Wednesday, 25 June 2014

പ്രേമത്തെ കുറിച്ചുള്ള ചില ജല്പനങ്ങൾ

വിവാഹിതരായ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ വിവാഹം അതിന്റെ ആദ്യനാളുകളിൽ മാത്രമേ ഓജസ്സോടെ നില നില്ക്കുന്നുള്ളൂ എന്ന്. അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്ന് അവർക്കാർക്കും അറയില്ല. എല്ലാവർക്കും പൊതുവായി സംഭവിക്കുന്നതായത് കൊണ്ടു അതിനു ഒരു നിയമത്തിന്റെ സ്വഭാവം ആർജിച്ചു പോകുന്നത് സ്വാഭാവികമാണ്. പരാജയങ്ങൾക്കു വിജയം എന്ന് പേരിട്ടു കൊണ്ടു എല്ലാ പരാജയങ്ങളെയും വിജയങ്ങളാക്കുന്ന രീതിയാണ് ഇവിടെ നാം പരീക്ഷിച്ചത്. അന്യോന്യം വഞ്ചിച്ചു കൊണ്ടു അതങ്ങനെ നില നിന്ന് പോകുന്നു. പൂർത്തീകരിക്കപെടാത്ത നമ്മുടെ അന്യ സ്ത്രീ പുരുഷന്മാരോടുള്ള കാമന , നാം, ഒളിദൃഷ്ടികളിലൂടെയോ, എ സിനിമ കളിലൂടെയോ, ബ്ളൂ സിനിമ കളിലൂടെയോ, താരാരാധനകളിലൂടെയോ പൂർതീകരിക്കുന്നു. എ സിനിമ കാണുന്നവൻ ഉറക്കറയിൽ ഒളിഞ്ഞു നോക്കുന്നവനെ കുറ്റം പറയുന്നതിന് തുല്യമാണ്, നമ്മുടെ ഈ പ്രേമ വിവാഹ പരാജയങ്ങൾക്കു നേരെ ഉള്ള കുറ്റം പറച്ചിൽ.
കാമം പ്രേമത്തെ വൃത്തികേടാക്കുന്നു എന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു. പരിശുദ്ധ പ്രേമങ്ങൾ നില നില്ക്കുന്നതിനു വേശ്യാലയങ്ങൾ ആവശ്യ മാണെന്നാണ് യുകിയോ മിഷിമ തന്റെ ഒരു പുസ്ടകത്തിൽ എഴുതിയത്. നമ്മുടെ പ്രപിതാമഹന്മാർ ഭാഗ്യവാന്മ്മാർ ആയിരുന്നു. നിയന്ത്രണമൊന്നും ഇല്ലാത്ത ലൈംഗികതക്കിടയിൽ അവർ ലൈംഗികത എപ്പോഴും മറന്നു പോയിരിക്കണം. ശ്വാസോച്ച്വാസം പോലെ സ്വാഭാവികമായ എന്തോ ആയിരിക്കണം അവരെ സംബന്ധിചെടത്തോളം അത്. അവരുടെ സ്നേഹം അത് കൊണ്ടു തന്നെ എല്ലാ തരത്തിലും പരിശുദ്ധ മായിരിക്കണം.
സ്നേഹത്തെ കുറിച്ചുള്ള നമ്മുടെ വേവലാതികൾ, സ്നേഹമില്ലാത്ത ഒരു തലമുറയുടെ വേവലാതികളാണെന്നു നാം മനസ്സിലാക്കണം. നാം സ്നേഹം എന്ന് വിളിക്കുന്ന ഈ പ്രക്രിയ കാമത്തിനപ്പുറം, മറ്റു പല കാരണങ്ങൾ കൊണ്ടും വൃത്തി കേടായി പോയിരിക്കുകയാണ്. സമ്പത്തിനോടുള്ള നമ്മുടെ ആസക്തിയെ ആണ് നാം പലപ്പോഴും പ്രേമമായി തെറ്റി ധരിക്കുന്നത്. ഞാനിനി എഴുതാനിരിക്കുന്ന ഒരു നോവലിലെ അമ്മ തന്റെ മകനോട്‌ പറഞ്ഞു 'ഞാൻ നിന്നെ അത്ര അധികം സ്നേഹിക്കുന്നത്, നിന്നിലുള്ള ഗുണങ്ങൾ കൊണ്ടാണോ, അതല്ല നിന്റെ സമ്പത്തുകൾ കൊണ്ടാണോ എന്ന് പോലും എനിക്കറിയില്ല മകനെ'. ഈ അമ്മയുടെ കണ്‍ഫൂഷൻ നമുക്ക് എല്ലാവർക്കും ഉള്ളത് തന്നെയാണ്. കിഴക്കേലെ ചാത്തു ഒരു മകൻ ജനിച്ചപ്പോൾ പറഞ്ഞത് ഇതാണ്. '25 കൊല്ലം കൊണ്ടു ഇവനെ ഒരു ഡോക്ടർ ആക്കി എടുക്കാം. അതിനു ശേഷം 10 കൊല്ലം കൊണ്ടു ചിലവാക്കിയതെല്ലാം തിരിച്ചു കിട്ടും'. അപ്പുറത്തെ സീതാദേവിയുടെ 20 വയസ്സായ മകൻ അപകടത്തിൽ മരിച്ചപ്പോൾ കേട്ട വിലാപം, 'ലക്ഷ കണക്കിന് രൂപ ഇവന് വേണ്ടി ചിലവാകിയതെല്ലാം വെറുതെ ആയല്ലോ എന്റെ ദൈവമേ. അയ്യോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല'. ഒരു കച്ചവടം പൊളിഞ്ഞാലും നാം ഇതൊക്കെ തന്നെയാ പറയുന്നത്.

Monday, 23 June 2014

CHICKEN CHICKEN

സസ്യഭുക്ക്, മാംസഭുക്ക് എന്നീ വിഭാഗീയതകൾക്കിടയിൽ വളരെ ലോലമായ ഒരു അതിർ വരമ്പ് ഉണ്ട്. ഈ വരമ്പിന്റെ ഒരു ഭാഗത്ത്‌ താമസിക്കുന്നവരിൽ പറമ്പത്തുള്ള പച്ചപുല്ല് കഴിക്കുന്നവർ മുതൽ ഗോപി മഞ്ചൂരി കഴിക്കുന്നവർവരെ ഉണ്ട്. പുല്ല് പച്ചയായി തിന്നുന്നവൻ ഈ അതിർ വരമ്പിൽ നിന്ന് വളരെ അകലെയും ഗോപി കഴിക്കുന്നവൻ വളരെ അടുത്തും ആണ്. എതിർ വശത്താണെങ്കിൽ മാംസം പച്ചയായി തിന്ന പ്രാകൃതൻ മുതൽ ജിഞ്ചർ ചിക്കൻ കടിച്ചു പറിക്കുന്ന നാഗരികൻ വരെ ഉണ്ട്. സസ്യ ബുക്ക് എന്ന് അഭിമാനിക്കുന്ന എന്റെ ഗോപി മഞ്ചൂരി തിന്നും സുഹൃത്തേ, ഒരൊറ്റ ചാട്ടത്തിനു നിനക്ക് അതിർ വരമ്പിനു അപ്പുറത്ത് എത്താം. ഇവിടെ വ്യത്യാസം ഒന്ന് മാത്രമേ ഉള്ളൂ. ഇപ്പുറത്തുള്ളവൻ വലിയ ജീവികളെയും ചെറിയ ജീവികളെയും ഒരു പോലെ തിന്നു തീർക്കുമ്പോൾ, അപ്പുറത്ത് ഉള്ളവൻ ചെറിയ ജീവികളെ (ബാക്ടീരിയ, വൈറസ്‌) മാത്രമേ തിന്നുന്നുള്ളൂ. സസ്യങ്ങൾക്കും ജീവനുണ്ടെന്നു പറഞ്ഞ ബാസു യേട്ടനെ ഞാൻ തല്കാലം മറക്കുകയാണ്.

യഥാർത്ഥത്തിൽ ഈ അതിർ വരമ്പ് പണ്ട് നമ്മുടെ സുദർശനാട്ടൻ പ്രകാശത്തിന്റെ അതിർ വരമ്പിനെ കുറിച്ച് പറഞ്ഞത് പോലെ ആണ് . ഇപ്പുറത്ത് പ്രകാശത്തെക്കാൾ വേഗമുള്ളവയും അപ്പുറത്ത് അതിനേക്കാൾ വേഗം കുറഞ്ഞവയും. ഇപ്പുറത്ത് ബാക്ടീരിയ യിൽ നിന്ന് താഴോട്ടുള്ള കൊലപാതകം, അപ്പുറത്ത് മേലോട്ടും. പണ്ടു ആശ്വഥാമാവ് എന്ന ഭീകരൻ പറഞ്ഞത് എന്താണെന്ന് അറിയാമോ. "കൊലപാതകം നമ്മൾ എല്ലാവരും നടത്തിയിട്ടുണ്ട്. പക്ഷെ ചിരഞ്ജീവി ആയതു ഞാൻ മാത്രമാണ്.". നിങ്ങൾ അത്ര ക്ളീൻ അല്ല എന്ന് ഇപ്പം മനസ്സിലായാ എന്റെ സസ്യബൂക്കെ

'തീ' ആണ് ഇവിടെ പാരയായി പ്രവൃത്തിക്കുന്നത് എന്ന് നല്ല ഉൾകാഴ്ച ഉള്ളവർക്ക് മനസ്സിലാക്കാൻ പറ്റും. പച്ച ഇറച്ചി കടിച്ചു തിന്ന പ്രാകൃതൻ, തീയുടെ ഉപയോഗത്തിലൂടെ ഇറച്ചിയുടെ ഇറച്ചിത്തരം ഇല്ലാതാക്കിയപ്പോൾ, പുല്ല് പറിച്ചു തിന്ന മറ്റൊരു പ്രാകൃതൻ അതെ തീയുടെ ഉപയോഗത്തിലൂടെ പുല്ലിന്റെ പുല്ലത്തരവും ഇല്ലാതാക്കി. ഒരുത്തൻ ഇപ്പുറത്ത് നിന്ന് ബൌണ്ടറി ലൈനിനെ നോക്കി നടന്നു, മറ്റവൻ അപ്പുറത്ത് നിന്നും. രണ്ടു പേരും ഇപ്പോൾ ബൌണ്ടറി ലൈനിന്‌ അടുത്താണ്. പാകിസ്താൻ കാരൻ പണ്ടു ലൈനിന്റെ ഇപ്പുറത്ത് വന്നു ഇന്ത്യ ക്കാരന്റെ കയ്യിൽ നിന്ന് പെഗ് വാങ്ങിച്ചു കുടിക്കുന്ന പരസ്യം കണ്ടത് ഓർമ്മയുണ്ടോ. നാട്ടുകാരായ നമ്മള് തമ്മില് ഇങ്ങനെ ഉള്ള ഒരു വേർതിരിവിന്റെ ആവശ്യമൊക്കെ ഉണ്ടോ. ഒരു കോഴി എടുക്കട്ടെ?

