1981 ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി ഞാൻ എസ് ബി ടിയിൽ ഒരു ഗുമസ്തൻ ആയി ജോലിയിൽ ചേർന്നു. അത് വരെ ജോലി ചെയ്ത ടെലികോം ഡിപ്പാർട്മെന്റിനോട് ഞാൻ വിട പറഞ്ഞു തിരുവനന്തപുരത്തേക്ക് യാത്രയായി. അവിടെ വച്ചായിരുന്നു നമ്മുടെ പ്രാരംഭ ട്രെയിനിങ്. നഗരത്തിലെ ഒരു വലിയ ഹാളിൽ അഞ്ഞൂറിൽ അധികം പുതിയ ആളുകൾക്ക് ബാങ്കിനെ പരിചയപ്പെടുത്തുക എന്ന കർത്തവ്യം ആയിരുന്നു അന്ന് അവിടെ കൂടിയ ബാങ്ക് മേധാവികൾക്ക് ഉണ്ടായിരുന്നത്. അവർ ഒരു സ്റ്റേജിൽ ഉപവിഷ്ടരാകും. താഴെ നമ്മളും. ആദ്യ ദിവസം നമ്മുടെ സർട്ടിഫിക്കറ്റുകൾ ഒക്കെയും പരിശോധിച്ച് നമ്മൾ ഒറിജിനൽ ആണോ അല്ലയോ എന്ന് മനസ്സിലാക്കും. അതിനു ശേഷം അഞ്ചു ദിവസം ബാങ്കിലെ കാര്യങ്ങൾ സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കി തരും. അവസാനത്തെ ദിവസം, അതായത് ശനിയാഴ്ചയാണ് ഭാഗ്യക്കുറി ദിവസം. എല്ലാവരും നിശബ്ദരായി ഇരിക്കുന്ന വേളയിൽ ഓരോ ആളുകളുടെയും പേര് വിളിച്ചു, നിങ്ങൾ ഇന്നേ ബ്രാഞ്ചിൽ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അറിയിക്കും. കൊടുംകാട്ടിൽ പെട്ട് പോയ ചിലര് മുഖമൊക്കെ വല്ലാതായി അവിടെയും ഇവിടെയും നടക്കുന്നത് കാണാം. പട്ടണങ്ങളിലേക്കു നറുക്കു വീണവർ ഉത്സാഹത്തോടെ പാഞ്ഞു നടക്കുന്ന്തും കാണാം. അങ്ങനെ എന്റെ നറുക്കു വീണു. മാനന്തവാടി. വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. വീട്ടിൽ നിന്ന് വെറും എൺപതു കിലോമീറ്റർ അപ്പുറം. എന്റെ വീട്ടിന്റെ മുന്നിലൂടെ സ്ഥിരമായി മാനന്തവാടി ബസ്സുകൾ പോയി കൊണ്ടിരിക്കുന്നത് ഞാൻ മിക്ക ദിവസങ്ങളിലും കാണുന്നതും ഉണ്ട്. അത് കൊണ്ട് അടുത്തുള്ള ഒരിടം പോലെയേ തോന്നിയുള്ളൂ. അങ്ങനെ അതെ മാസം പത്തൊൻപതാം തീയതി, രാവിലെ ഏഴു മണിക്കുള്ള ബസ്സിൽ കയറി ഞാൻ യാത്രയാകുന്നു. എല്ലാ ശനിയാഴ്ചകളിലും കുന്നിറങ്ങി നാട്ടിൽ വന്നു കൊള്ളാം എന്ന് അമ്മക്ക് വാക്കു കൊടുത്തിട്ടാണ് പടിയിറങ്ങിയത്. പെരിയ ചുരം കടന്നു, ചന്ദന തോട് എന്ന ഘോര വനം പിന്നിട്ടു, വശങ്ങളിൽ ചായ തോട്ടങ്ങളിലെ ചായ മണം ശ്വസിച്ചു ഞാനും ബസ്സും അങ്ങനെ പൊയ്ക്കൊണ്ടേ ഇരുന്നു. തലപ്പുഴ എത്തിയപ്പോൾ ആണ് ഞാൻ അടുത്തിരിക്കുന്ന ഒരാളോട് ചോദിച്ചത്, ഈ ചായ തൈകൾ ഒക്കെ ഇത്ര വലിപ്പം വെക്കുമോ. വളരെ ചെറിയ തൈകൾ ആണ് എന്നാണല്ലോ ഞാൻ വായിച്ചതു എന്ന്. അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങൾ ഇപ്പോൾ കാണുന്നത്, കുറെ കാലമായി പൂട്ടി കിടക്കുന്ന ഒരു ടി എസ്റ്റേറ്റ് ആണ്. അത് ഇനി എന്ന് തുറക്കും എന്ന് അറിയില്ല. തുറന്നാലും ഇവയൊക്കെ മുറിച്ചു മാറ്റിയാലേ തുടർ പരിപാടി നടക്കൂ എന്ന്.
