Monday, 23 September 2019

കാമവും ആത്മഹത്യയും



ഇരുണ്ട ഒരു രാത്രി റെയിൽ പാളത്തിനു അടുത്തു കൂടെ നടന്നു പോകുകയായിരുന്ന ചാത്തു ഒരു ഭീകര ദൃശ്യം കണ്ടു . ഒരു പെൺകുട്ടി പാളത്തിനു അരികിൽ നിൽക്കുന്നു . ചാത്തു ഓടിച്ചെന്നു അവളോട് പറഞ്ഞു മകളെ ചെയ്യരുത് . ജീവിതത്തിൽ പല പല പ്രശ്നങ്ങളും ഉണ്ടാകും. ആത്മഹത്യ അതിനൊന്നും പരിഹാരമല്ല . അത് കൊണ്ട് നീ വീട്ടിലേക്കു തിരിച്ചു പോകൂ എന്ന് . അപ്പോൾ ആ പെൺകുട്ടി ഇങ്ങനെ പറഞ്ഞു . ഞാൻ തീരുമാനിച്ചു കഴിഞ്ഞു . ഒരു പക്ഷെ നിങ്ങൾ ഇപ്പോൾ എന്നെ നിർബന്ധിച്ചു വീട്ടിലേക്കു പറഞ്ഞയച്ചെക്കാം. പക്ഷെ അത് കൊണ്ട് ഒന്നും അവസാനിക്കില്ല. ഞാൻ നാളെ വീണ്ടും ഇവിടെ തിരിച്ചു വരും. അല്ലെങ്കിൽ കയർ അല്ലെങ്കിൽ വിഷം. എന്റെ തീരുമാനം മാറ്റാൻ ഇനി ആർക്കും കഴിയില്ല . കുട്ടിയെ പറഞ്ഞു പിന്തിരിപ്പിക്കാൻ ആവില്ല എന്ന് ചാത്തുവിനു മനസ്സിലായി. അപ്പോൾ ചാത്തു ഇങ്ങനെ പറഞ്ഞു . അവസാനമായി ഞാൻ നിന്നോട് ഒരു ചോദ്യം കൂടെ ചോദിക്കുകയാണ് . അതിനു മറുപടി വേണം എന്നില്ല. ചോദ്യം ഇതാണ് . നീ ഇപ്പോൾ മരിക്കാൻ തീരുമാനിച്ചു . അതിൽ ഇനി ഒരു മാറ്റവും ഇല്ല. അത് കൊണ്ട് നീ ഈ ഒരു രാത്രി എന്റെ കൂടെ കഴിയണം . ആ കാണുന്നതാണ് എന്റെ വീട് . സമ്മതമെങ്കിൽ എന്റെ പിന്നാലെ നടക്കുക . ഇത്രയും പറഞ്ഞു ചാത്തു തന്റെ വീടിനെ ലക്ഷ്യമാക്കി നടന്നു . കുറച്ചു കഴിഞ്ഞു ചാത്തു തിരിഞ്ഞു നോക്കിയപ്പോൾ ആ പെൺകുട്ടി ചാത്തുവിന്റെ പിന്നിൽ തന്നെ ഉണ്ട് . യുക്തി പൂർവം ചിന്തിക്കുന്ന പെൺകുട്ടികളും ഉണ്ട് എന്ന് ചാത്തു മനസ്സിൽ പറഞ്ഞു .

ആത്മഹത്യാശ്രമത്തിനു ശേഷം
ആത്മഹത്യാ ദാഹിനിയെ വളച്ചെടുത്തു ചാത്തു വീട്ടിലേക്കു കൊണ്ട് പോകുന്നത് വരെ മാത്രമേ ഞാൻ എഴുതിയതുള്ളൂ എന്ന് ഓർക്കുക . ഇത്രയും വായിച്ച ഒരു പെൺസുഹൃത്തു ആഖ്യാതാവിന്റെ തപാൽ പെട്ടിയിൽ കയറി ഇങ്ങനെ ഒരു ചോദ്യം . പിന്നെ അവൾക്കു എന്ത് സംഭവിച്ചൂ എന്ന് . ആഖ്യാതാവായ ബാലൻ അപ്പോൾ ഇങ്ങനെ പറഞ്ഞു . പ്രിയപ്പെട്ട പെൺ സുഹൃത്തേ , ഇങ്ങനെ ഉള്ള ഒരു ആത്യന്തിക പരിതസ്ഥിയിൽ എന്ത് സംഭവിക്കും എന്ന് പറയേണ്ടത് സ്ത്രീകൾ ആണ്. കാരണം ഇത് സ്ത്രീകളുടെ പോർട്ടഫോളിയോ ആണ്. അത് കൊണ്ട് കഥയുടെ ബാക്കി ഭാഗം നിങ്ങൾ തന്നെ പറയുക എന്ന് . അപ്പോൾ ആ പെൺകുട്ടി ഇപ്രകാരം പറഞ്ഞു
നേരം പുലരാറായി . കോഴി കൂകി (ചാത്തുവിന്റെ വീട്ടു പരിസരത്തു എവിടെയെങ്കിലും കോഴി ഉള്ളതായി എനിക്ക് അറിയില്ല) . ആത്മഹത്യാ ദാഹിനി കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോൾ ചാത്തു കൂർക്കം വലിച്ചു ഉറങ്ങുകയായിരുന്നു . അവൾ ചാത്തുവിനെ മുട്ടി വിളിച്ചു ഇപ്രകാരം പറഞ്ഞു
ഞാൻ പോകുകയാണ്
അയ്യോ ഇപ്പോൾ പോയി വണ്ടിക്കു തലവെക്കല്ലേ. രാവിലെ എക്സിക്യു്റ്റീവിനു പോകേണ്ട ഏതെങ്കിലും അലവലാതികൾ ട്രാക്കിലൂടെ സ്റ്റേഷനിലേക്ക് പോകുന്നുണ്ടാകും. എന്നെ പോലെ ഏതെങ്കിലും ഒരുത്തൻ അതിൽ ഉണ്ടായാൽ നീ ഇന്നും പോയി അവന്റെ കൂടെ കിടക്കേണ്ടി വരും. അത് കൊണ്ട് രാത്രിവരെ കാത്തിരിക്കുക
ഇല്ല. ഞാൻ ട്രാക്കിലേക്കല്ല പോകുന്നത് . വീട്ടിലേക്കാണ് .
ഹള്ളാ. ഇതെന്തു പറ്റി. മാനസാന്തരം വന്നോ.
മാനസാന്തരം വന്നതല്ല. എനിക്ക് പലതും ചെയ്തു തീർക്കാനുണ്ട് . എന്നെ ഈ കോലത്തിലാക്കിയ എല്ലാറ്റിനെയും കൊന്നിട്ടേ ഞാൻ ഇനി പോകൂ.
എന്റെ പടച്ചോനെ. അപ്പോൾ എന്റെ കാര്യമോ.
നിങ്ങളെ ഞാൻ കൊല്ലില്ല. കാരണം നിങ്ങൾ എന്റെ വഴികാട്ടിയാണ് . ഇന്നലെ നിങ്ങൾ എന്റെ മേലെ കയറി കിടന്നപ്പോൾ ആണ് ഞാൻ ഇതിനു ഇങ്ങനെ ഒരു ഓപഷൻ ഉള്ളത് അറിഞ്ഞത് . അത് കൊണ്ട് നിങ്ങൾ എന്റെ ഗുരുവാണ് . മരിക്കാൻ തീരുമാനിച്ച ഞാൻ ഇന്ന് തന്നെ മരിക്കണോ മിസ്റ്റർ ചാത്തു . നാളെ മരിച്ചാൽ പോരെ. അല്ലെങ്കിൽ മറ്റന്നാൾ. ഇനി എനിക്ക് ആരെ പേടിക്കണം
അവൾ അത് പറഞ്ഞു ചാത്തുവിന്റെ വീട്ടിന്റെ പടി ഇറങ്ങി നടന്നു

Saturday, 29 June 2019

വളർച്ചക്കുവേണ്ടിയുള്ള ചില ബാലോപദേശങ്ങൾ

ഒരിക്കൽ ബാലേട്ടനും അങ്ങേരുടെ ഒരു ബാങ്ക് സുഹൃത്തും ലോക കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കെ ബാങ്ക് സുഹൃത്ത് ബാങ്കിൽ അന്ന് നടന്ന ഒരു കാര്യം ബാലേട്ടനെ ഉണർത്തിച്ചു .  ബാങ്കിലെ ഏതോ ഒരു ഇടപാടുകാരൻ അതിനു മുൻപ് ഒരു ദിവസം ഭാര്യയെയും കൂട്ടിവന്നു തങ്ങൾക്കു അത്യാവശ്യമായി കാറ് കൃഷി നടത്തണം  എന്നും അത് കൊണ്ട് കഴിയുമെങ്കിൽ ഒരു കാർഷിക പണയ വായ്പ സംഘടിപ്പിച്ചു തരണം എന്നും പറഞ്ഞു .  പണമൊക്കെ വാങ്ങി അവര് സ്ഥലം വിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ബാലേട്ടന്റെ ചങ്ങായിയും ശുദ്ധമനസ്കനും ആയ ആ ബാങ്കൻ  മറ്റൊരു യാഥാർഥ്യം കേട്ട് ഞെട്ടി പോയത് .  ആ ദമ്പതികൾ അന്ന് നാല് ശതമാനം പലിശക്ക് തന്റെ ബാങ്കിൽ നിന്ന് വാങ്ങിയ പണം അന്നേരം തന്നെ അവര് കൊണ്ട് പോയി അടുത്തുള്ള ബാങ്കിൽ പത്തു ശതമാനം പലിശക്ക് സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുന്നു .  അവൻ ആകെ ഡെസ്പായി ബാങ്കിൽ എത്തിയ ആ  ദിവസം  അവിടെ കണ്ട മേലധികാരിയോട് ഈ ദുഃഖ വൃത്താന്തം പറഞ്ഞപ്പോൾ മേലധികാരി പറഞ്ഞത്രേ .  നിങ്ങൾ ഇത്തരം കാര്യങ്ങൾ കുറെ കൂടെ ബിസിനെസ്സ് മെന്റാലിറ്റിയോടെ കൈകാര്യം ചെയ്യണം .  അവര് പണം കൊണ്ട് പോകുമ്പോൾ അവരോടു പറയണം ആയിരുന്നു , മറ്റെവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അത് ഇവിടെ തന്നെ ആകാം എന്ന് .  ഒരു വെടിക്ക്  രണ്ട് പക്ഷി എന്ന് കേട്ടിട്ടുണ്ടോ . അതാണ് ഇത് . ഒരു ഭാഗത്തു കൂടെ ലോൺ കൂടുന്നു മറുഭാഗത്തു കൂടെ നിക്ഷേപം

