(അപ്പപ്പോൾ തോന്നുന്ന കാര്യങ്ങളെ കുറിച്ച് എഴുതുന്നതാകയാൽ, താഴെ എഴുതുന്നതിനു, തുടർച്ചയോ, അടുക്കോ , ചിട്ടയോ മറ്റു വല്ലതുമോ, ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സദയം ക്ഷമിക്കുക)
സമൂഹം വളർന്നു കൊണ്ടിരിക്കുന്നതിനു സാമാന്തരികമായി മനുഷ്യന് നന്മയിൽ നിന്നും, തിന്മയിൽ നിന്നും, തനിക്കു ഇഷ്ടട്മുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അനിയത്രിതമായി വർദ്ധിച്ചു വന്നു കൊണ്ടിരിക്കുന്നത് കാണാം. നാളിതു വരേയ്ക്കും പരിണാമം എന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാ ഭിമുഖ്യത്തിലൂടെ , സ്വാഭാവികമായി നടന്നു പോയ ഒരു പ്രക്രിയ ആയിരുന്നെങ്കിൽ, ഇനി അങ്ങോട്ട് മനുഷ്യന്റെ അനിയന്ത്രിതമായ ഇച്ചാ ശക്തിയുടെ സദ്ഫലങ്ങളും ഒപ്പം ദുഷ്ഫലങ്ങളും നാം അനുഭവിക്കെണ്ടിയിരിക്കുന്നു. (ജിരാഫിന്റെ കഴുത്ത് നീണ്ടു വന്നതിനു കാരണം, ചെടികളുടെ മുകൾ ഭാഗത്തുള്ള തളിരിലകൾ മാത്രം തിന്നുന്നത് ശീലമാക്കിയ അതിനു, എപ്പോഴും കഴുത്ത് ഉയർത്തി പിടിക്കേണ്ടി വന്നതിനാലാണെന്ന് വിശ്വസിക്കാമെങ്കിൽ, മനുഷ്യന് ചിറകു മുളക്കാതിരുന്നതിനു കാരണം വിമാനത്തിന്റെ കണ്ടു പിടുത്തമാണെന്ന് സംശയിക്കുന്നതിനും ന്യായമുണ്ട്.). തനിക്കു ചുറ്റുമുള്ള ലോകത്തെ തനിക്കു ഇഷ്ടമുള്ള രീതിയിൽ മാറ്റി മറിക്കാൻ മനുഷ്യന് ആകുമെങ്കിൽ അവർ അത് മഹത്വ പൂര്ണ്ണമായ ഒരു മാനവാസ്ഥിത്വതിനു വേണ്ടി ഉപയോഗിക്കുക തന്നെ വേണം.
കാണുന്നത് മാത്രം വിശ്വസിക്കുക എന്നുള്ളതാണ് മനുഷ്യന്റെ രീതി. ശാസ്ത്രത്തിന്റെ അതി പ്രസരത്തിൽ തനിക്കു രണ്ടു തരം കണ്ണുകൾ ഉണ്ടെന്ന കാര്യം പോലും അവൻ മറന്നു പോയി. ജീവിതം എന്നത് അവനെ സംബന്ദി ചെടത്തോളം, ഏതാനും കണക്കുകളുടെ ആകെ തുക മാത്രമായി പോയി. കാണാത്തത് വിശ്വസിക്കുന്നവൻ വിശ്വാസിയായി മുദ്ര കുത്തപ്പെടുന്ന ഈ ലോകത്ത് , ഒട്ടു മിക്കവരും വിശ്വാസി എന്ന പേരിനു അർഹരാണ് എന്ന കാര്യവും നാം ചിന്തിക്കുന്നില്ല. സ്നേഹം, സാഹോദര്യം, കരുണ എന്നിവയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ദ്രവ്യ മാറ്റങ്ങളെ കുറിച്ചാണ് നാം പഠിക്കാൻ ശ്രമിച്ചത്. ദ്രവ്യത്തിന് അതീതമായി അവയ്ക്കൊന്നും നില നില്പ്പില്ല എന്ന് പോലും പല ശാസ്ത്രാന്ധ വിശ്വാസികളും സമര്തിച്ചു. അതിന്റെ നേരെ എതിർ ധ്രുവത്തിൽ ദൈവത്തിനു പോലും ഒരു ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ ശാസ്ത്ര നിഷേധികളായ മനുഷ്യർ ശ്രമിക്കുന്നതും നാം കാണുന്നു. യുക്തിഗതമായ രീതിയിൽ സമതുലത വരുത്താൻ കഴിയില്ലെങ്കിൽ, മധ്യ ബിന്ദുവിൽ നിന്ന് എതിർ ദിശകളിലേക്ക് അങ്ങേ അറ്റത്തോളം പോയാലും അത് വരുത്താൻ കഴിയുമെന്നു, കുട്ടികളുടെ കളി യന്ത്രമായ സീസോ വിന്റെ പ്രവർത്തനത്തിലൂടെ നാം മനസ്സിലാക്കുന്നു.
