മനുഷ്യ ചരിത്രം ദേവന്മാരുടെയും അസുരന്മാരുടെയും ദേവ പക്ഷത്തേക്ക് ചായേണ്ടി വന്ന വാനരരുടെയും കഥകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ദേവന്മാരുടെ കഥകൾ അല്ല. അവരോടു പൊരുതി തോറ്റ അസുരരുടെയും, അവരോടു പൊരുതാതെ അതി ജീവിച്ചു പോയ വാനരരുടെയും കഥയാണ്.
*******************************************************************************************************
വ്യാപാരം തന്നെ ആയിരുന്നു എല്ലാറ്റിന്റെയും തുടക്കം. വ്യാപാര രംഗങ്ങൾ കയ്യടക്കാൻ യുറോപിയൻ രാജ്യങ്ങൾക്കിടയിൽ ഉണ്ടായ കിട മത്സരങ്ങൾ തന്നെ ആവണം ഏഷ്യ യിലേക്ക് എത്താൻ മറ്റൊരു വഴി കണ്ടെത്തണം എന്നുള്ള ആഗ്രഹം ചില രാജ്യങ്ങളിൽ സൃഷ്ടിച്ചത് എന്ന് വേണം കരുതാൻ. കൊളംബസിന് സ്പാനിഷ് രാജാവിന്റെ എല്ലാ പിന്തുണകളും ഉണ്ടായിരുന്നു. 1492 ഇൽ പടിഞ്ഞാട്ടേക്ക് ചലിച്ച കൊളംബസിന്റെ നൗക പക്ഷെ എത്തിപ്പെട്ടത് പുതിയ ഒരു ലോകത്തായിരുന്നു. ബഹാമാ ദ്വീപിൽ എത്തി പ്പെട്ട അദ്ദേഹം , അതിനു സാൻ സാൽവഡോർ എന്ന പേര് നൽകി. താൻ സഞ്ചരിച്ച തീരങ്ങൾ ഓരോന്നും സ്പാനിഷ് രാജാവിന്റെതാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടു. വെറും യാത്രകളിലൂടെ മനുഷ്യർ രാജ്യാധികാരികൾ ആയി തീർന്ന കാലം. അടിമ വ്യാപാരത്തിന്റെ തുടക്കക്കാരനും, ആദിവാസികളെ കൊന്നൊടുക്കിയതിന്റെ ആദി കാല സൂത്ര ധാരനും കൊളംബസ് ആയിരുന്നെന്നു ചില ചരിത്രകാരന്മ്മാർ എങ്കിലും ചൂണ്ടി കാണിച്ചിട്ടുണ്ട്. മത പ്രചാരണ ത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആദ്യ കാല കഥകൾ ആണ് ഇവ. അവ നമുക്ക് മറക്കാം.
തീര്ച്ചയായും കൊളംബസ് അസാമാന്യനായ ഒരു നാവികൻ തന്നെ ആയിരുന്നു. (അത് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. ഒരിക്കലും കാണാത്ത തീരങ്ങൾ തേടിയുള്ള യാത്രയിൽ അറിവും ധൈര്യവും അവശ്യ ഘടകങ്ങൾ തന്നെ ആണ് ). ഏഷ്യാ രാജ്യങ്ങൾ മംഗോളിയരുടെ ആധിപത്യത്തിൽ ആയിരുന്ന കാലത്ത് ഏഷ്യ യിലേക്ക് വരാനുള്ള യുരോപിയരുടെ വഴികൾ തുർകികളുടെ മുന്നിൽ കൊൻസ്ടാന്റിനോപ്പിൽ വീണതോടെ അവസാനിച്ചു. അവര്ക്ക് മറ്റൊരു വഴി കണ്ടെത്താതെ നിവൃത്തിയില്ലെന്ന് വന്നു. അത് വര്ഷം 1453. കടൽ വഴികളെ കുറിച്ച് രാജാക്കളെ ബോധിപ്പിച്ച നാവികർ തന്നെ ആയിരുന്നു അക്കാലത്തെ ഉത്തമ പൗരർ. കൈപ് ഓഫ് ഗുഡ് ഹോപ് എന്ന പേരില് അന്ന് അറിയപ്പെട്ട, അതായത് ഇന്നത്തെ ആഫ്രിക്കയെ ചുറ്റി കൊണ്ടുള്ള ഒരു വഴി കണ്ടെത്തിയത് അങ്ങനെ ആണ്. പിന്നാമ്പുറ കഥകളും കലഹങ്ങളും വേണ്ടു വോളം ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ജല യാത്രകൾ പാശ്ചാത്യനെ അമേരിക എന്ന സ്വർണ ഭൂമിയിൽ എത്തിച്ചു എന്നുള്ളത് ചരിത്ര സത്യം. ഒരു ഉപമ എന്നതിൽ കൂടുതലായി സ്വര്ണം എന്നത് അവരെയൊക്കെയും കർമ നിരതരാക്കിയ ഒരു യാതാര്ത്യം തന്നെ ആയിരുന്നു എന്നും ചരിത്രം വായിച്ചവര്ക്കു അറിയാം. എൽ ഡോരാടോ എന്നത് ഒരു സ്പയിൻ കാരനെ സംബന്ദിചെങ്കിലും ഭൂമിയിൽ ജീവിക്കുന്ന ഒരു സത്യമായിരുന്നു. അതിനു വേണ്ടി മാത്രം എത്രയോ ജീവനുകൾ ഹോമിക്കപ്പെട്ടിട്ടുണ്ട്.