ഇതുകേട്ട ബാലാട്ടൻ ചിന്താവിഷ്ടയായ സീതയെ പോലെ കുറേനേരം ചിന്താമഗ്‌ദനായി.  അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്ന ചില എകണോമിക്ക് ചിന്തകൾ ആണ് ബലോപദേശങ്ങൾ എന്ന നിലയിൽ ഞാൻ താഴെ എഴുതുന്നത്

നമ്മുടെ നാട്ടിൽ കവർച്ചക്കാർ ഏറെയുണ്ട് .  കക്കൂസ് മുറിച്ചു ജയിലിൽ പോകുന്നവരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് .  ഇരുന്ന ഇരുപ്പിൽ കാര്യമായി ഒരു പണിയും എടുക്കാതെ കോടിക്കണക്കിനു പണം സ്വരൂപിക്കുന്നവർ .  മുന്തിയ കവർച്ചക്കാർ എന്നോ വേണമെങ്കിൽ മുന്തിയ  മാന്യന്മാർ എന്നോ അവരെ വിളിക്കാം . രണ്ടും അർഥം ഒന്ന് തന്നെ . പക്ഷെ നമ്മളിൽ ചിലരെങ്കിലും അവരെ സമൂഹ ദ്രോഹികൾ ആയി കണക്കാക്കി അവരെ അകറ്റുന്നതിനാൽ അവർ തങ്ങളുടെ പണം ആരും കാണാതെ എവിടെയെങ്കിലും ഒളിച്ചു വെക്കുന്നു .  മുകളിൽ പറഞ്ഞ ഉദാഹരണത്തിലേതു പോലെ ഏതെങ്കിലും വിദേശ ബാങ്കിൽ കൊണ്ട് പോയി ഇടുന്നു .  ഇവിടെയാണ് നമ്മൾ നമ്മുടെ യുക്തി പ്രയോഗിക്കേണ്ടത് .  ഒരു ദിവസം സുപ്രഭാതത്തിൽ അവരെ വിളിച്ചു പറയുക .  പ്രിയപ്പെട്ട കള്ളാ ,  നീ ചെയ്യുന്നത് കവർച്ചയല്ല .  ഒരു സൽപ്രവർത്തിയാണ് .  നീ ഇങ്ങനെ നമ്മുടെ കയ്യിൽ നിന്ന് മറ്റും വഹിച്ചു കൊണ്ട് പോയ ആ കോടിക്കണക്കിനു പണം നീ ഇവിടെ ഒരു വ്യവസായത്തിൽ നിക്ഷേപിക്കൂ . എന്നിട്ടു കുറെ പേര്ക്ക് പണി കൊടുക്കൂ .  നിനക്ക് ആകെ എന്താണ് വേണ്ടത് .  ആ വ്യവസായം നിന്റേതു ആകണം . അത്രയല്ലേ ഉള്ളൂ .  ആയിക്കോട്ടെ .  അങ്ങനെ ഒരു വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് മനസ്സിൽ കണ്ട് നീ സുഖമായി കിടന്നു ഉറങ്ങിക്കോ . ഇനി നീ ഇതൊക്കെ നമ്മുടെ കയ്യിൽ നിന്ന് കട്ടെടുത്തില്ല എങ്കിൽ  എന്താണ് സംഭവിക്കുക . നീ കട്ട് കൊണ്ട് പോയ പത്തും നൂറും  രൂപകൾ നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകും.  അത് കൊണ്ട് നമ്മൾ എന്ത് ചെയ്യും .  മാഹിയിൽ പോയി ഒരു പെഗ് തട്ടും . അല്ലെങ്കിൽ ചാത്തുവിന്റെ പീടികയിൽ പോയി ബീഫും പറോട്ടയും തട്ടും .  അങ്ങനെ ചെയ്യാൻ ഇടയുള്ള കോടികളുടെ  പണം ആണ് ഇപ്പോൾ നിന്റെ കയ്യിൽ ഇരിക്കുന്നതും ഇനി നീ വ്യവസായത്തിൽ മുടക്കുന്നതും . നീ തന്നെ പറ ഇതിൽ ഏതാണ് കൂടുതൽ മാന്യമായ പ്രവർത്തി

ഇത്രയും എഴുതിയത് നിങ്ങളുടെ ഇടയിലെ മഹാ കള്ളന്മാർക്ക് അതായത് മഹാ മാന്യന്മാർക്കു ഇത് കൊണ്ട് ബോധോദയം ഉണ്ടാകും എന്ന് കരുതിയിട്ടാണ് . കവർച്ച എന്ന സ്ഥാപനം നമുക്കിരുവർക്കും  ഒരു പോറലും ഏൽക്കാതെ ഒരു മാന്യ പ്രവർത്തിയാകുന്നത് എങ്ങനെ എന്ന് നിങ്ങള്ക്ക് മനസ്സിലായില്ലേ.

ഗുഡ് നൈറ്റ് 

Saturday, 22 June 2019

Imitations that we believe as real


1980s was the time of telephones .  from a rarity it entered to the corner of many of our houses . news moved faster.  Tears originated early ,  since the knowledge of death and disasters were immediate .  but the main advantage was that you can directly hear your beloved’s voices .  but there were complaints also .  oh my dear . what  happened to your voice.  Are you suffering from severe cold .  fetch a doctor immediately .  this was a time when we believed that  this  imitation was real .   we had studied the principles of a telephone .  we speak through a mouth piece .  there is a moving diaphragm kept in front of a carbon packed cavity ,  the vibration making fluctuations in the resistance of this carbon cavity and thus controlling the flow of current through the connected wire .  at the other end where the ear piece is kept a reversal of this process takes place and we hear a similar sound .  the problem is that it is only a similar sound , not the original .  what we hear is the sound of the vibration ,  near our ear piece .  even after knowing this scientific truth,  we believed that what we hear is the voice of the other  person standing at a remote corner with his mouth dipped in the mouth piece

The case of sound recorder was similar .  when in 1877,  Thomas Edison invented this marvelous innovation , there were  doubts in the minds of skeptics and many even believed that some vocal experts were kept somewhere in the room who can imitate the voice of the speaker without any doubt .  they indulged in many a type of testing procedures and once a man who believed himself that his voice is so perfect that no one can imitate his recital of bible,  was called for to test the instrument  and after the test the man declared that what he heard from the instrument was  his own voice.  This time the machine  cheated a living human being .
   