അൽദൊസ് ഹക്സ്ലി ഒരിക്കൽ എഴുതി. മനുഷ്യന്റെ കണ്ണിനു (മനസ്സിന്) അനേകം വാതിലുകൾ ഉണ്ട്. അവയിൽ ഭൂരി ഭാഗവും അടഞ്ഞു തന്നെ കിടക്കുന്നു. മനുഷ്യന്റെ സമാധാന പരമായ ജീവിതത്തിനു അത് അടഞ്ഞു കിടക്കേണ്ടത് ആവശ്യം തന്നെയാണ്. തുറന്നു കിടക്കുന്ന ഏക ജാലകത്തിലൂടെ നാം യാതാതമായ ലോകത്തെ ദർശിക്കുന്നു. മദ്യമോ, മയക്കു മരുന്നോ കഴിച്ചു ഭാകിക ബോധം നശിക്കുംപോഴോ, ജീവ വായു കൃത്യമായി കിട്ടാതാവുംപോഴോ, പട്ടിണി കിടക്കുമ്പോഴോ, അങ്ങനെ ഏതെങ്കിലും രീതിയിൽ നാം മാനസികമായ തളര്ച്ച നേരിടുംപോഴോ, പ്രസ്തുത വാതിലുകളെ ബല പൂർവ്വം അടച്ചു പിടിക്കാനുള്ള നമ്മുടെ മനസ്സിന്റെ കഴിവ് നഷ്ടപ്പെടുകയും, പ്രസ്തുത വാതിലുകൾ തുറക്കുകയും നമ്മൾ ഇത് വരെ കാണാത്ത പലതിനെ കാണുകയും ചെയ്യുന്നു. ദൈവം, പിശാചു, യക്ഷി, പ്രേതം .....എന്നിങ്ങനെ ഉള്ളതൊന്നും ഇല്ലാ എന്നുള്ളതല്ല സത്യം, പരിപൂര്ന്ന ബോധത്തിൽ നമുക്ക് അവയെ കാണാൻ പറ്റില്ല എന്നുള്ളതാണ് .
സമൂഹം വളർന്നു കൊണ്ടിരിക്കുന്നതിനു സാമാന്തരികമായി മനുഷ്യന് നന്മയിൽ നിന്നും, തിന്മയിൽ നിന്നും, തനിക്കു ഇഷ്ടട്മുള്ളത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും അനിയത്രിതമായി വർദ്ധിച്ചു വന്നു കൊണ്ടിരിക്കുന്നത് കാണാം. നാളിതു വരേയ്ക്കും പരിണാമം എന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരാ ഭിമുഖ്യത്തിലൂടെ , സ്വാഭാവികമായി നടന്നു പോയ ഒരു പ്രക്രിയ ആയിരുന്നെങ്കിൽ, ഇനി അങ്ങോട്ട് മനുഷ്യന്റെ അനിയന്ത്രിതമായ ഇച്ചാ ശക്തിയുടെ സദ്ഫലങ്ങളും ഒപ്പം ദുഷ്ഫലങ്ങളും നാം അനുഭവിക്കെണ്ടിയിരിക്കുന്നു. (ജിരാഫിന്റെ കഴുത്ത് നീണ്ടു വന്നതിനു കാരണം, ചെടികളുടെ മുകൾ ഭാഗത്തുള്ള തളിരിലകൾ മാത്രം തിന്നുന്നത് ശീലമാക്കിയ അതിനു, എപ്പോഴും കഴുത്ത് ഉയർത്തി പിടിക്കേണ്ടി വന്നതിനാലാണെന്ന് വിശ്വസിക്കാമെങ്കിൽ, മനുഷ്യന് ചിറകു മുളക്കാതിരുന്നതിനു കാരണം വിമാനത്തിന്റെ കണ്ടു പിടുത്തമാണെന്ന് സംശയിക്കുന്നതിനും ന്യായമുണ്ട്.). തനിക്കു ചുറ്റുമുള്ള ലോകത്തെ തനിക്കു ഇഷ്ടമുള്ള രീതിയിൽ മാറ്റി മറിക്കാൻ മനുഷ്യന് ആകുമെങ്കിൽ അവർ അത് മഹത്വ പൂര്ണ്ണമായ ഒരു മാനവാസ്ഥിത്വതിനു വേണ്ടി ഉപയോഗിക്കുക തന്നെ വേണം.
