Friday, 31 October 2014

ചാരിത്ര്യത്തിന്റെ സാമ്പത്തിക വശം:-


ഇണയുടെ ചാരിത്ര്യ ശുദ്ധി മനുഷ്യ പരിണാമ ദശയിൽ എന്നോ ഉരുത്തിരിഞ്ഞു വന്ന ചില സാമ്പത്തിക നീക്ക് പോക്കുകളുടെ ഫലമായി ഉയർന്നു വന്നതാണെന്ന് പല സാമൂഹ്യ ശാസ്ത്രജ്ഞരും എഴുതിയിട്ടുണ്ട്.
പക്ഷെ ഈ ചാരിത്ര്യ ശുദ്ധീ ബോധം മനുഷ്യനല്ലാത ഇതര ജീവ ജാലങ്ങളിലും താൽക്കാലികാ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രസവിച്ചു കിടക്കുന്ന ഒരു മൃഗ പ്രജയുടെ നേരെ കാമാർത്തി യോടെ കടന്നു വരുന്ന ഏതൊരു നൂതന കാമുകനും ആദ്യം നശിപ്പിക്കുന്നത് അവളിൽ കാമ വികാരം ഉല്പാദിപ്പിക്കുന്നതിനു പ്രതിബന്ധമായി നിൽകുന്ന ഈ കുരുന്നിനെയാണെന്നു പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ 'മോണോഗാമി' (ഏക ഭാര്യാ/ ഭാര്തൃത്വം)ശാരീരികവും സാമൂഹ്യവുമായ ഇത്തരം ഒരു ആവശ്യത്തിൽ നിന്ന് ഉയർന്നു വന്നതാണെന്ന് വിശ്വസിക്കുന്ന നര വംശ ശാസ്ത്രഞ്ജരും ഉണ്ട്. പുതു തലമുറ സുരക്ഷിതമാം വണ്ണം വളർന്നു വരാൻ പുരുഷൻ സ്ത്രീയുടെ സമീപം ഒരു ചുരുങ്ങിയ കാലത്തേക്കെങ്കിലും വർത്തിക്കണം എന്ന പ്രകൃതി നിയമത്തിലത്രേ ഏക ഭാര്യാ/ഭർത്രുത്വതിന്റെ ഭീജങ്ങൾ കുടി കൊള്ളുന്നത്‌.
പക്ഷെ ഇത് പൂര്ണ്ണമായും ശരിയാണോ. മനുഷ്യന്റെ കാര്യത്തിലെങ്കിലും. ഗോത്രങ്ങളായി ജീവിച്ച മനുഷ്യന് ഇണയുടെ കാര്യത്തിൽ നിശ്ചിതത്വം ഒന്നും ഇല്ലായിരുന്നു. ആരും അവന്റെ ഇണയാകാം എന്ന സ്ഥിതി. ഗോത്ര തലവന്റെ കീഴിൽ കുട്ടികൾക്ക് ശാരീരിക ആപത്തുകൾ ഉണ്ടാകേണ്ടാതിന്റെയോ അതിനെ പ്രതിരോധിക്കാൻ കുട്ടികളെ പ്രത്യേകം സംരക്ഷിക്കെണ്ടാതിന്റെയോ ആവശ്യം വന്നിരിക്കാൻ ഇടയില്ല. അപ്പോൾ മോണോഗാമി/ചാരിത്ര്യം എന്നിവയൊക്കെ ആദ്യം വ്യക്തമാക്കിയ സാമ്പത്തിക കാരണങ്ങളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാകാനാണ് സാധ്യത കൂടുതൽ.
മനുഷ്യ ചരിത്രത്തിൽ 'പിതാവ് ' ഇല്ലാത്ത ഒരു കാലഘട്ടം ഉണ്ടായിരിക്കാൻ ഇടയുണ്ട്. പിതൃത്വം ഇല്ല എന്നല്ല ഈ പറഞ്ഞതിന് അർഥം, പുനസൃഷ്ടിക്കു പുരുഷന്റെ ആവശ്യമില്ലെന്ന് വിശ്വസിച്ചതോ , അല്ലെങ്കിൽ അവൻ ആരെന്നു വ്യക്തമായി അറിയാതിരുന്നതോ ആയ കാലം. മനുഷ്യൻ കൂട്ടമായി ഇണ ചേർന്ന് ജീവിച്ച ഒരു കാലം. അന്നും ജനിച്ചു വീണ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. വ്യവചെദിച്ചു അറിയാവുന്ന അമ്മ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ.
അത്തരത്തിൽ മനുഷ്യൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയി ജീവിച്ചു വന്ന കാലത്ത് എന്നോ ആണ് സ്വകാര്യ സ്വത്തു ഒരു ആഘാതം പോലെ അവന്റെ മുന്നില് ജനിച്ചു വീണത്‌. അതിന്റെ പരിണിത ഫലമായി ഭാവി തലമുറയ്ക്ക് സ്വത്തു കൈമാറ്റം ചെയ്യുന്ന രീതിയും നിലവിൽ വന്നു. നേരിട്ടുള്ള രക്ത ബന്ധങ്ങൾക്ക് സ്വത്തു കൈ മാറ്റം ചെയ്ത ആ വേളയിൽ പുരുഷന്റെ സ്വത്തിന്റെ അവകാശിയായി വന്നത് അവന്റെ നേരിട്ടുള്ള ബന്ധമായ (ഒരേ ഗർഭ പാത്രത്തിൽ നിന്ന് വന്നവരായ) അവന്റെ സഹോദരീ സഹൊദർനമ്മാർ മാത്രമോ അല്ലെങ്കിൽ സഹോദരിയുടെ സന്തതികളോ ആയിരുന്നു. സ്വന്തം സന്തതികളെ കുറിച്ചുള്ള വ്യക്തമായ അറിവില്ലാതിരുന്ന പുരുഷനെ സംബന്ധിചെടത്തോളം സ്വത്തിന്റെ അവകാശി പെങ്ങളുടെ മക്കളായി തീര്ന്നു.(മരുമക്കത്തായത്തിന്റെ തുടക്കം ഇവിടെയാണ്‌ )
സ്വന്തം സന്തതികൾ ജീവിച്ചിരിക്കുമ്പോൾ തന്റെ സ്വത്തുക്കൾ മറ്റുള്ളവർ ആഹരിക്കുന്നത് എന്തിനു എന്ന സ്വാർത്ഥ ചിന്ത ആണിന്റെ മനസ്സിൽ ഇക്കാലത്ത് എന്നെങ്കിലും കയറി വന്നിരിക്കാം. പക്ഷെ അതിനു പ്രതിബന്ധമായി നില്കുന്നത് സ്ത്രീയുടെ പരപുരുഷ ഗമനം (?) എന്ന അന്നത്തെ സാമൂഹ്യ നീതിയാണ് . അപ്പോൾ തന്റെ സ്വത്തുക്കൾ തന്റെ സന്തതികൾക്ക് തന്നെ ലഭിക്കണം എന്നുണ്ടെങ്കിൽ സ്ത്രീയുടെ പര പുരുഷ ബന്ധം ഒഴിവാക്കുകയെ ഒക്കൂ എന്ന ബോധം അവനിൽ ഉണ്ടായി. ഇവിടെയാണ്‌ സ്ത്രീയുടെ ചാരിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പക്ഷെ പുരുഷന്റെ പര സ്ത്രീ ബന്ധത്തിന് ഇത് കൊണ്ടു ശമന മുണ്ടായില്ല എന്ന് ഈ കഥയിൽ നിന്ന് തന്നെ മനസ്സിലാക്കാം. അപ്പോൾ ഏക ഭാര്യാത്വതിനു കാരണമെന്തെന്നു അന്വേഷിക്കുന്നവർക്ക് ആദ്യം പറഞ്ഞ രണ്ടാമത്തെ കാരണം സഹായകമായേക്കും.
ഏക ഭാര്യാ/ ഭർത്രുത്വം നില നിന്ന് പോകേണ്ട പ്രാചീനമായ കാരണങ്ങൾ ഒന്നും തന്നെ ഇന്ന് ഈ ലോകത്ത് അത് പോലെ നിലനിൽകുന്നില്ല. കാരണം ഇല്ലാതായിട്ടും തുടരുന്ന ഒരു ജീവിത രീതിയെ നാം ആചാരം എന്ന പേരിലാണ് വിളിക്കുന്നത്‌. ആ കണക്കിന് ഇന്നത്തെ ഈ ഏക ഭാര്യ/ഭാര്തൃ രീതി മനുഷ്യൻ കൊണ്ടു നടക്കുന്ന ഒരു ആചാരം മാത്രമാണ്. കാരണങ്ങൾ നശിച്ചു നില കൊള്ളുന്ന ആചാരങ്ങൾ ഒറ്റയടിക്ക് ഇല്ലാതായി പോകുന്നില്ല. അവ മതാചാരങ്ങളെ പോലെ ലോകത്ത് കുറെ കാലം അതെ പടി നിലനിന്നു പോകും. പക്ഷെ അവയ്ക്ക് സമാന്തരമായി അവയെ എതിരിട്ടു ഇല്ലാതാകാൻ ശ്രമിക്കുന്ന ഒരു യുവ ജന വിഭാഗവും വളർന്നു വരും. മതത്തിന്റെ കാര്യത്തിൽ നാം വിരോധികളെ കാണുന്നത് പോലെ ഇവിടെയും ഉത്പതി ഷ്നു ക്കളായ യുവാക്കൾ ഇതിനെതിരെ സംഘം ചേരും. ആദ്യം ചായ പീടികകളിലും, പാർകുകളിലും പിന്നീട് നാടു റോഡുകളിൽ തന്നെയും അവരുടെ പ്രതിഷേധങ്ങൾ പടർന്നു കയറും. അത് സദാചാര ഭ്രംശ ത്തേക്കാൾ കാലാ കാലാ കാലമായി മനുഷ്യൻ കൊണ്ടു നടന്ന ഒരു സ്ഥാപനത്തിന്റെ തകർച്ചയുടെ തുടക്കമാണെന്ന് മാത്രം മനസ്സിലാക്കുക. അതിനെ നമുക്ക് തടുത്തു നിർത്താൻ ആവില്ല. കാരണം ആ സ്ഥാപനം പൂര്ണമായും തകരുന്നത് വരെ അത് തുടർന്ന് കൊണ്ടെ ഇരിക്കും.

