Wednesday, 31 December 2014

വിശ്വാസത്തിന്റെ പരിമിതികൾ

മതം നമുക്ക് വഴികാട്ടുന്നു.(ഇത് ഞാൻ പറയുന്നതല്ല. മതത്തിന്റെ മൊത്ത കച്ചവടക്കാർ പറയുന്നതാണ്).
നമ്മുടെ ലക്ഷ്യത്തിലേക്ക് അനേകം വഴികൾ ഉണ്ടെന്നു വിചാരിക്കുക. അവയിൽ ഒന്നൊഴിച്ച് മറ്റുള്ളതോക്കെയും നിങ്ങളെ അപകടത്തിലേക്ക് നയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും കരുതുക. വഴിയാത്രികനായ നിങ്ങളുടെ നേരെയുള്ള എന്റെ മനോഭാവം എന്തായിരിക്കണം. തീർച്ചയായും ആപതില്ലാത്ത ആ ഏക വഴിയിലൂടെ സഞ്ചരിക്കാൻ നിങ്ങളെ നിർബന്ധിക്കണം എന്നത് തന്നെയാണ്. നിങ്ങൾ ആ വഴിയിലൂടെ സഞ്ചരിക്കാൻ കൂട്ടാക്കുന്നില്ല എങ്കിൽ നിങ്ങളെ പ്രലോഭിച്ചു പോലും ശരിയായ വഴിയിലേക്ക് നടത്തേണ്ടത് എന്റെ കർത്തവ്യം തന്നെ ആണല്ലോ. കാരണം എന്റെ ഉദ്ദേശ്യം നിങ്ങൾ രക്ഷപ്പെടുക എന്നത് മാത്രമാണല്ലോ. ഇനി എന്റെ പ്രലോഭനങ്ങൾക്ക് വശംവദനാവാതെ, തന്നിഷ്ട പ്രകാരം നിങ്ങൾ മുന്നോട്ടു ചലിക്കുന്നു എന്ന് വിചാരിക്കുക. അങ്ങനെ എങ്കിൽ അല്പമോ അധികമോ ആയ ബലം പ്രയോഗിച്ചു നിങ്ങളെ നേർ വഴിയിൽ നടത്തേണ്ടതും എന്റെ കർത്തവ്യമാണല്ലോ. കാരണം എന്റെ ഉദ്ദേശ്യം മഹത്തും, നിങ്ങള് തിരഞ്ഞെടുത്ത വഴി അപകടം നിറഞ്ഞതും ആണെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുകയാണല്ലോ.
വിശ്വാസത്തിനു ഇങ്ങനെ ഒരു പരിമിതി ഉണ്ടെന്നു അറിയുക

വിവാഹം 2010

അങ്ങനെ നമ്മൾ വർത്തമാന കാല വിവാഹങ്ങളിലേക്ക് കടക്കുകയാണ്. ഈ കടക്കൽ ഒരു ഉപദേശത്തോടെ തുടങ്ങുകയാണ്. അത് നവീന വധൂ വരന്മാർക്കു മാത്രമുള്ള ഉപദേശമാണ്. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളവന്റെ/അവളുടെ കൂടെ പൊറുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് നാലാൾ അറിഞ്ഞു വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വേണമെന്ന് എന്താണ് നിങ്ങൾക്ക് ഇത്ര നിർബന്ധം. നമ്മൾ രക്ഷിതാക്കൾ ഇതറിഞ്ഞു ചെയ്യുമ്പോൾ പന്തലിന്റെ പണം, പന്തൽ ചമയിക്കാനുള്ള പൂവിന്റെ പണം, നാലാൾക്ക് കൊടുക്കേണ്ട ഭക്ഷണത്തിന്റെ പണം, ഇങ്ങിനെ പണങ്ങൾ അനവധി ചിലവാക്കുന്നതിനു പകരം, ഇവയൊക്കെ ഒരു സ്ഥിര കാല നിക്ഷേപമായി ഏതെങ്കിലും ദേശസാല്കൃത ബാങ്കിലോ ദേശസാല്കൃതമല്ലാത്ത ബാങ്കിലോ ചേർത്ത്, തുച്ചമായ ഒരു രെജിസ്ട്രേഷൻ ചാർജ് കൊണ്ടു കാര്യം ഭംഗിയായി നിർവഹിച്ചാൽ പോരെ. പണം എന്നത് അങ്ങനെ വെറുതെ നാട്ടു കാരെ കൊണ്ടു തീറ്റിക്കേണ്ട സാധനമല്ലല്ലൊ മക്കളെ. ഇനിയെങ്കിലും ഇതൊന്നു കൂലം കഷമായി പരിശോധിക്കുക. ഇതാ ഒരു നല്ല ഉദാഹരണം താഴെ കൊടുക്കാം.

അച്ഛാ ഒന്ന് രജിസ്റ്റർ ഓഫീസു വരെ വരണം.
എന്തിനാടാ
ഞാനും എന്റെ പെണ്ണും പിള്ളയും ഇവിടെ നിൽകുന്നുണ്ട്
അപ്പൊ അമ്മ വരേണ്ടേ
അമ്മയെ ഞാൻ നേരിട്ട് വിളിച്ചിട്ടുണ്ട്. പുറപ്പെട്ടു കഴിഞ്ഞു.
നാട്ടുകാരോ.
നാട്ടുകാരും കുടുംബക്കാരും ഒന്നും വേണ്ട. അവർക്ക് വേണമെങ്കിൽ ഒരു റിസപ്ഷൻ
എന്നാൽ ഞാൻ ഇതാ പുറപ്പെടുന്നു.

(ബടായി ആണെന്ന് വിചാരിക്കരുത്. ശരിക്കും നടന്ന സംഭവമാണ്. പക്ഷെ പഹയൻ ഒരു റിസപ്ഷൻ പോലും നടത്തിയില്ല എന്ന കാര്യം ഇന്നും ഞാൻ വേദനയോടെ ഓർക്കുന്നു)

ഉദാഹരണം 2 (ഇത് കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്നതാണ്)

സാറേ ഒരു ഹാഫ് ഡേ കാഷുവൽ ലീവ് വേണം
എന്തിനാടോ ഇത്ര പെട്ടന്ന്.
പെട്ടന്ന് ഒന്നുമല്ല സാർ. എല്ലാം നേരത്തെ തീരുമാന്ച്ചതാണ്.
മനസ്സിലായില്ല.
അല്ല അവളും ഒരു ഹാഫ് ഡേ കാഷുവൽ ലീവ് എടുത്തിട്ട് രജിസ്റ്റർ ഓഫീസിൽ എത്തിയിട്ടുണ്ട്. സാറും വരണം, ഒരു വിട്നെസ്സ് ആയി.

(ഉച്ചക്ക് ശേഷം രണ്ടു പേരും കൃത്യമായി ഓഫീസിൽ പോയി പൊതു ജനങ്ങളെ സേവിക്കൽ തുടർന്നു)
(മേൽ പറഞ്ഞ കഥയിലെ നായികാ നായകൻമ്മാരായ നാലുപേർ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ഇരുന്നു കൊണ്ടോ നിന്ന് കൊണ്ടോ ഇത് വായിക്കാനിടയായാൽ ഓർക്കുക ഇങ്ങു ദൂരെ തലശേരിയിൽ നിങ്ങളുടെ സുഹൃത്തായ ഒരു മനുഷ്യൻ നിങ്ങൾ ചെയ്ത സൽ പ്രവൃത്തികളെ ഭാവി തലമുറയ്ക്ക് മുൻപിൽ ഒരു നല്ല ഉദാഹരണമായി കാണിച്ചു കൊടുത്തിരിക്കുകയാണ്. ഉചിതമായ രീതിയിൽ പ്രതികരിക്കുക)

ആധുനിക മനുഷ്യന്റെ അത്യായുസ്സിനെ കുറിച്ചുള്ള ചില മിഥ്യാ ധാരണകൾ

സ്ഥിതി വിവര കണക്കുകൾ നമ്മെ വഞ്ചിക്കുകയില്ല എന്നാണു നമ്മുടെ വിശ്വാസം, പക്ഷെ വഞ്ചകർ സ്ഥിതി വിവരക്കുകൾ ഉപയോഗിക്കുന്നു എന്ന കാര്യത്തെ കുറിച്ച് നാം ബോധവാന്മാർ അല്ല.
ആയുർദൈർഘ്യം കൂട്ടി കാണിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കണക്കുകൾ നമ്മെ തെറ്റി ധരിപ്പിക്കുന്നവയാണ്. വർത്തമാന കാലത്ത് ശിശു മരണ നിരക്കുകൾ വളരെ കുറവാണ് എന്ന സത്യത്തെ മുൻ നിർത്തിയാണ്, വലിയവർ കൂടുതൽ കാലം ജീവിക്കുന്നു എന്ന നിഗമനത്തിൽ നാം എത്തി ചേർന്നത്‌. ഇത് ഒരു തരത്തിലും സത്യത്തിനു നിരക്കുന്നതല്ല


