കോളേജിൽ പഠിക്കുന്ന കാലത്തു ഒരിക്കൽ , തലശേരിയിലെ പ്രഭാ ടാക്കീസിൽ ഏതോ ഒരു സിനിമയുടെ സെക്കൻഡ് ഷോക്ക് ടിക്കറ്റെടുക്കാൻ വേണ്ടി ക്യുവിൽ നിന്ന നമ്മൾ , ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു. രണ്ട് മൂന്നു പേര് തിയേറ്ററിന്റെ ഉള്ളിൽ നിന്ന് ഒരു പെൺ കുട്ടിയെ താങ്ങി എടുത്തു കൊണ്ട് പുറത്തേക്കു വരുന്നു. സാമാന്യം നല്ല തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട്, ക്യുവിൽ നിൽക്കുന്ന എല്ലാവരും, തങ്ങളുടെ ക്യു പൊസിഷൻ തെറ്റാത്ത തരത്തിൽ, വലിഞ്ഞു നോക്കാൻ തുടങ്ങിയപ്പോൾ , താങ്ങികളിൽ ഒരാള് ഇങ്ങനെ പറഞ്ഞു 'പേടിക്കാൻ ഒന്നുമില്ല. സിനിമയിലെ ഒരു രംഗം കണ്ട് ബോധം കെട്ടു വീണതാണ്' എന്ന്. അക്കാലത്തു സിനിമയിലെ രംഗങ്ങൾക്ക് കണ്ട് പെൺ കുട്ടികൾ ബോധം കെട്ടു വീഴുന്നത് ഒരു നിത്യ സംഭവമായിരുന്നു. അത്രക്കും ചഞ്ചല മനസ്കരോ, അല്ലെങ്കിൽ വിഷാദം തളം കെട്ടി നിൽക്കുന്നവരോ ആയിരുന്നു അന്നത്തെ പല സ്ത്രീകളും. പുരുഷന്മാരുടെ കാര്യം അന്നും ഇന്നത്തെ പോലെ തന്നെ ആയിരുന്നു. ബോധക്കേടല്ല , ഇനി ആള് ചത്ത് പോയി എന്ന് അറിഞ്ഞാലും ക്യു പോലും തെറ്റിക്കാത്ത ദുഷ്ടന്മാർ. നമുക്ക് കാര്യത്തിലേക്കു കടക്കാം. ഈ ബോധം കെടലിനു സാക്ഷികളായ, സിനിമാ ആസ്വാദകരും, ക്യു നിൽപ്പുകാരും ആയ നമ്മിൽ ഏവരിലും ആ നേരത്തു അവാച്യമായ ഒരു സന്തോഷം എവിടെ നിന്നോ കയറി വന്നു. കാരണം, ധീരയായ ഒരു പെൺകുട്ടിയെ ബോധം കെടുവിക്കാൻ മാത്രം ശക്തിയുള്ള എന്തോ ഒന്നാണ് നാം ഉള്ളിൽ കാണാനിരിക്കുന്നത് എന്ന ബോധം നമ്മൾ ഏവരെയും ആഗിരണം ചെയ്തു. ചിലവാക്കിയ പണം നഷ്ടപ്പെടില്ല എന്ന ഒരു ബോധം. ഇത്തരം ബോധത്തെ ആണ് നാം ശുഭാപ്തി വിശ്വാസം എന്ന് പറയുന്നത്. പക്ഷെ ഈ ശുഭാപ്തി വിശ്വാസത്തിൽ കാര്യമില്ല എന്ന് പറയാനാണ് ഞാൻ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം , ഒരാളുടെ ബോധം കെടൽ , ഒരു ആസ്വാദന പ്രക്രിയയായി നിങ്ങൾ തെറ്റിധരിച്ചത് കൊണ്ട് വന്ന ഒരു പ്രമാദം മാത്രമാണ്. ഇത്. അക്കാലത്തൊക്കെ , എന്ത് കണ്ടാലും, എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന ചില പെൺ കുട്ടികൾ എങ്കിലും നമ്മുടെ ചുറ്റും ഉണ്ടായിരുന്നു എന്നാണു എന്റെ ഓർമ്മ. അത്തരത്തിൽ ഉള്ള ഒരു പെൺ കുട്ടിയായിരുന്നു ഇവൾ എങ്കിൽ, ആസ്വാദനവും, ബോധം കെടലും തമ്മിൽ അഭേദ്യ ബന്ധമുണ്ട് എന്നുള്ള നമ്മുടെ മുൻ ധാരണക്ക് വലിയ അർത്ഥമില്ല എന്ന് അർഥം. അത് സിനിമ കണ്ടപ്പോൾ നമ്മൾ ഏവർക്കും ബോധ്യപ്പെടുകയും ചെയ്തു. നമ്മളിൽ ചിലര് കൂകി വിളിച്ചു. ഞാൻ ആണെങ്കിൽ ഇന്റെർവെലിന് സ്ഥലം വിടുകയും ചെയ്തു.