നമ്മുടെ ജന സംഖ്യയിൽ മുപ്പതു കോടിയിൽ അധികം ജനങ്ങൾ ശരിയായ രീതിയിൽ ഭക്ഷണം കിട്ടാതെ ജീവിക്കുന്നു എന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അർഥം അവര്ക്ക് കൂലി കിട്ടാൻ വേണ്ട തൊഴിലുകൾ ഇല്ല എന്നാണോ. അല്ലെങ്കിൽ ഭക്ഷണം വാങ്ങാൻ മാത്രമുള്ള വരുമാനം ഇല്ല എന്നാണോ. അതുമല്ലെങ്കിൽ ഭക്ഷണത്തിന്റെ വില അവര്ക്ക് കൊടുക്കാൻ പറ്റുന്നതിലും കൂടുതലാണ് എന്നാണോ. ഒരു തരത്തിൽ നോക്കിയാൽ പട്ടിണിയുടെ കാരണം ഇത് ഏതും ആകാം. ഒരു ഉദാഹരണത്തിന് വേണ്ടി നാം ഈ മുപ്പതു കോടി ജനങ്ങൾക്കും നമ്മുടെ ഭരണ കൂടം പറയുന്ന ഏറ്റവും കുറഞ്ഞ കൂലി കൊടുക്കാൻ തീരുമാനിച്ചു എന്ന് ധരിക്കുക. അത് 150 രൂപയാണ് എന്ന് ധരിക്കുക. അപ്പോൾ എന്ത് സംഭവിക്കും. ഈ പട്ടിണി പാവങ്ങൾ ഒക്കെയും ഭക്ഷണം കഴിക്കാൻ തുടങ്ങും. പക്ഷെ നമ്മുടെ ഭക്ഷണത്തിന്റെ അളവ് പഴയത് പോലെ തന്നെ ആണെങ്കിൽ ശരിക്കും ഭക്ഷണം കഴിച്ചു പോകുന്ന ബാക്കിയുള്ള 90 കോടി ജനങ്ങളിൽ പലർക്കും ശരിയായ രീതിയിൽ ഭക്ഷണം കിട്ടാതെ വരും. ശരിയല്ലേ. പക്ഷെ ഈ 90 കോടി, കൂടുതൽ വരുമാനമുള്ള ഒരു വിഭാഗമാണ്. അവൻ ഭക്ഷണത്തിന് കൂടുതൽ പണം കൊടുക്കാൻ തയ്യാരുള്ളവൻ ആണ്. അപ്പോൾ ഈ ഒരു കാരണം കൊണ്ടു ഭക്ഷണത്തിന്റെ വില കൂടുകയും, മുൻപ് അത് കഴിക്കാൻ ആവാതവന്, ഇനിയും അത് കഴിക്കാൻ ആവാത്ത നില വന്നു ചേരുകയും ചെയ്യുന്നു. അപ്പോൾ ഇതിൽ നിന്ന് നാം മനസ്സിലാക്കുന്നത് മേലെ പറഞ്ഞ ഈ 30 കോടി പട്ടിണി കിടക്കുന്നതിനു കാരണം അതിനു മാത്രം ഭക്ഷണം ഇവിടെ ഇല്ലാത്തത് കൊണ്ടാണ്. അതായത് ഇന്നും നമ്മുടെ നാട്ടിൽ ഭക്ഷണ സ്വയം പര്യാപ്തത വന്നു ചെര്ന്നിട്ടില്ല എന്ന് അർഥം.
ജനങ്ങളുടെ പട്ടിണി മാറ്റാൻ ഒരു വഴി മാത്രമേ ഉള്ളൂ. അത് ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യ വിഭവങ്ങൾ ഉല്പാദിപ്പിക്കൽ ആണ്. അതായത് കൃഷി. പക്ഷെ എന്ത് കൊണ്ടു ഇവിടെ അത് സംഭവിക്കുന്നില്ല. ഏതോ ഒരു നവീന സാമ്പത്തിക വിദഗ്ദൻ അതിന്റെ ഉത്തരം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരും തിന്നുന്നത് വരെ കാത്തു നിന്നിരുന്നു എങ്കിൽ ഇവിടെ കമ്പ്യൂട്ടർ എന്ന യന്ത്രം വരാൻ താമസിച്ചു പോകുമായിരുന്നു എന്ന്. അതായത് ഭക്ഷണം ഉണ്ടാക്കാൻ നൂറു പേര് ആവശ്യമായ ഇടത്ത് നിന്ന് നാം അമ്പതു പേരെ പിൻ വലിച്ചു അവരോടു കമ്പ്യൂട്ടർ ഉണ്ടാക്കാൻ പറയുകയാണ്. അങ്ങനെ കൃഷി പണിയിൽ നിന്ന് മോചിതരായി കമ്പ്യൂട്ടർ ഉണ്ടാക്കാൻ അമ്പതു പേര് പോയപ്പോൾ കുറവ് വന്ന ഭക്ഷണമാണ് ആരെയൊക്കെയോ പട്ടിണിക്കാർ ആക്കിയത്. അതായത് ഭക്ഷണ സ്വയം പര്യാപ്തതക്ക് മുൻപേ നാം പടുത്തുയർത്തുന്ന ഏതൊരു വ്യവസായവും പട്ടിണിക്കാരുടെ സംഖ്യ കൂട്ടും. വ്യവസായങ്ങൾ ഇവിടെ അനേകർക്ക് തൊഴിലുകൾ തന്നേക്കാം. പക്ഷെ അതിനു സമാന്തരമായി തിന്നാൻ കിട്ടാതവന്റെ എണ്ണം കൂടി കൊണ്ടെ ഇരിക്കും.