Wednesday, 22 October 2014

ഇരുട്ടത്ത്‌ നമ്മളേന്തി നടക്കുന്ന 
ചൂട്ടിന് വെട്ടം കുറവാണ്.
വയലുകൾക്കപ്പുറം
കുറ്റാ കൂരിരുട്ടു 
നടക്കുക മകനെ മുന്നോട്ടു 
നടന്നു നടന്നപ്പുറവും
കാണുക 
നമുക്കതിരുകളില്ല


ലോകത്ത് എണ്ണ ഉല്പാദനം നാമ മാത്രമായാൽ മനുഷ്യൻ എന്ത് ചെയ്യും ? (ഇതിനു സാധ്യതകൾ ഏറെ ആണ്)

1. മനുഷ്യൻ മറ്റു ഇന്ധന സ്രോതസ്സുകൾ അന്വേഷിച്ചു കണ്ടു പിടിക്കും . ഉള്ളവ കുറച്ചു കൂടി വിപുല മായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കും ( ഉദാ: സൌരോര്ജം, ആണവോർജം എന്നിവ)

2. എണ്ണ പര്യവേഷണം കുറച്ചു കൂടി വിപുലമാക്കും . എന്റെ പറമ്പത്ത് പോലും എണ്ണ ഉണ്ടോ എന്ന് പരിശോധിക്കും. (അതിനും സാധ്യതയുണ്ട്. പക്ഷെ ഇന്ന് വരെ അതിനു ആരും തുനിയാതിരുന്നത് ഖനനത്തിന്റെ സാമ്പത്തിക ബാധ്യത ഓർത്തിട്ടാണ്. നേരിയ തോതിൽ മാത്രം എണ്ണ കണ്ടെത്തപ്പെടുന്ന സ്ഥലങ്ങൾ സാമ്പത്തിക ബാധ്യതയെ ചൊല്ലി ഒഴിവാക്കുകയാണല്ലോ ചെയ്യുന്നത്. അത്തരം ഒഴിവാക്കലുകൾ ഇനി നടക്കില്ല എന്ന് അർഥം. ഖനനത്തിന്റെ അധ്വാനം കൂടുന്നതിന് അനുസരിച്ച് എണ്ണയുടെ വില ക്രമാതീതമായി കൂടും എന്നതാണ് അതിന്റെ അനന്തര ഫലം.

3. മനുഷ്യന്റെ ശരീരം ഒരു ഊര്ജ്വ സ്രോതസ്സായി ഉപയോഗിക്കുക. പെട്ടന്ന് നിങ്ങൾക്ക് ചിരിക്കാനാണ് തോന്നുന്നത് എന്ന് എനിക്കറിയാം. പക്ഷെ ചിരിക്കേണ്ട വിഷയമല്ല. കൈവണ്ടി വലിക്കുമ്പോഴും, സൈക്കിൾ ചവിട്ടുമ്പോഴും ഒക്കെ മനുഷ്യ ശരീരമാണ് ഊര്ജ്വ സ്രോതസ്സ് എന്ന വലിയ സത്യം, നമ്മൾ പെട്രോൾ പ്രളയത്തിൽ മറന്നു പോയതാണ്. ഇലക്ട്രി സിറ്റി ഉണ്ടാക്കാൻ ദൈനാമോ കൈ കൊണ്ടു തിരിച്ചാലും മതി. കിണറ്റിൽ നിന്ന് വെള്ളം കൈ കൊണ്ടു കോരിയാൽ മതി.

4. മൃഗങ്ങളുമായുള്ള നമ്മുടെ പഴയ ഇടപാടുകൾ പുനരാരംഭിക്കേണ്ടി വരും. കുതിര വണ്ടി, മൂരി വണ്ടി,....ഇങ്ങനെ പലതും (മൃഗങ്ങളാണ് , എന്തും കയറ്റി വച്ച് കളയാം എന്നൊന്നും ധരിക്കരുത്. മൃഗ സ്നേഹികളായ നമ്മള് കുറച്ചു പേർ പാത അരികിൽ പരിശോധകരായി കാത്തിരിപ്പുണ്ടാകും )

4. ഉപഭോഗം കുറയ്ക്കുക. നാല് കാറിനു പകരം ഒരു കാറ് മതി എന്ന് തീരുമാനിക്കുക. രാവിലെ ജോഗിംഗ് നടത്തിയിട്ട്, കുറച്ചു കഴിഞ്ഞു കാറിൽ ആപ്പീസിൽ പോകുന്നതിനു പകരം, ജോഗിംഗ് നടത്തി ആപ്പീസിൽ പോകുക.

5. ദൈവമേ രക്ഷിക്കണേ എന്ന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും, കഴിയുമെങ്കിൽ എല്ലാ നേരവും പ്രാർഥിക്കുക




mr. chathu. someone had complained that your son is a regular visitor of brothels. why? you can advice him.

i have tried. but then he says 'recently a doctor have told that sex is the best physical exercise. in the past you have never complained of my visiting gimnasium. and why now?




എന്റെ ചാത്തൂ . ഇന്റെ മോൻ വേശ്യാലയങ്ങളിലോക്കെ സ്ഥിരം കയറി ഇറങ്ങുന്നുണ്ട് എന്ന് കേട്ടല്ലോ. ഒന്ന് ഉപദേശിച്ചു നോക്കി കൂടെ.

ഉപദേശിച്ചു നോക്കി കാദർക്കാ. അപ്പൊ അവൻ പറയുകയാ. ഇന്നാളു ഒരു ഡോക്ടര പറഞ്ഞിട്ട്ടുണ്ട് ഏറ്റവും നല്ല വ്യായാമം സെക്സ് ആണെന്ന്. പണ്ടു ഞമ്മള് ജിമ്മിൽ പോകുമ്പം ഒന്നും പറയാതിരുന്ന അച്ഛൻ ഇപ്പൊ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. എന്ന്.




ഒരിക്കൽ ഒരു ശില്പ പ്രദർശനം കാണാൻ പോയ ഞാൻ മനോഹരമായ ഒരു ശില്പത്തിന് മുന്നിൽ തരിച്ചു നിന്നു. ശിൽപം ഏതാണ്ട് ഇപ്രകാരമായിരുന്നു. ഉരുണ്ട ഒരു പാത്രം പോലെ ഉള്ള അടിഭാഗം. അതിനു മേലെ ഒരു തളിക അതിന്നു മേലെ മരത്തിന്റെ മറ്റൊരു ശിൽപം. അത് ആരുടെതെന്ന് ഞാൻ സംഘാടകരിൽ ഒരുത്തനോട്‌ ചോദിച്ചപ്പോൾ അവൻ പറഞ്ഞു. 'ഓ . അത് ശിൽപം ഒന്നുമല്ല. കുടിക്കാനുള്ള വെള്ളം വച്ച പാത്രമാണ്' എന്ന്. ഇതാണ് എന്റെ കലാബോധം



അമ്മ എന്നത് ഒരു പിസിക്കൽ യാതാർത്യമെ അല്ല എന്നാണു ഈദിപ്പസിന്റെ കഥ നമ്മളെ പഠിപ്പിച്ചത്. അടുത്തു നിൽക്കുമ്പോഴേ അമ്മ അമ്മയാകുന്നുള്ളൂ. അല്ലെങ്കിൽ അവൾ വെറും ഒരു പെണ്ണാണ്. നമുക്ക് ഭോഗിക്കാവുന്നവൾ. ജ്ഞാനം ഇല്ലാത്തതല്ല പ്രശ്നം, അത് അധികമുള്ളതാണ്. ജീവിതത്തിൽ പ്രയോഗത്തിൽ വരുത്താത്ത ജ്ഞാനം അനാവശ്യമാണ്. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് ഉരുവിട്ട് പഠിച്ചത് കൊണ്ടു കാര്യമില്ല. അയൽകാരനെ സ്നേഹിച്ചു കൊണ്ടു നാം ആ ജ്ഞാനം ഇല്ലായ്മ ചെയ്യണം.


