പണ്ട് പണ്ട് പണ്ട് എരഞ്ഞോളി എന്ന രാജ്യത്തു ബാലൻ എന്ന സർവ സമ്മതനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. (ഇപ്പോൾ അയാള് ചത്ത് പോയത് കൊണ്ടാണ് ജീവിച്ചിരുന്നു എന്ന് പറഞ്ഞത്). ബാലാട്ടനെ ഏതൊരു കാര്യം ഏല്പിച്ചാലും , ഏൽപ്പിച്ച ആൾക്ക് പിന്നെ ആ കാര്യത്തെ കുറിച്ച് മറക്കാം. പറഞ്ഞ സമയത്തു പറഞ്ഞ രീതിയിൽ ബാലാട്ടൻ അത് ചെയ്തു കഴിഞ്ഞിരിക്കും. ഇനി ബാലാട്ടൻ ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങി അടുത്ത തിങ്കളാഴ്ച രാവിലെ ഏഴു മണിക്ക് പണം വീട്ടിൽ എത്തിച്ചു തരും എന്ന് പറഞ്ഞു എന്ന് വിചാരിക്കുക . അടുത്ത തിങ്കളാഴ്ച രാവിലെ കടം കൊടുത്ത ചാത്തു വീട്ടിലെ ചാര് കസേരയിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കെ ബാലാട്ടൻ വീടിന്റെ പടി കയറി വരുന്നത് കണ്ട് എങ്കിൽ അപ്പോൾ ചാത്തുവിന് തീരുമാനിക്കാം സമയം ഏഴു മണി ആയി എന്ന്. അതായിരുന്നു ബാലാട്ടൻ. അങ്ങനെ ഇരിക്കെ വിശ്വസ്തനായ ഈ ബാലാട്ടൻ അതിലും വിശ്വസ്തവും, ബുദ്ധിപരവും ആയ ഒരു നീക്കം നടത്തി ചില സംഗതികൾ ഒപ്പിച്ചതിനെ കുറിച്ചാണ് ഇവിടെ വിവരിക്കാൻ പോകുന്നത്.
1960 ജനുവരി രണ്ടാം തീയതി, രാവിലെ എട്ടു മണിക്കും നട്ടുച്ചക്ക് പന്ത്രണ്ടു മണിക്കും ഇടയിൽ ഉള്ള നാല് മണിക്കൂർ ഇടവേളയിൽ, അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികൾ ആയ പത്തു സുഹൃത്തുക്കളെ അദ്ദേഹം കാണുകയും, അവരിൽ നിന്ന് ഓരോരുത്തരിലും നിന്നും, ഇരുപതിനായിരം രൂപവീതം കടം വാങ്ങിക്കുകയും ചെയ്യുന്നു. അങ്ങനെ കിട്ടിയ രണ്ട് ലക്ഷം രൂപയും എടുത്തു ബാലാട്ടൻ പട്ടണത്തിൽ അങ്ങേരു സാധാരണ കച്ചവടം നടത്തുന്ന ഒരു ബാങ്കിൽ എത്തി അത് അഞ്ചു വർഷത്തെ സ്ഥിര നിക്ഷേപം ആയി ഇടുന്നു. അതിനു ബാലാട്ടന് പതിനൊന്നു ശതമാനം വച്ച് പലിശ കിട്ടുന്നതായിരിക്കും എന്ന് ബാങ്ക് മാനേജർ അറിയിക്കുകയും ചെയ്യുന്നു. ഇടയ്ക്കു പറയാൻ വിട്ടു പോയ ഒരു കാര്യം ഞാൻ നിങ്ങളെ ഏവരെയും ഓർമിപ്പിക്കുകയാണ്. പണം വാങ്ങുന്ന സമയത്തു ബാലാട്ടൻ തന്റെ സുഹൃത്തുക്കൾ ഓരോരുത്തരോടും പറഞ്ഞത്, അടുത്ത തിങ്കളാഴ്ച കൃത്യം രാവിലെ പത്തു മണിക്ക് പണം അവരുടെ വീട്ടിൽ എത്തിച്ചു കൊള്ളും എന്നാണു. അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയം ഉണ്ടെങ്കിൽ തങ്ങളുടെ പൈസ കിട്ടിയിരിക്കും എന്ന് അത് കൊടുത്ത ഓരോ ആൾക്കും നല്ല ബോധം ഉണ്ടായിരുന്നു. അങ്ങനെ അടുത്ത ഞായറാഴ്ച ആയി. അന്ന് വൈകുന്നേരം ബാലാട്ടൻ ഒരു ബാഗ് എടുത്തു വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് ഭാര്യ ജാനകി കണ്ടത്. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ, ഒരു പത്തു പേരെ അത്യാവശ്യമായി കാണേണ്ടാതുണ്ട് എന്ന് പറഞ്ഞു ബാലാട്ടൻ ഒറ്റ നടപ്പു. അന്ന് വൈകുന്നേരം നാല് മണിമുതൽ എട്ടു മണിവരെ നീണ്ടു നിൽക്കുന്ന ഇടവേളകളിൽ ബാലാട്ടൻ മുന്നേ ചെയ്തത് പോലെ, പക്ഷെ മുന്നിൽ നിന്ന് വ്യത്യസ്തമായ പത്തു പേരിൽ നിന്ന് വീണ്ടും ഇരുപതിനായിരം രൂപ കടം വാങ്ങുന്നു. അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ബാലാട്ടൻ ഒൻപതേ പത്തിന് തന്നെ കടം വാങ്ങിയ ചന്തുവിന്റെ പൈസ കൊടുത്തപ്പോൾ ചന്തു ചോദിച്ചു, ഇതെന്താ ബാലേട്ടാ പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ നേരത്തെ എന്ന്. അപ്പോൾ ബാലാട്ടൻ പറഞ്ഞു പത്തു മണിക്ക് മുൻപേ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. എല്ലാവരുടെയും പണം കൊടുപ്പാണ് ചെയ്തു തീർക്കേണ്ട കാര്യം എന്ന് മാത്രം പറഞ്ഞില്ല. അങ്ങനെ പത്തു മണിക്ക് മുൻപേ ആദ്യം പ്രാവശ്യം വാങ്ങിയ പണം അതാത് ആളുകൾക്ക് കൊടുത്തു തീർത്തു. ഇവിടെ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം മാന്യ വായനക്കാരെ ഓർമിപ്പിക്കുകയാണ്. ഈ കടം തീർക്കാൻ വേണ്ടി രണ്ടാമത് വാങ്ങിച്ച ആളുകളോടും ബാലാട്ടൻ പറഞ്ഞത് അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് വാങ്ങിയ പണം തിരിച്ചു തരും എന്നാണു. മുൻപിലത്തെ പോലെ അന്നേരവും, ആ പത്തു പേർക്ക് അറിയാമായിരുന്നു, അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയമുണ്ടെങ്കിൽ തങ്ങളുടെ പണം തീർച്ചയായും തിരിച്ചു കിട്ടുമെന്ന്. മുൻപെന്ന പോലെ ഈ പ്രാവശ്യവും ഒന്നാമത്തെ ആൾക്ക് ഒൻപതു മണിയോടടുത്തും അവസാനത്തെ ആൾക്ക് പത്തു മണിയോടടുത്തും തങ്ങളുടെ പണം തിരിച്ചു കിട്ടി കൊണ്ട് ഇരുന്നു. അങ്ങനെ ഈ ചാക്രിക ചലനം തുടർന്നുവരവേ , മുൻപ് പണം കൊടുത്തവരൊക്കെ വീണ്ടും ഈ ചക്രത്തിൽ ഭാഗഭാക്കുകൾ ആകുകയും, അടുത്ത അഞ്ചു വര്ഷം കാലം ബാങ്കിൽ ഇട്ട രണ്ട് ലക്ഷം രൂപ ഇങ്ങനെ ഒരു സംഭവം പുറലോകത്തു നടക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഹിൻറ് പോലും കിട്ടാതെ ബാങ്കിന്റെ നാല് ഭിത്തിക്കുള്ളിൽ ശയിച്ചു പോരുകയും ചെയ്തു.
