Monday, 30 November 2015

വ്യത്യസ്തമായ ഒരു പ്രേത സിനിമ

നിങ്ങൾ ഏതെങ്കിലും പ്രേത സിനിമ കണ്ടു വേദനിചിട്ടുണ്ടോ.  ചോദ്യം കേട്ടപാടെ നിങ്ങളിൽ മിക്കവരും ചിരിക്കും എന്ന് എനിക്കറിയാം.  പക്ഷെ ഞാൻ കണ്ട പ്രേത സിനിമകളിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നിലധികം പ്രേത സിനിമകൾ ഉണ്ട്.  സിനിമ മോശമായത് കൊണ്ടുള്ള വേദന അല്ല ഉദ്ദേശിച്ചത്.  മനുഷ്യന്റെ പല പല വേദനകൾ ഭീതിപ്പെടുന്ന ചുറ്റുപാടുകൾക്ക് ഇടയിലും അതി മനോഹരമായി (വേദനിപ്പിക്കുന്ന രീതിയിൽ) അവതരിപ്പിച്ചത്  കൊണ്ടാണ്.  ഗില്ലെർമൊ ദെൽ ടോറോ എന്ന മെക്സിക്കൻ സംവിധായകന്റെ  'സാത്താന്റെ നട്ടെല്ല്' എന്ന സിനിമയാണ് അതിൽ പ്രധാനപ്പെട്ടത്.

'പാൻസ്‌ ലാബിരിന്ത്' എന്ന തന്റെ അതി മനോഹര സിനിമ റിലീസ് ചെയ്ത സമയത്ത് ദെൽ ടോറോ പറഞ്ഞത് ഈ  സിനിമ  മുൻപ് ഇറങ്ങിയ തന്റെ പ്രേത സിനിമയുടെ തുടര്ച്ച മാത്രമാണ് എന്നത്രെ.  പക്ഷെ സിനിമ കണ്ട ആര്ക്കും അത്തരം ഒരു തുടര്ച്ച കണ്ടെത്താൻ കഴിയില്ല എന്നതാണ് വാസ്തവം.  പക്ഷെ ദെൽ ടോറോ ഉദ്ദേശിച്ചത് കഥയിലെ തുടര്ച്ചയല്ല എന്ന്  രണ്ടു സിനിമകളെയും കുറിച്ച് താരതമ്യം ചെയ്താൽ നമുക്ക് മനസ്സിലാകും.  പ്രേത സിനിമ ആരംഭിക്കുന്നത് ഒരു വിഷ്വൽ കേപ്ഷനോടെ   ആണ്.

പ്രേതം എന്നാൽ എന്താണ്.
കാല ചക്രത്തിൽ പുനര്ജനിക്കാൻ
വിധിക്കപ്പെട്ട ഒരു ഭീകര സംഭവം
ചിലപ്പോൾ വേദനയുടെ ഒരു നിമിഷം.
മരിച്ചിട്ടും ജീവിക്കുന്നു എന്ന് തോന്നുന്ന എന്തോ ഒന്ന്
കാലത്തിൽ തൂങ്ങി നിൽക്കുന്ന ഒരു വികാരം
മാഞ്ഞുപോയ ഒരു ചിത്രം പോലെ
ഒരു ഫൊസ്സിലിൽ അടക്ക പ്പെട്ട പ്രാണിയെ പോലെ


അനന്തമായി പരന്നു കിടക്കുന്ന ഒരു മരുഭൂമിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു വാഹനം അടുത്ത ദൃശ്യത്തിൽ വരുന്നു.  അവർ മരുഭൂമിയിലെ ഒരു അനാഥാലയത്തിൽ എത്തിയപ്പോൾ അവിടെ മുറ്റത്ത്‌ പണ്ടൊരിക്കൽ യുദ്ധ സമയത്ത് താഴെ പതിച്ചു പൊട്ടാതെ ഭൂമിയിൽ ഒരു ഗോപുരം പോലെ സ്ഥിതി ചെയ്ത  വലിയ ഒരു ബോംബിനെ നോക്കി കഥാ നായകനായ കൊച്ചു കുട്ടി (കാർലോസ്) അതിശയിച്ചു നില്ക്കുന്നു.  അപ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  അനാഥാലയത്തിലെ അധ്യാപികയുടെ ശബ്ദമാണ് കേട്ടത് എന്ന് പിന്നീട് നമുക്ക് മനസ്സിലാകുന്നു.  പാൻസ്‌ ലാബിരിന്ത് എന്ന സിനിമയും ആരംഭിക്കുന്നത് ഏതാണ്ട് ഇങ്ങനെ തന്നെ ആണ് എന്ന് കാണാം.  വിഷ്വൽ  കേപ്ഷന് പകരം ഇവിടെ ശബ്ദമാണ്.  പിന്നെ കൊടും കാടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാഹനം.  അത് ഇടയിൽ ഒരിടത്ത് നിർത്തിയപ്പോൾ കഥാ നായികയായ ഒഫീലിയ എന്ന കൊച്ചു കുട്ടി,  വഴിയരികിൽ കണ്ട ഒരു സ്തൂപത്തിനു അരികിൽ അതിശയിച്ചു നിൽക്കുന്നു.  അടുത്ത രംഗത്തിൽ പരിത്യക്തമായ ഒരു ഊടു വഴിയിൽ എത്തിയ ഒഫീലിയ ഇരുളടഞ്ഞ ആ വഴിയിൽ അന്തിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്ന് അശരീരി പോലെ ഒരു വാക്യ ശകലം കേൾക്കുന്നു.  കാമ്പിലെ പരിചാരികയുടെ ശബ്ദമായിരുന്നു അത് എന്ന് നമുക്ക് പിന്നീട് മനസ്സിലാകുന്നു.  പിന്നെ മറ്റൊരു തരത്തിലും ഈ സിനിമകൾ തുടർച്ചകൾ ആണെന്ന് പറയാം.  പ്രേത സിനിമയുടെ കാലഘട്ടം സ്പെയിനിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടമാണ്.  പാൻ ലാബിരിന്ത് എന്ന സിനിമ ആഭ്യന്തര യുദ്ധത്തിനു ശേഷമുള്ള കാല ഘട്ടത്തിൽ  ഫ്രാങ്കോ  എന്ന ഫാസിസ്റ്റ് അധികാരത്തിൽ ഇരിക്കുമ്പോൾ നടന്നതാണ്.

1939. റിപ്പബ്ലിക്കൻ സേനകളെ തൂത്തു വാരി ക്കൊണ്ട് ഫ്രാങ്കോ അധികാരത്തിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പ്രോഫസ്സർ കസാരെസ്സ് , കാർമെൻ എന്നീ അധ്യാപകര് നടത്തുന്ന അനാധാലയത്തിലേക്ക്  യുദ്ധത്തിൽ മരിച്ചു പോയ ഒരു വിപ്ലവകാരിയുടെ പുത്രനായ കാർലോസ് എത്തുകയാണ്. അനാഥാലയത്തിൽ  ഭീകരമായ  രണ്ടു സൃഷ്ടികൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ നടത്തിപ്പ് കാരനായ ജാസിന്ടോ എന്ന ക്രൂരൻ . മറ്റൊന്ന് അസമയത്ത് കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു കുട്ടി പ്രേതം.  ഇനിയും ഇവിടെ പലരും മരിച്ചു വീഴും എന്നുള്ള കുട്ടി പ്രേതത്തിന്റെ ഭാഷണങ്ങൾ കുട്ടികളെ എപ്പോഴും പിൻ തുടർന്ന് കൊണ്ടെ ഇരിക്കുന്നു. പുറത്തു യുദ്ധം അകത്തു ഇങ്ങനെ എന്നുള്ള സ്ഥിതി. അവയ്ക്കിടയിൽ കുട്ടികള്ക്ക് സ്നേഹം മാത്രം പകരുന്ന കുറെ മനുഷ്യർ.  ബാല സാഹചമായ കുസൃതികൾക്കും സ്പര്ധകൾക്കും ഇടയിൽ അവർക്കിടയിൽ അസാധാരണമായ ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നു. ആ സൌഹൃദ സംഭാഷണങ്ങൾക്ക് ഇടയിൽ പുറത്തെ യുദ്ധത്തെ കുറിച്ചും അകത്തെ ഭീകരതകളെ കുറിച്ചും പരസ്പരം പറയുന്ന കുട്ടികള്ക്ക് ഏതാണ് കൂടുതൽ ഭീകരം എന്ന് മനസ്സിലാവുന്നില്ല.  ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഒരു ലോകത്ത് അകപ്പെടുന്നവൻ എവിടേ ആയാലും ഒന്ന് പോലെ.

ഭീകരരായ പ്രേതങ്ങളെ മാത്രമേ നാം കണ്ടു പരിചയിച്ചിട്ടുള്ളൂ.  ദുർബലരായ പ്രേതങ്ങൾ എവിടെയും ഇല്ല.  പക്ഷെ ഇവിടെ അനാഥാലയത്തിലെ കുട്ടികളോട് ചങ്ങാത്തം കൂടുന്ന കുട്ടി പ്രേതം കുട്ടികളിൽ നിന്ന് ആവശ്യപ്പെടുന്നത് ഒരു ചെറിയ സഹായം മാത്രമാണ്.  തന്റെ ജീവിതം അകാലത്തിൽ പൊഴിയാൻ കാരണമായ ജാസിണ്ടോ എന്ന ദുഷ്ടനെ, തന്റെ ശക്തി അപാരമായി നില കൊള്ളുന്ന അനാഥാലയത്തിലെ കുളത്തിലേക്ക്‌ ആനയിച്ചു കൊണ്ടു വരിക. അത് മാത്രം.

പക്ഷെ ദെൽ ടോറോ കഥ പറയുന്നത്, അല്ലെങ്കിൽ ദൃശ്യങ്ങൾ നമ്മുടെ മുന്നില് വിന്യസിപ്പിക്കുന്നത് നമ്മെ ഭീതിപ്പെടുതാൻ വേണ്ടിയേ അല്ല. ഇനി അഥവാ നാം എവിടെ എങ്കിലും പേടിച്ചു പോയി എങ്കിൽ അത് പ്രേതത്തെ കാണുന്നത് കൊണ്ടല്ല താനും.   പ്രേതതെക്കാൾ നമ്മെ ഭയപ്പെടുത്തുന്നത്‌ യഥാര്ത ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ആണ്.  സിനിമയിൽ എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്നില്ല.  പക്ഷെ അപ്പോഴും നാം അറിയുന്നു,എല്ലായ്പ്പോഴും  ചോര ഇറ്റു വീഴുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്  എന്ന്.  കുട്ടി പ്രേതം അനാഥാലയത്തിന്റെ കവാടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഓരോ പ്രാവശ്യവും നാം നമ്മോടു തന്നെ ചോദിക്കുന്ന ചോദ്യം ഇതാണ്.  'ഇനിയും പലരും ഇവിടെ മരിച്ചു വീഴും ' എന്നുള്ള പ്രേതത്തിന്റെ പ്രവചനത്തിന്റെ അർഥം എന്താണ്.  അത് അനാഥാലയത്തിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ മാത്രം സംഭവിക്കാനുള്ളതല്ല എന്ന് നാം ഓരോ നിമിഷം കഴിയുമ്പോഴും അറിഞ്ഞു കൊണ്ടെ ഇരിക്കുന്നു.