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. ആസ്വാദനം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഏതു നായസിനിമ കണ്ടാലും എന്നോട് കരഞ്ഞു പോകും. അതിൽ നായ നന്നായി അഭിനയിക്കണം എന്നൊന്നും ഇല്ല. ഒരിക്കൽ അത്തരം ഒരു നായസിനിമയ്ക്കു ഞാൻ ചാത്തുയേട്ടനെ കൂടെ കൂട്ടിയപ്പോൾ , ചാത്തുയേട്ടൻ ഇടയ്ക്കു വച്ച് ഇറങ്ങി പോയി എന്ന് മാത്രമല്ല, അതിന്റെ പേരിൽ ഞാൻ കുറെ തെറിയും കേൾക്കേണ്ടി വന്നു. ആസ്വാദനത്തിന്റെ കാര്യം അങ്ങനെ ആണെങ്കിൽ നിരൂപണത്തിന്റെ കാര്യവും അങ്ങനെ ആയിരിക്കും. കാളിദാസന്റെ മേഘം കണ്ട്, ദക്ഷന് ഭാര്യയെ ഓർമ്മ വന്നത് കൊണ്ട് , മേഘം കാമത്തിന്റെ പ്രതീകമാണ് എന്ന് ഒരു നിരൂപകൻ പറഞ്ഞാൽ, അപ്പുറത്തെ വീട്ടിലെ കർഷകനായ ബാലാട്ടൻ പറയുക, മേഘം, കൃഷിയെ അങ്ങേരെ ഓർമിപ്പിച്ചു എന്നായിരിക്കും. നാട്ടിലെ കൃഷിയെ കുറിച്ച് ഓർത്താൽ, കൂടെ കൃഷി ജോലിയിൽ സഹായിക്കുന്ന ഭാര്യയെ ഓർമ്മിക്കുന്നത് സ്വാഭാവികമല്ലേ എന്നും അയാള് ചോദിച്ചേക്കും. ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥ.
പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ മറ്റൊരു തരത്തിൽ നമ്മുടെ സമൂഹത്തിനു വന്ന മൂല്യച്യുതിയെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന സ്ത്രീ ജനങ്ങളിൽ നിന്ന്, എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെടുക പോയിട്ട്, ഒന്ന് ഞെട്ടുക പോലും ചെയ്യാത്ത ഒരു ജന വിഭാഗം ആയി നാം തകർന്നിരിക്കുന്നു. അന്യന്റെ ദുഃഖങ്ങൾ നമ്മെ ചലിപ്പിക്കാതായിരിക്കുന്നു. മരണ വീടുകളിൽ വച്ച് നാം ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. ആസ്വാദനം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ഏതു നായസിനിമ കണ്ടാലും എന്നോട് കരഞ്ഞു പോകും. അതിൽ നായ നന്നായി അഭിനയിക്കണം എന്നൊന്നും ഇല്ല. ഒരിക്കൽ അത്തരം ഒരു നായസിനിമയ്ക്കു ഞാൻ ചാത്തുയേട്ടനെ കൂടെ കൂട്ടിയപ്പോൾ , ചാത്തുയേട്ടൻ ഇടയ്ക്കു വച്ച് ഇറങ്ങി പോയി എന്ന് മാത്രമല്ല, അതിന്റെ പേരിൽ ഞാൻ കുറെ തെറിയും കേൾക്കേണ്ടി വന്നു. ആസ്വാദനത്തിന്റെ കാര്യം അങ്ങനെ ആണെങ്കിൽ നിരൂപണത്തിന്റെ കാര്യവും അങ്ങനെ ആയിരിക്കും. കാളിദാസന്റെ മേഘം കണ്ട്, ദക്ഷന് ഭാര്യയെ ഓർമ്മ വന്നത് കൊണ്ട് , മേഘം കാമത്തിന്റെ പ്രതീകമാണ് എന്ന് ഒരു നിരൂപകൻ പറഞ്ഞാൽ, അപ്പുറത്തെ വീട്ടിലെ കർഷകനായ ബാലാട്ടൻ പറയുക, മേഘം, കൃഷിയെ അങ്ങേരെ ഓർമിപ്പിച്ചു എന്നായിരിക്കും. നാട്ടിലെ കൃഷിയെ കുറിച്ച് ഓർത്താൽ, കൂടെ കൃഷി ജോലിയിൽ സഹായിക്കുന്ന ഭാര്യയെ ഓർമ്മിക്കുന്നത് സ്വാഭാവികമല്ലേ എന്നും അയാള് ചോദിച്ചേക്കും. ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത അവസ്ഥ.
പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ മറ്റൊരു തരത്തിൽ നമ്മുടെ സമൂഹത്തിനു വന്ന മൂല്യച്യുതിയെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെട്ടു വീഴുന്ന സ്ത്രീ ജനങ്ങളിൽ നിന്ന്, എന്ത് കണ്ടാലും എന്ത് കേട്ടാലും ബോധം കെടുക പോയിട്ട്, ഒന്ന് ഞെട്ടുക പോലും ചെയ്യാത്ത ഒരു ജന വിഭാഗം ആയി നാം തകർന്നിരിക്കുന്നു. അന്യന്റെ ദുഃഖങ്ങൾ നമ്മെ ചലിപ്പിക്കാതായിരിക്കുന്നു. മരണ വീടുകളിൽ വച്ച് നാം ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.