Sunday, 10 May 2015

കിരീടവും ചെങ്കോലും ആയി ജനിച്ച ബാലനും ഡിടക്റ്റീവ് മണ്ടോടിയും

ആന പുറത്തേക്കുള്ള ബസ്സിൽ നല്ല തിരക്കായിരുന്നു.  പക്ഷെ മണ്ടോടി ഒരു ഇരിപ്പിടം തരപ്പെടുതിയിരുന്നു.  പുറപ്പെടാൻ നേരത്ത് കൈകുഞ്ഞുമായി ഒരു തള്ള കയറി വന്നപ്പോൾ താനടക്കമുള്ള യാത്രക്കാർ   പുറത്തുള്ള പ്രകൃതി ദ്രിശ്യങ്ങൾ ആസ്വദിക്കുകയായിരുന്നതിനാൽ ഈ സങ്കട ദൃശ്യം ആരും  കണ്ടതെ ഇല്ല.  തള്ള നിന്ന് കൊണ്ടു തന്നെ തന്റെ യാത്ര പൂർത്തിയാക്കേണ്ടി വരും.

ആനപുറം കവലയിൽ ബസ് നിർത്തിയപ്പോൾ പാര്ശ്വ ഭാഗത്തുള്ള ഒരു നിരത്തിലൂടെ അനേകമനേകം ആളുകള് നടന്നു പോകുന്നത് മണ്ടോടി ശ്രദ്ധിച്ചു.
അടുത്തെവിടെയോ ഒരു ഉത്സവം ഉണ്ടെന്നു തോന്നുന്നു. മണ്ടോടി മനസ്സിൽ പറഞ്ഞു.  ബസ്സിറങ്ങി ആദ്യം കണ്ട നാട്ടുകാരനോട് ചോദിച്ചു.

ദിവ്യ ജനനം എവിടെയാണ്.

ഓ. ഈ പോകുന്നവരു മുഴുവൻ അങ്ങോട്ട്‌ തന്നെയാണ്.

കാണാൻ പറ്റുമോ.

നൂറു രൂപയാ നിരക്ക്.  ഉള്ളിലേക്ക് പത്തുപേരെ ഒന്നിച്ചു കടത്തി വിടും.  വെറും അഞ്ചു മിനുട്ട് കൊണ്ടു പുറത്തേക്കു വരണം.

അവതാരത്തിന്റെ മുന്നിൽ എത്തിയപ്പോൾ മണ്ടോടി ശ്രദ്ധിച്ചത് ഇതൊക്കെ ആണ്.  തലയിലെ  കിരീടം എന്നത് നേരിയ ഒരു പ്ലാസ്റ്റിക് തൊപ്പിയാണ്‌.  പണ്ടെന്നോ കണ്ടു മറന്ന ഒരു തൊപ്പി പോലെ.  എന്താണ് എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല.  ചെങ്കോൽ എന്നത് ഒരു മരകമ്പോ അല്ലെങ്കിൽ ഒരു വലിയ തീപ്പെട്ടി കൊള്ളിയോ പോലെ തോന്നി.

ആശുപത്രിയിലായിരുന്നു പ്രസവിചിരുന്നത് എങ്കിൽ ഡോക്ടർ മാരോട് ചോദിച്ചാൽ സത്യം അറിയാമായിരുന്നു.  പക്ഷെ ഈ കുഗ്രാമത്തിൽ അത്തരം പതിവുകൾ ഒന്നും ഇല്ല. എല്ലാം സ്ഥലത്തെ പേറ്റിച്ചിയാണത്രെ ചെയ്യുന്നത്.  അവരുടെ വീട് ലക്ഷ്യമാക്കി മണ്ടോടി നടന്നു.  വീട് എന്ന് പറഞ്ഞാൽ ഒരു ചെറിയ കുടിൽ മാത്രമായിരുന്നു.

അമ്മാ, അമ്മക്ക് അതിനു ഭാഗ്യമുണ്ടായല്ലോ.

ഹോ. എന്റെ മോനെ, തലയിൽ കിരീടം കണ്ടപാടെ എന്നോട് പ്രാർഥിച്ചു പോയി. കയ്യിൽ കോലും കൂടെ കണ്ടപ്പോൾ എല്ലാം മുഴുവനായി.  ഏതോ അവതാരം തന്നെ.  ഞാൻ അമ്പലത്തിൽ പോയി പൂജാരിയോട് സംഭവം പറഞ്ഞത് മുതൽ ഇവിടെ ആൾ കൂട്ടമാണ്‌.  ആളുകളെ നിയന്ത്രിക്കാൻ പൂജാരി പറഞ്ഞ വിദ്യയാണ് നൂറു രൂപ. എന്നിട്ടും എന്ത്  നിയന്ത്രണം.  വെളിച്ചപ്പാടിനോട് ചോദിച്ചു നോക്കിയാൽ കൂടുതൽ വിവരം കിട്ടും.  കുറച്ചു വടക്കോട്ട്‌ പോയാൽ അങ്ങേരെ കാണാം.