ചരിത്രാതീത കാലത്തെ മനുഷ്യന്റെ ആയുര്ധൈര്ഘ്യം 20-35 ആയിരുന്നെന്നും,  പിന്നീടത്‌ 1800 കാലഘട്ടത്തിൽ 35 ഉം 1900 ഇൽ 48 ഉം, 2007 ആകുമ്പോഴേക്കു ജപ്പാനിൽ 83 ഉം ആയി വര്ദ്ധിച്ചു എന്നും  നമ്മുടെ ശാസ്ത്ര പുസ്തകങ്ങൾ പറയുന്നു. ചരിത്രാതീത മനുഷ്യൻ വളരെ കുറച്ചു കാലം മാത്രം ജീവിച്ച ആരോഗ്യഹീനനായ മനുഷ്യനായിരുന്നു എന്ന ധാരണ ഇത്തരം ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ പ്രചരിക്കപ്പെട്ടു പോന്നു. യഥാർത്ഥത്തിൽ അത് സത്യമായിരുന്നോ.  ആധുനിക വൈദ്യ ശാസ്ത്രം അതിന്റെ വിജയത്തിന്റെ അടിത്തറ പണിതിരിക്കുന്നത് ഇത്തരം ഒരു മിഥ്യാ ധാരണയിലാണ്.

നമ്മൾ 'ശരാശരി ആയുർ ദൈർഘ്യം' എന്ന സംജ്ഞയിലൂടെ അവതരിപ്പിക്കുന്നത്‌ യഥാർത്ഥത്തിൽ എന്താണ്. ഇന്ന് ജനിച്ചു വീണ കുട്ടി ഈ സമൂഹത്തിൽ ഇന്നത്തെ പരിതസ്ഥിതികളിൽ എത്ര കാലം ജീവിക്കും എന്നുള്ള കണക്കു മാത്രമാണ് അത്.  പക്ഷെ നമുക്ക് അറിയേണ്ടത് ഒരു സമൂഹത്തിലെ ഒരു കുട്ടി എത്ര കാലം ജീവിക്കും എന്നല്ല, മറിച്ചു സമൂഹത്തിൽ ഇന്നുള്ള ഓരോരുത്തരും എത്ര വര്ഷത്തോളം ജീവിക്കാൻ ഇടയുണ്ട് എന്നാണു.  ചരിത്രാതീത കാലത്തെ ഏറ്റവും വലിയ പ്രശ്നവും ഇതായിരുന്നു.  അന്ന് ജനിച്ചു വീണ കുട്ടികളിൽ ഭൂരിഭാഗവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനനം അനിയന്ത്രിതമായിരുന്ന വേളയിൽ ബാല മരണങ്ങളും  അനിയന്ത്രിതമായിരിക്കാൻ സാധ്യത ഏറെ ആണ്.  അന്നത്തെ ഏതൊരു സ്ത്രീയും പുനസൃഷ്ടി, പ്രകൃതി സമ്മതിക്കുന്ന കാലത്തോളം  തുടരുക തന്നെയാണ് ചെയ്തിട്ടുള്ളത് എന്ന് വിശ്വസിക്കാവുന്നതാണ്.  അത് കൊണ്ടു തന്നെ ബാല മരണങ്ങൾ അന്നൊരു സംഭവം ആയിരിക്കാൻ ഇടയില്ല. അത്യുല്പാദനവും അതി ബാല  മരണവും ആ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരുന്നപ്പോഴും ഉല്പാദനം , മരണത്തെ അധികരിച്ച് നിന്നത് കൊണ്ടു ജന സംഖ്യ വര്ധിക്കാൻ തുടങ്ങി എന്ന് മാത്രം.  അക്കാലത്തെ കുറിച്ച് പഠനം നടത്തിയ പല നര വംശ ശാസ്ത്രഞ്ജരും പറഞ്ഞത് ഇതാണ്.  കുഴിച്ചെടുത്ത തലയോട്ടികളിൽ ഭൂരി ഭാഗവും അതി വൃധരുടെതും, അത്രയും തന്നെ ചെറിയ കുട്ടികളുടെതും ആയിരുന്നു. ആയതിനാൽ ബാല്യം പിന്നിടുന്ന കുട്ടികൾ അതി വൃധരാവുന്നത് വരെ ജീവിച്ചു പോയി എന്ന് വിശ്വസിക്കുന്നതാണ്‌ യുക്തി എന്ന്.ഒരു കണക്കു പരിശോധിക്കാം  , ചരിത്രാതീത കാലത്ത് ജനിച്ചു വീഴുന്ന നൂറു കുട്ടികളിൽ അമ്പതു പേരും ജനന സമയത്ത് തന്നെ മരിച്ചു പോകുന്നു എന്ന് ധരിക്കുക. ബാക്കിയുള്ള അമ്പതു പേരും നൂറു വയസ്സ് വരെ ജീവിച്ചു പോകും എന്നും കരുതുക.  അങ്ങനെ ഉള്ള പരിതസ്ഥിതിയിൽ അവരുടെ ശരാശരി ആയുര്ധൈര്ഘ്യം വെറും അമ്പതു മാത്രമാണ് എന്ന് കാണാൻ വിഷമമില്ല.  കുട്ടികളെ ശരിയായ രീതിയിൽ പരിപാലിക്കാൻ അറിവില്ലാതിരുന്നതോ, കുട്ടികൾ തന്നെ അത്ര ഏറെ ശ്രദ്ധ ആകര്ഷിക്കാതിരുന്നതോ ആയ  കാലങ്ങളിലോ ജീവിച്ച മനുഷ്യര് ധീർഘയുഷ്മാന്മാർ ആയപ്പോൾ കൂടി അവരുടെ ആയുര്ധൈര്ഘ്യം കുറഞ്ഞു പോയത് കണക്കുകളിൽ മാത്രമാണ് എന്ന് ഇത് വ്യക്തമാക്കുന്നു.  അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകത എന്തായിരുന്നു എന്നാൽ, ചെറുപ്രായങ്ങളെ കടന്നു വന്ന കുട്ടികൾ ഒക്കെയും അതി വൃധരാകുന്നത് വരെ ജീവിച്ചു എന്നതാണ്.  മരണ നിരക്ക് കൂടിയിരുന്നത് പൈതങ്ങൾക്ക് ഇടയിലായിരുന്നു എന്ന് മാത്രം.  അത്രയും പ്രധാനപ്പെട്ട ഒരു കാര്യം  അവഗണിച്ചു കൊണ്ടാണ് പലരും ആയുർധൈർഘ്യതെ കുറിച്ചുള്ള ഊതി പെരുപ്പിച്ച കണക്കുകൾ അവതരിപ്പിച്ചത്.  ചരിത്രാതീത കാലത്തെ മനുഷ്യന്റെ ശരാശരി ആയുര്ധൈര്ഘ്യം 35 എന്നതിന് അർഥം അന്നത്തെ വലിയവർ ഒക്കെയും 35 വയസ്സുവരെ മാത്രം ജീവിച്ചു എന്നല്ല, മറിച്ചു, മരിച്ചു വീഴുന്ന ഓരോ പൂജ്യം വയസ്സുള്ള കുട്ടിക്കും പകരമായി അവർ 70 വയസ്സിൽ  അധികം ജീവിച്ചിരിക്കണം  എന്നാണു.  ജനിച്ചു വീണ കുഞ്ഞുങ്ങളിൽ മരണം ശതമാനം അൻപതിൽ കൂടുതൽ ആയിരുന്നെങ്കിൽ, വലിയവരുടെ ആയുർ ദൈർഘ്യം ഇതിലും കൂടിയിരിക്കും എന്ന് അർഥം.

ആധുനിക മനുഷ്യൻ പ്രാചീന  മനുഷ്യനിൽ നിന്ന് വളരെ ഏറെ വ്യത്യാസപ്പെട്ടു കിടക്കുന്നത് കുട്ടികളുടെ മരണാനുപാത നിരക്കിൽ ആണ്. ശിശു മരണം ഇന്നൊരു വിരളതയാണ്. അത് കൊണ്ടു ഇന്ന് ശിശുമരണങ്ങൾ നമ്മുടെ ശരാശരി ആയുർ ധൈര്ഘ്യത്തിന്റെ കണക്കുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.  ആയതിനാൽ നാം ആരോഗ്യ കാര്യത്തിൽ പ്രാചീന മനുഷ്യനെക്കാൾ മുന്നിലാണെന്നുള്ള ധാരണ  വെറും മിത്യയാണ്.  ശരിക്കും നാം പഠിക്കേണ്ടത് പഴയ കാലത്തെ വലിയവർ എത്ര കാലത്തോളം ജീവിച്ചു പോയി എന്നുള്ളതിനെ കുറിച്ചാണ്. അത് അറിയാത്ത കാലത്തോളം ദീര്ഘയുസ്സിനെ കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ വീമ്പു പറച്ചിൽ വെറും വീമ്പു പറച്ചിൽ മാത്രമായി കണക്കാക്കേണ്ടി വരും.