സാത്താന്റെ നട്ടെല്ല് യഥാർത്ഥത്തിൽ പറയുന്നത് ഒരു പ്രേത കഥ തന്നെ എങ്കിലും അതിലും കവിഞ്ഞ പലതും ഈ സിനിമയിൽ ഉടനീളം നമുക്ക് കാണാവുന്നതാണ്.  പ്രേത ലോകത്തേക്കാൾ ഭീകരമായ യഥാര്ത ലോകത്തെ കുറിച്ചാണ് സംവിധായകാൻ ഇവിടെ സംസാരിക്കുന്നത്   (പാൻസ്‌ ലാബിരിന്ത് എന്ന സിനിമ പറയുന്നതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്.  ഒഫീലിയയുടെ ബാല ഭാവനയിൽ ഉയിർകൊള്ളുന്ന നാടോടി കഥയിലൂടെ ദെൽ ടോറോ അതി മനോഹരമായി പറഞ്ഞു വെക്കുന്നത്ഫാസിസത്തിന്റെ കഥയാണ്.  ഒരു പക്ഷെ ഫാസിസത്തിന്റെ പതനത്തെ  ഇത്രയും സുന്ദരമായി അവതരിപ്പിച്ച മറ്റൊരു സിനിമ ഇല്ല എന്ന് തന്നെ പറയാം)

പുറത്തു നടക്കുന്ന സംഭവങ്ങൾക്ക് സമാന്തരമായാണ്‌ അനാഥാലയത്തിലെ സംഭവങ്ങളും നടക്കുന്നത്.  വിരുദ്ധങ്ങളായ രണ്ടു തത്വങ്ങളുടെ സംഘര്ഷം എന്ന് വേണമെങ്കിൽ പറയാം.  യാതാതതത്വതിനു വേണ്ടി നില കൊള്ളുന്ന കസാരസ് എല്ലാറ്റിനും ശാസ്ത്രീയമായ ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോഴും,  താൻ വിൽക്കാൻ ശ്രമിക്കുന്ന,  ഒരു തരത്തിലുള്ള ഗുണവും ഇല്ല എന്ന് താൻ തന്നെ വിശ്വസിക്കുന്ന ഭ്രൂണ ലായിനി ,  തന്റെ ഷണ്ണത്വതിനു പരിഹാരമാകും എന്ന് ചില നിമിഷങ്ങളിൽ വിശ്വസിച്ചു പോകുന്നു.   ഫാസിസത്തിന് നേരെ ഉള്ള ജനങ്ങളുടെ മനോഭാവങ്ങളും ചില നേരങ്ങളിൽ ഇങ്ങനെ ആയിരുന്നു എന്ന് ചരിത്രം വായിച്ചാൽ മനസ്സിലാകും.  പ്രേതം  ഭീതിയുള്ള മനസ്സിന്റെ വിഹ്വലതകളിൽ ജനിച്ചു വീഴുന്ന ഒരു മിഥ്യ ആണെന്ന് പറഞ്ഞ കസാരസ് കഥാന്ത്യത്തിൽ സ്വയം ഒരു പ്രേതമായി മാറുന്നു.  സ്നേഹമുള്ള പ്രേതം എന്ന് വേണമെങ്കിൽ പറയാം.

സ്പെയിനിലെ ആഭാന്തര യുദ്ധം എന്നത് ലോകം മുഴുവൻ ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയ ഒരു ഭീകര കാല ഘട്ടം ആയിരുന്നു.  കുട്ടികൾ അനാഥാലയത്തിൽ എത്തുവാനുള്ള കാരണവും,  ഈ ആഭ്യന്തര യുദ്ധത്തിലെ ആൾ നാശത്തിന്റെ ഫലമായിരുന്നു എന്ന് തുടക്കത്തിൽ തന്നെ നാം മനസ്സിലാക്കുന്നു.  ആഭ്യന്തര യുദ്ധത്തിൽ മരിച്ചത് ഏതാണ്ട് അഞ്ചു ലക്ഷത്തോളം പേരായിരുന്നു.  ഇടതു പക്ഷ ചായ്‌വുള്ള ജന മുന്നേറ്റം അതി ദാരുണമായി പരാജയപ്പെടുകയാൽ അടുത്ത നാല്പതു വര്ഷത്തോളം സ്പെയിൻ ഫാങ്കോയുടെ സ്വെചാധിപത്യത്തിൽ അമര്ന്നു.  പ്രസ്തുത കാലഘട്ടത്തിലുള്ള സിനിമകൾ മിക്കതും ഗുപ്തമായ രീതിയിൽ ഭരണ കൂടാതെ വിമര്ശിക്കുന്ന രീതിയിൽ ഉള്ളവ ആയിരുന്നു.  പ്രേതവും ഭൂതവും ഒക്കെ അത്തരം ഒരു രീതിയുടെ സൃഷ്ടിയാണ് എന്ന് നിരൂപിക്കുന്നതാണ് യുക്തി.  കാരണം പ്രേതം എന്നത് അനീതി തുറന്നു കാണിക്കുവാനുള്ള ഒരു വഴികൂടി ആണ്.

തന്റെ രണ്ടു സിനിമകളിലും ദെൽ ടോറോ നമുക്ക് കാണിച്ചു തരുന്ന ലോകം കുട്ടികളുടെ ദൃഷ്ടി കോണുകളിലൂടെ ഉള്ള ലോകമാണ്.  പ്രത്യയ ശാസ്ത്ര ചായ്‌വുകൾ ഇല്ലാത്ത നിഷ്കളങ്കമായ കാഴ്ച.   അനാഥാ ലയതിനുള്ളിലും പുറത്തുള്ള ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ്‌ ചേരി തിരിവ് ഗുപ്തമായ രീതിയിൽ അവതരിപ്പിച്ചതായി കാണാം.  ജാസിണ്ടോ എന്ന നടത്തിപ്പുകാരന്റെ സൃഷ്ടിയിലൂടെ ടോറോ നമുക്ക് മുന്നില് അവതരിപ്പിക്കുന്നത്‌ ദാക്ഷിണ്യം ഇല്ലാത്ത ഫാസിസത്തിന്റെ പ്രതീകത്തെ ആണ്.  അതിനെ നശിപ്പിക്കാനുള്ള ഒരു കൂട്ടായ്മയാണ് നാം ഇവിടെ കാണുന്നത്.

ചുരുക്കി പറഞ്ഞാൽ ഒരു പ്രേത കഥയിലൂടെ ഒരു രാജ്യത്തിന്റെ പതനത്തെ കുറിച്ചും,  അതിനെതിരെ ഉള്ള ജനങ്ങളുടെ ഉയര്തെഴുന്നെല്പ്പിനെ കുറിച്ചും പറയാൻ തുനിഞ്ഞ ദെൽ ടോറോ എന്ന പ്രതിഭയുടെ ഈ സൃഷ്ടി അസാമാന്യമാണ് എന്ന് പറയാം.

DEVIL'S BACKBONE -
PANS LABYRINTH

( guillermo del toro)







LET FEMININITY BE GIVEN PROMINENCE

A society functions perfectly well with the dynamic balance between the opposites say feminine and masculine principles. This is somewhat like chinese YIN YANG principle. Feminine and masculine are not equal, but different in many respects, including bodily functions, and physical limitations. They are even different in mental attitudes. we can just say that this classification is done by us for convenience sake. Even then we can physically, and sometimes even mentally verify the existence of such an inequality between opposite sexes. But this inequality never means that they are weak in all respects. In certain aspects they are more powerful, and in some their ability cannot be surpassed by that of men (pregnancy) . a well balanced society is the one in which the feminine and masculine principles are well balanced. Many of us think that feminine principle is some thing that we can find only in women and vice versa. Not correct. Every man carries inside him a woman, and every woman a man. When masculinity is prominent, force and power will be sitting in throne. A society built upon masculine principle will be powerful and creative lacking the preservative attitude. It will easily slip into altercations with its neighbors. It can create war. So the feminine principle must be there with equal power to create peace to preserve calmness. The bhudhist principle differentiates masculine and feminine as follows citing their main differences. (gentle-strong : soft – muscular : intuitive –logical analytical : emotional – rational : home maker – home builder : close, warm, motherly - somewhat distant : highly passive –highly active etc. etc. etc ----------- really these classifications were made for convenience sake.) the cited male qualities are prominent in the present society. It is much more aggressive. This is what happens when a society is highly masculine. So our duty is to regain this balance, if possible we can stretch it to the other extreme to make it balanced. Let femininity be given prominence to make our world a better place to live.

പുരുഷത്വത്തിനു പ്രാമുഖ്യം ഉള്ള കാലത്ത് സ്ത്രീ പുരുഷനാകാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ ദുരവസ്ഥ. ഫെമിനിസം എന്നത് സ്ത്രീയെ പുരുഷനാക്കൽ അല്ല എന്നും, സ്ത്രീക്ക് സ്ത്രീയുടെതായ ശക്തിയുണ്ട് എന്ന് കാണിക്കൽ ആണെന്നും ഞാൻ കരുതുന്നു. സ്ത്രീയും പുരുഷനായാൽ പിന്നെ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തെറ്റുക മാത്രമേ ഉള്ളൂ. സ്ത്രീ പുരുഷ ജോലി വിഭജനം പോലും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യനാണ് ഞാൻ. ഉദാഹരണത്തിന് ഒരു ഗൈനകോളജിസ്റ്റിന്റെ ജോലി പുരുഷനേക്കാൾ നന്നായി ചെയ്യാവുന്നത് സ്ത്രീക്കാണ്. ആ ജോലി പുരുഷൻ കയ്യടക്കുന്നതിനു പകരം, അത് മുഴുവനായും സ്ത്രീക്ക് വിട്ടു കൊടുക്കുകയാണ് വേണ്ടത്. ഒരു മരത്തിൽ കയറാനോ, തോക്കെടുത്ത് ശത്രുക്കളെ നേരിടാനോ ഒരു സ്ത്രീയോട് പറയുന്നത് തികഞ്ഞ ക്രൂരതയാണ് എന്നും ഞാൻ കരുതുന്നു. സ്ത്രീക്കും പുരുഷനും ഒരു പോലെ ചെയ്യാവുന്ന ജോലികളും വേണ്ടുവോളം ഉണ്ട്. ഉദാഹരണത്തിന് അധ്യാപക ജോലി. പക്ഷെ കുട്ടികളെ പുലര്ത്തുന്ന ജോലി സ്ത്രീയേക്കാൾ നന്നായി പുരുഷന് ചെയ്യാൻ പറ്റില്ല എന്നും ഞാൻ വിശ്വസിക്കുന്നു. അധിക ദൂരം യാത്ര ചെയ്തു ജോലിക്ക് പോകുന്നത് സ്ത്രീയുടെ ശാരീരിക സ്ഥിതിക്ക് യോജിച്ചതല്ല എന്നുള്ള തോന്നലും എനിക്കുണ്ട്. പ്രത്യേകിച്ചും ഗര്ഭ കാലങ്ങളിൽ വളരെ വളരെ യാത്ര ചെയ്തു ജോലി ചെയ്യുന്ന എത്രയോ സ്ത്രീകളെ എനിക്കറിയാം. വല്ലാത്ത ഒരു പീഡനം തന്നെ ആണ് അത്.

when one consider man and women equal then it means that she had to compete with men in many areas. such a competition with the other gender, make her lagging behind schedule. what she want is not equality but reservation. when an office girl is pregnant we are giving her special considerations. we are giving her extra leave. if we say that she is equal to man and so cannot have additional privileges , then it cannot be considered as justice. we are to be compassionate towards them


