ബ്രൂസ് ലീയുടെ കണ്ടുപിടുത്തമായിരുന്നു മലയാള സിനിമയ്ക്കു ഏറ്റ, ഏറ്റവും വലിയ ആഘാതം എന്ന് ഞാൻ മുൻപൊരിക്കൽ ഈ പേജുകളിൽ എഴുതിയിട്ടുണ്ട്. ഈർക്കില് പോലെ ഉള്ള നായകന്മാരും നിന്ന നിൽപ്പിൽ ആയിരം പേരെ ഊതി പറപ്പിച്ചു കളയും എന്നുള്ള നില വന്നു. അവരിൽ ചിലര് എ കെ 44 എന്ന മാരകായുധത്തെ പോലും പുല്ലു പോലെ അവഗണിച്ചു കളഞ്ഞു.
അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഒരു സാദാ പ്രേക്ഷകൻ ആയ ഞാൻ, മഹേഷിന്റെ പ്രതികാരം പോലെ ഉള്ള ഒരു സാദാ സിനിമ ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. മേലെ വിവരിച്ച രീതിയിൽ ഉള്ള അമാനുഷിക സിദ്ധികൾ ഒന്നുമില്ലാത്ത ഒരു പച്ച നായകൻ. വേണ്ടുവോളം അടി മേടിച്ചു കെട്ടുന്ന നായകരെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് അടി മേടിക്കൽ എന്ന കലയെ കുറിച്ച് മാത്രമല്ല, അടി കൊടുക്കൽ എന്ന കലയെ കുറിച്ചും കൂടിയാണ്. ഇവിടെ ഞാൻ നായകനെയും അസിസ്റ്റന്റ് നായകനെയും വിട്ടു , നിരുപദ്രവിയായ മറ്റൊരു മനുഷ്യനിൽ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സഹോദരിയെ ആരോ തമാശയാക്കുന്നതു കണ്ട് ഒന്നും പറയാനോ പ്രതികരിക്കാനോ ആവാത്ത താള് പോലെ ഉള്ള ആ മനുഷ്യൻ, നമ്മുടെ കഥാനായകന്റെ കൂടെ കരാട്ടെ പഠിക്കാൻ വരുന്നു. ഈ കാരാട്ടെ പഠനവും അതിന്റെ ആഘാതവും ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്. കരാട്ടെ ക്ലാസിൽ പോയി അഞ്ചാം നാൾ (പത്താം നാൾ എന്ന് പറഞ്ഞാലും വലിയ കുഴപ്പമില്ല) നമ്മുടെ കഥാപാത്രം, വഴി അരികിൽ വച്ച് തന്റെ പ്രതിയോഗിയെ ഇടിച്ചു പരത്തി കളഞ്ഞു . ഇത് കണ്ടു നിങ്ങൾ ആരും കയ്യടിക്കാതിരുന്നത്, ഇത്തരം പരിപാടികൾ നായകൻറെ ഏരിയ ആണെന്ന് നിങ്ങൾ ആത്മാർത്ഥമായും വിശ്വസിക്കുന്നത് കൊണ്ടാണ്. എക്സ്ട്രാ നടന്മാർക്ക് ഇങ്ങനെ ഉള്ള അമാനുഷിക സിദ്ധികൾക്കു തീരെ സ്കോപ്പ് ഇല്ല എന്നും നിങ്ങൾ വിചാരിക്കുന്നു . പക്ഷെ ഒരു യഥാതഥ സിനിമയിൽ അങ്ങനെ ഒക്കെ കാണിച്ചാൽ, നിങ്ങളിൽ ചില