Thursday, 19 June 2014

വായ്പാ സംബന്ദമായ ചില തരികിടകൾ

തരികിട 1

1984 ജൂണ്‍ 10. വിദേശത്ത് ജോലിയുള്ള എന്റെ സുഹൃത്ത്‌ രാമൻ വീട്ടിലെ ഫോണിൽ വിളിക്കുന്നു. (അന്ന് മൊബൈൽ കണ്ടു പിടിച്ചിട്ടില്ല)... ഹലോ, മണ്ടോടി, സുഖമല്ലേ.

ഓ സുഖം. എന്തൊക്കെ വിശേഷം.

വിശേഷം കാര്യമായി ഒന്നുമില്ല. ഒരു സഹായം ചെയ്യണം. എന്റെ അനുജൻ കോമൻ ഇന്ന് വൈകുന്നേരം നിന്റെ അടുത്തു വരും. അവനു ഒരു 20000 കടമായി കൊടുക്കണം. അവൻ അത് രണ്ടു മാസം കൊണ്ടു തരും. തന്നില്ലെങ്കിൽ അവനെ ഓർമ്മപ്പെടുത്തണം. ഓർമ്മപ്പെടുത്തിയിട്ടും തന്നില്ലെങ്കിൽ പലിശയടക്കം ഞാൻ അത് നിനക്ക് തിരിച്ചു തരും.

ഓ . എന്ത് പലിശ. മുതല് മാത്രം തന്നാൽ മതി.' ഞാൻ പറഞ്ഞു.

അങ്ങനെ വൈകുന്നേരം കൃത്യം ആറു മണിക്ക് കോമൻ എന്റെ വീട്ടില് എത്തുകയും 20000 എണ്ണി തിട്ടപെടുത്തി കൊണ്ടുപോകുകയും ചെയ്തു. രണ്ടു മാസം കഴിഞ്ഞ ദിവസം അതായത് 1984 ജൂണ്‍ 11 നു വഴിയരികിൽ കോമൻ എന്നെ കാണുകയും കാണാത്തത് പോലെ നടന്നു പോകുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു അവനെ വീട്ടിലെ ഫോണിൽ വിളിച്ചു ഓർമിപ്പിച്ചപ്പോൾ അവൻ പറഞ്ഞു . 'എന്റെ മണ്ടോടി ഏട്ടാ, ഞാൻ ഇപ്പൊ മദിരാശീലേക്ക് പോകുകയാ. ഒരാഴ്ച കഴിഞ്ഞു വന്നാൽ എന്നെ ഒന്ന് ഓർമിപ്പിക്കുക.'

ഓർമിപ്പിക്കുക എന്ന വാക്ക് ഈ പ്രശ്നത്തിൽ ഞാൻ രണ്ടാം തവണയാണ് കേൾക്കുന്നത്. ആദ്യത്തെ തവണ അത് കേൾക്കുമ്പോൾ എനിക്ക് ഇല്ലാതിരുന്ന ഞെട്ടൽ പക്ഷെ രണ്ടാമത്തെ തവണ കേട്ടപ്പോൾ പെട്ടന്ന് എന്റെ അസ്ഥിത്വതിലേക്ക് എവിടെ നിന്നോ ഒഴുകി വന്നു. ശരിയാണ്, നമ്മൾ ബാങ്കിലും ഇങ്ങനെ ഒക്കെ തന്നെയാ ചെയ്യുന്നത്. വായ്പ വാങ്ങിയവനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചു കൊണ്ടെ ഇരിക്കുക. അല്ലാതായാൽ വായ്പ വാങ്ങിയവൻ അത് മറന്നു പോകുന്നു. വായ്പാ എന്ന സ്ഥാപനത്തിന്റെ കുഴപ്പമാണ് അത്. മറ്റൊന്നും മറക്കാത്തവൻ പോലും ക്ഷിപ്രം മറന്നു പോകുന്ന ഒരു അപൂർവ സൃഷ്ടി ആണത്.

മാസം മൂന്നു കഴിഞ്ഞുള്ള ഒർമപ്പെടുത്തലിനു ശേഷം, 1984 സപ്തംബർ 11 ആം തീയതി, സന്ധ്യ സമയത്ത് , വരാൻ പോകുന്ന എന്റെ വിവാഹത്തിന്റെ ചിലവുകളെ കുറിച്ച് ചിന്തിച്ചു ഞാൻ കോലായിലെ ചാര് കസേരയിൽ കിടക്കവേ/ഇരിക്കവേ വഴിയിൽ ടോർച്ചിന്റെ പ്രകാശം പരക്കുന്നത് കണ്ടു ഞാൻ എഴുനേറ്റു നിന്നു. പ്രകാശത്തെ അനുഗമിച്ചു കൊണ്ടു ഒരു ശബ്ദം കേട്ടു
മണ്ടോടി ഏട്ടാ, ഇന്നലെ വരാൻ വിചാരിച്ചതായിരുന്നു. രാത്രി നിങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി (എന്റെ പണം എനിക്ക് തിരിച്ചു തരുന്നത് എനിക്ക് വിഷമമാണെന്ന് മനസ്സിലാക്കിയ ഒരു പാവം മനുഷ്യൻ). 5000 രൂപയുണ്ട്. മുഴുവൻ തരണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ ഒത്തില്ല. വേറൊരാൾ അയാൾക്ക്‌ കൊടുക്കാനുള്ള പത്തായിരത്തെ കുറിച്ച് ഇന്നലെ ഓർമിപ്പിച്ചത് കൊണ്ടു അത് കൊടുത്തു. അത് കുറച്ചു പഴയതായിരുന്നു.
ശരിക്കും ഞെട്ടി പോയി. എന്റേത് അത്ര പഴയതല്ല എന്നല്ലേ ആ പറഞ്ഞതിന് അർഥം. എന്തായിലും വായിൽ വന്നത് മറ്റൊന്നായിരുന്നു.

സാരമില്ല. അഞ്ചു ഉണ്ടല്ലോ. മറ്റേതു അടുത്ത മാസം തന്നാലും മതി.

അവൻ പോയപ്പോൾ അമ്മയുടെ വക പുലഭ്യം ചീത്ത.....'നല്ല ആളോടാ അടുത്ത മാസം മതി എന്ന് പറഞ്ഞത്. ഇനി അടുത്ത മാസം കിട്ടിയത് തന്നെ'

സ്ത്രീകള് ഇത്തരം കാര്യങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ മിക്കപ്പോഴും ശരിയായിരിക്കും. അടുത്ത മാസം എന്നല്ല അതിനടുത്ത മാസവും കോമനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഒർമപ്പെടുത്തലുകൾക്ക് 'ആള് സ്ഥലത്തില്ല ' എന്ന മറുപടിയാണ് എല്ലാ പ്രാവശ്യവും കിട്ടിയത്.

അതിനടുത്ത മാസം അതായത് 1984 ഡിസംബർ 31 ആം തീയതി ലോകം മുഴുവൻ പുതിയ കൊല്ലത്തെ വരവെല്ക്കാനുള്ള തയാറെടുപ്പുകൾ എടുത്തു കൊണ്ടിരിക്കവെ, വീണ്ടും വഴിയിൽ(എന്റെ മനസ്സിലും) പ്രകാശം. പക്ഷെ വന്ന ഉടനെ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിലെ പ്രകാശം പോയി.

'ഒരു ഇരുപതിനായിരം കടം വാങ്ങി പോയതിനു, ഇങ്ങനെ വീട്ടില് വിളിച്ചു ബുദ്ധി മുട്ടിക്കേണ്ട കാര്യമുണ്ടോ. നമ്മളെന്താ നിങ്ങളുടെ പണവും വാങ്ങിച്ചു മുങ്ങി കളയുമെന്ന് കരുതിയോ' ഇത്രയും പറഞ്ഞു പണത്തിന്റെ ഒരു ചെറിയ കെട്ടു മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

എറിഞ്ഞാലും സാരമില്ല, പണം കിട്ടിയല്ലോ എന്ന സമാധാനത്തിൽ ഞാൻ കെട്ടു തുറന്നു. 5000 മാത്രമേ ഉള്ളൂ.

അതെ . ബാക്കി അടുത്ത മാസം തരാം. നിങ്ങൾ ഓർമിപ്പിക്കേണ്ട. (അതായത് ഇനി അത് പ്രതീക്ഷിക്കേണ്ട എന്ന് അർഥം)

പിന്നെ ഞാൻ അവനെ ഈ കാര്യം ഒർമിപ്പിചില്ല. പകരം സുഹൃത്തിനെ വിളിച്ചു ഓർമിപ്പിച്ചു. താൻ രണ്ടാഴ്ച കൊണ്ടു നാട്ടിൽ വരുമെന്നും, നേരിൽ കാണാമെന്നും പറഞ്ഞു അവൻ ഫോണ്‍ വച്ചു. സമാധാനമായി. ഒന്നുമില്ലെങ്കിൽ നേരിൽ കാണാമെന്നെങ്കിലും പറഞ്ഞല്ലോ.

പറഞ്ഞത് പോലെ അവൻ നാട്ടിൽ വരികയും എനിക്ക് കിട്ടാനുള്ള ബാകി തുക എന്നെ ഏല്പിക്കുകയും ചെയ്ത വേളയിൽ ഞാൻ അവനോടു ഇത്രയും പറഞ്ഞു.

എന്നാലും ഇത് വലിയ ചതി ആയി പോയി.

എന്ത് ചതി. ഞാനാണ് ഇത് അവനു കൊടുത്തിരുന്നതെങ്കിൽ ഒരു പത്തു പൈസ എനിക്ക് തിരിച്ചു കിട്ടില്ലായിരുന്നു. നീ കൊടുത്തത് കൊണ്ടു പകുതി കിട്ടി. മരുഭൂമിയിൽ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ അല്ലേടാ. അനിയന്മാരെ കൊണ്ടു വെറുതെ തിന്നിക്കണോ. നീ തന്നെ പറ.

അവൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. സുഹൃത്ത് എന്ന നിലയിൽ ഞാനും അവന്റെ വേദനകളിൽ ഒരു ഭാഗം സഹിക്കെണ്ടതാണ്


തരികിട നമ്പർ 2:-

ഒരു 1000 രൂപ എടുക്കാനുണ്ടോ. അടുത്ത തിങ്കളാഴ്ച രാവിലെ 11 മണിക്ക് എത്തിച്ചു തരാം.
കൊടുത്തു.
അടുത്ത തിങ്കളാഴ്ച രാവിലെ കൃത്യം 11 മണിക്ക് സുഹൃത്ത് വീടിന്റെ കോണി ഇറങ്ങി വന്നപാടെ പറഞ്ഞു.
'താമസിച്ചു പോകുമെന്ന് വിചാരിച്ചു. അത് കൊണ്ടു ഓട്ടോ പിടിച്ചിട്ടാ വന്നത്. ഇതാ നിങ്ങളുടെ പണം. താക്സ്.

ഇങ്ങനെയും കടം വാങ്ങുന്നവർ ഉണ്ടല്ലോ എന്ന് മനസ്സില് ചിന്തിച്ചു ഞാൻ ഇത്രയും പറഞ്ഞു. ഓ . ഒരു പത്തു മിനിട്ട് താമസിച്ചാൽ എന്താ കുഴപ്പം. ഇനി എപ്പോഴെങ്കിലും ആവശ്യം വന്നാൽ ചോദിച്ചോളൂ. 

അടുത്തത് പതിനായിരമായിരുന്നു. അത് ഒരിക്കലും തിരിച്ചു വന്നില്ല.

ഇതിനാണ് ചെറിയ ഇരയിട്ടു വലിയ മീൻ പിടിക്കുക എന്ന് പറയുന്നത്.

തരികിട 3.

ഒരു പത്തായിരം രൂപ തരാനുണ്ടോ. മറ്റന്നാൾ രാവിലെ എടുക്കാം. മറ്റന്നാൾ രാവിലെ കൃത്യം 10 മണിക്ക് ചങ്ങായി കോണി ഇറങ്ങി വരുന്നത് കണ്ടു ഞാൻ കോരി തരിച്ചു പോയി. അടുത്തൊന്നും കിട്ടില്ല എന്ന് വിചാരിച്ച പണവും കൊണ്ടാണല്ലോ വരവ്. വന്ന ഉടനെ ഇത്രയും പറഞ്ഞു.

പൈസ മുഴുവൻ ഒതുങ്ങി കിട്ടിയില്ല. എന്നാലും പറഞ്ഞ സമയത്ത് തന്നില്ലെങ്കിൽ മോശമല്ലേ. മറ്റൊന്നും വിചാരിക്കരുത്. 9000 രൂപ മാത്രമേ തികക്കാൻ പറ്റിയുള്ളൂ. ബാക്കി രണ്ടു ദിവസം കൊണ്ടു തരാം. 

പണം കിട്ടിയ ആവേശത്തിൽ ഞാൻ പറഞ്ഞു. 'ഓ അതിനെ കുറിച്ച് അധികം ബെജാരാകേണ്ട. പതുക്കെ തന്നാൽ മതി.

ആയിരം രൂപ അങ്ങനെ എന്നെന്നേക്കുമായി പോയി കിട്ടി

തരികിട 4 -- ത്രികോണ മത്സരം 

ഒരേ സമയം മൂന്നു പേരെങ്കിലും ആവശ്യമുള്ള ഒരു കലാപരിപാടിയാണ് ഇത്. ഓരോരാളുടെയും സാമൂഹ്യ സാമ്പത്തിക നില അനുസരിച്ച് ആരാന്റെ കയ്യിലുള്ള എത്ര രൂപയും എത്ര കാലത്തേക്ക് വേണമെങ്കിലും തനിക്കു ഉപയോഗിക്കാൻ പാകത്തിൽ ചോർത്തിയെടുക്കാൻ സഹായിക്കുന്ന ഈ കളിയുടെ ഉപജ്ഞാതാവ് ആരെന്നു ചരിത്ര പുസ്തകങ്ങളിൽ എവിടെയും കാണുന്നില്ല. ചിലപ്പോൾ താഴെ പറയുന്ന സംഭവത്തിലെ നായകനായ എന്റെ സുഹൃത്ത്‌ തന്നെ ഇത് കണ്ടു പിടിച്ചതാകാനും ഇടയുണ്ട്. തലശ്ശേരിയിൽ ലോകം അറിയാത്ത പ്രതിഭകൾ പലരും ഉണ്ടെന്നു ആർക്കാണ്‌ അറിഞ്ഞു കൂടാത്തത്.

മിസ്റ്റർ മണ്ടോടി, ഒരു പത്തായിരം രൂപ എടുക്കാനുണ്ടോ . കൃത്യം രണ്ടാഴ്ച കൊണ്ടു തരാം. കൊടുക്കുന്നു. വാങ്ങിച്ച ഉടനെ കക്ഷി തന്റെ ഡയറിയുടെ താളുകളിൽ തിരിച്ചു കൊടുക്കേണ്ട ദിവസത്തിന് ഒരു ദിവസം മുന്നേ ഉള്ള ദിവസത്തിൽ സംഗതി എഴുതി ചേർക്കുന്നു. വളരെ മാന്യമായ ഒരു പ്രവൃത്തിയാണ്‌ ഇത് എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും, മാന്യതയെക്കാൾ, ഒരു മറവി, വളരെ മാരകമായ ഫലം ചെയ്യും എന്നുള്ള അറിവാണ് ഇത്തരം ഒരു സൽ പ്രവൃത്തി ചെയ്യാൻ അദ്ധേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് പിന്നീട് മനസ്സിലാകും.

പണം തിരിച്ചു കൊടുക്കെണ്ടതിന്ടെ തലേ ദിവസം കഥാനായകൻ, മറ്റൊരു സുഹൃത്തായ കോമന്റെ വീട്ടിൽ എത്തി ഇപ്രകാരം പറയുന്നു. 'കോമാ, ഒരു പത്തായിരം അർജന്റ് ആയിട്ട് വേണം. രണ്ടാഴ്ച കൊണ്ടു തിരിച്ചെടുക്കാം. കോമൻ, കേട്ട പാതി അകത്തേക്ക് ഓടുന്നു. പണം കൊടുക്കുന്നു. പണം കൊടുക്കാൻ ഇയാൾക്ക് ഇത്ര ധൃതി എന്തെന്ന് കാണികളായ നിങ്ങൾ സംശയിക്കുന്നു. (തീർച്ചയായും തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള പണം കടം കൊടുക്കുന്നതിനു ആരും ധൃതി വെക്കും. ബാങ്കിൽ പലിശ കിട്ടാതെ പണം നിക്ഷേപിക്കുന്നതിന് തുല്യമായ പ്രവൃത്തിയല്ലേ അത്. പത്തു രൂപ പലിശയേക്കാൾ വലുതാണല്ലോ സ്നേഹ ബന്ധം ). കോമന്റെ കയ്യിൽ നിന്ന് പണം വാങ്ങുന്നു അടുത്ത ദിവസം കൃത്യമായി മണ്ടോടി യുടെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുക്കുന്നു. ഉടൻ ഡയറി യുടെ ഏതോ ഒരു താള് തുറന്നു മണ്ടോടി എന്ന് എഴുതി വെക്കുന്നു. ഇത് എന്തിനാണെന്ന് കാണികളായ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ പറയാം. ഈ പാവം മണ്ടോടി യുടെ അടുത്ത ഊഴം എപ്പോഴാണ് എന്ന് കൃത്യമായി എഴുതി വച്ചതാണ്. പണം കൊടുക്കാൻ തയാറുള്ള സുഹൃത്തുക്കൾ എത്ര അധികമുണ്ടോ അതിനു അനുസരിച്ച് പ്രസ്തുത ദിനം മാസങ്ങളോളം നീണ്ടു പോയേക്കാം.

കോമന്റെ പണം തിരിച്ചു കൊടുക്കേണ്ട ദിവസം, നമ്മുടെ കഥാ നായകൻറെ അടുത്ത ഇര രാമനാണ്, പിന്നെ നാണു, ശങ്കരൻ, രാജൻ, ദാമോദരൻ.......അങ്ങനെ ഒരു വൃത്തം പൂർണമായാൽ വീണ്ടും , മണ്ടോടി, കോമൻ, രാമൻ......എന്നിങ്ങനെ കഥ തുടരുന്നു. കഥാനായകന് വേണമെങ്കിൽ ഈ പത്തായിരം രൂപ ഏതെങ്കിലും ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാവുന്നതും ആണ്. എല്ലാം കൃത്യമായി ഡയറിയിൽ കുറിച്ചിടുകയും അതിനനുസരിച്ച് കാര്യങ്ങൾ നീങ്ങുകയും വേണം എന്ന് മാത്രം.
.

Sunday, 15 June 2014

ദൈവങ്ങളും വിഗ്രഹങ്ങളും

--ജനങ്ങളുടെ പ്രവൃത്തികൾ വിലകെട്ടതാണ്. കാട്ടിൽ നിന്ന് വെട്ടിയ മരം, ആശാരി തന്റെ ഉളികൊണ്ട് മിനുക്കുന്നു. സ്വർണവും വെള്ളിയും കൊണ്ടു അതിനെ സൌന്ദര്യപ്പെടുത്തി, മുട്ടിയും ആണിയും ഉപയോഗിച്ച് അതിനെ ഉറപ്പിക്കുന്നു. കുമ്പളങ്ങ വയലുകളിലെ കാക്ക കോലങ്ങളെ പോലെ ഉള്ള ഈ വിഗ്രഹങ്ങൾക്ക് മിണ്ടാനാവുമോ. അവയ്ക്ക് നടക്കാനാവാത്തത് കൊണ്ടു നാമവയെ എടുത്തു നടക്കണം. നമുക്ക് എന്തെങ്കിലും ഗുണമോ ദോഷമോ ചെയ്യാനാവാത്ത അവയെ നാമെന്തിനു പേടിക്കണം.-----
-------ജെറെമിയ --10

എന്നിട്ടും ക്രിസ്തുവിന്റെ വിഗ്രഹങ്ങൾ ഉണ്ടായി പരിശുദ്ധ മാതാവിന്റെ വിഗ്രഹങ്ങൾ ഉണ്ടായി.