Tuesday, 24 November 2015

ആരാണ് അമ്മ .ആരാണ് പെങ്ങൾ

ആരാണ് അമ്മ .ആരാണ് പെങ്ങൾ . ലോകത്തുള്ള മറ്റേതു സ്ത്രീകളെയും പോലെ ഉള്ള സ്ത്രീകൾ. പഴയ കാലത്തെ ഹിന്ദി സിനിമകളിൽ കാണുന്നത് പോലെ ജനിച്ച ഉടൻ നിങ്ങള് നിങ്ങളുടെ അമ്മയിൽ നിന്നും പെങ്ങളിൽ നിന്നും വേർപെട്ടു പോയാൽ, പിന്നീട് നിങ്ങളുടെ യൗവന കാലത്ത് ഏതെങ്കിലും അമ്പല നടയിൽ വച്ച്, അവര് നിങ്ങളറിയാതെ നിങ്ങളുടെ മുന്നില് പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾക്ക് മനസ്സിലാകുമോ. നിങ്ങൾക്ക് അവരുടെ നേരെ കാമ വികാരം തോന്നാതിരിക്കുമോ. ഇല്ലേ ഇല്ല. അവര് വെറും സാധാരണ സ്ത്രീകള് മാത്രമായിരിക്കും. നിങ്ങൾക്ക് സ്നേഹിക്കുകയോ പ്രേമിക്കുകയോ കാമിക്കുകയൊ ചെയ്യാവുന്ന ഒരു സൃഷ്ടി. അപ്പോൾ നിങ്ങളുടെ കൂടെ നിങ്ങളുടെ വീട്ടിൽ ആയിരിക്കുമ്പോൾ അവർക്ക് എന്ത് സംഭവിക്കുന്നു. അല്ലെങ്കിൽ അവരുടെ നേരെ ഉള്ള നിങ്ങളുടെ വികാരങ്ങൾക്ക് എന്ത് സംഭവിക്കുന്നു. ഈ ചോദ്യം നിങ്ങൾ ആരെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ചോദിക്കണം. നിങ്ങളുടെ മനസ്സ് നിങ്ങള് വിചാരിക്കുന്നത് പോലെ ഒരു മൂന്നാം കിട സാധനമല്ല എന്ന് അപ്പോഴാണ്‌ നിങ്ങൾക്ക് മനസ്സിലാകുക. അത് നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആണ്. നിങ്ങൾ അത് അറിയുന്നില്ല എന്ന് മാത്രം. ഇതാ ഇത് അമ്മ. ഇവരെ തൊടരുത് എന്ന് നിങ്ങളുടെ മനസ്സ് തീരുമാനിച്ചാൽ അത് തീരുമാനം തന്നെയാണ്. അറിയാതെ ഇത് ലങ്ഘിക്കപ്പെട്ടു പോയാൽ കണ്ണ് രണ്ടും കുത്തി പൊട്ടിച്ചു അന്ധനാകാനുള്ള അത്രയും കുറ്റ ബോധം അത് നിങ്ങളിൽ ഉണ്ടാകും.
അമ്മയും പെങ്ങളും ഒരു ശാരീരിക യാതാര്ത്യമല്ല. അത് നിങ്ങളുടെ മനസ്സിന്റെ തീരുമാനങ്ങൾ മാത്രമാണ്.

Saturday, 21 November 2015

പൈഡോ ഫിലിയ എന്ന പൈതൽ പ്രേമവും മറ്റു ചില ലൈംഗിക അപഭ്രംശങ്ങളും

ഈ അടുത്ത കാലത്ത് മാധ്യമങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും കേട്ടതും ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നതുമായ ഒരു സംജ്ഞയാണ് പൈഡോ ഫിലിയ എന്ന ശിശു പ്രേമം.  വാർത്തകൾ വായിച്ച ചിലരുടെ എങ്കിലും ധാരണ 18 വയാസ്സിൽ താഴെ ഉള്ള കുട്ടികളോട് നമുക്ക് തോന്നുന്ന ആസക്തിയാണ്‌ ഈ മാനസിക രോഗം എന്നത്രെ (ഇന്നലെ എന്നോട് ഒരു കോളേജ് വിദ്യാർഥി ഈ സംശയം ചോദിച്ചു). ഈ പറഞ്ഞ കുട്ടി എന്റെ അടുത്തു വന്നതും അവനു ഈ മാനസിക രോഗം ഉണ്ടോ എന്ന് അറിയാൻ മാത്രം.  അങ്ങനെ എങ്കിൽ ഞാനും ഒരു പൈഡോ ഫിലിയാക് ആണെന്ന് പറയേണ്ടി വരും. എന്നാൽ ബാലാവസ്തയിലുള്ള കുട്ടിലോട് തോന്നുന്ന ആസക്തിയത്രേ ശിശു പ്രേമം.  ഒരുതരത്തിൽ പറഞ്ഞാൽ തിരിച്ചു പ്രതികരിക്കാതതോ, നിശ്ചെഷ്ടാവസ്തയിലുള്ളതോ (നെക്രോ ഫിലിയ ) ആയ എതിരാളിയുടെ നേരെ തോന്നുന്ന ആസക്തി മാത്രമത്രേ ഇത്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ജട വസ്തുക്കളുടെ നേരെയും മൃഗങ്ങളുടെ നേരെയും തോന്നുന്ന ആസക്തിയുടെ മറ്റൊരു രൂപം മാത്രമാണ് ഇത്.  മിക്ക രാജ്യങ്ങളും അത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.

പക്ഷെ ലൈംഗിക അപഭ്രംശം എന്ന പേരില് നാം ഇന്ന് അറിയുന്നതോക്കെയും അങ്ങനെ തന്നെ ആണോ.  ഒരു ഉദാഹരണം പറയാം.  നിംഫൊ മാനിയ എന്ന രോഗം സ്ത്രീകളുടെ അമിത ഭോഗാസക്തിയെ കുറിക്കുന്നു.  അത് രോഗമായി കണക്കാക്കുന്നു.  കോളിൻ വിത്സണ്‍ ആണെന്ന് തോന്നുന്നു    ഒരിക്കൽ ചോദിച്ചത് ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും സ്ഥിരമായി  കാണിക്കുന്ന ഒരു സ്വഭാവം എങ്ങനെ ഒരു മാനസിക രോഗം ആകും എന്ന്.  ശരിയാണ് അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത്‌ നമ്മൾ മാനസിക രോഗമായി കണക്കാക്കുന്ന പലതും അങ്ങനെ അല്ല. ചില ചുറ്റുപാടുകളുടെ നേരെ ഉള്ള മനുഷ്യന്റെ പ്രതികരണം മാത്രമാണ് അത് .  ഈദിപസ് കൊമ്പ്ലക്സിനെ കുറിച്ച് പ്രതിപാദിക്കുമ്പോൾ ഫ്രൊം പറയുന്നതും ഇത് തന്നെയാണ്.  അത് ഫ്രൊഇദിന്റെ കാല ഘട്ടത്തിലെ മാത്രം രോഗമാണ് എന്ന്.  പാറ്റ്രിആർകി  മൂർധന്യത്തിൽ നില്ക്കുന്ന വേളയിൽ മാത്രമേ അതിനു പ്രസക്തിയുള്ളൂ എന്ന്.  അച്ഛൻ ദുർബലൻ ആകുമ്പോൾ അത് താനേ ഇല്ലാതായി പോകുന്നു എന്ന്.

പലപ്പോഴും മനുഷ്യൻ വളര്ന്നു വന്ന ചുറ്റുപാടുകളിലെ വിലക്കുകൾ ആണ് അവനിലെ ലൈംഗിക പെരുമാറ്റങ്ങൾ നിർണയിക്കുന്നത്. അത്തരം വിലക്കുകൾക്കു എതിരെ ഗുപ്തങ്ങലായ മറ്റു രീതികളിൽ പ്രതികരിക്കുന്നതിനെ ആണ് നാം അപഭ്രംശങ്ങൾ ആയി കണക്കാക്കുന്നത്. അതിന്റെ കാരണത്തെ ഇല്ലാതാക്കാതെ രോഗത്തെ കുറിച്ച് മാത്രം സംസാരിക്കുകയാണ്  നാം ചെയ്യുന്നത്.  വിലക്കുകൾ രൂക്ഷമായ സമൂഹങ്ങളിൽ ആണ് ഇത്തരം പെരുമാറ്റ രീതികൾ കൂടുതലും കാണുന്നത്. രൂക്ഷമായി പ്രതികരിക്കുന്നതിനു പകരം സഹതാപത്തോടെ കാണേണ്ട ഒരു വിഭാഗം ആണ് ഇത്തരക്കാർ എന്ന് നാം മനസ്സിലാക്കണം.  ചില സമയങ്ങളിൽ ഇത്തരം സ്വഭാവങ്ങൾ നമ്മിലും അടിഞ്ഞു കൂടിയതായി നമുക്ക് കാണാം. പക്ഷെ നാം അത് പുറത്തേക്കു വരാൻ സമ്മതിക്കുന്നില്ല എന്ന് മാത്രം.

പൈഡോ ഫിലിയയുടെ കാര്യത്തിലും ഇതേ യുക്തി പ്രയോഗിക്കാം എന്ന് എനിക്ക് തോന്നുന്നു.  സമൂഹത്തിൽ പൈഡോ ഫിലിയാകുകൾ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു . ശരിക്കും ഇല്ല. (ഇനി അഥവാ അത് അങ്ങനെ തന്നെ വേണം എന്ന് നിങ്ങള്ക്ക് നിര്ബന്ധം ഉണ്ടെങ്കിൽ തന്നെ അത് മനസ്സിലാക്കാൻ ഇവിടെ മാർഘങ്ങൾ ഒന്നും ഇല്ല).  ഇന്ന് ചിലര് കുട്ടികളോട് കാണിക്കുന്ന ആസക്തി ഞാൻ നേരത്തെ പറഞ്ഞത് പോലെ നിശ്ചെഷ്ടതയോട് തോന്നുന്ന ആസക്തി മാത്രമാണ്.  വളരെ ഏറെ ലൈംഗിക വിലക്കുകൾ ഉള്ള ഒരു സമൂഹത്തിൽ അതിനു സാധ്യത ഏറെ ആണ്.  എതിരാളിയുടെ പ്രതികരണം ഭയപ്പെടേണ്ട എന്ന തോന്നലിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരാം സുരക്ഷിതത്വം ഇവിടെ ഉണ്ട്.  ശവ പ്രേമവും  യഥാർത്ഥത്തിൽ ഇത് തന്നെ ആണ്.

പ്രാചീന മനശാസ്ത്രം എന്നത് ഒരു അടിത്തറ മാത്രമാണ്.  അതിൽ നമുക്ക് പുതിയ കെട്ടിടങ്ങൾ പണിയുന്നതിനു തടസ്സങ്ങൾ ഏതും ഇല്ല.

അമിതോൽപാദനങ്ങൾ ആപൽക്കരങ്ങൾ ആകുമ്പോൾ

ഒരിക്കൽ ബാലാട്ടൻ  പറഞ്ഞു മൂന്നാം ലോകങ്ങൾ അഴിമതിയിൽ മുങ്ങി ജീവിക്കണം എന്നുള്ളത് ഒന്നാം ലോകത്തിന്റെ അജണ്ടയുടെ ഭാഗമാണ് എന്ന് . അത് പോലെ രാജ ഭരണങ്ങൾ ഉള്ള ഇടങ്ങളിൽ അത് നില  നിർത്തണം എന്നുള്ളതും അവരുടെ അജണ്ടയുടെ ഭാഗമത്രെ.  വലിയവന് ചെറിയവനെ ചൂഷണം ചെയ്യാൻ അഴിമതി ഒരു അവശ്യ ഘടകമാണ്.  കാരണം ചൂഷണം എന്നത് തന്നെ വലിയ ഒരു അഴിമതിയാണ്.

അത് എങ്ങനെ എന്ന് വിവരിക്കാൻ ബാലാട്ടനോട് പറഞ്ഞപ്പോൾ ബാലാട്ടൻ പറഞ്ഞത് വളരെ വിചിത്രമായ ഒരു കാര്യമാണ്. അത് ഇപ്രകാരമാണ്.

