ഒരു കലാകാരനോട് നമ്മിൽ പലരും ഉള്ളു കൊണ്ട് പറയുന്നത് ഇങ്ങനെ ആണ്. പ്രിയപ്പെട്ട കലാകാരാ, നിന്റെ സൃഷ്ടി എന്റെ മുന്നിൽ എത്തുന്നതോടു കൂടി നിനക്ക് അതിലുള്ള അവകാശം ഭാഗികമായി നഷ്ടപ്പെട്ടു പോകുന്നു. ഇനി മുതൽ നിന്റെ സൃഷ്ടി എന്താണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അതെന്തെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാ സിനിമകളും പല രീതിയിലും വായിക്കപ്പെടുന്നു. 1970 യിൽ ഞാൻ കണ്ട കുറൊസാവയുടെ സമുറായി എന്നെ വല്ലാതെ ഹരം കൊള്ളിച്ചത് അതിലുള്ള സംഘര്ഷങ്ങളിലൂടെ ആയിരുന്നു. കാലങ്ങളേറെയും കഴിഞ്ഞപ്പോൾ ആ സിനിമയുടെ മട്ടും ഭാവവും എന്നുള്ളിൽ മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു. ഒരു യുദ്ധം അതിൽ സാകൂതം വീക്ഷിച്ച എനിക്ക്, പിന്നീട് അതിൽ യുദ്ധം കാണാൻ പറ്റാതായി. അതിനു പകരം ഞാൻ മറ്റു പലതും കണ്ടു. എല്ലാ പ്രതിഭകളുടെ സൃഷ്ടിയും ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.
സംഘർഷങ്ങൾ
മനുഷ്യൻ അവന്റെ സോദരനോട് തല്ലു കൂടുന്നതിന് പല പല കാരണങ്ങൾ ഉണ്ടാകാം. പക്ഷെ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ ആക്രമിക്കുന്നതിനു അതിൽ ഒരു പ്രത്യേക കാരണത്തിന് മാത്രമാണ് മുൻ തൂക്കം. വസ്തുക്കൾ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള തല്ലുകൾ ആദി ഗോത്രങ്ങളിൽ കുറവായിരുന്നു എന്ന് സമ്മതിക്കാമെങ്കിലും, മറ്റൊരു ഗോത്രത്തിലെ വസ്തുക്കൾ കവർന്നെടുക്കുന്ന പരിപാടി മനുഷ്യന്റെ ഒരു പ്രാചീന സ്വഭാവം തന്നെ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അപ്പോൾ അതായിരിക്കണം ആദിയായ യുദ്ധം. അതായത് ആദി യുദ്ധം എന്നത് അന്യ ഗോത്രത്തിൽ നിന്ന് വിഭവങ്ങൾ കവർന്നെടുക്കാൻ വേണ്ടി ഉള്ളതാവണം . പക്ഷെ അത് നമ്മള് വിചാരിക്കുന്നത് പോലെ അത്ര എളുപ്പം സംഭവിച്ചിരിക്കാൻ ഇടയില്ല. കാരണം ഇവിടെ ഒരു വിഭാഗം മാത്രം മാരക ആയുധങ്ങൾ എടുത്തു പോരാടുകയും, മറ്റൊരു വിഭാഗം കാർഷിക വൃത്തിയിൽ ഇടപെടുകയും ചെയ്തതിന്റെ കാരണം എന്തായിരിക്കാം. എല്ല്ലാവരും നായാടികളായ അവസ്ഥയിൽ നിന്ന്, ഒരു വിഭാഗം കാർഷിക മേഖലയിലേക്ക് കടന്നപ്പോൾ മറ്റൊരു വിഭാഗം നായാടികളായി തുടർന്നിരിക്കാം. പ്രത്യേക വിഭാഗം ആയി പരിണമിച്ച മാംസ ബൂക്കുകൾ ആയ അവർ, കാർഷിക വിഭാഗത്തെ അപേക്ഷിച്ചു