എന്നും നമുക്ക് അറിയാം. ആ അർത്ഥത്തിൽ മിക്കവാറും എല്ലാ മനുഷ്യരും മോശമാണ്. (എന്റെ ഒരു ബന്ധുവിന്റെ മകൾ കഴിഞ്ഞ പതിനഞ്ചു വർഷമായി സ്വന്തം കിടക്കയിൽ ചലനമറ്റു വളർന്നു കൊണ്ടിരിക്കുകയാണ്. അടുത്തുള്ള ബന്ധുക്കളെയും ശത്രുക്കളെയും എന്നും ദുഖത്തിൽ ആഴ്ത്തി കൊണ്ടിരിക്കുന്ന ഈ കുട്ടിയും മോശമാണ് എന്ന് ഒരു വാദത്തിനു വേണ്ടി പറയാവുന്നതാണ്)
ഞാൻ ഇത്രയും പറഞ്ഞത് ഭൌതിക കാര്യങ്ങളെ കുറിച്ചാണ്. ഇനി ആത്മീയ തലത്തിലേക്ക് കടന്നാലും (മാനസിക കാര്യങ്ങൾ) സംഗതി ഏതാണ്ട് ഇത് പോലെ തന്നെ ആണ്. പക്ഷെ ഇവിടെ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. ഇവിടെ ആൽബർട്ട് ഐൻസ്ടിൻ എന്ന ഒരു ബുദ്ധി ജീവി പറഞ്ഞ ആപേക്ഷികത കടന്നു വരും എന്ന് മാത്രം. കള്ളു കുടിച്ചു ഒരാള് എന്റെ മുന്നിലൂടെ നടക്കുന്നത്, കള്ളു കുടിയനായ എന്നെ സംബന്ദിചെടത്തോളം വെറുക്കപ്പെടെണ്ട ഒരു പ്രവൃത്തിയല്ല. കാരണം ഞാൻ ചെയ്യുന്നത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഞാൻ കിടന്നു നിലവിളിക്കേണ്ട കാര്യമില്ല. പക്ഷെ കള്ളു കുടിക്കാത്ത എന്റെ കാര്യം അങ്ങനെ അല്ല. ഞാൻ ഒരു തിന്മയായി കണക്കാക്കുന്ന ഈ പ്രവൃത്തിയുടെ ദൃശ്യം എന്നെയും ഈ തിന്മയിലേക്ക് പ്രലോഭിപ്പിക്കും എന്ന് ഞാൻ ഭയപ്പെടുകയാൽ എന്നെ സംബന്ദിച്ചു അത് മോശമായ പ്രവൃത്തി തന്നെയാണ്. നഗ്നയായി ഒരു സ്ത്രീ എന്റെ മുന്നിലൂടെ നടക്കുന്നത് സ്ഥിരമായി എ സിനിമ കണ്ടു നടക്കുന്ന എന്നെ സംബന്ദിച്ചു വളരെ സന്തോഷകരമായ ഒരു കാര്യമാണ് (പണം കൊടുത്തു സിനിമ യിൽ കാണുന്നത് ഫ്രീ ആയി കാണാമെങ്കിൽ സിനിമ കാണുന്ന പണം കൊണ്ടു മറ്റെന്തെങ്കിലും നല്ല കാര്യം ചെയ്യാമല്ലോ ). പക്ഷെ നഗ്നതയെ ഭയപ്പെടുകയോ, അല്ലെങ്കിൽ അത് അപമാന്ന്യമായ ഒരു പ്രവൃത്തിയാണെന്ന് വിശ്വസിക്കുകയോ ചെയ്യുന്ന എന്നെ സംബന്ദിചു അത് മോശമായ പ്രവൃത്തി തന്നെയാണ്. കാരണം അത് എന്നെ നഗ്നനായി നടക്കാൻ പ്രേരിപ്പിച്ചേക്കും എന്നും അത് മൂലം മുൻപ് എന്നിലുണ്ടായിരുന്ന പ്രസ്തുത വിശ്വാസം അതെ രീതിയിൽ ഇന്നും കൊണ്ടു നടക്കുന്ന മനുഷ്യരെ എന്റെ ഈ പ്രവൃത്തി പ്രകൊപിപ്പിചെക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. (പുസ്തകങ്ങളിൽ എഴുതപ്പെട്ട നിയമങ്ങളെ കുറിച്ച് ഞാൻ ഇപ്പോൾ സംസാരിക്കുന്നില്ല. അത് പിന്നീടാവാം). പക്ഷെ ഇവിടെ ചില മനശാസ്ത്രജ്ഞന്മാർ നമുക്ക് പാരയായി പ്രവൃത്തിക്കുന്നുണ്ട്. കാരണം അവര് ചില അപഖ്യാതികൾ പറഞ്ഞു നടക്കുന്നുണ്ട്. അത് പ്രധാനമായും ഇതാണ്. നഗ്നതയെ ഭയപ്പെടുകയോ അതൊരു ദുർ പ്രവൃത്തിയായി കണക്കാക്കുകയോ ചെയ്യുന്ന ഭൂരി ഭാഗം പേരും ഉള്ളിന്റെ ഉള്ളിൽ അങ്ങനെ അല്ലെന്നും അവരും മറ്റെവരെ പോലെ അത് സുലഭമായി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ആണെന്നും രണ്ടു തോണിയിൽ കാൽ വച്ചുള്ള അവരുടെ ഈ കലാപരിപാടി ഒരു തരം മാനസിക സംഘർഷം അവരിൽ സൃഷ്ടിക്കുന്നു എന്നും, ആ മാനസിക സംഘര്ഷത്തിന്റെ ബഹിർഗമനമാണ് എതിർപ്പുകളായി പുറത്തു വരുന്നത് എന്നും, അങ്ങനെ അല്ലാത്ത മറ്റേ വിഭാഗം ഒരു തരത്തിൽ മാനസിക രോഗികൾ ആണെന്നും അവർ പറയുന്നു. അത് പക്ഷെ നമ്മൾ വിശ്വസിക്കേണ്ട കാര്യമില്ല. അപ്പോൾ നമുക്ക് കർക്കശമായും ഇങ്ങനെ പറയാം. നമ്മുടെ പ്രവൃത്തി കണ്ടു ആസ്വദിക്കും എന്ന് ഉറപ്പുള്ള സമൂഹത്തിനു മുൻപിൽ മാത്രമേ നാം ആ പ്രവൃത്തി ചെയ്യുന്നത് പരസ്യമായി പ്രകടിപ്പിക്കാൻ പാടുള്ളൂ.
ഇനി നാം ചിന്തിക്കേണ്ടത് മനുഷ്യൻ മോശമാകുന്നത് എങ്ങനെ എന്നാണു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറ്റൊരു മനുഷ്യനെ നമുക്ക് എങ്ങനെ മോശമാക്കാൻ പറ്റും എന്നുള്ളതിനെ കുറിച്ചാണ്. പണ്ടൊരിക്കൽ എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു കാര്യം ഞാൻ ഇത്തരുണത്തിൽ ഓർക്കുകയാണ്. നമ്മുടെ വീട്ടിനു അടുത്തു ഒരു മുഴു കുടിയനുണ്ട്. ഒരിക്കൽ ഞാൻ അയാളോട് സംസാരിച്ചു നില്ക്കുന്നത് എന്റെ അമ്മ കണ്ടു. വീട്ടിൽ എത്തിയപ്പോൾ അമ്മ പറഞ്ഞത് ഇതാണ്. 'രാമൻ നിനക്ക് കള്ളു ഫ്രീ ആയി വാങ്ങിച്ചു തന്നാൽ നീ അതങ്ങ് വാങ്ങി കഴിചെക്കരുത്. പിന്നെ അത് നിന്റെ സ്വഭാവം ആവും. പിന്നെ നിനക്ക് ഫ്രീ ആയി കള്ളു വാങ്ങി തന്ന രാമൻ നിന്നോട് ഫ്രീ കള്ളു ചോദിക്കും. അപ്പോൾ അത് നിന്റെ കീശയെ ബാധിക്കും ' എന്ന്. ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ ശ്രധിചിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുവൻ (ഞാൻ ) ആത്മ സുഖത്തിനു ആചരിച്ചത്‌ (കള്ളു കുടി) അപരന് ഭൌതിക സുഖത്തിനായ് (ഫ്രീ കള്ളു കിട്ടിയത് കൊണ്ടു മറ്റെയാൾക്ക് സാമ്പത്തിക ലാഭം) വരുന്നു. അമ്മ പറഞ്ഞ ഈ ടെക്നിക് പിൽക്കാലത്ത്‌ നമ്മുടെ മോണോപളികൾ എടുത്തു പയറ്റി യിട്ടുണ്ടെന്നു ചരിത്രം പഠിച്ചവർക്ക് അറിയാം. പണ്ടൊരിക്കൽ എന്റെ അമ്മാവന്റെ പല ചരക്കു കടയിൽ വച്ച് ഏതോ സാധനം വാങ്ങിച്ചപ്പോൾ എനിക്ക് ഒരു ഫേസ് ലോഷൻ ഫ്രീ ആയി കിട്ടി. ഇതിന്റെ ഗുട്ടൻസ് എന്തെന്ന് അറിയാതെ അമ്മാവൻ ഇങ്ങനെ പറഞ്ഞു. 'മനുഷ്യന് ഒരു ഉപയോഗവും ഇല്ലാത്ത ഓരോ സാധനങ്ങള് ഇവരിങ്ങനെ വെറുതെ കൊടുക്കുന്നതു എന്തിനാണ് ചെക്കാ. നിനക്ക് അറിയാമോ' എന്ന്. മോണോപളി മുതലാളിത്തത്തെ കുറിച്ച് ഞാൻ വായിച്ചു കൊണ്ടിരുന്ന സമയമായിരുന്നു അത്. അത് കൊണ്ടു ഞാൻ ഒരു ചെറിയ വാചകത്തിൽ ഉത്തരം പറഞ്ഞു . അത് ഇതാണ്. 'ഒരു പത്തു വര്ഷം കഴിഞ്ഞാൽ അമ്മാവന് മനസ്സിലാകും ' എന്ന്. പത്തു വർഷം കഴിഞ്ഞു ഒരു ദിവസം പീടികയിൽ വച്ച് അമ്മാവൻ എന്നോട് പറഞ്ഞു ' അന്ന് വെറുതെ കൊടുത്ത സാധനത്തിനു ഇന്ന് എന്താ ഡിമാണ്ട് എന്ന് അറിയാമോ. കുട്ടികളെ മോശമാക്കാൻ നമ്മൾ ഇന്നും ഈ ടെക്നിക് വ്യാപകമായി ഉപയോഗിക്കുന്നുണ്ടല്ലോ. നഗ്നതയുടെ കാര്യത്തിലും നമ്മുടെ പരീക്ഷണം ഇത്തരത്തിൽ ഉള്ള താകാമെന്നു വേണമെങ്കിൽ പറയാം. ഞാൻ രണ്ടു ദിവസം തുടർച്ചയായി ട്രൌസർ ഇട്ടു പട്ടണത്തിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീക്ക് തോന്നുന്നു ഇവൻ ട്രൌസർ ഇട്ടാൽ എന്താ എനിക്ക് ജട്ടി ഇട്ടു നടന്നു കൂടെ എന്ന്. പക്ഷെ നേരത്തെ പറഞ്ഞ രാമാട്ടന്റെ ഉദ്ദേശ്യം തന്നെയായിരുന്നു എന്റേത് എന്ന് നമ്മുടെ പെണ്‍ കുട്ടിക്ക് മനസ്സിലായില്ല (ഇത് അതി ഭാവനയായി തോന്നരുത്. നമ്മളുടെ പല നല്ല കാര്യങ്ങളും ഇന്ന് സ്ത്രീകള് അപഹരിച്ചത് നിങ്ങൾ കാണുന്നില്ലേ. നമ്മുടെ പാന്റു , ജീൻസ് ഇവയൊക്കെ അവര് സ്വന്തമാക്കിയില്ലേ. എന്നാലും നാമ്മുടെ നാട്ടിലെ പെണ്‍ കുട്ടികൾ അത്ര വളര്ന്നിട്ടില്ല എന്ന് തോന്നുന്നു ). മനുഷ്യരെ പ്രലോഭിപ്പിച്ചു തെറ്റിലേക്ക് വീഴ്ത്തി അതിൽ നിന്നും ഭൌതികമായും ആത്മീയമായും ഉള്ള ആനന്ദം കൊയ്യുക എന്നാണോ ഇതിനു പറയുക. എനിക്കറിയില്ല. ആനന്ദവും പരമാനന്ദവും ഒക്കെ ആത്മ്മീയതയുടെ ഉത്തുംഗതയിൽ മനുഷ്യൻ അനുഭവിക്കുന്നതാണെന്ന അഭിപ്രായം പക്ഷെ എന്റെ സുഹൃത്തായ ചന്തുവിന് ഇല്ലായിരുന്നു. പരമാനന്ദം എന്തെന്ന് ഒരിക്കൽ അവനോടു ചോദിച്ചപ്പോൾ അവൻ പറഞ്ഞു 'അത് സ്ഥിരമായി സ്വയം ഭോഗം ചെയ്യുന്നവന്റെ അവസ്ഥയാണെന്നു. അതും ഒരു ശരിയായിരിക്കാം.