മൂന്നാം ലോകം വളര്ന്നു കൊണ്ടിരിക്കുന്നത് ഒന്നാം ലോകത്തിനു വലിയ ഭീഷണിയാണ്.  ഇന്ന് അവർ  വിദേശങ്ങളിൽ നിന്നും മറ്റും കടം വാങ്ങി നടത്തുന്ന വലിയ പ്രൊജക്റ്റ്‌ കൾ അഴിമതി രഹിതമായി മുന്നോട്ടു നീങ്ങിയാൽ അത് അവരുടെ  വളര്ച്ചയിലെ വലിയ എടുത്തു ചാട്ടങ്ങളിൽ അവസാനിക്കും.  വളരുന്നു കൊണ്ടിരിക്കുന്ന ചെറിയ രാജ്യങ്ങളിൽ വ്യവസായങ്ങൾ ആയിരക്കണക്കിന് പൊന്തി വരും. ആ സാഹ്യചര്യങ്ങളിൽ സ്വന്തം ദേശത്ത് നിന്ന് കിട്ടുന്ന അസംസ്കൃത വസ്തുക്കൾ അവിടെ തന്നെ ഉപയോഗിക്കപ്പെടും.  ഇന്ന്  അസംസ്കൃത വസ്തുക്കളുടെ വിരളത വീര്പ്പു മുട്ടിക്കുന്ന ഒന്നാം ലോക വ്യവസായങ്ങൾക്ക് അത് താങ്ങാൻ പറ്റില്ല.  ഇപ്പോഴെങ്കിലും അവർ ഇതിൽ അത്രയിധികം വീര്പ്പു മുട്ടാത്തത്, വിദേശ മിനിമയ നിരക്കിൽ വളരെ ശക്തി കുറഞ്ഞു നില്ക്കുന്ന മൂനാം ലോക നാണയ ങ്ങളുമായി ഏറ്റുമുട്ടിയാണ്. പക്ഷെ എല്ലാ കാലത്തും ഈ ശക്തി കുറവ് ഉണ്ടാകണം എന്നില്ല.  ഓരോ മൂന്നാം ലോക രാജ്യത്തിന്റെ വളര്ച്ചയും സാമാന്തരികമായി അവിടത്തെ സാധാരണ പൌരന്റെ ഉപഭോഗം വര്ദ്ധിപ്പിക്കുന്നു.  ലോകത്തുള്ള എല്ലാ ഉല്പാദനങ്ങൽക്കും ഒരു പരിധി ഉണ്ട്.  ഈ ലോകമാണ് അതിന്റെ പരിധി.  പക്ഷെ ഉപഭോഗത്തിന് പരിധി ഇല്ല.  വളര്ന്നു വരുന്ന മൂന്നാം ലോകത്തെ പ്രജ സ്വാഭാവികമായും അവന്റെ ഉപഭോഗം വര്ധിപ്പിച്ചു കൊണ്ടെ ഇരിക്കും.  ദരിദ്രന്റെ അമിത ഉപഭോഗം ധനികന്റെ അമിത ഉപഭോഗവും ആയി ഏറ്റുമുട്ടുന്ന ഒരു സ്ഥിതി വിശേഷം അപ്പോൾ ഉണ്ടാകും.  യുദ്ധം അനിവാര്യമാണ് എന്ന നിലയിലേക്ക് വീണ്ടും ഈ ലോകം പതിക്കും.  അമിത ഉത്പാദനത്തിനും അമിത ഉപഭോഗതിനും ഇങ്ങനെ ഒരു ആപത്തു ഉണ്ട് എന്നതിനെ കുറിച്ചും നാം ബോധവാന്മാർ ആയിരിക്കണം.

Wednesday, 18 November 2015

സബ്ലിമേഷൻ

നമ്മള്ക്ക് ഒരാളോട് തീർത്താൽ തീരാത്ത പകയുണ്ട് എന്ന് ധരിക്കുക.  അയാളെ അടിക്കണം എന്ന് മനസ്സ് കൊണ്ടു ആഗ്രഹിക്കുന്നു എന്നും ധരിക്കുക.  പക്ഷെ നമ്മുടെ സാമൂഹ്യ സ്ഥിതി അത്തരം ഒരു പ്രതികരണം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല  എന്നും ധരിക്കുക.  അപ്പോൾ നമുക്ക് നമ്മുടെ ഉള്ളിലെ വിമ്മിഷ്ടം കരഞ്ഞു തീര്ക്കാൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ ഒക്കൂ.  ആ വഴി സമൂഹം അങ്ങീകരിക്കുന്നതു കൂടി ആവണം. ഇതിനെയാണ് നാം സബ്ലിമേഷൻ എന്ന് പറയുന്നത്.  മേൽ പറഞ്ഞ ഉദാഹരണത്തിൽ നമ്മൾ വെറുക്കുന്നവന്റെ ഫോട്ടോക്ക് രണ്ടു കുത്ത് കൊടുക്കുകയോ, അവന്റെ കോലം ഉണ്ടാക്കി കത്തിക്കുകയോ ചെയ്യുന്നതിനെ നമുക്ക് സബ്ലിമേഷൻ എന്ന് വിളിക്കാം.

ലൈങ്ങികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആണ് ഈ പദം അധികമായി ഉപയോഗിച്ചു കാണുന്നത്.  സംസ്കാരത്തിന്റെ  മുന്നോട്ടുള്ള കുതിച്ചു പാച്ചിലിൽ മനുഷ്യന് നഷ്ടപ്പെട്ടത് അവന്റെ ലൈംഗിക സ്വാതന്ത്ര്യം ആയിരുന്നു.  മനുഷ്യ സംസ്കാരം എത്രമാത്രം മുന്നോട്ടു പോകുന്നുവോ അത്രമാത്രം മനുഷ്യൻ ലൈംഗിക നിരാശാ ബാധിതൻ ആയി തീരുന്നു എന്ന് സിഗ്മണ്ട് ഫ്രൊഇദ് പറഞ്ഞു.  പക്ഷെ കെട്ടി നിര്ത്ത പ്പെടുന്ന  നമ്മുടെ വികാരങ്ങളുടെ വിരേചനം ശരിയായ രീതിയിൽ നടന്നില്ല എങ്കിൽ മനുഷ്യന്റെ മാനസിക സമ നില തെറ്റും.  അപ്പോൾ അവയൊക്കെയും സമൂഹത്തിനു ബോധിക്കുന്ന മറ്റേതെങ്കിലും മാര്ഗതിലൂടെ പുറത്തേക്കു കളയേണ്ടത്‌ ആവശ്യമായി വരുന്നു.  മനുഷ്യൻ ക്രിയാത്മകമായ രീതിയിൽ തന്റെ അതിര് കടന്ന ആസക്തിയെ ഒരു പ്രത്യേക ദിശയിലേക്കു തുറന്നു വിടുന്നതിനെ ഈ പദം വ്യക്തമാക്കുന്നു.

മനുഷ്യന്റെ അടിസ്ഥാന ചോദനകൾ പലതും ഇന്ന് ജന മധ്യത്തിൽ പ്രദർശിപ്പിക്കാൻ ആവാത്ത വിധം പ്രാകൃതമാണ്.  ഈ പ്രാകൃതം എന്ന വാക്ക് പോലും മനുഷ്യൻ തന്റെ ആത്മ വഞ്ചനയിലൂടെ കണ്ടെത്തിയതാണ്.  അതിന്റെ അർഥം അവയൊക്കെയും ഭീകരം എന്നോ, പാടില്ലാതവ ആണ് എന്നോ  എന്നല്ല.  സംസ്കൃതിയുടെ വേലിയേറ്റ ത്തിൽ, നാം നമ്മുടെ യാത്രയുടെ വഴികളിൽ എവിടെയോ അവയെ ഒളിപ്പിച്ചു വച്ചതാണ്.  അവ നിഷ്കാസനം ചെയ്യാൻ ആവാത്ത വിധം നമ്മുടെ അസ്തിത്വവും ആയി ഒട്ടി ചേർന്ന് പോയവയാണ്.  ആയതു കൊണ്ടു ചിലപ്പോൾ എങ്കിലും അവ അനവസരത്തിൽ നമ്മെ ആക്രമിച്ചു കീഴടക്കുന്നു.  ലൈങ്ങികതക്ക് അത്തരം ഒരു ആപത്തു ഉണ്ടെന്നു നാം മുന്നില് കാണണം.

സെക്സിൽ കൂടെ ഉള്ള മനുഷ്യന്റെ ക്രിയാത്മകത തടുത്തു നിർത്തപ്പെടുകയും അതോടൊപ്പം മനുഷ്യന് തന്റെ മാനസിക സന്തുലിതാവസ്ഥ നില നിർത്താതെ നിവൃത്തിയില്ല എന്ന ചുറ്റുപാട് വന്നു ചേരുകയും ചെയ്തപ്പോൾ മനുഷ്യൻ മറ്റുള്ള രീതിയിൽ സൃഷ്ടി പരമായി പ്രവര്തിക്കാൻ തുടങ്ങി. അവൻ കലാകാരൻ ആയി,  ബുദ്ധി ജീവി ആയി, കളിക്കാരാൻ ആയി, എന്തിനു കൃഷിക്കാരൻ പോലും ആയി.  ഇതിലൂടെ ഒക്കെയും അവൻ അവനിലെ ലിബിടോ ക്രയാതമാകമായ രീതിയിൽ വര്ജിക്കാൻ തുടങ്ങി.  ലോകം അവയൊക്കെ ചേർന്ന് കൂടുതൽ സംസ്കാര ചിത്തമായി.  ലൈങ്ങികത കൂടുതൽ കൂടുതൽ അടിച്ചമര്തപ്പെട്ടു കൊണ്ടെ ഇരുന്നു. യഥാര്ത ലൈങ്ങികതയുടെ അടുത്തെങ്ങും എത്തില്ലായിരുന്നു അതിന്റെ പ്രതിഭിംബമായ ഈ താല്കാലിക സൃഷ്ടി പ്രവർത്തനങ്ങൾ.  അതായത് സംസ്കാരം മനുഷ്യനെ കൂടുതൽ കൂടുതൽ ദുഖിതനായി പരിണമിപ്പിച്ചു കൊണ്ടെ ഇരുന്നു.    ലിബിടോയെ തളചിടുന്നതിനുള്ള  എല്ലാ വഴികളും ക്രിയാത്മകം ആയിരിക്കണം എന്നില്ല.  ചിലപ്പോൾ അത് ക്രിയാത്മകമല്ലാത്ത മറ്റു വഴികളിലേക്ക് തിരിയും.  ലൈങ്ങികത എന്നത് പാപമാണ് എന്നും അത് ഒഴിവാക്കേണ്ടതാണ് എന്നും,  ആയതു കൊണ്ടു അതിൽ അഭിരമിക്കുന്നവർ മുഴുവൻ ശപിക്ക പ്പെട്ടവർ ആണെന്നും ആയതു കൊണ്ടു അവരെ സമൂഹ ഭ്രഷ്ടർ ആക്കേണ്ടതാണ് എന്നും മറ്റുമുള്ള പ്രതിലോമ ചിന്തകൾ അത്തരക്കാരിൽ ഉദിചൂയരുന്നതു സ്വാഭാവികമാണ്.  അതി സദാചാര പ്രവണത കാണിക്കുന്നതും,  എതിര് ലിങ്ങങ്ങളെ ശത്രുക്കളായി കാണുന്നവരും അത്തരത്തിൽ ലൈംഗിക മാര്ഗാ ഭ്രംശം വന്നവർ ആണ്.  അതി ലൈങ്ങികതയെ ഒരു തരത്തിലും അങ്ങീകരിക്കാത ഒരു സമൂഹത്തിൽ അവര്ക്കും അവരുടെതായ ഒരു സ്ഥാനം ഉണ്ടാകുന്നു.

Tuesday, 17 November 2015

ലൈങ്ങികത അടിച്ചമർത്തപ്പെട്ടു പോയ ഒരു സമൂഹത്തിന്റെ നിലവിളികൾ (ഹാംലെറ്റും ഈദിപ്പസും )

എന്തായിരുന്നു ഒഫീലിയ യുടെ നേരെ ഉള്ള ഹാംലറ്റിന്റെ  വികാരം.  ഈദിപൽ സ്വഭാവം കാണിക്കാത്ത ഒരു ഈദിപസിനെ പിന്നിൽ നിർത്തി കൊണ്ടാണ് ഞാൻ ഈ ചോദ്യം തൊടുത്തു വിടുന്നത്.  ഈദിപസ്സിനോട് ഫ്രൊഇദിനു തോന്നിയ വികാരം ഒരു തരം പക ആയിരുന്നു എന്ന് ഞാൻ ഇതിനു മുൻപേ എഴുതിയതായി ഓർക്കുന്നു.  അത് അത്യുക്തി തന്നെ ആണെന്ന് എനിക്കറിയാം. കാരണം ഒരു ആഖ്യായികാ കഥാ പാത്രത്തോട് ഒരു മനശാസ്ത്രന്ജന് പക തോന്നേണ്ട ഒരു കാര്യവും ഇല്ല.  പക്ഷെ ഹാംലെറ്റ് . അദ്ധേഹത്തിന്റെ കഥ വേറെ തന്നെയാണ്.  എപ്പോഴും 'നാളെ, നാളെ ' എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടിരുന്ന  ഒരു ദുരന്ത കഥാപാത്രം.  അദ്ധേഹത്തിന്റെ ഈ  പ്രൊക്രാസ്റ്റിനെഷൻ ലൈങ്ങികതയിൽ അധിഷ്ടിതമാണോ

സംസ്കാരത്തിന്റെ മുന്നോട്ടുള്ള പാച്ചിലാണ് ലൈങ്ങികത അടിച്ചമർത്താൻ മനുഷ്യനെ പ്രേരിപ്പിച്ചത് എന്ന് സിഗ്മണ്ട് ഫ്രൊഇദ് പറഞ്ഞു.  സംസ്കാരത്തിന്റെ വളര്ച്ചയുടെ ഏതു ഭാഗമാണ്  ലൈങ്ങികതയെ പാപമായി ഗണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ലോകത്തെ മിക്ക മതങ്ങളും ഒട്ടു മിക്കപ്പോഴും ലൈങ്ങികത പാപമായി പ്രചരിപ്പിച്ചിരുന്നു.  മിക്ക മതങ്ങളിലും ബ്രഹ്മ ചാര്യം മഹത്തായ ഒരു കര്മമായി അനുഷ്ടിക്കപ്പെട്ടിരുന്നു.  ലൈങ്ങികതയുടെ നേരെ ഉള്ള ഇത്തരം ഭീതി അല്ലെങ്കിൽ ഇത്തരം അറുപ്പ് മനുഷ്യനിൽ ആരംഭിച്ചത് എന്ന് മുതലാണ്‌.  ആദി മനുഷ്യൻ ലൈംഗിക കാര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നു.  പക്ഷെ അത് കൊണ്ടു അവൻ അമിത ഭോഗാസക്തിയുള്ള മനുഷ്യനായി ഗണിക്കപ്പെടുന്നതിൽ അർത്ഥമില്ല.  ഇന്നും ലൈങ്ങികത എന്നത് ഒരു പരിധിയിൽ അധികം നമ്മെ വിഹ്വലരാക്കുന്നു.  അതിനെ ചുറ്റി പറ്റിയുള്ള പാപ ബോധം ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്.   പക്ഷെ ആ സമയത്തും അത് നമ്മെ എല്ലാ രീതിയിലും പിന്തുടർന്ന് അലങ്കോലപ്പെടുത്തുന്നു.  പല ജനതതികൾക്ക് ഇടയിലും ലൈങ്ങികതയുടെ ഈ അടിച്ചമർത്താൽ പല പല രീതിയിൽ ആണ്.  മതപരമായ ചട്ടക്കൂടുകളിൽ തളച്ചിടപ്പെട്ട സമൂഹങ്ങളിൽ പലതും ഇന്നും ലൈങ്ങികതയെ പാപമായി കണക്കാക്കുന്നു.  അത്തരം വേലിക്കെട്ടുകളിൽ നിന്ന് ഒരു പരിധിയിൽ അധികം മുക്തി നേടിയ പാശ്ചാത്യ ലോകം അതിന്റെ അതി പ്രസരത്തിൽ നിന്ന് ഒരു പരിധിയിൽ അധികം രക്ഷപ്പെട്ടിരിക്കുന്നു. 

എണ്ണ എന്ന മായ (ക്രൂഡ് ഓയിൽ വിലയിലെ ചില പിന്നാം പുറ കഥകൾ)

പത്തു രൂപയുടെ ഉള്ളിക്ക് ഒരു സുപ്രഭാതത്തിൽ നൂറു രൂപ വിലയാകുംബോഴോ,  ഇന്നലെ മുപ്പതു രൂപയ്ക്കു വിറ്റ പരിപ്പ് ഇന്ന് ഇരുനൂറു രൂപയ്ക്കു വില്ക്കപ്പെടുംബോഴോ,  അവയൊന്നും ഉല്പാദനവും ആയി ബന്ധപ്പെട്ട വില വര്ധനകൾ അല്ല എന്ന് നമുക്ക് ഏവര്ക്കും അറിയാം.  പക്ഷെ ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നത് വില കൂടിയ പരിപ്പിനെ കുറിച്ചോ ഉള്ളിയെ കുറിച്ചോ അല്ല. മറിച്ചു വില കുറഞ്ഞ മറ്റൊരു വസ്തുവിനെ കുറിച്ചാണ്.

2014 ജൂണിൽ ഒരു ബാരലിന് 120 ഡോളർ വില ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഏതാനും മാസങ്ങള്ക്ക് ഉള്ളിൽ 50 ഡോളർ വിലയിലേക്ക് കൂപ്പു കുത്തി.  ഇത്ര വലിയ വീഴ്ച ഒരു വസ്തുവിന്റെ വിലയിൽ ഉണ്ടാകാൻ മാത്രം ലോകത്ത് എണ്ണ മഴ പെയ്യുകയോ, എണ്ണയുടെ ഉല്പാദനം മറ്റേതെങ്കിലും തരത്തിൽ കൂടുകയോ ചെയ്തിട്ടില്ല എന്നും നമുക്കൊക്കെ അറിയാം. ഇനി അഥവാ ഉല്പാദനം വര്ദ്ധിച്ചു എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ പോലും, ഇത്ര ഭീമമായ വിലക്കുറവു ഉണ്ടാക്കാൻ മാത്രമുള്ള ഉത്പാദന വര്ധന സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും സാധിക്കില്ല എന്ന് ഞാൻ കരുതുന്നു.  പക്ഷെ നമ്മളൊക്കെയും വില കുറഞ്ഞതിനെ കുറിച്ച് ഒരു തരി പോലും വേവലാതി പെടാതെ,  സാമാന്തരികമായി പെട്രോൾ ഡീസൽ വിലകൾ കുറയാത്തതിനെ കുറിച്ച് മാത്രമേ വേവലാതി പ്പെട്ടുള്ളൂ എന്നതാണ് സത്യം.  സാധാരണ മനുഷ്യൻ എന്ന നിലയിൽ (അന്താരാഷ്‌ട്ര കച്ചവടങ്ങളിലെ പിന്നാം പുറ കഥകളെ കുറിച്ച് അജ്ഞരായ സാധാരണ മനുഷ്യര് എന്ന നിലയിൽ) നമ്മുടെ ഇത്തരം ചെയ്തികളെ ആരും കുറ്റം പറയില്ല.

പക്ഷെ എന്തായിരിക്കും ക്രൂഡ് ഓയിൽ മേഖലയിൽ സംഭാവിചിട്ടുണ്ടാകുക.  ഇതിൽ എന്തോ ഒരു ഗൂഡാലോചന അന്താ രാഷ്ട്ര തലത്തിൽ നടന്നിട്ടുണ്ടാകാം എന്ന് ഇത്രയും വായിച്ചപ്പോൾ നിങ്ങൾ സംശയിക്കാൻ തുടങ്ങി എന്ന് എനിക്കറിയാം.  അത് സത്യവുമാണ്.  പരിപ്പിന്റെയും ഉള്ളിയുടെയും വില കൂടിയത് പോലെ ഉള്ള എന്തോ ഒന്ന് ഇവിടെയും സംഭവിച്ചിട്ടുണ്ട്.  അത് എന്തായിരിക്കാം എന്ന് ഞാൻ അന്വേഷിക്കുകയാണ്.

ഒരു പത്തു പതിനഞ്ചു വര്ഷം  എങ്കിലും ആയി,   പെട്രോളിയം  ലോകത്ത് വിരളമായി കൊണ്ടിരിക്കുന്ന വസ്തുവായി തീരുകയാണ് എന്ന രീതിയിലുള്ള കരച്ചിലുകൾ നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. അത് സത്യവും ആണ്. കാരണം ഗള്ഫിലെ കാര്യം നോക്കിയാൽ തന്നെ അത് നമുക്ക് മനസ്സിലാകും.  ചില രാജ്യങ്ങളിലെ എണ്ണ ഖനികൾ , ഇല്ലായ്മ കാരണം പൂട്ടി കഴിഞ്ഞു.  റീ സൈക്കിൾ  ചെയ്യാൻ പറ്റാത്ത ഈ കറുത്ത മുത്ത്‌, ഉപയോഗിച്ച് തീര്ക്ക പ്പെടുക തന്നെയാണ്.  അപ്പോൾ അപകടം നമ്മുടെ നാലയലത്ത്‌ എത്തി നില്ക്കുന്നു എന്ന് അർഥം..  എന്നിട്ടും ഒരു പ്രത്യേക നേരത്ത് ഇതിന്റെ വില പ്രതീക്ഷിക്കാത്ത രീതിയിൽ കുറഞ്ഞു പോയതെന്തേ.

എണ്ണ വിരളമായി തീരുന്നതിന്റെ വേദനകൾ തീര്ക്കാൻ വേണ്ടിയാണ് മൂന്നാം ലോകം അതി കഠിനമായ എണ്ണ പര്യവേഷണം തുടങ്ങിയത്.  അവരോടൊപ്പം പണക്കാരായ രാജ്യങ്ങളും ഒക്കെ ആഴിയുടെ അഗാധത കളിലേക്ക് ഊളിയിട്ടു.   അത്യന്തം പണ ചിലവുള്ള ഈ ആഴി എണ്ണയുടെ വില അത്തരം വ്യവസായ സ്ഥാപനങ്ങള്ക്ക് താങ്ങാനാവുന്ന തരത്തിൽ വളര്ത്തി കൊണ്ടു വന്നത് അക്കാലത്താണ്.  കരക്ക്‌ നിന്ന് കുഴിചെടുക്കാവുന്ന എണ്ണ അന്നും താര തമ്യേന വില കുറഞ്ഞ ഒരു വസ്തു തന്നെ ആയിരുന്നു.  പക്ഷെ ആഴി എണ്ണയുടെ വിലക്ക് സമാന്തരമായി കര എണ്ണയുടെ വിലയും ഭീമമായി ഉയർത്തി.  ആ വില ലോകത്ത് സുസ്ഥിരമായി.  ഇന്ന് എണ്ണയുടെ വില ബാരലിന് അമ്പതു രൂപയായി വീഴുമ്പോൾ നാം മനസ്സിലാക്കേണ്ടത്, കഴിഞ്ഞ പത്തിരുപതു വര്ഷമായി അത് വിറ്റു കൊണ്ടിരുന്നത് ഇത്രയും ഭീമമായ വിലക്ക് തന്നെ ആയിരുന്നു എന്നാണു.  അതിനെ ഞാൻ കുറ്റം പറയുന്നില്ല.  കാരണം വിരളമായി തീരുന്ന വസ്തു ഭീമമായ വിലക്ക് വില്ക്കുന്നത് അതിന്റെ ഉപഭോഗം ഒരു പരിധി വരെ കുറയ്ക്കും. (പക്ഷെ ഉപഭോഗം  കുറഞ്ഞത്‌ അവ വില കൂട്ടി വിറ്റ മൂന്നാം ലോകത്ത് മാത്രമായിരുന്നു.  ആ വസ്തു വെറുതെ കിട്ടിയ ഒന്നാം ലോകക്കാരാൻ അത് വലിച്ചു കുടിക്കുക തന്നെ ആയിരുന്നു അന്നും)

ലോകത്ത് എല്ലായിടത്തും ഉള്ള കടലുകളിൽ റിഗ്ഗുകൾ നിറഞ്ഞു.  എണ്ണ ഉല്പാദനം വളരെ ചെലവ് കൂടിയ ഏർപ്പാടായി.  കുഴിച്ചെടുക്കുന്ന അസംസ്കൃത വസ്തുവിൽ എണ്ണ യുടെ അളവും ആനുപാതികമായി കുറയുകയായിരുന്നു.  പക്ഷെ ലോകത്തിന്റെ ആവശ്യം നിവര്തിക്കാൻ അങ്ങനെ ഉള്ള ഒരു തീരുമാനം എടുത്തേ തീരൂ എന്നതായിരുന്നു സ്ഥിതി.  ബോംബെ ഹൈ പോലെ ഉള്ള ഉൽ കടലുകളിൽ മൂന്നാം ലോക മുതലാളിമാർ തങ്ങളുടെ എണ്ണ സൌധങ്ങൾ കെട്ടി ഉയർത്തി തരക്കേടില്ലാത്ത രീതിയിൽ ലാഭം ഉണ്ടാക്കാൻ തുടങ്ങി.  ഇങ്ങനെ ഉള്ള ഒരു സാഹ ചര്യത്തിൽ കരക്ക്‌ നിന്ന് ഈ വസ്തു കോരി എടുക്കുന്നവൻ ഒരു നാൾ തീരുമാനിക്കുന്നു ഇതിന്റെ വില കുറച്ചു കളയാം എന്ന്.  അപ്പോൾ അതിന്റെ ആഘാതം ആരുടെ തലയിൽ വന്നു വീഴും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ മനസ്സിലാക്കിയിരിക്കും.  ആഴ കടലിൽ നിന്ന് എണ്ണ കൊയ്യുന്നവൻ ഇന്നത്തെ അമ്പതു ഡോളറിൽ തന്റെ എണ്ണ വിറ്റാൽ അവനു പീടിക പൂട്ടി വീട്ടിലേക്കു പോകുകയേ നിവൃത്തിയുള്ളൂ.  പണിയെടുക്കുന്നവന് ശമ്പളം കൊടുക്കാൻ പോലും ഈ പണം തികയില്ല.