രോഗങ്ങൾ കൊണ്ടും, ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ടും യുവ തലമുറ അനാരോഗ്യത്തിന്റെ പിടിയിൽ അകപ്പെട്ടു പോകുകയും, അവരുടെ അതി ദ്രുത മരണങ്ങളെ പ്രതിരോധിക്കാൻ ആധുനിക വൈദ്യത്തിന്റെ കയ്യിൽ മാന്ത്രിക വടികൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ വേളയിൽ,   ധീര്ഘയുസ്സിനെ കുറിച്ചുള്ള ഇത്തരം ഊതി പെരുപ്പിച്ച കണക്കുകൾ അവതരിപ്പിക്കേണ്ടത് ആധുനിക വൈദ്യത്തിന്റെ ആവശ്യമാണ്‌. 

Tuesday, 30 December 2014

ഇന്റർ കാസ്റ്റ്

ഇന്റർ കാസ്റ്റ് പ്രണയം ആരംഭിക്കുന്നത് ആല്മദൊവരിന്റെ സിനിമയിലെത് പോലെ ആണ്.   തീയ്യത്തിയായ പാർവതിയുടെ പണ സഞ്ചി റോഡ്‌ അരികിൽ വീണു പോകുകയും അതിലെ വഴിപോകുകയായിരുന്ന രാമൻ നമ്പ്യാർ അത് സ്നേഹ പുരസ്സരം പാർവതിയടെ കയ്യിൽ എല്പ്പിക്കുകയും ചെയ്യുന്നതോടെ കഥ അഥവാ പ്രേമം ആരംഭിക്കുന്നു.  പണ സഞ്ചിയിൽ പണം എന്ന ഒരു വസ്തു ഒഴിച്ച് മറ്റു പലതും ഉണ്ടായിരുന്നു എന്ന കാര്യമോ,  രാമൻ നമ്പ്യാർ എന്ന സുമുഖനെ വലയിൽ വീഴ്ത്താൻ പാർവതി എന്ന സുന്ദരി കുട്ടി കരുതി കൂട്ടി ചെയ്ത  വേലയായിരുന്നു ഈ പണ സഞ്ചി വീഴ്ച എന്ന കാര്യമോ ഇവിടെ അപ്രസക്തങ്ങൾ ആണ്.

ഓവർ ബരീസ് ഫോളിയിലെ വെയിലിൽ ഒരു നട്ടുച്ച നേരം ഇരിക്കുകയായിരുന്നപ്പോൾ പാർവതി, രാമൻ നമ്പ്യാരോട് ഇങ്ങനെ പറഞ്ഞു.

വീട്ടുകാര് സമ്മതിക്കുന്ന പ്രശ്നമേ ഇല്ല. വേറെ ഏതെങ്കിലും തീയനെ കൊണ്ട് കെട്ടിക്കാനുള്ള പുറപ്പാടിലാണ് അവർ. നമ്മൾ എന്താ ചെയ്യുക.

അയ്യേ. ഒരു ഫോർവേഡ് കാസ്റിനെ ഒരു ബാക്ക്വേർഡ് കാസ്ടിനു   വേണ്ടാ എന്നോ. ഇതെന്തു രക്ഷിതാക്കൾ ആടീ നിന്റേതു.

ഫോർ വേർഡ് എന്നൊക്കെ പറഞ്ഞിട്ടെന്താ രാമാട്ടാ കാര്യം.  ഫീസ്‌ കൊടുക്കാണ്ട് പഠിക്കാൻ പറ്റില്ലല്ലോ.  പണിയുടെ കാര്യത്തിൽ ഇങ്ങള് എപ്പോഴും അവസാനത്തെ വരിയിൽ തന്നെ  അല്ലെ.

രാമൻ നമ്പ്യാർ ആ വർത്തമാനത്തിൽ ആകെ ഒന്ന് ചൂളി പോയി (ഇനി എത്രയോ ചൂളാനുള്ളതാണ്‌. അത് കൊണ്ട് ഇപ്പോഴേ അതൊക്കെ പഠിക്കുന്നത് നല്ലത് തന്നെയാണ് )

രാമാട്ടാ നമുക്ക് ഒളിചോടിയാലോ.  അതാണല്ലോ ഇപ്പോഴത്തെ നാട്ടു നടപ്പ്.

നീ എന്ത് വിഡ്ഢിത്തമാടീ ഈ പറയുന്നത്.  ഒളിച്ചിട്ടാണെങ്കിൽ പിന്നെ ഓടേണ്ട ആവശ്യമുണ്ടോ. നടന്നു പോയാൽ പോരെ.  അല്ലെങ്കിൽ തന്നെ ഇപ്പൊ ആരാ ഈ നടക്കുകയും ഓടുകയും ഒക്കെ ചെയ്യുന്നത്. എല്ലാറ്റിനും വാഹനങ്ങൾ അല്ലെ. ലോക്കൽ ഒളിച്ചോട്ടത്തിന് ഇപ്പൊ ഓട്ടോ റിക്ഷ.  ദൂരം കൂടുന്നതിന് അനുസരിച്ച് ബസ്‌, കാറ്, തീവണ്ടി എന്നിങ്ങനെ  മാറുന്നു എന്നതല്ലാതെ നമ്മുടെ ഓട്ടത്തിന്റെ സ്പീഡ് കൂടുന്നൊന്നും ഇല്ലല്ലോ. നമ്മൾ  ഇരുന്ന ഇരുപ്പിൽ നിന്ന് ഒന്ന് അനങ്ങുന്നു കൂടി ഇല്ലല്ലോ.  പിന്നെയാ ഈ ഓട്ടം.

ഓ . ഈയാളുടെ ഒരു തമാശ.

തമാശയൊന്നും അല്ലെടീ. ഞാൻ കാര്യമായി പറഞ്ഞതാ.  നമ്മൾ ഒളിചോടുകയോന്നും ചെയ്യുന്നില്ല.  നേരെ രജിസ്ട്രാപ്പീസിൽ പോയി ഒരു പരസ്യം കൊടുക്കുകയാ. പ്രായം ഇരുപതൊക്കെ കഴിഞ്ഞതല്ലേ. ഇനി ഇപ്പോൾ ഇതിനൊക്കെ ആരോടെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടോ.  നമ്മള് രണ്ടു പേരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നു എന്നും അതിൽ ആർക്കെങ്കിലും വിരോധം ഉണ്ടെങ്കിൽ ഒരു മാസത്തിനകം ഈ വിരോധം പ്രകടിപ്പിക്കെണ്ടതും ആണെന്ന് നാം പരസ്യം ചെയ്യുന്നു.  ആരെങ്കിലും വിരോധം പ്രകടിപ്പിക്കാൻ , ആരെങ്കിലും ഇത് വായിച്ചിട്ട് വേണ്ടേ.  മര്യാദക്കു ഒരു പേപ്പറ് പോലും വായിക്കാതവരാ എന്റെ തന്തയും തള്ളയും. നിന്റെതും അങ്ങനെ തന്നെ ആകും.

അങ്ങനെ ഒരു മുപ്പതു ദിവസത്തിന് ശേഷം രണ്ടു പേരുടെയും വിവാഹം മൂന്നു സാക്ഷികളുടെ സാന്നിധ്യത്തിൽ രെജിസ്റ്റർ ആപ്പീസിൽ വച്ച് കഴിഞ്ഞു

പ്രതികരണങ്ങൾ:

രാമന്റെ അച്ഛൻ കോമൻ: ആ നായിന്റെ മോൻ ഒളെയും കൂട്ടി ഇങ്ങോട്ട് വരട്ടെ. ഓന്റെ മുട്ട് ഞാൻ തല്ലി ഒടിക്കും.( അദ്ദേഹം സ്വയം പട്ടിയായി പ്രഖ്യാപിച്ചു തങ്ങളുടെ നിലയിലെത്തിയത് കണ്ട് അവരുടെ ചാത്തു എന്ന നായ ചിരിച്ചു.)

പാർവതിയുടെ അച്ഛൻ ചാത്തു : എന്നാലും എന്റെ മോള് എന്നോട് ഇത് ചെയ്തല്ലോ. എന്തെങ്കിലും ആട്ടെ നന്നായി കഴിഞ്ഞാൽ മതി.

രാമന്റെ അമ്മ ജാനു:   ഓൻ ഓന് ഇഷ്ടമുള്ള ആളോടോത്ത് ജീവിക്കട്ടെ. ഇപ്പളത്തെ പിള്ളേരൊക്കെ അങ്ങനെ തന്നെ അല്ലെ.

