Monday, 23 September 2019

കാമവും ആത്മഹത്യയും



ഇരുണ്ട ഒരു രാത്രി റെയിൽ പാളത്തിനു അടുത്തു കൂടെ നടന്നു പോകുകയായിരുന്ന ചാത്തു ഒരു ഭീകര ദൃശ്യം കണ്ടു . ഒരു പെൺകുട്ടി പാളത്തിനു അരികിൽ നിൽക്കുന്നു . ചാത്തു ഓടിച്ചെന്നു അവളോട് പറഞ്ഞു മകളെ ചെയ്യരുത് . ജീവിതത്തിൽ പല പല പ്രശ്നങ്ങളും ഉണ്ടാകും. ആത്മഹത്യ അതിനൊന്നും പരിഹാരമല്ല . അത് കൊണ്ട് നീ വീട്ടിലേക്കു തിരിച്ചു പോകൂ എന്ന് . അപ്പോൾ ആ പെൺകുട്ടി ഇങ്ങനെ പറഞ്ഞു . ഞാൻ തീരുമാനിച്ചു കഴിഞ്ഞു . ഒരു പക്ഷെ നിങ്ങൾ ഇപ്പോൾ എന്നെ നിർബന്ധിച്ചു വീട്ടിലേക്കു പറഞ്ഞയച്ചെക്കാം. പക്ഷെ അത് കൊണ്ട് ഒന്നും അവസാനിക്കില്ല. ഞാൻ നാളെ വീണ്ടും ഇവിടെ തിരിച്ചു വരും. അല്ലെങ്കിൽ കയർ അല്ലെങ്കിൽ വിഷം. എന്റെ തീരുമാനം മാറ്റാൻ ഇനി ആർക്കും കഴിയില്ല . കുട്ടിയെ പറഞ്ഞു പിന്തിരിപ്പിക്കാൻ ആവില്ല എന്ന് ചാത്തുവിനു മനസ്സിലായി. അപ്പോൾ ചാത്തു ഇങ്ങനെ പറഞ്ഞു . അവസാനമായി ഞാൻ നിന്നോട് ഒരു ചോദ്യം കൂടെ ചോദിക്കുകയാണ് . അതിനു മറുപടി വേണം എന്നില്ല. ചോദ്യം ഇതാണ് . നീ ഇപ്പോൾ മരിക്കാൻ തീരുമാനിച്ചു . അതിൽ ഇനി ഒരു മാറ്റവും ഇല്ല. അത് കൊണ്ട് നീ ഈ ഒരു രാത്രി എന്റെ കൂടെ കഴിയണം . ആ കാണുന്നതാണ് എന്റെ വീട് . സമ്മതമെങ്കിൽ എന്റെ പിന്നാലെ നടക്കുക . ഇത്രയും പറഞ്ഞു ചാത്തു തന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു . കുറച്ചു കഴിഞ്ഞു ചാത്തു തിരിഞ്ഞു നോക്കിയപ്പോൾ ആ പെൺകുട്ടി ചാത്തുവിന്റെ പിന്നിൽ തന്നെ ഉണ്ട് . യുക്തി പൂർവം ചിന്തിക്കുന്ന പെൺകുട്ടികളും ഉണ്ട് എന്ന് ചാത്തു മനസ്സിൽ പറഞ്ഞു .