ലോകത്തെ പ്രധാനപ്പെട്ട രണ്ടു മതങ്ങൾ എന്നും വിഗ്രാഹാരാധനയെ വിലക്കിയിരുന്നു. പക്ഷെ ഹിന്ദു മതത്തിനു വിഗ്രഹങ്ങൾ ഒരിക്കലും വർജ്യമായിരുന്നില്ല. വിഗ്രാഹാരാധനയെ വർജിക്കുക എന്നതിനർഥം ദൈവവുമായുള്ള ഇടപാടുകളിൽ നിന്ന് ജട വസ്തുക്കളായ ഇട നിലക്കാരെ ഒഴിവാക്കുക എന്നാണ്. ജീവനുള്ള ഇട നിലക്കാർക്കു പ്രാമുഖ്യം കിട്ടയത് അതുകൊണ്ടാവണം. ജടവസ്തുക്കൾ ശക്തങ്ങളായി തീരുന്നതിന്റെ അപകടങ്ങൾ ജനങ്ങളിലേക്ക് പകരാൻ പ്രസ്തുത മതങ്ങൾ ആരംഭ കാലത്ത് ശ്രമിച്ചിരുന്നു എന്ന് അർഥം. ശക്തമായി തീരുന്ന ജടവസ്തുക്കൾ മനുഷ്യനിൽ ശേഷിക്കുന്ന കഴിവുകളെ കൂടെ വലിച്ചെടുത്തു അവനെ വെറും ചണ്ടിയാക്കി മാറ്റുന്നു. യന്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മനുഷ്യർ മനസ്സിലാക്കുന്ന ഒരു പ്രതിഭാസമാണ് അത്. കമ്പ്യൂട്ടർകൾ നമ്മുടെ മനന ശക്തി നശിപ്പിക്കുന്നതിനു വേണ്ടുവോളം ഉദാഹരണങ്ങൾ ഉണ്ട്.

ദൈവവുമായി മനുഷ്യൻ നേരിട്ട് ഇടപഴകണമെന്ന് നിഷ്കർഷിച്ച മതങ്ങൾ ഒക്കെയും ജട വസ്തുക്കൾ മനുഷ്യൻറെ വളര്ച്ചയ്ക്ക് പ്രതിബന്ധം ആകരുതെന്ന് നിർബന്ധം പിടിച്ച മതങ്ങൾ ആയിരുന്നു. ദൈവത്തിനും മനുഷ്യനും ഇടയിൽ കിടന്നു ശക്തി പ്രാപിക്കുന്ന വിഗ്രഹങ്ങളെ അവ എന്നും ഭയപ്പെട്ടിരുന്നു. എന്ത് കൊണ്ടു? മനുഷ്യൻ ശക്തി പ്രാപിക്കണമെങ്കിൽ ജട വസ്തുക്കൾ ശക്തി പ്രാപിക്കാതിരിക്കണം എന്ന ബോധം അവയ്ക്ക് ഉണ്ടായിരുന്നു എന്നർത്ഥം. അത്തരം മതങ്ങൾ എന്നും ആഗ്രഹിച്ചത് മനുഷ്യനെ ശക്തനാക്കണം എന്ന് തന്നെയാണെന്ന് അർഥം. മനുഷ്യൻ ശക്തി പ്രാപിക്കുന്നതിന്റെ പരമകാഷ്ഠ മനുഷ്യൻ ദൈവമായി തീരുക എന്നതാണ്. അപ്പോൾ, തകർന്നു പോയ (അല്ലെങ്കിൽ ദൈവത്താൽ തകര്ക്കപ്പെട്ട) ബാബേൽ ഗോപുരത്തിന്റെ അർത്ഥമെന്ത്. മനുഷ്യന്റെ വളർച്ചയിൽ ദൈവം അസൂയാലുവായിരുന്നു എന്നായിരുന്നോ ബൈബിൾ പറയാൻ ഉദ്ദേശിച്ചത്. ആയിരിക്കാൻ ഇടയില്ല. ബാബേൽ ഗോപുരം തകര്ന്നു പോയതിനോ , അല്ലെങ്കിൽ അതിന്റെ നിര്മ്മിതി പൂർത്തീകരിക്കാൻ മനുഷ്യന് ആവാതിരുന്നതിനോ കാരണം മനുഷ്യന്റെ നാവു വക്രിച്ചു പോയതാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. പരസ്പര ആശയ വിനിമയം നഷ്ടപ്പെടുന്ന മനുഷ്യൻ സൃഷ്ടി കാര്യത്തിൽ നിസ്സഹായനാണ്. അവൻ ചെയ്തു വെക്കുന്ന ഗോപുരങ്ങൾ തീര്ച്ചയായും തകർന്നു പോകും. മനുഷ്യന്റെ സ്വർഗങ്ങൾ അങ്ങ് ഉയരെയുള്ള ആകാശങ്ങളിളല്ല , തന്റെ കാല്കൾക്ക് അടിയിൽ മരുവുന്ന ഈ ഭൂമിയിൽ തന്നെയെന്നു സമർതിക്കുന്നതിൽ തെറ്റുകൾ ഒന്നും കാണാനാവില്ല. മനുഷ്യന്റെ ഗർവ് അടക്കാൻ വേണ്ടി ദൈവം ചെയ്തു വച്ചതായി പറയപ്പെടുന്ന ഈ പ്രവൃത്തി യഥാർത്ഥത്തിൽ മനുഷ്യനോടു പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മനുഷ്യന്റെ വളർച്ചയിൽ ഭാഷക്കുള്ള അപാര സാധ്യതകൾ. മറ്റൊന്ന് ഈ ലോകതിലല്ലാതെ മറ്റൊരു ലോകത്തിൽ വളരാനല്ല മനുഷ്യന്റെ നിയോഗം


മനുഷ്യനും ലോകവും തമ്മിലുള്ള അകൽച്ചയെ കുറിച്ച് വിവരിക്കുന്നെടത് മാർക്സ് പറയുന്നത് ഇത് തന്നെയാണ്. ക്രിയാത്മകമായ രീതിയിൽ ഈ ലോകത്തെ അനുഭവിക്കേണ്ട മനുഷ്യൻ, ലോകത്തിന്റെ നേരെ ഒരു അപരിചിതനെ പോലെ പെരുമാറുന്നു. അവന്റെ തന്നെ സൃഷ്ടികളായ വസ്തുക്കൾ അവനു മേലെ അവനു എതിരായി നില കൊള്ളുന്നു. തന്നോടും ഈ ലോകത്തോടും വൈകാരികമായി പ്രതികരിക്കുന്നത് കൊണ്ടുള്ള ദോഷമാണ് ഇത്. താനും ലോകവും തമ്മിലുള്ളക്രിയാത്മകമായ ബന്ധത്തിലൂടെ താനും ലോകവും മാറി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാതെയുള്ള തികച്ചും പ്രതിലോമ കരമായ ബന്ധമാണ് ഇത്. ബൈബിളിലെ പഴയ നിയമത്തിലും വിഗ്രഹാരാധനയെ കുറിച്ച് പറയുന്നിടത്ത് ഇതൊക്കെ തന്നെയാണ് പറയുന്നത്. ഒരു വിഗ്രഹതെയോ അനേകം വിഗ്രഹങ്ങളെയോ ആരാധിക്കുന്നത് വിഗ്രഹാരാധന തന്നെ എന്ന് ബൈബിൾ വ്യക്തമാക്കുന്നുണ്ട്. തന്റെ തന്നെ കൈകൾ കൊണ്ടു സൃഷ്‌ടിച്ച വസ്തുക്കൾക്ക് മുൻപിൽ തല കുനിക്കുന്ന പ്രവൃത്തിയാണ്‌ അത് . മനുഷ്യൻ എന്ന നിലയിൽ തനിക്കുള്ള ഗുണങ്ങൾ ഒക്കെയും അവൻ ഈ വിഗ്രഹത്തിൽ ആവാഹിക്കുകയാണ്. ഗുണങ്ങൾ തന്നിൽ നിന്ന് ബാഹ്യമായ ഒരു ജട വസ്തുവിലേക്ക് സന്നിവേശിപ്പിച്ചു അവൻ സ്വയം ഒരു ജട വസ്തുവിനെ പോലെ ആയി തീരുകയാണ്. തന്റെ തന്നെ അസ്തിത്വത്തിന്റെ ഭാഗമായ ക്രിയാത്മക ശീല ങ്ങളുമായി നേരിട്ട് ബന്ധ പ്പെടുന്നതിനു പകരം പ്രസ്തുത ശീല ങ്ങളെ സന്നിവേശിപ്പിച്ച വിഗ്രഹങ്ങളുടെ മുന്നിൽ തല കുനിച്ചു കൊണ്ടാണ് അവൻ അവയുമായി ബന്ധപ്പെടുന്നത്. താന്റെ ആന്തരിക ശക്തികളിൽ നിന്ന് അവൻ അകന്നു പോകുന്നു.

വിഗ്രഹങ്ങളുടെ മൃതത്വതെ കുറിച്ചോ ശൂന്യതയെ കുറിച്ചോ ബൈബിൾലെ പഴയ നിയമം പറയുന്നത് ഇതാണ്.

കണ്ണുകൾ ഉണ്ടെങ്കിലും അവ ഒന്നും കാണുന്നില്ല. ചെവികൾ ഉണ്ടെങ്കിലും അവ ഒന്നും കേൾക്കുന്നില്ല

എത്രമാത്രം തന്നിലെ കഴിവുകൾ അവൻ വിഗ്രഹങ്ങളിലേക്കു സന്നിവേശിപ്പിക്കുന്നുവോ അത്രമാത്രം അവൻ ദുർബലൻ ആയി തീരുന്നു. യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യന് സംഭവിക്കുന്ന പരിണാമങ്ങൾക്ക് സമാനമായ ഒരു പ്രതിഭാസമാണ് ഇത്. കമ്പ്യൂട്ടർകൾ സ്ഥിരമായി ഉപയോഗിക്കുന്നവന്റെ ഓർമശക്തി ആനുപാതികമായി ക്ഷയിച്ചു പോകുന്നത് നാം കാണുന്നതാണ്. കാൽകുലെറ്റർ ഉപയോഗിക്കുന്നവനു കൈ കൊണ്ടു കൂട്ടി നോക്കാൻ അറിയാതിരിക്കുന്നതും അത് കൊണ്ടാണ്.

വിഗ്രഹങ്ങൾ എന്നത് എന്തും ആകാം. നിങ്ങൾ പൂജിക്കുന്ന ദൈവം, നിങളുടെ രാജ്യം, നിങളുടെ അമ്പലം , നിങ്ങൾ ആരാധിക്കുന്ന വ്യക്തി, നിങളുടെ സ്വത്തുക്കൾ...ഇങ്ങനെ പലതും.