മാനന്തവാടി അന്ന് വളരെ ചെറിയ ഒരു പട്ടണം ആയിരുന്നു. അതിന്റെ ഒരു വശത്തുകൂടെ മാനന്തവാടി പുഴ ഒഴുകുന്നു. കബനിയുടെ കൈവഴിയായ മാനന്തവാടി പുഴ. കബനീ നദി, അബൂബക്കറിന്റെ ഒരു സിനിമയിലൂടെ ലോക പ്രസക്തി ആർജിച്ച സമയമായിരുന്നു അത്. പാളിപ്പോയ ഒരു വിപ്ലവത്തിന്റെ കഥ പറഞ്ഞ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ. വർഗീസ് അക്കാലത്തു പലരുടെയും മനസ്സിൽ നിറഞ്ഞു നിന്ന ഒരു വലിയ മനുഷ്യൻ ആയിരുന്നു. മാനന്തവാടിയിൽ ജോലിക്കു ചേർന്ന ഉടനെ തന്നെ നമ്മൾ എല്ലാവരും, വർഗീസിന് വെടിയേറ്റതോ , അല്ലെങ്കിൽ വർഗീസിനെ വെടിവച്ചു കൊന്നതോ ആയ വർഗീസ് പാറ കാണാൻ പോയി. അവിടെ എത്തിയപ്പോൾ കണ്ടത്, കുറെ പുഷ്പ ചക്രങ്ങൾ ആ പാറക്കു മുകളിൽ സ്ഥിതി ചെയ്യുന്നതാണ്. ഇന്നും പലരും അദ്ദേഹത്തെ മനസ്സിൽ കൊണ്ട് നടക്കുന്നു.
വീണ്ടും തുടക്കത്തിലേക്കു വരാം. ബാങ്കിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് അവിടെ ഉണ്ടായിരുന്നു ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ഇവിടെ എഴുതാം,.
'ഞാൻ രാവിലെ ബാങ്കിന്റെ കോറിഡോറിൽ ഇരുന്നു പത്രം വായിക്കുമ്പോൾ പെട്ടന്ന് പാൻറ്റ് ഇൻസേർട് ചെയ്തു, കയ്യിൽ ഒരു വലിയ പെട്ടിയും, കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ്സും ഒക്കെ ആയി ഒരു പയ്യൻ കയറി വരുന്നു. ഞാൻ വിചാരിച്ചു വല്ല സി ഐ ഡി യോ മറ്റോ ആയിരിക്കും എന്ന്. പയ്യൻ നേരെ മാനേജരുടെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞു മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ കൂളിംഗ് ഗ്ളാസ് കാണാനില്ല . ഇതൊന്നും ഇവിടെ ചിലവാകില്ല എന്ന് തോന്നിയിരിക്കും. നേരിട്ട് ഡയലോഗ് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്, കൂളിംഗ് ഗ്ലാസ് വെക്കേണ്ട പ്രായം ആയിട്ടില്ല എന്ന്."