In this machine age , a machine can cheat living human beings in many ways

Tuesday, 18 June 2019

ഘടികാരം

ഇത് വാൾ ക്ളോക്കിന്റെ കഥയല്ല . ഘടികാരത്തിന്റെ കഥയാണ് . ഇന്നത്തെ വാൾ ക്ളോക്ക് എന്നത് നമ്മൾ സമയം നോക്കുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന ഒരു വസ്തുവാണ് . പക്ഷെ അന്നത്തെ നമ്മുടെ ഘടികാരം എന്നത് നമ്മൾ എന്നും ശ്രദ്ധിക്കേണ്ട ഒരു വസ്തു ആയിരുന്നു . ഘടികാരം എന്നതിൽ വേണമെങ്കിൽ അന്ന് നാം കയ്യിൽ അണിഞ്ഞു നടന്ന വാച്ചുകളെയും പെടുത്താം . എന്തായിരുന്നു അവയുടെ പ്രത്യേകത എന്ന് ചോദിച്ചാൽ , എപ്പോഴും നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ഇവന്മാര് രണ്ടുപേരും പണി നിർത്തിക്കളയും
ഓർമ്മ വച്ച നാൾ മുതൽ വീട്ടിലെ ചുമരിൽ ഈ വസ്തു ഉണ്ടായിരുന്നു . ഊഴം വച്ചാണ് നമ്മൾ കുട്ടികൾ അതിനെ തിരിക്കുന്ന (വൈൻഡിങ്) പരിപാടി നടത്തി കൊണ്ടിരുന്നത്. ആപ്പീസുകളിലെ വർക് അലോട്ട്മെന്റ് പോലെ . കയ്യിൽ കെട്ടുന്ന വാച്ചിന്റെ കാര്യം പക്ഷെ ഇങ്ങനെ ആയിരുന്നില്ല . വലിയവർക്കു മാത്രമേ ആ വസ്തു ഉള്ളൂ . അതും എല്ലാവരും കയ്യിൽ കെട്ടുകയല്ല ചെയ്യുക . വല്യച്ഛന്റെ വാച്ചു അങ്ങേരുടെ അരയിൽ ചുറ്റിയ തോളിന്റെ ബെൽറ്റിൽ ആയിരുന്നു സൂക്ഷിക്കുക . വലിയച്ഛൻ ലോക്കൽ ദാദ ആയിരുന്നു . ദാദാമാരുടെ വാച്ചുകൾ അങ്ങനെ ആയിരിക്കാം
വൈൻഡിങ് ഡ്യൂട്ടി കിട്ടിയ ചെറിയ കുട്ടി ( അന്ന് വീട്ടിൽ ചെറിയ കുട്ടികൾ വളരെ ഏറെ) ഒരു സ്റ്റൂൾ എടുത്തു കൊണ്ട് വന്നു വാൾ ഘടികാരത്തിനു കീഴെ വെക്കും . എന്നിട്ടു അതിൽ കയറി ഘടികാരത്തിന്റെ വാതിൽ തുറക്കും . അപ്പോൾ അതിന്റെ താഴെ പടിയിൽ സൂക്ഷിച്ച ഒരു ചെറിയ താക്കോൽ കയ്യിൽ കിട്ടും . ഘടികാരത്തിന്റെ മാറിൽ മുലക്കണ്ണ് പോലെ കാണുന്ന ഒരു ദ്വാരത്തിൽ ഇട്ടു ഈ താക്കോൽ പല തവണ തിരിക്കും . മുലക്കണ്ണ് ഞെരിക്കുമ്പോൾ ഒരു പെണ്ണ് പിടയുന്നത് പോലെ ഘടികാരം പിടയും . അവൾ ഊർജ്വസ്വലയാവും . അപ്പോൾ താഴെ ഈ കാഴ്ച കണ്ട് കൊണ്ട് നിൽക്കുന്ന വലിയച്ഛൻ പറയും . ഒരാഴ്ചത്തേക്ക് ഇത് മതി . ( താൻ ചിലപ്പോൾ ഭാര്യയോടും ഇങ്ങനെ പറയാറുണ്ട് എന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു )
ഈ പ്രവർത്തി ഇങ്ങനെ തുടരവേ ഒരു നാൾ നമ്മൾ കുട്ടികൾ കാണുന്നത് (അന്ന് നമ്മൾ കുട്ടികൾ എന്ന നിലയിൽ നിന്ന് കുറെ കൂടെ വളർന്നിരുന്നു) വലിയച്ഛനും മാമനും ഈ ചുമർ ഘടികാരത്തെ പിടിച്ചു താഴെ ഇറക്കുന്നതാണ് . അന്നേരം ഞാൻ ഓർത്തത് എന്റെ അച്ഛന്റെ ശവം എടുത്തു കൊണ്ട് മുൻപൊരിക്കൽ ഇവർ ഇതേ പോലെ വീട്ടിന്റെ പടികൾ ഇറങ്ങിയതാണ് . വീട്ടിനു ചുറ്റും മരണം മണത്തു . ഘടികാരം മരിച്ചിരിക്കുന്നു . പിന്നെ കേട്ട് . മരിച്ചതല്ല കൊന്നതാണ് എന്ന് . ഇനിയും സഹിക്കാൻ പറ്റില്ല എന്ന നില വന്നപ്പോൾ വലിയച്ഛൻ തന്നെ ആണ് ഈ കൊല തീരുമാനിച്ചത് എന്ന് . ഇപ്പോൾ അവിടെ മറ്റൊരു ഘടികാരം അതായത് ക്ളോക് ഉയർത്തപ്പെടുകയാണ് . സ്‌കൂളിലെ ജാനുവിനെ പോലെ സുന്ദരിയായ ഒരു ക്ളോക് . മുലക്കണ്ണ് പക്ഷെ കാണാനില്ല . ബ്ലൗസ് കൊണ്ട് മറച്ചതാവും എന്ന് ധരിച്ചു . അപ്പോൾ ഞാൻ അറിയാതെ എന്റെ വായിൽ നിന്ന് താഴെ പറയുന്ന വാക്കുകൾ ഉതിർന്നു വീണു . ആദ്യത്തെ ആഴ്ച ഞാൻ ആണ് ഈ ക്ളോക്കിനെ വൈൻഡ് ചെയ്യുക എന്ന് . ഉത്തരം കിട്ടുന്നതിന് പകരം അന്ന് വീടാകെ മുഴങ്ങിയത് ഒരു പൊട്ടിച്ചിരിയായിരുന്നു . ഒരു എത്തും പിടിയും കിട്ടാതെ ചുറ്റും നോക്കിയപ്പോൾ , വലിയച്ഛൻ മുതൽ 'അമ്മ വരെ നീണ്ടു നിൽക്കുന്ന ആ കണ്ണി പൊട്ടിച്ചിരിക്കുകയാണ് . ജൂനിയർസ് മുഴുവൻ അന്തം വിട്ടത് പോലെ അവരുടെ വായകളിലേക്കു നോക്കുകയാണ് . അപ്പോൾ അമ്മയുടെ വായയിൽ നിന്ന് ചില വാചകങ്ങൾ പുറത്തു വന്നു . അത്ഇങ്ങനെ ആണ് . ഇനി ഈ ക്ളോക് വൈൻഡ് ചെയ്യേണ്ട മക്കളെ . ഇത് ബാറ്ററിയിൽ പായുന്നവൻ ആണ് . കൊല്ലത്തിൽ ഒരിക്കൽ ബാറ്ററി മാറ്റിയാൽ മതി . കുട്ടികൾക്കിടയിൽ തെല്ലു നേരത്തേക്ക് അശാന്തി പരന്നു . തങ്ങൾ ഇത്രയും കാലം തങ്ങളുടേതെന്ന് ധരിച്ച തിരിപ്പു പരിപാടി ആരോ നമ്മിൽ നിന്ന് കവർന്നെടുത്തിരിക്കുന്നു . അതിന്റെ പേരാണ് എങ്കിൽ ബാറ്ററി എന്നും . അപ്പോൾ അത് സായിപ്പിന്റെ വേല തന്നെ എന്ന് നമുക്ക് മനസ്സിലായി . വെറ്റിലക്കൊടി കട്ട് കൊണ്ട് പോയത് പോലെ ആ പഹയന്മാര് നമ്മുടെ ഒരു തൊഴിലും അപഹരിച്ചിരിക്കുന്നു

ഓവർ ബറീസ് ഫോളിയിൽ സൂര്യൻ മരിക്കുന്നതു കാത്തിരുന്ന ഒരു നാളിൽ ബാലാട്ടൻ പറഞ്ഞു .  എടാ മണ്ടോടി .  തിരിപ്പു  എന്ന തൊഴിൽ നമുക്ക് നഷ്ടപ്പെടുത്തിയത് ബാറ്ററി എന്ന കൊച്ചു പെട്ടിയാണ് .  പക്ഷെ ഈ ബാറ്ററി എന്ന പെട്ടിയിലും അദ്ധ്വാനം ഉണ്ട് .  ഞാനും നീയും വീട്ടിൽ നിന്ന് വൈൻഡ് ചെയ്യുന്നതിന് പകരം  അതിനു സമാനമായ ഒരു പ്രവൃത്തി അകലെ ഉള്ള ഒരു കമ്പനിയിൽ ഇരുന്നു മറ്റൊരു കൂട്ടം തൊഴിലാളികൾ ചെയ്യുന്നുണ്ട് .  നമ്മൾ ആകെ നോക്കേണ്ടത് നമുക്ക് സംഭവിച്ച  അൻപത്തി മൂന്നു ദിവസങ്ങളിലെ  തൊഴിൽ നഷ്ടം മറ്റൊരിടത്തു ഏതെങ്കിലും ഒരു കൂട്ടം തൊഴിലാളികൾക്ക്  പുതിയ ഒരു അൻപത്തി മൂന്നു ദിവസ ജോലി സൃഷ്ടിച്ചു കൊടുക്കുന്നുണ്ടോ എന്നാണു.  ഇല്ല എന്ന് വളരെ വ്യക്തമാണ് .  ഒരു ചെറിയ ബാറ്ററി സമൂഹം ഉണ്ടാക്കാൻ ഒരു തൊഴിലാളിക്ക് തുച്ഛമായ സമയം മാത്രമേ വേണ്ടൂ .  അതായത് നമുക്ക് നഷ്ടപ്പെട്ട തൊഴിൽ,  നഷ്ടപ്പെട്ടത് തന്നെ ആണ് .  പോയ പുത്തി ആന വലിച്ചാൽ വരില്ല എന്ന് പറഞ്ഞത് പോലെ .  ഞാൻ ഇനി പറയാൻ പോകുന്ന മറ്റൊരു പരമാർത്ഥം  ഇതുവരെ പറഞ്ഞതിനേക്കാൾ ഭീകരമാണ് .  സ്റ്റൂളിൽ കയറി (തീട്ടത്തിൽ ചവിട്ടി എന്ന അർത്ഥത്തിൽ അല്ല)  ഘടികാരം തിരിച്ച നാളിൽ ഒരിക്കലും അത് കൊണ്ട് നമ്മുടെ പരിസരങ്ങൾ വൃത്തികേടായിട്ടില്ല .  നമ്മൾ കുറച്ചു വിയർത്തിരിക്കാം .  പക്ഷെ നമ്മുടെ വിയർപ്പിൽ പ്രകൃതിയെ ആക്രമിക്കുന്ന ഒന്നുമില്ല എന്ന് മാത്രമല്ല അത് ചിലപ്പോൾ ചെടികൾക്ക് വളവുമാണ് .  പക്ഷെ സ്റ്റൂളിൽ നിന്ന് ബാറ്ററിയിൽ എത്തുമ്പോൾ ഇവിടെ ഓരോ ക്ളോക്കും രണ്ട് ബാറ്ററികൾ പുറംതള്ളുകയാണ് .  മനുഷ്യൻ സ്റ്റൂൾ പുറന്തള്ളുന്നത് പോലെ .  പക്ഷെ ഈ ബാറ്ററി എന്ന ക്ളോക്കിന്റെ സ്റ്റൂൾ മണ്ണ് സ്വീകരിക്കാത്ത ഒരു വസ്തു ആണ് എന്ന് നാം അറിയണം .  