ഇതൊന്നും അല്ലാതെ മറ്റൊരു ആഘാതവും കൂടി ഇനി നമുക്ക് പ്രതീക്ഷിക്കാം. നമ്മുടെ കാര്ഷിക വിഭവങ്ങൾക്ക് നമ്മുടെ രാജ്യത്തിന്റെ പുറത്തും ആവശ്യക്കാർ ഉണ്ടായേക്കാം. ഇതിന്റെ സാമ്പത്തിക ശാസ്ത്രം എന്ത് എന്ന് ഞാൻ എന്റെ കയറ്റുമതി എന്ന ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. പട്ടിണി കാരുടെ എണ്ണം കൂടാൻ നമുക്ക് ഒരു പുതിയ കാരണം കൂടെ കിട്ടാൻ പോകുന്നു എന്ന് അർഥം. പക്ഷെ വേണ്ടുവോളം മനുഷ്യാദ്ധ്വാനവും, വേണ്ടു വോളം കൃഷി ഭൂമിയും ഉള്ള ഇടത്ത്, എല്ലാ മനുഷ്യാധ്വാനങ്ങളെയും (വെറുതെ കിടക്കുന്ന ) സ്വരൂപിച്ചു പ്രവര്ത്തന ക്ഷമ മാക്കിയാൽ ഇവിടത്തെ പട്ടിണി നമുക്ക് ഇല്ലാതാക്കാൻ ആവില്ലേ. പറ്റില്ല. കാരണം. കൃഷിയിൽ നാം നടത്താൻ ഈ ഉദ്ദേശിക്കുന്ന ഈ അത്യുല്പാദനം, ആത്യന്തികമായി കാര്ഷിക വിളകളുടെ വില കുറയ്ക്കും. അപ്പോൾ അതിന്റെ ഉത്പാദകന് രണ്ടു വഴികൾ മാത്രമേ ഉള്ളൂ. ഒന്ന് ഉല്പാദനം കുറച്ചു കൊണ്ടു വില കൂടാനുള്ള സാഹചര്യം ഒരുക്കുക. അല്ലെങ്കിൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറയ്ക്കുക. ഇതിൽ രണ്ടും നാം പയറ്റി യിട്ടുണ്ട്. എത്രയോ ഭൂമികൾ തരിശായി നില നിർത്തുകയോ ഭക്ഷ്യ കൃഷിക്ക് വേണ്ടി അല്ലാതെ ഉപയോഗിക്കുകയോ ചെയ്യുക. രണ്ടാമതെത് കൂലി കുറയ്ക്കുക. രണ്ടിന്റെയും അന്ത്യ ഫലം ഒന്ന് തന്നെ. ഉല്പന്നങ്ങളുടെ വില കൂടുന്നതിനും, കൂലി കുറയുന്നതിനും പ്രായോഗിക തലത്തിൽ ഒരു ഫലം മാത്രമേ ഉള്ളൂ. പട്ടിണി.