വയനാടൻ കഥകൾ

1.
പട്ടണത്തിലെ ചാവേലി പിള്ളാരുടെ ഇടയിൽ പെട്ട് പാച്ചു  മോശമായി പോകരുത് എന്ന് കരുതിയിട്ടാണ് രാമാട്ടൻ അവനെ അങ്ങ് ദൂരെ കണിശമായി എല്ലാം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ ചേർത്തത്.  പക്ഷെ പാച്ചു തന്റെ ബൈ നോക്കുലർ ദൃഷ്ടിയുടെ പരിധിക്കു പുറത്തായി പ്പോയ കാര്യം രാമാട്ടൻ ഒരു നിമിഷം മറന്നു പോയി.

വിദ്യാലയത്തിൽ പാച്ചുവിന്  കുശാലായിരുന്നു.  എല്ലാം നാട്ടിൻ പുറത്തെ എട്ടും പൊട്ടും തിരിയാത്ത കടല് കാണാത്ത പിള്ളാർ.  കടലിന്റെ അപാര സൌന്ദര്യം പാച്ചു  വിവരിച്ചപ്പോഴാണ് കടൽ ഒരു അപാര സംഭവമാണെന്ന് അവരിൽ പലരും അറിഞ്ഞത് തന്നെ.  തിരിച്ചു  എന്തെങ്കിലും കൊടുക്കേണ്ടേ.  ഏതോ ഒരു ജോസഫിന്റെ പറമ്പത്ത് കൃഷി ചെയ്ത കഞ്ചാവ് അങ്ങനെയാണ് പാച്ചുവിൻറെ കയ്യിൽ എത്തിപ്പെട്ടത്.  ഒന്ന് വലിച്ചപ്പോൾ പാച്ചു  അറിയാതെ പറഞ്ഞു പോയി. 'കടലിനേക്കാൾ അപാരമായ ഒരു സാധനമാണല്ലോ ഇത്' .  ആ സമയത്ത് പാച്ചു  കടലിനു മീതെ കൂടെ പറക്കുകയായിരുന്നു.  പറന്നു പറന്നു ഒടുവിൽ കലാലയത്തിന്റെ പിന്നിലെ കുന്നിൽ പാച്ചു  ലാൻഡ്‌ ചെയ്തു.അങ്ങനെ കഞ്ചാവ് പാച്ചു വിന്റെ ജീവിത രീതിയാകുകയും ജോസഫ്‌ പാച്ചു വിന്റെ  ഉറ്റ സുഹൃത്ത്‌ ആകുകയും ചെയ്തു.

ഒരിക്കൽ രാമാട്ടൻ എന്നോട് പറഞ്ഞു 'ചെക്കൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത് പോലെ തോന്നുന്നു.  പക്ഷെ ഓന് സിഗരറ്റ് വലിച്ചാൽ വലിയ തരിപ്പാണ്‌. കുറ്റ ബോധം കൊണ്ടായിരിക്കും.  ഇപ്പോള് ഈ സിഗരറ്റ് ഒക്കെ വലിക്കുന്നത് അത്ര വലിയ കുറ്റമൊന്നും അല്ല എന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കോ. ഞാനും ഇതൊക്കെ വലിക്കുന്നതല്ലേ.  കള്ളു അവൻ കൈ കൊണ്ടു തൊടില്ല എന്ന് അന്വേഷണത്തിൽ എനിക്ക് മനസ്സിലായി.  അത് തന്നെ വലിയ ഭാഗ്യമല്ലേ.'

പക്ഷെ എന്റെ അന്വേഷണത്തിൽ നിന്ന് എനിക്ക് കിട്ടിയ വാർത്ത ഞാൻ രാമാട്ടന്റെ മുന്നിൽ ഇങ്ങനെ അവതരിപ്പിച്ചപ്പോൾ രാമാട്ടൻ ശരിക്കും കരഞ്ഞു പോയി. ഞാൻ പറഞ്ഞത് ഇതാണ്. 'രാമാട്ടാ അവൻ കള്ളു കുടിക്കാതതല്ല. അവനു കള്ളു കുടിക്കാൻ പറ്റാത്തതാണ്. കാരണം അവൻ ഫുൾ ടൈം കഞ്ചാവിൽ ആണ്' എന്ന്. എന്നാൽ അവനെ ഞാൻ ശരിയാക്കുന്നുണ്ട്‌ എന്ന് പറഞ്ഞു അതിനു തയാറായ രാമാടന് പക്ഷെ ചെക്കന്റെ കയ്യിൽ നിന്ന് കിട്ടിയത് പാര കൊണ്ടുള്ള നല്ല ഒരു അടിയാണ്. കഞ്ചാവ് അടിക്കുന്നവർ അച്ഛനെ അടിക്കാനും മടിക്കില്ലെന്ന് അന്ന് എനിക്ക് മനസ്സിലായി.  ഒരാഴ്ച കിടക്കയിൽ കിടന്ന രാമാട്ടൻ അതോടെ ചെക്കനെ എഴുതി തള്ളി.

പാച്ചു വിന്റെ ജീവിതം നാട്ടിലെ ഒരു ദുരന്ത കഥയായിരുന്നു.  കുറച്ചു കാലം അര ഭ്രാന്തനായി നടന്ന അവൻ ഏതോ ഒരു തെരുവിൽ കിടന്നു മരിച്ചു.