Joy is seeing a flower
And 
Pleasure is plucking a flower


ആത്മഹത്യയെ കുറിച്ച് ഒരിക്കൽ ഞാൻ വല്ലാതെ വെവലാതിപ്പെട്ടിരുന്നു. ആത്മഹത്യാ തീരുമാനത്തിന്റെ പാർശ്വോല്പന്നങ്ങളിൽ ഒന്നായ അനിയന്ത്രിത സ്വാതന്ത്ര്യം ഒരിക്കൽ എന്നെ പ്രലോഭിപ്പിചിരുന്നതായി ഞാൻ വിശ്വസിക്കുന്നു. ഇനി അങ്ങോട്ട്‌ ഈ അനിയന്ത്രിത സ്വാതന്ത്ര്യം ഏതു തരത്തിൽ മനുഷ്യൻ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും മനുഷ്യന്റെ ഭാവി എന്ന് പോലും ഞാൻ സംശയിക്കുന്നു. ആത്മഹത്യ ചെയ്യാൻ ഉറച്ചവൻ മരിച്ചവനാണ്. ഒരിക്കൽ മരിച്ചവനെ ആർക്കും വീണ്ടും കൊല്ലാനാവില്ല. ഈ അറിവാണ് അവനെ മരണത്തിനു അതീതനാക്കുന്നത്. ദൈവത്തെ പോലെ എല്ലാം നശിപ്പിക്കാൻ പ്രാപ്തി ഉള്ളവനാക്കുന്നത്. ആത്മഹത്യ ചെയ്യാനുറച്ചു, പക്ഷെ മറ്റുള്ളവർ തന്നെ കൊല്ലുന്നത് വരെ ഞാൻ ജീവിച്ചു കൊണ്ടിരിക്കും എന്ന് തീരുമാനിച്ച മനുഷ്യരാണ് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്നത്.

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, ജീവിതത്തിൽ വിരക്തി തോന്നി , കയറിൽ തന്റെ ജീവിതം അവസാനിക്കുന്ന സാധാരണ മനുഷ്യനിൽ നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു മഹത്വമുണ്ട്‌. ജീവിതം തനിക്കു താങ്ങാൻ പറ്റുന്നതിനു അപ്പുറമാണെന്ന് അറിയുമ്പോഴും, അത് അവസാനിപ്പിക്കുന്നതിന് മുൻപ് തനിക്കു പലതും ചെയ്തു തീർക്കാൻ ആവുമെന്നു അറിയുമ്പോഴും, അവൻ സമചിത്തതയോടെ നിലകൊള്ളുകയാണ്. തന്റെ ജീവിതം മറ്റുള്ളവർക്ക് ഒരു ഭാരമോ വേദനയോ ആക്കാതെ അവൻ അപ്രത്യക്ഷ നാകുകയാണ്. അവൻ ശരിക്കും മഹാനല്ലേ.

യുകിയോ മിഷിമ പണ്ടു പറഞ്ഞ ഒരു വൃത്തികെട്

യുദ്ധത്തിനു മുൻപ് വരെയും നമ്മുടെ യുവാക്കൾ, കാല്പനിക പ്രേമത്തിന്റെയും കാമത്തിന്റെയും വ്യത്യാസം കൃത്യമായി മനസ്സിലാക്കുകയും, അവ രണ്ടിനെയും സമന്വയിപ്പിച്ച് യുക്തി പൂർവ്വം ജീവിച്ചു പോകുകയും ചെയ്തിരുന്നു. കലാലയങ്ങളിൽ പഠിക്കാൻ എത്തിയ വേളയിൽ അവരുടെ മൂത്ത സുഹൃത്തുക്കൾ അവരെ വേശ്യാലയങ്ങളിലേക്ക് കൊണ്ടു പോകുകയും കാമ പൂർതീകരണത്തിന്റെ ആദ്യ പാഠങ്ങൾ അവരെ പഠിപ്പിക്കുകയും ചെയ്തു, എന്തിനെന്നാൽ അവർ തങ്ങളുടെ യഥാർത്ഥ കാമുകിമാരുടെ നേരെ അത്തരം വികാരങ്ങളൊന്നും പ്രകടിപ്പിക്കാൻ പാടില്ലായിരുന്നു.

യുദ്ധത്തിനു മുൻപുള്ള ജപ്പാനിൽ യഥാർത്ഥ പ്രേമമെന്നത് നിലനിർത്താൻ വേശ്യാവൃത്തി എന്ന ഒരു ബലി കൂടി ആവശ്യമായിരുന്നു. പക്ഷെ അത് അവരുടെ പൌരാണികമായ പ്രേമസങ്കല്പം സ്വച്ചതയോടെ കാത്തു പോന്നു.

കാല്പനിക പ്രേമം നാം അങ്ങീകരിക്കുകയാണെങ്കിൽ, പുരുഷന്റെ ആസക്തിയെ പൂർത്തീകരിക്കുന്ന പ്രസ്തുത വസ്തു സൂക്ഷിച്ചു വെക്കുന്ന ഒരു സ്ഥലം ഉണ്ടാകുക തന്നെ വേണം. അത്തരമൊരു ബഹിർഗമന കവാടം ഇല്ലാതെ നമുക്ക് കാല്പനിക പ്രേമത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല. ഇതാണ് പുരുഷന്റെ ദുരന്തം



ഒരു രാജ്യം തങ്ങളുടെതെന്നു വിശ്വസിക്കുന്ന മതം, മറ്റൊരു രാജ്യത്ത് അടിചെൽപ്പിക്കുമ്പോൾ അവർക്ക് ലഭിക്കുന്നത് വിശ്വസ്തനായ ഒരു മതാനുയായി യെ മാത്രമല്ല, എന്തും ചോദ്യം ചെയ്യാൻ ത്രാണിയില്ലാത്ത രാജ്യാനുയായിയെയും കൂടിയാണ്. അടിചെല്പ്പിക്കാതെ സ്വാഭാവികമായി വന്നു ചേർന്നതാണെങ്കിൽ കൂടി മതത്തിനു ഇത്തരമൊരു പരിമിതി ഉള്ളതായി നമ്മുടെ നാട്ടിലെ അനുഭവം വച്ച് പോലും നമുക്ക് പറയാം. അപ്പോൾ മത പരിവർതനമല്ല യഥാർത്ഥ പ്രശ്നം, മതം ഏതോ ഓരോ ഭൂവിഭാഗതോട് ഒട്ടി ചേർന്ന് നില്കുന്നു എന്ന് നാം ധരിക്കുന്നതാണ്. അതിനോടുള്ള നമ്മുടെ മനോഭാവമാണ്.

