Sunday, 24 September 2017

കടൽ കടക്കുന്ന തൊഴിൽ/വിഭവങ്ങൾ

ദുബായിയെ നോക്കുക. എണ്ണയില്ലാതായാൽ അവിടെ ഒന്നുമില്ല.  ഏകദേശം ഇന്നത്തെ അവസ്ഥ.  കാടും മേടും ഒന്നുമില്ല.  അത് ഇന്ന് ഒരു സുഖവാസ  കേന്ദ്രം പോലെ ആണ്.  അത്രയേ ഉളളൂ.  താങ്ങാൻ പ്രകൃതി വിഭവങ്ങൾ ഉള്ള മറ്റൊരിടം വേണം.  അദ്ധ്വാന ശേഷിയും തൊഴിൽ നിപുണതയും കപ്പലിൽ കയറ്റി കൊണ്ട് പോകാൻ കഴിയാത്ത വസ്തുക്കൾ അല്ല.  ഇത്ര കാലവും അത് അങ്ങനെ ആയിരുന്നു.  ഇപ്പോൾ അത്രയും ചിലവിന്റെ ആവശ്യമുണ്ടോ എന്ന് അവര് ചോദിക്കാൻ തുടങ്ങി..  കടൽ കടത്തി കൊണ്ട് വന്നാൽ അവനു ജീവിക്കാൻ വേണ്ട കൂലി കൊടുക്കണം.  നാട്ടിൽ തന്നെ ആയാൽ ആ കൂലി തുച്ഛമായ കൂലി ആണെന്ന് സായിപ്പിന് മനസ്സിലായി.  പോരാത്തതിന് പ്രകൃതി വിഭവങ്ങൾ കപ്പലിൽ കയറ്റി തങ്ങളുടെ നാട്ടിൽ എത്തിക്കേണ്ടതിന്റെ ചിലവും കുറഞ്ഞു കിട്ടി.  പെട്രോൾ ഡീസൽ എന്നിവ അമേരിക്കയിൽ വെറുതെ കിട്ടുന്ന വസ്തുക്കൾ പോലെ ആണെന്ന് ഒരിക്കൽ അവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു.  കാരണം മൂന്നാം ലോകത്തു നിന്ന് അത് ഏകദേശം വെറുതെ കിട്ടും.  അമേരിക്കയിൽ  ൦.70 ഡോളറിനു  കിട്ടുന്ന ഈ വസ്തു ഏതു ദരിദ്രനും തന്റെ വരുമാനത്തിന്റെ ചെറിയ അംശം കൊണ്ട് വാങ്ങാവുന്ന വസ്തു ആണ്.  അത് കൊണ്ട് ആ വസ്തു അവര് റോഡിൽ ഒഴുക്കുന്നു.  ലോകത്തു ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 24 ശതമാനവും അവർ ഉപഭോഗിക്കുന്നു .  ലോക ജന സംഖ്യയുടെ വെറും ആറു ശതമാനം മാത്രം ഉള്ളവർ.  ലോകത്തു ബലം നിശ്‌ചയിച്ചതു എന്നും ആയുധങ്ങൾ തന്നെ ആയിരുന്നു.  അത് കൂടുതൽ ഉള്ളവൻ എന്നും ജേതാവ് തന്നെ ആണ്.  ഒന്നാം ലോകം ഇന്ന് വലിയ തോതിൽ ആയുധങ്ങൾ നിർമിക്കുന്നത് രണ്ട് ഉദ്ദേശത്തോടു കൂടി ആണ് എന്ന് ഞാൻ വിചാരിക്കുന്നു .  ഒന്ന് വിൽപ്പനയിലൂടെ മൂന്നാം ലോകത്തെ വിദേശ നാണയത്തിന്റെ  ആവശ്യക്കാരാക്കി നില നിർത്തുക.   മറ്റൊന്ന്എന്നെങ്കിലും ആവശ്യം വന്നാൽ അവ ഉപയോഗിക്കുക.

നാണയം ലോകത്തെ കീഴടക്കുന്നത് എങ്ങനെ എന്ന് ആഴത്തിൽ പഠിക്കേണ്ട വിഷയം ആണ് എന്ന് ഞാൻ കരുതുന്നു.  ഗുപ്തമായ രീതികളിൽ ആണ് നാണയം പ്രവർത്തിക്കുന്നത്.  പണ്ട് കാലത്തു തോക്കു ചെയ്ത കാര്യം ഇന്ന് അവ അതി വിദഗ്ദമായി നടത്തുന്നു.

അമേരിക്കയിൽ നിന്ന് ഒരു സാധാരണ മനുഷ്യൻ സഞ്ചാരി ആയി ഇവിടെ എത്തിയാൽ അയാൾക്ക് അവിടെ ഒരു മാസം കിട്ടുന്ന കൂലി കൊണ്ട് ഇവിടെ ഒരു വര്ഷം ജീവിക്കാം.  അതാണ് നാണയത്തിന്റെ കളി.  നമ്മൾ അതിനെ വിദേശ വിനിമയ നിരക്കിലെ അന്തരം എന്ന് ഓമന പേര് വിളിച്ചു സത്യം കാണാതെ പോകുന്നു.

ഇന്നാളു എന്റെ ഒരു സുഹൃത്ത് ഒരു തമാശ പറഞ്ഞു.  ഒരു സായിപ്പിനോട്.  നിങ്ങൾ ഇവിടെ ബീഫ് കഴിക്കാൻ വരേണ്ട കാര്യമില്ല.  നാം അത് ചുളു വിലക്ക് അങ്ങോട്ട് അയച്ചു തരുന്നുണ്ടല്ലോ എന്ന്. അവിടെ കിട്ടാത്തത് കഴിക്കാൻ ഇങ്ങോട്ടു വന്നോളൂ  എന്ന്.  കയറ്റുമതി എന്നത് ഒരർത്ഥത്തിൽ നമ്മുടെ വിഭവങ്ങൾ ചുളു വിലക്ക് കടത്തി കൊണ്ട് പോകുന്ന പരിപാടി ആയി പോയിരിക്കുന്നു.

വിഷയത്തിൽ നിന്ന് കുറെ ഏറെ അകന്നു പോയി എന്ന് തോന്നുന്നു.  എന്നാലും ഇവിടെ പറഞ്ഞതുമായി എന്തോ ഒരു വിദൂര ബന്ധം ഉള്ളത് പോലെ തോന്നി.

പ്രകൃതിയെ സംരക്ഷിക്കുക എന്നുള്ളത് പ്രാഥമികമായ കാര്യമാണ്.  കാരണം പ്രകൃതി ഇല്ലാതെ നമ്മൾ ഇല്ല.  അതി വ്യാവസായികത,  അത്യത്പാദനം എന്നിവ പ്രകൃതി നാശത്തിന് കൂട്ട് നിൽക്കുന്ന അവസ്ഥകൾ ആണ്.  നിതാന്ത വളർച്ച ലോകത്തിനെ രക്ഷപ്പെടുത്തും എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു പ്രകൃതിയെ രക്ഷപ്പെടുത്താൻ ബുദ്ധി മുട്ടാവും.  ഘന വ്യവസായങ്ങൾ ലോകത്തെ നശിപ്പിക്കുക തന്നെ ചെയ്യും എന്ന് യുക്തി യുക്തം സമര്ഥിച്ച ഗവേഷകർ ഉണ്ട്.

No comments:

Post a Comment