ഇന്ത്യയിലെ എല്ലാ വിധ കമ്പ്യൂട്ടർ വിപ്ലവങ്ങളുടെയും തുടക്കക്കാരൻ 1984 ഇൽ ഇന്ത്യ ഭരിച്ച രാജീവ് ഗാന്ധി തന്നെ ആയിരുന്നു എന്ന് അദ്ധേഹത്തിന്റെ ശത്രുക്കൾ പോലും സമ്മതിച്ചു തരും. ശരിക്കും ദാരിദ്ര്യത്തിൽ കഴിഞ്ഞ ഈ രാജ്യത്തെ മുൻ നിരയിൽ എത്തിക്കാൻ പാശ്ചാത്യന്റെ വിവര സാങ്കേതിക വിദ്യ കൊണ്ടു സാധിക്കും എന്ന് ഉള്ള മിഥ്യാ ധാരണ ഒരു ശാട്യം പോലെ മനസ്സില് കൊണ്ടു നടന്ന മനുഷ്യൻ ആയിരുന്നു അദ്ദേഹം. ഇന്ന് ഇവിടെ കമ്പ്യൂട്ടർ യന്ത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് ഘോര ഘോരം പ്രസങ്ങിക്കുന്ന മിക്കവരും 1984 ആന്റി കമ്പ്യൂട്ടർ വര്ഷമായി കൊണ്ടാടിയവർ ആണ് എന്ന് അവരെല്ലാം മറന്നു പോയിരിക്കുന്നു. കമ്പ്യൂട്ടർ നിർമ്മാണവും അവയുടെയും മറ്റു ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ഇറക്കുമതിയും ഉദാര വല്ക്കരിക്കപ്പെട്ടു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റു മതിക്കാരിൽ ഒരാളായി തീര്ന്നത് അന്നത്തെ ഈ ശാട്യങ്ങളുടെ ആത്യന്തിക ഗുണമായിരുന്നു എന്ന് ആര്കാണ് അറിഞ്ഞു കൂടാത്തത്. 1990 ഇൽ തന്നെ ഇന്ത്യയുടെ സോഫ്റ്റ്‌വെയർ കയറ്റു മതി 30 കോടി അമേരിക്കാൻ ഡോളറിനു തുല്യമായിരുന്നു. അന്നും ഇവിടെ ഉണ്ടായിരുന്ന പല രാഷ്ടീയ തത്വ ജ്ഞാനികളും പറഞ്ഞത്. കമ്പ്യൂട്ടർ ഇവിടെ ആവശ്യം തന്നെ. പക്ഷെ അത് എല്ലാ പ്രശ്നങ്ങള്ക്കും ഉള്ള മറുമരുന്നായി തെറ്റി ധരിക്കരുത്. എല്ലാ രംഗങ്ങളിലും ഉള്ള വളര്ച്ച ഒരു സമഭാവനയോടെ മുന്നോട്ടു പോകണം. ദരിദ്രന്റെ ഭക്ഷണത്തെ അവഗണിച്ചു കൊണ്ടും അവന്റെ സാമൂഹിക വളര്ച്ചയ്ക്ക് ഊന്നൽ കൊടുക്കാതെ സാങ്കേതികത ക്ക് മാത്രം മുൻ തൂക്കം കൊടുത്തു കൊണ്ടും ഉള്ള വളര്ച്ച സമൂഹത്തിലെ അസമത്വം വര്ധിപ്പിക്കുക മാത്രമേ ഉള്ളൂ. അവര് അന്ന് പറഞ്ഞത് ഒരു സത്യം തന്നെ ആയിരുന്നു എന്ന് ഇന്നത്തെ ദരിദ്രന്റെ അവസ്ഥ കണ്ടറിയുന്ന ആര്ക്കും അറിയുന്നതാണ്. പക്ഷെ 1984 ഇൽ ബീജാവാപം ചെയ്ത ഈ വിപ്ലവം 2000 മാണ്ടോടെ സരവ ശക്തിയും സമാഹരിച്ചു മുന്നോട്ടു നീക്കുന്നതിൽ അന്നത്തെ ഭരണാധികാരികൾക്കുള്ള പങ്കു എത്ര മാത്രമാണ് എന്ന് ആ കാലഘട്ടത്തിൽ കമ്പ്യൂട്ടർ എന്നാ യന്ത്രത്തിന് വേണ്ടി എത്രയോ മാസങ്ങള ഉറക്കൊഴിഞ്ഞു ഭക്ഷണം ഒഴിവാക്കി പ്രവര്ത്തിച്ച നമുക്കൊക്കെ അറിയാം. കാരണം അന്നായിരുന്നു നമ്മുടെ ബാങ്കിംഗ് മേഖലയിൽ ഒരു വിപ്ലവത്തിന്റെ കാഹളം മുഴങ്ങിയത്. സത്യം