കാണുന്നത് മാത്രം വിശ്വസിക്കുക എന്നുള്ളതാണ് മനുഷ്യന്റെ രീതി. ശാസ്ത്രത്തിന്റെ അതി പ്രസരത്തിൽ തനിക്കു രണ്ടു തരം കണ്ണുകൾ ഉണ്ടെന്ന കാര്യം പോലും അവൻ മറന്നു പോയി. ജീവിതം എന്നത് അവനെ സംബന്ദി ചെടത്തോളം, ഏതാനും കണക്കുകളുടെ ആകെ തുക മാത്രമായി പോയി. കാണാത്തത് വിശ്വസിക്കുന്നവൻ വിശ്വാസിയായി മുദ്ര കുത്തപ്പെടുന്ന ഈ ലോകത്ത് , ഒട്ടു മിക്കവരും വിശ്വാസി എന്ന പേരിനു അർഹരാണ് എന്ന കാര്യവും നാം ചിന്തിക്കുന്നില്ല. സ്നേഹം, സാഹോദര്യം, കരുണ എന്നിവയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ദ്രവ്യ മാറ്റങ്ങളെ കുറിച്ചാണ് നാം പഠിക്കാൻ ശ്രമിച്ചത്. ദ്രവ്യത്തിന് അതീതമായി അവയ്ക്കൊന്നും നില നില്പ്പില്ല എന്ന് പോലും പല ശാസ്ത്രാന്ധ വിശ്വാസികളും സമര്തിച്ചു. അതിന്റെ നേരെ എതിർ ധ്രുവത്തിൽ ദൈവത്തിനു പോലും ഒരു ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ ശാസ്ത്ര നിഷേധികളായ മനുഷ്യർ ശ്രമിക്കുന്നതും നാം കാണുന്നു. യുക്തിഗതമായ രീതിയിൽ സമതുലത വരുത്താൻ കഴിയില്ലെങ്കിൽ, മധ്യ ബിന്ദുവിൽ നിന്ന് എതിർ ദിശകളിലേക്ക് അങ്ങേ അറ്റത്തോളം പോയാലും അത് വരുത്താൻ കഴിയുമെന്നു, കുട്ടികളുടെ കളി യന്ത്രമായ സീസോ വിന്റെ പ്രവർത്തനത്തിലൂടെ നാം മനസ്സിലാക്കുന്നു.
അൽദൊസ് ഹക്സ്ലി ഒരിക്കൽ എഴുതി. മനുഷ്യന്റെ കണ്ണിനു (മനസ്സിന്) അനേകം വാതിലുകൾ ഉണ്ട്. അവയിൽ ഭൂരി ഭാഗവും അടഞ്ഞു തന്നെ കിടക്കുന്നു. മനുഷ്യന്റെ സമാധാന പരമായ ജീവിതത്തിനു അത് അടഞ്ഞു കിടക്കേണ്ടത് ആവശ്യം തന്നെയാണ്. തുറന്നു കിടക്കുന്ന ഏക ജാലകത്തിലൂടെ നാം യാതാതമായ ലോകത്തെ ദർശിക്കുന്നു. മദ്യമോ, മയക്കു മരുന്നോ കഴിച്ചു ഭാകിക ബോധം നശിക്കുംപോഴോ, ജീവ വായു കൃത്യമായി കിട്ടാതാവുംപോഴോ, പട്ടിണി കിടക്കുമ്പോഴോ, അങ്ങനെ ഏതെങ്കിലും രീതിയിൽ നാം മാനസികമായ തളര്ച്ച നേരിടുംപോഴോ, പ്രസ്തുത വാതിലുകളെ ബല പൂർവ്വം അടച്ചു പിടിക്കാനുള്ള നമ്മുടെ മനസ്സിന്റെ കഴിവ് നഷ്ടപ്പെടുകയും, പ്രസ്തുത വാതിലുകൾ തുറക്കുകയും നമ്മൾ ഇത് വരെ കാണാത്ത പലതിനെ കാണുകയും ചെയ്യുന്നു. ദൈവം, പിശാചു, യക്ഷി, പ്രേതം .....എന്നിങ്ങനെ ഉള്ളതൊന്നും ഇല്ലാ എന്നുള്ളതല്ല സത്യം, പരിപൂര്ന്ന ബോധത്തിൽ നമുക്ക് അവയെ കാണാൻ പറ്റില്ല എന്നുള്ളതാണ് .
No comments:
Post a Comment