Sunday, 1 April 2018

ഒരു ഏപ്രിൽ ഫൂൾ കഥ.


ബാലാട്ടൻ ചാത്തുവിനെ ഏപ്രിൽ ഫൂൾ ആക്കാൻ തീരുമാനിച്ചു. രാത്രി പറമ്പത്തെ ഒരു വാഴ വെട്ടി ചാത്തു വാതിലടക്കാൻ കാത്തിരുന്നു. വാതിലടച്ചു എല്ലാവരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയപ്പോൾ വലിയ വാഴ കൈ കൊണ്ട് പോയി, ചാത്തുവിന്റെ പൂമുഖ വാതിലിൽ ചാരി വച്ച്. ചാത്തു രാവിലെ എണീക്കുമ്പോൾ സംഗതി പരമ രസമായിരിക്കും. വെളുക്കും മുൻപേ ചാത്തു ഏപ്രിൽ ഫൂൾ ആകുന്നതു ചിന്തിച്ചു ചിരിച്ചു ബാലാട്ടൻ ഉറങ്ങാൻ കിടന്നു.
പുലർച്ചക്കു ഒരു നില വിളി കേട്ടാണ് ബാലാട്ടൻ ഉണർന്നത്. അടുത്ത വീട്ടിൽ നിന്നാണ് . എന്ത് പറ്റി ഭഗവാനെ. ചെവി കൂർപ്പിച്ചപ്പോൾ കേട്ടത് ഇതാണ്. അയ്യോ എന്റെ ചാത്തുവേട്ടൻ പോയെ എന്ന്. ഈ പഹയൻ ഏപ്രിൽ ഫൂൾ ആകാതെ ചത്തോ എന്ന് മനസ്സിൽ പറഞ്ഞു, ബാലാട്ടൻ ഓടി. . വീട്ടിന്റെ നടുത്തളത്തിൽ വാഴ കൈ മുകളിൽ വീണു ചാത്തു കിടക്കുന്നതു കണ്ട് ബാലാട്ടൻ ഇടിവെട്ടേറ്റതു പോലെ നിന്ന്. എന്നിട്ടു മാനസിക സമനില വരുത്തി ഇങ്ങനെ ചോദിച്ചു.
എന്താ പറ്റിയത്, ജാനു അമ്മെ.
അതൊന്നും പറയേണ്ട ബാലാ. ഏതോ നായിന്റെ മോൻ വാതിലിൽ ഈ വാഴ ചാരി വച്ചതാ. അങ്ങേരു വാതില് തുറന്നപ്പോൾ അത് നേരെ മേലെ വീണു. അയ്യോ എന്ന ഒരു വിളി മാത്രമേ കേട്ടുള്ളൂ. പിന്നെ ഇങ്ങനെ ആണ്. നീ വേഗം വണ്ടി പിടിക്കൂ.
ബാലാട്ടൻ പൾസ് നോക്കിയപ്പോൾ ആള് വടിയായിട്ടില്ല. ഉടനെ ഓട്ടോ പിടിച്ചു ആശുപത്രിയിൽ . ഡോക്ടർ പരിശോധിച്ചപ്പോൾ കാര്യമായി ഒന്നും പറ്റിയില്ല. പെട്ടന്ന് ഉള്ള ഷോക് കൊണ്ട് പറ്റിയതാണ് എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ ജാനു അമ്മയോട് ചോദിച്ചു.
ഏതു യൂസ് ലെസ്സ് ആണ് ഈ പണി എടുത്തത്.
പക്ഷെ മറുപടി പറഞ്ഞത് ബാലാട്ടൻ ആണ്.
അതെ അതാണ് ഞാനും ചോദിക്കുന്നത്. ആ യൂസ് ലെസ്സ് എന്റെ വാഴയും വെട്ടി.

No comments:

Post a Comment