Sunday, 5 June 2016

ഭാഷയെ കുറിച്ച് ചിലത്

ഹെരൊദൊട്ടസ് എഴുതിയ ചരിത്രം എന്ന ഗ്രന്ഥത്തിൽ താഴെ പറയുന്ന ഒരു കഥ ഉണ്ട്.

ജനിച്ചു വീണ രണ്ടു  ചെറിയ കുട്ടികളെ പോറ്റാൻ ആട്ടിടയരെ ഏല്പ്പിച്ചു.  ഒരിക്കൽ പോലും അവരുടെ മുന്നിൽ നിന്ന് ഒരു വാക്ക് പോലും ഉച്ചരിച്ചു പോകരുത് എന്ന് ശട്ടം കെട്ടി.  ഭാഷ അറിയാതെ ആ പൈതങ്ങൾ രണ്ടു കൊല്ലം വളര്ന്ന വേളയിൽ ഒരു ദിവസം വാതില് തുറന്നു കുട്ടികളുടെ  നേരെ ചെന്ന അവര്ക്ക് നേരെ കൈകൾ ഉയർത്തി പാഞ്ഞു വന്ന കുട്ടികൾ രണ്ടു പേരും താഴെ പറയുന്ന വാക്ക് ഉച്ചരിച്ചു.

ബികോസ് (becos)

ബികോസ് എന്ന  വാക്ക്  ഫിർജിയൻ ഭാഷയിൽ ഭക്ഷണത്തിന് പറയുന്ന പേരാണ്.  ആദി ഭാഷ ഫിർജിയൻ ഭാഷയാണ്‌ എന്ന് ചിലര് കണക്കാക്കിയത് അത് കൊണ്ടാണ്.

എല്ലാ വസ്തുക്കൾക്കും അതിൽ ഉൾ ചേർന്നതായ ഒരു പേര്‌ ഉണ്ടോ.  ഒരു വസ്തുവെ കണ്ടാൽ അങ്ങനെ വിളിച്ചു പോകാൻ പാകത്തിൽ. ബൈബിളിൽ സർവ ശക്തൻ എല്ലാറ്റിനെയും സൃഷ്ടിക്കുന്നത് അവയ്ക്ക് പേരുകൾ നൽകി കൊണ്ടാണ്.  ദൈവം നാമ ദാതാവ് കൂടിയാണ്.  ആദിയിൽ വചനമുണ്ടായി എന്ന് പറയുന്നത് ഭാഷയെ സംബന്ദിച്ചു ശരിയാണ് എന്ന് ഞാൻ കരുതുന്നു.  കാരണം ആദി മനുഷ്യൻ ചിത്രത്തിനേക്കാൾ മുൻപേ അറിയുന്നത് ശബ്ദമാണ്.  ശബ്ദം അവനു ചുറ്റുമുണ്ട്.  പക്ഷികളുടെ കള കൂജനത്തിൽ, കാട്ടാറ് കളുടെയും , ഇളം കാറ്റ് കളുടെയും രവത്തിൽ,  ഹിംസ്ര ജീവികളുടെ ഗര്ജനത്തിൽ ........  അങ്ങനെ എവിടെയും.  അവയൊക്കെയും വ്യവചെദിചു അറിയാൻ മനുഷ്യൻ ആദ്യമേ പഠിച്ചിരിക്കണം.  അപ്പോൾ ഭാഷയുടെ ഓടിക് അംശം പ്രാകൃതികമാണ്. അതിന്റെ ചിത്രാംശം മനുഷ്യൻ പിന്നീട് കണ്ടു പിടിച്ചതാവാം.

പ്രാകൃതിക ശബ്ദങ്ങൾ വികലമായ രീതിയിൽ അനുകരിക്കാവുന്ന ജിഹ്വയും അവ മാത്രം വ്യവചെദിചു അറിയാൻ വേണ്ട ശ്രവണ ഇന്ദ്രിയങ്ങളും മാത്രമേ അന്ന് അവനു ഉണ്ടായിരിക്കുകയുള്ളൂ .  സാന്ദ്രത വ്യത്യാസപ്പെടുത്തി ഉള്ള ലക്ഷ കണക്കിന് ശബ്ദങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന രീതിയിൽ നാവു വളഞ്ഞതോ, അവയൊക്കെയും മനസ്സിലാക്കാനാവുന്ന വിധത്തിൽ ശ്രവണ ഇന്ദ്രിയങ്ങൾ പാകപ്പെട്ടു വന്നതോ , വളരെ ദീര്ഘാ കാലം നീണ്ടു നിന്ന പരിണാമത്തിന്റെ ഫലം ആയിരിക്കാം.

in bible , the omnipotent is an audio presence.  sound plays a major role in creation.  god creates everything by calling their names 

No comments:

Post a Comment