&&&&&&&&&&&&&

ഫ്ലാഷ് ബാക്ക് 

പുഴക്കരയിൽ മീൻ പിടിക്കാൻ ഇരിക്കുകയായിരുന്ന കോമന്റെ അടുത്തു അര വട്ടൻ പാച്ചു ഇരുന്നു.

കൊമാട്ടാ ഈ പൊന്നിനൊക്കെ നല്ല വിലയുണ്ടോ.

എന്തിനാടാ അതൊക്കെ ഇഞ്ഞി അറിയുന്നത് 

അമ്മയുടെ ഒരു വള അടിചെടുതിട്ടുണ്ട്. എത്ര കിട്ടുമെന്ന് അറിയാനാ.

എവിടെ സാധനം. നോക്കിയാലെ പറയാൻ പറ്റൂ.

വീട്ടിലാ. ഞാൻ ഇപ്പൊ കൊണ്ടത്തരാം.

പാച്ചു ഓടി പോകുന്നു. ഒരു വള എടുത്തു തിരിച്ചു വരുന്നു. കോമൻ തിരിച്ചും മറിച്ചും നോക്കുന്നു. പിന്നെ ഇങ്ങനെ ഉരയ്ക്കുന്നു (പൊന്ന് ഉരക്കൽ അല്ല. പറയുക എന്നതിന്റെ കവി ഭാഷ).  

ഞാൻ വേണമെങ്കിൽ ടൌണിൽ കൊണ്ടു പോയി വിറ്റിട്ട് വരാം. അത് വരെ നീ ഇവിടെ ഇരിക്ക്.  നീ പോയാൽ തട്ടാൻമ്മാരു സംശയിക്കും.

കോമൻ തന്റെ സൈക്കളിൽ കയറി പോകുന്നത് മാത്രമേ നാം കാണുന്നുള്ളൂ. അവൻ ടൌണിൽ എത്തിയോ അല്ലെങ്കിൽ മറ്റെവിടെ എങ്കിലും കറങ്ങിയോ എന്നുള്ള കാര്യം നാം ഒരിക്കലും അറിയാൻ പോകുന്നില്ല.  ഒരു മണിക്കൂറിനു ശേഷം തിരിച്ചു വന്ന അവനും പാച്ചുവും തമ്മിലുള്ള സംഭാഷണം താഴെ കൊടുക്കുന്നു.

കോ:  എടാ ഇഞ്ഞി പറഞ്ഞത്രയോന്നും ഇല്ല. വെറും മുക്കാൽ പവൻ . മാറ്റും കുറവ്.  ഇതാ അഞ്ഞൂറ്. നൂറു എന്റെ ചെലവ്.

പാച്ചു: അഞ്ഞൂരെങ്കിൽ അഞ്ഞൂറ് . ജൊസെഫിനു തന്നെ നാനൂറു കൊടുക്കാനുണ്ട്.

ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവങ്ങൾ കീഴ്മേൽ മറിഞ്ഞത്.  പാച്ചുവിൻറെ വീടിന്റെ മുന്നിൽ കോമൻ ഫുൾ വെള്ളത്തിൽ നിൽക്കുന്നു. എന്തൊക്കെയോ തെറികൾ പറയുന്നുണ്ട്.  അതിൽ വ്യക്തമായ അല്പം സഭ്യമായ ഭാഗങ്ങൾ മാത്രം താഴെ എഴുതുന്നു.

ആ നായിന്റെ മോനോട് ഇങ്ങു ഇറങ്ങി വരാൻ പറ.  അര വട്ടൻ ഇങ്ങനെ ആളെ പറ്റിക്കും എന്ന് ആര് കണ്ടു.  ഈ  മുക്ക് പണ്ടം തിരിച്ചെടുത്തിട്ടു എന്റെ അഞ്ഞൂറ് എനക്ക് ഇപ്പം കിട്ടണം. ഓൻ തരൂല്ലെങ്കിൽ ഓന്റെ അച്ഛൻ തരണം. 

പക്ഷെ കോമന്റെ പോയ പണം ഒരിക്കലും കോമനു തിരിച്ചു കിട്ടിയില്ല. പോരാത്തതിന് അര വട്ടനെ പറ്റിക്കാൻ നോക്കിയതിനു നാട്ടുകാരുടെ വക പൂര ചീത്തയും കിട്ടി.

Friday, 21 November 2014

notes on philemaphobia


hypocrisy is there, when we react against the dictates of our mind. but a good society necessitates such an action from its' citizens. we are to abstain from certain acts even if our inner wish provokes us to do it. but phobia is not like that. it is the fear against something that the society had already sanctioned. here our action can be termed as conditioned philemaphobia. we are conditioned to fear the public kissing of certain people. not all.
who are those people who come under your wrath. we can call them the unknown. unknown identity of the participants is the thing that provokes you to fear or hate the action. if they were brother and sister at an air port or a husband and wife at the railway yard, your negative sanction will become a social consent. you will not protest. but how to ascertain the identity of unknown people at the street is the main problem facing them. they ask the marriage certificate or a family photo.(it really happened at some places)
philemaphobia can sprout from shortage of experience. the society can consider it as a temporary phase. likewise all protests against mans' moral turpitude were temporary in nature with respect to the succeeding future.

സദാചാരത്തെ കുറിച്ചുള്ള ചില പിന്തിരിപ്പൻ ചിന്തകൾ

നമ്മളിൽ പലരുടെയും ഉറക്കം കെടുത്തുന്ന ഒരു ചോദ്യം ഇതാണെന്ന് തോന്നുന്നു. ഇന്ന് പാർക്കുകളിൽ ചുംബിക്കുന്ന ഇവർ നാളെ അവിടെ വച്ച് പരസ്യമായി ഇണ ചേരും എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് പറയും? അതെ ചോദ്യം ഞാൻ നിങ്ങളോട് തിരിച്ചു ചോദിക്കുകയാണ് ? അങ്ങനെ സംഭവിച്ചാൽ നിങ്ങൾ എന്ത് ചെയ്യും ? വ്യക്തമായ ഉത്തരം ഇല്ല എന്ന് നമുക്ക് അറിയാം. അത് കൊണ്ടു നമുക്ക് പഴമയിലേക്കു തിരിഞ്ഞു നോക്കുന്നതായിരിക്കും നല്ലത്. കോവളത്ത് മദാമ്മമാർ അർദ്ധ നഗ്നരായി കുളിക്കാൻ തുടങ്ങിയ പഴയ കാലത്തും ഇതേ ചോദ്യം നമ്മള് ചോദിച്ചതാണ്. അന്ന് പല സുഹൃത്തുക്കളും അവിടെ അതിനെതിരെ നിരാഹാരം കിടന്നിട്ടും ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ എതിർപ്പുകൾ അലിഞ്ഞു പോകുകയും, നമ്മിൽ ചിലരെങ്കിലും ഒളിഞ്ഞു നോട്ടക്കാരായി അവിടെ തിരിച്ചു വരികയും ചെയ്തു . നമ്മിൽ ചിലരുടെ സഹോദരിമാർ മദാമ്മ മാരോടൊപ്പം അർദ്ധ നഗ്നകളായി കുളിക്കാൻ തുടങ്ങിയപ്പോൾ നമ്മളും   അവരോടൊപ്പം പോയി കുളിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ അവിടെ നാട്ടു കാരായ ഒളിഞ്ഞു നോട്ടക്കാർ കുറഞ്ഞു വരികയും അവരുടെ സ്ഥാനം പരദേശികൾ അപഹരിക്കുകയും ചെയ്തു. മദാമ്മമാരുടെയും നാടന്മ്മരുടെയും നഗ്നത നമ്മൾ ഒരു പ്രകൃതി ദൃശ്യം പോലെ ആസ്വദിക്കാൻ തുടങ്ങി. ഇവയൊക്കെ എതിർത്തവർ പലരും സ്ഥിരമായി എ സിനിമകൾ കണ്ടു സായൂജ്യം നേടാനും തുടങ്ങി. ആദ്യം നമ്മളു ഇതൊക്കെ അംഗീകരിച്ചു കൊടുത്തത് അവരൊക്കെ വിദേശികളല്ലേ, പോട്ടെ സാരമില്ല എന്ന മനോഭാവത്തോടെ ആയിരുന്നു. സ്വദേശികൾ അതിലേക്കു തിരിഞ്ഞപ്പോൾ നമ്മൾ പഴയതൊക്കെ മറന്നു പോയിരുന്നു. ഇന്ന് ഏതെങ്കിലും പാർക്കുകളിൽ മദാമ്മമാർ പരസ്യമായി ഇണ ചേരാൻ തുടങ്ങിയാലും നമ്മുടെ ന്യായങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ആകാനാണ് സാധ്യത. അതിനും പിന്നീടൊരിക്കൽ കാഴ്ചക്കാർ ഉണ്ടാകാനും , പിന്നെ നമ്മുടെ നാട്ടുകാർ അത് കയറി പയറ്റാനും ഒക്കെ സാധ്യതയുണ്ട് എന്ന് നാം മനസ്സിലാക്കണം. അന്നും അതിനെ എതിർക്കുന്നവന് വേണ്ടി നമ്മൾ പോണ്‍ സിനിമ എന്ന ഒരു പുതിയ ഒരു കലയും ഇക്കാലത്തിനിടക്ക് കണ്ടു പിടിച്ചിരുന്നു.
പുരുഷൻ എന്നും സ്ത്രീയുടെ നഗ്നതയെ ആസ്വദിച്ചവൻ ആയിരുന്നു. (സ്ത്രീയുടെ കാര്യം ഞാൻ പറയാത്തത് അത് എന്റെ അനുഭവം ആവാത്തത് കൊണ്ടാണ്. അടിമയായ സ്ത്രീ ഇക്കാര്യത്തിൽ സത്യം പറയുമോ എന്ന് എനിക്ക് അറിയില്ല.) ഇണ ചേരുന്ന പ്രക്രിയയും ഒരു പരിധിവരെ നമ്മെ ത്രസിപ്പിചിട്ടെ ഉള്ളൂ. നമ്മിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടെ ഇല്ല. പോണ്‍ സിനിമ കാണുന്നവൻ അതിന്റെ മുന്നിൽ നിന്ന് ഒരു മുദ്രാവാക്യം മുഴക്കിയാലെന്തു എന്ന് ചിന്തിക്കുന്നു കൂടിയില്ല. ഓരോ പുരുഷനും പോണ്‍ സങ്കൽപ്പങ്ങൾ ഉണ്ടെന്നു ഏതോ ഒരു എഴുത്തുകാരി പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. എന്നെ സംബന്ദിച്ചു എങ്കിലും അത് ശരിയാണ്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. എന്നെ വേണമെങ്കിൽ നിങ്ങൾക്ക് മതി ഭ്രമം പിടിച്ച വൃദ്ധൻ എന്ന് വിളിക്കാം. എനിക്ക് അതിനോട് ഒരു പ്രതിഷേധവും ഇല്ല. ചിലപ്പോൾ ഞാൻ അങ്ങനെ തന്നെ ആകാം.
ആദി മനുഷ്യനും മൃഗങ്ങളും പെടിക്കാതതിനെ എന്ത് കൊണ്ടു ആധുനിക മനുഷ്യൻ പേടിച്ചു എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യഥാർത്ഥത്തിൽ നമ്മൾ ഇതൊക്കെ ഭയക്കാൻ തുടങ്ങിയത് എന്ന് മുതലാണ്‌. നര വംശ ശാസ്ത്രജ്ഞാരോട് ചോദിക്കേണ്ട ചോദ്യമാണ്.
*************************************************************************************************************************