ക്രൂരത കൂടുതലുള്ളവരും ആയിരിക്കണം. മൃഗങ്ങളെ കൊന്നു പരിചയിച്ചവര് അങ്ങനെ ആകാൻ സാധ്യത കൂടുതൽ ആണ്. ശക്തിയുടെ പ്രതിരൂപമായ അവര് അവരുടെ നായാട്ടു യാത്രകൾക്ക് ഇടയിൽ ഒന്ന് കൂടി അറിയുന്നു. മൃഗങ്ങളെ എതിരിടുന്നതിലും എളുപ്പം മനുഷ്യനെ എതിരിടുന്നതാണ്. പ്രത്യേകിച്ചും ശാന്തനായ , ആയുധ ബലമില്ലാത്ത കൃഷിക്കാരനെ. അങ്ങനെ ആകണം അവൻ ആക്രമണത്തെ മൃഗങ്ങളിൽ നിന്ന് മാറ്റി മനുഷ്യന് നേരെ ആക്കിയത്. അതിലൂടെ അവൻ കൃഷിക്കാരന്റെ കാർഷിക വസ്തുക്കൾ ഏറെയും കവർന്നു. കൃഷിക്കാരൻ, പട്ടിണി കിടക്കുമ്പോൾ, കൊള്ളക്കാരൻ മൃഷ്ടാന്നം ഭക്ഷിക്കുന്ന അവസ്ഥ. ഇവിടെയാണ് കുറൊസാവയുടെ സിനിമയും ആരംഭിക്കുന്നത് . കൊയ്തു കഴിയാൻ കാത്തിരിക്കുന്ന കൊള്ളക്കാർ. അവര് വരാൻ സമയമായി എന്ന് വിചാരിക്കുന്ന ഗ്രാമ വാസികൾ. അപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാക്കാൻ, മറ്റൊരു ആക്രമണകാരിയെ കൂടിയേ തീരൂ. അവരെ അന്വേഷിച്ചു കണ്ടെത്തണം. ആ അന്വേഷണമാണ് സിനിമയുടെ തുടക്കത്തിൽ.
ഒരു കൂട്ടം മാത്രം ആക്രമണ കാരികൾ - കവർച്ചക്കാർ -- ആയതു കൊണ്ട് ലോകത്തു യുദ്ധം ഉണ്ടാവുന്നില്ല. കവർച്ചയെ പ്രതിരോധിക്കാൻ മറ്റൊരു കൂട്ടർ വേണം. അവരെ വിലക്കെടുക്കാം. ഒപ്പം നമ്മുടെ ഇടയിൽ നിന്ന് തന്നെ വളർത്തിയെടുക്കുകയും ചെയ്യാം. കുറൊസാവ അത് രണ്ടും ചെയ്യുന്നു. അങ്ങനെ യുദ്ധത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയ സ്ഥാപനങ്ങളുടെ നിർമ്മിതി നടന്നു കഴിഞ്ഞു. കൂലി പട്ടാളക്കാരനും, സാദാ പട്ടാളക്കാരനും. അപ്പുറത്തു അവർക്കു നേരെ തിരിഞ്ഞു നിൽക്കുന്നത് കൊള്ളക്കാരൻ. ഭക്ഷണ സമ്പാദനം ജീവിത രീതി ആക്കിയ മനുഷ്യർ , തങ്ങളുടെ ഭക്ഷണം സുരക്ഷിതമാക്കാൻ വേണ്ടി ഒരു പുതിയ ജാതിയെ സൃഷ്ടിച്ചു എന്ന് പറയാം. തങ്ങളുടെ ഇത്തിക്കണികളായി അവർ ഇനി അങ്ങോട്ട് കൊണ്ട് നടക്കേണ്ട പട്ടാള ജാതി. അപ്പോൾ ഈ ചിത്രത്തിൽ നമുക്ക് രണ്ട് ഇത്തിക്കണ്ണികളെ കിട്ടുന്നു. ഒന്ന് പട നയിച്ച് വരുന്ന കൊള്ളക്കാരൻ, മറ്റേതു അവനെ പ്രതിരോധിക്കുന്ന യോദ്ധാവ്. ചരിത്രത്തിൽ എവിടെയും അവർക്കു തങ്ങളുടെ സ്ഥാനം പരസ്പരം മാറാമെന്നു നാം അനുഭവത്തിലൂടെ അറിയുന്നു. ആക്രമണ കാരിയും, പ്രതിരോധ പ്രവർത്തകനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ ആണെന്നാണല്ലോ കുറൊസാവ സൂചിപ്പിക്കുന്നത്.
