Friday, 26 June 2015

അബലരോടുള്ള നമ്മുടെ പെരുമാറ്റം

നമ്മുടെ അടുത്തു ഒരു ധനികന്റെ വീട്ടിൽ ഒരു സ്ത്രീ വീട്ടു വേലകൾ ചെയ്തു ജീവിച്ചിരുന്നു. എനിക്ക്  ഓർമ്മയുള്ള കാലം മുതൽ ആ സ്ത്രീ അവിടെ പ്രതിഫലെച്ച കൂടാതെ ജോലിയെടുത്തു ഒരു ഗൃഹാംഗത്തെ പോലെ ജീവിച്ചു. പക്ഷെ പ്രസ്തുത സ്ത്രീ പ്രായമായപ്പോൾ അവർ തങ്ങൾക്കു ഒരു ഭാരമാവേണ്ട എന്ന് കരുതി അവരെ ആ വീട്ടുകാർ ഒരു വൃദ്ധ സദനത്തിൽ കൊണ്ടു ചെന്നാക്കി.  ഒരിക്കൽ ആ വീട്ടിലെ ഗൃഹ നാഥനെ കണ്ടപ്പോൾ 'നിങ്ങൾ ഈ ചെയ്തത് വലിയ ക്രൂരത ആയിപ്പോയി' എന്ന് ഞാൻ പറഞ്ഞു. അതിനു അദ്ദേഹം എനിക്ക് തന്ന മറുപടി ഇതാണ്.  'താങ്കൾക്കു നാട്ടിലെ വൃദ്ധരോട് ഇത്രയേറെ സഹതാപം ഉണ്ടെങ്കിൽ കുറെ എണ്ണത്തിനെ നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൂടെ' എന്ന്.  ഈ ഉത്തരത്തിൽ ഞാൻ അത്ര ഏറെ ക്രുദ്ധ നാകേണ്ട കാര്യമില്ല എന്ന് തോന്നുന്നു. കാരണം വർത്തമാന കാലത്ത് പുരുഷന്റെ ചെയ്തികൾ അത്തരത്തിലുള്ളവ തന്നെയാണ്. നാം നമ്മുടെ അമ്മമാരെ പോലും വൃദ്ധ സദനങ്ങളിൽ ആക്കാൻ മടി കാണിക്കുന്നില്ല. അത് ചൂണ്ടി കാണിക്കുന്നവരെയും  നമ്മൾ മേലെ പറഞ്ഞ രീതിയിലുള്ള മറുപടികൾ കൊണ്ടു ആക്രമിക്കുന്നു.  അപ്പോൾ മൃഗങ്ങളോട് മനുഷ്യർ അത്തരത്തിൽ പെരുമാരുന്നതിൽ നാം അല്ബുധപ്പെടെണ്ട കാര്യമില്ല