 പാശ്ചാത്യനെ നമ്മൾ ഒരു ഒഴികഴിവ് മാത്രമായി കണ്ടെത്തിയതാണ്. ശരിക്കും ഇതൊക്കെ നമ്മിൽ തന്നെ ഉള്ളതാണ്. പെണ്ണിനെ ചിതയിൽ ചുട്ടു കൊന്നത് കണ്ടു രസിച്ച ഒരു ജനതയ്ക്ക്, പിൽക്കാലത്ത് ഒരു ലൈംഗിക കേളി പരസ്യമായി കാണുന്നതിൽ വിഷമം ഉണ്ടാകേണ്ട കാര്യമില്ല . മാത്രമല്ല അവരിൽ ചിലർ അത് കാണാൻ ഇപ്പോൾ ടിക്കറ്റുകൾ എടുത്തു പട്ടായയിലേക്ക് പറക്കുകയാണ്. അവിടത്തെ തിരക്കിൽ ഒരു വലിയ വിഭാഗം നമ്മുടെ നാട്ടുകാരാണ്. സാമ്പത്തിക സമത വന്നു പോയാൽ ഇന്ന് ഇതിനെ എതിർക്കുന്ന ഞാനും ഒരു വിമാന ടിക്കറ്റ് എടുത്തു അവിടേക്ക് പറന്നെക്കും. ഒരു ചുവന്ന തെരുവ് ഇല്ലാതാക്കാൻ ഒരു ഒരു ജനക്കൂട്ടത്തിന്റെ ഒരു മണിക്കൂർ നേരത്തെ പരിശ്രമം മതി. പക്ഷെ അവർ അത് ചെയ്യാത്തത്, വേശ്യാവൃത്തി ഒരിടത്ത് കേന്ദ്രീകരിക്കുന്നതാണ് അത് എല്ലായിടത്തും വ്യാപിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് എന്ന് അവർക്ക് തോന്നിയത് കൊണ്ടാണ്. എന്റെ 'ശീലാവതി' എന്ന കഥ യിലേതു പോലെ ചിന്തിക്കുന്ന പെണ്‍ കുട്ടികൾ ഇവിടെ കൂടി വരികയാണ്. പഴയ സദാചാരങ്ങൾ ഒക്കെ മനുഷ്യന് മടുത്തു വരികയാണ്. കുറെ കാലമായില്ലേ കുപ്പായമൊക്കെ ഇട്ടു നടക്കുന്നു, ഇനി കുറച്ചു അതില്ലാതെ നടന്നു നോക്കാം എന്നുള്ള മനോഭാവം വരാൻ കുറച്ചു ധൈര്യമേ വേണ്ടൂ. അതിൽ മറ്റൊരാളുടെ വേദനിച്ചുള്ള നിലവിളി ഇല്ലാത്തത് കൊണ്ടു പ്രതിഷേധം വേഗം അടങ്ങി പോകാനും ഇടയുണ്ട്. ശരിക്കും മനുഷ്യ വര്ഗം അത്രയേറെ ഭയപ്പെടേണ്ട ഒരു സമസ്യയാണോ ഇത്. ഒരിക്കൽ അങ്ങ് പുറത്തു നോക്കി നമ്മള് പറഞ്ഞു. നോക്കുക അവിടത്തെ സംസ്കാരം . അവിടെ കുടുംബ ബന്ധം താറുമാറായി പോകുന്നത് കണ്ടില്ലേ. അതാണോ നിങ്ങൾക്ക് ഇവിടെയും വേണ്ടത് എന്നൊക്കെ. പക്ഷെ അതിനേക്കാൾ വേഗത്തിൽ ഇവിടെ കുടുംബ ബന്ധങ്ങൾ താറുമാറാകാൻ തുടങ്ങിയപ്പോൾ നമ്മൾ ആ പറച്ചിൽ നിർത്തി. പക്ഷെ അന്നേരവും നമ്മൾ പറഞ്ഞത് മറ്റവരുടെ ജീവിത രീതി നാം ഇവിടെ പകർത്തിയത് കൊണ്ടാണ് അത് സംഭവിച്ചത് എന്നായിരുന്നു. അത് ഒരു വലിയ ശരി തന്നെ ആയിരുന്നു എന്ന് എനിക്ക് അറിയാം. പക്ഷെ നമ്മിൽ ഇല്ലാത്തത് നമുക്ക് പകർത്താൻ പറ്റില്ല എന്ന് ഈ പേജുകളിൽ തന്നെ എന്റെ ഒരു സുഹൃത്ത്‌ എഴുതിയത് ഞാൻ അപ്പോൾ ആലോചിച്ചു. പക്ഷെ നമ്മൾ അവിടെ നിന്ന് പകർത്തുന്നത് ഒരു ജീവിത രീതിയാണ്, അവരുടെ വസ്ത്രം മാത്രമോ, അവരുടെ സ്വതന്ത്ര ലൈങ്ങികതയോ മാത്രമല്ല. ഹെദൊനിസ്റ്റ് (hedonistic) ജീവിത രീതി പകർത്തുന്നവൻ അതിന്റെ എല്ലാ ആഘാതങ്ങളും ഏറ്റു വാങ്ങിയെ ഒക്കൂ. ഇത് മതി മറ്റേതു വേണ്ടാ എന്നുള്ള ഒരു തിരഞ്ഞെടുപ്പിന് അവിടെ സാധ്യത തീരെ ഇല്ല. ഒരുവൻ അവന്റെ ഭൌതിക സുഖത്തിനു വേണ്ടി ആചരിക്കുന്നത് എന്തും അപരന്റെ ഭൌതിക സുഖത്തിനായി വരേണം എന്നാണല്ലോ ഹെദൊനിസത്തിന്റെ മുദ്രാവാക്യം. സുഖം ആത്യന്തിക ലക്ഷ്യമായ ഒരു സമൂഹം സുഖത്തെ പുനർ നിർവചിക്കുന്നത് സ്വാഭാവികമാണ് . അത് കൊണ്ടാണ് എന്നും സാമ്പത്തിക സൌകര്യത്തിന്റെ ഉയരങ്ങളിൽ നിന്നവരിൽ എന്നും സദാചാരം പേരിനു മാത്രം ഉണ്ടായത്. നമ്മുടെ രാജാക്കന്മാരോ മറ്റു നായകരോ എങ്ങനെ ജീവിച്ചു എന്നത് ഇതിനു വലിയ തെളിവാണ്.

