Friday, 31 July 2015

ദുരൂഹമായ അന്ത്യം

സാധാരണ മനുഷ്യരുടെ അസാധാരണ തീരുമാനങ്ങൾ ഫാസിസത്തെ പരാജയപ്പെടുത്തുന്നത് എങ്ങനെ എന്നുള്ളതിനുള്ള ദൃഷ്ടാന്തം ആണ് സൊൽറ്റാൻ ഫാബ്രിയുടെ 'അഞ്ചാം മുദ്ര' എന്ന സിനിമ.  വളരെ ചുരുങ്ങിയ ലോകെഷനുകളിൽ വളരെ ചുരുങ്ങിയ ക്യാമറ മൂവ്മെന്റ് കളിലൂടെ എടുത്ത ഈ  സിനിമ കണക്കിലെ ഒരു തിയറം നിർദ്ധാരണം ചെയ്യുന്ന രീതിയിലാണ് ഫാബ്രി ഒരുക്കിയിരിക്കുന്നത്. ഡാട്ടാ , കണ്‍ക്ലൂഷൻ , കൻസ്ടക്ഷൻ, പ്രൂഫ്‌ എന്ന രീതിയിലാണ് കണക്കിലെ ഒരു തിയറം തെളിയിക്കപ്പെടുന്നത് എന്ന് ഓരോ കണക്കു വിദ്യാർതിക്കും അറിയാം .  ഈ സിനിമയിലും ഫാബ്രി തന്റെ ഒരു സിദ്ധാന്തം തെളിയിക്കാൻ വേണ്ടി അതെ രീതി പിന്തുടരുന്നത്  സുന്ദരമായ ഒരു കാഴ്ചയാണ്.

ബുടാപെസ്ടിന്റെ പ്രാന്ത പ്രദേശത്തെ ഒരു കള്ളു ഷാപ്പിൽ ശാന്തമായ (അശാന്തമായ ) വൈകുന്നേരങ്ങളിൽ ഒത്തു കൂടുന്ന തികച്ചും നിക്ഷ്പക്ഷരായ നാല് സുഹൃത്തുക്കളും മഴ പോലെ പെയ്യുന്ന ബോംബുകൾക്കിടയിൽ അവിടെ കയറി രക്ഷപ്പെടുന്ന ഒരു മുടന്തനും ആണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ.  അവർക്കിടയിൽ അസമയത്ത് ഒരു ആഘാതം പോലെ വന്നു വീഴുന്ന  ഒരു കഥയും അതിനെ തുടര്ന്നുള്ള ചോദ്യവും ആണ് ഇവിടെ തെളിയിക്കപ്പെടെണ്ട സിദ്ധാന്തം. സ്വന്തം ഇഷ്ടപ്രകാരം എന്ത് ക്രൂരതയും ചെയ്യുന്ന ഒരു ഉടമയും, അയാൾക്ക്‌ കീഴെ എല്ലാ ന്രിശംസതകളും, ഒരു വാക്കുകൾ പോലും ഉരിയാടാതെ സഹിക്കുന്ന ഒരു അടിമയും ആണ് പ്രസ്തുത കഥയിലെ കഥാപാത്രങ്ങൾ.  ചോദ്യം ഇത് മാതം.  എന്നെങ്കിലും ഒരിക്കൽ മേൽ പറഞ്ഞ ഉടമയോ, അടിമയോ ഇതിൽ ഏതെങ്കിലും ഒന്നാകാതെ മറ്റൊരു തരത്തിലും ജീവിക്കാൻ ആവില്ല എന്ന് ഉറപ്പുള്ള ഒരു സ്ഥിതി  സംജാതമായാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും?  ചോദ്യം വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും,  ക്രോസ് ആറൊ എന്ന ഹംഗേറിയൻ നാസി,  ഭീകര താണ്ടവം ആടുന്ന ആ കാലഘട്ടത്തിൽ ആ ചോദ്യം അത്ര വേഗം ഉത്തരം പറയാവുന്ന ഒന്നായിരുന്നില്ല .  തങ്ങളുടെ നിക്ഷ്പക്ഷതക്ക് നേരെ ഇങ്ങനെ ഒരു ചോദ്യം ആഞ്ഞടിച്ചപ്പോൾ ഫാബ്രി അവരെ അതിനു വ്യക്തമായി ഉത്തരം പറയാവുന്ന ഒരു ചുറ്റു പാടുകളിലേക്ക് തള്ളി വിടുകയാണ്.  അവർ ഏവരും നാസികളുടെ ബന്ധനത്തിൽ ആവുന്നു.  പക്ഷെ വെറും ഒരു തെറ്റി ധാരണ യുടെ പുറത്തായിരുന്നു അവരെ ബന്ധനസ്തർ ആക്കിയത് എന്ന് നാസി ആപ്പീസർക്കും മനസ്സിലാകുന്നു.  അപ്പോൾ എന്ത് ചെയ്യും. അവരെ കൊന്നു കളയുക തന്നെ .. അതിനുള്ള അനുവാദത്തിനായി തന്റെ മേൽ ഉദ്യോഗസ്ഥന്റെ അടുത്ത് എത്തിച്ചേരുന്ന ചെറുപ്പക്കാരനായ ആപ്പീസര്ക്ക് കിട്ടുന്ന മറുപടി അതിലും വിചിത്രമാണ്.

ശവങ്ങൾ സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്.  അത് നിനക്ക് എളുപ്പം സാധിക്കും.  കാരണം ഇവര് പുറത്തു പോയാൽ കഴിഞ്ഞ എത്രയോ ദിവസങ്ങളായി നമ്മള് ഇവിടെ അവരുടെ മേലെ നടത്തിയ ക്രൂരതകളെ കുറിച്ച് അവർ ഓർത്തു കൊണ്ടെ ഇരിക്കും.  നമ്മെ കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തുന്നവരെ അങ്ങനെ പുറത്തു വിടുന്നത് വിഡ്ഢിത്തം തന്നെയാണ്.  പക്ഷെ തങ്ങളോടു തന്നെ പുച്ഛം തോന്നുന്ന ജീവിക്കുന്ന ശവങ്ങളായി പുറത്തു പോകുന്ന അവരെ കുറിച്ച് ചിന്തിച്ചു നോക്കൂ.  പിന്നെ അവര് ആ കുറ്റ ബോധത്തിൽ നീറി നീറി കഴിഞ്ഞോളും. നമ്മളെ കുറിച്ച് ഒരു വരി പോലും പറയില്ല.  അപ്പോൾ നിന്റെ കര്ത്തവ്യം അത്തരത്തിൽ അവരെ പുറത്തു വിടുക എന്നുള്ളതാണ്.  അപ്പോൾ നാളെ നാം ഇവരെ പുറത്തു വിടുന്നു തങ്ങളോടു തന്നെ പുച്ഛം തോന്നുന്ന മനുഷ്യരായി.  അതിനുള്ള വഴിയായിരിക്കും നാം ഇനി കണ്ടെത്തുന്നത്.

അടുത്ത ദിവസം രാവിലെ എല്ലാ തടവുകാരും മേൽ ഉദ്യോഗസ്ഥന്റെ മുന്നില് ഹാജരാക്കപ്പെടുന്നു.  അദ്ദേഹം ഇങ്ങനെ പറയുന്നു. 'സുഹൃത്തുക്കളെ ഒരു തെറ്റിധാരണ കൊണ്ടു മാത്രമാണ് നിങ്ങൾ ഇവിടെ കഴിയേണ്ടി വന്നത്.  നിങ്ങളൊക്കെ വളരെ മാന്യരായ മനുഷ്യരാണ് എന്ന് നമുക്ക് അന്വേഷണത്തിൽ മനസ്സിലായി. അത് കൊണ്ടു എല്ലാവരും സമാധാനമായി വീടുകളിലേക്ക് പോയിക്കോളൂ.  പക്ഷെ പോകുന്നതിനു മുൻപ് ഒരു കാര്യം ചെയ്യണം. അവിടെ ആ മുറിയിൽ ഒരുത്തനെ തൂക്കി ഇട്ടിരിക്കുന്നത് കാണാം.   നമ്മുടെ ഭരണ കൂടത്തിനു എതിരെ എന്തോ വിപ്ലവം ഒക്കെ നടത്താൻ പുറപ്പെട്ടിരിക്കുന്നവൻ ആണ്. നമ്മൾ അവനെ രണ്ടു ദിവസം കൊണ്ടു എന്തായാലും ശരിയാക്കും. നിങ്ങള് ഓരോരാളും പോകുന്ന പോക്കിൽ അവന്റെ രണ്ടു കവിളുകളിലും മൂന്നോ നാലോ അടി കൊടുത്തു പൊയ്ക്കൊള്ളുക . വേറെ ഒന്നും ചിന്തിക്കേണ്ട.  തുടങ്ങിക്കോളൂ.  പക്ഷെ വിചിത്രമെന്നു പറയട്ടെ.  കഥ പറഞ്ഞ വാച്ച് നിര്മ്മാതാവ് ഒഴിച്ച് മറ്റാർക്കും അയാളെ തല്ലാൻ കഴിയുന്നില്ല.  അവരൊക്കെയും മരണത്തിനു കീഴടങ്ങുന്നു. വാച് നിര്മാതാവ്, പാപ ഭാരത്താൽ ഉയര്ന്നു പോയ കൈകളോടെ ജയിലിൽ നിന്ന് പുറത്തു വന്നു , ബോംബു വീണു തകര്ന്ന ആ വഴിത്താരയിലൂടെ ഓടി പ്പോകുന്നതോടെ ഈ സിനിമ അവസാനിക്കുന്നു.

താൻ പറയുന്നത് എന്ത് എന്നതിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി തരാൻ സൊൽറ്റാൻ ഫാബ്രി മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട് എന്നുള്ള കാര്യം ഞാൻ ഇത്തരുണത്തിൽ സ്മരിക്കുന്നു.  ചിത്രത്തിന്റെ രണ്ടാം രംഗം ഇതിലെ മുഖ്യ കഥാപാത്രങ്ങളുടെ ജീവിത രീതി വ്യക്തമാക്കുന്നു. യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ  മനുഷ്യരുടെ ജീവിത രീതി.  പക്ഷെ വാച്ച് നിര്മാതവിന്റെ ജീവിത രീതി മാത്രം അങ്ങനെ ആയിരുന്നില്ല.  അദ്ദേഹം  ഒരു നിലവറയിൽ കാത്തു സൂക്ഷിച്ച കുറെ ജൂത കുട്ടികൾക്ക് ഭക്ഷണവും ആയി പോകുന്നതാണ് നാം കാണുന്നത്.  മറ്റുള്ളവരോട് നിക്ഷ്പക്ഷതയെ കുറിച്ചുള്ള മാരക ചോദ്യം ചോദിച്ച ഈ മനുഷ്യൻ യഥാർത്ഥത്തിൽ നിക്ഷ്പക്ഷൻ ആയിരുന്നില്ല. അയാള് അടിമയുടെ പക്ഷത്ത് തന്നെ ആയിരുന്നു.  അത്യന്തം അപകടമായ, മരണത്തെ വിളിച്ചു വരുത്തുന്ന ഈ ജോലി അദ്ദേഹം സ്വയം സ്വീകരിച്ചു എന്നാണു നാം ഇവിടെ മനസ്സിലാക്കേണ്ടത്.