എല്ലാ കൊള്ളക്കാരെയും കൊല്ലുകയോ തുരത്തി ഓടിക്കുകയോ ചെയ്തതിനു ശേഷം സമുറായികളുടെ നേതാവ് യുദ്ധ ഭൂമിയിൽ അത്യന്തം ദുഃഖിതനായി നിന്ന് കൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു. തങ്ങളിൽ മൂന്നു പേര് മരിച്ചു വീണു. ഒരു യോദ്ധാവ് കൂറ് മാറി കർഷക പക്ഷത്തേക്ക് പോകുകയും ചെയ്തു. അതിനു ശേഷവും കൃഷിക്കാരൻ അവന്റെ വയലുകളിലേക്കു നടന്നു നീങ്ങുകയാണ്. അവൻ അവന്റെ സൃഷ്ടി പ്രവർത്തനം തുടരുകയാണ്. യോദ്ധാവ് പരാജയപ്പെടുകയും, കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു.
യോദ്ധാവ് പരാജയപ്പെടുകയും കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു എന്നുള്ള കുറൊസാവയുടെ പ്രസ്താവന ഒരു അധികപ്പറ്റായി നിങ്ങള്ക്ക് തോന്നിയേക്കാം. പക്ഷെ അതിനു ഒരു പ്രവചന സ്വഭാവം കൂടി ഉണ്ട് എന്ന് നാം അറിയണം. കൃഷിക്കാരൻ ജയിക്കുക അല്ലാതെ , നമുക്ക് മറ്റൊരു നിവൃത്തിയില്ല. കാരണം അവനാണ് ദൈവം. അവനില്ലാതെ ഈ ലോകം ചലിക്കില്ല. പക്ഷെ അത് കൊണ്ട് കൃഷിക്കാരൻ സന്തുഷ്ടനാണ് എന്ന് വരുന്നില്ല.
ഇനി വർത്തമാന കാലത്തേക്ക് നോക്കുക. അസംഖ്യം കൃഷിക്കാർ ഇവിടെ വയലേലകളിൽ പണി എടുക്കുകയാണ്. കൊയ്തു കഴിയുന്നതോടു കൂടി അവരുടെ ഉത്പന്നങ്ങൾ കവർന്നെടുക്കാൻ ആരൊക്കെയോ എത്തുകയാണ്. അവരുടെ കയ്യിൽ വാളുകൾ ഇല്ല. അവൻ കൃഷിക്കാരനെക്കാൾ സമാധാന കാംക്ഷി തന്നെ ആണ്. പക്ഷെ കൃഷിക്കാരന്റെ വിഭവങ്ങൾ ഇന്നും കവർന്നെടുക്ക പെടുക തന്നെ ആണ്. വാളിന് പകരം ഇന്ന് നാണയങ്ങൾ മാത്രം ആയി . ക്രൂരരായ കൊള്ളക്കാർക്കു പകരം, ശാന്ത സ്വാഭാവികൾ ആയ പട്ടണ മനുഷ്യർ ആയി. കുറൊസാവയുടെ കഥ ഇന്നും അത് പോലെ തുടരുന്നു. ഇന്നും കൃഷിക്കാരൻ ജയിച്ചേ പറ്റൂ. അല്ലാ എങ്കിൽ നമ്മളൊക്കെയും പരാജയപ്പെടുക തന്നെ വേണ്ടി വരും