അപ്പോൾ എണ്ണ വില യിലെ ഈ വീഴ്ച മൂന്നാം ലോകത്തെ റിഗ്ഗുകളെ ഉദ്ദേശിച്ചാണ് നടപ്പിലാക്കിയത് എന്ന് വ്യക്തം. അതായത് നമ്മൾ ഒക്കെയും ബഹളം കൂട്ടിയത് പോലെ പെട്രോളിന്റെ വില  30 രൂപ ആക്കി കുറച്ചാൽ ആദ്യം പീടിക പൂട്ടുക നമ്മുടെ നാട്ടിലെ റിഗ് കച്ചവടക്കാര് ആയിരിക്കും.  അവരൊക്കെ പീടിക പൂട്ടി വേറെ ഏതെങ്കിലും കൂലി പണിക്കു പോകുകയും, ഇനി അവര് ഇങ്ങൊട്ട് തിരിച്ചു വരികയില്ല എന്ന് ഉറപ്പാകുകയും ചെയ്താൽ വീണ്ടും ക്രൂഡ് ഓയിൽ വില പഴയ 120 ഡോളർ കടന്നു മുന്നോട്ടു തന്നെ പോയിക്കൊണ്ടിരിക്കും എന്ന് ഞാൻ കരുതുന്നു.   അത് കൊണ്ടു നിങ്ങളും കരുതിയിരിക്കുക.

Sunday, 15 November 2015

human sexuality

പോർണോഗ്രഫി എന്നത് അലസ ജീവിതത്തിന്റെ ഉപോല്പന്നം ആണ്. പണ്ടൊരിക്കൽ ഞാൻ വിശ്വസിച്ചത് ആദി മനുഷ്യൻ അനിയന്ത്രിതമായ ലൈങ്ങികതയിൽ അഭിരമിക്കുന്നവൻ ആയിരുന്നു എന്നായിരുന്നു. പക്ഷെ അത് പൂര്ണമായും തെറ്റായിരുന്നു എന്ന് ഞാൻ കരുതുന്നു. ലൈങ്ങികതക്ക് പുന സൃഷ്ടിയിൽ കവിഞ്ഞതായ ഒരു അർത്ഥവും ഇല്ലാതിരുന്ന ഒരു മനുഷ്യ കാലഘട്ടം കൂടെ ഉണ്ടായിരിക്കാം എന്ന് പോലും ഞാൻ ഇന്ന് സംശയിക്കുന്നു (മൃഗങ്ങൾ അങ്ങനെ ആണല്ലോ). എത്രയോ നൂറ്റാണ്ടുകൾ മനുഷ്യൻ ഇതേ രീതിയിൽ ജീവിച്ചു പോയിരിക്കണം. ഭക്ഷണ സമ്പാദനം മനുഷ്യന്റെ പരിശ്രമത്തിന്റെ ഭൂരി ഭാഗം സമയവും അപഹരിക്കുന്ന കാല ഘട്ടത്തിൽ ലൈങ്ങികതക്ക് നാം ഇന്ന് കാണിക്കുന്ന അത്ര ആവേശം പ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ടാകില്ല. ഒരു അടിസ്ഥാന വികാരം എന്ന നിലയിൽ അത് നില നിന്ന് എന്നല്ലാതെ അത് ഒരു കലയായി വികസിച്ചിട്ടുണ്ടാകില്ല. പിന്നീട് ഒരു വിഭാഗം മനുഷ്യര് ഭക്ഷണ നിര്മ്മാണം എന്ന ഭാരിച്ച ചുമതലയിൽ നിന്ന് വിടുതൽ നേടി അലസതയിലേക്ക് കൂപ്പു കുത്തിയപ്പോൾ ആകണം ലൈങ്ങികത ഒരു കല എന്ന രീതിയിലേക്ക് മാറിയത് എന്ന് ഞാൻ ധരിക്കുന്നു. പക്ഷെ അന്നും അത് അലസതയിൽ അഭിരമിക്കുന്നവരുടെ വിനോദം മാത്രമായിരിക്കാം. ജന സാമാന്യം അതിനു പുറത്തും, വലിയവൻ അതിലും എന്ന് പറഞ്ഞത് പോലെ ഉള്ള സ്ഥിതി. ലൈങ്ങികത എല്ലാവരുടെയും കലയായി ജനാധിപത്യ വല്ക്കരിക്കപ്പെട്ടത്‌ സന്താന നിയന്ത്രണത്തോടെ ആകണം. പ്രത്യുല്പാദന കാലഘട്ടത്തിനു ശേഷം, സൃഷ്ടി കാര്യത്തിൽ അലസയായ സ്ത്രീയുടെ ലൈങ്ങികത കൊണ്ടു ഇനി എന്ത് ചെയ്യാൻ എന്നുള്ള മനോഭാവം. ഒരു കാലത്ത് ഉയരത്തിൽ ഇരിക്കുന്നവന്റെ മാത്രം കലയായ ലൈങ്ങികത അങ്ങനെ എല്ലാവരുടെയും കല ആയി തീര്ന്നു.

ആക്രമണത്തെ പ്രതിരോധിക്കുന്ന നമ്മിലെ ദൂഷ്യ വശം

വെള്ളക്കാരുടെ അധിനിവേശത്തിന്റെ കഥകൾ പലതും ഞാൻ വായിച്ചിട്ടുണ്ട്. ചുവന്ന ഇന്ത്യക്കാരുടെ നേരെ സ്പെയിൻകാരും, ആഫ്രികക്കയിലെ കറുത്തവരുടെ നേരെ ബെൽജിയൻ കാരും, ആൽജീരിയയിലെ മുസ്ലീമുകളുടെ നേരെ ഫ്രഞ്ച് കാരും നടത്തിയ അതി ഭീകര ക്രൂരതകൾ ഞാൻ ഞെട്ടലോടെ ആണ് വായിച്ചത്. മനുഷ്യർക്ക്‌ ഇത്രമാത്രം ക്രൂരർ ആകാൻ പറ്റുമോ എന്ന് പോലും അവ വായിച്ചപ്പോൾ ഞാൻ അല്ബുധപ്പെട്ടിട്ടുണ്ട്. പക്ഷെ ഞാൻ ഇപ്പോൾ ആലോചിക്കുന്നത് അതിനെ കുറിച്ചല്ല. ഏതാണ്ട് സമാനമായ രീതിയിൽ തന്നെ ആണ് വെളുത്തവൻ ഇന്ത്യയിൽ അധിനിവേശം നടത്തിയത്. പക്ഷെ ഇവിടെ ഉള്ള പരിതസ്ഥിതി ഒരിക്കലും മറ്റുള്ള ദേശങ്ങളിലെ പോലെ അത്ര ഏറെ ഭീകരം ആയിരുന്നില്ല എന്നാണു ഞാൻ എന്റെ ഇത്രയും കാലത്തെ വായനയിൽ നിന്ന് മനസ്സിലാക്കിയത്. എന്ത് കൊണ്ടു ഇത് സംഭവിച്ചു എന്നാണു ഞാൻ ഇപ്പോൾ അല്ബുധതോടെ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
ഒരിക്കൽ ഞാൻ ഇത് അമ്മയോട് പറഞ്ഞപ്പോൾ അമ്മ എന്നോട് ഒരു കഥ പറഞ്ഞു. നമ്മുടെ ഒരു നാട്ടുകാരനെ കുറിച്ചുള്ള കഥ. അയാള് വലിയ കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരുന്നു. പണ്ടു ചൈന ഇന്ത്യയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഇയാള് ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങി. എന്തിനാണ് ചൈനീസ് ഭാഷ പഠിക്കുന്നത് എന്ന് അമ്മ അയാളോട് ചോദിച്ചപ്പോൾ അയാള് പറഞ്ഞത് ഇതാണ്. 'ചൈനക്കാരു നാളെ നമ്മളെ ഭരിക്കാൻ തുടങ്ങിയാൽ അവരോടു വര്ത്തമാനം പറയുക ഒക്കെ വേണ്ടേ. ഇപ്പോഴേ പഠിച്ചു വെക്കുന്നതല്ലേ നല്ലത് എന്ന്.
അമ്മ പറഞ്ഞത് ശരിയാണ്. ഈ സ്വഭാവം കാണിക്കുന്നവരെ ആരും ആക്രമിക്കാൻ മിനക്കെടില്ല

എം ആർ പീയും കമ്മീഷനും/അഴിമതിയും

ചാത്തു  ഏട്ടന്റെ പെയിന്റ് പീടികയിൽ പോയി ഞാൻ പത്തു ലിറ്റർ പെയിന്റ് വേണം എന്ന് പറഞ്ഞപ്പോൾ ചാത്തു ഏട്ടൻ എന്റെ മുന്നില് പത്തു ലിടരിന്റെ ഒരു ടിൻ എടുത്തു വച്ചു.  ഞാൻ തിരിച്ചും മറിച്ചും നോക്കിയപ്പോൾ അതിന്റെ മുകളിൽ അടിച്ച വില ആയിരം രൂപ ആണെന്ന് കണ്ടു.  ചാത്തു ഏട്ടൻ ബിൽ തന്നപ്പോൾ അതിൽ എഴുതിയിരിക്കുന്നത് 850. ഇതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ ചാത്തു ഏട്ടൻ പറഞ്ഞു 'അത് അങ്ങനെ ആണ്' എന്ന്.  അടുത്ത ആഴ്ച വീണ്ടും 10 ലിറ്റർ പെയിന്റ് കൂടെ ആവശ്യമായി വന്നപ്പോൾ ഞാൻ പയിന്റർ ദാമുവിനെ വിട്ടു അതെ പെയിന്റ് വീണ്ടും അതെ ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് വാങ്ങിപ്പിച്ചു.  വില എത്ര ആയി എന്ന് ചോദിച്ചപ്പോൾ ദാമു പറഞ്ഞു 1000 എന്ന്.  വൈകുന്നേരം ചാത്തു ഏട്ടന്റെ പീടികയിൽ വച്ചു ഞാൻ രഹസ്യമായി ഈ ഇടപാടിനെ കുറിച്ച് സംസാരിച്ചപ്പോൾ ചത്ത്‌ ഏട്ടൻ പറഞ്ഞു 'മോനെ മണ്ടോടി ഒന്നും വിചാരിക്കരുത്.  പെയിന്റിന് എനിക്ക് കിട്ടിയത് ഇപ്പോഴും പഴയ 850. ബാക്കി 150 ദാമുവിന്റെ കമ്മീഷൻ.