ബാലാട്ടന്റെ കഥ അവിടെ തീരുന്നു എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി. ബാലാട്ടന്റെ കഥ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ട്രസ്റ്റ് അഥവാ വിശ്വസ്തത ഉണ്ടെങ്കിൽ ആരാന്റെ ചിലവിൽ ജീവിച്ചു പോകുന്നതിനു ഒരു പ്രയാസവുമില്ല എന്ന സമകാലിക സത്വം അല്ലെങ്കിൽ ശാസ്ത്രം ആദ്യമായി കണ്ടെത്തിയത് ബാലാട്ടൻ തന്നെ ആയിരുന്നു. പഴഞ്ചനായ ബാലാട്ടൻ അത് കൊണ്ട് പോയി ബാങ്കിൽ ഇട്ടു എങ്കിൽ, അദ്ദേത്തിന്റെ സന്തതി പരമ്പരകൾ അത് കൊണ്ട് കച്ചവടം നടത്തി കോടീശ്വരന്മാർ ആയി. ശരിക്കും പണം ചിലവാക്കിയ പാവം ചങ്ങായിമാർ ഒരിക്കലും അറിഞ്ഞില്ല പഹയൻ തങ്ങളുടെ പണം ഇസ്കിയിട്ടാണ് കോടികൾ ഉണ്ടാക്കിയത് എന്ന്. ബാലാട്ടന്റെ കഥ ഇന്നും തുടരുന്നു.
1960 ജനുവരി രണ്ടാം തീയതി, രാവിലെ എട്ടു മണിക്കും നട്ടുച്ചക്ക് പന്ത്രണ്ടു മണിക്കും ഇടയിൽ ഉള്ള നാല് മണിക്കൂർ ഇടവേളയിൽ, അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികൾ ആയ പത്തു സുഹൃത്തുക്കളെ അദ്ദേഹം കാണുകയും, അവരിൽ നിന്ന് ഓരോരുത്തരിലും നിന്നും, ഇരുപതിനായിരം രൂപവീതം കടം വാങ്ങിക്കുകയും ചെയ്യുന്നു. അങ്ങനെ കിട്ടിയ രണ്ട് ലക്ഷം രൂപയും എടുത്തു ബാലാട്ടൻ പട്ടണത്തിൽ അങ്ങേരു സാധാരണ കച്ചവടം നടത്തുന്ന ഒരു ബാങ്കിൽ എത്തി അത് അഞ്ചു വർഷത്തെ സ്ഥിര നിക്ഷേപം ആയി ഇടുന്നു. അതിനു ബാലാട്ടന് പതിനൊന്നു ശതമാനം വച്ച് പലിശ കിട്ടുന്നതായിരിക്കും എന്ന് ബാങ്ക് മാനേജർ അറിയിക്കുകയും ചെയ്യുന്നു. ഇടയ്ക്കു പറയാൻ വിട്ടു പോയ ഒരു കാര്യം ഞാൻ നിങ്ങളെ ഏവരെയും ഓർമിപ്പിക്കുകയാണ്. പണം വാങ്ങുന്ന സമയത്തു ബാലാട്ടൻ തന്റെ സുഹൃത്തുക്കൾ ഓരോരുത്തരോടും പറഞ്ഞത്, അടുത്ത തിങ്കളാഴ്ച കൃത്യം രാവിലെ പത്തു മണിക്ക് പണം അവരുടെ വീട്ടിൽ എത്തിച്ചു കൊള്ളും എന്നാണു. അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയം ഉണ്ടെങ്കിൽ തങ്ങളുടെ പൈസ കിട്ടിയിരിക്കും എന്ന് അത് കൊടുത്ത ഓരോ ആൾക്കും നല്ല ബോധം ഉണ്ടായിരുന്നു. അങ്ങനെ അടുത്ത ഞായറാഴ്ച ആയി. അന്ന് വൈകുന്നേരം ബാലാട്ടൻ ഒരു ബാഗ് എടുത്തു വീട്ടിൽ നിന്ന് ഇറങ്ങുന്നതാണ് ഭാര്യ ജാനകി കണ്ടത്. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ, ഒരു പത്തു പേരെ അത്യാവശ്യമായി കാണേണ്ടാതുണ്ട് എന്ന് പറഞ്ഞു ബാലാട്ടൻ ഒറ്റ നടപ്പു. അന്ന് വൈകുന്നേരം നാല് മണിമുതൽ എട്ടു മണിവരെ നീണ്ടു നിൽക്കുന്ന ഇടവേളകളിൽ ബാലാട്ടൻ മുന്നേ ചെയ്തത് പോലെ, പക്ഷെ മുന്നിൽ നിന്ന് വ്യത്യസ്തമായ പത്തു പേരിൽ നിന്ന് വീണ്ടും ഇരുപതിനായിരം രൂപ കടം