മാനന്തവാടി ടൗണിൽ നിന്ന് കുറച്ചു അപ്പുറത്തുള്ള എരുമത്തെരുവിൽ ആയിരുന്നു നമ്മുടെ വാടക വീട്. വീടിനു മുൻപിൽ മാരുതി തിയേറ്റർ. ഇപ്പുറം ഒരു അറവു ശാല. പിന്നെ ഒന്ന് രണ്ട് അനാദി പീടികകൾ, ഒന്ന് രണ്ട് ഹോട്ടൽ. ഒരു തയ്യൽ കട. മുൻപിൽ ഒരു അരിമില്ലു. അതിന്റെ വശത്ത് കുന്നിറങ്ങി താഴോട്ടു പോകാൻ ഒരു ചെറിയ വഴി. ആ വഴി താഴെ ഉള്ള വയലിൽ അവസാനിക്കുന്നു. ആ വയലിന്റെ ഒരു വശത്തു ഒരു കാട്ടു ചോല. ആ ചോലയിൽ ഈ പരിസരത്തുള്ള ആണും പെണ്ണും കുളിക്കുന്നു. പെണ്ണുങ്ങൾ കുളിക്കുന്ന ഇടമാണ് എന്ന് കേട്ട ഉടനെ നമ്മൾ കുളി ഇങ്ങോട്ടേക്കു മാറ്റി. അവിടെ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കിയത്, കുളി നോക്കിയത് കൊണ്ട് ആർക്കും അവിടെ ഇന്നുവരെ അടി കിട്ടിയിട്ടില്ല എന്നാണ്. നല്ല മനുഷ്യർ. അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരിക്കൽ ആ പാടത്തു കൂടെ ഞാൻ വെറുതെ നടന്നു കൊണ്ടിരിക്കെ, കുറച്ചു ദൂരെ വരമ്പിൽ നിന്ന് ഒരു പുരുഷൻ താഴോട്ടു നോക്കി ആരോടോ കുശലം പറയുന്നു. ദൂരെ നിന്ന് താഴെ ഉള്ളത് ആരാണ് എന്ന് എനിക്ക് മനസ്സിലായില്ല. അടുത്തു എത്തിയപ്പോഴാണ് മനസ്സിലായത് അത് ഒരു യുവതിയാണ് എന്നും അവൾ പുരുഷനോട് സംസാരിക്കുന്ന നേരത്തു തൽക്കാലത്തേക്ക് കഴുത്തുവരെ വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ് എന്നും. അവൾക്കു വലിയ സങ്കോചം ഉള്ളത് പോലെ തോന്നിയില്ല . മലയാളത്തിലെ ഒരു ചെറുകഥാകൃത്തു ഒരിക്കൽ എഴുതി. നമ്മുടെ പെണ്ണുങ്ങൾ നാട്ടു കുളങ്ങളിലും അമ്പല കുളങ്ങളിലും സങ്കോചമേതും ഇല്ലാതെ കുളിച്ചു നടന്ന കാലത്തിലൂടെ നടന്നു വന്നവൻ ആണ് ഞാൻ. പെണ്ണുങ്ങൾ തങ്ങളുടെ ശരീരത്തെ അത്രയേറെ ഭയപ്പെടാത്ത കാലം. പിന്നെ എപ്പോഴാണ് അവർ അവരുടെ ശരീരത്തെ ഇത്ര ഏറെ ഭയപ്പെടാൻ തുടങ്ങിയത്.
ആ ഇടയ്ക്കു വള്ളിയൂർ കാവിൽ ഉത്സവം ആയി. എല്ലാ ദിവസം ഇനി നടത്തം അങ്ങോട്ട്. വൈകുന്നേരത്തെ അല്ലറ ചില്ലറ പരിപാടികൾ ഒക്കെ കഴിഞ്ഞാൽ നമ്മൾ മാനന്തവാടി ടൗണിൽ നിന്ന് നേരെ വിടും. കാവുവരെ ഉള്ള റോഡ് മുഴുവൻ ആളുകൾ ആയിരിക്കും. അതും രാത്രി മാത്രമല്ല. രാവുപകൽ. കാവിലേക്കു പോകാൻ വേണ്ടുവോളം ബസ്സുകൾ. തിരക്കുള്ള ആ ബസ്സുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുക എന്നത് തന്നെ യുവാക്കളുടെ ഒരു കലാപരിപാടി ആയിരുന്നു. ഒരിക്കൽ നമ്മൾ ആറു പേര് നടക്കാൻ തുടങ്ങിയതാണ്. കുറെ കഴിഞ്ഞപ്പോൾ അതിൽ രണ്ട് പേരെ കാണാനില്ല. എവിടെ നോക്കിയിട്ടും ആളെ കാണുന്നില്ല. അപ്പോൾ ഒരാള് പറഞ്ഞു , ഇപ്പോൾ ഇതിലെ പോയ ബസ്സു ഇവിടെ അല്പം സ്ലോ ആക്കിയിരുന്നു. രണ്ടും ചിലപ്പോൾ അതിൽ ചാടി കയറിയിരിക്കും. കാവിൽ എത്തിയപ്പോൾ അതാ രണ്ടും നമ്മുടെ മുന്നിൽ. എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ സോമൻ പറഞ്ഞു. പെട്ടന്ന് ഒരു ബസ്സു വന്നു നമ്മുടെ മുന്നിൽ നിന്നു. അതിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ നിയന്ത്രണം വിട്ടു പോയി മോനെ. ഉടനെ ഒന്നും നോക്കിയില്ല. നിങ്ങളോട് ഒരു ബൈ പറയാൻ പോലും നേരം കിട്ടിയില്ല. ക്ഷമിക്കണം.