പല പ്രവർത്തികൾ ചെയ്യുന്ന വിവിധ മനുഷരുടെ പല  ചെയ്തികളും ഒരേ ഫലം ഉളവാക്കുന്നതാണ് നാം ഇവിടെ അന്ത്യ രംഗത്തിൽ കാണുന്നത്.  ഭിന്ന  മനുഷ്യരുടെ ഭിന്ന പ്രവര്ത്തികളിലൂടെ ഫാസിസം വഞ്ചിക്കപ്പെടുന്നതും.  ജയിലിൽ വച്ച് എല്ലാവരോടുമായി വാച് നിര്മാതാവ് പറയുന്നത് ഇതാണ്.  'എന്തിനാണ്  നാം വെറുതെ മരണത്തിനു വഴങ്ങി കൊടുക്കുന്നത്.  അയാളുടെ മുഖത്ത് രണ്ടു അടി അടിച്ചു നമുക്ക് ഏവര്ക്കും പുറത്തു പോകാം. അവിടെ നമുക്ക് കൂടുതൽ പലതും ചെയ്യാനുണ്ട്'.  പക്ഷെ ഫലത്തിൽ പുറത്തു പോയി വല്ലതും ചെയ്യാനുള്ളത് അദ്ദേഹത്തിന് മാത്രമാണ് എന്ന് വ്യക്തം.  ഇനി അഥവാ ഒരു മാനസാന്തരത്തിലൂടെ മറ്റുള്ളവരും കർമ നിരതരായി തീരുന്നു എന്ന് വന്നാൽ അത് വ്യക്തമാക്കാൻ സിനിമ കുറെ കൂടി നീട്ടുക എന്നുള്ള പ്രശ്നവും ഫാബ്രി അഭിമുഖീകരിചിരിക്കാം.  അതിനു ഒരു പോംവഴിയെന്ന നിലയിലുള്ള ഈ മരണം ഏറ്റു വാങ്ങൽ അന്ത്യ രംഗത്തെ അതി ഗംഭീരമാക്കി എന്ന് പറയാതെ നിവൃത്തിയില്ല.  തങ്ങളുടെ അന്ത്യ നിമിഷങ്ങളിൽ അവരോരോരുത്തരും അടിമയുടെ നേരെ ഉള്ള തങ്ങളുടെ ചായവു വ്യക്തമായും അറിയുകയാണ്.  മറ്റേ ആളെ സംബന്ദി ചെടത്തോളം ആ അറിവ് എന്നും ഉള്ളതാണ്.  തങ്ങള് പുറത്തു വിട്ട ആള് സ്വയം പുച്ഛത്തോടെ ജീവിച്ചു പോകും എന്നുള്ള ഫാസിസത്തിന്റെ ധാരണ ഇവിടെ പരാജയപ്പെട്ടു പോകുകയാണ്.

THE FIFTH SEAL(1976) --  zoltan fabri

(ഓർമ്മയിൽ നിന്ന് എടുത്തു എഴുതുന്നതാക കൊണ്ടു ഞാൻ എടുത്തെഴുതിയ പലതും സിനിമയിലെ അതെ പോലെ ആകണമെന്നില്ല.  പക്ഷെ അവയിലെ ആശയങ്ങൾ അത് തന്നെയാണ് )

Thursday, 30 July 2015

ഗേ വിവാഹങ്ങൾക്ക് ശേഷം

താഴെ പറയുന്ന കാര്യങ്ങൾ ചിലരെ എങ്കിലും പ്രകോപിപ്പിച്ചെക്കാം.  കാരണം തങ്ങള് ഒരിക്കൽ പോലും മനസ്സിൽ കാണാത്തതോ ചിന്തിക്കാൻ ആഗ്രഹിക്കാതതോ ആയ കാര്യങ്ങൾ ആണ് അവ.  പക്ഷെ കുറെ കൂടെ ആഴത്തിൽ ചിന്തിച്ചാൽ അത്തരം എതിർപ്പുകൾക്ക് ഒന്നും അർത്ഥമില്ല എന്ന് കാണാം. കാരണം ഗേ വിവാഹം എന്നത് നമ്മുടെ വ്യവസ്ഥാപിത വിവാഹങ്ങളുടെ നിർവചനം തന്നെ മാറ്റി എഴുതിയിരിക്കുകയാണ്.  പുരുഷനും പുരുഷനും തമ്മിൽ വിവാഹ ബന്ധം ആകാമെങ്കിൽ, സ്ത്രീ പുരുഷ ബന്ധങ്ങളിൽ പലതിനും നാം ഇന്ന് കല്പിക്കുന്ന വിലക്കുകൾക്കു അർത്ഥമെന്ത് എന്നും ചിലരെങ്കിലും ചോദിക്കുന്നു.  ഇനി അങ്ങോട്ട്‌ വിവാഹം എന്നത് പുരുഷൻ സ്ത്രീ , പുരുഷൻ പുരുഷൻ , സ്ത്രീ സ്ത്രീ എന്നിങ്ങനെ സാധ്യമായ ഏത് രീതിയിലും തുടരാനാണ് സാധ്യത.  ബഹു ഭാര്യത്വതിനും സമൂഹ വിവാഹത്തിനും ഒക്കെ അനുകൂലമായി പലരും സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്.  വിവാഹം എന്നത് ഒരു പുരുഷന്റെയും സ്ത്രീയുടെയും ഒത്തു ചേര്ച്ച അല്ല എങ്കിൽ എന്ത് കൊണ്ടു അതിൽ രണ്ടു പേര് തന്നെ വേണം എന്ന് നിര്ബന്ധം. എന്ത് കൊണ്ടു അത് മൂന്നോ നാലോ ആയികൂടാ.  പരസ്പര സമ്മതമുള്ള എല്ലാ പ്രായപൂര്ത്തി ആയവർക്കും സ്വന്തം ഇഷ്ടപ്രകാരം എത്ര ഇണകളും എന്ത് കൊണ്ടു ഉണ്ടായികൂടാ.

ബഹു ഭാര്യാ/ഭർത്രുത്വം

ബഹു ഭാര്യാ /ഭർത്രുത്വം എന്ന സ്ഥാപനത്തെ നാം എതിർക്കുന്നത് എന്ത് കൊണ്ടാണ്.  ഒന്നിലധികം പേരുടെ ഇടയിൽ തുല്യ നീതി സ്ഥാപിക്കാൻ നമുക്ക് ആവില്ല എന്നത് കൊണ്ടാണോ.  അപ്പോൾ തുല്യ നീതി പറ്റുമെങ്കിൽ ബഹു ഭാര്യാ/ ഭർത്രുത്വം ആവാം എന്നാണോ.  അല്ലെങ്കിൽ ഇനി അങ്ങോട്ട്‌ മനുഷ്യൻ ബഹു ഭാര്യാ /ഭാര്ത്രുത്വതിനു നിയമ പ്രാബല്യം വേണം എന്ന് വാദിചെക്കുമൊ

അഗമ്യ ഗമനം

പിതാ പുത്രി,  മാതാ പുത്രാ,  സഹോദരീ സഹോദര    ബന്ധങ്ങൾക്ക് നിയമ സാധുത കൊടുക്കുന്നതിൽ തെറ്റുകൾ കാണാനില്ല. അവർക്ക് പരസ്പര സമ്മതമെങ്കിൽ.  നമ്മള് ഏറ്റവും അധികം സ്നേഹിക്കുന്നതും ഇവരെ ഒക്കെ ആണ് എന്നതിൽ തർകമില്ല. (പക്ഷെ ലൈങ്ങികമായി നാം ഏറ്റവും അധികം വെറുക്കുന്നതും ഇവരെ തന്നെയാണ്. പക്ഷെ അത് നമ്മള് വളര്ന്നു വന്ന ചുറ്റുപാടുകൾ കാരണം തന്നെയാണ്.  ബാലാട്ടന്റെ മകളോട് ചെറുപ്പത്തിൽ ആരോ ചോദിച്ചു അവൾ വലുതായാൽ ആരെ കല്യാണം കഴിക്കും  എന്ന്. അപ്പോൾ അവൾ പറഞ്ഞു അവളുടെ അച്ഛനെ എന്ന്.  കുട്ടികൾ കള്ളം പറയില്ല എന്ന് നിങ്ങള് തന്നെ അല്ലെ പറഞ്ഞത് )

സമൂഹ വിവാഹം.(group marriage)

വലിയ കുഴപ്പമില്ലാത്ത പരിപാടിയാണ് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലായി.  എല്ലാവരും ഉള്ളു കൊണ്ടു ആഗ്രഹിക്കുന്ന ഒരു സ്ഥാപനം.  ആദി മനുഷ്യൻ കണ്ടു പിടിച്ച ഈ കലാ പരിപാടി പിൽകാലത്ത് നാം ഒഴിവാക്കിയത് എന്ത് കൊണ്ടു എന്നാണു ബാലാട്ടന്റെ സംശയം.  സ്നേഹത്തിന്റെ വിശ്വ രൂപമല്ലേ എല്ലാവരെയും സ്നേഹിക്കുക എന്നത്.  പിന്നെ അതിൽ ഒരു പടി കൂടെ മുന്നോട്ടു പോകുന്നതിനെ ഇനിയുള്ള തലമുറ എതിര്ക്കും എന്ന് തോന്നുന്നില്ല.

ശിശു വിവാഹം

വൃത്തികെട് തന്നെ സംശയമില്ല.  പക്ഷെ ഈ 18 എന്ന പ്രായം ആര് തീരുമാനിച്ചതാണ്.  അത് 17 ആയാൽ വലിയ കുഴപ്പമുണ്ടോ.  പണ്ടു ഇവിടെ അങ്ങനെ ആയിരുന്നപ്പോൾ വലിയ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.  (എന്റെ ബന്ധു 1970 ഇൽ വിവാഹം കഴിച്ചത് ഒരു 13 കാരിയെയാണ്).  ഇവിടെ ബാലാട്ടന്റെ അഭിപ്രായം വളരെ പ്രസക്തമാണ്.  ഒരു സ്ത്രീയുടെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോകാൻ ഒരു പുരുഷനെ പ്രാപ്തനാക്കുന്നത് ശിശു വിവാഹങ്ങൾ ആണ്.

മൃഗ വിവാഹം

നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്ന്  മുൻപ് എന്നോ നടന്നതായി കേട്ടിട്ടുണ്ട്.  പക്ഷെ ഇവിടെ ഒരു പ്രധാന പ്രശ്നം പരസ്പര സമ്മതത്തിന്റെതാണ് .  മൃഗത്തിന്റെ തല കുലുക്കൽ സമ്മതം ആയി കണക്കിലാക്കാമോ എന്ന് അറിയില്ല.

വച്ച് മാറൽ

ഇത് നമ്മുടെ പട്ടണങ്ങളിൽ ഇപ്പോൾ തന്നെ പ്രചാരത്തിൽ ഉള്ളതാണ്.  

