Wednesday, 28 October 2015

AFTER VIEWING THE FILM 'THE TURIN HORSE'

ആരെങ്കിലും ഒരു കുതിരയെ മർദിക്കുന്നത്‌ കണ്ടത് കൊണ്ടോ, ആ മർദിതയോട് താദാമ്യപ്പെട്ടു അതിനെ ആലിംഗനം ചെയ്തു കരയുന്നത് കൊണ്ടോ ഒരാൾ ഭ്രാന്തനാകുന്നില്ല. പക്ഷെ നീഷേ ഭ്രാന്തനായി മരിച്ചു എന്നത് ഒരു ചരിത്ര സത്യമാണ്.
പക്ഷെ ആ ചരിതമല്ല ഇവിടെ പ്രതിപാദ്യ വിഷയം. ആ സംഭവത്തിന്റെ പ്രാരംഭ ബിന്ദുവായ വൃദ്ധയായ ആ കുതിരയുടെ പില്കാല ചരിത്രം എന്തെന്നാണ്.
വൃദ്ധയായ ആ കുതിര, വണ്ടി വലിച്ചു നടക്കുന്നതും, ചിലപ്പോൾ നടക്കാൻ കൂട്ടാക്കാതിരിക്കുന്നതും, ഭക്ഷണവും വെള്ളവും കഴിക്കുന്നതും, കഴിക്കാതിരിക്കുന്നതും നമ്മൾ സിനിമയിൽ പലപ്പോഴായി കാണുന്നു. കുതിരയുടെ ജോലി ഭാരത്തെ കുറിച്ച് സിനിമയിൽ പ്രതിപാതിക്കപെടുന്നതെ ഇല്ല. പിന്നെ കുതിരയുടെ പ്രശ്നമെന്താണ്? പുരുഷന് തികഞ്ഞ നിസ്സംഗത എങ്കിൽ, സ്ത്രീക്ക് തന്നോട് പരിപൂർണ്ണ സഹതാപം ഉണ്ടെന്നു കുതിരക്കും അറിയാം (!). അവർ ഒരിക്കൽ പറയുക പോലും ചെയ്യുന്നു 'നീ ഇനി എവിടേക്കും പോകണ്ട' . പക്ഷെ കുതിരക്കു അതൊരു സാന്ത്വനമാകുന്നില്ല എന്ന് അതിന്റെ ചേഷ്ടകളിൽ നിന്ന് നാം മനസ്സിലാക്കുന്നു.
കുതിരയുടെ പ്രശ്നം, അതിനോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങളുമായി ഇഴുകി ചേർന്നത്‌ പോലെ തോന്നുന്നു. അത് കൊണ്ടു ഇനി മുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് കുതിരയെ അല്ല, അതിന്റെ സഹയാത്രികരായ രണ്ടു മനുഷ്യരെ ആണ്. (സഹായാത്രികൾ എന്നതു ഞാൻ ഇവിടെ കരുതി കൂട്ടി പ്രയോഗിച്ചതാണ്. സിനിമയുടെ അവസാന ഭാഗങ്ങളിൽ ജലക്ഷാമത്തെ തുടർന്ന് തങ്ങളുടെ ഗ്രാമം വിട്ടു പോകാൻ തീരുമാനിച്ചു, വസ്തു വകകൾ ഒക്കെയും പെറുക്കി എടുത്തു വണ്ടിയുമായി നീങ്ങുന്ന നേരം, കുതിര, വണ്ടി വലിക്കുന്ന കുതിര അല്ലാതായി തീരുന്നതാണ് നാം കാണുന്നത്. മനുഷ്യരുടെ ഭാഗധേയം പേറുന്ന ഒരു സഹ യാത്രികനായി തീരുകയാണ് കുതിര.)
ഇനി നാം പരിശോധിക്കേണ്ടത് കുതിരയെ ദുഖിത യാക്കി തീർകുന്ന തരത്തിൽ നമ്മുടെ കഥാപാത്രങ്ങളുടെ ജീവിത രീതിയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോ എന്നാണു. നാമ്മലെല്ലാവരും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് അവരും ചെയ്യുന്നത്. രാവിലെ എഴുന്നെൽക്കുന്നു. വീടിനടുത്തുള്ള കിണറിൽ നിന്ന് വെള്ളം കോരുന്നു, വസ്ത്രം മാറ്റുന്നു, കുതിരയെ തീറ്റുന്നു, സ്വയം തിന്നുന്നു, പക്ഷെ എല്ലാദിവസവും ഒരേ ഉരുള കുഴങ്ങു. ഇതൊക്കെയാണ് നാമും ചെയ്യുന്നതെങ്കിലും സിനിമയിൽ എന്ത് കൊണ്ടോ ഇതിനു ഒരു ഭീകര സ്വഭാവം കൈവരുന്നു. നമ്മൾ നമ്മുടെ പ്രവൃത്തികൾ പുറമേ നിന്ന് കൊണ്ടു നോക്കിയാൽ ചിലപ്പോൾ അവ ഭീകരമെന്നു നമുക്ക് തോന്നിയേക്കാം. അതും പോരാതെ വീടിനു പുറത്തു സ്ഥിരമായി വീശി അടിച്ചു കൊണ്ടിരിക്കുന്ന കൊടും കാറ്റ്. ഒരു മരം പോലും ഇല്ലാതെ (പേരിനു ഒരു മരം ഉണ്ട്) അനാഥമായി പരന്നു കിടക്കുന്ന തരിശു ഭൂമി. ഏതോ ഒരു അന്യ ഗ്രിഹത്തിൽ എത്തി പെട്ടത് പോലെ പ്രക്ഷകന് തോന്നിയേക്കും.
പതിവ് തെറ്റാതെ നമ്മുടെ ജീവിതത്തിൽ വന്നു പോകുന്ന ആവർത്തന വിരസത ശരിക്കും ഭീകരം തന്നെയാണ്. ഒരു ജയിലിൽ അടക്കപ്പെടുന്നതിനെ വളരെ ഏറെ ഭയപ്പെടുന്ന നാം, വീടിലെ ഒരു മുറിയിൽ സ്വയം അടച്ചു പൂട്ടി മാസങ്ങളോളം മനുഷ്യ സംസർഗം ഇല്ലാതെ ജീവിക്കുന്നതിൽ ഭീകരമായി ഒന്നും കാണാത്തത് എന്ത് കൊണ്ടു. പുറത്തു കൊടും കാറ്റ് കൂടി ഉണ്ടെങ്കിൽ നമുക്ക് ഈ ജീവിതമാകും കൂടുതൽ ഇഷ്ടം. പക്ഷെ നമ്മുടെ കഥാപാത്രങ്ങൾ കാറ്റിനെ വക വെക്കാതെ പുറത്തു പോകുന്നുണ്ട്.
തുടരും

No comments:

Post a Comment