സ്ഥലത്തെ ഒരു സര്ക്കാരാപ്പീസിനു പെയിന്റ് അടിക്കണം.  മാനേജർ ആണ് അത് ചെയ്യിക്കേണ്ടത്.  കൃത്യമായ കൊറ്റെഷൻ കൊടുത്താൽ പണം മുകളിൽ നിന്ന് പാസായി വരും.  മാനേജർ ചാത്തു ഏട്ടന്റെ പീടികയിൽ വന്നു ഇങ്ങനെ പറയുന്നു.  'ചാത്തു ഏട്ടാ ആപ്പീസിനു പെയിന്റ് അടിക്കണം.  സ്ഥലം വന്നു നോക്കി ആകെ എത്ര പെയിന്റ് വേണം എന്ന് നോക്കി അതിന്റെ വിലക്ക് ഒരു കൊറ്റെഷൻ എഴുതി തരണം.  പണം മുകളിൽ നിന്ന് പാസാകെണ്ടാതാണ്' എന്ന്.  ചാത്തു ഏട്ടൻ ആപ്പീസ് കെട്ടിടം അളന്നു നോക്കി ഒരു ലക്ഷം രൂപ വരും എന്ന് പറഞ്ഞപ്പോൾ മാനേജർ അങ്ങോട്ട്‌ ഒരു ചോദ്യം ചോദിച്ചു.  ഒരു 20000 കൂട്ടി കാണിക്കാൻ പറ്റുമോ.  അങ്ങനെ ആയാൽ 5000 നിങ്ങൾക്കും 15000 എനിക്കും വീതിക്കാം' എന്ന്.   'ഓ അതിനെതാ പ്രശ്നം,  എല്ലാ പെയിന്റ് വിലയും എം ആർ പീ തന്നെ എഴുതാം.  അപ്പോൾ തന്നെ 15 ശതമാനം കൂടുതൽ വരും.  എന്റെ 5000 വേണ്ട.  വലിയ കച്ചോടം കിട്ടിയതല്ലേ . എനിക്ക് അതൊക്കെ മതി.

ഇതിൽ ആദ്യം പറഞ്ഞതിനെ  നമ്മൾ കമ്മീഷൻ എന്നും, രണ്ടാമത് പറഞ്ഞതിനെ  അഴിമതി എന്നും വിളിക്കുന്നു.

രാഷ്ട്രം മുതൽ അന്താരാഷ്ട്രം വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെ കുറിച്ചാണ് നിങ്ങൾ മുകളിൽ വായിച്ചത്.  പെയിന്റർ ദാമുവിന്റെ പണം വൈകുന്നേരം ചാത്തു ഏട്ടൻ കാശ് ആയി കയ്യിൽ കൊടുക്കുമ്പോൾ മാനേജരുടെ പണം,  ചാത്തു ഏട്ടൻ അദ്ധേഹത്തിന്റെ ബാങ്ക് അക്കൌണ്ടിൽ ചേർക്കുന്നു. അന്താ രാഷ്ട്ര തലത്തിൽ ഇത് സ്വിസ് ബാങ്കിലോ, മറ്റേതെങ്കിലും വിദേശ ബാങ്കിലോ പോകുന്നു എന്ന തരത്തിലുള്ള വ്യത്യാസങ്ങൾ മാത്രം.

പക്ഷെ ഇതൊക്കെ ഇങ്ങനെ ആയതു കൊണ്ടു സ്വിസ് ബാങ്കുകളോ മറ്റു വിദേശ ബാങ്ക്കളോ ചെയ്യുന്നത് മുഴുവൻ നിയമ വിരുദ്ധമായ കാര്യങ്ങൾ ആണെന്ന് അർത്ഥമാകുന്നില്ല. എന്റെ വീട്ടിലെ കുട്ടികള്ക്ക് പോലും വിദേശ ബാങ്കുകളിൽ അക്കൌണ്ടുകൾ ഉണ്ട്.  വിദേശത്ത് ജീവിക്കുന്ന അവര്ക്ക് അത് അത്യാവശ്യം തന്നെ ആണ്.  കേരളത്തിലെ ഒരു എഴുത്തുകാരൻ ഒരിക്കൽ നമ്മുടെ നാട്ടിലെ ഒരു പരിപാടിക്ക് പ്രസങ്ങിക്കാൻ വന്നപ്പോൾ ഞാൻ ഈ വിദേശ ബാങ്ക് അക്കൌണ്ട് കളെ കുറിച്ച് സംസാരിക്കാൻ ഇടയായപ്പോൾ അദ്ദേഹം പറഞ്ഞു.  'ഞാൻ എന്റെ ഒരു ലേഖനം വിദേശത്തെ ഒരു മാസികയിലേക്ക്‌ എഴുതി അയച്ചപ്പോൾ അവർ ആദ്യം ചോദിച്ചത് എന്റെ വിദേശ ബാങ്ക് അക്കൗണ്ട്‌ നമ്പര് എന്താണ് എന്നത്രെ.  പ്രതിഫലം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്നതാണ് അവര്ക്ക് സൗകര്യം.  അത് കൊണ്ടു ചോദിച്ചതാണ്. അത്തരത്തിൽ വിദേശ വ്യാപാരം നടത്തുന്ന വ്യക്തികൾ ഓരോരുത്തരും വിദേശ ബാങ്കുകളിൽ അക്കൗണ്ട്‌ ആരംഭിക്കുന്നത് തികച്ചും സ്വാഭാവികമാണ്.   അത് നിയമ വിരുദ്ധമോ അഴിമതിയോ ആകുന്നതു നേരത്തെ പറഞ്ഞ മാനേജര് ചെയ്ത കാര്യം അതിൽ കടന്നു വരുമ്പോൾ മാത്രമാണ്.

അപ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യവും കൂടെ ഉണ്ട്.  ഞാൻ എന്റെ സ്വന്തം ആവശ്യത്തിനു വേണ്ടി വിദേശത്ത് നിന്ന് സാധനം വാങ്ങിക്കുന്ന കാര്യത്തിൽ ഇത്തരം കമ്മീഷൻ ഇടപാട് സാധാരണയായി വരുന്നില്ല.  കാരണം അത് ഞാൻ എന്റെ സ്വന്തം കീശയിൽ നിന്ന് പണം എടുത്തു വാങ്ങുന്നതാണ്.  ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞത് പോലെ.  എന്നാൽ മറ്റൊരാളിൽ നിന്നോ ഭരണ കൂടത്തിൽ നിന്നോ അന്യായമായ വിധത്തിൽ പിടുങ്ങേണ്ടതാണ് ഈ പണം എങ്കിൽ അവിടെ കമ്മിഷൻ അഴിമതി എന്നിവ കടന്നു വരുന്നു.   വിദേശ നാണയത്തിൽ നടക്കുന്ന വ്യാപാരം ആയതു കൊണ്ടു ഇതിലെ അഴിമതി അതി ഭീമമായ തുക ആയിരിക്കും എന്ന് വ്യക്തം.  മാത്രമല്ല നാട്ടിലെ ഒരു പൂച്ചകുട്ടി പോലും ഈ ഇടപാടിനെ കുറിച്ച് അറിയുകയും ഇല്ല.

സ്വാഭാവികമായും ഇതിനു മറ്റൊരു ആഘാതം കൂടെ ഉണ്ട്.  ചാത്തു ഏട്ടന്റെ പീടികയിൽ നിന്ന് മാനേജർ വാങ്ങിച്ച പെയിന്റിന്റെ കാര്യം ഒരു പരിധിയിൽ കൂടുതൽ രഹസ്യമായിരിക്കില്ല.   നേരെ മറിച്ചു മാനേജർ പെയിന്റ് അമേരിക്കയിൽ നിന്ന് വാങ്ങി അതിന്റെ കമ്മീഷൻ ഒരു വിദേശ ബാങ്ക് അക്കൌണ്ടിൽ ആയിരുന്നു നിക്ഷേപിച്ചിരുന്നത് എങ്കിൽ അത് ആരും അറിയാൻ പോകുന്നില്ല.  പക്ഷെ അതിനു വിലങ്ങു തടിയായി നില്കുന്നത് ഈ പെയിന്റ് നമ്മുടെ നാട്ടിൽ തന്നെ കിട്ടും എന്നുള്ള കാര്യമാണ്.  അപ്പോൾ വിദേശത്ത് നിന്ന് ഇത്തരത്തിൽ വാങ്ങിക്കുന്ന സാധനങ്ങൾ, നാട്ടിൽ ഉല്പാദിപ്പിക്കാതിരിക്കാനുല്ല ഒരു പ്രവണത സ്ഥാപിത താല്പര്യക്കാരുടെ ഇടയിൽ കടന്നു വരാൻ ഇടയുണ്ട്.  ഒരു തീപ്പെട്ടു പോലും വിദേശത്ത് നിന്ന് വാങ്ങിയാൽ അതിന്റെ വിലയെ കുറിച്ചോ, കമ്മീഷനെ കുറിച്ചോ നാട്ടുകാര് അറിയില്ലല്ലോ.

ഇതൊക്കെയാണ് കഥകൾ.




Monday, 2 November 2015

മരുഭൂമി

Jeremiah 2:6
"They did not say, 'Where is the LORD Who brought us up out of the land of Egypt, Who led us through the wilderness, Through a land of deserts and of pits, Through a land of drought and of deep darkness, Through a land that no one crossed And where no man dwelt?'

പക്ഷെ എന്തായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം.  സുഖ ഭോഗങ്ങളിൽ ജീവിക്കുന്ന മനുഷ്യനെ മരുഭൂമിയുടെ  ഭീകരതയിലേക്ക് എടുത്തെറിയാൻ ദൈവത്തെ പ്രചോദിപ്പിച്ചത്  എന്ത്. മരുഭൂമിയിൽ അവൻ നേരിടേണ്ട അപകടത്തെക്കാൾ വലിയ അപകടമാണോ , സുഖ ഭോഗങ്ങളിലൂടെ അവനു നേരിടേണ്ടത്.

മരുഭൂമിയെ കുറിച്ചുള്ള കല്പന ബൈബിളിൽ പലയിടത്തും ഉണ്ട്.  മനുഷ്യന് തന്റെ സഹജീവികളോടുള്ള അഭിനിവെശതെക്കാൾ കവിഞ്ഞ അഭിനിവേശം താൻ ജീവിച്ച ഭൂമിയോട് ഉണ്ട്.  ഇൻസെസ്റ്റ് (incest)   എന്ന വാക്ക് പോലും അഗമ്യ ഗമനതെക്കാൾ കൂടുതൽ നമ്മെ ഒര്മിപ്പിക്കേണ്ടത്‌ നമ്മുടെ കാൽക്കീഴിൽ ഉള്ള ഭൂമിയോടുള്ള അമിതമായ ആസക്തിയാണ്‌.  ഈ ആസക്തി അപകടമാണോ. അല്ലെങ്കിൽ ഈ ആസക്തി പാപമാണോ.  ബന്ധങ്ങൾ അതിര് കടക്കുമ്പോൾ,  ദൈവം എല്ലാവരെയും മരുഭൂമികളിലേക്ക് ആട്ടി പായിക്കുന്നു. എന്താണ് ഇതിലൂടെ ദൈവം നമ്മോടെ പറയുന്നത്.

മരുഭൂമി എന്നത് ചുറ്റിലും വസ്തുക്കൾ ഒന്നും ഇല്ലാത്ത അപാരതയാണ്.  അവിടെ മനുഷ്യൻ മാത്രമേ ഉള്ളൂ.  തന്നിലൂടെ , തന്റെ കഴിവുകളിലൂടെ മാത്രം മനുഷ്യൻ ഇവിടെ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്.  വസ്തുക്കളുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യൻ,  മനുഷ്യൻ എന്ന നിലയിലുള്ള തന്റെ അപാര സാധ്യതകൾ മറന്നു പോകുന്ന ഒരു അസ്ഥിത്വം ആണ്.  പറന്നു പോകാൻ വിമാനം ഉള്ളവൻ,  സ്വയം പറന്നു നടക്കാനുള്ള അവന്റെ ആഗ്രഹത്തെ അടിച്ചമര്തുകയാണ്. വിമാനം ഇല്ലായിരുന്നെങ്കിൽ, എന്നെങ്കിലും അവൻ ഒരു പറവയെ പോലെ വാനിൽ പറന്നു നടന്നേനെ.

contd.