Sunday, 26 July 2015

മനുഷ്യൻ മരിക്കുന്നില്ല, മനുഷ്യത്വവും

ചെന്നൈ ബ്ലു ക്രോസ്സിൽ വച്ച് എന്റെ മകൾ പണ്ടു ഒരു തെരുവ് നായയെ ദത്തെടുത്തു. നമ്മുടെ നാട്ടിൽ നായകൾ ഇല്ലാത്തത് കൊണ്ടല്ല. ജീവിതത്തിൽ വളരെ പോസിടിവ് ആയ ഒരു കാര്യം കാണുമ്പോൾ നമ്മൾ അതിനോട് പ്രതീകാത്മകമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അവിടെ പോയപ്പോൾ അവിടെ ഇങ്ങനെ ഒരു പരിപാടി നടക്കുകയായിരുന്നു. അപ്പോൾ എന്ത് കൊണ്ടോ അതിൽ ഭാഗഭാക്ക് ആകണം എന്ന് എന്റെ മകൾക്ക് തോന്നി. അത് വലിയ ഒരു അങ്ങീകാരമായി അവർ കണക്കാക്കുന്നൂ എന്നുള്ളതാണ് ഇതിന്റെ മഹത്വം. ഇങ്ങു മലയാളക്കരയിലെ ഒരു സ്ത്രീ തങ്ങള് ചെയ്യുന്ന ഈ മഹത്തായ പ്രവർത്തിയിൽ ക്രിയാത്മകമായ രീതിയിൽ ഇടപെടുന്നു എന്നുള്ളത് അവരെയും സന്തോഷിപ്പിചിട്ടുണ്ടാകും. അവള് ചെന്നൈ വിട്ടു നാട്ടിലേക്ക് വന്നപ്പോൾ നായയും കൂടെ കൂട്ടി. അങ്ങനെ ഇരിക്കെ ഒരിക്കൽ ചെന്നൈ ബ്ലൂ ക്രോസ്സിൽ നിന്ന് വീട്ടിലേക്കു ഒരു ഫോണ്‍ കാൾ വന്നു 'ലക്കി (അതാണ്‌ പട്ടിയുടെ പേര്) എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു കൊണ്ടു. അതിന്റെ ഒരു ഫോട്ടോ കഴിയുമെങ്കിൽ അയച്ചു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടു. എനിക്കറിയാം ഇത് നിങ്ങൾ മറ്റൊരിടത്ത് കേൾക്കാത്തതാണ് എന്ന് . ചിലപ്പോൾ വിദേശ രാജ്യങ്ങളിൽ മാത്രം കേൾക്കുന്നത്. ഞാൻ, എന്റെ മകളും ലക്കി യും കൂടെ ചേര്ന്നുള്ള ഒരു ഫോട്ടോ അയച്ചു കൊടുത്തു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവർ അവരുടെ ആ വര്ഷത്തെ കലണ്ടർ നമുക്ക് അയച്ചു തന്നു. അതിന്റെ ഒരു താളിൽ ഈ ഫോട്ടോ ഉണ്ടായിരുന്നു.
ഏതാനും പേരുടെ ജീവൻ രക്ഷിക്കാൻ ഒരു മരിച്ച മനുഷ്യന്റെ വീട്ടുകാർ രാപ്പകൽ യാത്നിക്കുന്നതും, തിരക്ക് പിടിച്ച ഒരു തെരുവിലൂടെ സ്വന്തം ജീവൻ ത്രിണവല്ക്കരിച്ചു ഒരു കപ്പിത്താൻ വാഹനം ഓടിച്ചു പോകുന്നതും, ഒരു ചെറു നിലവിളിയിൽ ഒരു പുരുഷാരം ആ വാഹനത്തിനു വഴിയൊരുക്കി കൊടുക്കുന്നതും, അനേകർ വൈദ്യന്മ്മാർ രാപ്പകൽ ഉറക്കൊഴിഞ്ഞു പ്രവര്ത്തിച്ചു അനേകം പേരെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടു വരുന്നതും ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളൂ. വഴിമാരൂ, നമുക്ക് വഴിയോരുക്കൂ എന്നുള്ള ഈ നിലവിളിയാണ് ശരിയായ നിലവിളി. അല്ലാതെ അവനെ ക്രൂശിക്കൂ എന്നുള്ള ഭീകരാട്ടഹാസമല്ല.
എല്ലാ മനുഷ്യരും ഒരു പോലെ അല്ല എന്ന് മനസ്സിലാക്കുക. കാടുകളിൽ മൃഗങ്ങളെ വേട്ടയാടി ജീവിച്ച നമ്മുടെ പ്രാകൃത മാതാ പിതാക്കളിൽ നിന്ന് നാം എത്രയോ വളർന്നു
ഇല്ലേ

Friday, 24 July 2015

ശ്വാന പ്രേമികളും ശ്വാന ദ്വെഷികളും

ഒരു വിദേശ മാസികയിൽ ഒരു  ലേഖകൻ എഴുതിയ   ലേഖനത്തിലെ ഒരു ഭാഗമാണ് ഞാൻ ഇവിടെ കുറിക്കുന്നത്.  അദ്ദേഹം എഴുതുന്നു.

'റോഡിൽ ഒരു തെരുവ് പട്ടിയെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും.  ആദ്യം അത് അപകടകാരിയാണോ എന്ന് നോക്കുക.  അല്ല എന്ന് ഉറപ്പായാൽ അത് നിങ്ങളുടെ കൂടെ വരുമോ എന്ന് നോക്കുക.  അതും ഉറപ്പായാൽ ഒരു തുടൽ വാങ്ങിച്ചു അതിനെ കെട്ടി അടുത്തുള്ള ഏതെങ്കിലും ജന്തു സംരക്ഷണ കേന്ദ്രത്തിൽ ഏൽപ്പിക്കുക'

ശരിയാണ് ഇത് വായിച്ചു നമ്മിൽ പലരും നാണിച്ചു പോയി എന്ന് എനിക്ക് അറിയാം.  ഓ സായിപ്പിന് അങ്ങനെ ഒക്കെ ആവാം എന്ന് അഭിപ്രായം പറയുന്നവരും ഉണ്ടാകാം.  ജന്തു സംരക്ഷണ കേന്ദ്രം എന്ന ഒന്ന് ഇവിടെ ഉണ്ടായിട്ടു വേണ്ടേ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം.  ശരിയാണ്. ഇത്തരം ചോദ്യങ്ങൾ ഒക്കെ ശരിയാണ്.  പക്ഷെ അത്തരം ചോദ്യങ്ങൾ ഒക്കെയും പ്രാക്രുതത്വതിൽ നിന്ന് പുറത്തു വരാൻ വിമുഖത കാണിക്കുന്ന ഒരു തലമുരയുടെത് മാത്രമാണ് എന്ന് നാം അറിയണം.  കാരണം ഇവിടെ ജന്തു സംരക്ഷണ കേന്ദ്രങ്ങൾ ഇല്ലാതിരുന്നതിനു നമ്മൾ മൃഗങ്ങളെ കുറ്റം പറയുകയാണ്‌ ചെയ്യുന്നത് എന്ന് ഓർക്കുക

മനുഷ്യൻ തനിക്കു ഉണ്ടാകാനിടയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നത് സ്വാഭാവികമാണ്.  ജന്തു സ്നേഹികളായ മനുഷ്യരും ഒരു മൃഗം ജന വാസ കേന്ദ്രത്തിൽ അപകടം വിതക്കുമ്പോൾ വേറെ നിവൃത്തിയില്ലെങ്കിൽ അതിനെ കൊല്ലാൻ നിർദേശിക്കുക തന്നെ ആവും ചെയ്യുക.  പക്ഷെ അവൻ ഒരിക്കലും ആ മൃഗത്തിന്റെ വംശം മുഴുവൻ നശിപ്പിക്കണം എന്ന് ആക്രോശിക്കുകയെ ഇല്ല.  പക്ഷെ ഇവിടെ നാം ചെയ്യുന്നത് അതല്ലേ. ഒരു തെരുവ് നായ അപകടം വിതച്ചപ്പോൾ , എല്ലാ തെരുവ് നായകളെയും കൊല്ലണം എന്ന് ആക്രോശിക്കുക. നമ്മൾ എപ്പോഴും ആലോചിക്കേണ്ടത് ഈ തെരുവ് നായ എന്നത് മനുഷ്യന്റെ സൃഷ്ടി ആണെന്നാണ്‌.  കാനന വാസിയായ ഈ മൃഗത്തെ മെരുക്കി തനിക്കു ഉപയോഗ പ്രദമായ രീതിയിൽ വളർത്തിയെടുത്തു, ആവശ്യമില്ലെന്ന് വരുമ്പോൾ തെരുവിലേക്ക് തള്ളിയത് നമ്മളാണ്.  അപ്പോൾ ഈ തെരുവ് നായ പ്രശനത്തിന്റെ മുഴുവൻ ഉത്തരവാദി നമ്മൾ തന്നെയാണ്.  അപ്പോൾ അതിനു ഫല പ്രദമായ ഒരു പ്രതിവിധി നാം കണ്ടെത്തിയേ ഒക്കൂ.  സംസ്കൃത ചിത്തനായ മനുഷ്യന് കൊലയല്ലാതെ മറ്റു വഴികളും ഉണ്ട് എന്ന് അറിയിക്കാനാണ് വിദേശം മാസികയിലെ പ്രസ്തുത ലേഖന ഭാഗം ഞാൻ ഇവിടെ ചേർത്തത്

Wednesday, 22 July 2015

വധ ശിക്ഷ

'ദി സീക്രട്ട് ഇൻ ദേർ ഐസ്'  (അവരുടെ കണ്ണുകളിൽ ഉള്ള രഹസ്യം) എന്നത് ഒരു അർജന്റീൻ ക്രൈം സിനിമയാണ്.  25 വര്ഷം മുൻപ് ഒന്നിച്ചു ജോലി ചെയ്ത  ഒരു ന്യായാധിപന്റെയും  ന്യായാധിപയുടെയും പ്രേമ കഥയായ ഇതിലൂടെ ചുരുൾ നിവരുന്നത്‌ അവരുടെ പ്രവര്ത്തന കാലത്ത് നടന്നതും തെളിയിക്കാൻ പറ്റാതിരുന്നതും ആയ ഒരു കൊലപാതക കഥയാണ്.  ഒരു പീടനത്തെ തുടർന്ന്  കൊല ചെയ്യപ്പെട്ട സ്ത്രീയുടെ ഭർത്താവും ഈ സിനിമയിലെ മുഖ്യ കഥാപാത്രമാണ്.. അർജന്റീനയിലെ വൃത്തികെട്ട യുദ്ധ കാലഘട്ടത്തിൽ (1976-1983)  രാഷ്ടീയ ബലത്തിന്റെ പേരില് പല ക്രിമിനലുകളും ശിക്ഷിക്കപ്പെടാതെ പോയിരുന്നു.  കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ ആൽബത്തിൽ നിന്നാണ് ന്യായാധിപനു വര്ഷങ്ങള്ക്ക് ശേഷം തന്റെ ആദ്യത്തെ ക്ലൂ ലഭിക്കുന്നത്.  അത് ഒരു ക്ലൂ എന്നതിനേക്കാൾ ഒരു തോന്നൽ മാത്രമായിരുന്നു.  അതിനെ തേടിയുള്ള സംഭവങ്ങൾ ഓരോന്നും ആ തോന്നൽ ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.  ഈ കാലത്ത് കൊലപാതകി ആയി സംശയിക്കുന്ന മനുഷ്യൻ അർജന്റീനൻ പ്രസിടെന്റിന്റെ സുരക്ഷാ സൈന്യത്തിലെ അങ്ങമായിരുന്നു.  അത് കൊണ്ടു തന്നെ ഇന്നും ആ മനുഷ്യൻ ശിക്ഷക്ക് അതീതനായിരുന്നു.  അയാള് ശിക്ഷിക്ക പ്പെടുന്നും ഇല്ല.

പക്ഷെ വിഷയം അതല്ല.   സിനിമയുടെ അവസാന രംഗത്തിൽ നാം പ്രതീക്ഷിക്കാത്ത പലതും കാണുന്നു..  വധ ശിക്ഷകളെ കുറിച്ചുള്ള വാഗ്വാദങ്ങൾ നടക്കുന്ന ഈ വേളകളിൽ അതിനു ശ്രദ്ധിക്കേണ്ട ഒരു പ്രത്യേകത ഉള്ളതായി തോന്നുന്നത് കൊണ്ടു ഞാൻ അത് ഇവിടെ ചേർക്കുകയാണ് .  കാമുകിയായ ഐരീന്റെ സഹായത്തോടെ ബെഞ്ചമിൻ എന്ന ന്യായാധിപൻ,  കൊല്ലപ്പെട്ട സ്ത്രീയുടെ ഖിന്നനായ ഭർത്താവിന്റെ (രികാർദൊ മോറൽ), ഉൾ നാട്ടിലെ താമസ സ്ഥലം കണ്ടെത്തുന്നു.   അവിടെ വച്ച് അദ്ദേഹം മോരലിനോട് ഇങ്ങനെ ചോദിക്കുന്നു.  താങ്കള് ഈ കഴിഞ്ഞ 25 വര്ഷം എങ്ങനെ കഴിഞ്ഞു എന്ന്.  ഒപ്പം കൊലപാതകിയായ ഗോമസിനെ താൻ എന്നെങ്കിലും നിയമത്തിനു മുന്നില് കൊണ്ടു വരുമെന്ന് അവനു ഉറപ്പു കൊടുക്കുകയും ചെയ്യുന്നു.  അപ്പോഴാണ്‌ റികാർദോ, ഞെട്ടിക്കുന്ന മറ്റൊരു സത്യം പറഞ്ഞത്.  ഗോമസിന്റെ വധ ശിക്ഷ താൻ അന്ന് തന്നെ നടപ്പാക്കി എന്ന്. 1975 ഇൽ തന്നെ താൻ അവനെ കൊന്നു എന്ന്.  ഒരു തരത്തിൽ മനസ്സമാധാനം തരുന്ന ആ വാര്ത്ത കേട്ടു കൊണ്ടു ബെഞ്ചമിൻ അവിടെ നിന്ന് തിരിക്കവെ വേലിപ്പടർപ്പ്കൾക്ക് ഇടയിലൂടെ പന്തികേടുള്ള എന്തോ ഒരു കാര്യം അദ്ദേഹം ശ്രദ്ധിക്കുന്നു.  തന്റെ വീടിനു അടുത്തുള്ള ഒരു ഗുദാം പോലെ ഉള്ള കെട്ടിടത്തിലേക്ക് റിക്കാർദോ എന്തോ എടുത്തു കൊണ്ടു നടക്കുകയാണ്.  ബെഞ്ചമിൻ നിശ്ശബ്ദനായി വളരെ പിന്നിലായി അദ്ധേഹത്തെ പിൻ തുടർന്നു.  അവിടെ അദ്ദേഹം കണ്ടത് വളരെ ചെറിയ ഒരു ഇരുണ്ട കോണ്ക്രീറ്റ് മുറിയിൽ ഗോമസ് എന്ന കൊലപാതകി തടവിൽ ആക്കപ്പെട്ടിരിക്കുന്നതാണ് (25 വര്ഷമായി).  റിക്കാർഡോ അവനു ഭക്ഷണം കൊടുക്കുകയാണ്.  അവനോടു ഒരു വാക്ക് പോലും സംസാരിക്കുന്നില്ല . ആകെ തളർന്നിരിക്കുന്ന അവൻ ഇങ്ങനെ പറയുന്നു.  'എന്നോട് എന്തെങ്കിലും സംസാരിക്കൂ'