അപ്പോൾ വൈൻഡ് ചെയ്യുന്ന ഘടികാരത്തിൽ നിന്ന് ,  കുറെ കൂടെ ഈസി ആയ മോഡേൺ ക്ളോക്കിൽ എത്തുമ്പോൾ നമുക്ക് കുറെ ഏറെ അധ്വാനം നഷ്ടപ്പെടുന്നു എന്നതോടൊപ്പം ,  പ്രകൃതിക്കു തീർത്താൽ തീരാത്ത അപകടങ്ങളും ഉണ്ടാകുന്നു .  നമ്മളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കായിക അധ്വാനങ്ങൾ ,  ആ നഷ്ടത്തിന് സമാന്തരമായി ഭൂമിയിൽ റീസൈക്കിളിംഗ് സാധ്യമാല്ലത്ത പാഴ് വസ്തുക്കൾ നിയന്ത്രണ രഹിതമായി സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നു 

ഇത്രയും പറഞ്ഞത് യന്ത്രങ്ങളോട് വിരോധം ഉള്ളത് കൊണ്ടല്ല . യന്ത്രങ്ങൾക്ക്‌ഇത്തരം ഒരു പരിമിതി ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ആണ് . മനുഷ്യനെ പടിപടിയായി ചാര് കസേരയുടെ സൗഖ്യത്തിലേക്കു ആകർഷിച്ചു കൊണ്ട് പോകുന്ന യന്ത്രവൽക്കരണത്തിനു ഈ ലോകത്തെ പടിപടിയായി പാഴ് വസ്തുക്കളിൽ മുക്കി കൊല്ലാനും സാധിക്കും എന്നുള്ള സത്യം പറയാനാണ്  

Sunday, 7 April 2019

FACE BOOK NOTES

സ്‌കൂളിൽ പഠിക്കുന്ന കാലത്തു രാമൻ ഒരു അത്ഭുതമായിരുന്നു . മദ്രാസിലുള്ള അച്ഛൻ വട്ടചിലവിനു അയച്ചു കൊടുക്കുന്ന പണം പകുതിയും പുസ്തകം വാങ്ങാൻ ഉപയോഗിക്കുന്ന വട്ടൻ . കോളേജിൽ പഠിക്കുമ്പോൾ ചില വൈകുന്നേരങ്ങളിൽ, കാണുന്ന തെരുവ് പിള്ളാർക്കൊക്കെ മിട്ടായി വാങ്ങിച്ചു കൊടുക്കുന്ന ഞരമ്പ് രോഗി . പിന്നീടൊരിക്കൽ അവൻ ഗൾഫിൽ ജോലി കിട്ടി പോയപ്പോൾ കൂടെ പോയത് ഒരു വലിയ ഇരുമ്പു പെട്ടി നിറച്ചു പുസ്തകങ്ങൾ ആയിരുന്നു . ആ പുസ്തകങ്ങളിൽ പത്തെണ്ണം എന്റേതായിരുന്നു . പുലർ കാലത്തു എണീറ്റപ്പോൾ താൻ ഒരു പ്രാണിയായി പോയി എന്നറിഞ്ഞ ഒരു പയ്യന്റെ കഥകൂടി അതിൽ ഉണ്ടായിരുന്നു . ഒരിക്കൽ ഗൾഫിൽ നിന്ന് മടങ്ങി വന്ന അവന്റെ ജീവനറ്റ ശരീരം വീട്ടിന്റെ കോലായിൽ തൂങ്ങി നിന്നു. അത് കണ്ട് ആരും കരഞ്ഞില്ല എന്നാണു കേട്ടത് . വീട്ടിൽ എഴുതി വച്ച ആത്മഹത്യാ കുറിപ്പിൽ ഇത്രമാത്രം . പുസ്തകങ്ങൾ ലൈബ്രറിയിൽ കൊടുക്കുക . അവ വായിച്ചു ഇനിയും പലരും തൂങ്ങി മരിക്കട്ടെ

***************

 

Sunday, 24 February 2019

ജാനുവിന്റെ മൗന പ്രേമവും ചില ഭാഷ്യങ്ങളും

കോളേജ് ജീവിതകാലത്തു ഒരിക്കൽ പോലും ഒരു പെണ്ണിന്റെ മുഖത്തു തറച്ചു നോക്കാൻ (പതിമൂന്നു സെക്കൻഡ്) ധൈര്യമില്ലാതിരുന്ന ബാലന് ബാങ്കിൽ ജോലി കിട്ടിയ നാളുകളിൽ ഒന്നിലാണ് അത് സംഭവിച്ചത്.  ഒരു എഴുത്തു.  വായിച്ചപ്പോൾ ബാലൻ ആകെ ചുളിഞ്ഞു പോയി.  സാധാരണ പ്രേമ ലേഖനങ്ങൾ കിട്ടിയാൽ ആൺ കുട്ടികൾ കോരിത്തരിച്ചു പോകുകയാണ് ചെയ്യാറ്.  പക്ഷെ കോരിത്തരിച്ചു പരിചയമില്ലാത്ത ബാലന് ചുളിഞ്ഞു പോകുകയേ വഴിയുണ്ടായിരുന്നുള്ളൂ.  ബാലനിലെ ചുളിവുകൾ കണ്ട് അപ്പുറത്തു ഇരിക്കുകയായിരുന്നു ചാത്തു ചോദിച്ചു.

എന്തെടെ കത്ത് വായിച്ചു ചുളിഞ്ഞു പോയത്.  വല്ലവനും ചത്തോ?

ബാലൻ ഒന്നും പറയാതെ കത്തെടുത്തു ചാത്തുവിന്റെ കയ്യിൽ കൊടുത്തു.  ലപ്പിച്ചു പരിചയം ഉണ്ടായിരുന്നു ചാത്തു പക്ഷെ കത്ത് വായിച്ചു കോരിത്തരിക്കുകയാണ് ചെയ്തത്. ചാത്തു,  കത്തു ഇപ്രകാരം വായിച്ചു. 

പ്രിയപ്പെട്ട ബാലേട്ടന്.  ക്രിക്കറ്റ് കളിക്കുന്ന മൈതാനിയിൽ ബാറ്റ് വീശി  നടക്കുമ്പോഴും,  ക്ലാസ് കട്ട് ചെയ്തു, കാന്റീനിൽ ഉഴപ്പി നടക്കുമ്പോഴും,  നിർത്താത്ത ബസ്സിന്റെ പിന്നാലെ ഓടുമ്പോഴും ഒക്കെ ഞാൻ ബാലേട്ടനെ ശ്രദ്ധിക്കാറുണ്ടായിരുന്നു.  പക്ഷെ എന്തെങ്കിലും പറയാൻ ധൈര്യമില്ലായിരുന്നു .  ഇന്നലെ ഇരുന്നു ചിന്തിച്ചപ്പോഴാണ് തോന്നിയത് ഒരു കത്തെഴുതണം എന്ന്.  കത്തെഴുതി കഴിഞ്ഞപ്പോഴാണ് തോന്നിയത്,  ഒരു കത്തിൽ ഇതൊക്കെ പറയാൻ ആവുമോ എന്ന്.  അപ്പോഴാണ് ഓവർബറീസ് ഫോളിയെ കുറിച്ച് ഓർത്തത്.  ഇന്ന് വൈകുന്നേരം നാലു മണിക്ക് ഞാനും തൊഴിയും അവിടെ എത്തും.  ഒരു മണിക്കൂർ അവിടെ ഇരുന്നു തിരിച്ചു പോകും.  എന്ന് സ്നേഹത്തോടെ ജാനു

എടാ ബാലാ. ഇവളുടെ സാഹിത്യം തീരെ പോരാ.  വായിച്ചിട്ടു ഉള്ളിൽ തട്ടിയുള്ള  എഴുത്താണ്  എന്ന് തോന്നി .  ഉള്ളിൽ തട്ടി എഴുതുമ്പോൾ പെംമ്പിള്ളേർക്കു സാഹിത്യം വരില്ല.  നമുക്കും അങ്ങനെ തന്നെ.  ഏതെങ്കിലും പൈങ്കിളി നോവലിലെ വരികൾ തട്ടുന്നതല്ലേ.  അതൊക്കെ അത്രയേ വരൂ.  ഇവിടെ ഉള്ളത് സ്വന്തം വരികൾ ആണ് . വിശ്വസിക്കാം.  അപ്പോൾ നീ പോകാൻ തന്നെ അല്ലെ തീരുമാനിച്ചത്.  എങ്കിൽ ഞാൻ കൂടെ വരാം. തോഴി കൂടെ ഉള്ളത് കൊണ്ട് എനിക്കും ചെറിയ ഒരു സ്കോപ് ഇല്ലാതില്ല. ഇനി അതിനും വേറെ വല്ലതും ഉണ്ടെങ്കിൽ,  ഞാൻ അപ്പുറത്തുള്ള പവലിയനിൽ കയറി ഇരുന്നു ഒളിഞ്ഞു നോക്കാം.

ഞാനും അത് തന്നെ ആണ് തീരുമാനിച്ചത്.  പക്ഷെ നീ കൂടെ വേണം.  പെണ്പിള്ളാരുടെ അടുത്തു നിൽക്കുമ്പോൾ എനിക്ക് വിറ വരും.  നിന്റെ കയ്യിൽ പിടിച്ചാൽ ഒരു സമാധാനം കിട്ടും.  പിന്നെ പോകുന്നതിനു മുൻപേ നമ്മുടെ ഗുരു മണ്ടോടിയോടു കൂടെ ഒന്ന് ചോദിക്കാം. ഇതിന്റെ താത്വിക വശങ്ങൾ ഒക്കെ മണ്ടോടിയുടെ പരിധിയിൽ വരുന്നതാണ്.