Saturday, 14 June 2014

വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങൾ.


ഹിന്ദു മതം വിവാഹ മോചനങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ ഇന്ന് വിവാഹമോചനം ഒരു ജീവിത രീതിയായി മാറി കൊണ്ടിരിക്കുകയാണ്. വ്യക്തികളുടെ ദാമ്പത്യ ജീവിതങ്ങളിലെ പരാജയങ്ങളോ അതല്ല ദാമ്പത്യം എന്ന സ്ഥാപനം തന്നെ നേരിടുന്ന പരാജയമോ, എന്താണ് ഇതിന്റെ കാരണം എന്ന് ആലോചിക്കേണ്ടതാണ്. തുറന്നു കിടക്കുന്ന ഒരു സമൂഹത്തിൽ, ദാമ്പത്യം എന്നത് തനിക്കു ചേരാവുന്ന പതിനായിരങ്ങളിൽ നിന്ന് ഒന്നിനെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു പ്രവൃത്തിയാണ്‌. പഴയ കാലങ്ങളിൽ ഒക്കെയും ഒരാൾക്ക്‌ മാറ്റൊരു ഇണ മാത്രമേ കല്പിച്ചു വെക്ക പ്പെട്ടിട്ടുള്ളൂ എന്ന ഒരു വിശ്വാസമെങ്കിലും ഉണ്ടായിരുന്നു. ആ ഒരൊറ്റ ഇണയെ തേടിയുള്ള യാത്രയായിരുന്നു നാം ജാതക പരിശോധന എന്ന പേരെടുത്തു വിളിച്ചത്. പക്ഷെ മനുഷ്യന്റെ ജന്മ വാസനകൾക്കു വിരുദ്ധ മായിട്ടുള്ള സ്ഥാപനങ്ങളൊന്നും തന്നെ എല്ലാ കാലത്തും നില നിൽക്കില്ല എന്നാണു നരവംശ ശാസ്ത്രം നമ്മളെ പഠിപ്പിച്ചത്. ഒരൊറ്റ ഇണയോടൊത്ത് ജീവിക്കുക എന്നത് മനുഷ്യന്റെ ജന്മ വാസനയാണോ? ജന്തു ജാലങ്ങളുടെ ജീവിത രീതിയുമായി താരതമ്യപെടുത്തുമ്പോൾ അങ്ങെനെ അല്ലെന്നു വിശ്വസിക്കാനാണ് ന്യായം. ജനിച്ച വീണ മൃഗകുട്ടികളുടെ സുരക്ഷയ്ക്ക് ആണ്‍ തുണ വേണമെന്നും , മറിച്ചാണെങ്കിൽ പെണ്‍ മൃഗത്തെ അന്വേഷിച്ചു വരുന്ന പുതിയ കാമുകർ ആദ്യം നശിപ്പിക്കുന്നത് ജനിച്ചു വീണ കുഞ്ഞുങ്ങളെ ആയിരിക്കുമെന്നും, ചില പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നു. വീടുകളിൽ ജനിച്ചു വീഴുന്ന ശ്വാന, മാര്ജാര സന്തതികളെ, പുറത്തു നിന്ന് കടന്നു വരുന്ന പുരുഷ പ്രജകൾ ആക്രമിക്കുന്നത് നാം സ്ഥിരം കാണുന്നതാണല്ലോ. പക്ഷെ ഈ സുരക്ഷ ആവശ്യപ്പെടുന്ന കാലത്തിനു ശേഷം പല ആണ്‍ മൃഗങ്ങളും തങ്ങളുടെ ഇണകളെ വിട്ടു പോകുന്നതാണ് കാണുന്നത്. മനുഷ്യ കുഞ്ഞുങ്ങൾ മൃഗ കുഞ്ഞുങ്ങളെക്കാൾ അവശരാണെന്നും അവയ്ക്ക് സ്വന്തം കാലിൽ നില്കാൻ പോലും സമയം ഏറെ വേണമെന്നും നമുക്കറിയാം. അങ്ങനെ ഉള്ള പരിതസ്ഥിതിയിൽ പ്രാചീന മനുഷ്യന് തന്റെ ഇണയോടൊപ്പം കുറെ കാലം തങ്ങേണ്ടി വന്നിരിക്കാം എന്നുള്ള വാദം ഉന്നയിക്ക പ്പെട്ടിട്ടുണ്ടെങ്കിലും അത് പൂർണ്ണമായും തെറ്റായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

പുരുഷൻ താൻ പിതാവാണ് എന്നും സൃഷ്ടിയിൽ തനിക്കു പങ്കുണ്ട് എന്നും അറിഞ്ഞത് വളരെ വൈകി ആണെന്നാണ് എന്റെ വിശ്വാസം. ഇണ ചേരൽ ഒരു സ്വാഭാവിക പ്രക്രിയയായിരുന്ന അക്കാലത്ത് അതിനു സാധ്യതകൾ ഏറെ ആയിരുന്നു. അച്ഛന്റെ പങ്കാളിത്തമില്ലാതെ ജനിച്ച കുട്ടികൾ ഉണ്ടെന്നു ഇന്നും നമ്മളിൽ പലരും വിശ്വസിക്കുന്നുണ്ടല്ലോ? സൃഷ്ടിയിൽ തനിക്കു പങ്കുണ്ട് എന്ന് പുരുഷൻ മനസ്സിലാക്കിയ കാലത്ത് പോലും തന്റെ സൃഷ്ടി ഏതെന്ന് വ്യക്തമായി അറിയാനാവാത്ത രീതിയില്ലയിരുന്നു മനുഷ്യ സമൂഹത്തിന്റെ കിടപ്പ്. അത് കൊണ്ടു തന്നെ കുട്ടികളുടെ സുരക്ഷ അന്ന് ഒരു സമൂഹത്തിന്റെ ആകപ്പാടെ ഉള്ള കര്തവ്യമായിരുന്നു. അതിനു വേണ്ടി മാത്രമായി ഒരു പുരുഷനും സ്ത്രീയോട് കൂടെ നില്ക്കേണ്ടി വന്നിരുന്നില്ല എന്ന് അർഥം. ഇന്നത്തെ രീതിയിലുള്ള വിവാഹ സമ്പ്രദായം മുൻപൊരിക്കലും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്.

കൂട്ടമായി ജീവിക്കുകയും ഭ്രാത്രുക്കളോട് ബന്ധം പുലർത്തി വരികയും ചെയ്ത അവൻ എന്നാണു കൂടപ്പിറപ്പുകളെ തന്റെ ഇണകളുടെ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയത് എന്നോ, അതിന്റെ കാരണങ്ങൾ എന്ത് എന്നോ എനിക്കറിയില്ല. കൂടപ്പിറപ്പുകൾ എന്നത് ഒരു അമ്മയിൽ ജനിച്ച കുട്ടികൾ മാത്രമായിരുന്ന അക്കാലത്തു ആരംഭ ഘട്ടത്തിൽ ഒരു അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത് എങ്കിൽ തന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ ഒക്കെയും തന്റെ കൂടപ്പിറപ്പുകൾ ആണെന്ന് വരുന്നു. അവരെ ഒഴിവാക്കുക എന്നത് അത് കൊണ്ടു തന്നെ, തങ്ങളുടെ ബന്ധം മറ്റു ഗോത്രങ്ങളിലേക്ക് (തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റു ഗോത്രങ്ങളിലേക്ക്) വ്യാപിപ്പിക്കുന്നതിന് തുല്യമായിരുന്നു. ഗോത്രങ്ങൾ തമ്മിലായിരിക്കണം ആദ്യ കാലത്തെ വിവാഹങ്ങൾ നടന്നത്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വിവാഹം കഴിക്കുന്നതിനു പകരം ഒരു ഗോത്രം മുഴുവൻ മറ്റൊരു ഗോത്രത്തെ വിവാഹം കഴിക്കുന്ന രീതി. ഒരു ഗോത്രത്തിലെ മുഴുവൻ പുരുഷരുടെയും ഭാര്യമാർ മറ്റേ ഗോത്രത്തിലെ സ്ത്രീകളും മറിച്ചും. ഒരേ ഗോത്രതിലുള്ള സ്ത്രീ പുരുഷന്മ്മാർ സഹോദരീ സഹോദരരും. പക്ഷെ അന്നും പുരുഷന്റെ പിതൃത്വം അങ്ങീകരിക്കപ്പെട്ടിരുന്നില്ല എന്ന് വ്യക്തം, കാരണം അന്നും തന്റെ സൃഷ്ടി ഏതെന്ന് പുരുഷൻ അറിയുന്നില്ലല്ലോ.

സ്വകാര്യ സ്വത്തിന്റെ ഉത്ഭവമാണ് മനുഷ്യനെ ഏക ഭർതൃത്വതിലേക്ക് നയിച്ചത് എന്ന് എംഗൽസ് തന്ടെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു. താൻ സ്വായത്തമാക്കിയ സ്വത്തുക്കൾ തന്റെ സൃഷ്ടി ആരെന്നറിയാത്ത കാലത്തോളം തന്റെ ഏറ്റവും അടുത്ത ബന്ധു വായ തന്റെ പെങ്ങൾക്കോ അവളുടെ സന്തതികൾക്കോ മാത്രം അവകാശപ്പെട്ടതാണെന്ന ബോധം സ്വാർത്ഥനായ അവനെ വളരെ ഏറെ വേദനിപ്പിച്ചതിന്റെ ഫലമായി അവൻ തന്നെ എടുത്ത തീരുമാനങ്ങളുടെ ഫലമാവണം ഈ ഏക ഭർതൃ സമ്പ്രദായം. ഒരു സ്ത്രീയെ ഒരു പുരുഷനിൽ തളചിടുന്നതിലൂടെ മാത്രമേ തന്റെ സന്തതികളെ കുറിച്ച് തനിക്കു പൂർണ ബോധ്യമുണ്ടാവൂ എന്നുള്ള അറിവാണ് യഥാർത്ഥത്തിൽ ഏക ഭർതൃ സമ്പ്രദായത്തിന്റെ ഉല്പത്തിക്കു കാരണമായത്‌. സ്ത്രീയുടെ ജന്മ വാസനയ്ക്ക് വിരുദ്ധമായ ഒരു തീരുമാനം അങ്ങനെ അധികാരിയായ പുരുഷൻ എടുത്തു എന്ന് പറയാം.