(അല്മാടോവരിന്റെ  ദി സ്കിൻ ഐ ലൈവ് ഇൻ എന്ന സിനിമയിൽ, ഇതേ രീതിയിൽ തടവിലാക്കപ്പെട്ട ഒരു മനുഷ്യൻ ഉണ്ട്. അവനും തന്റെ തടവിലാക്കിയ മനുഷ്യനോടു ഒരിക്കൽ പറയുന്നുണ്ട്. 'എന്നോട് എന്തെങ്കിലും സംസാരിക്കൂ എന്ന്.  വധ ശിക്ഷയെക്കാൾ ഭീകരം ഏകാന്ത തടവ്‌ തന്നെയാണ് എന്ന് എനിക്ക് തോന്നുന്നു.  ലോകത്തിൽ നിന്ന് പൂര്ണമായും ഒറ്റപ്പെടുന്ന ഏകാന്ത തടവുകാരൻ ഓരോ നിമിഷവും അവൻ ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിക്കുകയാണ്.  ഏതോ ഒരു സിനിമയിലെ കൊലപാതകിയോടു അതിലെ നായകന് പറയുന്നത്  'മരിച്ചു കൊണ്ടു നിന്നെ ഞാൻ രക്ഷപ്പെടാൻ വിടില്ല എന്നാണു.  ജീവിച്ചു കൊണ്ടിരിക്കുന്ന നിന്റെ ജീവിതം ഞാൻ നരക തുല്യമാക്കും എന്നാണു

Monday, 20 July 2015

FEMINISM

1949 ഇൽ മാവോ  അധികാരത്തിൽ  വന്നപ്പോൾ അദ്ധേഹത്തിന്റെ ഒരു മുദ്രാവാക്യം ഇതായിരുന്നു. 'സ്ത്രീകളെ, ആകാശത്തിൽ പകുതി നിങ്ങൾക്ക് ഉള്ളതാണ്'.  അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം സ്ത്രീ ശാക്തീകരണത്തിന്റെ പാതയിൽ വിലപ്പെട്ട പല നിയമങ്ങളും അവതരിപ്പിച്ചു എന്നുള്ളത് സത്യമാണ്. സാർവത്രിക വിദ്യാഭ്യാസവും, സ്ത്രീകള്ക്ക് പാര്ടി കേടരുകളിലെ അധികാരങ്ങളും മറ്റും അതിന്റെ തുടര്ച്ചയാണ്.

പക്ഷെ ചൈനയിലെയും തായ്വാനിലെയും സ്ത്രീ സമത്വ ചിന്തകരുടെ തത്വങ്ങൾ പലതും തങ്ങളുടെ പാരമ്പര്യത്തിൽ അധിഷ്ടിതമായിരുന്നു എന്നുള്ളതാണ് ഇവിടെ ശ്രധിക്കപ്പെടെണ്ടത്.  വര്ത്തമാന കാല ഫെമിനിസ്റ്റ് ചിന്താഗതികളിൽ യുരോപിയാൻ രാജ്യങ്ങളുടെ പ്രാഭവം വ്യക്തമാണ് എങ്കിലും, ചൈനയെ സംബന്ദിച്ചു എങ്കിലും അത് അങ്ങനെ ആയിരുന്നില്ല.  ടായോയിസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു തത്വമാണ് യിൻ യാങ്ങ്.  യഥാർത്ഥത്തിൽ ഇതിനെ നമുക്ക്  വൈരുദ്ധ്യങ്ങളുടെ സമ തുലനാവസ്ഥ എന്ന് വേണമെങ്കിൽ പറയാം.  എല്ലാ മൂലകങ്ങളിലും പരസ്പര വിരുദ്ധങ്ങളായ രണ്ടു സ്വഭാവങ്ങൾ നില കൊള്ളുന്നു എന്നും അവ രണ്ടിന്റെയും ,  ക്രിയാത്മകമായ തുലനാവസ്ഥ മൂലകങ്ങളുടെ നില നില്പ്പിനു ആവശ്യമാണ്‌ എന്നും  പ്രസ്തുത തത്വ ചിന്ത കരുതുന്നു.  ടായോഇസത്തിന്റെ ചിന്നം പോലും ഒരു വൃത്തത്തിനുള്ളിൽ വിലയിക്കപ്പെട്ട ചലനാത്മകമായ കറുപ്പും വെളുപ്പും രൂപങ്ങളും  അതിനുള്ളിലെ കറുപ്പും വെളുപ്പുമായ കുത്തുകളും ആണ്.  പുരുഷ സ്ത്രീ സ്വഭാവങ്ങളിലെ ദ്വാന്താത്മകതയും ഇതിൽ വ്യക്തമാക്കുന്നുണ്ട്.  സ്ത്രീ സ്വഭാവം എന്ന യിൻ എന്നത് മൃദുലമായ എന്തുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ  (ഭൂമി, ജലം), പുരുഷ സ്വഭാവം എന്ന അതിന്റെ വിപരീതമായ യാങ്ങ്,  ശക്തിയും അധികാരവും (സ്വർഗ്ഗവും, പാറ കളും ) ആയി ബന്ധപ്പെട്ടിരിക്കുന്നു.   യിൻ (സ്ത്രീ) എന്നത് സൃഷ്ടാവും , യാങ്ങ്(പുരുഷൻ) എന്നത് രക്ഷിതാവും ആണ്.  രണ്ടും കൂടെ ഒന്നിച്ചു നില്ക്കുന്ന സന്തുലിതമായ   ഒരു പൂർണതയ്ക്ക് മാത്രമേ നില നില്പ്പുള്ളൂ. പൂര്ണമായും യിൻ മാത്രമോ അല്ലെങ്കിൽ യാങ്ങ് മാത്രമോ ആയ ഒന്നും തന്നെ ഈ ലോകത്തില്ല.  അവ രണ്ടും വ്യത്യസ്തമെങ്കിലും, അവ തുല്യവും കൂടിയാണ് എന്തെന്നാൽ രണ്ടും  ഒരുമിച്ചു ചേരുമ്പോൾ മാത്രമേ എന്തും പൂർണമാകുന്നുള്ളൂ.

ചൈനയിലെ ഈ ടായോഇസ്റ് തത്വ ചിന്തയിലൂടെ മാത്രമേ നമുക്ക് പടിഞ്ഞാറൻ ഏഷ്യ യിലെ സ്ത്രീ സമത്വ ചിന്തകളെ കുറിച്ച് പഠിക്കാനാകുകയുള്ളൂ.  പാശ്ചാത്യ സ്ത്രീ സമത്വ തത്വ ചിന്തകളിൽ കടന്നു കൂടിയ ചില തെറ്റി ധാരണകൾ മനസ്സില്ലാക്കാനും ഇതിലൂടെ പറ്റുമെന്ന് ഞാൻ കരുതുന്നു.

പുരുഷൻ സ്ത്രീ എന്നത് ശാരീരിക യാതാര്ത്യങ്ങളെ ക്കാൾ കൂടുതൽ മാനസിക യാതാര്ത്യങ്ങൾ ആണ്.  എല്ലാ പുരുഷരും ഒരു പരിധിവരെ സ്ത്രീകളും കൂടിയാണ്.  പുരുഷ സ്വഭാവങ്ങൾ അധികരിച്ച് നിൽക്കുമ്പോൾ, അവനെ നാം പുരുഷൻ എന്നും, സ്ത്രീ സ്വഭാവങ്ങൾ അധികരിച്ച് നിൽക്കുമ്പോൾ അവളെ നാം സ്ത്രീ എന്നും പറയുന്നു. ഒരു പരിപൂർണ പുരുഷനോ സ്തീയോ ഇവിടെ ഒരിക്കലും ജനിച്ചു വീഴുന്നില്ല.  പുരുഷ സ്വഭാവങ്ങൾ അധികരിച്ച് നില്ക്കുന്ന സ്ത്രീകളും സ്ത്രീ സ്വഭാവങ്ങൾ അധികരിച്ച് നില്ക്കുന്ന പുരുഷരും ഉണ്ടാകാം.  അതിന്റെ ആധിക്യം  ഒന്നുമല്ല ഒരു സമൂഹത്തെ തകർത്തു കളയുന്നത്. മറിച്ചു അവയുടെ സന്തുലിതാവസ്ഥയിൽ വരാനിടയുള്ള പോറലുകൾ ആണ്.  ഒരു സമൂഹത്തിൽ സ്ത്രീ പുരുഷ സ്വഭാവങ്ങൾ തികച്ചും സന്തുലിതാവസ്ഥയിൽ ആയിരിക്കണം. അല്ലാത്ത സമൂഹം നാശത്തിലേക്ക് ചലിക്കുന്ന സമൂഹമാണ്.  പുരുഷ സ്വഭാവം അധികരിച്ച് നില്ക്കുന്ന സമൂഹം ശക്തിയിൽ സായൂജ്യം നേടുന്നു.  യുദ്ധങ്ങളും, ഭീകരതകളും അതിന്റെ മുഖ മുദ്രകൾ ആയിരിക്കും.  അതോടൊപ്പം വികസന ത്വരകളും,  ആകാശങ്ങളിലെക്കുള്ള എടുത്തു ചാട്ടങ്ങളും ഉണ്ടാകും .  പക്ഷെ നന്മകളെ മുഴുവൻ ചിദ്ര വാസനകൾ ഉന്മൂലനം ചെയ്യുന്നു.  സ്ത്രീ സ്വഭാവം അധികരിച്ച് നില്ക്കുന്ന സമൂഹത്തിൽ സ്നേഹം, കരുണ,  എന്നീ വികാരങ്ങല്ക്ക് ആയിരിക്കും പ്രാമുഖ്യം.  സമൂഹം നല്ല രീതിയിൽ നില നിന്ന് പോകുമെങ്കിലും അവിടെ വളര്ച്ച മുരടിച്ച അവസ്ഥയായിരിക്കും.  ഉന്നതങ്ങളിലേക്ക് കത്തി കയറാനുള്ള ആവേശങ്ങൾ സമൂഹത്തിനു ഇല്ലാതെ പോകും.  നീന്ന നിലയിൽ വളരാതെ സമൂഹം താറുമാറാകും.