അമേരികയിൽ ജനിച്ചു വീണ ആദി മനുഷ്യനായ ചുവന്ന മനുഷ്യൻ ഇന്ന് അമേരികയിലെ ഒരു ന്യൂന പക്ഷമാണ് എന്നുള്ള സത്യത്തിൽ ഊന്നി കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. 1800 ഇൽ അമേരിക്കൻ ജന സംഖ്യയുടെ 15 ശതമാനം ആയിരുന്ന തദ്ദേശീയർ 1900 ആകുമ്പോഴേക്കു വെറും ഒരു ശതമാനത്തിൽ താഴെ മാത്രമായി പരിണമിച്ചതിന് പല കാരണങ്ങൾ ഉണ്ടാകാം. കൊലപാതകങ്ങൾ അവയിൽ ഒന്ന് മാത്രം.
തദ്ദേശീയരായ ചുവന്നവരെ അടിമകളാക്കി ജോലി ചെയ്യാൻ പ്രയാസമെന്ന് വെളുത്തവൻ മനസ്സിലാക്കിയെങ്കിൽ അതിനർത്ഥം ചുവന്നവൻ(രാക്ഷസൻ) അടിമത്തത്തിന് വഴങ്ങാത്തവൻ ആണെന്നാണ്. അവനെ കൊന്നു തീർക്കുകയും, പണിയെടുക്കാൻ കറുത്തവരെ (മൃഗങ്ങളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ടവർ) മറ്റൊരിടത്ത് നിന്ന് കൊണ്ടു വരികയും ചെയ്യുകയായിരുന്നു കൂടുതൽ പ്രായോഗികം.
തദ്ദേശീയർ ന്യൂന പക്ഷമായിരിക്കാം. പക്ഷെ അവരുടെ ചരിത്രം ജേതാവിന് എന്നും ഒരു ഭീഷണി ആയിരിക്കും.
1848 ഇൽ കാലിഫോർണിയയിലെ താഴ്വരകളിൽ, ജോണ്‍ സ്ലട്ടർ സ്വര്ണ ഖനികൾ കണ്ടു പിടിച്ച അന്ന് മുതൽ വെളുത്തവൻ തദ്ദേശീയർക്കു ഇടയിലൂടെ ഉള്ള തങ്ങളുടെ ജൈത്ര യാത്ര തുടരുക യായിരുന്നു. 1851 ലെ അവിടത്തെ ഗവർണറുടെ കുറിപ്പുകൾ ഇങ്ങനെ ആയിരുന്നു
' ഗോത്രങ്ങൾക്ക് എതിരെ ഉള്ള തങ്ങളുടെ വിശുദ്ധ യുദ്ധം ചുവന്ന ഇന്ത്യക്കാരൻ ഇല്ലാതാകുന്നത് വരെ തുടർന്ന് കൊണ്ടെ ഇരിക്കും എന്ന് പ്രതീക്ഷിക്കാം'.
വെള്ളക്കാർ അമേരിക്കയിൽ എത്തുന്നതിനു മുൻപേ അമേരിക്കയിലെ തദ്ദേശീയരുടെ ജനസംഖ്യ ഒരു കോടി ഇരുപതു ലക്ഷത്തിനു അടുത്തായിരുന്നത് വെള്ളക്കാരുടെ ആഗമനത്തിന്റെ നാല് നൂറ്റാണ്ട് പിന്നിട്ടപ്പോൾ രണ്ടു ലക്ഷത്തി മുപ്പത്തി ഏഴായിരം ആയി ചുരുങ്ങി. ലോകത്ത് എങ്ങും ജനവിഭാഗങ്ങളുടെ ജന സംഖ്യ വര്ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ഇവിടെ ജന സഖ്യ 95 ശതമാനം കുറഞ്ഞ അത്ബുധ കാഴ്ചയാണ് കണ്ടത്.
1493 ഇൽ കരീബിയയിൽ തിരിച്ചു വന്ന കൊളംബസ് ആദ്യം ചെയ്തത്, റ്റൈനൊ വര്ഗക്കാരെ കൂട്ട കൊല ചെയ്യുകയായിരുന്നു. മൂന്നു വര്ഷം കൊണ്ടു തന്നെ ലക്ഷങ്ങളെ കൊന്നു തീര്ക്കാൻ അദ്ദേഹത്തിന് സാധിച്ചത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. കലാപരമായിരുന്നു അന്ന് നടമാടിയ ക്രൂരതകൾ എന്ന് ലാസ് കാസാസ് എന്ന ചരിത്ര ഗവേഷകൻ എഴുതിയിട്ടുണ്ട്. ആയിരക്കണക്കിന് എണ്ണങ്ങളെ ഒന്നിച്ചു തൂകിലേറ്റുക, ചെറിയ കുട്ടികളുടെ ശരീരം കഷണമാക്കി പട്ടികൾക്ക് തിന്നു കൊടുക്കുക ഇത്യാദി കലാപരിപാടികൾ അന്ന് അരങ്ങേറിയിരുന്നു. ലാസ് കാസാസിന്റെ ഗ്രന്ഥങ്ങൾ അമേരികയിൽ ആരെയും പഠിപ്പിച്ചില്ല. ഇന്നും കൊളംബസ് പലരുടെയും ഹീറോ തന്നെ ആണ്.
