Tuesday, 7 June 2016

അധ്വാനവും പട്ടിണിയും

കൃഷിയിൽ  അധിക  പറ്റാകുന്ന അധ്വാനം അടിസ്ഥാന ആവശ്യങ്ങളുടെ സൃഷ്ടിയിലെക്കും അവിടെ അധിക പറ്റാവുന്നവ ആധുനിക സൌകര്യങ്ങളുടെ സൃഷ്ടിയിലെക്കും, അവിടെയും അധിക പറ്റാവുന്നവ ആടംബരങ്ങളുടെ സൃഷ്ടിയിലെക്കും  വഴിമാറി ചലിക്കുന്നു.  പക്ഷെ ഇത് തികച്ചും ഐഡിയൽ ആയ ഒരു സ്ഥിതി വിശേഷം മാത്രമാണ്.

അതി സൃഷ്ടി ഉണ്ടാകുമ്പോൾ മാത്രമേ അധ്വാനം ആ മേഖലയിൽ അധിക പറ്റാകാൻ പാടുള്ളൂ എന്ന സാമാന്യ നീതിക്ക് വിരുദ്ധമായി,  എല്ലാവരെയും ഊട്ടുന്നതിനു മുൻപായി കൃഷിയിലും,  എല്ലാവർക്കും പാർപ്പിടങ്ങൾ ഉണ്ടാകുന്നതിനു മുൻപായി , പാര്പിട മേഖലയിലും,, അത് പോലെ മറ്റിടങ്ങളിലും അധ്വാനം അധിക പറ്റായി പരിവര്ത്തനം ചെയ്യപ്പെടുന്നു.  പക്ഷെ ഒടുവിലത്തെ കണ്ണിയായ സുഖ ഭോഗത്തിൽ , ഇത്തരം അധിക പറ്റുകളുടെ പ്രശ്നം ഉൽഭവിക്കുന്നില്ല.  കാരണം ശക്തന്റെ സുഖ ഭോഗതിനുള്ള ആസക്തി അനന്തമാണ്‌.  ആദ്യത്തെ ശ്രേണിയിലെ ആള് തിന്നില്ലെങ്കിൽ പോലുമോ, രണ്ടാമത്തെ ശ്രേണിയിൽ ഉള്ളവര്ക്ക് മുഴുവൻ കുടിലുകൾ കെട്ടി തീര്ന്നില്ല എങ്കിൽ പോലുമോ,  തന്റെ സുഖ ഭോഗം അഭംഗുരം മുന്നോട്ടു പോകണം എന്ന കാര്യത്തിൽ അവനു നിര്ബന്ധമുണ്ട്.

എല്ലാവരെയും ഊട്ടുന്നതിനു മുൻപേ കാര്ഷിക വേദിയിൽ എന്ത് കൊണ്ടു അധിക പറ്റുകൾ സൃഷ്ടിക്കപ്പെടുന്നു.  സ്ഥലവും ജലവും ആവശ്യത്തിൽ അധികം ഉണ്ടെങ്കിൽ അതിനു ഒരു കാരണം മാത്രമേ ഉള്ളൂ.  സ്ഥലം തനിക്കു തോന്നിയ ഉത്പാദനത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുള്ള സ്വാതന്ത്ര്യവും ,  ശാട്യവും.  സ്ഥലം സ്വകാര്യ വ്യക്തികളുടെ കയ്യിൽ നില നില്ക്കുന്ന കാലത്തോളം തരിശു നിലങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും.  ബാക്കിയുള്ള സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന ഉല്പാദനം മാത്രം മതി എന്നുള്ള ചിന്ത കൊണ്ടു മാത്രമല്ല അത്.  ബാക്കിയുള്ള ഭാഗത്തെ സൃഷ്ടി കൊണ്ടു പോലും, തനിക്കു മുഴുവനിൽ സൃഷ്ടി നടത്തുന്നതിനു തുല്യമായ പണം ലഭിക്കുന്നു എന്നുള്ളത് കൊണ്ടു കൂടിയാണ്.  ദരിദ്രനെ ഊട്ടാൻ വില കൂടിയ ധാന്യം കൊണ്ടു പറ്റില്ല. അവനു വേണ്ടി  തന്റെ മുഴുവൻ സ്ഥലവും  ഉപയോഗിക്കാൻ തീരുമാനിച്ചാൽ,  അത് കൊണ്ടു ഉണ്ടാകാൻ ഇടയുള്ള അത്യുല്പാദനവും, വില കുറവും, ദാരിദ്രനോടൊപ്പം , ധനികനും അനുഭവിക്കും.  അപ്പോൾ കൂടുതൽ ഇടങ്ങളിൽ കൃഷി ഇറക്കിയത് കൊണ്ടു മെച്ചമില്ല എന്ന് സാരം.

.....തുടരും ..........

No comments:

Post a Comment