നല്ല ആളോടാ ചോദിക്കേണ്ടത്.  ഇക്കാര്യത്തിൽ മണ്ടോടി പാരയാണ്.  മുൻപ് ഒരു കൊളുത്തു പൊട്ടിയതിനു ശേഷം പുള്ളി എല്ലാ പ്രേമങ്ങളും തകർന്നു പോകണം എന്ന് ശപിച്ചതാണ്.. അത് കൊണ്ട് ഈ കാര്യം അവനോടു മിണ്ടേണ്ട.

അത് സാരമില്ല. വെറുതെ ഒന്ന് പറയാം.  ഉപദേശം കേൾക്കാം . പക്ഷെ സ്വീകരിക്കില്ല

അങ്ങനെ അവർ പുഴക്കരയിൽ ഒരു കഞ്ചാവ് ബീഡിയും വലിച്ചു കാറ്റ് കൊള്ളുന്ന മണ്ടോടിയുടെ അടുത്തെത്തി കാര്യം വിവരിച്ചു.  മണ്ടോടി കുറച്ചു നേരം ചിന്താമഗ്‌ദനായി.  പിന്നീട് ഇങ്ങനെ പറഞ്ഞു.

നല്ല നേരത്താണ് നിങ്ങൾ വന്നത്.  ഞാൻ കഞ്ചാവ് നൽകിയ ആഴത്തിലുള്ള അറിവുകളിൽ പ്രോചോദിതനായിരിക്കുകയാണ്.  പല ചതിക്കുഴികളും ഞാൻ നിങ്ങളുടെ ഈ പ്രശ്നത്തിൽ കാണുന്നുണ്ട്.  ഇതിൽ എവിടെ നോക്കിയിട്ടും എനിക്ക് പ്രേമം കണ്ടെത്താൻ കഴിയുന്നില്ല.  ഉദാഹരണമായി ഒരു കുരങ്ങനെ പോലെ ഇരിക്കുന്ന ബാലനെ പ്രേമിക്കാൻ ഒരു യുവതി ഒരുമ്പെട്ട് വരുന്നു എങ്കിൽ അതിൽ എന്തോ കെണിയുണ്ട്.  (ഈ വിഷയം ഭാവിയിൽ  വരാനിരിക്കുന്ന ഒരു മലയാള സിനിമയിൽ ചർച്ച ചെയ്യും എന്ന് ഞാൻ ഈ ലഹരിയിൽ അറിയുന്നു .  പക്ഷെ അക്കാലത്തു വില കൂടിയ കണ്ണടകൾ കണ്ട് പിടിച്ചിരിക്കും എന്നതിനാൽ ഈ വൈരൂപ്യം  വലിയ പ്രശ്നമാകാൻ ഇടയില്ല).  ഇനി അടുത്ത പോയിന്റ് വളരെ പ്രധാനപ്പെട്ടതാണ്.  കോളേജിൽ തേരാ പാരയായി നടക്കുന്ന നേരത്തു  ഒരു തരത്തിലും മൈൻഡ് ചെയ്യാത്ത ഒരുവൾ , ബാങ്ക് ജോലി കിട്ടി എന്ന് അറിഞ്ഞ നേരത്തു ചാടി കയറി പ്രേമം പ്രഖ്യാപിക്കുക.  അതിൽ തന്നെ വല്ലാത്ത ഒരു തമാശ ഉണ്ട്.  മഹാ മക്കുണന്മാരായ നിങ്ങൾ രണ്ട് പേർക്കും അത് മനസ്സിലായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.  എടാ ബാലാ. ഇത് വെറും മുതലെടുപ്പ് പ്രേമം മാത്രമാണ്.  ഇത് അനശ്വര പ്രേമം പോലെ അല്ല.  വിവാഹത്തിലെ അവസാനിക്കൂ.

Wednesday, 23 January 2019

സൾഫ്യുറിക് അസിഡിനെ നേർപ്പിക്കുന്നതിനുള്ള രണ്ട് വഴികൾ


ഒരു കുപ്പിയിൽ സൾഫ്യുറിക് ആസിഡ് എടുക്കുക. മറ്റൊരു കുപ്പിയിൽ വെള്ളവും. ഇനി ഈ വെള്ളം മറ്റേ കുപ്പിയിലെ അസിഡിൽ ഒഴിക്കുക. എന്താണ് സംഭവിക്കുന്നത് . തീയും പുകയും. വെള്ളം എത്ര കാലം ഒഴിക്കുന്നോ അത്രയും കാലം ഈ തീയും പുകയും തുടരും. അതായത് വെള്ളം കടന്നു വരുന്നതിനെതിരെ ഉള്ള ആസിഡിന്റെ പ്രതിഷേധം അനന്തകാലത്തോളം തുടരുന്നു.

ഇനി മറ്റൊരു രീതിയിൽ ചെയ്യാം. വെള്ളം ഉള്ള കുപ്പിയിലേക്ക് ആസിഡ് ഒഴിക്കുന്നു. ആദ്യം തീയും പുകയും. പക്ഷെ ഇപ്പോഴാണ് അത്ഭുതം. ഇനി നിങ്ങൾ ആസിഡ് ഒഴിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല. തീയും പുകയും ഇല്ല. എത്ര ആസിഡ് ഒഴിച്ചാലും വെള്ളം ഒരു പ്രതിഷേധവും കൂടാതെ അതിനെ സ്വീകരിച്ചു കൊള്ളും

മറ്റൊരു ഗ്രൂപ്പിലുള്ള ഒരുത്തൻ നമ്മുടെ ഗ്രൂപ്പിലേക്ക് കടന്നു വരുമ്പോൾ അത് സഹിക്കാത്തവർ ഉണ്ടാകും. ആ എതിർപ്പ് എല്ലാ കാലവും അതെ പോലെ നില നിർത്തുന്നവർ ഉണ്ടാകും. പുറത്തു നിന്ന് കടന്നു വരുന്നവർ തങ്ങളുടെ ഗ്രൂപ്പിന്റെ ഐഡന്റിറ്റി തകർത്തു കളയും എന്ന് വിശ്വസിക്കുന്നവർ. അത് കൊണ്ട് ഇപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നവർ. മാനസികമായി ഒരിക്കലും അടുക്കാത്തവർ. സൾഫ്യുറിക് ആസിഡ് പഴ്സണാലിറ്റീസ്.

ഇനി വെള്ളത്തിന്റെ കാര്യമോ. ഒരു തുള്ളി സൾഫ്യുറിക് ആസിഡ് കയറി വന്നപ്പോഴേക്കും വെള്ളത്തിന്റെ സ്വഭാവം മാറി. അത് നേർപ്പിച്ച സൾഫ്യുറിക് ആസിഡ് ആയി മാറി കഴിഞ്ഞു. അവസരവാദി. ചൈനക്കാരൻ അങ്ങ് അതിർത്തിയിൽ ബോംബിട്ടു എന്ന് അറിഞ്ഞപ്പോൾ ഇവിടെ ഒരുത്തൻ ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങിയത് പോലെ. ബാലേട്ടൻ പറയുന്നത്, പണ്ട് സായിപ്പു കയറി വന്നപ്പോഴും ചിലർ ഇങ്ങനെ ആയിരുന്നു എന്നാണ്.