പറയാലോ, ശരിക്കും കമ്പ്യൂട്ടർ എന്താണ് എന്ന് അറിയാത്ത നമ്മെ പോലെ ഉള്ളവര്ക്ക് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒരു മാറ്റമായിരുന്നു അത്. നമ്മൾ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത്. കമ്പ്യൂട്ടർ ബാങ്കുകളുടെ പടിക്കു അകത്തു കയറ്റില്ല എന്ന് പ്രതിജ്ഞ എടുത്തു. പക്ഷെ നമ്മുടെ സംഘടനാ ശക്തിയുടെ ഇച്ചാ ശക്തിക്ക് മേലെ ആയിരുന്നു, അത് ഇവിടെ സ്ഥാപിക്കും എന്ന് തീരുമാനിച്ചവരുടെ ഇച്ചാ ശക്തി. അന്ന് അത് ഇവിടെ വരാതെ നാളെ നമുക്ക് നില നില്പ്പില്ല എന്നുള്ള മുദ്രാവാക്യം എല്ലാ ബാങ്കുകളുടെയും, മറ്റു വ്യവസായ സ്ഥാപനങ്ങളുടെയും അകത്തളങ്ങളിൽ മുഴങ്ങി കേട്ട്. ശക്തിയേറിയ ആ യന്ത്രത്തെ പ്രതിരോധിക്കാൻ ആവാതെ ആ കാലങ്ങളിൽ നമ്മൾ രാവിലെ ഏഴു മുതൽ രാത്രി പത്തു വരെ പണി എടുത്തു. ചെറിയ മുറു മുറുപ്പോടെ. നമ്മൾ മാത്രമല്ല നമ്മെ ആശ്രയിച്ചു ബാങ്കിൽ എത്തിയ അനേക ലക്ഷം ഇടപാടുകാരും, നമ്മുടെ അറിവില്ലായ്മയുടെ വേദന പങ്കിടേണ്ടി വന്നു. ഒരു മുറു മുറുപ്പോടെ അവരും ഇതൊക്കെ സഹിച്ചു. പക്ഷെ വർഷങ്ങൾ കൊണ്ടു ഇവിടെ മാറ്റങ്ങൾ കാണാൻ തുടങ്ങി. അകലെ ഉള്ള മക്കൾക്ക് വീട്ടില് ഇരുന്നു കൊണ്ടു പണം അയക്കാനും, അർദ്ധ രാത്രി പോലും പണത്തിനു ആവശ്യം വന്നാല അത് നിവര്തിക്കാനും ഉള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടായി. അതിനിടക്ക് വാര്താവിനിമയത്തിലെ ഏറ്റവും വലിയ വിപ്ലവം ആയ മൊബൈൽ വന്നു. മഴയത് തല്ക്കാലം പൊടിച്ച തകര പോരെ ഉയര്ന്നു വന്ന പേജർ എന്ന മഹാ അല്ബുധത്തെ രായ്ക്കു രായ്മാനം നിലം പരിശാക്കി കൊണ്ടു മൊബൈൽ ഏതു സാധാരണക്കാരന്റെയും കയ്യിൽ സ്ഥാനം പിടിച്ചു.
ഇന്ന് വിവര സാങ്കേതിക വിദ്യയുടെ അനിതര സാധാരണ വളര്ച്ചയെ ഇരു കൈകളും നീട്ടി അനായാസം വാരി പുണരുന്നവർ ഒര്ക്കേണ്ട ഒരു കാര്യമുണ്ട്. അവയ്ക്ക് പിന്നിൽ നമ്മളെ പോലെ ഉള്ള അനേകം മനുഷ്യരുടെ എത്രയോ ദിവസം നഷ്ടപ്പെട്ട ഉറക്കുകൾ ഉണ്ട്, എത്രയോ ദിവസം കഴിക്കാതെ പോയ ഭക്ഷണമുണ്ട്. നമ്മുടെ മുറു മുരുപ്പുകൾ ഉണ്ട്, ഇതിന്റെ ഒക്കെ മേലെ ഒരു ദുശാട്യം പോലെ ഇത് ഇവിടെ വന്നെ ഒക്കൂ എന്ന് തീരുമാനിച്ചു ഉറച്ച ഭരണ വർഗ്ഗത്തിന്റെ അചഞ്ചലമായ ഇച്ചാ ശക്തിയുണ്ട്. ഇന്ന് അനായാസം യൗരൊപ്പിലെ തന്റെ മകന് പണം അയച്ചു കൊടുക്കുന്ന നിങ്ങൾ ഒരു നിമിഷം ഈ ഭൂത കാലത്തെ കുറിച്ച് ഓര്ക്കുക എങ്കിലും ചെയ്യണം.