ബുദ്ധി ജീവികൾ എങ്കിലും തെറ്റി ധരിച്ചു പോകും, ഈ കരാട്ടെ എന്നത് അങ്ങനെ ഉള്ളത് വല്ലതും ആകുമോ എന്ന്. നിങ്ങളുടെ സഹോദരിമാരിൽ ചിലരെങ്കിലും , രണ്ട് മൂന്നു ദിവസം കരാട്ടെ പഠിച്ചു, അർദ്ധ രാത്രി തെരുവിലൂടെ നടന്നാൽ എന്ത് എന്ന് പോലും ചിന്തിച്ചേക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞെ ഒക്കൂ എന്നുള്ള തീരുമാനം എടുത്തത്. ആദ്യമായും വ്യക്തമായി പറയുന്നത് ഇതാണ്. കരാട്ടേക്കു ഇത്തരം അമാനുഷിക സിദ്ധികൾ ഒന്നും ഇല്ല. എല്ലായിടത്തും സംഭവിക്കുന്നത് പോലെ നല്ലവന്റെ കയ്യിൽ കിട്ടിയാൽ അടി മേടിച്ചു പോരുക അല്ലാതെ മറ്റു നിവൃത്തികൾ ഒന്നുമില്ല. അപ്പോൾ ഇവിടെ സംഭവിച്ചത് പച്ച കള്ളം ആണ് എന്നാണു ഞാൻ പറയുന്നത് എന്ന് ധരിച്ചു പോകരുത്. അത് സംഭവിക്കാം . എങ്ങനെ എന്ന് ചോദിച്ചാൽ. കോൺഫിഡൻസ് . അതാണ് കാര്യം. അതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയുന്നതിന് പകരം, പ്രസിദ്ധ കഥാകൃത്തു ബാലേട്ടൻ മുൻപ് എഴുതിയ ഒരു സാരോപദേശ കഥ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. 'ദൈവത്തിന്റെ ആവശ്യം' എന്നോ മറ്റോ ആയിരുന്നു കഥയുടെ പേര്.
ഒരു ആഴമുള്ള കൊല്ലിക്കു ഇരുവശവും ഉള്ള രണ്ട് ഗ്രാമങ്ങളെ യോചിപ്പിക്കാൻ അവയ്ക്കു ഇടയിൽ ഉയരത്തിൽ ഒരു ഒറ്റയടി പാത കെട്ടി. നല്ല ശക്തിയുള്ള ഇരുമ്പു കൊണ്ട് നിർമിച്ച ഒറ്റയടി പാത. പക്ഷെ അതിനു കൈവരികൾ ഇല്ലായിരുന്നു. പാതയിൽ ആദ്യത്തെ അടി വെക്കുമ്പോഴേക്കും താഴേക്കു നോക്കുന്ന പ്രേക്ഷകൻ തല ചുറ്റി വീണു പോകും. ആരും പാലം കടക്കാതെ. പഴയതു പോലെ ഊരു ചുറ്റി അടുത്ത ഗ്രാമം പൂക്കുന്ന നില തുടർന്നു. അങ്ങനെ ആയപ്പോൾ ഏതോ ഒരു ധനികൻ സ്വന്തം ചിലവിൽ ഒറ്റയടിക്ക് പാതയുടെ ഇരുവശവും ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു. താഴെ നോക്കിയാൽ കാണാത്ത തരത്തിൽ അതിനെ മുഴു നീളത്തിൽ ഷീറ്റ് കൊണ്ട് മറച്ചു. ജനങ്ങൾ അതിലെ നടക്കാൻ തുടങ്ങി. കടക്കുന്നവർ ആരും കൈവരികകളിൽ പിടിക്കുക പോലും ചെയ്തില്ല.