കോമന്റെ  മോൻ ചന്ദ്രൻ: നോ കമെൻസ്

ചാത്തുവിന്റെ മോൻ ചാപ്പൻ തന്റെ ഭാര്യ ലീലയോട്  : ലപ്പിച്ചിട്ട് വീട്ടില്  വന്നു വീട്ടുകാരുടെ  ചിലവിൽ കല്യാണം കഴിക്കുന്ന പരിപാടിയാ നാട് നീളെ കാണുന്നത്. ഏതായാലും അത് ഒഴിവായി കിട്ടി. ഒരു പത്തു പതിനഞ്ചു ലക്ഷം ആ വകയിൽ നമ്മക്ക് ലാഭം.  പെങ്ങളും അളിയനും നീണാൾ വാഴട്ടെ.

ചില പ്രേമകഥകൾ

കഥ 1

ഒരു ജാതി ഒരു മതം

(നായകനും നായികയും ഒരേ ജാതി മതങ്ങളിൽ പെട്ടത് കൊണ്ടു മാത്രമാണ് കഥക്ക് ഇങ്ങനെ ഒരു പേരിട്ടത്. മറ്റൊരു ദുഷ്ടവിചാരവും ഇക്കാര്യത്തിൽ  ഇല്ല എന്ന് ആദ്യമേ വ്യക്തമാക്കുന്നു )

നായകൻ :  സ്ഥലത്തെ അബ്കാരിയും ബൂർഷ്വയുമായ തീയൻ ചാത്തുവിന്റെ മകൻ രാമൻ.  തൊഴിലാളി വർഗത്തോട്‌ അത്യധികം കാരുണ്യമുള്ള പയ്യൻ. വയലിൽ പണിക്കു പോകുന്ന പെണ്‍ പിള്ളാരെ ലൈൻ അടിക്കലായിരുന്നു കോളേജ് ജീവിതകാലത്തെ മുഖ്യ വിനോദം.  മറ്റുള്ളവരൊക്കെ ടൌണിലെ ചൂരീദാറും പാന്റും നോക്കി ലൈൻ അടിക്കുകയായിരുന്നപ്പോൾ , വയൽ വരമ്പുകളിലെ മുഷിഞ്ഞ മുണ്ടുകൾ നോക്കി ലൈൻ അടിച്ചു അവൻ തന്റെ തൊഴിലാളി സ്നേഹം പ്രഖ്യാപിക്കുകയായിരുന്നു

നായിക : കൂലി പണിക്കാരി പാഞ്ചാലിയുടെ മകൾ പാർവതി. കോളേജ് വിദ്യാർഥിനി.  ബൂർഷ്വാ വർഗത്തെ എന്നും എതിർത്ത് വന്ന കറ കളഞ്ഞ വിപ്ലവകാരിണി

സ്ഥലം.............തലശ്ശേരി ബസ്‌ സ്റ്റാന്റ്.

രംഗം 1

നല്ല മഴയുള്ള ഒരു ദിവസം ബസ്‌ സ്റാന്റിലൂടെ വെറും വെള്ളത്തിൽ (മദ്യത്തിൽ അല്ല) ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുന്ദരിയും സുശീല അല്ലാത്തവളും ആയ പാർവതി ബസ്‌ സ്റ്റാന്റ് കുളത്തിൽ, അതായത് ബസ്‌ സ്റ്റാന്റ് റോഡിലെ കുളത്തിൽ നിപതിച്ചു,  അത്യന്തം ഖിന്നയായിരിക്കെ പെട്ടന്ന് എവിടെ നിന്നോ ദേവ ദൂതനെ പോലെ വന്ന ഒരു കാർ കുളക്കരയിൽ സടൻ ബ്രൈക്ക് ഇട്ടു നിൽക്കുന്നു. കാറിൽ നിന്ന് സുമുഖനും,  തൊഴിലാളി സ്നേഹി എന്ന് മുൻപേ പ്രഖ്യാപിച്ചവനും ആയ സാക്ഷാൽ രാമൻ ഇറങ്ങി വരികയും,  ആയിരക്കണക്കിന് പേർ ഒരു പുല്ലും ചെയ്യാതെ നോക്കി നില്ക്കുന്ന ആ വേളയിൽ, കഥാനായികയായ പാർവതിയെ കുളത്തിൽ നിന്ന് പോക്കിയെടുക്കുകയും , പൊക്കുന്നതിൽ താമസം വന്നതിൽ ക്ഷമിക്കണം എന്ന് ഉരയ്ക്കുകയും (പറയുക എന്നതിന്റെ ഇംഗ്ലീഷ്) ചെയ്യുന്നു.  ഒന്നും പറ്റിയില്ലല്ലോ, ഇല്ല, ആശുപത്രിയിൽ പോകണോ, വേണ്ടാ, ഒരു തോർത്ത്‌ വാങ്ങിച്ചു തരട്ടെ, വേണ്ടാ ഇത്യാദി സംഭാഷണങ്ങൾക്ക്  ശേഷം രാമൻ കാറിലേക്കും, പാർവതി ബസ്‌ ഷെൽറ്റരിലെക്കും നടന്നു നീങ്ങുന്നു.  അതോടെ കഥയുടെ ഒന്നാം ഭാഗം അവസാനിക്കുന്നു.  (കാറിൽ മറയുന്ന കഥാ നായകനെ ഷെൽറ്റരിൽ നിന്ന് പ്രേമ പുരസ്സരം നോക്കുന്ന പാർവതിയുടെ ക്ലോസ് അപ്പ്‌ ഇതിന്റെ സിനിമാ വേർഷനിൽ ഉണ്ടായിരിക്കും)

രംഗം 2

പാർവതിയുടെ വീട്ടിൽ ആരൊക്കെയോ പാർവതിയെ പെണ്ണുകാണാൻ വന്നിരിക്കുന്നു.  ഏതോ പട്ടാളം ആണെന്നാണ്‌ കേട്ടത്.  ഉള്ളിൽ പാർവതിയുടെ ദീന വിലാപം. എനിക്ക് പട്ടാളം വേണ്ട, പഠിക്കണം, ജോലി വേണം,കള്ളു കച്ചവടം നടത്തുന്ന ഏതെങ്കിലും കുടുംബത്തിൽ നിന്നുള്ള ചെക്കനെ മതി ഇമ്മാതിരി തോന്ന്യവാസ സംഭാഷങ്ങൾക്ക് ശേഷം ആരോ അനേകം കപ്പു ചായ/കാപ്പികള്മായി പാർവതിയെ അതിഥികളുടെ മുന്നിലേക്ക്‌ തള്ളി വിടുന്നു.  പേരെന്താ, എന്തിനാ പഠിക്കുന്നെ (ഏതു ക്ലാസ്സിലാ പഠിക്കുന്നത് എന്ന അർത്ഥത്തിൽ) പാട്ട് ഇഷ്ടമാണോ, സീരിയൽ കാണാറുണ്ടോ ഇത്യാദി ചോദ്യങ്ങൾക്ക് ശേഷം ചോദ്യ കർത്താക്കൾ സ്ഥലം വിടുന്നു.

രംഗം 3

അബ്കാരി ചാത്തുവിന്റെ വീട്ടിൽ അച്ഛനും മകനും തമ്മിൽ അടി നടക്കുകയാണ്

ചാത്തു : എടീ ജാനു, ഇവൻ ഏതോ പീറ പെണ്ണിനെ പ്രേമിക്കുന്നുണ്ട് എന്ന് പറയുന്നു.  അടിച്ചു ഇവന്റെ കരണ കുറ്റി ഞാൻ പൊട്ടിക്കും. നിനക്ക് അതിൽ വല്ല എതിർപ്പും ഉണ്ടോ. ഉണ്ടെങ്കിൽ ഉടൻ പറയണം. അങ്ങനെ എങ്കിൽ നിന്റെയും കരണ കുറ്റി ഒപ്പം ശരിയാക്കി കളയാം.

ജാനു : നിങ്ങൾ ആവേശം കൊണ്ടു എന്തെങ്കിലും വിഡ്ഢിത്തം ചെയ്യരുത് (ആത്മഗതം-- ആവെശമില്ലാതപ്പോഴും ഇങ്ങേരു വിഡ്ഢിത്തം മാത്രമല്ലേ ചെയ്യാറുള്ളൂ) . ഇപ്പോഴത്തെ കുട്ടികളാണ്. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് കയറാണ്. അല്ലെങ്കിൽ റെയിൽ ആണ്.  നമ്മക്ക് അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കാം.

പറഞ്ഞു നോക്കി. രക്ഷയില്ല. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ആകർഷണ വലയത്തിൽ പെട്ടുപോയ ഒരു ബൂർഷ്വയെ ഈ കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ വലിയ പ്രയാസമാണെന്ന് ദാസ്‌ കാപിറ്റൽ വായിച്ച ഏതൊരാൾക്കും അറിയാം.  ഫ്രെഞ്ച് വിപ്ലവത്തിന്റെ പുസ്തകങ്ങളും മറ്റും കൊടുത്തു ഇതിനെ മറികടക്കാൻ ചാത്തുവും ജാനുവും ശ്രമിച്ചു നോക്കിയെങ്കിലും അതി ദയനീയമായി പരാജയപ്പെട്ടു.