Thursday, 20 November 2014

സതി എന്ന ആചാരവും പാശ്ചാത്യരും


പാശ്ചാത്യൻ ഇവിടെ കടന്നു വന്ന നാളുകളിൽ സതി ഒരു സദാചാരം തന്നെ ആയിരുന്നു. സതി എന്നത് ഒരു സ്ത്രീ സ്വമേധയാ ചെയ്യുന്ന ഒരു കർത്തവ്യമായി കണക്കാക്ക പ്പെട്ടിരുന്നു. പല സമൂഹങ്ങളും , ഭർതൃ മരണ ശേഷം സ്ത്രീ അത് അനുഷ്ടിചിരിക്കണം എന്ന് നിര്ബന്ധം പിടിച്ചവ ആയിരുന്നു. അക്കാലത്തു സ്ത്രീകൾ ഭർത്താവിന്റെ ചിതക്ക്‌ മേലെ കിടക്കുകയോ ഇരിക്കുകയോ ചെയ്തു സ്വയം ദഹിക്കുകയായിരുന്നു പതിവ്.
ചില സ്ഥലങ്ങളിൽ സതി അനുഷ്ടിക്കപ്പെട്ടത്‌ മേൽ പറഞ്ഞത് പോലെ അല്ല. മറിച്ച് ആറടിയിൽ കൂടുതൽ താഴ്ചയിൽ ബ്രാമണർ പണിത കുഴിയിൽ അവരെ ജീവനോടെ അടക്കം ചെയ്യുക ആയിരുന്നു പതിവ്. പൂഴി പ്രദേശത്ത് തീർത്ത കുഴികളിൽ അവർ ഇരുവരെയും മറവു ചെയ്തതിനു ശേഷം നാട്ടുകാർ അതിനു മേലെ നൃത്തം ചെയ്തു സ്ത്രീയുടെ മരണം ഉറപ്പു വരുത്തും.
സതി അനുഷ്ടിക്കേണ്ടി വന്ന സ്ത്രീകളുടെ അസാമാന്യ ധൈര്യവും, ത്യാഗ സന്നദ്ധതയും ഒക്കെ എടുത്തു പറയേണ്ടതാനെന്നു പല ചരിത്രകാരന്ന്മാരും പറഞ്ഞിട്ടുണ്ട്. തികഞ്ഞ അടിമത്തത്തിൽ ജീവിച്ച അവരെ സംബന്ദിചെടത്തോളം മരണം എന്നത് ഒരു വലിയ ആശ്വാസമായിരിക്കാൻ ഇടയുണ്ട്. ലോകത്തിന്റെ ഒരു ഭാഗത്തും ഇത്രയും ക്രൂരമായ രീതിയിൽ ജീവിക്കുവാൻ ഒരു സ്ത്രീയും വിധിക്കപ്പെട്ടിട്ടില്ല എന്ന് എനിക്ക് തോന്നുന്നു.
സതീ വേദിയിൽ വച്ച് സ്ത്രീകൾ ഓടി രക്ഷപ്പെടാതിരിക്കാൻ മുൻകരുതലുകൾ പലതും എടുത്തിരുന്നു. ചിതയിൽ വച്ച് പോലും സ്ത്രീകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ വിവരണങ്ങൾ ചില ചരിത്ര പുസ്തകങ്ങളിൽ കാണാം. ഭർത്താവിന്റെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടി പോലും വിധവകളുടെ മരണം ആഗ്രഹിച്ച മനുഷ്യരും അക്കാലത്ത് ഉണ്ടായിരുന്നത്രേ.
ഇന്ത്യ ഭരിച്ച മുഗൾ രാജാക്കൾ ഇത്തരം ആചാരങ്ങളുടെ നേരെ ഒരു തരം നിസ്സംഗതാ മനോഭാവമത്രേ കാണിച്ചത്. സതി അനുഷ്ടിക്കാൻ ചക്രവർത്തിയുടെ അനുവാദം വേണമെന്ന് അക്കാലത്ത് നിയമം ഉണ്ടായിരുന്നു. പക്ഷെ അക്ബർ രാജാവ് ഇതിനൊരു അപവാദമായിരുന്നു. അദ്ദേഹം സതി നിർത്തൽ ചെയ്യാൻ ആത്മാര്തമായി ശ്രമിച്ചതിന്റെ തെളിവുകൾ ഉണ്ട്. പോലീസ് അധികാരികളുടെ സമ്മതമില്ലാതെ സതി നടത്താൻ പാടില്ല എന്ന് നിയമം പാസാക്കിയ അദ്ദേഹം അനുവാദം കൊടുക്കുന്നത് നീട്ടി വെക്കാൻ പോലീസ് അധികാരികളോട് പറയുകയും ചെയ്തതായി രേഖകളുണ്ട്. പോലീസ് അധികാരികൾക്ക് കൈക്കൂലി കൊടുത്തു കൊണ്ടു പോലും അക്കാലത്ത് സതി അനുഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി സതി നിയമത്തിലൂടെ നിരോധിക്കപ്പെട്ടത് ബ്രിട്ടീഷ്‌ കാർ അധികാരത്തിൽ വന്നതിനു ശേഷമാണ്. 1798 ഇൽ കൽക്കട്ട നഗരത്തിൽ അത് പൂര്ണമായും നിരോധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടനിലെ ഇവലാഞ്ചിക്കൾ ചർച്ചും, അതിന്റെ ഇന്ത്യൻ അംഗങ്ങളും സതിക്ക് എതിരായി പ്രചരണങ്ങൾ നടത്താൻ തുടങ്ങി. അന്നത്തെ മിഷനറിമാർ പലരും ഇതിനു ഒരു അറുതി വരുത്താൻ ഹിന്ദു മത നെതാക്കന്മ്മാരെ നേരിട്ട് സന്ദർശിച്ചിരുന്നു
ഇതിനു സമാന്തരമായി രാജാ രാം മോഹൻ റോയ് അടക്കമുള്ള സാമൂഹ്യ പരിഷ്കർതാക്കളുടെ പ്രവർത്തനം കൂടി ആയപ്പോൾ സതി ഉന്മൂലനം ചെയ്യപ്പെട്ടു.
ഇന്ത്യയിൽ നില നിന്ന സതി എന്ന സദാചാരത്തിനു (അത് ദുരാചാരമായതു പിന്നീടാനല്ലോ) എതിരെ ശക്തമായ നിലപാട് എടുത്തത്‌ ആദ്യമായും ബ്രിട്ടീഷ്‌ കാര് തന്നെ ആയിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അത് പാശ്ചാത്യ സദാചാരം നമ്മിൽ അടിചെൽപ്പിക്കുന്നതിനു തുല്യമായിരുന്നു. പാശ്ചാത്യന്റെ സദാചാരങ്ങളെ ഇന്ന് വളരെ ഏറെ ഭയപ്പെടുന്ന നാം ഒരു നിമിഷം ആ പഴയ കാലത്തെ കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും.

Tuesday, 18 November 2014

ഇംഗ്ലീഷ് ഭാഷാ പഠനവും സിനിമ ആസ്വാദനവും.