വാങ്ങുന്നു. അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് വീട്ടിൽ നിന്നിറങ്ങിയ ബാലാട്ടൻ ഒൻപതേ പത്തിന് തന്നെ കടം വാങ്ങിയ ചന്തുവിന്റെ പൈസ കൊടുത്തപ്പോൾ ചന്തു ചോദിച്ചു, ഇതെന്താ ബാലേട്ടാ പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ നേരത്തെ എന്ന്. അപ്പോൾ ബാലാട്ടൻ പറഞ്ഞു പത്തു മണിക്ക് മുൻപേ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. എല്ലാവരുടെയും പണം കൊടുപ്പാണ് ചെയ്തു തീർക്കേണ്ട കാര്യം എന്ന് മാത്രം പറഞ്ഞില്ല. അങ്ങനെ പത്തു മണിക്ക് മുൻപേ ആദ്യം പ്രാവശ്യം വാങ്ങിയ പണം അതാത് ആളുകൾക്ക് കൊടുത്തു തീർത്തു. ഇവിടെ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം മാന്യ വായനക്കാരെ ഓർമിപ്പിക്കുകയാണ്. ഈ കടം തീർക്കാൻ വേണ്ടി രണ്ടാമത് വാങ്ങിച്ച ആളുകളോടും ബാലാട്ടൻ പറഞ്ഞത് അടുത്ത തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് വാങ്ങിയ പണം തിരിച്ചു തരും എന്നാണു. മുൻപിലത്തെ പോലെ അന്നേരവും, ആ പത്തു പേർക്ക് അറിയാമായിരുന്നു, അടുത്ത തിങ്കളാഴ്ച പത്തു മണി എന്ന ഒരു സമയമുണ്ടെങ്കിൽ തങ്ങളുടെ പണം തീർച്ചയായും തിരിച്ചു കിട്ടുമെന്ന്. മുൻപെന്ന പോലെ ഈ പ്രാവശ്യവും ഒന്നാമത്തെ ആൾക്ക് ഒൻപതു മണിയോടടുത്തും അവസാനത്തെ ആൾക്ക് പത്തു മണിയോടടുത്തും തങ്ങളുടെ പണം തിരിച്ചു കിട്ടി കൊണ്ട് ഇരുന്നു. അങ്ങനെ ഈ ചാക്രിക ചലനം തുടർന്നുവരവേ , മുൻപ് പണം കൊടുത്തവരൊക്കെ വീണ്ടും ഈ ചക്രത്തിൽ ഭാഗഭാക്കുകൾ ആകുകയും, അടുത്ത അഞ്ചു വര്ഷം കാലം ബാങ്കിൽ ഇട്ട രണ്ട് ലക്ഷം രൂപ ഇങ്ങനെ ഒരു സംഭവം പുറലോകത്തു നടക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു ഹിൻറ് പോലും കിട്ടാതെ ബാങ്കിന്റെ നാല് ഭിത്തിക്കുള്ളിൽ ശയിച്ചു പോരുകയും ചെയ്തു.
ബാലാട്ടന്റെ കഥ അവിടെ തീരുന്നു എന്ന് നിങ്ങള്ക്ക് തോന്നി എങ്കിൽ നിങ്ങള്ക്ക് തെറ്റി. ബാലാട്ടന്റെ കഥ അവിടെ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ട്രസ്റ്റ് അഥവാ വിശ്വസ്തത ഉണ്ടെങ്കിൽ ആരാന്റെ ചിലവിൽ ജീവിച്ചു പോകുന്നതിനു ഒരു പ്രയാസവുമില്ല എന്ന സമകാലിക സത്വം അല്ലെങ്കിൽ ശാസ്ത്രം ആദ്യമായി കണ്ടെത്തിയത് ബാലാട്ടൻ തന്നെ ആയിരുന്നു. പഴഞ്ചനായ ബാലാട്ടൻ അത് കൊണ്ട് പോയി ബാങ്കിൽ ഇട്ടു എങ്കിൽ, അദ്ദേത്തിന്റെ സന്തതി പരമ്പരകൾ അത് കൊണ്ട് കച്ചവടം നടത്തി കോടീശ്വരന്മാർ ആയി. ശരിക്കും പണം ചിലവാക്കിയ പാവം ചങ്ങായിമാർ ഒരിക്കലും അറിഞ്ഞില്ല പഹയൻ തങ്ങളുടെ പണം ഇസ്കിയിട്ടാണ് കോടികൾ ഉണ്ടാക്കിയത് എന്ന്. ബാലാട്ടന്റെ കഥ ഇന്നും തുടരുന്നു.