ഇന്നത്തെ സമൂഹം പുരുഷ പ്രധാനമായ സമൂഹമാണ് എന്ന് സ്ത്രീ പക്ഷപാതികൾക്ക് നന്നായി അറിയാം.  ഈ അവസ്ഥ അപകടകരമാണ് എന്നും അവര്ക്ക് നന്നായി അറിയാം.  പുരുഷ ഗുണങ്ങൾ അധികരിച്ച് നില്ക്കുന്ന സമൂഹത്തിൽ സ്ത്രീ ഗുണങ്ങൾ തിരുകി കയറ്റെണ്ടതിന്റെ ആവശ്യകത അവർ നന്നായി അറിയുന്നു.  അപ്പോൾ അവർ ചെയ്യുന്നത് നമ്മുടെ സമൂഹത്തിലേക്കു സ്ത്രീത്വം തിരിച്ചു കൊണ്ടു വരികയാണ്.  സ്തീ ശാക്തീകരണം എന്നത് നമ്മളിൽ പലരും ധരിക്കുന്നത് പോലെ സ്തീകളെ ശക്തിയുള്ളവർ ആക്കുക മാത്രമല്ല.  സ്തീ സ്വഭാവങ്ങൾക്കു സമൂഹത്തിൽ പ്രമുഖ സ്ഥാനം ഉണ്ട് എന്ന് കാണിക്കുക കൂടി ആണ്.  വിമാനങ്ങൾ ഉണ്ടാക്കൽ മാത്രമല്ല,  വീട് വൃത്തിയാക്കലും പ്രധാനപ്പെട്ട ജോലിയാണ് എന്ന് കാണിച്ചു കൊടുക്കൽ.  യുദ്ധങ്ങളെ ക്കാൾ മഹത്തായ ജോലി ശിശു പരിപാലനമാണ്‌ എന്ന് കാണിച്ചു കൊടുക്കൽ ആണ്.

ജീ ഡീ പീ എന്ന മായ (മണ്ടോടിയുടെ ചില പൊട്ടൻ സാമ്പത്തിക ശാസ്ത്ര കുറിപ്പുകൾ)

മൊത്തം ആഭ്യന്തര ഉല്പാദനം എന്ന് തന്നെ അല്ലെ ഇതിന്റെ അർഥം. അതെ എന്ന് തോന്നുന്നു. ഒരു രാജ്യത്തിന്റെ അതിർത്തിക്കു ഉള്ളിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കളുടെയും, സർവീസുകളുടെയും വിലയുടെ ആകെ തുകയത്രേ ഈ മായ (അന്താരാഷ്‌ട്ര തലത്തിൽ അത് ഡോളറിൽ കണക്കാക്കുന്നു). ഒരു രാജ്യത്തിന്റെ വളര്ച്ച, തളര്ച്ച, അവിടത്തെ ജനങളുടെ ജീവിത നിലവാരം എന്നിങ്ങനെ പലതും അളക്കാനുള്ള ഒരു ഏകകം അത്രേ ഇത്. ഈ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ജീ ഡീ പീ ഉള്ള രാജ്യം സുഖ ഭോഗത്തിൽ ജീവിക്കുന്ന രാജ്യവും, അങ്ങനെ അല്ലാത്തവ ദാരിദ്രവും. പക്ഷെ അങ്ങനെ ആണോ സംഗതികളുടെ കിടപ്പ്. അല്ലെന്ന്നു തോന്നുന്നു. അതിനു പല കാരണങ്ങൾ ഉള്ളതിൽ ഒന്ന് ഇതാണ്. രാജ്യങ്ങൾ തമ്മിൽ പരസ്പരം കച്ചവടം നടത്തുന്നു. എന്റെ തീൻ മേശയിലെ ഭക്ഷണങ്ങളിൽ ഒന്ന് അങ്ങ് ശ്രീലങ്ങക്കാരൻ ഉണ്ടാക്കി ഇങ്ങോട്ട് കയറ്റി അയച്ചതാണ്. അങ്ങനെ അങ്ങനെ അങ്ങനെ. അപ്പോൾ ഈ ജീ ഡീ പീ എന്ന മായയെ തെര്യപ്പെടുത്താൻ കുറെ പ്രയാസങ്ങൾ ഉണ്ടെന്നു സാരം. ഈ പ്രയാസം അവയുടെ വിലകളിൽ തുടങ്ങുന്നു. കാരണം അതും മറ്റൊരു മായയാണ് എന്നത് തന്നെ. ഞാൻ എന്റെ വയലിൽ ഒരു ദിവസം പണിയെടുത്തു 10 കിലോ അരി ഉണ്ടാക്കുന്നു. അത് മാർകറ്റിൽ വിറ്റ് എന്റെ ചിലവിന്റെ പണം കണ്ടെത്തുന്നു. (ഏകദേശ കണക്കു ആണേ.. കണക്കു തെറ്റാണ് എന്ന് പറഞ്ഞു എന്നെ കടിക്കാൻ വരരുത്). അങ്ങ് അമേരിക്കയിലും ഒരുത്തൻ ഒരു ദിവസം വയലിൽ പണിയെടുത്തു പത്തു കിലോ അരിയുണ്ടാ ക്കുകയും തനിക്കു ഒരു ദിവസം ജീവിച്ചു പോകേണ്ട പണമായ 100 ഡോളറിനു അത് മാർകേറ്റിൽ വിൽക്കുകയും ചെയ്യുന്നു. അപ്പോൾ ഈ കണക്കു പ്രകാരം ചാകാതെ ജീവിച്ചു പോകാൻ ഞാൻ എന്റെ അരി കിലോക്ക് 40 വച്ച് മാർകറ്റിൽ വിൽക്കണം. അമേരിക്കകാരനും ജീവിച്ചു പോകാൻ തന്റെ അരി കിലോവിനു 10 ഡോളർ വച്ച് വിൽക്കണം. എന്താ ശരിയല്ലേ. അപ്പോഴാണ്‌ നമ്മുടെ നാട്ടുകാരനായ ഒരു പാര നമ്മുടെ അമേരിക്കകാരനോട് ഒരു ദുഷ്ട സംസാരം നടത്തുന്നത്. അത് ഏകദേശം ഇങ്ങനെ ആണ്.
എടോ അമേരിക്കകാരാ . താൻ എന്തൊരു വിഡ്ഢിയാണ്. താൻ വേറെ എന്തെങ്കിലും കൂലി പണി എടുത്തു 100 ഡോളർ ഉണ്ടാക്കു. ഒരു കിലോ അരി വേണമെങ്കിൽ ഒരു ഡോളറിനു ഞാൻ ഇന്ത്യയിൽ നിന്ന് സംഘടിപ്പിച്ചു തരാം. നീ വെറുതെ ഈ നിലമായ നിലം ഒക്കെ ഉഴുതു മറിക്കേണ്ട വല്ല കാര്യവും ഉണ്ടോ
അമേരിക്കകാരൻ ഇത് കേട്ടപ്പോൾ വികാര വിജ്രുംഭിതൻ ആയി പോയി. 10 ഡോളറിനു താൻ ഉണ്ടാക്കുന്ന സാധനം ഒരു ഡോളറിനു അവിടെ കിട്ടുമെന്ന് പറഞ്ഞാൽ ആരായാലും ഇങ്ങനെ ആണ്. അന്നോട്‌ കൂടെ നമ്മുടെ ചങ്ങായി കൃഷി പണി നിർത്തി. അവൻ ഇറക്കുമതിയിലേക്ക് തിരിഞ്ഞു. ഇനി മുതൽ അവൻ അവിടെ നെല്ല് വളർത്തുന്നില്ല, ഇറക്കുമതി മാത്രമേ ഉള്ളൂ. അതായത് നെല്ല് ഉണ്ടാക്കി കൊണ്ടുള്ള അവരുടെ ജീ ഡീ പീ ഡൌണ്‍. പക്ഷെ അത് കൊണ്ടു എന്ത് കാര്യം. അരി വെറും ഒരു ഡോളറിനു റെഡി. ജീവിതം ഇപ്പോൾ പഴയതിനേക്കാൾ ജോളി. ജീ ഡീ പീ കുറഞ്ഞത്‌ കൊണ്ടു ആളുകളുടെ ജോളി കുറഞ്ഞില്ല എന്ന് അർഥം.
നേരെ മറിച്ചു ഇവിടെ സംഭവിക്കുന്നത്‌ എന്താണ് എന്ന് നോക്കുക. നമ്മുടെ പാര പറഞ്ഞത് അരിക്ക് കിലോവിനു ഒരു ഡോളർ വച്ച് വാങ്ങിച്ചു തരാം എന്നല്ലേ. ഞാൻ കിലോവിനു 40 വച്ച് വില്ക്കുന്ന അരിയാണ്, നമ്മുടെ സ്വന്തം പാര 60 നു വിറ്റ് തരാം എന്ന് പറയുന്നത്. നമ്മുടെ അരി നമ്മുടെ നാട്ടുകാര് തന്നെ തിന്നണം എന്ന് എനിക്ക് ഒരു നിര്ബന്ധവും ഇല്ല. വരട്ടെ അമേരിക്കകാരന്റെ 60 രൂപ. പണം പോരട്ടെ പവറ് വരട്ടെ. അതായത് ഞാൻ ഒരേക്കർ കൃഷിയിൽ നിന്ന് രണ്ടു എക്കരിലേക്ക് കടന്നു. എന്റെ നാടിന്റെ ജീ ഡീ പീ കൂടി. പക്ഷെ അരി ഇവിടെ അല്ല പുറത്തേക്കു ആണ് പോയത്. ഇവിടെ പട്ടിണിക്കാരൻ 30 ശതമാനത്തിൽ നിന്ന് 35 ലേക്ക് കടക്കുന്നു. ഞാൻ ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. അതായത് ഉല്പാദനം കൂടിയത് കൊണ്ടു ജനങ്ങളുടെ ജീവിത നിലവാരം കൂടണം എന്നില്ല.

Saturday, 18 July 2015

കോപ്പിയടികൾ

ലോറി എന്ന സിനിമ ഫെല്ലിനിയുടെ ലാ സ്ട്രാടയുടെ അനുകരണം ആണെന്ന് ആരോ പറഞ്ഞു. രണ്ടിലും സ്ട്രീറ്റ് സര്ക്കസ്സു ഉള്ളത് കൊണ്ടും , രണ്ടിലും മുരടന്മാർ ഉള്ളത് കൊണ്ടും അത് അനുകരണം ആകുമോ. അങ്ങനെ എങ്കിൽ ഒരേ ആശയത്തെ അധികരിച്ച് എടുത്ത സിനിമകൾ ആയ, എൽ ഡോരാടോ (കാർലോസ് സോര), അകിര ദി രാത് ഓഫ് ഗോഡ് (ഹെര്സോഗ്) ഇവ അനുകരണങ്ങൾ എന്ന് പറയേണ്ടി വരും. രാമായണത്തെ അധികരിച്ച് നിർമിക്കുന്ന ഏതു സിനിമകളും അനുകരണങ്ങൾ എന്ന് പറയേണ്ടി വരും. ആശയാനുവാദങ്ങൾ അനുകരണങ്ങൾ ആണോ എന്ന ചോദ്യം പണ്ടു ജീ ശങ്കര കുറുപ്പ് വിമര്ശിക്കപ്പെടുന്നു എന്ന കൃതി തൊട്ടു നമ്മൾ കേട്ടതാണ്. ഒരേ ആശയത്തെ അനുകരിച്ചു ഒന്നിലധികം സിനിമകൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. ഡോക്ടര ഷിവാഗോ ഇനിയും ആരെങ്കിലും സിനിമ ആക്കിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് പോലെ തകഴിയുടെ ചെമ്മീനും. ഒരേ ആശയം എന്ത് കൊണ്ടു മറ്റൊരാള്ക്ക് കൂടുതൽ നന്നായി അവതരിപ്പിച്ചു കൂടാ. നാല് ഡ്രാകുളകളെ ഞാൻ കണ്ടിട്ടുണ്ട്. അതിൽ ഹെർസോഗിന്റെ ഡ്രാകുള മറ്റെല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവയെ ഒന്നും അനുകരണങ്ങൾ എന്ന് ആരും പറഞ്ഞിട്ടില്ല. അവ അങ്ങനെ അല്ല താനും. സ്ഥിരമായി സിനിമകൾ കാണുന്ന ഒരു മനുഷ്യന്റെ സൃഷ്ടികളിൽ മറ്റു സിനിമകളുടെ അംശങ്ങൾ കടന്നു വരുന്നത് സ്വാഭാവികമാണ്. ഞാൻ പലരോടും പറയാറുണ്ട്‌, അനുകരിച്ചു കൊണ്ടെങ്കിലും നമ്മുടെ ഭാഷയിൽ നല്ല സൃഷ്ടികൾ വന്നു കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടെന്നു. വിദേശ സിനിമകളിലെ രംഗങ്ങൾ അതെ പോലെ പകർത്തിയ മലയാള സിനിമകൾ വേണ്ടുവോളം ഉണ്ടെന്നു ഞാൻ കരുതുന്നു. അവയെ വേണമെങ്കിൽ കോപി അടി എന്ന് വിളിക്കാവുന്നതാണ്. കാലാപാനി എന്ന സിനിമയിൽ വലിയ ഒരു ചെമ്പിൽ രണ്ടു മനുഷ്യരെ പുഴുങ്ങുന്ന രംഗമുണ്ട്. അതെ രംഗം ഞാൻ അതിനും എത്രയോ മുൻപ് കിംഗ്‌ സോലമൻസ്‌ മൈൻസ് എന്ന ഹോളിവുഡ് സിനിമയിൽ കണ്ടതാണ്. സന്ധ്യ മയങ്ങുന്ന നേരം എന്ന മലയാള സിനിമയിലെ അവസാന രംഗം അനേകം നിഴൽ രൂപങ്ങൾ ഒരു മല മുകളിലൂടെ നൃത്തം ചെയ്തു നീങ്ങുന്നതാണ്. ബെര്ഗ്മൻ ക്ലാസിക് ആയ സെവന്ത് സീൽ എന്ന സിനിമയുടെ അവസാന ഭാഗത്തും നമുക്ക് ഇത് അതെ രീതിയിൽ കാണാം. മലയാളത്തിലെ താളവട്ടം എന്ന സിനിമ വണ്‍ ഹൂ ഫ്ലൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ ആശയാനുകരണം തന്നെ ആണ്. പക്ഷെ താളവട്ടം വലിയ കുഴപ്പമില്ല എന്ന് എനിക്ക് തോന്നി. മോഹൻലാൽ എന്ന നടന്റെ മുന്നിൽ ജാക്ക് നിക്കൊൽസൻ ആരുമല്ല എന്നും എനിക്ക് തോന്നി. അനുകരണം കൊണ്ടു മഹത്തായ സൃഷ്ടികൾ ഉണ്ടാകുന്നു എങ്കിൽ ഞാൻ അവയെ ഇരു കയ്യും കൂപ്പി സ്വീകരിക്കും.