Tuesday, 15 January 2019

രോഗങ്ങളെ കുറിച്ചുള്ള ചില നവീന ചിന്തകൾ

ഏതു പകർച്ച വ്യാധി വരുമ്പോഴും പ്രതിരോധ ശക്തി കൂടുതൽ ഉള്ള സമൂഹങ്ങൾ ആണ് അതി ജീവിക്കുക. പ്രതിരോധ ശക്തി തലമുറയിൽ നിന്ന് തലമുറയിലേക്കു പകരുന്ന ഒരു പ്രതിഭാസം ആണ് എന്നാണ് ഞാൻ കരുതുന്നത്. പെറുവിലെ ഒരു ജനവിഭാഗം വാമ്പയർ ബാറ്റുകളുടെ ഇടയിൽ ജീവിക്കുന്നു. സ്ഥിരമെന്നോണം അവ മനുഷ്യരെ കടിക്കുന്നു. പക്ഷെ ഇന്നുവരെ ആ ജന വിഭാഗത്തിൽ ആർക്കും റാബീസ് എന്ന രോഗമേ ഉണ്ടായിട്ടില്ല എന്ന് ഒരു പഠനത്തിൽ പറഞ്ഞിരിക്കുന്നു. ഇനി അവരുടെ മക്കളും അങ്ങനെ തന്നെ ആയിരിക്കും. നേരെ മറിച്ചു ഇങ്കുബേറ്ററിൽ ജീവിച്ച പ്രതിരോധ ശക്തി കുറഞ്ഞ കുട്ടിയായിരിക്കും. പരിതഃസ്ഥിതികളോട് ഇടിച്ചു നിന്നാണ് മനുഷ്യനിൽ പ്രതിരോധ ശക്തി വളർന്നുവന്നത്.  അതിലൂടെ ഒരു തിരിച്ചു പോക്കും സാധ്യമാണ്.  എല്ലാറ്റിനെയും എതിരിടാൻ വേറെ ആർക്കെങ്കിലും കോൺട്രാക്ട് കൊടുത്താൽ ,  പിന്നീടൊരിക്കൽ ചെറിയ ഒരു അടി നേരിട്ട്  കിട്ടിയാൽ മതി നാം ചത്തു പോകാൻ.. അണുക്കൾ എന്നതിനേക്കാൾ രോഗം എന്നത് പ്രതിരോധ ശക്തിയിലെ പരാജയങ്ങളുടെ സൃഷ്ടിയാണ് . അത് ഓരോ ജനതയിലും വ്യത്യാസപ്പെട്ടു കിടക്കും എന്നാണ് മേലെ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് വ്യക്തമാവുന്നത്. അണുക്കളുടെ അപ്രമാദിത്വത്തെ കുറിച്ച് ആധുനിക വൈദ്യം പറഞ്ഞു നടന്നത് പലതും ശരിയല്ല എന്ന് കരുതുന്നവർ ഉണ്ട്. പാസ്ചറുടെ അണുസിദ്ധാന്തം പോലും നൂറു ശതമാനം ശരിയല്ല എന്നോ, ശരിയേ അല്ല എന്നോ കരുതുന്നവർ ഉണ്ട്. പ്ലാഗ് ലോകത്തു എങ്ങനെ അസ്തമിച്ചു എന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു ഡോക്ടർ പറഞ്ഞത്, ഒരു രോഗം ഒരു ദേശത്തു ആഞ്ഞടിച്ചു കഴിയുമ്പോഴേക്കും അതിൽ നിന്ന് രക്ഷപ്പെട്ടവർ ഒക്കെയും ആ രോഗത്തിന് എതിരെ പ്രതിരോധം നേടിയിരിക്കും. ഈ പ്രതിരോധ സ്വഭാവം അടുത്ത തലമുറയിലേക്കും പകര്ന്നുണ്ടാവും. അല്ലാതെ പ്ലേഗ് ഉണ്ടാക്കിയ അണുക്കളെ നമുക്ക് ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ല. പിന്നെ അവ എവിടെ പോയി. മതി എന്ന് വിചാരിച്ചോ. അപ്പോൾ അവ ഇവിടെ ഉളളപ്പോഴും അവയെ പ്രതിരോധിക്കാൻ നാം പഠിച്ചു. വസൂരിയുടെ കഥയും ഇത് തന്നെ ആണ്. വസൂരി അണുക്കളെ ആരും ലോകത്തു നിന്ന് ഓടിച്ചിട്ടില്ല. പക്ഷെ അവ ഇന്ന് നമ്മിൽ കയറിയാലും അവയെ എങ്ങനെ പ്രതിരോധിക്കണം എന്ന് ശരീരത്തിന് അറിയാം. അദ്ദേഹം പറഞ്ഞത് ലോകത്തു നിന്ന് ഒരു രോഗവും നാം നിർമാർജനം ചെയ്തിട്ടില്ല എന്നാണ്. ഒരു രോഗം നിർമാർജനം ചെയ്യണം എങ്കിൽ അതിന്റെ കാരണം ആണ് നിർമാർജനം ചെയ്യേണ്ടത്. വൈറസിനെ നമ്മള് വിചാരിച്ചാൽ ഈ ലോകത്തു നിന്ന് പുറത്താകാൻ പറ്റുമോ എന്നാണ് അങ്ങേരു ചോദിച്ചത്.   വാക്സിനേഷൻ എന്നത് തന്നെ രോഗ നിർമാർജനം ആണ് എന്ന് ധരിച്ചവർ എത്രയോ.  പക്ഷെ വാക്സിനേഷൻ ഒരു രോഗം നിർമാർജനം ചെയ്യാനുള്ള ഉപാധിയല്ല.  അണുക്കൾ ശരീരത്തിൽ ഉള്ളപ്പോഴും അതിനെ പ്രതിരോധിക്കാൻ ശരീരത്തിന് കെൽപ്പു നൽകുന്ന ഉപാധിയാണ്.

എല്ലാം യന്ത്രമയം

ടൂൾ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞു പ്രവർത്തി പരിചയം നേടാൻ ചെന്നൈയിലെ ഒരു കാർ ഫാക്ടറിയിൽ എത്തിയ എന്റെ ഒരു ബന്ധുവിനോട് മുതലാളി പറഞ്ഞു, നമുക്ക് ഇന്ന് സാങ്കേതിക തൊഴിലാളികളെ ആവശ്യമേ ഇല്ല. സ്കിൽ ഇന്ന് അത്രയേറെ വിലമതിക്കുന്ന ഒരു സംഗതിയല്ല. ഇവിടെ എല്ലാം യന്ത്രങ്ങൾ ചെയ്യുന്നു. അവ നോക്കി നടത്താനും അവയെ പരിരക്ഷിക്കാനുമുള്ള ഒരു കൂട്ടം എഞ്ചിനീയറിംഗ് മാനേജർ മാരെ ആണ് നമുക്ക് കൂടുതൽ വേണ്ടത് എന്ന് . യന്ത്രവൽക്കരണം ത്വരിതവൽക്കരിക്കപ്പെടുമ്പോൾ മനുഷ്യന്മാര് ചെയ്യുന്ന ജോലികൾ ഒക്കെ യന്ത്രങ്ങൾ ചെയ്യും. കൺവെയർ ബെൽറ്റിന് മുന്നിൽ നിന്ന് നട്ടു മുറുക്കിയ ചാപ്ലിൻ ഇന്നില്ല. അതിനു പോലും ഇന്ന് യന്ത്രമാണ്. അത് നേരത്തെ മനസ്സിൽ കണ്ട ആ പ്രതിഭ തന്റെ കഥാപാത്രത്തെ തന്നെ ഒരു യന്ത്രത്തെ പോലെ സൃഷ്ടിച്ചു . നാടിമിടിപ്പു നോക്കി രോഗം നിർണയിച്ച ജീവൻ മശായി ഇന്നില്ല. കോര്പറേറ്റ് ആശുപത്രികളിൽ ഇനി വരാനിരിക്കുന്നത് , രോഗി യന്ത്രത്തിൽ കയറി നിന്നാൽ അവന്റെ രോഗങ്ങൾ എന്തെന്ന് മുഴുവൻ ആ നിമിഷം വിളിച്ചു പറയുന്ന ഒരു യന്ത്രമാണ്. രോഗം നിർണയിക്കുന്ന ഡോക്ടർ എന്ന തസ്തിക മെല്ലെ മെല്ലെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. മരുന്ന് നിശ്ചയിക്കുന്ന കാര്യത്തിൽ ഇപ്പോൾ അവൻ വലിയ ഒരു ആവശ്യകതയല്ല. കീറി മുറിക്കുന്ന പരിപാടി കൂടെ യന്ത്രങ്ങളെ ഏൽപ്പിച്ചാൽ പിന്നെ ഡോക്ടർ തസ്തികക്ക് പകരം ഡോക്ടർ മേനേജർ എന്ന തസ്തിക മാത്രമേ വേണ്ടൂ. ഇതൊക്കെ നോക്കി നടത്താൻ ഡോക്ടറേക്കാൾ നല്ലതു എഞ്ചിനീയർ ആയിരിക്കും. എത്രയോ കാലങ്ങൾ ആയി കാമറ കയ്യിലേന്തി നടന്ന കവി ഒരിക്കൽ പറഞ്ഞു, ഫോട്ടോഗ്രാഫി ഇന്ന് ഒരു കലയല്ലാതായി മാറി. യന്ത്രമായി നില നിന്ന മുൻകാലങ്ങളിൽ പോലും അതിൽ മനുഷ്യന്റെ കരവിരുതിനു സാധ്യതയുണ്ടായിരുന്നു. ഇന്ന് നിങ്ങൾ കാമറയുടെ പിന്നിൽ വെറുതെ നിന്ന് കൊടുത്താൽ മതി. വേണമെന്നുണ്ടെകിൽ വിരലുകൾ കൊണ്ട് ഒരു സ്വിച് അമർത്തി കൊടുത്താൽ മതി. നല്ല ഫോട്ടോ ആയി. ഈ സ്വിച് അമർത്തുന്നു പരിപാടി ഇനി എത്ര നാൾ കാണും എന്ന് പറയാൻ പറ്റില്ല. ഒരു കുട്ടിയുടെ കയ്യിൽ ഒരു കാമറ കൊടുത്തു അവനോടു തോന്നുന്നത് പോലെ ചിത്രങ്ങൾ പകർത്താൻ പറയുക. അങ്ങനെ ആയിരക്കണക്കിന് ചിത്രങ്ങൾ കിട്ടിയാൽ അവ ഓരോന്നും പരിശോദിച്ചു നോക്കുക. അവയിൽ ചിലതെങ്കിലും ലോകോത്തര ചിത്രങ്ങൾ ആയിരിക്കും. കത്തിയെടുത്തു ആളെ കുത്തി കൊന്നു നടന്ന കൊട്ടേഷൻ ബാലൻ പറഞ്ഞു. കൊല്ലുന്നതിൽ ത്രിൽ ഇല്ലാതായി. പണ്ട് കത്തി എങ്ങനെ ഒക്കെ തിരിക്കണം മറിക്കണം , തിരിച്ചടി എങ്ങനെ തടയണം എന്നൊക്കെ അറിയണം ആയിരുന്നു. മലർന്നു വെട്ടും, ഇരുന്നു വെട്ടും, ചാടി വെട്ടും, കൈകാലുകൾ കൊണ്ട് തടയലും ഒക്കെ ഉണ്ടായിരുന്നു. ഇന്ന് തോക്കിന്റെ സ്വിച് അമർത്തിയാൽ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ഒരു കുട്ടിക്ക് പോലും എളുപ്പം ചെയ്യാം

Sunday, 13 January 2019

നാരയണൻ

കോട്ടയത്തേക്കുള്ള ബസ്സ് കത്ത് നിൽക്കുമ്പോൾ ഞാൻ ഏതൊക്കെയോ ഓർക്കുകയായിരുന്നു.   ഏഴു മണിക്കുള്ള ബസ്സിൽ നാരയണൻ പോകുമ്പോൾ ഓർമ്മകളുടെ ഒരു യുഗങ്ങൾ ഇവിടെ വിട്ടേച്ചു കൊണ്ടാണ് അവൻ പോകുന്നത്.  എവിടെ നിന്നോ ഒരിക്കൽ ആരുമറിയാതെ കയറിവരികയും,  എവിടേക്കോ ഒരിക്കൽ എല്ലാവരോടും ചോദിച്ചു കൊണ്ട് തിരിച്ചു പോകുകയും ചെയ്യുന്ന നാരായണൻ.  ശരിക്കും നാരായണൻ ജനിക്കാൻ ഒരു അമ്മയും അച്ഛനും ആവശ്യമുണ്ടോ.  നമ്മെ സംബന്ധിച്ചു നാരായണന് അച്ഛനും അമ്മയും ഇല്ല.  അന്നും ഇല്ല ഇന്നും ഇല്ല.  അവർ ജീവിച്ചിരുന്നു എന്ന് പറഞ്ഞ അന്ന് ഒരിക്കലും അവർ നാരയണനെ കാണാൻ ഇവിടെ വന്നില്ല.  നാരായണൻ അവരെയും.  ജീവിച്ചിരിക്കാത്ത ഇന്ന് അവർ ഇല്ലാതായി പോയ ആ ഇടം തന്റേതാണ് എന്ന് നാരായണൻ എന്ത് കൊണ്ട് വിശ്വസിച്ചു പോയി.  ആ ഇടം തേടിയാണ് നാരായണൻ ഇപ്പോൾ പോകുന്നത്.  ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു കൊണ്ട്.  നാരായന്റെ വാക്കുകളിൽ ഒരു അറംപറ്റലിന്റെ മണം ഉണ്ടോ.  നാരയണൻ ഇനി തിരിച്ചു വരില്ലേ.

