കോട്ടയത്തേക്കുള്ള ബസ്സ് കത്ത് നിൽക്കുമ്പോൾ ഞാൻ ഏതൊക്കെയോ ഓർക്കുകയായിരുന്നു. ഏഴു മണിക്കുള്ള ബസ്സിൽ നാരയണൻ പോകുമ്പോൾ ഓർമ്മകളുടെ ഒരു യുഗങ്ങൾ ഇവിടെ വിട്ടേച്ചു കൊണ്ടാണ് അവൻ പോകുന്നത്. എവിടെ നിന്നോ ഒരിക്കൽ ആരുമറിയാതെ കയറിവരികയും, എവിടേക്കോ ഒരിക്കൽ എല്ലാവരോടും ചോദിച്ചു കൊണ്ട് തിരിച്ചു പോകുകയും ചെയ്യുന്ന നാരായണൻ. ശരിക്കും നാരായണൻ ജനിക്കാൻ ഒരു അമ്മയും അച്ഛനും ആവശ്യമുണ്ടോ. നമ്മെ സംബന്ധിച്ചു നാരായണന് അച്ഛനും അമ്മയും ഇല്ല. അന്നും ഇല്ല ഇന്നും ഇല്ല. അവർ ജീവിച്ചിരുന്നു എന്ന് പറഞ്ഞ അന്ന് ഒരിക്കലും അവർ നാരയണനെ കാണാൻ ഇവിടെ വന്നില്ല. നാരായണൻ അവരെയും. ജീവിച്ചിരിക്കാത്ത ഇന്ന് അവർ ഇല്ലാതായി പോയ ആ ഇടം തന്റേതാണ് എന്ന് നാരായണൻ എന്ത് കൊണ്ട് വിശ്വസിച്ചു പോയി. ആ ഇടം തേടിയാണ് നാരായണൻ ഇപ്പോൾ പോകുന്നത്. ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു കൊണ്ട്. നാരായന്റെ വാക്കുകളിൽ ഒരു അറംപറ്റലിന്റെ മണം ഉണ്ടോ. നാരയണൻ ഇനി തിരിച്ചു വരില്ലേ.
അനാഥ മന്ദിരത്തിലെ പുസ്തകത്തിൽ നാരായന്റെ പേരിനു നേരെ ഉള്ള രക്ഷിതാവിന്റെ കോളത്തിൽ അന്നത്തെ സൂപ്രണ്ടിന്റെ പേര് മാത്രമേ ഉള്ളൂ. പിന്നെ എന്ത് കൊണ്ട് നാരയണൻ ദൂരെ ഉള്ള ഒരു ദേശം തന്റെ ജന്മ ദേശമായി തിരഞ്ഞെടുത്തു.
അനാഥ മന്ദിരത്തിലെ പുസ്തകത്തിൽ നാരായന്റെ പേരിനു നേരെ ഉള്ള രക്ഷിതാവിന്റെ കോളത്തിൽ അന്നത്തെ സൂപ്രണ്ടിന്റെ പേര് മാത്രമേ ഉള്ളൂ. പിന്നെ എന്ത് കൊണ്ട് നാരയണൻ ദൂരെ ഉള്ള ഒരു ദേശം തന്റെ ജന്മ ദേശമായി തിരഞ്ഞെടുത്തു.
No comments:
Post a Comment