അങ്ങനെ ഇരിക്കെ ഒരിക്കൽ ആറ്റുപുറം വയൽക്കരയിലൂടെ പോകുകയായിരുന്ന അബ്കാരി ചാത്തു ബോധം കെട്ടു വീണു. വയലിൽ ഞാറു നടുകയായിരുന്ന പാഞ്ചാലി പണി പകുതിക്കിട്ടു ഓടി വന്നു ചാത്തുവിനെ താങ്ങി പിടിച്ചു വയൽകരയിൽ കിടത്തി. വഴിയെ പോകുകയായിരുന്ന ഒരു ഓട്ടോ പിടിച്ചു സ്വന്തംകൈകൾ കൊണ്ടു ചാത്തുവിനെ താങ്ങി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.  അവിടെ വച്ച് ചാത്തുവിന്റെ ഭാര്യ ജാനുവിനോട്‌  ഡോക്ടർ പറഞ്ഞത്രേ 'ഒരു മിനുട്ട് താമസിച്ചു പോയിരുന്നെങ്കിൽ ആള് വടിയായി പോയേനെ' എന്ന് . (രക്ഷ്പ്പെടുന്നവരോട് ഇങ്ങനെയും വടിയായി പോകുന്നവരോട് 'ഹോ. വളരെ താമസിച്ചു പോയി' എന്നും പറയുന്നത് നമ്മുടെ ഡോക്ടർ മാരുടെ ഒരു ശീലമാണെന്ന് ചാത്തുവിനോ ജാനുവിനോ അവരുടെ രക്ഷകയായ പാഞ്ചാലിക്കോ അറിയാതിരുന്നത്‌ കൊണ്ടു , പാഞ്ചാലിയുടെ മകള് രക്ഷപ്പെട്ടു എന്ന് പറയാം.   തങ്ങളുടെ തെറ്റ് ചാത്തുവിനും ജാനുവിനും ക്ഷിപ്രം മനസ്സിലാകുകയും, അടുത്തൊരു ദിവസത്തെ ശുഭ മുഹൂർത്തത്തിൽ തലശ്ശേരി ബാങ്ക് ഓഡിറ്റൊരിയത്തിൽ വച്ച് അസംഖ്യം  ബൂർഷ്വകളുടെ യും , അത്രയും തന്നെ തൊഴിലാളി സുഹൃത്ക്കളുടെയും സാന്നിധ്യത്തിൽ രാമൻ, പാർവതി പ്രണയ ജോടികളുടെ വിവാഹം കഴിഞ്ഞു.

രംഗം 4

ചില പാർട്ടി അപ്പീസുകളിലെ രംഗങ്ങൾ

മുതലാളി പാർടി: : അങ്ങനെ നമുക്ക് ഒരു അനുയായിയെ നഷ്ടപ്പെട്ടു

തൊഴിലാളി പാർടി: അങ്ങനെ ഒരു ബൂർഷ്വയെ നാം നമ്മുടെ പക്ഷത്തേക്ക് അടുപ്പിച്ചു.

വരനും വധുവും പാർടി ഫണ്ടിലേക്ക് 500 രൂപ സംഭാവന ചെയ്തു

(പ്രേമം ഒരു നല്ല രാഷ്ട്രീയ ആയുധമാണെന്ന് എന്റെ ഒരു രാഷ്ട്രീയക്കാരൻ സുഹൃത്ത്‌ പറഞ്ഞു.  പാരമ്പര്യ രാഷ്ട്രീയ കുടുംബങ്ങളെ തകർക്കാൻ എതിർ പാർട്ടി ക്കാർ ഈ ആയുധം പരക്കെ ഉപയോഗിക്കുന്നുണ്ടത്രേ.  തങ്ങളുടെ അനുഭാവിയായ എന്തെങ്കിലും പീറ ചെക്കനെ കൊണ്ടു എതിർ രാഷ്ട്രീയക്കാരന്റെ മകളെയോ പെങ്ങളെയോ പ്രേമിപ്പിച്ചു പ്രസ്തുത കുടുംബം കുളം തോണ്ടിക്കുന്ന രീതി ഇവിടെ പലരും പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട് അത്രേ )

നെക്സ്റ്റ് കഥ ........ ഇന്റർ കാസ്റ്റ്

സദാചാരികളായ നമ്മിലെ ഭീകരതകൾ

 നന്മയെ കുറിച്ചുള്ള ചിന്തകളിൽ നമുക്ക് ഏതറ്റം  വരെയും പോകാം.  പക്ഷെ തിന്മയെ കുറിച്ച് ചിന്തിക്കുംബോഴാണ് നമ്മുടെ മനസ്സ് പരിമിതപ്പെട്ടു പോകുന്നത്. അങ്ങേ അറ്റം വരെ എത്തിയ നമ്മുടെ നന്മാ ചിന്തകൾ നമുക്ക് പ്രാവർത്തികമാക്കാൻ ഒട്ടൊരു പ്രയാസമുണ്ടെങ്കിൽ, തിന്മയെ കുറിച്ചുള്ള ചിന്തകൾ അങ്ങനെ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പരിധിയിൽ അധികം തിന്മയെ കുറിച്ച് ചിന്തിക്കാൻ നാം ഭയപ്പെടുന്നു.  അത് ഒരു തരം സ്വയം രക്ഷാ നടപടിയാണെന്ന് ഞാൻ കരുതുന്നു.  വേണ്ടാത്തത് അറിയുന്നവൻ വേണ്ടാത്തത് ചെയ്യാൻ ശ്രമിക്കുന്നവനും ആയിരിക്കും എന്ന് നമ്മുടെ മനസ്സ് നമ്മോടു പറയുന്നു.

ശാന്തമായ ഒരു വൈകുന്നേരം നിങ്ങൾ നിങ്ങളുടെ ചാരുകസേരയിൽ കിടന്നു ചിന്തിച്ചു കൊണ്ടിരിക്കുക.  നന്മയുടെ ഒരു നേരിയ കണിക പോലും നിങ്ങളുടെ മനസ്സിൽ ഇല്ലെന്നു നിങ്ങൾ ഒരല്പ നേരത്തേക്കെങ്കിലും കരുതുക. തിന്മയുടെ അനന്ത സാഗരത്തിൽ അലിയാൻ നിങ്ങൾ നിങ്ങളുടെ മനസ്സിനെ സമ്മതിക്കുക.  ലൈങ്ങിക സദാചാരമോ,  സാമൂഹ്യ സദാചാരമോ പോലെയുള്ള എല്ലാറ്റിനെയും  നിങ്ങൾ ഒരു നിമിഷം മറക്കുക.  നിങ്ങളുടെ മനസ്സിൽ അത്തരമൊരു വേളയിൽ അദമ്യമായി കടന്നു വരുന്ന ഓരോ പോണോഗ്രാഫിക് ചിന്തകളെയും നിങ്ങളൊരു വെള്ള കടലാസിൽ കുറിച്ചിടുക.  അതിന്റെ ഭീകരതയെ നിങ്ങൾ ഒരു നിമിഷം വായിച്ചു പഠിക്കുക.  അത് നിങ്ങളെ തീര്ച്ചയായും ഭയപ്പെടുത്തും.  പക്ഷെ അതിനേക്കാൾ കൂടുതൽ നിങ്ങൾ ഭയപ്പെടുക, നിങ്ങൾ എഴുതി തീർത്ത ആ വരികൾ ഓരോന്നും നിങ്ങൾ എഴുതുന്നതിനു മുൻപേ ആരൊക്കെയോ പ്രവർത്തന പഥത്തിൽ കൊണ്ടു വന്നിരുന്നു എന്ന ഭീകര സത്യമാണ്. സാദെയും ഇത് മാത്രമേ ചെയ്തുള്ളൂ എന്ന് എനിക്ക് തോന്നുന്നു.  സാദേയുടെ മനസ്സിലൂടെ നാം കണ്ടത് നമ്മുടെ ഭീകരതയെ തന്നെയാണ്.  പക്ഷെ അത് നമ്മളിൽ അന്തർലീനമായിട്ടുള്ള ഭീകരത അല്ലെന്നും, ഒരു പ്രത്യേക മുനുഷ്യന്റെ മനസ്സിൽ ഉന്മാദ വേളയിൽ തളിരിട്ട ഭീകര സ്വപ്‌നങ്ങൾ മാത്രമായിരുന്നു എന്നും ധരിച്ച നമ്മൾ അദ്ധേഹത്തെ ഭ്രാന്താശുപത്രിയിൽ കിടത്തി കൊന്നു. പക്ഷെ അദ്ധേഹത്തിന്റെ മരണം കൊണ്ടു ലോകത്ത് ഭീകരത അവസാനിച്ചില്ല.