വെളിച്ചപ്പാടിനെ നോക്കി വടക്കോട്ടേക്ക് നടന്നു.  അദ്ദേഹം ഓഫീസ്  വസ്ത്രത്തിൽ തന്നെ ആയിരുന്നു.  മണ്ടോടിയെ കണ്ടപാടെ ഉറഞ്ഞു തുള്ളാൻ തുടങ്ങി.

എന്തെ വന്നത്.

അവതാരത്തെ കുറിച്ച് അറിയാൻ വന്നതാ.

എന്താ അറിയേണ്ടത്

എല്ലാം സത്യമാണോ.

വിശ്വാസിക്ക് എല്ലാം സത്യം . വിശ്വാസമില്ലാതവന് എല്ലാം അസത്യം.

മറ്റൊന്നും പറയാനില്ലേ മിസ്റ്റർ വെളിച്ചപ്പാടെ.

ആഴങ്ങളിൽ നഷ്ടപ്പെട്ടു പോയവ, കമ്പ് കൊണ്ടു എടുക്കാൻ തുനിഞ്ഞാൽ ചിലപ്പോൾ നിന്റെ കമ്പ് പോലും നഷ്ടപ്പെട്ടു പോകും. പക്ഷെ ദിവ്യ ജനന സമയത്ത് നിനക്ക് നഷ്ടപ്പെട്ടതോക്കെയും തിരിച്ചു കിട്ടും.

അർത്ഥമില്ലാത്ത കുറെ ജല്പനങ്ങൾ.  മോണ്ടോടി അടുത്ത ബസ്സ് കയറി നാട്ടിലേക്ക് തിരിച്ചു പോന്നു.  ബസ് ഇറങ്ങിയ പാടെ വന്നു പെട്ടത് ബാലാട്ടന്റെ മുന്നിൽ

എന്താടോ  ഡിറ്റക്റ്റീവെ , താൻ പോയ കാര്യം എന്തായി.  വല്ലതും പിടി കിട്ടിയോ.

എന്ത് പിടി കിട്ടാൻ.  ഒരു പ്ലാസ്റിക് തൊപ്പി തലയിലും, കയ്യിൽ ഒരു കമ്പും.

ആരെങ്കിലും അതൊക്കെ ഫിറ്റ്‌ ആക്കി കൊടുത്തതായിരിക്കും.

അങ്ങനെ തോന്നിയില്ല.  ഒരു തമാശക്ക് വെളിച്ചപ്പാടിന്റെ അടുത്തു പോയപ്പോൾ വെളിച്ചപ്പാട് പറഞ്ഞത് ഇതാണ്.

ആഴങ്ങളിൽ നഷ്ടപ്പെട്ടു പോയവ, കമ്പ് കൊണ്ടു എടുക്കാൻ തുനിഞ്ഞാൽ ചിലപ്പോൾ നിന്റെ കമ്പ് പോലും നഷ്ടപ്പെട്ടു പോകും. പക്ഷെ ദിവ്യ ജനന സമയത്ത് നിനക്ക് നഷ്ടപ്പെട്ടതോക്കെയും തിരിച്ചു കിട്ടും.

കേട്ടപാടെ ബാലാട്ടൻ ഒരു പൊട്ടി ചിരിയായിരുന്നു.

എടാ. പൊട്ടൻ ഡിറ്റക്റ്റീവെ. വെളിച്ചപ്പാടിനു സംഗതി പിടി കിട്ടിയിരിക്കുന്നു.  പൊട്ടിയ നിരോധിന്റെയും അതെടുക്കാൻ വേണ്ടി ഇട്ട കമ്പ് അവിടെ നഷ്ടപ്പെട്ടു പോയതിന്റെയും കഥ ഞാൻ മുൻപെന്നോ കേട്ടിരുന്നു.  പക്ഷെ അവ കിരീടവും ചെങ്കോലും ആയി തിരിച്ചു വന്നെക്കാമെന്നു ഞാൻ സംശയിച്ചതെ ഇല്ല.

No comments:

Post a Comment