പിന്നെ തിരുത്തുക എന്നാൽ പുതിയതായി ഒന്ന് പഠിക്കുക എന്നാണു അർഥം. അത് നമ്മിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നല്ല. ഭാഷ തന്നെ ഇതിനു വലിയ ഒരു ഉദാഹരണമാണ്. ഭാഷയുടെ ഉത്ഭവം വളരെ ദുരൂഹമായ ഒരു സമസ്യ ആണെങ്കിൽ കൂടി, ഇന്നെങ്കിലും അത് നമ്മളിൽ നിന്ന് സ്വയം ഉത്ഭവിച്ചു വരുന്നതല്ല. നമ്മുടെ ശ്രവണേന്ത്രിയങ്ങളും ദ്രിശ്യെന്ത്രിയങ്ങളും, മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് അനുസ്രിതമായി നാം തിരുത്തുകയാണ്. ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നത് എന്തും, നമ്മൾ അന്യനിൽ നിന്ന് കേൾക്കുകയും, അതിനു അനുസ്രിതമായി നമ്മിൽ തിരുത്തുകൾ വരുത്തുകയും ചെയ്യുകയാണ്. മനുഷ്യ ജീവിതം തന്നെ പ്രകൃതിയുമായി ഉള്ള ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന അസംഖ്യം തിരുത്തുകൾ ആണ്. പ്രകൃതി എന്നതിൽ മറ്റു മനുഷ്യ ജീവികളും ഉൾപ്പെടും. ഐസക്‌ ജെന്നിങ്ങ്സ് എന്ന ഡോക്ടർ, കാനനത്തിൽ വസിക്കുന്ന മൃഗങ്ങളുടെ ജീവിത രീതി കണ്ടു പഠിച്ചപ്പോഴാണ് മനസ്സിലായത്‌ അവ രോഗ കാലത്ത് ഭക്ഷണം വര്ജിക്കുന്നു എന്നത്. ഭക്ഷണങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ തിരുത്ത്‌ വേണമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചത് അതിനു ശേഷമാണ്. ഇവിടെ മനുഷ്യനെ തിരുത്തിയത് ഒരു മൃഗമാണ്‌. അല്ലാതെ ഉപവാസം എന്ന ചിന്ത മനുഷ്യനിൽ സ്വാഭാവികമായി ഉണ്ടായതല്ല. ഇന്നെങ്കിലും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം തന്നെ ഇതല്ലേ. മൃഗങ്ങളെ ജന്മ വാസന മാത്രം നയിക്കുമ്പോൾ, മനുഷ്യൻ അനുകരണത്തിലൂടെ, സ്വന്തം അനുഭവങ്ങളിൽ കൂടെയുള്ള അറിവിലൂടെ, മറ്റുള്ളവരുടെ അനുഭവങ്ങളെ കുറിച്ചുള്ള അറിവിലൂടെ വളർന്നു കൊണ്ടെ ഇരിക്കുന്നു. പക്ഷെ ചെറിയ ചെറിയ തിരുത്തലുകൾ മൃഗങ്ങളും നടത്തുന്നുണ്ട്. ഉദാഹരണത്തിന് തന്റെ മുൻപിൽ വച്ച് മറ്റൊരു സഹജീവി ഒരു നരിയാൽ കൊല്ലപ്പെടുന്നത് കാണുന്ന ഒരു മൃഗം, നിന്ന നില്പിൽ നിന്ന് കൊടുക്കുക എന്നുള്ള സ്വഭാവം തിരുത്തുകയും, ഓടി രക്ഷപ്പെടാൻ തുനിയുകയും ചെയ്യുന്നു. പോത്ത് പോലെയുള്ള മൃഗങ്ങൾ കൂട്ടം ചേർന്ന് സിംഹത്തെ ആക്രമിച്ചു അകറ്റി നിർത്തുന്നതും ഒറ്റയ്ക്ക് ശത്രുവിനോട് പൊരുതുന്ന അവയുടെ സ്വഭാവത്തിലെ ഒരു വലിയ തിരുത്ത്‌ ആണ്. പക്ഷെ മനുഷ്യൻ ഇതിൽ നിന്ന് എത്രയോ മുന്നിലേക്ക്‌ പോയി എന്ന് മാത്രം. കഴിഞ്ഞ ബഹിരാകാശ യാത്രയിലെ തെറ്റുകൾ അവൻ മംഗൾയാൻ യാത്രയിൽ തിരുത്തുന്നു. തിരുത്തുക എന്നത് മനുഷ്യന്റെ വളർച്ചയിലെ നാഴികകല്ലാണ്. മോശമായി ജീവിക്കുന്ന ഒരാളോട് പോലും നമ്മൾ പറയുന്നത് തെറ്റ് തിരുത്തുക എന്നാണല്ലോ.
ഇതാ വരുന്നു ദൈവം
ഒരു മിനുട്ട് 
ഞാനിവിടെ നിന്റെ മുന്നിൽ
കിടന്നുരുളട്ടെ

ഇതാ ദൈവം 
ഒരു മിനുട്ട് 
നിന്റെ കൂടെ 
ഒരു ഫോട്ടോ

ക്രിസ്തുവിലും കൃഷ്ണനിലും വിവേകാനന്ദനിലും എല്ലാം അവസാനിച്ചെന്നു വിശ്വസിക്കുന്നവർക്ക് ചിന്തയുടെ ആവശ്യമില്ല.

കാലിൽ ഉറച്ചു നിന്ന വിഗ്രഹങ്ങളല്ല മനുഷ്യനെ ഇപ്പോൾ വളർത്തേണ്ടത്, ഒന്നിലും ഉറച്ചു നിൽക്കാത്ത ശാസ്ത്രമാണ്.

കൃഷ്ണനെ വിമർശിക്കാൻ ഒരു വിശ്വാസിക്ക് ആവില്ല. പക്ഷെ മനുഷ്യൻ ചന്ദ്രനിൽ പോയത് പോലും സംശയിച്ച ശാസ്ത്രഞ്ജർ ഉണ്ടായിരുന്നു. അതാണ്‌ ശാസ്ത്രം.


എന്താണ് ഒരു നിശ്ചല ചിത്രം 

സമയത്തിൽ ഘനീഭവിച്ച 
ഒരു നിശ്ചല ശിൽപം 
കാലത്തിന്റെ കുത്തിയൊഴുക്കിൽ
നഷ്ടപ്പെട്ടു പോയേക്കാവുന്ന 
കൂട്ടിലടക്കപ്പെട്ട ഒരു സംഭവം 

അത് വെറും മിഥ്യ

ചെറുപ്പകാലത്ത്, ഫോട്ടോഗ്രാഫർ മാർ ചിത്രമെടുക്കുന്ന സ്ഥലങ്ങളിൽ ഞാൻ ചുറ്റി പറ്റി നിൽക്കും. അവർ നൂറു കണക്കിനാണ് ചിത്രങ്ങൾ എടുക്കുന്നത് എന്ന് അന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ ആലോചിച്ചു. എന്തിനീ വൃഥാ വ്യയം.

ഏറ്റവും യഥാതഥമായ പ്രതീകമല്ലോ ഈ നിശ്ചല ചിത്രം. യാഥാർത്യ ത്തോട് തോളുരുമ്മി നിൽക്കുന്ന ചിന്ഹം . അതിനെ വ്യങ്ങ്യ വൽകരിക്കാൻ പ്രയാസമാണ്. എന്നിട്ടും ഞാൻ പറയുന്നു അതൊരു മിഥ്യ ആണെന്ന്.

എന്ത് കൊണ്ടു?

ഒരു നിമിഷാർധത്തിൽ ഘനീഭവിക്കപ്പെട്ട സംഭവം യഥാർത്ഥ സംഭവത്തിന്റെ വികലമായ അവതരണമാണ്. അത് കലയാണ്‌.


what is a still photograph?

it is like a sculpture frozen in time,
the capture of an incident ,
which otherwise should have been
lost in the furious flow of time.

so it is false.

why?

during my childhood, whenever i see press photographers taking photographs, i will loiter around them, and it was thus i understood that they are taking pictures, literally in hundreds. why, such a waste, i always thought.

the photograph is the most realistic of all symbols, a code which in all ways resemble the original. you cannot falsify a photograph. still i want to call it false!

reason:-

any incident frozen in time is a false representation of the incident. it is art

തകർന്നു പോയ ചില പുരാതന സദാചാരങ്ങൾ 1

ഞാൻ ഇനി പറയാൻ പോകുന്നത് ഒരു പരിണാമത്തിന്റെ കഥയാണ്. ഡാർവിന്റെ പരിണാമ കഥയല്ല. വസ്ത്രധാരണവും, സ്ത്രീ കളുടെ അച്ചടക്കവും ഒക്കെ ഇതിൽ വന്നു പോവും.

ചെറുപ്പ കാലത്ത് എന്റെ അമ്മ, ശരീരം ഏകദേശം മൂടിയ ഒരു വസ്ത്രമാണ് ധരിച്ചിരുന്നത്(മാറ് മറക്കാത്ത കാലം എന്റെ ഓർമ്മയിൽ ഇല്ല). ബ്ലൌസ് എന്നത് കയ്യുടെ അറ്റത്തോളം എത്തും. ഒരിക്കൽ കയ്യുടെ നീളം കുറഞ്ഞു പോയതിനു വലിയച്ചൻ അമ്മയെ ശകാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആഭാസം എന്ന വാക്കാണ്‌ അന്ന് അദ്ദേഹം ഉപയോഗിച്ചത് എന്ന് ഞാൻ ഓർക്കുന്നു. അദ്ധേഹത്തിന്റെ സദാചാരം അങ്ങനെ ആയിരിക്കണം. ഇത് വര്ഷം 1960. അന്ന് നമ്മുടെ പെണ്‍ കുട്ടികൾ ഒക്കെയും നീളത്തിലുള്ള പാവാടകളും അതിലും നീളത്തിലുള്ള ബ്ലൌസുകളും ധരിച്ചിരുന്നു. ചൂരിദാർ, ജീൻസ്... എന്നിവയൊക്കെയും വളരെ കാലത്തിനു ശേഷമാണല്ലോ കണ്ടു പിടിച്ചത്. അന്ന് അല്പമെങ്കിലും നഗ്നത കാണണമെങ്കിൽ നാം പ്രായമായവരെ നോക്കണം. അവർക്ക് മുണ്ടും, ബ്ലൗസും വേഷം. പ്രായമായവർക്ക് അത്രയൊക്കെ സദാചാരം മതി . അത് അന്നും ഇന്നും അങ്ങനെ തന്നെ. അന്യരായ ആണ്‍ കുട്ടികളോ പെണ്‍ കുട്ടികളോ സ്കൂളിൽ വച്ച് മാത്രമേ സംസാരിക്കൂ. അധ്യാപകന്റെ കണ്‍ വെട്ടത്ത് വച്ച് മാത്രം. ഏതെങ്കിലും ഒരു ചെക്കനു ഒരു പെണ്ണിനോട് ഏതെങ്കിലും ഒരു പാടത്തെ കുറിച്ച് സംശയം ചോദിക്കണംഎന്ന് തോന്നിയാൽ അവൻ വീടിന്റെ 100 വാര അകലെ നിന്ന് അവളുടെ അച്ഛനെയോ അമ്മയെയോ വിളിക്കണം. അവർ വന്നു അവന്റെ ആവശ്യം മനസ്സിലാക്കി, പരസ്പരം സംസാരിക്കാൻ ഇട നൽകാതെ സംശയം തീർക്കേണ്ടി ഇരുന്നു.