സദാചാരം നമ്മുടെ സംസാരത്തിലെ ഉള്ളൂ. നമ്മുടെ മനസ്സിൽ ഇല്ല.  കാർണിവൽ നഗരിയിൽ പ്രകാശം പൊലിയുമ്പോൾ നാം കേൾക്കുന്നത് സ്ത്രീകളുടെ നിലവിളികൾ ആണ്.  ഏതൊരു ലഹളയും അത് എന്തിന്റെ പേരിലായാലും സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്നു.  സദാചാര സമരം നടത്താൻ വരുന്നവൻ ആദ്യം ശ്രമിക്കുന്നത് അവന്റെ എതിരാളിയായ സ്ത്രീയുടെ തുണി ഉരിയാനാണ്.  (അവരെ നമ്മൾ നഗ്നരായി റോഡിൽ നടത്തും എന്ന് ഈയിടെ ഒരു സദാചാരി പറഞ്ഞത് വെറുതെ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അവരുടെ ഒരു കാമന തന്നെയാണ്.  എതിരാളികളോ അടിമകളോ ആയ സ്ത്രീകൾ എന്നും നമ്മുടെ കാമ പൂർത്തിക്കുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു.)

സ്ത്രീകൾ എന്നെങ്കിലും സുരക്ഷിതരായി ഇവിടത്തെ തെരുവുകളിൽ നടക്കുമോ.

Monday, 29 December 2014

നമ്മുടെ കല്യാണ സദ്യകൾ

കഴിഞ്ഞ എത്രയോ വർഷങ്ങളായി തലശ്ശേരിയിലും പരിസരങ്ങളിലും നടക്കുന്ന അനേകം വിവാഹങ്ങളിൽ   പങ്കെടുത്തു, അവയിൽ വച്ചൊക്കെ ഭക്ഷണം കഴിച്ചു പരിചയമുള്ള ഒരു വൃദ്ധനാണ് ഞാൻ.  ഈ കാലത്തിനിടക്ക് നമ്മുടെ സദ്യകൾക്ക് വന്നു ഭവിച്ച പ്രധാന മാറ്റമെന്തെന്നാൽ സദ്യാ വിഭവങ്ങൾ അഞ്ചോ ആറോ എന്നതിൽ നിന്ന് ഇപ്പോൾ പതിനഞ്ചോ ഇരുപതോ ആയി വർദ്ധിച്ചു എന്നുള്ളതാണ്.  ആളധികമാവുമ്പോൾ പാമ്പും ചാവില്ല എന്ന് പറഞ്ഞത് പോലെ വിഭവങ്ങൾ അധികമാവുമ്പോൾ ഏതു സദ്യയും മോശമാവുന്നു എന്നാണു എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്.  ഈ അടുത്ത കാലത്ത് പതിനഞ്ചോ ഇരുപതോ വിഭവങ്ങളോടെ ഞാൻ ഭക്ഷിച്ച ഒരു സദ്യയിൽ പോലും സ്വാദിഷ്ടമെന്നു പറയാവുന്ന വിഭവങ്ങൾ വളരെ വളരെ തുച്ചമായിരുന്നു  എന്നതാണ് സത്യം.  വായിൽ വെക്കാൻ പറ്റാത്ത ഇരുപതു വിഭവങ്ങളെക്കാൾ എത്രയോ നല്ലത്, സ്വാദിഷ്ടമായ അഞ്ചോ ആറോ വിഭങ്ങൾ ആണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യമാണ്.  ഞാൻ ഇത് ഇപ്പോൾ എഴുതുവാൻ കാരണം, കഴിഞ്ഞ ഞായറാഴ്ച ഞാൻ പോയ ഒരു വിവാഹ സദ്യയിൽ വിഭവങ്ങൾ വെറും  ആറു. സത്യം പറയാലോ ഈ അടുത്ത കാലത്ത് ഇത്രയും സ്വാദിഷ്ടമായ ഒരു സദ്യയും  ഞാൻ കഴിച്ചിട്ടില്ല.

അത് കൊണ്ടു മാന്യ സുഹൃത്തുക്കളെ, ഇനിയെങ്കിലും, നാളെ നിങ്ങളുടെ അനുജന്റെയോ, പെങ്ങളുടെയോ, അല്ലെങ്കിൽ മറ്റു ബന്ധുക്കളുടെയോ വിവാഹം ഉണ്ടാകുകയാണെങ്കിൽ ആയിരക്കണക്കിന് കറികൾ മത്സരിച്ചു പ്രദർശിപ്പിച്ചു നമ്മെ അപമാനിക്കുന്നതിനു പകരം വെറും അഞ്ചോ ആറോ ഏഴോ സ്വാദിഷ്ടമായ കറികൾ മാത്രം നമ്മുടെ ഇലകളിൽ ഒഴുക്കെണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 

അന്ധ വിശ്വാസങ്ങൾ

യുക്തി ഭദ്രമല്ലാത്ത എല്ലാ വിശ്വാസങ്ങളെയും നാം അന്ധ വിശ്വാസങ്ങൾ എന്നാണല്ലോ പറയുന്നത്.  പക്ഷെ ഒരു വിശ്വാസത്തിലെ യുക്തി കുടി കൊള്ളുന്നത്‌ എവിടെയാണ്.  ഒരു അണുവിൽ പ്രോടോണ്‍ ന്യൂട്രോണ്‍ എന്നീ മായകൾ ഉണ്ടെന്നു നാം വിശ്വസിക്കുന്നതിലെ യുക്തി എന്താണ്.  നമ്മുടെ ഇന്ദ്രിയങ്ങളെ കൊണ്ടു അനുഭവിച്ചു അറിയാൻ  ആവാത്ത സത്യമോ അസത്യമോ അല്ലെ  അത്. അപ്പോൾ നാം അത് എങ്ങനെ വിശ്വസിക്കും.  അഥവാ നാം അത് വിശ്വസിച്ചു എങ്കിൽ അതിനെ നാം അന്ധ വിശ്വാസം എന്ന് വിളിക്കാത്തത് എന്ത് കൊണ്ടു.  വ്യക്തമായ ഉത്തരം പറയാൻ ആർക്കും ആവുന്നില്ല.  ആകെ കൂടെ പറയാവുന്നത് മേൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ചവർ ഒക്കെയും വിശ്വസിക്കാൻ കൊള്ളാവുന്നവർ ആണ് എന്നുള്ള യുക്തി മാത്രമാണ്.
ഇനി മറ്റൊരു ചോദ്യം ചോദിക്കാം . ഭൂമി ഉരുണ്ടതാണ് എന്ന് നിങ്ങൾ ഏവരും ഉള്ളു കൊണ്ടു വിശ്വസിക്കുന്നുണ്ടോ.  ഞാൻ വിശ്വസിക്കുന്നില്ല.  എന്നെ സംബന്ദിചെടത്തോളം ഭൂമി എന്നത് ഞാൻ എന്റെ കണ്ണ് കൊണ്ടു കാണുന്നത് പോലെ പരന്ന ഒരു വസ്തു തന്നെ ആണ്. അങ്ങനെ അല്ല എന്ന് തെളിയിക്കാൻ നിങ്ങൾക്ക് ആവുമോ. ഞാൻ നിങ്ങളെ വെല്ലു വിളിക്കുകയാണ്‌.  ഇക്കാര്യത്തിൽ എന്നെ പരാജയപ്പെടുത്താൻ നിങ്ങളുടെ കൈവശം ഒരു കോപ്പും ഇല്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.  സദാ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ മറ്റുള്ളവയുടെ ചലനമോ ചലനമില്ലായ്മയോ,  മറ്റു വസ്തുക്കളുടെ രൂപമോ, ഭാവമോ അറിയണം എന്നുണ്ടെങ്കിൽ, നോക്കുന്നവൻ സ്ഥിരമായി നിൽക്കണം. നമ്മൾ സ്ഥിരമായി ഒരു സ്ഥലത്ത് നില്ക്കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമല്ല നമ്മുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് പോലും അറിയാനാവാത്ത തരത്തിൽ നിസ്സഹായരാണ് നമ്മൾ. അപ്പോൾ നമ്മുടെ ഭൂമിയുടെയോ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഭൂമിയുടെയോ രൂപം എന്തെന്ന് നമുക്ക് ഒരിക്കലും അറിയാൻ  പറ്റില്ല.  ആകെ കൂടി ഉള്ളത് അത് ഇങ്ങനെ ആകാം അങ്ങനെ ആകാം എന്ന രീതിയിലുള്ള ഒരു പിടി വിശ്വാസങ്ങൾ മാത്രമാണ്. അതായത് അന്ധ വിശ്വാസങ്ങൾ.