ഒരു വിദേശ സിനിമ കാണാൻ ഇംഗ്ലീഷ് ഭാഷാ പഠനം ആവശ്യമാണ്‌ എന്ന് ഒരു പ്രമുഖ സംവിധായകൻ പറഞ്ഞതിനോടുള്ള പ്രതികരണമാണ് ഇത്.
നിശബ്ദ സിനിമകൾ മുതൽ ഘോരാട്ടഹാസ സിനിമകൾ വരെ കണ്ടു പരിചയിച്ച തലമുറയാണ് നമ്മുടേത്‌. സിനിമയുടെ പരിണാമവും ഭാഷയുടെ പരിണാമവും ചില തലങ്ങളിലെങ്കിലും ഒത്തു പോവാൻ ഇടയുണ്ട് എന്ന് ഞാൻ സംശയിക്കുന്നു. ഭാഷയും ഒരു കാലത്ത് ചിത്രങ്ങളിൽ നിന്ന് മാത്രം തുടങ്ങിയതാണെന്നും, വളർച്ചയുടെ ഏതോ ഘട്ടത്തിൽ അതിൽ ശബ്ദം സന്നിവേശിക്കപ്പെട്ടതാണെന്നും വിശ്വസിക്കുന്നതിൽ യുക്തി ഹീനത ഇല്ലെന്നു തോന്നുന്നു. ശബ്ദമില്ലെങ്കിലും, ഭാഷ, ദ്രിശ്യത്തിലൂടെ മനസ്സിലാക്കാൻ ആവും എന്ന് ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും, പരിശീലനം കിട്ടാത്ത ഒരു വ്യക്തിക്ക് അത് സാധ്യമല്ല എന്ന് വളരെ വ്യക്തമാണ്. പഠിക്കാത്ത ഭാഷ എന്ന ചിത്രം വികലമായ ഒരു കുത്തി വരയൽ ആകുന്നതു പോലെ പഠിക്കാത്ത ഭാഷ എന്ന ശബ്ദവും വികലമായ ഒരു ശബ്ദ സമ്മേളനം മാത്രമാണ്. ചിന്ഹവൽക്കരിക്കപ്പെട്ട എന്തിനും ഈ പരിമിതിയുണ്ട്.
ഭാഷയോ ശബ്ദം പോലുമോ ഇല്ലാതിരുന്ന കാലത്ത് നമുക്ക് സിനിമ ആസ്വദിക്കാൻ പറ്റുമായിരുന്നു എന്ന വാദം, അവ രണ്ടും കൂടി ചേർന്ന സിനിമയും അതെ രീതിയിൽ (ഭാഷ മാത്രമോ അല്ലെങ്കിൽ അവ രണ്ടുമോ ഒഴിവാക്കി കൊണ്ടു) ആസ്വദിക്കാൻ പറ്റുമെന്ന വാദത്തിനു സ്വീകാര്യത ഉണ്ടാക്കുന്നുണ്ടോ? ഇല്ലെന്നു അത് അനുഭവിച്ചവർക്കു നന്നായി അറിയാം. ഒരിക്കൽ ഒരു സിനിമ കണ്ടു കൊണ്ടിരിക്കെ വോൾടെജ് കുറഞ്ഞു സ്പീകർ ഉപയോഗ രഹിതമായി. കുറച്ചു സമയം എല്ലാവരും സിനിമ കണ്ടു . പിന്നെ എല്ലാവരും എഴുന്നേറ്റു പോയി. ഒരു കലാസൃഷ്ടിക്കു പൂർണ്ണത വരുന്നത് സൃഷ്ടാവ് അതിൽ ചേർത്ത് വച്ചത് മുഴുവൻ സൃഷ്ടിയിൽ അത് പോലെ കിടക്കുകയും, അനുവാചകൻ അത് അതെ രീതിയിൽ ആസ്വദിക്കുകയും ചെയ്യുമ്പോഴാണ്. ഒരു കൈ വെട്ടി മാറ്റിയ ശിൽപം നമുക്ക് ആസ്വദിക്കാൻ പറ്റിയേക്കാം, പക്ഷെ അത് പൂര്ണ്ണമായ ആസ്വാദനമാണെന്ന് പറയാൻ പറ്റില്ല. തൽക്കാലത്തേക്ക് ഒരു പ്ലാസ്ടിക് കൈ എങ്കിലും അവിടെ ഫിറ്റ്‌ ചെയ്തു അതിനു പൂർണ്ണത വരുത്തിയില്ലെങ്കിൽ അത് വികലമാണെന്ന് നമുക്ക് തോന്നിയേക്കും.
ഇന്ന് നമ്മൾ സബ് ടൈറ്റിൽ എന്ന നാമത്തിൽ സിനിമയുടെ ശരീരത്തിൽ ചേർത്ത് വെക്കുന്നത് അത്തരം പ്ലാസ്ടിക് കൈകളാണ്. ഉത്തമമായ സിനിമാസ്വാദനം അത് കൊണ്ടു കരഗതമാവുകയില്ലെങ്കിലും, ഒരു വൈകല്യത്തെക്കാൾ എത്രയോ മെച്ചമാണ് അത്. മാത്രമല്ല ഭാഷയിലൂടെ സിനിമയുടെ സൃഷ്ടാവ് സൃഷ്ടിച്ചെടുത്ത ശബ്ദ സൗകുമാര്യം ഇവിടെ നഷ്ടമാകുന്നു കൂടി ഇല്ല. കാരണം യഥാർത്ഥ ഭാഷയുടെ ശബ്ദം നാം ഇപ്പോഴും കേൾക്കുന്നുണ്ട്, അവയിലൊരു സംഗീതം ഒളിഞ്ഞിരിക്കുന്നെങ്കിൽ അത് നമുക്ക് ആസ്വദിക്കാൻ ആവുന്നുമുണ്ട്. അവ നില കൊള്ളുന്ന ആശയം മാത്രം നമുക്ക് അറിയാവുന്ന ഒരു ഭാഷയിലേക്ക് പരിഭാഷ പ്പെടുത്തുന്നു എന്ന് മാത്രം. പക്ഷെ ഇവിടെ പ്രേക്ഷകനെ സംബന്ദിചെടത്തോളം മറ്റൊരു പ്രധാന പ്രശ്നമുണ്ട്. അവൻ രണ്ടു ദൃശ്യങ്ങൾ ഒരേ സമയം കാണാൻ നിര്ബന്ധിക്കപ്പെടുകയാണ്. ഒന്ന് സിനിമ എന്ന ദൃശ്യവും, മറ്റൊന്ന് സ്ക്രീനിന്റെ അടിയിൽ പ്രത്യക്ഷ പ്പെടുന്ന സബ് ടൈറ്റിൽ എന്ന ദൃശ്യവും.
ഇന്ന് സിനിമാ കോട്ടകളിൽ കാണിക്കുന്ന ഇംഗ്ലീഷ് സിനിമകൾ കാണാൻ ഭാഷ അറിയാത്ത എത്രയോ പേര് പോകുന്നുണ്ടല്ലോ എന്നാണു നിങളുടെ അടുത്ത ചോദ്യമെങ്കിൽ അതിന്റെ ഉത്തരം ഇതാണ് . അവർക്ക് വേണ്ടത് ദൃശ്യങ്ങളിൽ തന്നെ വേണ്ടു വോളം ഉണ്ട്. ഏതെങ്കിലും ഒരു വിദേശ സിനിമ സബ് ടൈറ്റിൽ സഹായമില്ലാതെ കണ്ടതിനു ശേഷം ഉടനെ സബ് ടൈറ്റിൽ സഹായത്തോടെയും കണ്ടു നോക്കുക. അപ്പോൾ നമുക്ക് അതിന്റെ വ്യത്യാസം മനസ്സിലാകും
ഭാഷയും ശബ്ദവും, നമ്മുടെ സിനിമ സംവിധായകർക്ക് പിൽക്കാലത്ത്‌ കിട്ടിയ കൈകൾ ആണ്. നിശബ്ദ സിനിമയുടെ കാലത്ത് സിനിമയെടുത്ത മനുഷ്യർക്ക്‌ ഉണ്ടായിരുന്ന പല പരിമിതികളും ഇന്നില്ല എന്നത് പോലെ, നിശബ്ദ സിനിമ സൃഷ്ടാക്കൾ ദൃശ്യങ്ങൾക് നേരെ കാണിച്ചിരുന്ന ഒരു തരം തീഷ്ണത ഇന്നത്തെ ശബ്ദ ഭാഷ സിനിമയുടെ നിർമാതാക്കൾ കാണിക്കേണ്ട ആവശ്യമില്ല. ഭാഷയിലൂടെ ദ്യോതിപ്പിക്കേണ്ടത് അവർ അതിലൂടെ തന്നെ ചെയ്യുമ്പോൾ, ദ്രിശ്യത്തിൽ നിന്ന് അത്രയും കാര്യങ്ങൾ അടർത്തി മാറ്റപ്പെടുകയാണ്. ശബ്ദങ്ങളുടെ അർഥങ്ങൾ അത് കൊണ്ടു തന്നെ ആസ്വാദനത്തിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നു.
ഇന്ന് നമുക്ക് കിട്ടുന്ന സബ് ടൈറ്റിൽ ഇംഗ്ലീഷ് ഭാഷയിൽ ഉള്ളത് മാത്രമാണ്. മറ്റു ഭാഷയിലും വേണമെങ്കിൽ നമുക്ക് ഇതൊക്കെ ചെയ്യാവുന്നത് ആണെങ്കിലും, എല്ലാവർക്കും അറിയാവുന്ന ഭാഷ എന്നത് കൊണ്ടാണ് ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയെ പോലെ ഉള്ള ഒരു രാജ്യത്ത് അത് ഒരു പരിധി വരെ ശരിയാണ് താനും. ഇനി ഇംഗ്ലീഷ് ഭാഷ അറിഞ്ഞില്ലെങ്കിലും ഒരു വിദേശ സിനിമ ആസ്വദിക്കാൻ പറ്റില്ല എന്നൊന്നും ഞാൻ പറയില്ല. വളരെ ചെറിയ കുട്ടികൾ ഭാഷ ശരിക്ക് വായിക്കാനറിയുന്നതിനു മുൻപേ ചിത്രകഥകൾ നോക്കി രസിക്കുന്നുണ്ട്. അതും ഒരു തരത്തിലുള്ള ആസ്വാദനം തന്നെ ആണ്. ഭാഷ അറിഞ്ഞതിനു ശേഷമുള്ള ആസ്വാദനവും അതും തുലോം വ്യത്യസ്ത്യസ്ഥ മായിരുന്നു എന്ന് മാത്രം.
( അദ്ദേഹം പറഞ്ഞത് എല്ലാ അർത്ഥത്തിലും ശരിയാണ്. സിനിമയെ ശരിക്കും സ്നേഹിക്കുന്നവർ സിനിമാ കോട്ടയ്ക്കു അകത്തു കയറാനാവാതെ പുറത്തു നിൽക്കുമ്പോൾ, ചൂടുള്ള രംഗങ്ങൾ കാണാൻ വേണ്ടി ഒരു ആൾകൂട്ടം തന്നെ അവിടേക്ക് ഇരച്ചു കയറുകയാണ്. അത് ശരിയല്ല. ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉള്ള വിശ്വ സിനിമകൾ മനസ്സിലാക്കാനാവുന്ന തരത്തിൽ എല്ലാ പ്രേക്ഷകരെയും വളർത്തി എടുക്കണം.)
എന്റെ അഭിപ്രായവും അത് തന്നെയാണ്.