ഇന്ന് സദാചാരം പ്രസംഗിക്കുന്ന പലരും ഈ വഴിയിലൂടെയാണ് കടന്നു വന്നിട്ടുള്ളത് എന്ന് ഒർമിപ്പിച്ചു കൊണ്ടു ഞാൻ അടുത്ത ചാപ്റ്റർ ആരംഭിക്കുകയാണ്.

1970. കോളേജിലെ ആദ്യത്തെ ദിവസം. കലാലയത്തിന്റെ കവാടത്തിൽ എത്തിയ ഞാൻ തരിച്ചു നിന്ന് പോയി. അവിടെ ഒരു ആണും പെണ്ണും സംസാരിച്ചു നില്ക്കുന്നു. എന്റെ ദൈവമേ ഇതെന്താണ് ഞാൻ ഈ കാണുന്നത്. ലോകം ഇടിഞ്ഞു വീഴാൻ പോകുകയാണോ. അന്ന് വൈകുന്നേരം വീട്ടിൽ എത്തിയ ഞാൻ അമ്മയോട് പറഞ്ഞു 'അമ്മെ. അവിടത്തെ പെണ്‍ കുട്ടികൾ ഒക്കെ മോശമാ.'. നീ അങ്ങനെയൊന്നും ആകേണ്ട' അമ്മ പറഞ്ഞു. പക്ഷെ അഞ്ചു വർഷത്തെ കോളേജ് ജീവിതം കൊണ്ടു ഞാൻ മോശമായി. ഞാൻ പെണ്‍ കുട്ടികളോട് സംസാരിക്കാൻ തുടങ്ങി. പെണ്‍ കുട്ടികൾ ഷോർട്ട് പാവാടകൾ അണിയാൻ തുടങ്ങി. ഒരു പരിധി വരെ അവരും മോശമായി.

എന്റെ കാലഘത്തിൽ ജനിച്ച പലരും ഇത് കണ്ടറിഞ്ഞവരും അനുഭവിച്ചവരും ആണ്. പക്ഷെ ഇതൊന്നും ഇന്നത്തെ അവരുടെ സാദാചാര ബോധത്തിൽ എവിടെയും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.

പിന്നെ എന്തൊക്കെ വന്നു. എന്തൊക്കെ നമ്മൾ എതിർത്തു. എന്നിട്ടും നമ്മുടെ എതിർപ്പുകളെ ഒക്കെ അവഗണിച്ചു അവ നമുക്ക് ഇടയിൽ നൃത്തമാടാൻ തുടങ്ങി.പക്ഷെ അപ്പോഴേക്കും നമ്മൾ വൃധരായി കഴിയുകയും, മേൽ പറഞ്ഞ മാറ്റങ്ങളൊക്കെ ഒരു പരിണാമ പ്രക്രിയയിലെ മാറ്റങ്ങൾ ആണെന്ന് മനസ്സിലാക്കാനുള്ള ബോധം നമ്മിൽ സ്രിഷ്ടിചെടുക്കുകയും ചെയ്തു.

പക്ഷെ ചിലർക്കെങ്കിലും ഇന്നും അത് മനസ്സിലായില്ലെന്ന് ഞാൻ സംശയിക്കുന്നു.
ഒരാള് ചാവുന്നത് കണ്ടു 
ഒരാളതിന്റെ ഫോട്ടോ പിടിച്ചു
മറ്റൊരാൾ കവിതയും 
അതിലൊന്ന് ഞാനും.
പാവം ചത്തവൻ
അതിലും പാവം കൊന്നവൻ

വളരെ പണ്ടു നമ്മുടെ ഒരു ലോക്കൽ നേതാവ് പ്രസംഗിച്ചു. നമ്മുടെ ഇപ്പോഴത്തെ ഒരു വലിയ പ്രശ്നം തുണിയാണ് (വസ്ത്രം) , തുണി കയിച്ചാൽ പിന്നെ പണിയാണ്.
ഇംഗ്ലീഷ് പരിഭാഷ താഴെ കൊടുക്കാം.
the most important problem now is the problem of dresses and after that job


ഒരു കാർ ഡ്രൈവർക്ക് ഒരു കടത്തുകാരനെ പോലെ ആകാൻ കഴിയില്ല. കാരണം കാർ അവനു വീടുവരെ ഓടിച്ചു കൊണ്ടു പോകാം. കടത്തുകാരന് പുഴ കടന്നാൽ പിന്നെ തന്റെ തോണിയും എടുത്തും നടക്കാൻ കഴിയില്ല. നമ്മളെല്ലാവരും കാർ ഡ്രൈവറെ പോലെയാണ്. അത് കൊണ്ടാവണം ബുദ്ധൻ തന്റെ ഉപമക്ക് കടത്തു കാരനെ ഉപയോഗിച്ചത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മളൊക്കെയും പുഴ കടന്നതിനു ശേഷവും തോണി എടുത്തു നടക്കുന്ന കടത്തുകാർ ആണ്. സ്ത്രീ പുരുഷ ബന്ധങ്ങളിൽ അല്ലാതെ മറ്റിടങ്ങളിൽ നമ്മൾ അതിന്റെ ആഘാതങ്ങൾ ഏറ്റു വാങ്ങുന്നവർ ആണ്. പക്ഷെ സ്ത്രീ എന്നും നമുക്ക് ഒരു മാനസിക പ്രശ്നമായിരുന്നു. മറ്റുള്ള വസ്തുക്കളിൽ നിന്ന് വ്യതിരിക്തമായി , അതിനു ചിന്തിക്കുവാനും, തീരുമാനം എടുക്കുവാനും , അത് മൂലം നമ്മുടെ അസൂയ്യയെ ത്വരിത പ്പെടുത്തുവാനും ഉള്ള സിദ്ധി ഉണ്ടായിരുന്നു. സ്വത്തിന്റെ പ്രശ്നം മറ്റിടങ്ങളിൽ നമുക്ക് പറഞ്ഞു തീർക്കാമെങ്കിലും, ഇതിൽ അത് അത്ര എളുപ്പമായിരിക്കയില്ല. സമൂഹ വിവാഹം എന്ന ഒരു സ്ഥാപനം ഇവിടെ നില നിന്നിരുന്നു എന്നത് നാം എത്ര അറുപ്പോടെ ആണ് കാണുന്നത്. പക്ഷെ അപ്പോഴും നമ്മൾ റോഡിലെ നടന്നു പോകുന്ന സ്ത്രീയെ ഒളികണ്ണിട്ടു നോക്കുന്നു.സ്വകാര്യ സ്വത്തു ഇല്ലായിരുന്നെങ്കിൽ ഒരിക്കലും നമുക്ക് ഇന്നത്തെ വിവാഹ സമ്പ്രദായം ഉണ്ടാകുമായിരുന്നില്ല. ഗോത്ര വിവാഹങ്ങൾ തന്നെ ആയിരുന്നു ഇതിലും മെച്ചം.
സ്ത്രീകളുടെ നഗ്നതയെ കുറിച്ച് വല്ലാതെ വേവലാതി പ്പെടുന്ന ആരും തന്നെ പുരുഷന്മ്മാരുടെ നഗ്നത എങ്ങനെ സ്ത്രീകളെ ബാധിക്കുന്നു എന്നതിനെ കുറിച്ച് അന്വേഷിക്കാറില്ല. സ്ത്രീകൾക്ക് അത് ഒരു പ്രശ്നമല്ല എന്നാണു നമ്മളെല്ലാവരും ധരിച്ചിരിക്കുന്നത്‌. അത് കൊണ്ടാണല്ലോ ഞാൻ വീട്ടിൽ ഒരു ട്രൌസർ മാത്രം ഇട്ടു നടക്കുന്നത് (ഇവൻ ഒന്നും ഇടാതെ നടന്നാൽ സ്ത്രീകള് ഓടി രക്ഷപ്പെട്ടു കളയും എന്ന ഒരു പരിഹാസം നിങ്ങളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. സാരമില്ല). ഏതു റോഡിലൂടെ പോയാലും അർദ്ധ നഗ്നനായ ഒരു പുരുഷനെഎങ്കിലും കാണാൻ പറ്റും. സ്ത്രീയുടെ നഗ്നത കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ഇത് സ്ത്രീകൾക്ക് ഇല്ല എന്നാണോ പറയുന്നത്. ഇനി അഥവാ അത് ശരിയാണെങ്കിൽ സ്ത്രീകൾ അത് കാലക്രമേണ വളർത്തിയെടുത്ത ഒരു സ്വഭാവം ആയിരിക്കാനാണ്‌ സാധ്യത. അങ്ങനെ എങ്കിൽ പുരുഷന്മ്മാര്ക്കും സ്ത്രീ ശരീരത്തോട് അത്തരം ഒരു നിസ്സംഗത വളര്ത്തി എടുക്കാൻ പറ്റേണ്ടതാണ്‌. അത് പറ്റാത്തത് നമ്മുടെ കുഴപ്പമാകാം. ഇനി അഥവാ ഈ പറഞ്ഞത് ശരിയല്ല എന്ന് തന്നെ കണക്കു കൂട്ടുക. ഞാൻ നേരത്തെ പറഞ്ഞ ഒരു ഇത് സ്ത്രീകൾക്കും ഉണ്ടെന്നു വിചാരിക്കുക. അങ്ങനെ എങ്കിൽ നമ്മുടെ സ്ത്രീ നഗ്നതാ ഞെട്ടുകാർ* പുരുഷൻ നഗ്നനാകുന്നതിനെ കുറിച്ചും വേവലാതി പെടെണ്ടതാണ്. വീട്ടിൽ ഷർട്ട്‌ അഴിച്ചിട്ടു നടക്കുക, തെരുവിൽ വെറും ട്രൌസർ ഇട്ടു നടക്കുക. ജട്ടിയിട്ട്‌ നീന്തൽ മത്സരത്തിൽ പങ്കെടുക്കുക (സ്ത്രീകൾ സാരിയുടുത്തു നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങി എന്നാണു കേട്ടത്) എന്നിവ കർശനമായും ഇല്ലായ്മ ചെയ്യേണ്ടതാണ്.