ആത്മഹത്യാശ്രമത്തിനു ശേഷം
ആത്മഹത്യാ ദാഹിനിയെ വളച്ചെടുത്തു ചാത്തു വീട്ടിലേക്കു കൊണ്ട് പോകുന്നത് വരെ മാത്രമേ ഞാൻ എഴുതിയതുള്ളൂ എന്ന് ഓർക്കുക . ഇത്രയും വായിച്ച ഒരു പെൺസുഹൃത്തു ആഖ്യാതാവിന്റെ തപാൽ പെട്ടിയിൽ കയറി ഇങ്ങനെ ഒരു ചോദ്യം . പിന്നെ അവൾക്കു എന്ത് സംഭവിച്ചൂ എന്ന് . ആഖ്യാതാവായ ബാലൻ അപ്പോൾ ഇങ്ങനെ പറഞ്ഞു . പ്രിയപ്പെട്ട പെൺ സുഹൃത്തേ , ഇങ്ങനെ ഉള്ള ഒരു ആത്യന്തിക പരിതസ്ഥിയിൽ എന്ത് സംഭവിക്കും എന്ന് പറയേണ്ടത് സ്ത്രീകൾ ആണ്. കാരണം ഇത് സ്ത്രീകളുടെ പോർട്ടഫോളിയോ ആണ്. അത് കൊണ്ട് കഥയുടെ ബാക്കി ഭാഗം നിങ്ങൾ തന്നെ പറയുക എന്ന് . അപ്പോൾ ആ പെൺകുട്ടി ഇപ്രകാരം പറഞ്ഞു
നേരം പുലരാറായി . കോഴി കൂകി (ചാത്തുവിന്റെ വീട്ടു പരിസരത്തു എവിടെയെങ്കിലും കോഴി ഉള്ളതായി എനിക്ക് അറിയില്ല) . ആത്മഹത്യാ ദാഹിനി കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോൾ ചാത്തു കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു . അവൾ ചാത്തുവിനെ മുട്ടി വിളിച്ചു ഇപ്രകാരം പറഞ്ഞു
ഞാൻ പോകുകയാണ്
അയ്യോ ഇപ്പോൾ പോയി വണ്ടിക്കു തലവെക്കല്ലേ. രാവിലെ എക്സിക്യു്റ്റീവിനു പോകേണ്ട ഏതെങ്കിലും അലവലാതികൾ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് പോകുന്നുണ്ടാകും. എന്നെ പോലെ ഏതെങ്കിലും ഒരുത്തൻ അതിൽ ഉണ്ടായാൽ നീ ഇന്നും പോയി അവന്റെ കൂടെ കിടക്കേണ്ടി വരും. അത് കൊണ്ട് രാത്രിവരെ കാത്തിരിക്കുക
ഇല്ല. ഞാൻ ട്രാക്കിലേക്കല്ല പോകുന്നത് . വീട്ടിലേക്കാണ് .
ഹള്ളാ. ഇതെന്തു പറ്റി. മാനസാന്തരം വന്നോ.
മാനസാന്തരം വന്നതല്ല. എനിക്ക് പലതും ചെയ്തു തീർക്കാനുണ്ട് . എന്നെ ഈ കോലത്തിലാക്കിയ എല്ലാറ്റിനെയും കൊന്നിട്ടേ ഞാൻ ഇനി പോകൂ.
എന്റെ പടച്ചോനെ. അപ്പോൾ എന്റെ കാര്യമോ.
നിങ്ങളെ ഞാൻ കൊല്ലില്ല. കാരണം നിങ്ങൾ എന്റെ വഴികാട്ടിയാണ് . ഇന്നലെ നിങ്ങൾ എന്റെ മേലെ കയറി കിടന്നപ്പോൾ ആണ് ഞാൻ ഇതിനു ഇങ്ങനെ ഒരു ഓപഷൻ ഉള്ളത് അറിഞ്ഞത് . അത് കൊണ്ട് നിങ്ങൾ എന്റെ ഗുരുവാണ് . മരിക്കാൻ തീരുമാനിച്ച ഞാൻ ഇന്ന് തന്നെ മരിക്കണോ മിസ്റ്റർ ചാത്തു . നാളെ മരിച്ചാൽ പോരെ. അല്ലെങ്കിൽ മറ്റന്നാൾ. ഇനി എനിക്ക് ആരെ പേടിക്കണം
അവൾ അത് പറഞ്ഞു ചാത്തുവിന്റെ വീട്ടിന്റെ പടി ഇറങ്ങി നടന്നു