SCHOOL STORIES

1.
യൂത്ത് ഫെസ്റിവൽ
നല്ലവണ്ണം പഠിക്കുന്നവൻ പ്രതിഭയാണെന്നും, ഒന്നിൽ തിളങ്ങുന്നവൻ എല്ലാറ്റിലും തിളങ്ങും എന്നുമുള്ള ഒരു അന്ധ വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. അത്തരം ഒരു അന്ധ വിശ്വാസത്തിന്റെ ബലിയാടായിരുന്നു ഞാൻ. അഞ്ചാം ക്ലാസ്സിൽ ഞാൻ മത്സരിക്കെണ്ടിയിരുന്നതു അനേകം ഇനങ്ങളിൽ ആയിരുന്നു . വായ്പാട്ട്,(ശാസ്ത്രീയവും നാടനും), നൃത്തം, പദ്യം ചൊല്ലൽ, പ്രസംഗം, ഓട്ടം ചാട്ടം, ഷോട്ട് പുട്ട്..ഇങ്ങനെ പലതും. സമയം അനുവദിച്ചിരുന്നെങ്കിൽ ഇനിയും പലതും എന്റെ പേരില് ചേർത്ത് കളയുമായിരുന്നു എന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്.. ഒരിക്കൽ ടീച്ചര് പറയുന്നതും കേട്ടു 'മണ്ടോടി ക്ക് തൽകാലം ഇത്ര മതി. അതിനെ സമയം ഉണ്ടാകൂ' എന്ന്. ഈ ലോകത്ത് സമയം ചുരുക്കി കളഞ്ഞ പടച്ചോനെ സ്തുതിച്ചത് അന്നായിരുന്നു.
മാഷെ എനിക്ക് പാട്ട് പാടാൻ പറ്റില്ല.
നീ എന്താടാ പറയുന്നത്, ക്ലാസ്സിൽ ഫസ്റ്റ് ആയാ നിനക്ക് പാടാൻ പറ്റില്ല എന്നോ.
ടീച്ചറെ എനിക്ക് ഷോട്ട് പുട്ട് എറിയാൻ പറ്റില്ല.
മോനെ രമേശാ , നല്ലോളം പഠിക്കുന്ന കുട്ടികള് എന്തും എടുത്തു എറിയാൻ പഠിച്ചിരിക്കണം.
അങ്ങനെ ഞാൻ ഒരു വിധം എല്ലാറ്റിനും മത്സരിക്കാൻ നിര്ബന്ധിക്കപ്പെടുന്നു. പാട്ട് പാടാൻ സ്റെജിന്റെ പുറകിൽ കാത്തു നിന്നപ്പോൾ സ്റെജിൽ സുധീരൻ പാടുകയായിരുന്നു. നല്ല സുന്ദരമായ പാട്ട്. അടുത്തത് ഞാനാണ്. ഒന്നും ആലോചിക്കാതെ ഒരൊറ്റ ഓട്ടം വച്ച് കൊടുത്തു. പക്ഷെ ഗേറ്റിന്റെ അടുത്തു വച്ച് ചാക്കോ മാഷ്‌ പിടിച്ചു
എവിടെ ആടാ ഓടുന്നത്
പാട്ടിൽ നിന്ന് രക്ഷപ്പെടാനാ
എടാ രമേശാ, നമ്മളൊക്കെ പാട്ടിലൂടെയാ രക്ഷപ്പെട്ടു പോകുന്നത്. ലോകത്ത് പാട്ടില്ലെങ്കിൽ ഞാനൊക്കെ പണ്ടെ ചത്ത്‌ പോകുമായിരുന്നു. പോയി ധൈര്യമായി പാടൂ.
അങ്ങനെ ഞാൻ ആദ്യമായി സ്റെജിൽ കയറി ഒരു പാട്ട് പാടി. (അവസാനമായും).
അന്നത്തെ ഹിറ്റ്‌ പാട്ട്.
പെരിയാറെ പെരിയാറെ
പർവത നിരയുടെ പനിനീരെ
...........................................
...........................................
ആരും കൂക്കി വിളിച്ചില്ല. പാട്ട് നന്നായത് കൊണ്ടല്ല. കൂക്കി വിളിച്ചവർ ഓരോരോരുത്തരും സ്വന്തം പിതാവിനെയും കൂട്ടി അടുത്ത ദിവസം വരേണ്ടി വരും എന്ന ഭയം ഓരോ വിധ്യാര്തിയിലും ഉണ്ടായിരുന്നത് കൊണ്ടാണ്. ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിച്ചത് എന്നും ഇത്തരം ഭീതികളിലൂടെ ആയിരുന്നല്ലോ. പക്ഷെ ഏതു സമാധാനത്തിനും പാര വെക്കുന്ന തുരപ്പന്മ്മാർ അന്നും ഉണ്ടായിരുന്നു. വൈകുന്നേരം അങ്ങനെ ഒരു തുരപ്പൻ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞു. 'ഈ പാട്ട് ഇത്രയും മോശമായി പാടാൻ പറ്റുമെന്ന് ഇപ്പോഴാ മനസ്സിലായത്‌' എന്ന്. പക്ഷെ ക്ലാസ്സിൽ ഫസ്റ്റായ കുട്ടിയെ അധിക്ഷേപിച്ചതിന്റെ ശിക്ഷ എന്താണ് എന്ന് അവനു വളരെ വേഗം മനസ്സിലായി. എന്റെ മുൻപിൽ വച്ച് തന്നെയാണ് ഹെഡ് മാഷ്‌ അവനിട്ട് പൂശിയത്. ഈ ലോകത്ത് ഞാൻ ഇതിൽ കൂടുതൽ സന്തോഷിച്ച മറ്റൊരു ദിവസം ഇല്ല. പാട്ട് മോശമായി പാടിയാലും സന്തോഷിക്കാൻ വകയുണ്ടെന്നു അന്നെനിക്ക് മനസ്സിലായി.
2.
സ്റ്റഡി ടൈം.
പത്തു മണിക്ക് മാത്രമാണ് ക്ലാസ് തുടങ്ങുന്നത് എങ്കിലും, നേരത്തെ വരുന്നവർക്ക് വരാന്തയിലൂടെ ഉലാത്താൻ അനുവാദമില്ലായിരുന്നു. എല്ലാവരും ക്ലാസിൽ ഇരുന്നു പഠിച്ചു കൊള്ളണം. ക്ലാസ് തുടങ്ങുന്നത് വരെയുള്ള സമയം സ്റ്റഡി ടൈം. വാതിലിനു പുറത്തു കടന്നാൽ ശിക്ഷ. ഒരിക്കൽ രണ്ടാം നിലയിലെ എന്റെ ക്ലാസിന്റെ പുറത്തു നിന്ന് മേൽ പറഞ്ഞ ഈ സ്റ്റഡി ടൈമിൽ ഞാൻ ഒരു നെല്ലിക്കയുടെ കൈപ്പ് ആസ്വദിക്കുകയായിരുന്നപ്പോൾ പ്രാധാനാധ്യാപകൻ ഒരു ചൂരലുമായി താഴെ കൂടെ പോകുകയായിരുന്നു. ലോകത്ത് നടക്കുന്ന ഏതു അനീതിയും അതെ നിമിഷം കണ്ടു പിടിക്കാനാവുന്ന കണ്ണുകളായിരുന്നു അദ്ധെഹതിന്റെത്. മട്ടുപാവിന്റെ മൂലയിൽ നെല്ലിക്കയുടെ മധുരം ആസ്വദിക്കുകയായിരുന്ന ആ ബാല നിയമ ലംഘകനെ കണ്ടെത്താൻ അദ്ദേഹത്തിന് സമയം ഒട്ടും വേണ്ടി വന്നില്ല. അദ്ധേഹത്തിന്റെ മുറിയിൽ എത്തിയ ഉടനെ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ചൂരൽ കൊണ്ടുള്ള അഞ്ചു അടിയായിരുന്നു. പിന്നെ ഇങ്ങനെ ചോദിച്ചു.
ക്ലാസ്സിൽ എത്രയാടാ നിന്റെ റാങ്ക്.
ഒന്ന്.
ക്ലാസ്സിൽ ഫസ്റ്റായ നീയാടാ ഇങ്ങനെ നെല്ലിക്ക തിന്നുന്നത്.
അന്ന് നിർത്തിയ നെല്ലിക്ക തിന്നൽ പിന്നെ കോളേജിൽ പഠിക്കുമ്പോഴാണ് ഞാൻ പുനരാരംഭിച്ചത്.

Saturday, 15 November 2014

ചുംബനം

ഭീകരമായ പല പതിഷേധ രീതികളും ദിവസമെന്നോണം കാണുന്ന ഒരു സമൂഹം തികച്ചും നിരുപദ്രകരം എന്ന് പറയാവുന്ന ഒരു പ്രതിഷേധ മാർഗത്തെ ഇത്ര ഏറെ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്.  അത് പ്രദർശനാനുമതി ഇല്ലാത്ത ഒരു പ്രകടനമാണ് എന്ന് പറയാൻ പറ്റാത്ത വിധം നമ്മുടെ ആധുനിക ജീവിത രീതിയുടെ ഭാഗമായി പോയ ഒരു ആചാരമാണല്ലോ.  തലശ്ശേരിയിൽ ഇന്ന് നടക്കുന്ന ഏതൊരു വിവാഹാചാരത്തിന്റെയും പരിസമാപ്തി കുറിക്കുന്നത് പുരുഷൻ തന്റെ വധുവിനെ ചുംബിച്ചു കൊണ്ടാണ്.  എത്രയോ ഫോട്ടോ എടുപ്പുകാരും,  നാട്ടുകാരും സന്നിഹിതരായിട്ടുള്ള ഈ ചടങ്ങിനെതിരെ ആരും ഇത് വരെ പ്രതിഷേധിച്ചതായി കേട്ടിട്ടില്ല.  റെയിൽവേ സ്റ്റെഷൻ, വിമാനത്താവളം എന്നീ വേർപാട്‌ കേന്ദ്രങ്ങളിൽ ഒരു സദാചാര കാംക്ഷിയും ഇന്ന് വരെ കയറി ബഹളമുണ്ടാക്കാറില്ല.  അപ്പോൾ ഒരു പ്രതിഷേധമെന്ന നിലയിൽ വരുമ്പോൾ എല്ലാവരും ഇതിനെ ഭയപ്പെടുന്നത് എന്ത് കൊണ്ടാണ്.

