Sunday, 18 October 2015

ബിമാനത്തിന്റെ കണ്ടുപിടുത്തവും, ഇടയ്ക്കു വച്ച് മുറിഞ്ഞു പോയ പരിണാമവും

പണ്ടു അതായത് വളരെ പണ്ടു,  മണ്ടോടി,  വൈദ്യുത ദീപം കണ്ടു പിടിക്കുന്നതിനു മുൻപ്,  മണ്ടോടി തറവാട്ടിൽ,  സീത , ഗീത എന്നീ പേരുള്ള പീഡന പ്രായമെത്തിയ രണ്ടു ബാലികമാർ ജീവിച്ചിരുന്നു.  രണ്ടു പേരും വ്യത്യസ്ത സ്വഭാവക്കാർ.  സീത മരം ചാടി എങ്കിൽ ഗീത തന്റെ വീടിന്റെ നാല് അതിരുകൾക്ക് ഉള്ളിൽ നിന്ന് പുറത്തു പോകാത്തവൾ. അങ്ങനെ ഇരിക്കെ വീട്ടിലെ ഇരിങ്ങൽ മാവ് പൂക്കുകയും പിന്നീട് കായ്ക്കുകയും ചെയ്തു.  തന്റെ മുറിയുടെ ഏകാന്തതയിൽ ഇരുന്നു കൊണ്ടു ഗീത ഇങ്ങനെ ചിന്തിച്ചു.  'എന്റെ കൈകൾക്ക് നീളമുണ്ടായിരുന്നു എങ്കിൽ ഇവിടെ കിടന്നു കൊണ്ടു തന്നെ ആ മാമ്പഴം പറിക്കാമായിരുന്നല്ലോ.  അത്തരം ചിന്തകളുടെ അവാച്യമായ സന്തോഷത്തിൽ മുഴുകി ഗീതയുടെ ദിനങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കെ അപ്പുറത്ത് , സീത എവിടെ നിന്നോ സംഘടിപ്പിച്ച ഒരു കമ്പ് കൊണ്ടു മാമ്പഴം മുഴുവൻ പറിക്കാൻ തുടങ്ങിയിരുന്നു.  അങ്ങനെ കാലം കടന്നു പോകവേ നൂറു കണക്കിന്  ദിവസങ്ങള്ക്ക് ശേഷം ഗീത തന്റെ ചിന്തകളിൽ നിന്ന് ഉണര്ന്നു നോക്കിയപ്പോൾ ആ അല്ബുധ  കാഴ്ച കണ്ടു. തന്റെ ഇരുകൈകളും വളര്ന്നു വലുതായിരിക്കുന്നു.  ഇനി ജനാലയിലൂടെ  കൈ ഇട്ടു കൊണ്ടു മാമ്പഴം പറിക്കാ നാവുമല്ലോ എന്ന് കരുതി , ജനാലക്കു അരികിലേക്ക് ഓടി എത്തിയ ഗീത ദുഖകരമായ ആ കാഴ്ച കണ്ടു.  മാവിൽ ഒരു മാമ്പഴം പോലും ബാക്കിയില്ല.   നീണ്ട കരങ്ങളോടെ ഖിന്നയായി മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു അവൾ ജീവിച്ചു എങ്കിലും ഗീതയ്ക്കു അറിയാമായിരുന്നു ഇനിയും മാവ് പൂക്കുകയും തളിര്ക്കുകയും ചെയ്യുമെന്നു.

ഏതൊരു ആഗ്രഹവും, അനേകം കാലങ്ങളിൽ മനസ്സിലിട്ടു ധ്യാനിച്ച്‌ കൊണ്ടിരുന്നാൽ നമ്മുടെ ആഗ്രഹ പൂർത്തി വരും എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  മരങ്ങളുടെ ഉച്ചിയിലെ തളിരുകൾ തിന്നു ജീവിച്ചു പോയ ജിറാഫ് എന്ന കൊച്ചു  ജീവി അതിന്റെ മനസ്സില് ധ്യാനിച്ച്‌.  'എന്റെ കഴുത്ത് കുറെ കൂടെ നീണ്ടു വന്നിരുന്നെങ്കിൽ ഈ തളിരുകൾ ഇത്ര ഏറെ പ്രയാസം സഹിക്കാതെ എനിക്ക് തിന്നാമായിരുന്നല്ലോ എന്ന്.  ആ തപസ്യയുടെ അന്ത്യം എന്തായിരുന്നു എന്ന് നമുക്കൊക്കെ അറിയാം

******************************************

അമേരിക്കയിലെ റൈറ്റ് സഹോദരന്മ്മാർ പക്ഷെ ഗീതയുടെയോ സീതയുടെയോ കഥകൾ കേൾക്കാതെ ആണ് വളർന്നത്‌.  കാരണം അക്കാലത്ത് ഈ കഥ കണ്ടു പിടിച്ചിട്ടുണ്ടായിരുന്നില്ല.  നൂറ്റാണ്ടുകൾക്കു ശേഷം ഏതോ ഒരു മണ്ടോടി ആയിരുന്നല്ലോ ഈ കഥ എഴുതിയത് തന്നെ . ഒരു സുപ്രാഭാതത്തിൽ  മാനത്ത് പറക്കുന്ന പറവകളെ നോക്കി അതിൽ ഒരാളായ ലെഫ്റ്റ് സഹോദരൻ പറഞ്ഞു  'എടാ റൈറ്റ് സഹോദരാ, നമുക്ക് ഇങ്ങനെ പറക്കാൻ പറ്റിയെങ്കിൽ എത്ര നന്നായിരുന്നു.  ശരിയാണ് എന്ന് റൈറ്റ് സഹോദരനും ചിന്തിച്ചു.  പക്ഷെ സീതയുടെയോ ഗീതയുടെ കഥ യിലേതു  പോലെ ഇവിടെ സംഭവിച്ചില്ല.  കാരണം ഇരട്ടയായ അവരുടെ ചിന്ത എന്നും ഒരേ വഴിക്ക് തന്നെ ആയിരുന്നു.  പറക്കണം എന്നുള്ള ചിന്ത മനസ്സില് പേറി  യുഗങ്ങളോളം ജീവിക്കാനുള്ള ക്ഷമ ഇരുവരിലും ഇല്ലായിരുന്നു എന്ന് ചുരുക്കം. നാട്ടു വഴിയിലും,  കാട്ടിലും മേട്ടിലും തിരഞ്ഞു കയ്യിൽ കിട്ടിയതെന്തും കൈകളുടെ സ്ഥാനത് കെട്ടിയും,  ഒടുവിൽ പറക്കുന്ന ഒരു പക്ഷിയുടെ രൂപം തന്നെ ഉണ്ടാക്കിയും ഒരു സുപ്രഭാതത്തിൽ, റൈറ്റ് ലെഫ്റ്റ് സഹോദരന്മാർ വിമാനം എന്ന അത്ഭുദം യാതാർത്യമാക്കി

അനന്തമായ മനുഷ്യ പരിണാമത്തിൽ എന്നെങ്കിലും നമുക്ക് ചിറകുകൾ മുളക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിൽ, അവ ഒക്കെയും ഈ ഒരു സംഭവത്തോടെ ഇല്ലാതായി എന്ന് പറയാം.  

No comments:

Post a Comment