കയങ്ങൾ എല്ലാ കാലത്തും ഉണ്ടാകും. അത് കടന്നു പോകാനുള്ള മനുഷ്യന്റെ ഭീതിയും. ഒറ്റയടിപ്പാതകളുടെ കൈവരികളോ പടച്ചോനോ അവിടെ ഉണ്ടായിരിക്കണം. അത് പോലെ കരാട്ടെയും. അവയ്ക്കു എന്തെങ്കിലും പ്രത്യേക ശക്തി ഇല്ല എങ്കിലും അവ അവിടെ ഉണ്ടായിരിക്കണം. അങ്ങനെ എങ്കിൽ മനുഷ്യൻ ധീരനായി പോരാടി കൊള്ളും
അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഒരു സാദാ പ്രേക്ഷകൻ ആയ ഞാൻ, മഹേഷിന്റെ പ്രതികാരം പോലെ ഉള്ള ഒരു സാദാ സിനിമ ഇഷ്ടപ്പെട്ടു പോകുന്നത് സ്വാഭാവികമാണ്. മേലെ വിവരിച്ച രീതിയിൽ ഉള്ള അമാനുഷിക സിദ്ധികൾ ഒന്നുമില്ലാത്ത ഒരു പച്ച നായകൻ. വേണ്ടുവോളം അടി മേടിച്ചു കെട്ടുന്ന നായകരെ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു.
പക്ഷെ ഞാൻ ഇപ്പോൾ ഇവിടെ പറയാൻ പോകുന്നത് അടി മേടിക്കൽ എന്ന കലയെ കുറിച്ച് മാത്രമല്ല, അടി കൊടുക്കൽ എന്ന കലയെ കുറിച്ചും കൂടിയാണ്. ഇവിടെ ഞാൻ നായകനെയും അസിസ്റ്റന്റ് നായകനെയും വിട്ടു , നിരുപദ്രവിയായ മറ്റൊരു മനുഷ്യനിൽ എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സഹോദരിയെ ആരോ തമാശയാക്കുന്നതു കണ്ട് ഒന്നും പറയാനോ പ്രതികരിക്കാനോ ആവാത്ത താള് പോലെ ഉള്ള ആ മനുഷ്യൻ, നമ്മുടെ കഥാനായകന്റെ കൂടെ കരാട്ടെ പഠിക്കാൻ വരുന്നു. ഈ കാരാട്ടെ പഠനവും അതിന്റെ ആഘാതവും ആണ് ഞാൻ ഇവിടെ വിവരിക്കുന്നത്. കരാട്ടെ ക്ലാസിൽ പോയി അഞ്ചാം നാൾ (പത്താം നാൾ എന്ന് പറഞ്ഞാലും വലിയ കുഴപ്പമില്ല) നമ്മുടെ കഥാപാത്രം, വഴി അരികിൽ വച്ച് തന്റെ പ്രതിയോഗിയെ ഇടിച്ചു പരത്തി കളഞ്ഞു . ഇത് കണ്ടു നിങ്ങൾ ആരും കയ്യടിക്കാതിരുന്നത്, ഇത്തരം പരിപാടികൾ നായകൻറെ ഏരിയ ആണെന്ന് നിങ്ങൾ ആത്മാർത്ഥമായും വിശ്വസിക്കുന്നത് കൊണ്ടാണ്. എക്സ്ട്രാ നടന്മാർക്ക് ഇങ്ങനെ ഉള്ള അമാനുഷിക സിദ്ധികൾക്കു തീരെ സ്കോപ്പ് ഇല്ല എന്നും നിങ്ങൾ വിചാരിക്കുന്നു . പക്ഷെ ഒരു യഥാതഥ സിനിമയിൽ അങ്ങനെ ഒക്കെ കാണിച്ചാൽ, നിങ്ങളിൽ ചില ബുദ്ധി ജീവികൾ എങ്കിലും തെറ്റി ധരിച്ചു പോകും, ഈ കരാട്ടെ എന്നത് അങ്ങനെ ഉള്ളത് വല്ലതും ആകുമോ എന്ന്. നിങ്ങളുടെ സഹോദരിമാരിൽ ചിലരെങ്കിലും , രണ്ട് മൂന്നു ദിവസം കരാട്ടെ പഠിച്ചു, അർദ്ധ രാത്രി തെരുവിലൂടെ നടന്നാൽ എന്ത് എന്ന് പോലും ചിന്തിച്ചേക്കാൻ ഇടയുണ്ട്. അത് കൊണ്ടാണ് ഞാൻ ഇക്കാര്യത്തിൽ എന്തെങ്കിലും പറഞ്ഞെ ഒക്കൂ എന്നുള്ള തീരുമാനം എടുത്തത്. ആദ്യമായും വ്യക്തമായി പറയുന്നത് ഇതാണ്. കരാട്ടേക്കു ഇത്തരം അമാനുഷിക സിദ്ധികൾ ഒന്നും ഇല്ല. എല്ലായിടത്തും സംഭവിക്കുന്നത് പോലെ നല്ലവന്റെ കയ്യിൽ കിട്ടിയാൽ അടി മേടിച്ചു പോരുക അല്ലാതെ മറ്റു നിവൃത്തികൾ ഒന്നുമില്ല. അപ്പോൾ ഇവിടെ സംഭവിച്ചത് പച്ച കള്ളം ആണ് എന്നാണു ഞാൻ പറയുന്നത് എന്ന് ധരിച്ചു പോകരുത്. അത് സംഭവിക്കാം . എങ്ങനെ എന്ന് ചോദിച്ചാൽ. കോൺഫിഡൻസ് . അതാണ് കാര്യം. അതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും പറയുന്നതിന് പകരം, പ്രസിദ്ധ കഥാകൃത്തു ബാലേട്ടൻ മുൻപ് എഴുതിയ ഒരു സാരോപദേശ കഥ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. 'ദൈവത്തിന്റെ ആവശ്യം' എന്നോ മറ്റോ ആയിരുന്നു കഥയുടെ പേര്.
ഒരു ആഴമുള്ള കൊല്ലിക്കു ഇരുവശവും ഉള്ള രണ്ട് ഗ്രാമങ്ങളെ യോചിപ്പിക്കാൻ അവയ്ക്കു ഇടയിൽ ഉയരത്തിൽ ഒരു ഒറ്റയടി പാത കെട്ടി. നല്ല ശക്തിയുള്ള ഇരുമ്പു കൊണ്ട് നിർമിച്ച ഒറ്റയടി പാത. പക്ഷെ അതിനു കൈവരികൾ ഇല്ലായിരുന്നു. പാതയിൽ ആദ്യത്തെ അടി വെക്കുമ്പോഴേക്കും താഴേക്കു നോക്കുന്ന പ്രേക്ഷകൻ തല ചുറ്റി വീണു പോകും. ആരും പാലം കടക്കാതെ. പഴയതു പോലെ ഊരു ചുറ്റി അടുത്ത ഗ്രാമം പൂക്കുന്ന നില തുടർന്നു. അങ്ങനെ ആയപ്പോൾ ഏതോ ഒരു ധനികൻ സ്വന്തം ചിലവിൽ ഒറ്റയടിക്ക് പാതയുടെ ഇരുവശവും ശക്തിയുള്ള ഒരു കൈവരി കെട്ടി കൊടുത്തു. താഴെ നോക്കിയാൽ കാണാത്ത തരത്തിൽ അതിനെ മുഴു നീളത്തിൽ ഷീറ്റ് കൊണ്ട് മറച്ചു. ജനങ്ങൾ അതിലെ നടക്കാൻ തുടങ്ങി. കടക്കുന്നവർ ആരും കൈവരികകളിൽ പിടിക്കുക പോലും ചെയ്തില്ല.
കയങ്ങൾ എല്ലാ കാലത്തും ഉണ്ടാകും. അത് കടന്നു പോകാനുള്ള മനുഷ്യന്റെ ഭീതിയും. ഒറ്റയടിപ്പാതകളുടെ കൈവരികളോ പടച്ചോനോ അവിടെ ഉണ്ടായിരിക്കണം. അത് പോലെ കരാട്ടെയും. അവയ്ക്കു എന്തെങ്കിലും പ്രത്യേക ശക്തി ഇല്ല എങ്കിലും അവ അവിടെ ഉണ്ടായിരിക്കണം. അങ്ങനെ എങ്കിൽ മനുഷ്യൻ ധീരനായി പോരാടി കൊള്ളും
No comments:
Post a Comment