കൂട്ട കൊലകൾ കൊളംബസ് പോയതിനു ശേഷവും അവസാനിച്ചില്ല. ഇന്ത്യക്കാരെ ഇല്ലായ്മ ചെയ്യുക എന്നുള്ള മുദ്രാവക്യമായിരുന്നു അന്ന് മുഴങ്ങി കേട്ടത്. അവിടെ അന്ന് അരങ്ങേറിയ ക്രൂരതകൾ കേട്ട് പാവം ഹിട്ലർ പോലും ഞെട്ടി പോയി എന്ന് ആരോ പറഞ്ഞിട്ടുണ്ട്. സ്വന്തം ജീവിത പരിത സ്ഥിതികളിൽ നിന്ന് അന്യ ദേശങ്ങളിലേക്ക് കാൽ നടയായി പറിച്ചു നടപ്പെട്ടവർ, അവരുടെ യാത്രയിൽ തന്നെ മരിച്ചു വീഴുകയും മാരക രോഗങ്ങള്ക്ക് അടിപ്പെടുകയും ചെയ്തു. ശരിക്കും കണക്കു കൂട്ടിക്കൊണ്ടുള്ള കൊലപാതകങ്ങൾ തന്നെ ആയിരുന്നു അവ. കാലിഫോർണിയയിൽ സ്വര്ണം കണ്ടെത്തിയ 1862 കാലഘട്ടത്തിൽ മാത്രം, അവിടെ ഉള്ള ഇന്ത്യരുടെ ജനസംഖ്യ 2.5 ലക്ഷത്തിൽ നിന്ന് 20000 ആയി ചുരുങ്ങി.
അമേരികൻ പ്രസിഡന്റ് ആയിരുന്ന അബ്രഹാം ലിങ്കണ്‍ അദ്ധേഹത്തിന്റെ മുൻ ഗാമിയായ ഹെന്റി ക്ലേ യുടെ ആരാധകനും, അനുയായിയും ആയിരുന്നു. ക്ലെയുടെ തത്വ ചിന്തകൾ അദ്ധേഹത്തെ പ്രചൊദിപ്പിചിരുന്നു. ഒരിക്കൽ ക്ലേ പറഞ്ഞത് എന്താണു എന്ന് അറിയാമോ.
ഒരു വര്ഗം എന്ന നിലയിൽ ഈ ഭൂമുഖത്ത് നിന്ന് ചുവന്ന ഇന്ത്യക്കാരൻ അപ്രത്യക്ഷമായി പോയാൽ ഞാൻ അതിൽ കുണ്ടിതപ്പെടുകയില്ല. ലോകത്ത് നില നിന്ന് പോകേണ്ട ഒരു വര്ഗമാണ് അത് എന്ന് ഞാൻ കണക്കാക്കുന്നതെ ഇല്ല.
ഇതിൽ കൂടുതൽ ഒന്നും ഹിട്ലർ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
ആദിവാസികളായ ചീരോക്കികളെ അവർ താമസിക്കുന്ന ടെന്നസ കരോലിന, ജോര്ജിയ എന്നിവിടങ്ങളിലെ മലമ്പ്രദേശങ്ങളിൽ നിന്ന് ഒക്കൊഹാമയിലേക്ക് ആട്ടിയോടിക്കാൻ കാരണമായത് ഈ മനോഭാവമാണ്. വീടൊഴിഞ്ഞു പോയവരുടെ വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കപ്പെട്ടു. 20000 ആളുകളിൽ തുടങ്ങിയ ഈ യാത്രയിൽ 4000 പേര് വഴിയിൽ മരിച്ചു വീണു. പിൽക്കാലത്ത് ഇതിനൊരു ഓമന പേരും കിട്ടി 'കണ്ണീരിന്റെ വഴികൾ'. ഈ കണ്ണീരുകളി ലാണ് പിൽക്കാലത്ത് ബാബേൽ ഗോപുരങ്ങൾ ഉയര്ന്നു വന്നത്
ദരിദ്ര നാരായണരും പട്ടിണിക്കാരും ലിങ്കനു എതിരെ അണി നിരന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്. 'എല്ലാവരെയും ഇല്ലാതാക്കുക. അവരെ വെറും മൃഗങ്ങൾ ആയി കണക്കാക്കുക. അവര്ക്ക് വേണ്ടി ഒരു ഒത്തു തീര്പ്പിനും ഇനി ഞാനില്ല'
ലോകം ഇന്നും ബഹുമാനത്തോടെ നോക്കി കാണുന്ന ഒരു ലോക നേതാവ്
to be contd.