*ഇപ്പോൾ കണ്ടു പിടിച്ച വാക്കാണ്‌ . സ്ത്രീകളുടെ നഗ്നത കണ്ടാൽ ഞെട്ടുന്നവർ എന്ന് അർഥം.
ഒരു സാദാ സിനിമയിലെ അച്ഛൻ മകൻ ഡയലോഗ് 

മോനെ

ഓ 

നീ ഉറങ്ങിയോ 

ഇല്ല

അച്ഛൻ ഉറങ്ങിയോ

ഇല്ല

***************************

ഒരു ആർട്ട്‌ സിനിമയിലെ അച്ഛൻ മകൻ ഡയലോഗ്

മോനെ





********************************************************************** നിങ്ങൾ എന്ത് ധരിച്ചാലും എനിക്ക് പ്രശ്നമല്ല. അതൊക്കെ ഞാൻ അഴിച്ചോളാം------------

.....rapist

കൊലപാതകങ്ങളുടെ തത്വ ശാസ്ത്രം

ഭക്ഷണത്തിന് വേണ്ടി നിങ്ങൾ ഒരു മൃഗത്തെ കൊല്ലുമ്പോൾ നിങ്ങൾ ആദ്യം അതിനോട് മാപ്പ് ചോദിക്കണം എന്ന് ഖലീൽ ജിബ്രാൻ പറഞ്ഞു. ഒരു ചെടിയിൽ നിന്ന് ഒരു ഇല പറിക്കുമ്പോൾ നിങ്ങൾ അതിനോട് മാപ്പ് ചോദിക്കണം എന്ന് കാർലോസ് കസ്ടാനടയും പറഞ്ഞു.

കൊലപാതകത്തെ കുറിച്ചുള്ള വ്യത്യസ്തമായ ഈ ചിന്തകൾ ഞാൻ നേരത്തെ പറഞ്ഞ അതിർത്തി രേഖയുടെ ഇരുവശത്തുമായി നില കൊള്ളുന്നു.

ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രമെഴുതിയ ഒരു ചരിത്രകാരൻ പറഞ്ഞു, വിപ്ലവത്തിന്റെ മുന്നളി പോരാളികളായ പലരും വ്യക്തി ഗുണങ്ങളുടെ ഉടലെടുത്ത രൂപങ്ങളായിരുന്നു എന്ന്. തിന്മ്മയില്ലാത്ത ഒരു ലോകമായിരുന്നു അവർ സ്വപ്നം കണ്ടത്. തിന്മ ഇല്ലാത്ത ലോകം സൃഷ്ടിക്കാൻ ആദ്യം ചെയ്യേണ്ടത് ലോകത്ത് ഇന്ന് ബാക്കിയുള്ള തിന്മകളെ (തിന്മയുള്ള മനുഷ്യരെ) ഉന്മൂലനം ചെയ്യുകയാണ്. അങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഗില്ലെട്ടിൻ കടലിലേക്ക് വലിച്ചെറിഞ്ഞവർ, മറ്റൊരു സുപ്രഭാതത്തിൽ അത് പുന സ്ഥാപിച്ചത്. വീണ്ടും കൊലപാതങ്ങൾ ആരെങ്ങേരുകയും ഏതോ ഒരു ഘട്ടത്തിൽ അതിനു തിരികൊളുത്തിയ മനുഷ്യരെവരും അതെ ഗില്ലട്ടിന്റെ കത്തികൾക്കുള്ളിൽ ഞെരിഞ്ഞു ഇല്ലാതാവുകയും ചെയ്തു. അതിനു മുൻപേ ഒരു അപശകുനം പോലെ ലോകത്ത് ജീവിച്ചു, അക്കാലത്തു മുഴുവൻ ഭ്രാന്താ ലയത്തിൽ കിടന്ന സാദെ എന്ന മനുഷ്യന്റെ ജല്പ്ലനങ്ങൾ അർത്ഥവത്തായി തീർന്നു. അദ്ദേഹം എന്തായിരുന്നു പറഞ്ഞത്. 'തിന്മയിൽ അധിഷ്ടിതമായ സമൂഹം പോലെ നന്മയിൽ അധിഷ്ടിതമായ സമൂഹവും ഒടുവിൽ പരിപൂർണ്ണ തിന്മയിൽ അവസാനിക്കും' എന്ന്. അയാള് ശരിക്കും ഭ്രാന്താലയത്തിൽ ജീവിക്കേണ്ട മനുഷ്യൻ തന്നെ ആണെന്ന് നമുക്കും അന്ന് തോന്നിയതാണ്. പക്ഷെ കൊലപാതകങ്ങളുടെ  തത്വ ശാസ്ത്രം ഭ്രാന്തൻമാർക്ക് മാത്രമേ മനസ്സിലാകൂ.
ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ഒരു സമ്മതിദായകനെക്കാൾ ശക്തി ഉള്ളവനാണ് എന്ന കാര്യം നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. നമ്മൾ ഒരു ദിവസം മാത്രമേ സമ്മതിദായകൻ ആകുന്നുള്ളൂ എങ്കിൽ , നമ്മൾ എല്ലാ ദിവസവും ഉപഭോക്താവാണ്. വേണ്ട എന്നുള്ള നമ്മുടെ തീരുമാനം , നാം കൂട്ടമായി എടുക്കുമ്പോൾ അത് ഒരു കച്ചവടക്കാരനെ ആലോസരപ്പെടുതുകയോ, ആത്യന്തികമായി അയാളെ തകർക്കുകയോ ചെയ്യും എന്ന് ഉറപ്പാണ്. അഹിംസയുടെ വഴിയിലെ ഏറ്റവും പുതിയ പരീക്ഷണം ഇങ്ങനെ ആയിക്കൂടെ.

everyone of us must know the fact that, as a consumer, we are more powerful than a voter. we are a voter only for one day, but a consumer everyday. our decision to say 'no' , if taken collectively , will surely disturb a producer, and ultimately will destroy him. why not, our new experiments on non violence , be in this direction?


a boy near my house demanded a motor bike stating that he will die if his wish is not fulfilled, and his father retorted 'go and die. no bike for you'. after two days his body was found hanging on a nearby tree. embracing his dead body his mother cried 'oh, devil of a man. your cruelty killed my child'. so my advice is this. whenever your child cries for moon, fetch it and give it to him. money will come and go , but life will not. .............................................................................................................. epilogue: almost all mothers of our era cried reading vailoppilli's poem MAAMPAZHAM. but that does not prevented any toddle from getting a beat from his mother whenever it tried to eat a fallen mango.





Eat what the dog licked
Never that the cat looked

നായ നക്കിയതു തിന്നാം
പൂച്ച നോക്കിയത് തിന്നരുതു



മനുഷ്യന് കുറച്ചു കുറച്ചായി നാം വിഷം കൊടുത്തു കൊണ്ടെ ഇരിക്കണം. അങ്ങനെ അതിന്റെ അളവ് വർധിപ്പിച്ചു വർധിപ്പിച്ചു ഒടുവിൽ അവൻ എല്ലാ വിഷങ്ങൾക്കും അതീതനായി വളരും. പിന്നെ അവൻ പാമ്പ് കടിച്ചാൽ മരിക്കില്ല. കൂൾ ഡ്രിങ്ക്സ് അവൻ സയനേഡ് ഒഴിച്ച് കഴിക്കും.