മാനന്തവാടി അന്ന് വളരെ ചെറിയ ഒരു പട്ടണം ആയിരുന്നു. അതിന്റെ ഒരു വശത്തുകൂടെ മാനന്തവാടി പുഴ ഒഴുകുന്നു. കബനിയുടെ കൈവഴിയായ മാനന്തവാടി പുഴ. കബനീ നദി, അബൂബക്കറിന്റെ ഒരു സിനിമയിലൂടെ ലോക പ്രസക്തി ആർജിച്ച സമയമായിരുന്നു അത്. പാളിപ്പോയ ഒരു വിപ്ലവത്തിന്റെ കഥ പറഞ്ഞ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമ. വർഗീസ് അക്കാലത്തു പലരുടെയും മനസ്സിൽ നിറഞ്ഞു നിന്ന ഒരു വലിയ മനുഷ്യൻ ആയിരുന്നു. മാനന്തവാടിയിൽ ജോലിക്കു ചേർന്ന ഉടനെ തന്നെ നമ്മൾ എല്ലാവരും, വർഗീസിന് വെടിയേറ്റതോ , അല്ലെങ്കിൽ വർഗീസിനെ വെടിവച്ചു കൊന്നതോ ആയ വർഗീസ് പാറ കാണാൻ പോയി. അവിടെ എത്തിയപ്പോൾ കണ്ടത്, കുറെ പുഷ്പ ചക്രങ്ങൾ ആ പാറക്കു മുകളിൽ സ്ഥിതി ചെയ്യുന്നതാണ്. ഇന്നും പലരും അദ്ദേഹത്തെ മനസ്സിൽ കൊണ്ട് നടക്കുന്നു.
വീണ്ടും തുടക്കത്തിലേക്കു വരാം. ബാങ്കിലെ ആദ്യത്തെ ദിവസത്തെ കുറിച്ച് അവിടെ ഉണ്ടായിരുന്നു ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് ഇവിടെ എഴുതാം,.
'ഞാൻ രാവിലെ ബാങ്കിന്റെ കോറിഡോറിൽ ഇരുന്നു പത്രം വായിക്കുമ്പോൾ പെട്ടന്ന് പാൻറ്റ് ഇൻസേർട് ചെയ്തു, കയ്യിൽ ഒരു വലിയ പെട്ടിയും, കണ്ണിൽ ഒരു കൂളിംഗ് ഗ്ലാസ്സും ഒക്കെ ആയി ഒരു പയ്യൻ കയറി വരുന്നു. ഞാൻ വിചാരിച്ചു വല്ല സി ഐ ഡി യോ മറ്റോ ആയിരിക്കും എന്ന്. പയ്യൻ നേരെ മാനേജരുടെ മുറിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞു മുറിയിൽ നിന്ന് പുറത്തു വന്നപ്പോൾ കൂളിംഗ് ഗ്ളാസ് കാണാനില്ല . ഇതൊന്നും ഇവിടെ ചിലവാകില്ല എന്ന് തോന്നിയിരിക്കും. നേരിട്ട് ഡയലോഗ് തുടങ്ങിയപ്പോൾ ആണ് മനസ്സിലായത്, കൂളിംഗ് ഗ്ലാസ് വെക്കേണ്ട പ്രായം ആയിട്ടില്ല എന്ന്."