പക്ഷെ ഏക ഭാര്യത്വതിനു ഇത് ഒരു ഉത്തരമാകുന്നില്ല . പുരുഷന് തന്റെ സന്തതികൾ ആരെന്നു ഉറപ്പിക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ സ്ഥിതിയിൽ നിന്ന്, അതായത് അനേകം കാമുകികൾ എന്ന തന്റെ ജന്മ വാസനയിൽ നിന്ന്, അതിന്നു തികച്ചും വിരുദ്ധമായ ഏക ഭാര്യത്വതിലേക്ക് അവൻ എത്തി ചേർന്നത്‌ എങ്ങനെ? മുൻപ് പറഞ്ഞ കാര്യത്തിലെന്ന പോലെ ഇതിലും ഒരു സാമ്പത്തിക കാരണം ഉണ്ടാകാതെ തരമില്ല. എന്തായിരിക്കാം ആ സാമ്പത്തിക കാരണം.
മറ്റുള്ള ജനങ്ങളുമായി പങ്കു വെക്കാൻ തയ്യാറാകാത്ത ബഹുഭാര്യത്വം സമൂഹത്തിലെ ഒരു വിഭാഗത്തെ ഇണ ഇല്ലാത്തവർ ആക്കി തീർക്കും. സ്ത്രീ പുരുഷ സംഖ്യകൾ ഏതാണ്ട് തുല്യമായി നില്കുന്ന സമൂഹത്തിൽ ഇത് വളരെ അധികം അലോസരങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട്. വസ്തുവകകൾ കൂടുതൽ ഉള്ളവൻ, ആ വസ്തു വകകളോടൊപ്പം തന്റെ ഇണകളുടെ എണ്ണവും കൂട്ടികൊണ്ടിരുന്നു എന്നത് ഒരു ചരിത്ര സത്യമാണ്. ഇല്ലാത്തവന് പലതും ഇല്ലാതായി കൊണ്ടിരുന്നത് പോലെ ഇണയും ഇല്ലാതായി. വേശ്യാവൃത്തി അതിനു ഒരു പരിഹാരമായി നിർദേശിക്കാമെങ്കിലും അതൊരു പൂർണ്ണ പരിഹാരമാകുന്നില്ല. ഇല്ലാത്തവനെ സംബന്ധിചെടത്തോളം വേശ്യയിലെക്കും ദൂരമുണ്ട്. അവൻ അസൂയാലുവോ അസ്വസ്തനൊ ഒക്കെ ആയി എന്നതാണ് വാസ്തവം. അത്തരം ഒരു അസ്വസ്ഥത നില നില്ക്കുന്നത് ഭരിക്കുന്നവന് അപകടമായി വരും എന്ന് ചരിത്ര ഗ്രാഹ്യമുള്ള ഏതൊരു ഭരണാധികാരിയും അറിയും. ചെറിയ വിട്ടു വീഴ്ചകളിലൂടെ അത്തരം പ്രശ്നങ്ങൾ ഒതുക്കി തീർക്കുകയാണ് അവർക്ക് മുന്പിലുള്ള ഏക വഴി. ബഹു ഭാര്യത്വം രാജാവിനും, ഏക ഭാര്യത്വം പ്രജക്കും എന്ന നില വന്നപ്പോൾ രാജാവിന് തന്റെ വാസനകൾ ത്യജിക്കാതെ തന്നെ പ്രസ്തുത പ്രശ്നത്തിന് ഉത്തരം കണ്ടെത്താനായി. സാമാന്യ ജനങ്ങൾകിടയിൽ ഉച്ച നീചത്വമേന്ന്യേ ഏക ഭാര്യത്വം നിലവിൽ വന്നത് ജനങ്ങളെ ഒരു പരിധി വരെ അടക്കി നിർത്തുന്നതിനു സൌകര്യമായി. ജനോപകാര പ്രദമെന്നു കണക്കാക്കപെടുന്ന നിയമങ്ങൾ രാജാക്കൾ മുന്പും സൃഷ്ടിച്ചതിനു തെളിവുകൾ ഉണ്ട്. അത്തരമൊരു ജനോപകാരപ്രദ നിയമത്തിന്റെ പിന്തുടര്ച്ചയായിരുന്നു ശൈശവ വിവാഹം. ബ്രഹ്മ ദേശത്തെ ഒരു രാജാവ് , വിവാഹിതരായ സ്ത്രീകളെയോ വിധവകളെയോ അന്തപുര കന്യക മാരായി സ്വീകരിക്കരുത് എന്ന ഒരു കല്പന പുറപ്പെടുവിച്ചു. രാജാവിന് അത് കൊണ്ടു കാര്യമായ ഒരു ദോഷം വരാനില്ല എന്ന് രാജാവ് വിചാരിച്ചു. പക്ഷെ അന്ത പുരത്തിന്റെ ഇരുട്ടിലേക്ക് തങ്ങളുടെ പുത്രിമാരെ അയക്കേണ്ട എന്ന് തീരുമാനിച്ച അമ്മമാർ, രാജാവിന്റെ ദൃഷ്ടി പതിയും മുൻപേ തങ്ങളുടെ പുത്രിമാരെ വിവാഹിതരാക്കാൻ തീരുമാനിച്ചു. സ്വാഭാവികമായും ഇത് ശൈശവ വിവാഹങ്ങളിൽ അവസാനിച്ചു.


വിവാഹ മോച്ചനങ്ങൾ അനിയന്ത്രിതമായി വർധിക്കുമ്പോൾ വിവാഹവും വേശ്യാവൃത്തിയും തമ്മിലുള്ള അതിർ വരമ്പ് നേർത്തു വരുമെന്ന് സ്വാഭാവികമായും നമുക്ക് സംശയിക്കാം.  അതിനിടയിലുള്ള സാമ്പത്തിക കാരണം മാറ്റിവച്ചാൽ അടിക്കടിയുള്ള മോചനവും, പുനർ വിവാഹവും (പാശ്ചാത്യർക്കിടയിലേതു പോലെ അത് അനുസ്യൂതം തുടർന്നാൽ ) വേശ്യാവൃത്തി തന്നെ ആണല്ലോ.  പക്ഷെ അതിനു നാം ഇന്ന് നിയമ പരിരക്ഷ കൊടുത്തു വരികയാണ്.  അതിൽ നിന്ന് തന്നെ നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാണ്.


പക്ഷെ അത് അത്ര ഏറെ ഭയപ്പെടേണ്ട സമസ്യയാണോ എന്ന് ചോദിച്ചാൽ , അല്ല എന്നുതന്നെയാണ് ഉത്തരം.  ഇന്നത്തെ സാമൂഹ്യ ഘടനയിൽ നമ്മൾ അതിനെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ. മനുഷ്യ വർഗം എന്നും ഇത്തരം മാറ്റങ്ങളിലൂടെ കടന്നു വന്നു എന്ന് വിശ്വസിക്കുന്നതാണ്‌  യുക്തി.  നമുക്ക് സ്ഥായിയായ  ലൈംഗിക സദാചാരങ്ങൾ ഒരിക്കലും ഉണ്ടായിരുന്നില്ല.  ഏക ഭാരാത്വതിൽ അധിഷ്ടിതമായ ഇന്നത്തെ ബന്ധങ്ങൾ തകര്ന്നു കഴിഞ്ഞാൽ കൂടുതൽ ഉദാത്തമായ പുതിയ തരം ബന്ധങ്ങൾ ഉയര്ന്നു വരിക തന്നെ ചെയ്യും .  അത് വരെയും ഭൂരിഭാഗത്തിനും അതിനെ കുറിച്ച് ചിന്തിക്കാൻ ഭയമായിരിക്കും എന്ന് മാത്രം.  ഒരു ന്യൂന പക്ഷത്തിന്റെ ജീവിതരീതി പിന്നീട് ഭൂരിപക്ഷം അനുകരിക്കുകയും, ഒടുവിൽ പഴയത് പൂര്ണ്ണമായും തകര്ന്നു പോകുകയും ചെയ്യും . എന്നും സംഭവിച്ചു കൊണ്ടിരുന്നത് ഇതൊക്കെ തന്നെയാണ്



Friday, 13 June 2014

EXHUMING THE CORPSE WITHOUT MUSIC--NURI BILGE CEYLAN

For the first time I was seeing Nuri bilge ceylan’s classic, ONCE UPON A TIME IN ANATOLIA, and for the first time I understood that it is not at all necessary for a good film to be accompanied by orchestral music, especially at a time when music with all it’s power indulges in every nook and corner of a film to make it better or at many times poor. But I am not underrating the power of music, without which Angelo poulse’ classics should not have happened with such effect that it have now or I can cite many such giants who have used music such a vehicle of emotion in their monumental works. Nuri Bilge Ceylan had declined to accept the convenience of an age old attachment, and he proved that it is still possible to make it effective.
Once upon a time, in Anatolia, a murder occurred, and the officials were in search of the corpse hidden somewhere in the deserted expanse of the country side of Anatolia. The team comprised of the police chief, surgeon , some policemen and the murder suspect himself, who in his inebriated state, cannot recognize the spot where he had hidden/interred the corpse(!). the spiral roads with two or three light spots of the moving vehicles is the only thing what we view from far away . there were no other things in the vicinity. Ceylan makes every talk audible to the audience, even when the vehicles were far away. Unrealistic, but effective. During this travel, the personal life of many of them were enfolded, the daily hypocrisies , the pit falls, love and hatred and even a premonitory death was specified, which according to the surgeon should have been an example of suicide, because heart attack can also be induced by the use of certain drugs. Finally the exact spot located, the body exhumed and the other proceedings were done along with the autopsy/postmortem. Actually the final sequence was breath taking. The surgeon, standing alongside the butcher who disembowels the corpse, giving detailed notes about the disemboweled body, with some blood occasionally sprayed on to his countenance , occasionally viewing the landscape outside, wherein he sees the bereaved wife and child of the dead, departing from the premises, with the bag of dresses of the dead, supplied to them by the authorities at the time of autopsy. The film ends there.
Ceylan’s film do not have any deep intellectual contents, or heavy weight philosophies. It is simply simple and marvelous.