ഒരു കോഴി കഴിക്കൂ 
എല്ലാ മരവിപ്പും മാറ്റൂ 
ഐല മത്തി എന്നിവ 
കരിച്ചും പൊരിച്ചു തട്ടൂ

അല്ലെങ്കിൽ 

നിലത്തു നോക്കി നടക്കൂ
ഉറുമ്പുകളെ ചവിട്ടാതെ
കൊതുക് തിരിയെടുത്തു മാറ്റൂ
പൂച്ചക്കും എലിക്കും
ഒപ്പം മണി കെട്ടൂ

കൊലയുടെ കാര്യം എപ്പോഴും ഇങ്ങനെ ആയിരുന്നു. മനുഷ്യ ചരിത്രം പരിശോദിച്ചാൽ എന്നും കൊലക്കു വളരെ മാന്യമായ സ്ഥാനമായിരുന്നു എന്ന് കാണാം. തിന്നുന്നവന്റെ കൊല പക്ഷെ വളരെ നിഷ്കളങ്കമായിരുന്നു. അതിലും നിഷ്കളങ്കമായിരുന്നു, അറിയാതെ കൊല്ലുന്നവന്റെ കൊല. പക്ഷെ നമ്മൾ ഇന്ന് ഒരു വട്ട മേശക്കു ചുറ്റും ഇരുന്നു, കൂടി ആലോചിച്ചു, കൊല നടത്തുന്നവർ ആയി പരിണമിച്ചു പോയി












രോഗ പരിശോധനയും ആകാംക്ഷയും

പ്ലാട്ഫോമിൽ വണ്ടി കാത്തു നികുന്നവന് ഒരു ആകാംക്ഷയുണ്ട്. വണ്ടി കൃത്യ സമയത്തോ അല്പം വൈകിയോ എത്തുമെന്നും താൻ അതിൽ കയറും എന്നും ഉറപ്പുള്ളപ്പോൾ കൂടി അവനു കാരണ മറിയാത്ത ഒരു ആകാംക്ഷയുണ്ട്. ഈ ആകാംക്ഷകൊണ്ട് അവന്റെ ആയുസ്സ് ഒന്നോ രണ്ടോ മിനുട്ട് കൂടുകയോ കുറയുകയോ ചെയ്യാൻ ഇടയുണ്ടോ എന്ന് എനിക്ക് അറിയില്ല.

പക്ഷെ പെനാൽടി ഷൂട്ട്‌ കാത്തു നിൽകൂന്ന ഗോളിയുടെയോ, അത് കണ്ടു നിൽകുന്ന കാണിയുടെയോ ആകാംക്ഷ അതിലും തീഷ്ണത ഉള്ളതാണ്. ഇവിടെയും ഒരു ഗോൾ അടിക്കുകയോ അടിക്കാതിരിക്കുകയോ ചെയ്തത് കൊണ്ടു ഗോളിക്കോ കാണിക്കോ കാര്യമായ അപകടങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ഇവിടെയും ഭാഗ ഭാക്കുകൾ ആകുന്ന വ്യക്തികളുടെ ആയുസ്സിനെ ഈ ആകാംക്ഷകൾ എങ്ങനെയെങ്കിലും ബാധിക്കുമോ എന്നും എനിക്കറിയില്ല.

പക്ഷെ ആശുപത്രി വരാന്തയിൽ പരിശോധനാ ഫലം കാത്തിരിക്കുന്ന ഒരു ആരോഗ്യവാന്റെ ആകാംക്ഷ ഇതിലും എത്രയോ കടുത്തതാണ്. അവൻ ഫലം വരുന്നത് വരേയ്ക്കും ഉലാത്തി കൊണ്ടിരിക്കയാണ്. ആകാംക്ഷയെ തണുപ്പിക്കാൻ, അല്ലെങ്കിൽ ചൂടാക്കി ഇല്ലാതാക്കാൻ. പക്ഷെ ആകാംഷ തണുക്കുകയോ, ചൂട് കൊണ്ടു ആവിയാകുകയോ ചെയ്യുന്നില്ല. ആ വേളകളിൽ ഒരു പത്തു പ്രാവശ്യം നിങ്ങൾ അവന്റെ രക്ത സമ്മർദം അളന്നു നോക്കുക. അത് വളരെ കൂടിയതായി കാണാം. ഒരിക്കൽ ഇങ്ങനെ ഒരവസരത്തിൽ ഞാൻ രക്ത സമ്മർദം നോക്കിയപ്പോൾ അതി വളരെ കൂടിയതായി കണ്ടപ്പോൾ ഡോക്ടര പറഞ്ഞു, 'ആകാംക്ഷയൊക്കെ മാറിയാൽ സമാധാനമായി ഇരുന്നു ഒന്ന് കൂടെ നോക്കുക' എന്ന്. അപ്പോൾ ഞാൻ ചോദിച്ചു 'ഇതേ ആകാംക്ഷ എല്ലാ കാലവും നില നിന്നാൽ എന്റെ രക്ത സമ്മർദം കുറയുകയില്ല എന്നല്ലേ അതിനു അർഥം'. ഡോക്ടർ ചരിക്കുക മാത്രം ചെയ്തു. പക്ഷെ ഇപ്പോൾ പ്രസ്താവിച്ച ഈ ആകാംക്ഷ നിന്റെ ആയുസ്സ് എത്രയോ കുറയ്ക്കും എന്ന് എനിക്ക് പൂർണ്ണ ബോധമുണ്ട്. രോഗമില്ലാതെ, വെറും ആകാംക്ഷ കൊണ്ടു മാത്രം മരിച്ചു പോയ കുറച്ചു പേരെയെങ്കിലും എനിക്കറിയാം. കുറച്ചു പേരല്ലേ ഉള്ളൂ എന്നാണു നിങ്ങളുടെ സമാധാനമെങ്കിൽ , സമാധാനിക്കാൻ വകയില്ല എന്ന് ഞാൻ ആദ്യമേ പറഞ്ഞു കൊള്ളട്ടെ. കാരണം ആകാംക്ഷ കൊണ്ടു മരിക്കാത്തവർ മിക്കവരും രോഗം കൊണ്ടോ രോഗ ചികിത്സകൊണ്ടോ മരിച്ചു പോകയാൽ ഞാൻ അവരെ ആകാംക്ഷാ മരണ ഗണത്തിൽ പെടുത്താഞ്ഞതാണ്. ഇവിടെയും നമുക്ക് പറയാം, ഈ ആകാംക്ഷ അസ്ഥാനത്താണ്, രോഗമില്ലാതിരുന്നാലും നീ ഇന്നല്ലെങ്കിൽ നാളെ ചത്തു പോകാം, അതിനെ കുറിച്ച് പ്രത്യേകമായി വേവലാതി പെടേണ്ട കാര്യമില്ല എന്നൊക്കെ. പക്ഷെ നടക്കാത്ത കാര്യമാണ്.

സ്ഥിതി അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഒരാള് ഈ ആകാംക്ഷയെ ദൂരീകരിക്കാൻ യത്നിക്കുന്നതിനെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. പക്ഷെ അതിനു ഒരു വഴി മാത്രമേ ഉള്ളൂ. രോഗ പരിശോധന പൂർണ്ണമായും ഒഴിവാക്കൽ. പക്ഷെ അത് പറയുമ്പോഴേക്കും നിങ്ങൾ ഞെട്ടി. പക്ഷെ ഞെട്ടേണ്ട കാര്യമില്ല. വര്ത്തമാന കാലത്ത് നടന്ന പല പഠനങ്ങളും അതാണ്‌ സൂചിപ്പിക്കുന്നത്. രോഗങ്ങൾ നേരത്തെ പരിശോധിച്ച് അറിഞ്ഞത് കൊണ്ടു രോഗ നിവാരണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായി പല ഡോക്ടർ മാറും വിശ്വസിക്കുന്നില്ല . നേരത്തെ രോഗമറിയുന്നവർ നേരത്തെ മരിക്കുന്നൂ എന്നാണു ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയത്.

