വെള്ളി കരണ്ടിയുമായി ജനിച്ച എന്ന പ്രയോഗം
ആദ്യമായി കേട്ട ദിവസം ഞാൻ
മാഷോട് ചോദിച്ചു, എന്ത്
കൊണ്ട് സ്വർണ കരണ്ടിയുമായി ജനിച്ച
എന്ന പ്രയോഗം ലോകത്തു
നടപ്പായില്ല എന്ന്. ലോകത്തു
എന്നെങ്കിലും വെള്ളി, സ്വർണത്തെ കീഴ്പ്പെടുത്തിയിരുന്നോ. അപ്പോൾ
മാഷ് എനിക്ക് തന്ന
ഉത്തരം, ഒരു
ചെറിയ സംശയം മാത്രമായിരുന്നു.
അത് ഇങ്ങനെ ആയിരുന്നു,. ഒരു പക്ഷെ
ആ പ്രയോഗം ഉപയോഗത്തിൽ
ഇരുന്ന കാലത്തു സ്വർണം കണ്ടുപിടിച്ചിട്ടുണ്ടാകില്ല
എന്ന് . പക്ഷെ
ചരിത്ര പുസ്തകങ്ങളിൽ ഈ രണ്ട്
ലോഹങ്ങളും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ
കണ്ടെത്തിയവ ആണെന്ന് കാണുന്നു.
ഉപയുക്തതയുടെ കണക്കു വച്ച് നോക്കിയാൽ വെള്ളി സ്വർണത്തേക്കാൾ എത്രയോ അധികം ഉപയോഗമുള്ള ഒരു ലോഹമാണ്. പക്ഷെ സ്വർണം എല്ലാ കാലവും വെള്ളിയേക്കാൾ ഉന്നത നിലയിൽ തന്നെ ആയിരുന്നു. ബാർട്ടർ രീതിയിൽ നിന്ന് മനുഷ്യൻ നാണയ വ്യവസ്ഥയിലേക്കു നടന്നു കയറിയ വേളയിൽ നടന്ന ഏറ്റവും വലിയ ഒരു വിപ്ലവം സ്വർണം, നാണയം എന്ന നിലയിൽ സ്ഥിര പ്രതിഷ്ഠ നേടി എന്നുള്ളതാണ്. ഇന്നും സ്വർണത്തിനു ആ രാജ പദവി നഷ്ടപ്പെട്ടിട്ടില്ല എന്ന് നമുക്ക് മനസ്സിലാക്കാം. ഒരു പക്ഷെ വ്യവസായങ്ങളിൽ തീരെ ആവശ്യം കുറഞ്ഞ ഒരു ലോഹം എന്നുള്ള സ്വർണത്തിന്റെ സ്ഥാനവും അതിനു ഒരു നാണയം എന്ന രീതിയിൽ മുഖ്യ സ്ഥാനം കൊടുക്കാൻ കാരണം ആയിരിക്കാം. പക്ഷെ അത് കൊണ്ട് മാത്രം ഒരു ലോഹം അതിന്റെ ഉന്നത മൂല്യം നില നിർത്തണം എന്നില്ല. അങ്ങനെ എങ്കിൽ നാണയം ആയി ഉപയോഗിക്കുന്ന കടലാസിന് കൂടുതൽ മൂല്യം ഉണ്ടായിരിക്കേണ്ടതാണ്. അപ്പോൾ അതിനു അർഥം സ്വർണം മൂല്യം കൂടുതൽ ഉള്ള വസ്തുവായി പരിണമിച്ചത് ദുരൂഹങ്ങൾ ആയ കാരണങ്ങൾ കൊണ്ട് തന്നെ ആണ്. അത് മനുഷ്യൻ അറിയാതെ മനുഷ്യന്റെ ഒരു ശീലമായി പോയതാണ് എന്ന് പോലും വർത്തമാന ലോകത്തിനു നേരെ നോക്കുമ്പോൾ എനിക്ക് തോന്നുന്നു. കാരണം ഇന്നെങ്കിലും ലോക രാഷ്ട്രങ്ങൾ സ്വർണത്തെ വില ഇരുത്തുന്നതു ഒരേ പോലെ അല്ല. ഇന്ത്യയെ പോലെ ഉള്ള രാജ്യങ്ങളിൽ അത് ഇന്നും അതി മൂല്യം വഹിക്കുന്ന ഒരു ലോഹമായി തുടരുമ്പോൾ മറ്റിടങ്ങളിൽ അത് അങ്ങനെ അല്ല എന്ന് കാണാൻ വിഷമമില്ല. ഇന്ത്യയിൽ ഇന്ന് എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാധാരണ തൊഴിലാളിയുടെ രണ്ട് മാസത്തെ അദ്ധ്വാനം വിലക്ക് വാങ്ങാമെങ്കിൽ, അമേരിക്കയിൽ എട്ടു ഗ്രാം സ്വർണം കൊണ്ട് ഒരു സാദാ തൊഴിലാളിയുടെ മൂന്നോ നാലോ ദിവസത്തെ അദ്ധ്വാനം മാത്രമേ വിലക്ക് വാങ്ങാൻ പറ്റുകയുള്ളൂ.
നാണയങ്ങൾ അതി ഗുപ്തമായ രീതിയിൽ ഒരു ജനതയെ ചൂഷണം ചെയ്യുന്നത് എങ്ങനെ എന്നോ, ഒരു രാജ്യം മറ്റൊരു രാജ്യത്തെ ജനതയെ ചൂഷണം ചെയ്യുന്നതിനുള്ള നല്ല ഒരു മാധ്യമം ആയി മാറിയത് എങ്ങനെ എന്നോ മൂന്നാം ലോക രാജ്യങ്ങൾ പഠിക്കേണ്ടി ഇരിക്കുന്നു.
No comments:
Post a Comment