സ്വാതന്ത്ര്യം എന്ന ഭീകര പദം (നമുക്ക് എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ)

സ്വാതന്ത്ര്യം എന്നത് പരിമിതകൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ് എന്ന് ചിലരെങ്കിലും ധരിക്കുന്നു.  പക്ഷെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ  കൈ കടത്തുമ്പോൾ സ്വാതന്ത്ര്യം എതിർക്കപ്പെടുന്നു.  അതിനർത്ഥം നമ്മുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യ രേഖയിൽ അവസാനിക്കുന്നു എന്നാണു.  അതായത് നാം തന്നിഷ്ടത്തോടെ ചെയ്യുന്നത് എന്തും മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ആലോസരപ്പെടുതരുത്.  പക്ഷെ ഇത് നൂറു ശതമാനം ശരിയാണോ.  ഒരു ഉദാഹരണം പറഞ്ഞാൽ, ഇപ്പറഞ്ഞത്‌ ശരിയല്ല എന്ന് നമുക്ക് മനസ്സിലാകും.   പര പീഡന വ്യഗ്രത ഉള്ള മനുഷ്യരെ നാം സാടിസ്റ്റുകൾ എന്ന് വിളിക്കുന്നു.  ലൈങ്ങികതയുമായി ബന്ധപ്പെടുത്തിയാണ് ഈ വാക്ക് അധികവും ഉപയോഗിക്കുന്നത് എങ്കിലും,  സാടിസ്റ്റുകൾ പൊതുവെ മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്നവർ ആണെന്ന് പറയപ്പെടുന്നു.  ഇതിന്റെ പ്രതിലോമ രൂപമാണ് സ്വയം പീഡന വ്യഗ്രതയുള്ള മസോക്കിസ്ടുകൾ . അവർ സ്വയം വേദന ഏറ്റു വാങ്ങുന്നതിൽ സന്തോഷം കണ്ടെത്തുന്നു.  ഈ സാഡിസ്റ്റ് മസോക്കിസ്റ്റ് ചേരുവ യഥാർത്ഥത്തിൽ പരസ്പര പൂരകമാണ്. ഒരാള് ചെയ്യുന്നത് മറ്റൊരാള്ക്ക് ഇഷ്ടമാകുന്ന അവസ്ഥ.  ഒരാളുടെ സ്വാതന്ത്ര്യം മറ്റേ ആളുടെ സ്വാതന്ത്ര്യവും ആയി സമ രസപ്പെട്ടു പോകുന്ന അവസ്ഥ.  അപ്പോൾ ഈ സ്വാതന്ത്ര്യത്തെ നാം യഥാര്ത സ്വാതന്ത്ര്യം ആയി അങ്ങീകരിക്കുമൊ. ഇല്ല എന്ന് തന്നെയാവും ഉത്തരം.  അപ്പോൾ നാം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മേൽ നിർവചനം ഒന്ന് കൂടെ പോളീഷ് ചെയ്യേണ്ടി ഇരിക്കുന്നു.  ശരിയായ മാനസിക സന്തുലിതാവസ്തയിലുള്ള വ്യക്തികൾ തമ്മിലുള്ള പെരുമാറ്റ രീതി കൂടെ അതിൽ നാം തീര്ച്ചയായും ചേർക്കേണ്ടി വരുന്നു.  അതിനർത്ഥം  സ്വാതന്ത്യം എന്ന് നാം കൊട്ടി ഘോഷിക്കുന്നതു വളരെ ഏറെ പരിമിതികൾ ഉള്ള ഒരു സ്ഥാപനം ആണ് എന്നത്രെ..  അപ്പോൾ അതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാൻ  പോലും ചിലര്ക്ക് മടി ആയിരിക്കും.  പരിമിതികൾ ഇല്ലാത്ത സ്വാതന്ത്ര്യം യഥാര്ത സ്വാതന്ത്ര്യം അല്ല എന്ന് നാം ഓരോരുത്തരും മനസ്സിലാക്കണം.

സ്വാതന്ത്ര്യം അങ്ങനെ ആണെങ്കിൽ ഭക്ഷണ സ്വാതന്ത്ര്യവും അങ്ങനെ ആകാതെ തരമില്ല.  നമുക്ക് ഇഷ്ടമുള്ള എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നുള്ള പ്രസ്താവന  മേലെ കൊടുത്ത യുക്തി പ്രകാരം ശരിയായിരിക്കാൻ ഇടയില്ല.  നമ്മുടെ എന്തും കഴിക്കുവാനുള്ള അവകാശം മറ്റുള്ള ഏതോ അതിര്ത്തി രേഖയിൽ ബ്ലോക്ക് ചെയ്യപ്പെടുന്നു. ഏതാണ് ആ അതിർത്തി രേഖ.  മൃഗങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് നാം ചിന്തിക്കാതിരിക്കുന്ന കാലത്തോളം മൃഗങ്ങളുടെ വേദന നമ്മുടെ യാത്രയിൽ എവിടെയും നമ്മെ ബ്ലോക്ക് ചെയ്യുന്നില്ല എന്ന് വാദിക്കാം.   പക്ഷെ എല്ലാവരും അത് സമ്മതിച്ചു തരണം എന്നില്ല.  കാരണം ചില മനുഷ്യർക്ക്‌ മൃഗങ്ങളെ കണക്കിലെടുക്കാ തിരിക്കാനുള്ള അവകാശം (സ്വാതന്ത്ര്യം) ഉള്ളത് പോലെ ചില മനുഷ്യർക്ക്‌ അവയുടെ ഭാഗത്ത്‌ നില ഉറപ്പിക്കാനുള്ള അവകാശവും ഉണ്ട്.  അവര്ക്ക് അതിന്റെ രക്ഷകർ ആകണം എന്ന് തോന്നിയാൽ നമ്മുടെ മേൽ ചൊന്ന സ്വാതന്ത്ര്യ നിയമ പ്രകാരം അതിനെ എതിര്ക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.  കാരണം അരക്ഷിതർക്കു വേണ്ടി ആരെങ്കിലും സംസാരിക്കേണ്ടത് ഒരു സാമാന്യ നീതി മാത്രമാണ്.  അവയെ മൃഗങ്ങൾ എന്ന സംജ്ഞയിൽ തളച്ചു കളയാം എന്നാണെങ്കിൽ, മനുഷ്യ ചരിത്രം പരിശോദിച്ചാൽ ചില അവസരങ്ങളിൽ മനുഷ്യരെ തന്നെയും മനുഷ്യൻ അത്തരത്തിൽ മാറ്റി നിർത്തിയതായി കാണാം.  (ഹിറ്റ്ലർ മാത്രമാണ് അത് ചെയ്തത് എന്ന് ചിലര് ധരിച്ചിട്ടുണ്ട്.  അത് ശരിയല്ല.  പാഷമാരു തുരിക്കിയിൽ ചെയ്തതും,  സ്പെയിൻ കാര് ചുവന്ന മനുഷ്യരോട് ചെയ്തതും ഈ മൃഗീയത തന്നെ ആയിരുന്നു

അപ്പോൾ നമ്മുടെ ചോദ്യം ഇതാണ്.  മൃഗങ്ങൾ സഹതാപം അർഹിക്കുന്നുണ്ടോ എന്ന്.  മൃഗങ്ങൾ ജട വസ്തുക്കള്ക്ക് സമാനമാണ് എന്ന് ധരിക്കുന്നവരെ സംബന്ദി ചെടത്തോളം ഇല്ല എന്ന് തന്നെ ആണ് ഉത്തരം.  പക്ഷെ എല്ലാവരും അങ്ങനെ ധരിക്കണം എന്നില്ല. മനുഷ്യന്റെ കാര്യത്തിനും ചിലപ്പോഴൊക്കെ ഇത് ബാധകമാകുന്നു എന്ന് നേരത്തെ പറഞ്ഞു.  അപ്പോൾ എന്നെങ്കിലും ഒരു ഭരണ കൂടം മൃഗങ്ങളുടെ ഭാഗത്ത്‌ നിന്ന് കൊണ്ടു സംസാരിക്കുന്നു എങ്കിൽ അത് നീതി രഹിതമായ ഒരു കാര്യമായി നമുക്ക് തോന്നാൻ പാടില്ലാത്തതാണ്.  കാരണം മൃഗങ്ങളും നീതി അർഹിക്കുന്നുണ്ട് എന്നുള്ളത് തന്നെ.

മൃഗങ്ങളുടെ നേരെ ഉള്ള നമ്മുടെ പെരുമാറ്റം ഭാഗികമായി പോകുന്നു എന്നുള്ളതാണ് ചിലരുടെയെങ്കിലും ആവലാതി.  പക്ഷെ കൊലപാതകങ്ങളുടെ കാര്യത്തിൽ നമുക്ക് അത്തരം പക്ഷ പാതിത്വങ്ങൾ ഉണ്ടാകാതെ നിവൃത്തിയില്ല.  കാരണം അങ്ങനെ അല്ലെങ്കിൽ  നമ്മുടെ ജീവിതം പോലും നിശ്ചലമായി പോകും.

വൈദ്യ ശാസ്ത്രം നമ്മുടെ ഈ കൊലപാതക പ്രേമത്തിന് ഇടയിൽ കടന്നു വരുന്നത് ഈ അവസാന ഘട്ടത്തിൽ ആണ്.  മനുഷ്യൻ ആരോഗ്യവാനായി ജീവിക്കുകയും, അതെ പോലെ മരിക്കുകയും ചെയ്യണം എന്ന് ഏറ്റവും അധികം നിര്ബന്ധം(?) ഉള്ളത് നമ്മുടെ വൈദ്യ ശാസ്ത്രത്തിനു തന്നെ ആണ്.  ആ വൈദ്യ ശാസ്ത്രം നൂറു ശതമാനം അങ്ങീകരിക്കാനും അതിനു വേണ്ടി നമ്മുടെ നിയമങ്ങൾ മാറ്റാനും ഉള്ള അവകാശം ഏതു ഭരണ കൂടത്തിനും ഉണ്ട്.  ശരിയായ രീതിയിൽ ചിന്തിച്ചാൽ അത് ഭരണ കൂടത്തിന്റെ കര്ത്തവ്യം തന്നെ അല്ലെ.  അയഡിൻ ഉപ്പു കഴിക്കുന്നത്‌ മാത്രമേ ആരോഗ്യത്തിനു ഹിതകരം ആകുകയുള്ളൂ എന്നതാണ് സത്യം എന്നത് കൊണ്ടു നമ്മുടെ ഉപ്പിൽ നാം പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ വന്നപ്പോൾ നമ്മള് അത്ര ഏറെ എതിര്പ്പ് പ്രകടിപ്പിച്ചില്ല.  നമുക്ക് മറ്റേ ഉപ്പു തരൂ എന്ന് ഒരാളും കെണപെക്ഷിച്ചില്ല.  ഒരു സത്യാഗ്രഹത്തിലൂടെ നാം നേടിയെടുത്ത ഉപ്പു സ്വാതന്ത്ര്യം പിന്നീടൊരിക്കൽ നഷ്ടപ്പെട്ടപ്പോൾ വീണ്ടും ഒരു സത്യാഗ്രഹം നടത്താൻ നാം തുനിഞ്ഞില്ല.  അത്ര മാത്രമാണ് ശാസ്ത്രത്തിന്റെ പവർ.  മാംസത്തിന്റെ ദൂഷ്യ ങ്ങളെ കുറിച്ച് എല്ലാവരും സംസാരിച്ചു തുടങ്ങുമ്പോൾ,  ഭരണകൂടത്തിനു എല്ലാ കാലവും അത് കേൾക്കാതിരിക്കാൻ പറ്റില്ല.  മദ്യം പോലെ മാംസവും ഇവിടെ എന്നെങ്കിലും നിരോധിക്കപ്പെടാൻ ഞാൻ സാധ്യത കാണുന്നു.  നേരത്തെ ഞാൻ പറഞ്ഞ ബ്ലോക്ക് ഉണ്ടാക്കി വെക്കുന്ന ആ അതിർത്തി രേഖ ആ സമയത്ത് നമ്മുടെ ആരോഗം തന്നെ ആവും.

ഇനിയും നിങ്ങൾ ധരിക്കുന്നുവോ , എന്തും കഴിക്കാനുള്ള അവകാശം നിങ്ങൾക്ക് ഏവർക്കും ഉണ്ടെന്നു.