മാനന്തവാടി ടൗണിൽ നിന്ന് കുറച്ചു അപ്പുറത്തുള്ള എരുമത്തെരുവിൽ ആയിരുന്നു നമ്മുടെ വാടക വീട്. വീടിനു മുൻപിൽ മാരുതി തിയേറ്റർ. ഇപ്പുറം ഒരു അറവു ശാല. പിന്നെ ഒന്ന് രണ്ട് അനാദി പീടികകൾ, ഒന്ന് രണ്ട് ഹോട്ടൽ. ഒരു തയ്യൽ കട. മുൻപിൽ ഒരു അരിമില്ലു. അതിന്റെ വശത്ത് കുന്നിറങ്ങി താഴോട്ടു പോകാൻ ഒരു ചെറിയ വഴി. ആ വഴി താഴെ ഉള്ള വയലിൽ അവസാനിക്കുന്നു. ആ വയലിന്റെ ഒരു വശത്തു ഒരു കാട്ടു ചോല. ആ ചോലയിൽ ഈ പരിസരത്തുള്ള ആണും പെണ്ണും കുളിക്കുന്നു. പെണ്ണുങ്ങൾ കുളിക്കുന്ന ഇടമാണ് എന്ന് കേട്ട ഉടനെ നമ്മൾ കുളി ഇങ്ങോട്ടേക്കു മാറ്റി. അവിടെ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കിയത്, കുളി നോക്കിയത് കൊണ്ട് ആർക്കും അവിടെ ഇന്നുവരെ അടി കിട്ടിയിട്ടില്ല എന്നാണ്. നല്ല മനുഷ്യർ. അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു. ഒരിക്കൽ ആ പാടത്തു കൂടെ ഞാൻ വെറുതെ നടന്നു കൊണ്ടിരിക്കെ, കുറച്ചു ദൂരെ വരമ്പിൽ നിന്ന് ഒരു പുരുഷൻ താഴോട്ടു നോക്കി ആരോടോ കുശലം പറയുന്നു. ദൂരെ നിന്ന് താഴെ ഉള്ളത് ആരാണ് എന്ന് എനിക്ക് മനസ്സിലായില്ല. അടുത്തു എത്തിയപ്പോഴാണ് മനസ്സിലായത് അത് ഒരു യുവതിയാണ് എന്നും അവൾ പുരുഷനോട് സംസാരിക്കുന്ന നേരത്തു തൽക്കാലത്തേക്ക് കഴുത്തുവരെ വെള്ളത്തിൽ മുങ്ങി നിൽക്കുകയാണ് എന്നും. അവൾക്കു വലിയ സങ്കോചം ഉള്ളത് പോലെ തോന്നിയില്ല . മലയാളത്തിലെ ഒരു ചെറുകഥാകൃത്തു ഒരിക്കൽ എഴുതി. നമ്മുടെ പെണ്ണുങ്ങൾ നാട്ടു കുളങ്ങളിലും അമ്പല കുളങ്ങളിലും സങ്കോചമേതും ഇല്ലാതെ കുളിച്ചു നടന്ന കാലത്തിലൂടെ നടന്നു വന്നവൻ ആണ് ഞാൻ. പെണ്ണുങ്ങൾ തങ്ങളുടെ ശരീരത്തെ അത്രയേറെ ഭയപ്പെടാത്ത കാലം. പിന്നെ എപ്പോഴാണ് അവർ അവരുടെ ശരീരത്തെ ഇത്ര ഏറെ ഭയപ്പെടാൻ തുടങ്ങിയത്.
ആ ഇടയ്ക്കു വള്ളിയൂർ കാവിൽ ഉത്സവം ആയി. എല്ലാ ദിവസം ഇനി നടത്തം അങ്ങോട്ട്. വൈകുന്നേരത്തെ അല്ലറ ചില്ലറ പരിപാടികൾ ഒക്കെ കഴിഞ്ഞാൽ നമ്മൾ മാനന്തവാടി ടൗണിൽ നിന്ന് നേരെ വിടും. കാവുവരെ ഉള്ള റോഡ് മുഴുവൻ ആളുകൾ ആയിരിക്കും. അതും രാത്രി മാത്രമല്ല. രാവുപകൽ. കാവിലേക്കു പോകാൻ വേണ്ടുവോളം ബസ്സുകൾ. തിരക്കുള്ള ആ ബസ്സുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുക എന്നത് തന്നെ യുവാക്കളുടെ ഒരു കലാപരിപാടി ആയിരുന്നു. ഒരിക്കൽ നമ്മൾ ആറു പേര് നടക്കാൻ തുടങ്ങിയതാണ്. കുറെ കഴിഞ്ഞപ്പോൾ അതിൽ രണ്ട് പേരെ കാണാനില്ല. എവിടെ നോക്കിയിട്ടും ആളെ കാണുന്നില്ല. അപ്പോൾ ഒരാള് പറഞ്ഞു , ഇപ്പോൾ ഇതിലെ പോയ ബസ്സു ഇവിടെ അല്പം സ്ലോ ആക്കിയിരുന്നു. രണ്ടും ചിലപ്പോൾ അതിൽ ചാടി കയറിയിരിക്കും. കാവിൽ എത്തിയപ്പോൾ അതാ രണ്ടും നമ്മുടെ മുന്നിൽ. എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോൾ സോമൻ പറഞ്ഞു. പെട്ടന്ന് ഒരു ബസ്സു വന്നു നമ്മുടെ മുന്നിൽ നിന്നു. അതിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ നിയന്ത്രണം വിട്ടു പോയി മോനെ. ഉടനെ ഒന്നും നോക്കിയില്ല. നിങ്ങളോട് ഒരു ബൈ പറയാൻ പോലും നേരം കിട്ടിയില്ല. ക്ഷമിക്കണം.
No comments:
Post a Comment