മിസ്റ്റർ ക്ലീൻ

1942.  നാസികളുടെ കീഴിൽ  ഞെരിഞ്ഞമർന്ന ഫ്രാൻസ്.  ഒരു തികഞ്ഞ നിക്ഷ്പക്ഷനും, റോമൻ കത്തോലിക്കനും ആയ റോബർട്ട്‌ ക്ലീൻ , നാട് വിടാൻ തിടുക്കം കൂട്ടുന്ന ജൂതന്മാരിൽ നിന്ന് കര കൌശല വസ്‌തുക്കൾ ചുളു വിലക്ക് വാങ്ങി കച്ചവടം നടത്തുന്ന ഒരു ധനികൻ ആയിരുന്നു.  ആകസ്മികമായി ഒരു ദിവസം റോബർട്ട്‌ ക്ലീൻ എന്ന് പേരായ മറ്റൊരു  ജൂതനു അയച്ചു കൊടുക്കേണ്ട ഒരു അധോ ലോക പത്രം തെറ്റായി റോബർട്ട്‌ ക്ലീൻ എന്ന ഈ മനുഷ്യന്റെ വീട്ടു പടിക്കൽ വന്നു ചേരുന്നു .  പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ക്ലീൻ ഈ പാരീസിൽ എവിടെയോ ജീവിക്കുന്നുണ്ട് എന്നും,  അയാള് ഒരു ജൂതനാണ് എന്നും ഉള്ള ഭീകര സത്യം,  താൻ ഒരു ജൂതൻ അല്ലെന്നു തെളിയിക്കാനുള്ള ബാധ്യതയായി കഥാ നായകൻറെ ചുമലിൽ വന്നു വീഴുന്നു.  ആരോ തന്നെ കരുതി കൂട്ടി അപകടപ്പെടുത്താൻ വേണ്ടി ചെയ്തു വച്ച വേലയാണ് ഇത് എന്ന് പോലീസിൽ പരാതിപ്പെട്ട ക്ലീൻ കൂടുതൽ അപകടത്തിൽ പെടുകയാണ് ചെയ്തത്.  തന്റെ വേരുകൾ എന്തെന്ന് വ്യക്തമായി അറിയാത്ത ക്ലീൻ കഴിയുന്നതും വേഗം അത് കണ്ടെത്തി അധികാരികളെ അറിയിക്കുകയോ, അല്ലെങ്കിൽ യഥാര്ത ക്ലീൻ ആരെന്നു കണ്ടു പിടിച്ചു അധികാരികളെ അറിയിക്കുകയോ ചെയ്യണം എന്ന ഉത്തരവ് കൈ പറ്റി ക്ലീൻ തന്റെ അന്വേഷണം തുടങ്ങുന്നു.  യഥാര്ത ക്ലീനിനെ തേടിയുള്ള  അന്വേഷണം വ്യർത്ഥമായപ്പോൾ, തന്റെ ഫ്രഞ്ച് പൈതൃകം തെളിയിക്കാൻ പറ്റുമോ എന്ന് അധികാരികൾ അയാളോട് ചോദിക്കുന്നു.  പക്ഷെ അതിന്റെ രേഖകൾ തന്റെ കയ്യിൽ കിട്ടുന്നതിനു മുൻപേ ഉന്മൂലനം ചെയ്യപ്പെടേണ്ട ജൂതരുടെ  കൂട്ടത്തിലേക്ക് അദ്ദേഹം വലിചിഴക്കപ്പെടുകയും,  ഒരിക്കൽ താൻ ചുളു വിലക്ക് കര കൌശല വസ്‌തുക്കൾ വാങ്ങിച്ച തന്റെ പഴയ കാല ജൂത സുഹൃത്തുക്കളോട് ഒത്തു ചേരുകയും മരണത്തെ കാത്തിരിക്കുകയും ചെയ്യുന്നു.

ചിത്രം ആരംഭിക്കുന്നത് ഈ രംഗത്തോടെ ആണ്.

ഒരു നഗ്നയായ യുവതിയെ ഒരു ഡോക്ടര പരിശോദിച്ചു കൊണ്ടിരിക്കുകയാണ് . അവരുടെ സംഭാഷണം.

ഉരുണ്ട മോണ,  തുടിച്ചു നില്ക്കുന്ന താടി എല്ല് , അര്ഥ വൃത്താകൃതിയിലുള്ള നാസാരന്ത്രങ്ങൾ , .............................................................................. തടിച്ച കീഴ് ചുണ്ടുകൾ.   യുരോപിയാൻ അല്ലാത്ത ഏതോ ജാതിയുടെ ലക്ഷണം. ................................ കട്ടിയുള്ള തലമുടി,  സാധാരണ ചെവികൾ,  ..............ഏകദേശം ഒരു ജൂതന്റെ മുഖ ലക്ഷണം, ആംഗ്യ വിക്ഷേപങ്ങൾ പക്ഷെ ജൂതന്റെത് പോലെ അല്ല. ( ഇനി നിങ്ങൾ അല്പം നടന്നെ .  ഇനി അല്പം ഒടുക) വീതി കൂടിയ അരക്കെട്ട് ,  പരന്ന പാഠങ്ങൾ.  (ഇനി വസ്ത്രം ധരിച്ചോളൂ. ).

പ്രസ്തുത വ്യക്തിയുടെ പെരുമാറ്റ രീതികളും, ശാരീര നിര്മിതിയും പരിശോധിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത്‌ അവർ ഒരു സെമിറ്റിക് ജാതിയിൽ പെട്ടവർ തന്നെ ആണ് എന്നാണു.  അവരുടെ പൌരാണികർ ജൂതരൊ ആര്മീനിയക്കാരോ അറബികളോ  ആകാനാണ് സാധ്യത.  പക്ഷെ തല്കാലം അത് സംശയ രഹിതമായി തീരുമാനിക്കാൻ പറ്റില്ല.  നിങ്ങള്ക്ക് പോകാം.

(ഇതും നമ്മുടെ ഈ ലോകത്ത് സംഭവിച്ച കാര്യങ്ങൾ ആണ്.  വര്ഗം ഏതെന്നു സംശയിച്ചവരെ, മെഡിക്കൽ പരിശോധനയിലൂടെ വർഗ നിര്ണയം നടത്തി ഗ്യാസ് ചെമ്പരുകളിലേക്ക് നടത്തിച്ച ഒരു ജനത ഇവിടെ ജീവിച്ചിരുന്നു.)

MR. KLEIN --- JOSEPH LOSEY

Friday, 17 July 2015

ALL OR NOTHING

കാഫ്കയുടെ നീതി ന്യായ കോളനി എന്ന ചെറുകഥയിൽ , പ്രസ്തുത കോളനിയിൽ എത്തുന്ന ഒരു സഞ്ചാരിയോടു താൻ കുറ്റവാളികൾക്ക് വധ ശിക്ഷ കൊടുക്കാൻ വേണ്ടി പുതിയതായി കണ്ടു പിടിച്ച ഒരു യന്ത്രത്തെ കുറിച്ച് അവിടത്തെ ആപ്പീസർ വിവരിക്കുകയായിരുന്നപ്പോൾ അത് കേട്ട് കൊണ്ട് നിന്നത്, താനാണ് അതിന്റെ ആദ്യത്തെ ഇര എന്ന് മനസ്സിലാക്കാത്ത ഒരു കുറ്റവാളിയായിരുന്നു. വിവരണങ്ങൾ കേട്ട് അവൻ ചിലപ്പോഴൊക്കെ തല കുലുക്കുകയും ചെയ്യുന്നുണ്ട്. യന്ത്രത്തിന്റെ ഉദ്ദേശ്യം കുറ്റവാളി ശിക്ഷിക്കപ്പെടുക എന്നുള്ളത് മാത്രമല്ല, തന്റെ കുറ്റം എന്തെന്ന് അവനെ അറിയിക്കലും കൂടിയായിരുന്നു (പലപ്പോഴും അത് അറിയാതെ പോകുന്ന കാലഘട്ടം) . അതിനു വേണ്ടി അവന്റെ കുറ്റം സൂചികൾ കൊണ്ടുള്ള എഴുത്തുകളായി ഒരു പലകയിൽ ഉറപ്പിക്കപ്പെടുകയും, യന്ത്രം പ്രവർത്തിക്കുമ്പോൾ പ്രസ്തുത സൂചികൾ തന്റെ ശരീരത്തിൽ തുളച്ചു കയറി, അവിടെ അവന്റെ ശരീരത്തിൽ അവൻ ചെയ്ത കുറ്റം എഴുതപ്പെടുകയും ചെയ്യും. കുറ്റവാളിക്ക് അത് വായിക്കാൻ വേണ്ടി അതിന്റെ നേരെ എതിർ വശത്തായി ഒരു കണ്ണാടി ഉറപ്പിച്ചിരിക്കും. നിണം കൊണ്ട് പ്രസ്തുത അക്ഷരങ്ങൾ മായ്ക്ക പ്പെടാതിരിക്കാൻ, ശക്തിയേറിയ ഒരു ജല ധാര അവയിലേക്കു വീഴ്ത്തി കൊണ്ടിരിക്കും. അങ്ങനെ തന്റെ കുറ്റം എന്തെന്ന് വായിച്ചറിഞ്ഞു കുറ്റവാളി മരണത്തെ പുൽകുക എന്നുള്ളത് നീതി ന്യായ വ്യവസ്ഥയിലെ ഒരു പ്രധാന സംഭവം തന്നെ ആയിരിക്കും എന്ന് അതിന്റെ ഉപജ്ഞാതാവായ ആപ്പീസർ വിശ്വസിക്കുന്നു .
കാഫ്കയുടെ കല്പന വളരെ ക്രൂരമാണ് എന്ന് പറയാതെ നിവൃത്തിയില്ല. പക്ഷെ കലാപരമായ ക്രൂരത കാഫ്കയുടെ സൃഷ്ടിയല്ല. മനുഷ്യൻ അതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പീഡന യന്ത്രങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. അല്ലെങ്കിൽ സാദ ആണികൾ പോലും, മനുഷ്യനെ തൂക്കി നിർത്തി കൊല്ലാൻ വേണ്ടി മനുഷ്യൻ പണ്ടു മുതലേ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം കുടി കൊള്ളുന്നത്‌ ഇവിടെ ആണ്. മൃഗങ്ങള്ക്ക് കലാപരമായ ക്രൂരത വശമില്ല.
ഐവാൻ കരമസോവും പടച്ചവനും തമ്മിൽ തെറ്റി പിരിയാനുള്ള ഒരു കാരണം ഇത് തന്നെ ആണ് എന്ന് തോന്നുന്നു . തുർക്കികൾ കുട്ടികളെ ഉയരങ്ങളിൽ എറിഞ്ഞു കുന്തത്തിൽ പിടിക്കുന്നതും, ഗർഭിണികളുടെ വയറു തുറന്നു കുട്ടികളെ പുറത്തെടുക്കുന്നതും. എന്തിനു ദൈവ പുത്രന്റെ ജനനത്തിനു വഴിയൊരുക്കാൻ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടത് പോലും, ഐവാന് അംഗീകരിക്കാൻ കഴിയുന്നില്ല. അതിനു ശേഷം ഒരു സ്വര്ഗം വരികയും, കൊല്ലപ്പെട്ട കുട്ടികളും , കൊലപാതകിയും ദൈവ സന്നിധിയിൽ ഒന്നിച്ചിരുന്നു ദൈവത്തിനു സ്തുതി പാടുകയും ചെയ്യുന്നു എന്നും, അത്തരം ഒരു സ്വര്ഗത്തിന്റെ സൃഷ്ടിക്കു ഇത്തരം കൊലപാതകങ്ങൾ ആവശ്യം വേണ്ടതുണ്ടെന്നും തെളിഞ്ഞു എങ്കിൽ കൂടി , ആ പിഞ്ചു പൈതങ്ങൾ അനുഭവിച്ച വേദന ഓർത്തു ഞാൻ ഈ സ്വര്ഗത്തെ നിരാകരിക്കുന്നു എന്ന് പറഞ്ഞ ആ മനുഷ്യ സ്നേഹിയും , തന്റെ അച്ഛൻ കൊല്ലപ്പെടുന്നതിനു അരുനിന്നു എന്നതാണ് ഇക്കഥയിലെ വിരോധാഭാസം. ഒന്നിനും ഒരു ന്യായീകരണവും ഇല്ലാത്ത ഈ ലോകത്ത് എന്തും ആകാം എന്നാണു ഐവാന്റെ കഥ നമ്മെ അറിയിക്കുന്നത്.