ഇതിൽ നിന്നൊക്കെ നാം മനസ്സിലാക്കുന്നത് നന്ദി കേടു മനുഷ്യ  സ്വഭാവം തന്നെയാണ് എന്നത്രെ.  ഏറ്റവും ചുരുങ്ങിയത് വർത്തമാന കാലത്തെങ്കിലും. കാട്ടു മൃഗങ്ങളായ നായകളും പൂച്ചകളും വളർത്തു മൃഗങ്ങളായി പരിണമിച്ചത്‌ സ്വമേധയാ അല്ല.  അവയുടെ ആദി പിതാക്കളെയും മാതാക്കളെയും, നമ്മുടെ ആദി പിതാക്കളോ, മാതാക്കളോ തങ്ങളുടെ സ്വാര്ത താല്പര്യങ്ങൾ ഹേതുവായി മെരുക്കി എടുത്തത്‌ തന്നെയാണ്.  അവരെ ഒക്കെ നായാട്ടിലും ഗൃഹ പരിപാലനത്തിലും, വന്യ മൃഗങ്ങളിൽ നിന്നുള്ള സുരക്ഷിതത്വത്തിനും അങ്ങനെ ഉള്ള നാനാ വിധ കാര്യങ്ങളിലും  ഈ മൃഗങ്ങൾ സഹായിച്ചു പോരികയും, അതിന്റെ പരിണിത ഫലമെന്നോണം ഈ മൃഗങ്ങൾ ഒക്കെയും മനുഷ്യന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു നാട്ടു ജീവിയായി പരിണമിച്ചതാണ് എന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  അപ്പോൾ ഈ ജീവികളുടെ ഇത്തരത്തിലുള്ള പരിണാമത്തിൽ അവയ്ക്ക് സംഭവിച്ചു പോയതായ എല്ലാ ബാലഹീനതകല്ക്കും,  ശാരീരിക  ആരോഗ്യ അവശതകൾക്കും കാരണം അവയെ ഇങ്ങനെ ആക്കി തീർത്ത മനുഷ്യൻ തന്നെയാണ് എന്ന് അർഥം.  അത്തരം അവശതകൾ തനിക്കു താങ്ങാൻ കഴിയാവുന്നതിനു അപ്പുറമാകുമ്പോൾ അതിനെ ചികിത്സിച്ചു അവയ്ക്ക് ഒരു സൽ ജീവിതം പ്രദാനം ചെയ്യുന്നതിന് പകരം, നാം ചെയ്യുന്നത് അവയെ കയ്യോഴിയുകയാണ്.  ലെഖനാരംഭത്തിലെ അമ്മയോടും നാം ചെയ്തത് ഇത് തന്നെയാണ്.  സമീപ ഭാവിയിൽ എല്ലാ അമ്മമാരും അച്ചന്മാരും അനുഭവിക്കെണ്ടതും ഇതൊക്കെ തന്നെയാണ്.  ചുരുക്കി പറഞ്ഞാൽ വർത്തമാന കാലത്ത് മൃഗങ്ങളുടെ നേരെ നാം കാണിക്കുന്ന ഈ പെരുമാറ്റ രീതി നാളെ നാം നമ്മുടെ സഹജീവികളോട് കാണിക്കുന്ന പെരുമാറ്റ രീതികളിലെക്കുള്ള ഒരു ചൂണ്ടു പലക മാത്രമാണ്.

പഴുത്ത പ്ലാവിലകൾ വീഴുന്നത് കണ്ടു പച്ച പ്ലാവിലകൾ ചിരിക്കാതിരിക്കുക.  നിങ്ങളുടെ വീഴ്ചകൾക്ക് സമയത്തിന്റെ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ

അനുബന്ധം : നമ്മുടെ അടുത്ത വീട്ടിലെ പട്ടി ഒരു ദിവസം തളർ വാദം പിടിപെട്ടു വീണു പോയി.  പട്ടിയെ പരിശോദിച്ച ഡോക്ടർ അത് രക്ഷപ്പെടാൻ സാധ്യത ഇല്ല എന്ന് പറഞ്ഞു. വീട്ടുകാര് അതിനെ കൊല്ലാൻ തീരുമാനിച്ചപ്പോൾ ആ വീട്ടിലെ യുവതി നിലവിളിച്ചു എന്ന് മാത്രമല്ല അതിനു സമ്മതിക്കില്ല എന്നും താൻ അതിനെ ശുശ്രൂഷിച്ചു കൊള്ളാം എന്നും പറഞ്ഞു.  അന്ന് മുതൽ അവൾ ജോലിക്ക് പോകുന്നത് നിർത്തി. ഒരു വര്ഷത്തിനു ശേഷം പട്ടി എഴുന്നേറ്റു നടക്കാവുന്ന സ്ഥിതിയിൽ ആയി. ഒരു ദിവസം ആ പെണ്‍ കുട്ടി പട്ടിയെയും കൂട്ടി എന്റെ വീടിന്റെ പടിക്കൽ വന്നപ്പോൾ എന്റെ പ്രായമായ അമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.  അപ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു.  'എന്നെ പോലെ നിന്റെ അമ്മയ്ക്കും ഒരിക്കലും പേടിക്കേണ്ട.  ഒരു നാൽക്കാലിക്കു വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച നീ നിന്റെ അമ്മയെ ഒരിക്കലും തഴയില്ല. എല്ലാ അമ്മമാർക്കും ഇങ്ങനെ ഉള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു  '

ശരിയാണ്.  ഒരു മൃഗത്തെ സ്നേഹിക്കുന്ന മനുഷ്യൻ അശരണരായ മനുഷ്യരെ തീര്ച്ചയായും സ്നേഹിച്ചിരിക്കും 

No comments:

Post a Comment