അനാഥ മന്ദിരത്തിലെ  പുസ്തകത്തിൽ നാരായന്റെ പേരിനു നേരെ ഉള്ള രക്ഷിതാവിന്റെ കോളത്തിൽ അന്നത്തെ സൂപ്രണ്ടിന്റെ പേര് മാത്രമേ ഉള്ളൂ.  പിന്നെ എന്ത് കൊണ്ട് നാരയണൻ ദൂരെ ഉള്ള ഒരു ദേശം തന്റെ ജന്മ ദേശമായി തിരഞ്ഞെടുത്തു.


Thursday, 10 January 2019

പാട്ടുകാരനും മഠാധിപതിയും - ഒരു സാരോപദേശ കഥ

പാട്ടുകാരനോ,  പ്രശസ്തൻ,  മഠാധിപതിയോ അതിലും പ്രശസ്തൻ .  ഒരിക്കൽ വിധിയുടെ വിളയാട്ടം അവരെ ഒരിടത്തു കൂട്ടിമുട്ടിക്കുന്നു .  പാട്ടുകാരൻ മഠത്തിൽ പാട്ടുപാടാൻ വരുന്നു.  നാട്ടുകാര് മഠാധിപതിയോടു പാട്ടുകാരനെ ഒരു പൊന്നാട അണിയിക്കുന്നത് നല്ലതാണു എന്ന് ഉപദേശിക്കുന്നു.

രംഗം ഒന്ന്.

സ്റ്റേജിൽ പാട്ടു ടീം എല്ലാവരും നിലത്തു വരിവരിയായി ഇരുന്നിട്ടുണ്ട്.  അവരുടെ ഇടയിൽ പാട്ടുകാരൻ.  അദ്ദേഹത്തിൽ നിന്ന് ഉദ്ദേശ്യം ഒരു മീറ്റർ പിന്നിലായി,  ഒരു സിംഹാസനത്തിൽ മഠാധിപതി ഇരിപ്പുറപ്പിച്ചിരിക്കുന്നു.  അദ്ദേഹം കയ്യിൽ ഒരു പൊന്നാട തൂക്കി പിടിച്ചിട്ടുണ്ട്.  അയാളുടെ മുഖ ഭാവത്തിൽ നിന്നും,  തൂക്കി പിടിച്ച തുണിയുടെ പളപളപ്പിൽ നിന്നും,  ഈ വസ്തുവാണ് പൊന്നാട എന്നും,  മഠാധിപതി, ഇപ്പോൾ എഴുന്നേറ്റു പോയി, അത് കൊണ്ട് പാട്ടുകാരനെ ചുറ്റിപ്പിടിക്കും എന്നും നാം മനസ്സിൽ പറയുന്നു.  അപ്പോൾ മൈക്കിൽ ആരോ വിളിച്ചു പറയുന്നു.

പ്രിയപ്പെട്ട ഭക്തരെ,  നാട്ടുകാരെ,  സുഹൃത്തുക്കളെ (അമ്പലത്തിൽ വരുന്നവരെല്ലാം ഭക്തരാണ് എന്നുള്ള ഒരു മിഥ്യാ ധാരണ നമുക്കൊക്കെ ഉണ്ട്.  പക്ഷെ ഇപ്പോൾ ഇത് വിളിച്ചു പറയുന്ന ആൾക്ക് അങ്ങനെ ഒരു ധാരണ ഇല്ല എന്ന് വ്യക്തം. ഉണ്ടായിരുന്നു എങ്കിൽ അയാൾ ഭക്തരെ എന്ന് മാത്രമേ വിളിക്കേണ്ടതുള്ളൂ )  നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അസുലഭ അവസരം നിങ്ങള്ക്ക് കരഗതമാവുകയാണ്.  ഇപ്പോൾ നമ്മുടെ അഭിവന്ദ്യ ഗുരു,  അതിലും അഭിവന്ദ്യനായ ഗായകനെ പൊന്നാട അണിയിക്കാൻ പോവുകയാണ്.

സദസ്സ് നിശബ്ദമായി.  ഏകലവ്യന്റെ തപസ്സിൽ ഇങ്ങനെ എന്തൊക്കെയോ ഉണ്ടായി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  ഒരു ഇല പോലും ഇളകുന്നില്ല.  സ്റ്റേജിലും ഒരു അനക്കവും ഇല്ല.  പൊന്നാട നീങ്ങുന്നില്ല.  ഗുരു ഇളകുന്നില്ല.  അപ്പോൾ സ്റ്റേജിൽ സംഭവിച്ച ചില ആത്മഗതങ്ങൾ ഇങ്ങനെ ഒക്കെ ആണ്.  അത് എങ്ങനെ നിങ്ങൾ കേട്ടു എന്ന് ചോദിച്ചാൽ , പോയി പണി നോക്കാൻ പറയും.

ആത്മഗതം ഒന്ന് -- മഠാധിപതി ----  ഇവനാണോ പ്രശസ്ത ഗായകൻ.  പോയി പണി നോക്കാൻ പറ.  പൊന്നാട അണിയണം എങ്കിൽ ഇങ്ങോട്ടു എഴുന്നേറ്റു വരിക.  ഞാൻ അങ്ങോട്ട് പോയി അത് അണിയിക്കും  എന്ന് അവൻ മനസ്സിൽ വിചാരിച്ചാൽ മതി.

ആത്മഗതം രണ്ട് -- ഗായകൻ. ---  ഇവൻ എന്ത് ഗുരു ആണ്. നമ്മള് കുറെ പേര് ഇവിടെ നിലത്തിരിക്കുമ്പോൾ ഇയാള് രാജാവിനെ പോലെ സിംഹാസത്തിൽ ഇരിക്കുന്നു.  പുല്ലു.  ഇയാളുടെ പൊന്നാട ആർക്കു വേണം.  വേണമെങ്കിൽ ഇങ്ങോട്ടു വന്നു പൊന്നാട അണിയിക്കട്ടെ.  എനിക്ക് അങ്ങോട്ട് പോകാൻ ഒന്നും പറ്റില്ല.

അപ്പോൾ ഒരു ഇളംകാറ്റ്,  ആൽമരത്തിന്റെ ആയിരം ഇലകളെ തഴുകി കടന്നു വന്നത് ഒരു ചൂളം വിളിയാണോ എന്ന് തോന്നിച്ചു.  ഏകലവ്യ ചുറ്റുപാടുകൾ ഇപ്പോഴും തുടരുകയാണ്.  പൊന്നാട അനങ്ങുന്നില്ല.  ഗായകൻ + ഗുരു ഇളകുന്നില്ല.  മൈക്കിൽ വീണ്ടും അനൗൺസ്‌മെന്റ് വന്നു.  ഇതാ ഏതാനും നിമിഷങ്ങൾക്കകം അത് സംഭവിക്കാൻ  പോകുകയാണ്. (ഈയാളു പണ്ട് കേരള ഭാഗ്യക്കുറി വിറ്റുനടന്ന ആളോ മറ്റോ ആണോ എന്ന് അപ്പുറത്തിരുന്ന ഒരു സ്ത്രീ കുശുകുശുക്കന്നത് കേട്ടു).  പക്ഷെ പ്രഖ്യാപനങ്ങൾ കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.  അപ്പോൾ അമ്പല ഭാരവാഹികളിൽ ഒരാൾ ഗുരുവിന്റെ അടുത്തേക്ക്നടന്നു പോകുന്നത് കാണുന്നു.  ഇവിടെ താഴെ പക്കമേളക്കാരിൽ ഒരാൾ പാട്ടുകാരന്റെ അടുത്തേക്ക് ഒഴുവി വന്നു,  അവിടെ ഗുരുവിന്റെ ചെവിയിലും ഇവിടെ പാട്ടന്റെ ചെവിയിലും എന്തൊക്കെയോ മന്ത്രിക്കുന്നു.  മൈക്കിൽ ഒരിക്കൽ കൂടെ അന്നൗൻസ്മെന്റ് വരികയാണ്.  ആലിലകളിൽ തട്ടിയ കാറ്റിന്റെ ശക്തി കൂടി വരികയാണ്.  ചൂളം വിളി ശബ്ദം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു.  അത് കാറ്റ് കൊണ്ട് വന്നതാണോ, അല്ലെങ്കിൽ നാട്ടുകാർ കൂക്കുന്നതു തന്നെ ആണോ എന്നും സംശയിക്കാം.  പക്ഷെ ഇപ്പോൾ ഏകലവ്യ പരിതസ്ഥിതി മാറുകയാണ്.  പൊന്നാട പിടിച്ച ഗുരുവിന്റെ കൈകൾ നീളുകയാണ്.  പക്ഷെ തന്റെ ചന്തി ഒരു ഇഞ്ചു പോലും സിംഹാസത്തിൽ നിന്ന് ഉയർന്നു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ട് എന്ന് ഈ ദൃശ്യം കണ്ട ആർക്കും മനസ്സിലാകും.  അപ്പുറത്തു ഗായകനും ഇപ്പോൾ ഇടത്തേക്ക് അല്പം ചരിയുന്നു .  ചന്തിയുടെ കാര്യത്തിൽ സ്റ്റാറ്റസ് കോ നില നിർത്താൻ അദ്ദേഹവും തീരുമാനിച്ചിട്ടുണ്ട്.  അത്ഭുതം . ഇപ്പോൾ ഗായകന്റെ തല ഗുരുവിന്റെ നീട്ടി പിടിച്ച കൈകൾ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ആണ്.  പിന്നെ കണ്ടത് ഗുരു പൊന്നാട ഗായകന്റെ പുറത്തേക്കു തൊടുത്തു വിടുന്നതും,  ഗായകൻ ഭക്തി പുരസ്സരം അത് ശരീരത്തോട്  ചേർത്ത് വെക്കുന്നതും ആണ്.  അപ്പോൾ ആലിലകളിൽ അടിച്ച കാറ്റു അടങ്ങുകയും  ഒരു മാടപ്രാവ് ആലിലകളിൽ ഒന്ന് കൊക്കിൽ കടിച്ചു പിടിച്ചു വേദിക്കു വിലങ്ങനെ പറക്കുകയും ചെയ്തു 