Thursday, 9 July 2015

അമേരികയിലെ ലൈംഗിക വിപ്ലവം.

ഫെമിനിസം, ഗേ വിവാഹം, എൽ ജീ  ബീ ടീ യുടെ അവകാശ സമരം എന്നീ നാനാവിധ പ്രശ്നങ്ങളിൽ അമേരിക്കയും അതിനേക്കാൾ കൂടുതൽ നമ്മളും വിഹ്വലരായിരിക്കുന്ന ഈ വേളയിൽ അതിന്റെ ആരംഭ ബിന്ദുവിൽ നിൽകുന്ന അമേരിക്കൻ ലൈംഗിക സ്വാതന്ത്ര്യ സമരങ്ങളുടെ തുടക്കമായ 1960 കളിലേക്ക് നമുക്ക് ഒരു യാത്ര പോകാം.

വിവാഹം എന്ന മതിൽ കെട്ടിന് അപ്പുറത്തേക്ക് സ്ത്രീ പുരുഷ ബന്ധങ്ങൾ അതിക്രമിച്ചു കയറാൻ തുടങ്ങിയത് ഈ കാല ഘട്ടത്തിൽ ആണ് എന്നത് സത്യം തന്നെയാണ്.  പക്ഷെ അതിനുള്ള സാഹചര്യങ്ങളോ,  ഉപോല്ഫലകങ്ങലായ വിശ്വാസങ്ങളോ അതിനു കുറച്ചു കൂടെ മുന്പായി  അവിടെ രൂപപ്പെട്ടു വന്നിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.  ഒരു സമൂഹത്തിൽ വിശ്വാസ തകര്ച്ച പെട്ടന്ന് സംഭവിക്കുന്ന കാര്യമല്ല.  അത്തരം ചിന്തകള് അവനിൽ ഉയിര് കൊള്ളാൻ മാത്രം സമൂഹത്തിൽ എന്തെങ്കിലും അത്യാഹിതങ്ങൾ തീര്ച്ചയായും സംഭവിച്ചിരിക്കണം.  അതല്ലാതെ ഒരു വിപ്ലവം പെട്ടന്ന് നമ്മുടെ മുന്നില് ഉയിര് കൊള്ളുകയില്ല തന്നെ. രണ്ടാം ലോക മഹായുധമായിരുന്നു അതിന്റെ തുടക്കക്കാരൻ.  യുദ്ധം എന്നത് പുരുഷനെ കൊല്ലുകയും,  സ്ത്രീയെ ചിന്ന ഭിന്നമാക്കുകയും ചെയ്യുന്ന ഒരു ഭീകര പ്രക്രിയയാണ്.  യുദ്ധത്തിലൂടെ കടന്നു പോയ സ്ത്രീക്ക് ചാരിത്ര്യ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്.  അവളുടെ ചിന്ത ഇപ്രകാരമായിരിക്കും.  വെറും ഒരു അധിനിവേശത്തിൽ തകര്ന്നു പോകുന്ന ഇതിനു ഞാൻ ഇത്രയും പ്രാധാന്യം കല്പിക്കേണ്ട കാര്യമുണ്ടോ.  യുദ്ധം കൊടുമ്പിരി കൊണ്ട പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീത്വം ഒക്കെയും ഈ പീഡന കാലത്തിലൂടെ കടന്നു വന്നവരാണ്.  ലൈംഗിക വിപ്ലവം അത് കൊണ്ടു തന്നെ അവിടെ ശക്തി പ്രാപിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം.

പക്ഷെ ഇതൊന്നും അല്ലാതെ മറ്റൊരു കാരണം കൂടി ഇതിന്റെ പുറകിൽ ഉണ്ട് എന്ന് ഞാൻ ന്യായമായും സംശയിക്കുന്നു.   യുദ്ധ ഭീതിയിൽ ജീവിക്കുന്ന മനുഷ്യൻ , ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ച് അത്യധികം ബോധവാനാണ്.   ജീവിതം ഒരു നിമിഷം മാത്രമേ ഉള്ളൂ എങ്കിൽ നാം കഠിന ജീവിതം നയിക്കാൻ താല്പര്യപ്പെടും.  ഈ കഠിന ജീവിതം എന്നത് കഷ്ടപ്പാടുള്ള ജീവിതം എന്ന അർത്ഥത്തിൽ അല്ല ഞാൻ ഉപയോഗിച്ചിരിക്കുന്നത്.  മറിച്ചു മുഴു സമയ ജീവിതം എന്നുള്ള അർത്ഥത്തിൽ ആണ്. അതായത് ഒരു നിമിഷം കൊണ്ടു ഒരു യുഗം ജീവിതം ജീവിച്ചു തീര്ക്കാനുള്ള ത്വര.  അത്തരം ഒരു മരണ ബോധവും അവരുടെ ലൈംഗിക വിപ്ലവത്തിന് ഊര്ജം പകർന്നിരിക്കാൻ ഇടയുണ്ട്.

പിൽ'

സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്കുന്നതിന്റെ തുടക്കത്തിൽ എവിടെയോ ഒരു 'പിൽ' ഉണ്ട്.  ഗർഭം ഇല്ലാതാക്കാൻ മനുഷ്യൻ അന്ന് കണ്ടെത്തിയ ഏറ്റവും പ്രായോഗികമായ വഴി.  ഞാൻ ഇവിടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന പദമാണ് ഉപയോഗിച്ചത്,  ലൈംഗിക സ്വാതന്ത്ര്യം എന്ന പദമല്ല എന്ന് ശ്രദ്ധിക്കുക.  രണ്ടും ചില സമയങ്ങളിൽ നമുക്ക് ഒരു പോലെ തോന്നിയേക്കാം.  (സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉയരങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യത്തിനു നേരെ ഉള്ള അഭിവാഞ്ച കൂടുതൽ ആയിരിക്കും എന്ന് വര്ത്തമാന കാല പഠനങ്ങൾ കാണിക്കുന്നു.  വലിയ പഠനങ്ങളൊന്നും നടത്താതെയും നമുക്ക് നമ്മുടെ അനുഭവത്തിലൂടെ അത് മനസ്സിലാക്കാൻ പറ്റും). അപ്പോൾ ഈ 'പിൽ' എന്നത് സ്ത്രീയെ താല്കാലികമായി അവളുടെ വലിയ ഒരു അസ്വസ്ഥതയിൽ നിന്ന് ഒഴിവാക്കി കൊടുത്തു.  വലിയ വയർ ഇല്ലാതെ അവൾക്കു ഇനി തൊഴിൽ എടുക്കാം.  അതോടൊപ്പം ഗര്ഭ ചിദ്രം എന്ന നവീന ആശയവും കൂടെ പ്രാബല്യത്തിൽ വന്നപ്പോൾ അതിൽ ഏറ്റവും അധികം സന്തോഷിച്ചത്‌ സ്ത്രീ തന്നെ ആവണം. (ഗര്ഭ  ചിദ്രം പ്രാബല്യത്തിൽ വന്നത് കുറെ കൂടെ കഴിഞ്ഞാണ്.  അത് കൊണ്ടു 1960 കാലത്ത് 'പിൽ' തന്നെ ആയിരുന്നു സ്ത്രീകളുടെ ഹീറോ.). തങ്ങളുടെ ഭാവിയെ ഒരു ചെറിയ ഗുളികയിലൂടെ നിർണ്ണയിക്കാൻ പറ്റുമെന്നുള്ള അറിവ് സ്ത്രീയെ അപാര ശക്തി ഉള്ളവൾ ആക്കി.  1960 കളിൽ ജനന നിയന്ത്രണത്തിനും , അതിലൂടെ ദാർദ്ര്യ നിർമാർജനത്തിനും വേണ്ടി പ്രസിഡന്റ്‌ ലിൻഡൻ ജോണ്‍സൻ നടത്തിയ പരിഷ്കാരം ഒരു തരത്തിൽ സ്ത്രീകളുടെ കയ്യിലെ ആയുധമായി തീർന്നു.  ഇവിടങ്ങളിൽ ഒക്കെയും ഞാൻ 'സ്ത്രീ' എന്ന പേര് മാത്രമേ പരാമര്ശിക്കുന്നുള്ളൂ. അതിന്റെ കാരണം എല്ലാവര്ക്കും അറിയാം.

Thursday, 2 July 2015

ആകാശങ്ങളിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ലോകം

ലോകം  കുതിച്ചു കൊണ്ടിരിക്കുകയാണ്.  അതായത് അത്യധികം വേഗതയോടെ വളർന്നു കൊണ്ടിരിക്കുകയാണ്.  തൊഴിലില്ലായ്മ അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയോ, കുറഞ്ഞു കൊണ്ടിരിക്കാൻ ആഗ്രഹിക്കുകയോ ആണ്.  ലോകത്തിന്റെ അനുസ്യൂതമായ വളര്ച്ച , തൊഴിലില്ലായ്മയെ തരണം ചെയ്യാനുള്ള ഒറ്റ മൂലിയായി വ്യാഖാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  ആദി മനുഷ്യൻ അനുഭവിക്കാത്ത പല പല പുതിയ സുഖങ്ങളും ആധുനിക മനുഷ്യൻ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു.  ഒരു വര്ഷം താമസിച്ചു ജനിക്കുന്നത് കൊണ്ടു മാത്രം മനുഷ്യന് പല പല സുഖങ്ങളും നഷ്ടപ്പെട്ടു പോകുന്നു.  നാളെ ഇവിടെ വരാനിനിരിക്കുന്ന പരിപൂർണ ലൈംഗിക സ്വാതന്ത്ര്യം അനുഭവിക്കാൻ യോഗമില്ലാത്തതിൽ വൃദ്ധനായ ഞാൻ പരിതപിക്കുന്നു.