കാരണം ചുംബനം സ്ത്രീയുടെ- സ്ത്രീതത്വത്തിന്റെ - പ്രതിഷേധ മാർഗമാണ്.  സ്ത്രീക്ക് മാത്രമേ ചുംബനത്തിലൂടെ സമൂഹത്തെ പ്രകോപിപ്പിക്കാൻ കഴിയുള്ളൂ.  സ്ത്രീയുടെ ഈ തോന്ന്യവാസത്തിനെയാണ് സമൂഹം എതിർക്കുന്നത്‌.  വെറും പുരുഷർ മാത്രമായിരുന്നു ഈ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത് എങ്കിൽ ആരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുക കൂടി ഇല്ലായിരുന്നു.  മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രതിഷേധിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു മേലെയാണ് അവർ കടന്നു കയറ്റം നടത്തുന്നത്.  ഏതൊരു പുതിയ രീതിയുടെ നേരെയും നമുക്ക് തോന്നുന്ന ആദ്യത്തെ വികാരം പ്രതിഷെധമായിരിക്കും.  ആ പ്രതിഷേധം നമ്മൾ പ്രകടിപ്പിക്കുന്നത് അവഹെളനത്തിലൂടെ ആയിരിക്കും.  അത് നമുക്ക് ഇവിടെ വളരെ പ്രകടമായി കാണാവുന്നതാണ്.  സമരത്തിന്റെ ഉദ്ദേശ്യം പോലും എന്തെന്ന് പോലും ഒരവസരത്തിൽ തീരുമാനിച്ചത് അതിന്റെ എതിരാളികൾ ആയിരുന്നു..  റോഡിൽ ചുംബിച്ചു നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സമരം എന്ന രീതിയിൽ അതിനെ വക്രീകരിച്ചു കാണിക്കുന്നതിലൂടെ യഥാർത്ഥ കാരണക്കാരായ സദാചാര കോമാളികളെ മറക്കു പിന്നിൽ നിര്താമെന്നുള്ള അവരുടെ വ്യാമോഹം നമ്മുടെ നാട്ടിലെ ബുദ്ധി ജീവികളും, ഉത്പതിഷ്ണുക്കലായ യുവതയും തുറന്നു കാണിച്ചു.

സമീപ കാലത്ത് ഇത്രയേറെ ചര്ച്ച ചെയ്യപ്പെട്ട ഒരു സമരം കേരളത്തിൽ ഉണ്ടായിട്ടില്ല.  സമരം കഴിഞ്ഞു നാളുകൾ ഏറെ  കഴിഞ്ഞും അതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നില്ക്കുന്നു എന്നുള്ളത് കാണിക്കുന്നത് അതാണ്‌.

പണ്ടു കാലത്ത് അടുക്കളയിൽ ഒതുങ്ങി നിന്ന പെണ്‍ കുട്ടികളല്ല ഇന്ന് നമ്മുടെ മുന്നിലൂടെ നടന്നു പോകുന്നത്.  ഇന്നത്തെ ഓരോ പെണ്‍കുട്ടിക്കും അവളുടെ ശക്തിയും അവളുടെ അശക്തിയും ശരിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.  ഇവിടെ ഉള്ള പുരുഷാധി പത്യത്തിനു നേരെയുള്ള അവളുടെ പ്രതിഷേധം ആരംഭിചിട്ടെ ഉള്ളൂ.

Thursday, 13 November 2014

COMMENTS

പണ്ടു ധീര സാഹസിക സമരങ്ങൾക്കൊടുവിൽ അനേകം രക്ത സാക്ഷികൾ സൃഷ്ടിക്ക പെട്ടപ്പോൾ, അടുത്ത തലമുറ രക്ത സാക്ഷികളെ സൃഷ്ടിച്ചെടുത്തത് മുൻ കാല വിപ്ലവകാരികളെ കല്ലെറിയുന്നെടത്തു നടന്ന അടി പിടി കളിലൂടെ ആയിരുന്നു





ഒരു പൊതു പ്രവർത്തകനോ ഒരു സർക്കാർ ഉദ്യോഗസ്തനൊ സ്തുത്യർഹമായ രീതിയിൽ തന്റെ ഡ്യൂട്ടി ചെയ്യുമ്പോൾ നമ്മൾ അതിനു വലിയ പ്രചാരം കൊടുക്കുന്നത് തെറ്റാണെന്ന് പറയാൻ പറ്റില്ല. അത്തരത്തിലുള്ള ഒരു പോസ്റ്റ്‌ ഞാൻ അമേരിക്കയിൽ ജോലി ചെയ്യുന്ന നമ്മുടെ അയൽക്കാരനു കാണിച്ചു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്.
അമേരികയിൽ ആണെങ്കിൽ നിങ്ങൾക്ക് അത്തരത്തിലുള്ള ആൾകാരെ ബഹുമാനിക്കാനെ നേരമുണ്ടാകൂ. കാരണം അവിടെ ഉള്ള ഓരോ പബ്ലിക്‌ സെർവന്റ്ഉം ഇങ്ങനെ തന്നെയാണ്. ഇവിടെ അത് വിരളത ആണെങ്കിൽ അവിടെ അതും വെറും സാധാരണ സംഭവം ആണ്. മഹത്താണ് മഹത്താണ് എന്നൊക്കെ നമ്മള് നാഴികക്ക് നാല്പതു വട്ടം നമ്മളെ സ്വയം പുകഴ്തുമെങ്കിലും യഥാർത്ഥത്തിൽ നമ്മൾ അത്ര വലിയ മഹാത്മാക്കൾ ആണോ.



ഒരു കുരങ്ങൻ മരത്തിൽ കയറി തേങ്ങ ഇടുന്നത് കണ്ടാൽ നമ്മുടെ മൃഗ സ്നേഹികളുടെ സമൂഹം ആകമാനം കിടന്നു നിലവിളിക്കും. ക്രൂരമായി അതിനെ പരിശീലിപ്പിച്ചതിനെതിരെ കൊടികൾ ഉയർത്തി പ്രതിഷേധിക്കും . പക്ഷെ ഒരു കലോത്സവത്തിൽ ഒരു കൊച്ചു കുട്ടി വലിയ ഒരു മനുഷ്യനെ പോലെ നൃത്തം ചെയ്താൽ അവർ ആ ചെറിയ കുട്ടി അനുഭവിച്ച വേദനകളെ കുറിച്ച് ഒരു നിമിഷം പോലും ഓർക്കാതെ, അതിനെ കയ്യടിച്ചു പ്രോൽസാപ്പിച്ചു കൊണ്ടെ ഇരിക്കും. മൃഗങ്ങളോട് കാണിക്കാൻ പാടില്ലാത്ത ക്രൂരത മനുഷ്യ കുട്ടികളോട് ആവാമെന്നാണോ.


പണ്ടു മുംബൈയിൽ എന്റെ മരുമകന്റെ ജോലി സംബന്ദമായി ഒരു ആപ്പീസിൽ പോയപ്പോൾ അവിടെ ഒരാള് പറഞ്ഞു പണ സംബന്ധമായ കാര്യങ്ങൾ ലേഖ പാലിനോട് സംസാരിച്ചാൽ മതി എന്ന്. ഇതെന്തു പാൽ ആണെന്ന് ഞാൻ സംശയിച്ചു നിന്നപ്പോൾ മരുമകൻ പറഞ്ഞു അത് അവിടെ ഏതെങ്കിലും സീറ്റിൽ ഇരിക്കുന്ന സ്ത്രീയുടെ പേരാകും എന്ന്. നമ്മള് ലേഖ പാലിനെയും അന്വേഷിച്ചു നടന്നു ഒടുവിൽ എത്തിയത് ഒരു മധ്യ വയ്സ്കന്റെ മുന്നിൽ. അയാളുടെ മുന്നിൽ ഒരു ബോർഡ്‌ ഉണ്ടായിരുന്നു लेखापाल (accountant)



phobia is also a perversion. when i spoke about the happening in recent times, to a foreigner, whom i acquainted recently, she told me that, we people are neurotic. a generation who fear KISS IS A GENERATION OF PHOBIACs she said. then i asked her whether it is regular to express our such feelings in public and she told me as follows. I AM HERE FOR THE PAST TWO YEARS. I HAVE SEEN KISS IN PUBLIC PLACES SUCH AS RAILWAY PLATFORMS, AIR PORTS AND SUCH SUCH SEPARATION PLACES AND I HAVE NEVER FOUND ANY PERSON OBJECTING AGAINST IT. AND VERY RECENTLY I HAVE PARTICIPATED IN A MARRIAGE AT THALASSERY, WHERE THE FINAL ITEM IN THE MARRIAGE FUNCTION WAS THE BRIDE KISSING THE BRIDEGROOM IN THE PRESENCE OF THOUSANDS OF SPECTATORS SITTING IN FRONT OF THEM. THERE WAS AN OVATION FROM THE PUBLIC. SO I DO NOT BELIEVE THAT YOU FEAR KISS. THERE IS SOMETHING ELSE IN IT. YOU PEOPLE ARE TO STUDY THE PSYCHOLOGY UNDERLYING THIS MYSTERIOUS CONDITION.