എന്റെ കുടുംബത്തിൽ മന്ദ ബുദ്ധിയായ ഒരു കുട്ടിയുണ്ട്. അവനെ നമ്മുടെ സമൂഹം പരിചരിക്കേണ്ടത് നീതിയാണ്. പക്ഷെ ഞാൻ അത് ആവശ്യപ്പെടാത്തത് അങ്ങനെ പലരും ഇവിടെ ഉണ്ട് എന്നതും, അവരെ പരിചരിക്കാൻ മറ്റു പലരും ഉണ്ട് എന്നത് കൊണ്ടും ആണ്. പക്ഷെ ഞാൻ ഇവിടെ പറഞ്ഞവരുടെ സ്ഥിതി അങ്ങനെ അല്ല. സമൂഹത്തിൽ നിന്ന് അകലെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആരുടേയും കരുണ കിട്ടാതെ ജീവിക്കുന്ന ഒരു വിഭാഗമാണ് ഇത് എന്ന് എല്ലാവര്ക്കും അറിയാം. അവർക്ക് വേണ്ടിയും അവരെ പോലെ ഉള്ള ചിലര്ക്ക് വേണ്ടിയും നാം സംവരണം തുടരണം എന്നാണു ഞാൻ പറയുന്നത്. അത് സാധ്യമാകാൻ അവരുടെ പുസ്തകത്തിൽ അവരുടെ ജാതി പേര് ഉണ്ടായേ പറ്റൂ. ഒരു ലേബൽ പോലെ. അതിൽ കൂടുതൽ അർഥം അതിനു കൊടുക്കാതിരിക്കുക. അവർ കുറച്ചൊന്നു ഇരിക്കാവുന്ന സ്ഥിതിയിൽ എത്തിയാൽ നമുക്ക് ആ ലേബൽ മാറ്റാം. പക്ഷെ ആഡിയത്വത്തിന്റെ ചിന്നമായി ജാതി പേര് ഉപയോഗിക്കുന്നത് തിന്മ തന്നെയാണ്.
ഇത് ആരോഗ്യമുള്ള ഭിക്ഷക്കാരന്റെ കഥയല്ല. ഒരു ആരോഗ്യവും ഇല്ലാത്ത , ഞാൻ പരിചയപ്പെട്ട ആദിവാസിയുടെ കഥയാണ്. അവനോടും നിങ്ങൾ പറയുന്നത് ആരോഗ്യവാനായ നിങ്ങളോടൊപ്പം ഓടി ജയിക്കാനാണ്. ഇത് വല്ലാത്ത ക്രൂരതയാണ്. ഈ ക്രൂരതയുടെ മറ്റൊരു രൂപമാണ് വൃദ്ധൻ മാരോടും നാം കാണിക്കുന്നത്. അത് ഈ പേജുകളിലൂടെ നിരാകരിക്കുന്ന മനുഷ്യര് അത്രയേറെ പരിതാപകരമായ ചുട്ടു പാടുകളിൽ ജീവിച്ചു വളര്ന്നു വരുന്നവരോട് കരുണ കാണിക്കുന്നില്ല എന്നത് എന്നെ അത്ഭുത പ്പെടുത്തുന്നു. നമ്മുടെ സംവരണങ്ങൾക്ക് പാളിച്ചകൾ ഏറെ ഉണ്ട്. അത് ശരിയാക്കുന്നതിനു പകരം, ബുധിയില്ല്ലാതെ പരിതാപകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഒരു വിഭാഗത്തെ മുഴുവൻ തകർത്തു കളയണം എന്നാണു താങ്കള് പറയുന്നത്. അപ്പോൾ നിങ്ങൾ പറയുന്നു, ഇതൊക്കെ ഓരോരുത്തരുടെയും കഴിവും കഴിവ് കേടും നോക്കി ചെയ്താൽ പോരെ എന്ന്. അങ്ങനെ ഉള്ള ഒരു സമൂഹമായിരുന്നു നമ്മുടേത് എങ്കിൽ സംവരണത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു. ജാതി ശാപം തന്നെയാണ്. അത് ഇല്ലാതാക്കാൻ ഈ അധകൃതരെ ഉയർത്തി കൊണ്ടു വരുന്നതിലൂടെയെ പറ്റൂ. അല്ലാതെ ആദിവാസി എന്ന സമൂഹം തികച്ചും പരിതാപകരമായ നിലയിൽ നില്ക്കുന്നത് അനുവദിച്ചു കൊണ്ടു നമുക്ക് ജാതി ശാപമാണ് എന്ന് പറയാൻ പറ്റില്ല. അവനെ ആദ്യം കൈ പിടിച്ചു ഉയര്ത്തുക. എന്നിട്ട് അവനോടു പറയുക. ഇനി നിനക്ക് ജാതിയില്ല. നീയും എന്നോട് തുല്യതയിൽ എത്തി കഴിഞ്ഞു എന്ന്
ഇത് ആരോഗ്യമുള്ള ഭിക്ഷക്കാരന്റെ കഥയല്ല. ഒരു ആരോഗ്യവും ഇല്ലാത്ത , ഞാൻ പരിചയപ്പെട്ട ആദിവാസിയുടെ കഥയാണ്. അവനോടും നിങ്ങൾ പറയുന്നത് ആരോഗ്യവാനായ നിങ്ങളോടൊപ്പം ഓടി ജയിക്കാനാണ്. ഇത് വല്ലാത്ത ക്രൂരതയാണ്. ഈ ക്രൂരതയുടെ മറ്റൊരു രൂപമാണ് വൃദ്ധൻ മാരോടും നാം കാണിക്കുന്നത്. അത് ഈ പേജുകളിലൂടെ നിരാകരിക്കുന്ന മനുഷ്യര് അത്രയേറെ പരിതാപകരമായ ചുട്ടു പാടുകളിൽ ജീവിച്ചു വളര്ന്നു വരുന്നവരോട് കരുണ കാണിക്കുന്നില്ല എന്നത് എന്നെ അത്ഭുത പ്പെടുത്തുന്നു. നമ്മുടെ സംവരണങ്ങൾക്ക് പാളിച്ചകൾ ഏറെ ഉണ്ട്. അത് ശരിയാക്കുന്നതിനു പകരം, ബുധിയില്ല്ലാതെ പരിതാപകരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഒരു വിഭാഗത്തെ മുഴുവൻ തകർത്തു കളയണം എന്നാണു താങ്കള് പറയുന്നത്. അപ്പോൾ നിങ്ങൾ പറയുന്നു, ഇതൊക്കെ ഓരോരുത്തരുടെയും കഴിവും കഴിവ് കേടും നോക്കി ചെയ്താൽ പോരെ എന്ന്. അങ്ങനെ ഉള്ള ഒരു സമൂഹമായിരുന്നു നമ്മുടേത് എങ്കിൽ സംവരണത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു. ജാതി ശാപം തന്നെയാണ്. അത് ഇല്ലാതാക്കാൻ ഈ അധകൃതരെ ഉയർത്തി കൊണ്ടു വരുന്നതിലൂടെയെ പറ്റൂ. അല്ലാതെ ആദിവാസി എന്ന സമൂഹം തികച്ചും പരിതാപകരമായ നിലയിൽ നില്ക്കുന്നത് അനുവദിച്ചു കൊണ്ടു നമുക്ക് ജാതി ശാപമാണ് എന്ന് പറയാൻ പറ്റില്ല. അവനെ ആദ്യം കൈ പിടിച്ചു ഉയര്ത്തുക. എന്നിട്ട് അവനോടു പറയുക. ഇനി നിനക്ക് ജാതിയില്ല. നീയും എന്നോട് തുല്യതയിൽ എത്തി കഴിഞ്ഞു എന്ന്
No comments:
Post a Comment