അത് കൊണ്ടു ഞാൻ ഇപ്പോൾ എല്ലാ രോഗ പരിശോധനകളും നിർത്തി. വയസ്സ് 60 ആയില്ലേ. നിർത്തിയാലും വല്യ കുഴപ്പമില്ല എന്ന് ഇപ്പോൾ തോന്നിയത് അത്കൊണ്ടാണ്. പക്ഷെ നിങ്ങൾ ഞാൻ പറഞ്ഞത് കൊണ്ടു നിർത്തണം എന്നില്ല. വെറുതെ നിങ്ങളുടെ ചുറ്റുപാടുകളിൽ നടക്കുന്നത് എന്താണെന്ന് മാത്രം പഠിക്കുക അറിയുക . എന്നിട്ട് മാത്രം തീരുമാനം എടുക്കുക. പക്ഷെ നിങ്ങൾ അത് ചെയ്യില്ല എന്ന് എനിക്കറിയാം. ഒരു ദൈവ വിശ്വാസിയെ പോലെ നിങ്ങളും പരിശോധന എന്ന അന്ധ വിശ്വാസത്തിൽ അമർന്നിരിക്കുകയാണല്ലോ.
എന്റെ വലിയമ്മ പറഞ്ഞ കഥയാണ്. അല്ലെങ്കിൽ നടന്ന സംഭവമാണോ എന്നും അറിയില്ല. പണ്ടത്തെ ചൈന ഇന്ത്യ യുദ്ധ സമയത്ത് നമ്മുടെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ചൈനീസ് ഭാഷ പഠിക്കാൻ തുടങ്ങി. കാരണം എന്താണെന്ന് ചോദിച്ചപ്പോൾ അയാള് പറഞ്ഞു, യുദ്ധം കഴിഞ്ഞാൽ നമ്മള് ഓരോട് എന്തെങ്കിലും സംസാരിക്കുക ഒക്കെ വേണ്ടേ. അത് കൊണ്ടു ഇപ്പോഴേ പഠിച്ചു കളയാം എന്ന് വിചാരിച്ചു.എന്ന് . ഇതിനെയാണ് നാം ദേശ സ്നേഹം എന്ന് പറയുന്നത്. സ്നേഹം വേറൊരു ദേശത്തോട് ആയി പോയി എന്ന് മാത്രം.

അപ്പൂപ്പാ അപ്പൂപ്പന്റെ പേരെന്താ 
അൽ ഷമീർ 
അമ്മൂമ്മേ അമ്മൂമ്മേടെ പേരെന്താ 
അമ്നെഷ്യ

ശവമടക്ക് കഴിഞ്ഞു
വീട്ടിൽ പോകവേ 
ആലിൻ ചുവട്ടിലിരുന്നു പടച്ചോൻ 
എന്നെ വിളിച്ചു.
എന്തെടെ എവിടെ പോയതാ? 
ഹോ. ഒന്നുമില്ലേ
അവനെ നമ്മിളിന്നു കുഴിച്ചിട്ടു
ആരെടെ ഈ അവൻ?
അവനോ നിന്റെ പഴയ ശത്രു.
നിന്നെ കൊല്ലാൻ
അരിവാളെടുത്തു നടന്നവൻ
കൊന്നതാണോടാ?
അല്ലെ രോഗം വന്നു ചത്തതാണേ
അവനെന്തു രോഗം?
എന്നും രോഗമായിരുന്നെ
ആളറിയാഞ്ഞതാ കാൻസർ
പണ്ടെ ദ്രവിക്കാൻ തുടങ്ങിയതാ
ഇപ്പൊ ചത്തു


ഒരിക്കൽ റോഡ്‌ അരികിലൂടെ പോകുമ്പോൾ കാലിലെ കുഷ്ഠ രോഗ വ്രണം മുഴുവൻ ഈച്ചയിൽ പൊതിഞ്ഞ ഒരു കുഷ്ഠ രോഗിയെ കണ്ടു ഞാൻ. എന്താടോ , വെറുതെ ഇരിക്കുന്ന നിനക്ക് ഈ ഈച്ചകളെ മുഴുവൻ ആട്ടി പായിച്ചു കൂടെ. ഞാൻ അവനോടു ചോദിച്ചു. അതിനു അവൻ തന്ന മറുപടി.
വേണ്ട സാറേ, ഇപ്പോൾ അവിടെ ഇരിക്കുന്ന ഈച്ചകളൊക്കെ എന്റെ ചോര കുടിച്ചു വീർത്ത് തളര്ന്നിരിക്കുകയാണ്. അവയ്ക്ക് ഇനി ഒരിറ്റു ചോര കൂടുതൽ കുടിക്കാൻ ആവാത്ത നിലയിലാണ്. അവ അവിടെ തന്നെ ഇരിക്കുന്നതാണ് എനിക്ക് നല്ലത്. ഞാൻ അവയെ ആട്ടി പായിച്ചാൽ പുതിയ ഒരു കൂട്ടം ഈച്ചകൾ വന്നു കാലിൽ കടിച്ചു തൂങ്ങുകയും വീണ്ടും ചോര വലിച്ചു കുടിക്കുകയും ചെയ്യും.

one day my mother was washing her hands continuously with soap. . when asked why, she told me that as and when she washed her hands and turn around, her hands will again be filled with new sets of bacteria in the air and so she had to wash it again. so finally she had decided never to come out of the wash basin and lived there for ever

പടക്കം പൊട്ടിക്കുക എന്നത് വെടി മരുന്നിന്റെ ഏറ്റവും സമാധാനപരമായ ഉപയോഗമാണ്. ലോകത്ത് ഇന്നുള്ള എല്ലാ വെടി മരുന്നുകളും ഈ ദീവാലിക്കു പടക്കങ്ങളായി പൊട്ടി തീർന്നെങ്കിൽ എത്ര നന്നായിരുന്നു.



മോനെ , മോൻ ഇരുന്നു നല്ലോണം പഠിച്ചോ. എന്നാല് വൈകുന്നേരം അച്ഛൻ പാർകിൽ കൊണ്ടു പോയി കുട്ടികള് ഐസ് ക്രീം തിന്നുന്നത് കാണിച്ചു തരാം..

എന്നാ ഞമ്മക്കിനി ഷെയർ ആയിട്ട് ഒരു കുപ്പി ഹോർലിക്സ് വാങ്ങി കുടിക്കാം. ആദ്യം ഒരു കുപ്പി പാച്ചു വാങ്ങിച്ചോ.

ഓ ക്കെ

വാങ്ങിച്ചു രണ്ടാഴ്ച കഴിഞ്ഞു എല്ലാം തീർന്നപ്പോൾ

ഈ ഹോർലിക്സ് പരിപാടി മഹാ ബോറാണ്. നമുക്ക് ഒരു കുപ്പി അച്ചാറു ഷെയർ ആയി വാങ്ങിക്കാം. ആദ്യം പാച്ചു വാങ്ങിച്ചോ.

ഓ ക്കെ

കഥ അങ്ങനെ തുടരുന്നു


നിങ്ങളെ ചീത്ത പറയുന്നവനെ നിങ്ങളുടെ പറമ്പത്ത് ഒരു കുടില് കെട്ടി താമസിപ്പിക്കാനാണ് കബീർ ദാസ് പറഞ്ഞത്. അങ്ങനെ അത് കേട്ട് കേട്ട് നിങ്ങൾ നല്ലവനാകും എന്നത്രെ അദ്ദേഹം ഉദ്ദേശിച്ചത്. മറ്റൊരാളെ നന്നാക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മൾ ഏവരും അയാളെ ചീത്ത പറഞ്ഞു കൊണ്ടിരിക്കുക. നമ്മൾ നന്നായില്ലെങ്കിലും മറ്റുള്ളോര് നന്നായിക്കോട്ടെ


1965
രാത്രി പത്തു മണി. ഞാൻ എന്റെ വീടിന്റെ വരാന്തയിലിരുന്നു കിഴക്ക് ദിക്കിലേക്ക് നോക്കുന്നു. ആറ്റു പുറം വയലിന് മേലെ അനാദിയായ ഇരുട്ട് പരന്നിരിക്കുന്നു. അങ്ങകലെ വയലളം കുന്നിന്റെ ശരീര വടിവുകൾ നാട്ടു വെളിച്ചത്തിൽ ഒരു നിഴൽ പോലെ കാണാം എങ്ങും ശാന്തത മാത്രം. ഈ ശാന്തതയിൽ എന്നെ തലോടി കൊണ്ടു കടന്നു പോയ ഇളം കാറ്റ് ആറ്റു പുറം വയലിലെ നെൽ കതിരുകളെയും തലോടിയിട്ടുണ്ടാകണം.

2010
രാത്രി പത്തു മണി. ഞാൻ എന്റെ വീടിന്റെ വരാന്തയിലിരുന്ന് കിഴക്ക് ദിക്കിലേക്ക് നോക്കുന്നു. ആറ്റു പുറം വയലിൽ എങ്ങും ദീപ പ്രളയം . അങ്ങകലെ വയലളം കുന്നു ദീപ പ്രഭയിൽ കുളിച്ചു കയറിയിരിക്കുന്നു. അവിടെയാണ് നമ്മുടെ കാൻസർ വാർഡ്‌.. ഒരു ഇളം കാറ്റ് പോലും ഇന്ന് നമ്മളെ തലോടി കൊണ്ടു കടന്നു പോകുന്നില്ല. ആറ്റു പുറം വയലുകളിൽ നമ്മൾ വീടുകൾ പണിയുമ്പോൾ അതിനു സമാന്തരമായി കുന്നിൻ പുറങ്ങളിൽ കാൻസർ വാർഡുകളും പണിയേണ്ടി വരുന്നു