Friday, 6 June 2014

MISS SHEELAAVATHI

ബി എ ക്ളാസിൽ നല്ല നിലയിൽ മാർക്ക് വാങ്ങി ജയിക്കുകയും എന്നിട്ടും സുന്ദരിയായി തുടരുകയും ഇരുപതിയോന്നിനപ്പുറം പ്രായം പോകാതിരിക്കുകയും ചെയ്തിരുന്ന മിസ്‌ ശീലാവതി താഴെ പറയും പ്രകാരം ചിന്തയിലാണ്ടു.
'ബി എ ക്ക് ശേഷം എം എ പിന്നെ റീ സെർച്ച്‌ , മാഷെ പണി, അല്ലെങ്കിൽ ആപ്പീസ് പണി , ശമ്പളം പ്രതിമാസം മുപ്പതോളം. അതല്ലെങ്കിൽ മംഗലം കഴിച്ചു ആരാൻറെ ആട്ടും തുപ്പും കേട്ടുള്ള അര ബോറൻ ജീവിതം. ഇതൊക്കെ വേണോ. അതോ നല്ല രീതിയിൽ വേശ്യാ വൃത്തിയിലേക്ക്, അതായത് വൃത്തിയുള്ള വേശ്യയുടെ ജീവിതത്തിലേക്ക് ഒന്ന് മാറ്റി ചവിട്ടി പരീക്ഷിച്ചു നോക്കണോ . എല്ലാറ്റിലും കണിശക്കാരനായ കുട്ടൻ ഡോക്ടറെ പോലെ ഒരു ദിവസം പത്തു രോഗി, വലിയ ഫീസ് എന്ന നിലയിലാണെങ്കിൽ വലിയ മോശം വരില്ല'.
ഒരു വർഷത്തെ വരുമാനം മിസ്‌ ശീലാവതി മനസ്സില് കണക്കു കൂട്ടി നോക്കി. പത്തു ഗുണിതം അഞ്ചായിരം അമ്പതിനായിരം. പ്രതിമാസം 15 ലക്ഷം. പിമ്പിൻറെ കമ്മിഷനും ജോലി സംബന്ദമായ മറ്റു ചിലവുകളും ഒക്കെ കഴിഞ്ഞാലും മാസം ഒരു 13 ലക്ഷം ബാക്കി വരും. അപ്പുറത്തെ മറൈൻ എഞ്ചിനീയർ പറഞ്ഞത് പോലെ അഞ്ചു കൊല്ലം നല്ലോണം ഉണ്ടാക്കി പിന്നെ പണി മതിയാക്കി വീട്ടില് വെറുതെ ഇരുന്നു തിന്നാമല്ലോ. എനിക്കാണെങ്കിൽ അന്നേരം ഒരു ചെക്കനേയും കെട്ടി ഒന്ന് രണ്ടു പിള്ളാരെയും ഉണ്ടാക്കി ജീവിച്ചു പോകേണ്ട പ്രായം മാത്രമല്ലേ ആകുന്നുള്ളൂവല്ലോ . ഇത്രയുമൊക്കെ ചിന്തിച്ചതിനുശേഷം മിസ്‌ ശീലാവതി അടുക്കളയിൽ കറിക്ക് കുമ്പളങ്ങ അരിയുകയായിരുന്ന എക്സ് വേശ്യയും തന്റെ അമ്മയുമായ ശ്രീമതി ദാക്ഷായിണിയോട് ഇപ്രകാരം അരുളി.
'അമ്മാ ഞാൻ അമ്മയുടെ പണിക്കു തന്നെ പോകുകയാ.
ശ്രീമതി ദാക്ഷായിണി ഇത് കേട്ട് ഞെട്ടിയെങ്കിലും, തരിച്ചില്ല. കാരണം വാതമായതു കൊണ്ടു അവരുടെ ശരീരത്തിന് മുഴുവൻ എപ്പോഴും തരിപ്പായിരുന്നു.

അവർ തന്റെ അരുമയായ മകളോട് ഇങ്ങനെ മൊഴിഞ്ഞു.
മകളെ ശീലാവതി. ഞാൻ ഇങ്ങനെ കഷ്ടപ്പെട്ട് പണിയെടുത്തത് (മറ്റേ പണി) നിന്നെ ചുരുങ്ങിയത് ഒരു വാദ്ധ്യാരിണി എങ്കിലും ആക്കണം എന്ന് കരുതിയാണ്. ഈ പണി വൃത്തികെട്ട പണിയല്ലേ മോളെ. മോൾക്ക്‌ അത് വേണ്ട.

ആരാൻറെ ഗുദത്തിൽ കയ്യിട്ടു നോക്കുന്ന കുട്ടൻ ഡോക്ടറുടെ പണിയാണോ അമ്മെ നല്ലത്. മണ്ടോടി കൗസുവിന്റെ കറ പിടിച്ച പല്ല് കൈ കൊണ്ടു വൃത്തിയാക്കി കൊടുക്കുന്ന ദന്തൻ പാച്ചുവിൻറെ പണിയാണോ അമ്മെ നല്ലത്. പണിയൊക്കെ നല്ലതും ചീത്തയും ആകുന്നതു അതിൽ നിന്നുള്ള വരുമാനം നോക്കിയാണ്. പിന്നെ ഈ പണി ഇഷ്ടമില്ലാത്ത പെണ്ണുങ്ങൾ ഏതാ ഉള്ളത്

മകള് പറയുന്നതിലും കാര്യമുണ്ടെന്നു ശ്രീമതി ദാക്ഷായിണി ക്ക് തോന്നി. അവർ ഇത്രയും പറഞ്ഞു.
മോള് ഏതെങ്കിലും സ്ഥലത്ത് സ്ഥിരമായി തങ്ങാതെ വിസിറ്റിംഗ് പ്രൊഫസർ മാരെ പോലെ പല പല കേന്ദ്രങ്ങളിൽ പോയി ജോലി ചെയ്യുന്നതല്ലേ കൂടുതൽ നല്ലത്. കഴിയുന്നതും സ്വന്തം നാട് ഒഴിവാക്കി ദൂര സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതല്ലേ നല്ലത്.

സ്വന്തം അമ്മയുടെ അപാര ബുദ്ധിയിൽ മിസ്‌ ശീലാവതി അതിശയിച്ചു പോയി. സ്ഥിരമായി അടിയിൽ കിടക്കുന്നവർക്ക് കാര്യങ്ങളുടെ അടിത്തട്ടു വരെ കൃത്യമായി കാണാൻ പറ്റുമെന്ന് അമ്മ എപ്പോഴും പറയാറുള്ളത് മിസ്‌ ശീലാവതി അന്നേരം ഓർത്തു


*******************************************************************************************************************************

പാളങ്ങളോട് ഇണ ചേർന്ന് , കിതച്ചു കിതച്ചു മുന്നോട്ടു പാഞ്ഞ വണ്ടി ഒടുവിൽ സീ എസ് ടീ യിൽ രതി മൂർച്ചയുടെ ആലസ്യത്തിൽ തളർന്നു ഉറങ്ങി. തന്നിലെ പ്രളയങ്ങൾ പ്ലാറ്റ് ഫോമിലേക്ക് ഒഴിക്കികളഞ്ഞു അടുത്ത ഊഴം കാത്തു അവൾ അവിടെ തന്നെ കിടന്നു.

സീ എസ് ടീ യിടെ ആൾ തിരക്ക് കണ്ടപ്പോൾ മിസ്‌ ശീലാവതിയോടു കോരി തരിച്ചു പോയി. അടുത്ത കാലത്തായി താൻ ഇങ്ങനെയാണ്. മനസ്സിനിനങ്ങുത്‌ എന്ത് കണ്ടാലും കോരി തരിച്ചു പോകും. നാലഞ്ചു വര്ഷത്തേക്ക് വേണ്ട ഇടപാടുകാർ വേണ്ടുവോളം ഈ പ്ലാറ്റ്ഫൊമിൽ മാത്രം നിറഞ്ഞു നിൽക്കുന്നെങ്കിൽ പുറത്തിറ ങ്ങിയാലുള്ള സ്ഥിതി എന്തായിരിക്കും. അമ്മ പറഞ്ഞ പിമ്പൻ ടോടി യുടെ വീട്ടില് കഴിയുന്നതും വേഗം എത്തി ജോലി ഇന്ന് തന്നെ തുടങ്ങിയാലോ എന്ന് മിസ്‌ ശീലാവതി മനസ്സിൽ കരുതി , ഹാൻഡ്‌ ബാഗിൽ നിന്ന് അമ്മ തനിക്കു എഴുതി തന്ന മേൽവിലാസം പുറത്തെടുത്തു ഇപ്രകാരം വായിച്ചു.
എം ടോടി
കസ്റ്റമർ റിലേഷൻ ഓഫീസർ
2 ക്രോസ് 238
ഡോമ്പി വില്ലി ഈസ്റ്റ്‌

പേര് കേട്ടിട്ട് മറാട്ടി ആണെന്ന് തോന്നുന്നു. അമ്മയുടെ ഒരു പഴയകാല സുഹൃത്ത്‌ എന്നല്ലാതെ മറ്റൊന്നും അമ്മ പറഞ്ഞില്ല. ഈ തൊഴിലിൽ അങ്ങനെ ആളിന്റെ പ്രവൃത്തിയോ നാടോ വീടോ കുലമോ അന്വേഷിക്കരുതെന്നു പോരുമ്പോൾ അമ്മ ഒരു ഉപദേശവും തന്നിരുന്നതിനാൽ പിന്നെ അതിനെ കുറിച്ച് കൂടുതൽ ഒന്നും ചോദിച്ചില്ല.

കാളിംഗ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു കൃശഗാത്രനായ ഒരു താടിക്കാരൻ പുറത്തു വന്നു. ആകപ്പാടെ ഒരു ബുദ്ധി ജീവിയുടെ ഒരു ലുക്ക്‌. ബുദ്ധിയൊന്നും ആവശ്യമില്ലാത്തെടത് എന്തിനൊരു ബുദ്ധി ജീവി എന്ന് ചിന്തിച്ചപ്പോഴേക്കും അയാളുടെ ചോദ്യം വന്നു. ' കോൻ ഹായ് ?

എം . ടോടി കോ ധോക്നെ ആയ ഹായ്?

മലയാളിയാണ് അല്ലെ.

എങ്ങനെ മനസ്സിലായി.

ഹിന്ദി കേട്ടപ്പോൾ മനസ്സിലായി. എല്ലാ ഭാഷക്കാരോടും സംസാരിച്ചു സംസാരിച്ചു ഇപ്പോൾ ഒരാള് ഏതു ഭാഷ സംസാരിച്ചാലും അയാളുടെ നാടെവിടെ വീടെവിടെ എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും. ഈ എം ടോടി ഞാൻ തന്നെയാണ്. എന്താണ് വന്നത്


ബാഗിൽ നിന്ന് അമ്മ എഴുതിയ കത്തെടുത്തു മിസ്റ്റർ ടോടി യുടെ കയ്യിൽ കൊടുത്തു മിസ്‌ ശീലാവതി ഇങ്ങനെ പറഞ്ഞു.