എല്ലാ സിനിമകളും പല രീതിയിലും വായിക്കപ്പെടുന്നു. 1970 യിൽ ഞാൻ കണ്ട കുറൊസാവയുടെ സമുറായി എന്നെ വല്ലാതെ ഹരം കൊള്ളിച്ചത് അതിലുള്ള സംഘര്ഷങ്ങളിലൂടെ ആയിരുന്നു. കാലങ്ങളേറെയും കഴിഞ്ഞപ്പോൾ ആ സിനിമയുടെ മട്ടും ഭാവവും എന്നുള്ളിൽ മാറി മറിഞ്ഞു കൊണ്ടേ ഇരുന്നു. ഒരു യുദ്ധം അതിൽ സാകൂതം വീക്ഷിച്ച എനിക്ക്, പിന്നീട് അതിൽ യുദ്ധം കാണാൻ പറ്റാതായി. അതിനു പകരം ഞാൻ മറ്റു പലതും കണ്ടു. എല്ലാ പ്രതിഭകളുടെ സൃഷ്ടിയും ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.
സംഘർഷങ്ങൾ
മനുഷ്യൻ അവന്റെ സോദരനോട് തല്ലു കൂടുന്നതിന് പല പല കാരണങ്ങൾ ഉണ്ടാകാം. പക്ഷെ ഒരു ഗോത്രം മറ്റൊരു ഗോത്രത്തെ ആക്രമിക്കുന്നതിനു അതിൽ ഒരു പ്രത്യേക കാരണത്തിന് മാത്രമാണ് മുൻ തൂക്കം. വസ്തുക്കൾ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള തല്ലുകൾ ആദി ഗോത്രങ്ങളിൽ കുറവായിരുന്നു എന്ന് സമ്മതിക്കാമെങ്കിലും, മറ്റൊരു ഗോത്രത്തിലെ വസ്തുക്കൾ കവർന്നെടുക്കുന്ന പരിപാടി മനുഷ്യന്റെ ഒരു പ്രാചീന സ്വഭാവം തന്നെ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അപ്പോൾ അതായിരിക്കണം ആദിയായ യുദ്ധം. അതായത് ആദി യുദ്ധം എന്നത് അന്യ ഗോത്രത്തിൽ നിന്ന് വിഭവങ്ങൾ കവർന്നെടുക്കാൻ വേണ്ടി ഉള്ളതാവണം . പക്ഷെ അത് നമ്മള് വിചാരിക്കുന്നത് പോലെ അത്ര എളുപ്പം സംഭവിച്ചിരിക്കാൻ ഇടയില്ല. കാരണം ഇവിടെ ഒരു വിഭാഗം മാത്രം മാരക ആയുധങ്ങൾ എടുത്തു പോരാടുകയും, മറ്റൊരു വിഭാഗം കാർഷിക വൃത്തിയിൽ ഇടപെടുകയും ചെയ്തതിന്റെ കാരണം എന്തായിരിക്കാം. എല്ല്ലാവരും നായാടികളായ അവസ്ഥയിൽ നിന്ന്, ഒരു വിഭാഗം കാർഷിക മേഖലയിലേക്ക് കടന്നപ്പോൾ മറ്റൊരു വിഭാഗം നായാടികളായി തുടർന്നിരിക്കാം. പ്രത്യേക വിഭാഗം ആയി പരിണമിച്ച മാംസ ബൂക്കുകൾ ആയ അവർ, കാർഷിക വിഭാഗത്തെ അപേക്ഷിച്ചു ക്രൂരത കൂടുതലുള്ളവരും ആയിരിക്കണം. മൃഗങ്ങളെ കൊന്നു പരിചയിച്ചവര് അങ്ങനെ ആകാൻ സാധ്യത കൂടുതൽ ആണ്. ശക്തിയുടെ പ്രതിരൂപമായ അവര് അവരുടെ നായാട്ടു യാത്രകൾക്ക് ഇടയിൽ ഒന്ന് കൂടി അറിയുന്നു. മൃഗങ്ങളെ എതിരിടുന്നതിലും എളുപ്പം മനുഷ്യനെ എതിരിടുന്നതാണ്. പ്രത്യേകിച്ചും ശാന്തനായ , ആയുധ ബലമില്ലാത്ത