ശാസ്ത്രവുമായി ബന്ധപ്പെട്ടു ഇന്ന് നമ്മൾ വിശ്വസിക്കുന്ന പലതും അന്ധ വിശ്വാസങ്ങൾ മാത്രമാണ്.  നമുക്ക് വേറെ നിവൃത്തിയില്ല.  പരീക്ഷണ ശാലയിൽ പോയി ഇതൊക്കെ ശരിയോ തെറ്റോ എന്ന് പരിശോധിച്ച് അറിയാൻ , നമ്മുടെ ധിഷണയുടെ പരിമിതി നമ്മെ അനുവദിക്കുന്നില്ല.  അപ്പോൾ പരിപൂർണ്ണ യുക്തി വാദിയായ ഞാൻ അവയൊന്നും വിശ്വസിക്കേണ്ട എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കും.  പക്ഷെ ഞാൻ അങ്ങനെ പറയുന്നില്ല.  കാരണം മനുഷ്യ പുരോഗതിക്കു അന്ധ വിശ്വാസങ്ങൾ ആവശ്യമാണ്‌.  എല്ലാം നേരിൽ കണ്ടാൽ മാത്രമേ താൻ വിശ്വസിക്കുകയുള്ളൂ എന്ന് എല്ലാ ബുദ്ധി ജീവികളും നിര്ബന്ധം പിടിച്ചിരുന്നു എങ്കിൽ, അവർ ഓരോരുത്തരും തങ്ങളുടെ മുൻഗാമികൾ കണ്ടു പിടിച്ചതിലൂടെ ഒരു ആവർത്തന പ്രദക്ഷിണം നടത്തേണ്ടി വന്നേനെ.  അങ്ങനെ ആയിരുന്നെങ്കിൽ ഒരു പടി മുന്നോട്ടു പോകാൻ അവർക്ക് കാലം കുറെ വേണ്ടി വന്നേനെ.  പക്ഷെ അവർ അത് ചെയ്യുന്നില്ല. തങ്ങളുടെ മുൻഗാമികൾ ചെയ്തു വച്ചത് ഒക്കെയും ശരിയായിരുന്നു എന്ന് വിശ്വസിച്ചു കൊണ്ടു , അവർ നിർത്തി വച്ചെടത് നിന്ന് വീണ്ടും തുടങ്ങുകയാണ് അവർ ചെയ്യുന്നത്.  അത് സമയ നഷ്ടം വലിയ ഒരു പരിധി വരെ ഒഴിവാക്കി തരുന്നു.
അപ്പോൾ വിശ്വാസം എന്നത് വളർച്ചക്ക് അത്യന്താപെക്ഷിതമാണ് എന്ന് വരുന്നു. ശരിയല്ലേ.

അരക്ഷിതരായ അബലകൾ

പണ്ടെന്നോ കണ്ട ഒരു വിദേശ സിനിമയിൽ ഒരു അമ്മ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഓർമ്മകൾ അയവിറക്കുന്ന സമയത്ത്  പറയുന്ന ഒരു കാര്യമുണ്ട്. 'ഹോ. ആ റഷ്യൻ പട്ടാളക്കാരെ ഒരു സ്ത്രീയായ ഞാൻ എങ്ങനെ ആണ് സഹിച്ചത് എന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു'.  പക്ഷെ നമ്മളെ സംബന്ദിചെടത്തോളം രണ്ടാം ലോക മഹായുദ്ധ കാലത്തെ റഷ്യയും അമേരിക്കയും ഒക്കെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആണ്.  ഒരു വലിയ അനീതിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മറ്റൊരു ചെറിയ അനീതി സഹിക്കുക എന്ന് പറഞ്ഞത് പോലെ ആയിരുന്നു അന്നത്തെ ജനങ്ങളുടെ സ്ഥിതി, പ്രത്യേകിച്ചും സ്ത്രീകളുടെത്., കാരണം അവരെന്നും രണ്ടു തരത്തിലുള്ള ആക്രമങ്ങൾക്ക് വിധേയകൾ ആകേണ്ടി വന്നിട്ടുണ്ട്..  സ്വാതന്ത്ര്യ പ്രചാരകരായാലും, മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആയാലും, അധിനിവേശ പ്രദേശങ്ങളിലെ   പട്ടാളം എന്നും സ്ത്രീകളെ കാണുമ്പോൾ വെകിളി പിടിക്കുന്ന ജാതികൾ തന്നെ ആയിരുന്നു.  അത് പക്ഷെ ചരിത്രത്തിൽ ഒരിടത്തും എഴുതപ്പെടുന്നില്ല. ഹിട്ലർക്കോ, ആശ്വതാമാവിനോ പറ്റിയത് എന്തെന്നാൽ അവർക്ക് രണ്ടു പേർക്കും യുദ്ധത്തിൽ പരാജയം സംഭവിച്ചു എന്നുള്ളതാണ്.  അവർ ജയിച്ചു പോയിരുന്നെങ്കിൽ അവർ ഇന്ന് ചരിത്ര പുരുഷരുടെ സ്ഥാനത്തു വിളങ്ങിയേനെ.  പരാജയപ്പെടുന്നവർ മാത്രമേ ക്രൂരൻ ആകുന്നുള്ളൂ.  ജയിച്ചവൻ എന്നും മനുഷ്യ സ്നേഹത്തിന്റെ വക്താവായിരുന്നു. അവൻ ചവിട്ടി മെതിച്ച സ്ത്രീകളുടെ നിലവിളികൾ വെറും അടക്കി പിടിച്ച തേങ്ങലുകൾ മാത്രം ആയതു കൊണ്ടു നമ്മളാരും അത് കേൾക്കാതായി പോകുന്നു.  ഏതു ലഹളകളിലും ഒരു വിഭാഗം ധനത്തെ തേടി പോയപ്പോൾ മറ്റൊരു വിഭാഗം തേടി പോയത് സ്ത്രീകളെ ആയിരുന്നു.  അത്തരം ആക്രമണങ്ങളുടെ ലാഞ്ചനകൾ, ഇന്നും പരിഷ്കൃത സമൂഹത്തിൽ കണ്ടു വരുന്നു.  സ്‌ത്രീകൾ എവിടെയും എന്നും അരക്ഷിതർ ആയിരുന്നു.

Sunday, 28 December 2014

മനുഷ്യന്റെ തിന്മകൾ എത്ര വരെ പോകാം

നമ്മൾ ഒരിക്കലും ചിന്തിച്ചു നോക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു താത്വിക സമസ്യാണ് ഇത്.  പക്ഷെ ലോകത്ത് ഇതിനെ കുറിച്ച് ചിന്തിച്ച ഒരാളെങ്കിലും ഉണ്ടായിരുന്നു.  സാദെ എന്ന പേരിൽ ഒരു ഭീകരനായി അറിയപ്പെട്ട ദൊനെഷിയൻ അൽഫോൻസ്‌ ഫ്രാൻസ്വാ  എഴുതിയ 'സോഡോമിലെ 120 ദിവസം' എന്ന ആഖ്യായികയും , അതിനെ ആധാരമാക്കി പാസ്സോലിനി സൃഷ്ടിച്ച 'സാലോ. സോഡോമിലെ 120 ദിവസം' എന്ന സിനിമയും പല രാജ്യങ്ങളും നിരോധിച്ചു.  ലൈങ്ങികതയെ അതിന്റെ പാരമ്യത്തിൽ അനുഭവിക്കണം എന്ന് തീരുമാനിച്ച നാലു ധനിക യുവാക്കൾ ആണും പെണ്ണ് അടക്കമുള്ള 46 പേരെ ഒരു കോട്ടയിൽ തടവുകാരാക്കി വെക്കുകയും അവിടെ തങ്ങളുടെ ലൈംഗിക അരാജകത്വത്തിന്റെ വേദി ആക്കുകയും ചെയ്യുന്നു.  രാജാക്കന്മ്മാരുടെ അന്തപുരം പോലെ ഉള്ള പ്രസ്തുത വേദിയുടെ സൂക്ഷിപ്പുകാരായ നാലു സ്ത്രീകൾ തങ്ങളുടെ വീര ലൈംഗിക കഥകൾ തങ്ങളുടെ തടവുകാരോട് പറഞ്ഞു പറഞ്ഞു  അവരെ ലൈംഗിക അതിപ്രസരത്തിന് അടിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. ക്രൂരത അതിന്റെ പാരമ്യത്തിൽ എത്തി ചേരുകയും ഒടുവിൽ എല്ലാവരും കൊല്ലപ്പെടുകയും ചെയ്യുന്നു.

ലോകാരംഭത്തിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വൃത്തികെട്ട ഒരു കഥയാണ് ഇതെന്ന് സാദെ തന്റെ സൃഷ്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സൈമണ്‍ ഡി ബോവിയർ (സാർത്രിന്റെ കാമുകി) എന്ന സ്ത്രീ പക്ഷക്കാരിയായ എഴുത്തുകാരി ഒരിക്കൽ ചോദിക്കുക പോലും ചെയ്തു ' നമ്മൾ സാദെ യെ ചുട്ടു കൊല്ലേണ്ട തുണ്ടോ? എന്ന്.