ജനങ്ങളുടെ പട്ടിണി മാറ്റാൻ ഒരു വഴി മാത്രമേ ഉള്ളൂ. അത് ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യ വിഭവങ്ങൾ ഉല്പാദിപ്പിക്കൽ ആണ്. അതായത് കൃഷി. പക്ഷെ എന്ത് കൊണ്ടു ഇവിടെ അത് സംഭവിക്കുന്നില്ല. ഏതോ ഒരു നവീന സാമ്പത്തിക വിദഗ്ദൻ അതിന്റെ ഉത്തരം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരും തിന്നുന്നത് വരെ കാത്തു നിന്നിരുന്നു എങ്കിൽ ഇവിടെ കമ്പ്യൂട്ടർ എന്ന യന്ത്രം വരാൻ താമസിച്ചു പോകുമായിരുന്നു എന്ന്. അതായത് ഭക്ഷണം ഉണ്ടാക്കാൻ നൂറു പേര് ആവശ്യമായ ഇടത്ത് നിന്ന് നാം അമ്പതു പേരെ പിൻ വലിച്ചു അവരോടു കമ്പ്യൂട്ടർ ഉണ്ടാക്കാൻ പറയുകയാണ്. അങ്ങനെ കൃഷി പണിയിൽ നിന്ന് മോചിതരായി കമ്പ്യൂട്ടർ ഉണ്ടാക്കാൻ അമ്പതു പേര് പോയപ്പോൾ കുറവ് വന്ന ഭക്ഷണമാണ് ആരെയൊക്കെയോ പട്ടിണിക്കാർ ആക്കിയത്. അതായത് ഭക്ഷണ സ്വയം പര്യാപ്തതക്ക് മുൻപേ നാം പടുത്തുയർത്തുന്ന ഏതൊരു വ്യവസായവും പട്ടിണിക്കാരുടെ സംഖ്യ കൂട്ടും. വ്യവസായങ്ങൾ ഇവിടെ അനേകർക്ക് തൊഴിലുകൾ തന്നേക്കാം. പക്ഷെ അതിനു സമാന്തരമായി തിന്നാൻ കിട്ടാതവന്റെ എണ്ണം കൂടി കൊണ്ടെ ഇരിക്കും.
ഇതൊന്നും അല്ലാതെ മറ്റൊരു ആഘാതവും കൂടി ഇനി നമുക്ക് പ്രതീക്ഷിക്കാം. നമ്മുടെ കാര്ഷിക വിഭവങ്ങൾക്ക് നമ്മുടെ രാജ്യത്തിന്റെ പുറത്തും ആവശ്യക്കാർ ഉണ്ടായേക്കാം. ഇതിന്റെ സാമ്പത്തിക ശാസ്ത്രം എന്ത് എന്ന് ഞാൻ എന്റെ കയറ്റുമതി എന്ന ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. പട്ടിണി കാരുടെ എണ്ണം കൂടാൻ നമുക്ക് ഒരു പുതിയ കാരണം കൂടെ കിട്ടാൻ പോകുന്നു എന്ന് അർഥം. പക്ഷെ വേണ്ടുവോളം മനുഷ്യാദ്ധ്വാനവും, വേണ്ടു വോളം കൃഷി ഭൂമിയും ഉള്ള ഇടത്ത്, എല്ലാ മനുഷ്യാധ്വാനങ്ങളെയും (വെറുതെ കിടക്കുന്ന ) സ്വരൂപിച്ചു പ്രവര്ത്തന ക്ഷമ മാക്കിയാൽ ഇവിടത്തെ പട്ടിണി നമുക്ക് ഇല്ലാതാക്കാൻ ആവില്ലേ. പറ്റില്ല. കാരണം. കൃഷിയിൽ നാം നടത്താൻ ഈ ഉദ്ദേശിക്കുന്ന ഈ അത്യുല്പാദനം, ആത്യന്തികമായി കാര്ഷിക വിളകളുടെ വില കുറയ്ക്കും. അപ്പോൾ അതിന്റെ ഉത്പാദകന് രണ്ടു വഴികൾ മാത്രമേ ഉള്ളൂ. ഒന്ന് ഉല്പാദനം കുറച്ചു കൊണ്ടു വില കൂടാനുള്ള സാഹചര്യം ഒരുക്കുക. അല്ലെങ്കിൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറയ്ക്കുക. ഇതിൽ രണ്ടും നാം പയറ്റി യിട്ടുണ്ട്. എത്രയോ ഭൂമികൾ തരിശായി നില നിർത്തുകയോ ഭക്ഷ്യ കൃഷിക്ക് വേണ്ടി അല്ലാതെ ഉപയോഗിക്കുകയോ ചെയ്യുക. രണ്ടാമതെത് കൂലി കുറയ്ക്കുക. രണ്ടിന്റെയും അന്ത്യ ഫലം ഒന്ന് തന്നെ. ഉല്പന്നങ്ങളുടെ വില കൂടുന്നതിനും, കൂലി കുറയുന്നതിനും പ്രായോഗിക തലത്തിൽ ഒരു ഫലം മാത്രമേ ഉള്ളൂ. പട്ടിണി.