കൃഷിക്കാരനെ. അങ്ങനെ ആകണം അവൻ ആക്രമണത്തെ മൃഗങ്ങളിൽ നിന്ന് മാറ്റി മനുഷ്യന് നേരെ ആക്കിയത്. അതിലൂടെ അവൻ കൃഷിക്കാരന്റെ കാർഷിക വസ്തുക്കൾ ഏറെയും കവർന്നു. കൃഷിക്കാരൻ, പട്ടിണി കിടക്കുമ്പോൾ, കൊള്ളക്കാരൻ മൃഷ്ടാന്നം ഭക്ഷിക്കുന്ന അവസ്ഥ. ഇവിടെയാണ് കുറൊസാവയുടെ സിനിമയും ആരംഭിക്കുന്നത് . കൊയ്തു കഴിയാൻ കാത്തിരിക്കുന്ന കൊള്ളക്കാർ. അവര് വരാൻ സമയമായി എന്ന് വിചാരിക്കുന്ന ഗ്രാമ വാസികൾ. അപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾ സുരക്ഷിതമാക്കാൻ, മറ്റൊരു ആക്രമണകാരിയെ കൂടിയേ തീരൂ. അവരെ അന്വേഷിച്ചു കണ്ടെത്തണം. ആ അന്വേഷണമാണ് സിനിമയുടെ തുടക്കത്തിൽ.
ഒരു കൂട്ടം മാത്രം ആക്രമണ കാരികൾ - കവർച്ചക്കാർ -- ആയതു കൊണ്ട് ലോകത്തു യുദ്ധം ഉണ്ടാവുന്നില്ല. കവർച്ചയെ പ്രതിരോധിക്കാൻ മറ്റൊരു കൂട്ടർ വേണം. അവരെ വിലക്കെടുക്കാം. ഒപ്പം നമ്മുടെ ഇടയിൽ നിന്ന് തന്നെ വളർത്തിയെടുക്കുകയും ചെയ്യാം. കുറൊസാവ അത് രണ്ടും ചെയ്യുന്നു. അങ്ങനെ യുദ്ധത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആയ സ്ഥാപനങ്ങളുടെ നിർമ്മിതി നടന്നു കഴിഞ്ഞു. കൂലി പട്ടാളക്കാരനും, സാദാ പട്ടാളക്കാരനും. അപ്പുറത്തു അവർക്കു നേരെ തിരിഞ്ഞു നിൽക്കുന്നത് കൊള്ളക്കാരൻ. ഭക്ഷണ സമ്പാദനം ജീവിത രീതി ആക്കിയ മനുഷ്യർ , തങ്ങളുടെ ഭക്ഷണം സുരക്ഷിതമാക്കാൻ വേണ്ടി ഒരു പുതിയ ജാതിയെ സൃഷ്ടിച്ചു എന്ന് പറയാം. തങ്ങളുടെ ഇത്തിക്കണികളായി അവർ ഇനി അങ്ങോട്ട് കൊണ്ട് നടക്കേണ്ട പട്ടാള ജാതി. അപ്പോൾ ഈ ചിത്രത്തിൽ നമുക്ക് രണ്ട് ഇത്തിക്കണ്ണികളെ കിട്ടുന്നു. ഒന്ന് പട നയിച്ച് വരുന്ന കൊള്ളക്കാരൻ, മറ്റേതു അവനെ പ്രതിരോധിക്കുന്ന യോദ്ധാവ്. ചരിത്രത്തിൽ എവിടെയും അവർക്കു തങ്ങളുടെ സ്ഥാനം പരസ്പരം മാറാമെന്നു നാം അനുഭവത്തിലൂടെ അറിയുന്നു. ആക്രമണ കാരിയും, പ്രതിരോധ പ്രവർത്തകനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ ആണെന്നാണല്ലോ കുറൊസാവ സൂചിപ്പിക്കുന്നത്.