അണ്ടിപ്പരിപ്പ്

അണ്ടിപ്പരിപ്പിനു ചോദിച്ചപ്പോൾ ,   നിരനിരയായി വച്ച പല കുപ്പികൾ ചൂണ്ടി കാണിച്ചു കൊണ്ട് പീടികക്കാരൻ ചോദിച്ചു ഏതാണ് വേണ്ടത് എന്ന്.   അപ്പോൾ ഞാൻ ചോദിച്ചു ഇവ തമ്മിൽ എന്താണ് വ്യത്യാസം എന്ന്.  വിലയിലും ഗുണത്തിലും വ്യത്യാസമുണ്ടെന്ന് മറുപടി കിട്ടി.  അയാൾ തുടർന്നു

ആദ്യത്തെ കുപ്പിയിൽ ഉള്ളതിന് വില രണ്ടായിരം.  ഗുണം മൂർദ്ധന്യം.  ഈ ഗുണം എന്താണ് എന്ന് ചോദിച്ചാൽ,  കാണുന്നത് തന്നെ മുഖ്യം. തിന്നുമ്പോൾ എല്ലാം ഏകദേശം ഒരു പോലെ ഇരിക്കും.  36 - 24 - 36 സൈസ് ഉള്ള സുന്ദരികളുടെ കാര്യം പോലെ തന്നെ. കുപ്പികൾ മാറുമ്പോൾ വിലയും ഷേപ്പും മാറും .  അണ്ടിപ്പരിപ്പ് മാങ്ങയുടെ അണ്ടി പോലെ ആയേക്കാം.   പക്ഷെ തിന്നു നോക്കൂ.   ഒരു കുഴപ്പവും കാണില്ല.  അപ്പോൾ നിങ്ങൾ ചോദിക്കും അങ്ങനെ ആണെങ്കിൽ അവസാനത്തെ കുപ്പിയിലുള്ള ഏറ്റവും വില കുറഞ്ഞത് വാങ്ങിയാൽ പോരെ എന്ന്.  മിസ്റ്റർ മണ്ടോടി നിങ്ങൾ ഒരു കാര്യം ആലോചിക്കണം.  ഇത് തിന്നുന്നതിനു മുൻപേ ആളുകളുടെ മുന്നിൽ പ്ളേറ്റുകൾ ആക്കി നിരത്തി വെക്കേണ്ടതാണ്.  തിന്നുന്നതിനു മുൻപേ ഇതിന്റെ  പ്രദർശനം നടക്കുന്നുണ്ട്.  അപ്പോൾ അത് എങ്ങനെ എങ്കിലും ആയാൽ മതിയോ .  ആകെ നോക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കീശയിൽ എത്ര പണമുണ്ട് എന്നുള്ളതാണ്.

Sunday, 6 January 2019

മരിച്ചില്ലെന്നു വിശ്വസിക്കാൻ ശ്രമിച്ച മരിച്ചവൻ

വാതിലിൽ ആരോ മുട്ടി വിളിക്കുന്നു. ചാത്തു അനങ്ങാതെ കിടന്നു. ചാത്തു ഏട്ടൻ ഉറങ്ങുകയാണോ എന്ന് ഭാര്യ ചോദിക്കുന്നു. വിഡ്ഢിത്തം. ഉറങ്ങുന്നവനോട് ചോദിച്ചാൽ മറുപടി കിട്ടുമെന്നാണോ ഇവള് വിചാരിച്ചിരുന്നത്. അതെ എന്ന് പറയാൻ ഓങ്ങിയതാണ്. പിന്നെ വേണ്ട എന്ന് വച്ച്. ഇപ്പോൾ മുട്ട് കുറച്ചു സ്‌ട്രോങ്ങ് ആയിരിക്കുന്നു. വേറെ ആരൊക്കെയോ ഉണ്ട്. ചാത്തുയേട്ടാ വാതിൽ തുറക്കൂ. അയൽ വീട്ടിലെ ബാലൻ ആണ്. ഉറങ്ങുന്ന ആളെ വിളിച്ചുണർത്താൻ അയൽക്കാരനെ കൂട്ടി കൊണ്ട് വന്നിരിക്കുകയാണോ ഇവൾ. അങ്ങനെ എന്നെ ഉണർത്താൻ നോക്കേണ്ട. ഞാൻ ഉണരില്ല. എടീ ഇങ്ങനെ വാതിലിൽ തട്ടി വിളിക്കുന്ന നേരത്തു അപ്പുറത്തു പോയി അവന്റെ ജനാല വഴി ഒരു കമ്പിട്ടു ഒരു കുത്തു കൊടുക്ക്. അവന്റെ ഹലാക്കിന്റെ ഉറക്ക് അപ്പോൾ തീരും. ഈ ശബ്ദം അമ്മയുടേതാണ്. എന്നെ കമ്പ് കൊണ്ട് കുത്തി എണീപ്പിക്കേണ്ട പരിപാടി. നടക്കില്ല അമ്മെ. അപ്പോൾ ജനാലക്കു അരികിൽ എന്തൊക്കെയോ ഒച്ച കേട്ട്. കണ്ണ് തുറന്നു നോക്കാൻ തോന്നിയില്ല. ഇപ്പോൾ തന്റെ കാലിൽ ഒരു കമ്പിന്റെ കുത്തേറ്റിരിക്കുന്നു. പക്ഷെ ഞാൻ അനങ്ങില്ല. അപ്പോൾ ജനാലക്കൽ നിന്ന് ഒരു ശബ്ദം. ജാനു അമ്മെ കമ്പ് കൊണ്ട് കുത്തിയിട്ടും, ചത്തുയേട്ടൻ അനങ്ങുന്നില്ല. അപ്പോൾ അപ്പുറത്തു ഒരു നിലവിളി. അയ്യോ എന്റെ ചാത്തുയേട്ടൻ പോയെ. ഇഡിയറ്റ്സ്. ഞാൻ എവിടെ പോകാൻ. ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല. അപ്പോൾ വാതിലിനു മുൻപിൽ മറ്റൗരു ശബ്ദം. എടാ . ബാല . ജനാലയിലൂടെ ആ കമ്പ് കൊണ്ട് വാതിൽ തുറക്കാൻ പറ്റുമോ എന്ന് നോക്ക്. ഇപ്പോൾ ജനാലക്കൽ വീണ്ടും എന്തോ നടക്കുകയാണ്. വാതിലിനു ഇട്ടു കുത്തുന്ന ശബ്ദം കേൾക്കാം. അതാ വാതിൽ തുറന്നു എന്ന് തോന്നുന്നു. ഒരു ആരവം. എല്ലാവരും എന്റെ മുന്നിൽ നിൽക്കുകയാണ്. ബാലൻ പൾസ് നോക്കുകയാണ്. അയ്യോ ജാനു അമ്മെ. പൾസ് ഇല്ല എന്ന് തോന്നുന്നു. പൊട്ടൻ ഇവന് പൾസ് നോക്കാൻ അറിയാമോ. എന്നാലും എന്നെ അങ്ങനെ ഇവര് ഉണർത്താൻ നോക്കേണ്ട. ഞാൻ ഉണരില്ല . ഒരു വണ്ടി വന്നു റോഡിൽ നിൽക്കുന്ന ശബ്ദം. ആരോ തന്നെ തൂകി എടുക്കുന്നു. ആ എന്തെങ്കിലും ചെയ്യട്ടെ. എനിക്ക് ഒന്നും കഴിയില്ല. ഇപ്പോൾ ആശുപത്രിയിൽ ആണ്. ഡോക്ടർ ആയിരിക്കും എന്റെ പൾസ് നോക്കുന്നു. അപ്പോൾ ഒരു ചോദ്യം കേട്ട്. കുറെ നേരമായോ നിങ്ങൾ വീട്ടിൽ നിന്ന് വിട്ടിട്ടു. ഒരു അര മണിക്കൂർ ആയി. അപ്പോൾ അതിനു മുൻപ് തന്നെ ആള് പോയിരുന്നു. ആള് പോയിരുന്നു എന്നോ. എന്ത് വിഡ്ഢിത്തമാണ് ഈയാൾ പറയുന്നത്. ഞാൻ ഇപ്പോൾ കണ്ണ് തുറക്കും. ഇതാ തുറക്കുന്നു. പക്ഷെ തുറന്നില്ല. ചാത്തു ശരിക്കും ചത്തുപോയിരുന്നു