പേര് കേട്ടിട്ട് ഒരു മറാട്ടിയാനെന്നു കരുതി. നാടും വീടും ചോദിക്കരുതെന്ന് അമ്മ പറഞ്ഞു. എങ്കിലും ചോദിക്കുകയാ . ഏതു നാട്ടുകാരനാ.

ഞാനും നിങ്ങളുടെ നാട്ടുകാരൻ തന്നെയാ. നിങ്ങൾ എന്നെ മണ്ടോടി എന്ന് വിളിച്ചാൽ മതി. ശരിയായ പേരിൽ ഒരു കഷണം കൂടി ഉണ്ട്. അത് ഞാൻ ഈ പണിയിൽ ഉപയോഗിക്കാറില്ല.


ഉച്ച ഭക്ഷണം മണ്ടോടി അവിടെ തന്നെ തയ്യാറാക്കിയിരുന്നു. ഊണ് കഴിക്കാനിരുന്നപ്പോൾ തന്റെ മനസ്സില് ഏറെ നേരമായി നീറി പടർന്ന ഒരു സംശയം മിസ്‌ ശീലാവതി മണ്ടോടി യുടെ മുന്നിൽ അവതരിപ്പിച്ചു.

മിസ്റ്റർ മണ്ടോടി. ഞാൻ തീവണ്ടിയിൽ ഇങ്ങോട്ട് വരുന്ന വേളയിൽ പുരുഷന്മാരുടെ ഭോഗിയിൽ ആയിരുന്നു കയറിയത്. എവിടെയും പോലെ അവിടെയും നല്ല തിരക്കായിരുന്നു. പക്ഷെ ഒരു മണിക്കൂറ് നേരത്തെ യാത്രക്കിടയിൽ ആരെങ്കിലും എന്നെ നുള്ളുകയോ തടവുകയോ ചെയ്തില്ല. തലശ്ശേരിയിൽ ആയിരുന്നെങ്കിൽ ഈ ഒരു മണിക്കൂറിനിടയിൽ ചുരുങ്ങിയത് ഒരു പത്തു കൈകളെങ്കിലും എന്റെ ശരീരത്തിലൂടെ ഓടി നടന്നേനെ. ഇനി ഈ ബോംബെക്കാര് മുഴുവൻ ഭയങ്കര ഡീസന്റ് ആണെന്ന് വരുമോ. നമ്മുടെ കച്ചോടം പോളിയുമോ മിസ്റ്റർ മണ്ടോടി.

അട്ടഹാസത്തോട്‌ അടുക്കുന്ന ഒരു ചിരിയായിരുന്നു അതിനുള്ള ഉത്തരം. മണ്ടോടി തുടർന്നു:-

'അതാതു ജോലി അതാതിന്റെ നേരത്ത്. അതാണ്‌ നമ്മൾ ബോംബെകാരുടെ രീതി. യാത്ര ചെയ്യുമ്പോൾ യാത്ര. മറ്റേതിന്റെ സമയത്ത് മറ്റേതു. രണ്ടു പ്രവൃത്തികൾ തമ്മിൽ നമ്മൾ കൂട്ടി കുഴാക്കാറില്ല. അത് കൊണ്ടുള്ള ഗുണം എന്തെന്നാൽ ജോലി പരമാവധി ശ്രദ്ധയോടെ ചെയ്യാൻ പറ്റും എന്നുള്ളതാണ്. ഒരു സ്ഥലത്ത് ആവശ്യമുള്ള ജോലി, അത് ആവശ്യ മില്ലാത്ത മറ്റൊരിടത്ത് ചെയ്താൽ, ആ ജോലി ആവശ്യമുള്ളിടത്ത് പിന്നീട് ആ ജോലി ചെയ്യാൻ നമുക്ക് താല്പര്യം തോന്നാറില്ല. ബസ്സിൽ നുള്ളി നടക്കുന്നവൻ വീട്ടിൽ ആവശ്യ സമയത്ത് ഭാര്യയെ നുള്ളാൻ മറന്നു പോകുന്നത് അത് കൊണ്ടാണ്. പല ദാമ്പത്യ ബന്ധങ്ങളും തകർന്നു പോകുന്നത് അത് കൊണ്ടു കൂടിയാണ്.'

ഭക്ഷണം കഴിച്ചു കൈ കഴുകി വന്ന മണ്ടോടി അലമാരയിൽ നിന്ന് ഒരു ഫയലും അതോടൊപ്പം ഒരു അപേക്ഷാ ഫോമും എടുത്തു ശീലാവതിക്ക് നേരെ നീട്ടി കൊണ്ടു പറഞ്ഞു. നാല് ഫോട്ടോ കൾ വേണം. രണ്ടെണ്ണം പാസ്പോർട്ട് സൈസും രണ്ടെണ്ണം ഫുൾ സൈസും. അപേക്ഷാ ഫോം രണ്ടെണ്ണം പൂരിപ്പിച്ചു അവ രണ്ടിലും ഒപ്പിട്ടു ഫോട്ടോകൾ അതാതു സ്ഥലങ്ങളിൽ ഒട്ടിക്കുക.

ഇതെന്തിനാ രണ്ടു അപേക്ഷ. മിസ്‌ ശീലാവതി സംശയം ചോദിച്ചു 

ഒന്ന് മുലുണ്ടിലെ നമ്മുടെ സബ് ഏജന്റിനു കൊടുക്കാനാ.' മണ്ടോടി സംശയം തീർത്തു കൊടുത്തു. 

അപ്പോൾ ഫുൾ സൈസ് ഫോട്ടോയോ ?

എന്റെ കുട്ടീ മുഖം കൊണ്ടല്ലല്ലോ നമ്മൾ ജോലി ചെയ്യുന്നത് ? മണ്ടോടി ഒരു തമാശ പറഞ്ഞു ചിരിച്ചു. മിസ്‌. ശീലാവതിക്കും ചിരിക്കാതെ നിവൃത്തിയില്ല എന്ന് വന്നു. 

മണ്ടോടി യുടെ വീട്ടിൽ തന്നെയായിരുന്നു മുറി ഒരുക്കിയത്. രണ്ടാമത്തെ നിലയിൽ വിശാലമായ ഒരു മുറി. രണ്ടാൾക്ക്‌ കിടക്കാവുന്ന ഒരു വലിയ കട്ടിൽ, ഒരു വലിയ ചുമരലമാര , ഭംഗിയായി ടയിലുകൾ പാകിയ കുളിമുറി, കപ്പ്‌ ബോർഡിൽ ഒരു വലിയ ടീ വീ, വശത്ത് ഒരു ഫ്രിഡ്ജ്‌.  കൂട്ടിനു വന്ന മണ്ടോടി യോട് സംശയത്തോടെ ചോദിച്ചു. 'ഇത് തന്നെ ആകുമോ എന്റെ മുറി'
 അതെ ഇവിടെ ഉള്ള കാലത്തോളം ഇത് തന്നെ മുറി. പക്ഷെ ഈ മുറിയിൽ വച്ച് കച്ചവടം നടത്താൻ ഞാൻ ആരെയും അനുവദിക്കാറില്ല.  ഒരു വീടിന്റെ പരിപാവനത ഞാൻ ഇവിടെ കാത്തു സൂക്ഷിക്കാറുണ്ട്.  വ്യവസായശാലയായി ഉപയോഗിക്കാവുന്ന ഒരു വീട് ജനാലയിലൂടെ നോക്കിയാൽ അപ്പുറത്ത് കാണാം.  അവിടെ പക്ഷെ ആരും താമസമില്ല.  ആവശ്യമുള്ളപ്പോൾ മാത്രം തുറക്കും.

മണ്ടോടി കുറെ കാലമായോ ഇവിടെ വന്നിട്ട്.  ഓ അല്ല ഈ പണി തുടങ്ങിയിട്ട് '. മണ്ടോടി യുടെ മനോഭാവം അറിയാൻ വേണ്ടി മിസ്‌ ശീലാവതി ഒന്ന് മുട്ടി നോക്കി.

കുട്ടീ ഇരുപതാമത്തെ വയസ്സിലാണ് ഞാനീ പണി തുടങ്ങിയത്.  പ്രാരംഭ ഘട്ടത്തിൽ ഞാനൊരു ഭോഗിയായിരുന്നെക്കാം. പക്ഷെ ഞാൻ ഇന്ന് ഒരു യോഗിയെ പോലെ ആണ്. ഒരു ഭോഗിയും യോഗിയും തമ്മിലുള്ള അകലം വളരെ ചെറുതാണ്.  നിങ്ങൾക്ക് നല്ല യാത്രാ ക്ഷീണമുണ്ട്. കഴിയുന്നതും വേഗം ഉറങ്ങാൻ നോക്കുക. ബാക്കി കാര്യങ്ങൾ നമുക്ക് രാവിലെ സംസാരിക്കാം.


മണ്ടോടി യാത്രയായപ്പോൾ മിസ്‌ ശീലാവതി താൻ കൂടെ കൊണ്ടു വന്നിരുന്ന വലിയ പെട്ടി തുറന്നു അതിലെ സാധനങ്ങൾ ഓരോന്നോരോന്നായി പുറത്തെടുത്തു കട്ടിലിൽ വച്ചു. ഇങ്ങു പോരുമ്പോൾ അമ്മ കൊടുത്തയച്ച അച്ചാറും പപ്പടവും കുറച്ചപ്പുറതെക്ക് മാറ്റി വച്ചു. അവയൊക്കെയും നാളെ മണ്ടോടിക്ക് കൊടുക്കുവാനായി അമ്മ തന്നതാണ്.  പെട്ടിയിൽ നിന്ന് പുറത്തേക്കെടുത്ത തന്റെ പഴയ കാല കാമുകനായ ബാബുവിന്റെ  ഫോട്ടോ തന്റെ നല്ല കാലത്തിന്റെ ഓർമ്മ കുറിപ്പ് പോലെ എന്നെന്നും ഈ മേശക്കു മുകളിൽ തന്നെ കിടക്കട്ടെ എന്ന് അവൾ തീരുമാനിച്ചു. ഉറങ്ങാൻ കിടന്നപ്പോൾ തന്റെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. താൻ വളർന്നു വന്ന നാടോ, തന്നെ വളർത്തിയ അമ്മയോ , ഒന്നും. പെട്ടന്ന് ഭൂമിയിൽ ജനിച്ചു വീണ ഒരു വലിയ കുട്ടിയാണ് താൻ എന്ന് മിസ്‌ ശീലാവതിക്ക് തോന്നി.