പക്ഷെ സംസ്കൃതിയുടെ കടിഞ്ഞാൻ പൊട്ടിച്ചുള്ള ഈ വളർച്ചക്ക് ഇടയിലും മനുഷ്യൻ അത്യധികം അസ്വസ്ഥനായി തുടരുന്നത് എന്ത് കൊണ്ടാണ്.  ഇവിടെ അടിക്കടി യുദ്ധങ്ങൾ ഉണ്ടാകുന്നു, അടിക്കടി ലഹളകൾ, ഭീകര പ്രവർത്തനങ്ങൾ, അത്യധികമായി വര്ദ്ധിച്ചു വരുന്ന പരഹത്യകൾ, ആത്മഹത്യകൾ, മയക്കു മരുന്നുകൾ, മുൻപൊരിക്കലും കേട്ട് കേൾവി പോലും ഇല്ലാത്ത മാരക രോഗങ്ങളുടെ ആക്രമണം   . പടി പടി ആയി ഹെടോനിസം പിടി മുറുക്കുന്ന ഈ സമൂഹത്തിന്റെ ശരിയായ രോഗം എന്താണ് എന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അതി വളര്ച്ചയെ ഒരു വലിയ സമൂഹം അത്യാവേശത്തോടെ പുൽകുമ്പോഴും ചില വേറിട്ട ശബ്ദങ്ങൾ നാം അതിനിടയിൽ കേൾക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഞാൻ ആദ്യമായി ആ ശബ്ദം കേട്ടത് വളരെ വര്ഷങ്ങള്ക്ക് മുൻപേ ആണ്.  1964 ഇൽ വാൻസ് പക്കാർഡ് എന്ന പത്ര പ്രവർത്തകൻ എഴുതിയ  'അഴുക്കു നിർമിക്കുന്നവർ' എന്ന ഉപന്യാസം വായിച്ചപ്പോൾ എനിക്ക് മനസ്സിലായത്‌ ഇന്ന് വലിയ ഒരു വൃത്തമായി രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വികസന വിരുദ്ധ മുദ്രാവാക്യങ്ങളുടെ ലാഞ്ചന പണ്ടു കാലങ്ങളിൽ തന്നെ ആരംഭിച്ചിരുന്നു എന്നാണു.  മുൻവിധിയേക്കാൾ കൂടുതൽ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ആയിരുന്നു പക്കാർഡിന്റെ ഉപന്യാസത്തിൽ ഉടനീളം വെളിപ്പെട്ടു കൊണ്ടിരുന്നത്.

പക്ഷെ ഇന്ന് സംഗതികൾ കുറെ ഏറെ മാറിയിരിക്കുന്നു.  അതി വികസനത്തിന്റെ എതിരാളികൾ, മതത്തിൽ മാത്രമല്ല,  രാഷ്ട്രീയത്തിൽ മാത്രമല്ല,  വ്യവസായ ലോഭികളുടെ ഇടയിൽ പോലും ഉണ്ടെന്നു തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.  പ്രകൃതി സ്നേഹികൾ മുന്നേ തന്നെ പറയുന്ന ഒരു കാര്യമാണ്,  ഇന്നത്തെ ഈ വളർച്ച, സമ്പത്തിനേക്കാൾ കൂടുതൽ വൃത്തികേടുകൾ ആണ് ഈ ലോകത്ത് ഇറക്കുമതി ചെയ്തിട്ടുള്ളത് എന്ന് . കാർബണ്‍ പോളൂഷൻ കാരണം മാറി മറിയുന്ന കാലാവസ്ഥ,  ഓസോണ്‍ പാളിയിലെ പൊട്ടുകൾ, വനവാന നശീകരണം,  ജല ദൌര്ലഭ്യം, അനിയന്ത്രിതമായ ലൈങ്ങികാസക്തി,  അതി വിപുലമായി കൊണ്ടിരിക്കുന്ന പോണ്‍ സാഹിത്യം (ഇത് ഒരു കുഴപ്പമാണോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്), എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ടുള്ള വേശ്യാ വൃത്തിയുടെ വളർച്ച (ഇതും ഒരു കുഴപ്പമായി പലരും കണക്കാക്കുന്നില്ല) എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങളാണ് മേലെ പറഞ്ഞ അതി സുഖ  ജീവിതത്തിനു ഇടയിൽ ആധുനിക മനുഷ്യനെ അഭിമുഖീകരിച്ചു കൊണ്ടു നിൽകുന്നത്.  അവയ്ക്ക് മുന്നിൽ മനുഷ്യൻ പിടിച്ചു നില്ക്കുന്നത് ഒരേ ഒരു കാര്യത്തിലൂടെ ആണ്. അവന്റെ ആത്മ വിശ്വാസത്തിലൂടെ. അതായത് എല്ലാം എങ്ങനെ എങ്കിലും നേരെ ആകും എന്ന അവന്റെ തികച്ചും യുക്തി രഹിതമായ വിശ്വാസത്തിലൂടെ.

നമ്മുടെ സാമ്പത്തിക ശാസ്ത്രം ഇന്ന് ലാഭത്തിൽ അധിഷ്ടിതമാണ്.  ലാഭം എന്നതിന്റെ ഏറ്റവും എളുപ്പമായ നിർവചനം ഇതാണ്.  നമ്മുടെ മുടക്ക് മുതലും, അതിൽ ചേർത്ത അധ്വാനവും മറ്റും മാർകറ്റിൽ അതിൽ കൂടുതൽ വിലക്ക് വിറ്റ്  കിട്ടുന്ന ബാക്കി.  പക്ഷെ ലോകത്ത് ഇന്നുവരെ ഒരു സാമ്പത്തിക ശാസ്ത്രവും അതിന്റെ മുടക്ക് മുതലിൽ ഒന്നായി നമ്മുടെ പ്രകൃതിയെ അങ്ങീകരിചിട്ടില്ല.  പ്രകൃതിയുടെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന എണ്ണയും മറ്റും വിലയില്ലാത്ത വസ്തുക്കൾ മാതമാണ് ഇന്നും.  അതിനു വില ചേർക്കപ്പെടുന്നത് മനുഷ്യൻ അതിന്റെ മേൽ തന്റെ കൈ വെക്കുമ്പോൾ മുതൽ മാത്രമാണ്.  പ്രകൃതിക്ക് വിലയിടുന്നതിന്റെ മാന ദണ്ഡം എന്തെന്ന് നമുക്ക് അറിയാത്തതിന്റെ പ്രശ്നമാണ് ഇത്.  തികച്ചും അനാവശ്യമായ സ്വര്ണം പോലെ ഉള്ള ലോഹങ്ങൾ വലിയ വില മതിക്കുമ്പോൾ , മനുഷ്യന്റെ നില നില്പ്പിനു അത്യാവശ്യമായ ജലം പോലും ഒരു വില ഇല്ലാത്ത വസ്തുവായി കണക്കാക്ക പ്പെട്ടിരുന്നു പലപ്പോഴും.  അത് കൊണ്ടു തന്നെ നമ്മുടെ ജല സ്രോതസ്സുകളെ നമ്മൾ തോന്നിയത് പോലെ അനിയന്ത്രിതമായി ഉപയോഗിക്കാൻ തുടങ്ങിയതും അതൊക്കെ ഇല്ലായ്മയിലേക്ക്‌ ചലിച്ചു കൊണ്ടിരിക്കുന്നതും നാം ഇന്ന് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.

 "The idea that we should put limits on growth because of some natural limit is a profound error, and one that, were it ever to prove influential, would have staggering social costs".ഒരു സാധാരണ മനുഷ്യൻ പറഞ്ഞതാണ് എന്ന് തെറ്റി ധരിക്കരുത്. ലോക പ്രശസ്തനായ ഒരു സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത് തന്നെയാണ്. പക്ഷെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എന്നോട് ചോദിച്ച ഒരു ചോദ്യം ഇതാണ് 'നിയന്ത്രിതമായ ഒരു പ്രകൃതിയിൽ അനിയന്ത്രിതമായ വളർച്ച സാധ്യമാണോ' എന്ന്. ചിലപ്പോൾ ചെറിയ കുട്ടികൾ വലിയവരെക്കാൾ ഉയർന്നു ചിന്തിക്കുന്നു എന്ന് മഹാന്മാർ പറഞ്ഞത് അത് കൊണ്ടാണ്.
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ചിന്ന ഭിന്നമായ ലോകത്തെ ഉയര്തെഴുന്നെല്പീക്കാൻ, അതി ദ്രുത വളർച്ച ആവശ്യം തന്നെ ആയിരുന്നു. പട്ടിണിയിൽ ഞെരി വട്ടം കൊള്ളുകയായിരുന്ന ഒരു ജനതയ്ക്ക് അന്നത്തെ വ്യാവസായിക വളര്ച്ച ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു. കാരണം അന്നത്തെ വളർച്ച കൊണ്ടു ഏറ്റവും അധികം ഗുണം ഉണ്ടായത് കൃഷിക്ക് തന്നെ ആയിരുന്നു. പക്ഷെ അത് കൊണ്ടു ഉണ്ടായ മറ്റൊരു ആപത്തു ആയിരുന്നു ജനങ്ങൾക്ക്‌ ഇടയിലെ അത്ധികമായ സാമ്പത്തിക അന്തരം. ഇതിനെ മാറി കടക്കാനും ചിലര് നിർദേശിക്കുന്നത് അതി ത്വരിത വളര്ച്ചയെയാണ്. വളർച്ച ഒരു കാലത്ത് നമ്മുടെ തളര്ച്ച മാറ്റിയെങ്കിൽ അത് എന്നും അങ്ങനെ ആയിരിക്കണം എന്നില്ല. വളർച്ച ഒരു നിമിഷത്തേക്ക് നിന്ന് പോയാൽ ഈ ലോകം ആകെ താറുമാറായി പോകും എന്നുള്ള മിഥ്യാ ധാരണ ആധുനിക സാമ്പത്തിക ശാസ്ത്രം സാധാരണ മനുഷ്യന്റെ തലയിൽ കുത്തി കയറ്റിയിരിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വളർച്ച കാണിക്കാത്ത ഒരു വ്യവസായ സ്ഥാപനവും ഒരു നല്ല വ്യവസായ സ്ഥാപനമായി എണ്ണ പ്പെടുന്നില്ല എന്ന് ഇന്ന് വര്ത്തമാന പത്രങ്ങൾ വായിക്കുന്ന ഇതൊരു സാധാരണ മനുഷ്യനും ധരിക്കുന്നു. 'കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം അല്ലെങ്കിൽ 20 ശതമാനം വളർച്ച കൂടി എന്നുള്ള നിലയിലാണ് വാർത്തകൾ. പഴയ നിലയിൽ തന്നെ നില നിന്ന് പോകുന്നവയെ വളർച്ച മുരടിച്ചവർ ആയി കണക്കാക്കുകയും ചെയ്യുന്നു.
പക്ഷെ ആശ്വാസമേകുന്ന ചില വാർത്തകൾ എങ്കിലും ചില കോണുകളിൽ നിന്ന് നമുക്ക് കിട്ടി കൊണ്ടു നില്ക്കുന്നുണ്ട്. പൊതു ജനങ്ങൾക്ക്‌ ഉപകാര പ്രദമായ കാര്യങ്ങള്ക്ക് വേണ്ടി വസ്തു ഉടമസ്ഥാവകാശം പങ്കു വെക്കണം എന്ന ഒരു പ്രചരണം സീയൂളിൽ നിന്ന് കേട്ടു. (സ്വർഗത്തിൽ ഇരുന്നു കൊണ്ടു മാർക്സ് സന്തോഷിച്ചു). സാമ്പത്തിക വളര്ച്ചാ രംഗത്തും, പ്രകൃതി നശീകരണ രംഗത്തും ഒരു മോശം കുട്ടിയായി അറിയപ്പെടുന്ന ചൈന, വസ്തുക്കളുടെ വിലയിൽ അതിൽ അടങ്ങിയിരുക്കുന്ന പ്രകൃതി വസ്തുക്കളുടെ വിലയും ചേർത്തിരിക്കണം എന്ന രീതിയിൽ മാറ്റം വരുത്തണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു. അങ്ങീകരിക്ക പ്പെടുകയാനെങ്കിൽ ജീ ഡീ പീ പോലെ ഇതും ഭാവിയിൽ വ്യവസായ വളര്ച്ചയുടെ മാനദണ്ട മായി വിലയിരുത്തപ്പെടും