എല്ലാ കൊള്ളക്കാരെയും കൊല്ലുകയോ തുരത്തി ഓടിക്കുകയോ ചെയ്തതിനു ശേഷം സമുറായികളുടെ നേതാവ് യുദ്ധ ഭൂമിയിൽ അത്യന്തം ദുഃഖിതനായി നിന്ന് കൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു. തങ്ങളിൽ മൂന്നു പേര് മരിച്ചു വീണു. ഒരു യോദ്ധാവ് കൂറ് മാറി കർഷക പക്ഷത്തേക്ക് പോകുകയും ചെയ്തു. അതിനു ശേഷവും കൃഷിക്കാരൻ അവന്റെ വയലുകളിലേക്കു നടന്നു നീങ്ങുകയാണ്. അവൻ അവന്റെ സൃഷ്ടി പ്രവർത്തനം തുടരുകയാണ്. യോദ്ധാവ് പരാജയപ്പെടുകയും, കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു.
യോദ്ധാവ് പരാജയപ്പെടുകയും കൃഷിക്കാരൻ ജയിക്കുകയും ചെയ്യുന്നു എന്നുള്ള കുറൊസാവയുടെ പ്രസ്താവന ഒരു അധികപ്പറ്റായി നിങ്ങള്ക്ക് തോന്നിയേക്കാം. പക്ഷെ അതിനു ഒരു പ്രവചന സ്വഭാവം കൂടി ഉണ്ട് എന്ന് നാം അറിയണം. കൃഷിക്കാരൻ ജയിക്കുക അല്ലാതെ , നമുക്ക് മറ്റൊരു നിവൃത്തിയില്ല. കാരണം അവനാണ് ദൈവം. അവനില്ലാതെ ഈ ലോകം ചലിക്കില്ല. പക്ഷെ അത് കൊണ്ട് കൃഷിക്കാരൻ സന്തുഷ്ടനാണ് എന്ന് വരുന്നില്ല.
ഇനി വർത്തമാന കാലത്തേക്ക് നോക്കുക. അസംഖ്യം കൃഷിക്കാർ ഇവിടെ വയലേലകളിൽ പണി എടുക്കുകയാണ്. കൊയ്തു കഴിയുന്നതോടു കൂടി അവരുടെ ഉത്പന്നങ്ങൾ കവർന്നെടുക്കാൻ ആരൊക്കെയോ എത്തുകയാണ്. അവരുടെ കയ്യിൽ വാളുകൾ ഇല്ല. അവൻ കൃഷിക്കാരനെക്കാൾ സമാധാന കാംക്ഷി തന്നെ ആണ്. പക്ഷെ കൃഷിക്കാരന്റെ വിഭവങ്ങൾ ഇന്നും കവർന്നെടുക്ക പെടുക തന്നെ ആണ്. വാളിന് പകരം ഇന്ന് നാണയങ്ങൾ മാത്രം ആയി . ക്രൂരരായ കൊള്ളക്കാർക്കു പകരം, ശാന്ത സ്വാഭാവികൾ ആയ പട്ടണ മനുഷ്യർ ആയി. കുറൊസാവയുടെ കഥ ഇന്നും അത് പോലെ തുടരുന്നു. ഇന്നും കൃഷിക്കാരൻ ജയിച്ചേ പറ്റൂ. അല്ലാ എങ്കിൽ നമ്മളൊക്കെയും പരാജയപ്പെടുക തന്നെ വേണ്ടി വരും