ഞാനും ചോദിക്കാൻ ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്.  ഒരു പുസ്തകം വായിക്കുകയോ,  അതിലൂടെ തിന്മയെ കുറിച്ചുള്ള പാഠങ്ങൾ അറിയുകയോ ചെയ്യുന്ന മനുഷ്യൻ അതിലൂടെ തകര്ന്നു പോകും എന്ന് വിശ്വസിക്കാമെങ്കിൽ, അത്തരത്തിൽ ഒരറിവ്‌ ഇല്ലെങ്കിലും അവൻ തകര്ന്നു പോകുകയില്ലേ.  നമ്മുടെ ലോകം രക്ഷപ്പെട്ടു പോകുന്നത് , അതിനു തിന്മയെ കുറിച്ചുള്ള അറിവുകൾ ഇല്ലാത്തത് കൊണ്ടു മാത്രമാണോ.  തിന്മ എന്തെന്ന് ശരിക്കും അറിഞ്ഞു , അതിനെ പൂര്ണമായും ഒഴിവാക്കാൻ മനുഷ്യ കുലത്തിനു സാധിക്കുമെങ്കിൽ അത് ഇതിനേക്കാൾ മെച്ചമായിരിക്കും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അടുത്തുള്ളവരെ സ്നേഹിക്കാൻ കഴിയാത്തവർ.

എന്റെ ഒരു പരിചയക്കാരൻ മൊബൈൽ ഫോണ്‍ എടുത്തു അവന്റെ അമ്മയെ വിളിക്കുകയാണ്‌.  അവന്റെ സംഭാഷണം ഇങ്ങനെ

ഹലോ . വൃദ്ധ സദനം അല്ലെ. ഒന്ന് ജാനു അമ്മക്ക് കൊടുക്കുമോ.

ഹല്ലോ. അമ്മയല്ലേ.  ഹാപ്പി മതെർസ് ഡേ അമ്മാ.

ഇത് ഞാൻ സ്വയം ഉണ്ടാക്കി പറയുകയാണെന്ന് ധരിച്ചു കളയരുത്. ഇങ്ങനെ ഉള്ള എത്ര സംഭവങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും.  പലരും അമ്മയെ വൃദ്ധ സദനങ്ങളിൽ ആക്കി കളയുന്നത്, അമ്മയോട് സ്നേഹക്കുറവു ഉള്ളത് കൊണ്ടല്ല, മറിച്ചു വീട്ടിലെ അതി സാമീപ്യത്തിൽ അമ്മയെ അധികം സ്നേഹിക്കാൻ കഴിയില്ല എന്നും ,, കുറച്ചു അകലത്താകുമ്പോൾ, അവരെ നല്ല വണ്ണം സ്നേഹിക്കാൻ പറ്റും എന്നുമുള്ള ആത്മീയമായ അറിവ് കൊണ്ടു മാത്രമാണ്.  അങ്ങനെ ഉള്ളവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല.  നമുക്ക് ചുറ്റുമുള്ള പലതും നമ്മെ പഠിപ്പിക്കുന്നത് അത് തന്നെയാണ്.  പണ്ടൊരിക്കൽ ഡൽഹി എന്ന ഒരു രാജ്യത്ത് ഒരു പെണ്‍ കുട്ടി ഒരു ബസ്സിൽ പീഡിക്കപ്പെട്ടപ്പോൾ  വളരെ അധികം ബഹളം ഉണ്ടാക്കിയ നമ്മൾ , ഇവിടെ അടുത്തു രണ്ടു ദളിത പെണ്‍കുട്ടികളെ ആരോ പീഡിപ്പിച്ചു കൊന്നു മരത്തിൽ കെട്ടി തൂക്കിയിട്ടത് അറിഞ്ഞതില്ല, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിച്ചില്ല.  ഇതാ കഴിഞ്ഞ ആഴ്ചത്തെ കാര്യം തന്നെ നോക്കുക. അങ്ങ് ഏതോ ഒരു വിദേശ രാജ്യത്ത് കുറെ ചെറിയ കുട്ടികൾ ഭീകരരുടെ കൈകൾ കൊണ്ടു വധിക്ക പ്പെട്ടപ്പോൾ , മെഴുകു തിരി എടുത്തു നടന്നവർ, നമ്മുടെ നാട്ടിൽ ഒരിടത്ത് കുറെ കുട്ടികൾ , മറ്റൊരു തരം ഭീകരരുടെ കൈകളാൽ വധിക്കപ്പെട്ടപ്പോൾ, മെഴുകുതിരി പോയിട്ട് ഒരു തീപ്പെട്ടി കൊള്ളി പോലും കത്തിക്കാൻ മറന്നു പോയി. . ദെസ്തൊവിസ്കിക്കും , ക്രിസ്തുവിനും ഇത് നന്നായി അറിയാമായിരുന്നു.  നിങ്ങൾക്ക് നിങ്ങളുടെ അയൽക്കാരനെയാണ് സ്നേഹിക്കാൻ പറ്റാത്തത് എന്ന് ആദ്യത്തെ ആളും, നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ  നിങ്ങളെ പോലെ സ്നേഹിക്കണം, എന്ന് രണ്ടാമത്തെ ആളും ഇടയ്ക്കിടെ ഉരുവിട്ട് കൊണ്ടു നിന്നത് അത്തരം ഒരു ഭയം അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ്.

വൃക്കയ്ക്ക് രോഗം വന്ന ചാത്തു,  നാട്ടുകാരുടെ ഓരോരുത്തരുടെയും വീട്ടിൽ നേരിട്ട് പോയി തന്റെ കദന കഥ വിവരിച്ചു. ഒന്നാമത്തെ വൈകുന്നേരം പിരിഞ്ഞു കിട്ടിയത് ആകെ 500 രൂപ. നമ്മുടെ നാട്ടുകാര് മുഴുവൻ ദുഷ്ടന്മാർ ആണെന്ന് സാക്ഷാൽ ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.  പക്ഷെ അന്ന് വൈകുന്നേരം ചാത്തുവിനോട്  രാമൻ മാഷ്‌ പറഞ്ഞു. 'എന്തിനാ ചാത്തു, സുഖമില്ലാതെ നീ ഇങ്ങനെ ഓരോരുത്തന്റെയും പുറകെ നടന്നു വിഷമിക്കുന്നത്. നമുക്ക് ഒരു പത്രത്തിൽ പരസ്യം കൊടുത്തു നോക്കാം.'. അതും പറഞ്ഞു ഒരു പത്തു ദിവസം കഴിയുമ്പോഴേക്ക് നാട്ടിലെ ഏതോ ഒരു ബാങ്കിൽ തുടങ്ങിയ ചാത്തുവിന്റെ അക്കൗണ്ട്‌ ലേക്ക് വന്നു വീണത്‌ 20 ലക്ഷം രൂപയാണ്.  മാഷ്‌ മര്യാദക്കാരനായതു കൊണ്ടു ഉടനെ ചാത്തുവിനെയും മറ്റു ഭാരവാഹികളെയും കൂട്ടി ബാങ്കിൽ പോയി ആ അക്കൗണ്ട്‌ ക്ലോസ് ചെയ്തു തരണം എന്ന് പറഞ്ഞു.  'ഇനിയും ഒരു പത്തു നാള് കൂടി അക്കൗണ്ട്‌ തുടർന്നാൽ അതിൽ കോടികൾ വന്നു നിറയും മക്കളെ. ഒരിക്കലും കക്കാത്ത എന്നോടും അന്നേരം കട്ട് പോകില്ല എന്ന് ആര് കണ്ടു' കളങ്കം തൊട്ടു തീണ്ടിയില്ലാത്ത ഒരു മനുഷ്യന്റെ മൊഴിയാണ് ഇത്.

അപ്പോൾ ഒരു മനുഷ്യനെ ആത്മാർഥമായി സ്നേഹിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, അയാളെ നിങ്ങളുടെ പടിക്കൽ നിന്ന് അടിച്ചോടിക്കുക.  കാമുകനോട് എല്ലാ കാലവും പ്രേമം തോന്നണമെന്നു തോന്നുന്ന കാമിനിമാർ അവന്റെ ദുർമുഖം തന്റെ കണ്‍ മുന്നിൽ പ്രദർശിപ്പിക്കാൻ അനുവദിക്കാതിരിക്കുക. അതിനു പകരം, ഫേസ് ബുക്ക്‌, ചാറ്റ്, എന്തിനു മൊബൈൽ ഫോണ്‍ എന്ന പഴയ ആ  ഉപകരണം പോലും ഉണ്ടല്ലോ.  തമ്മിൽ കാണാതെ സ്നേഹിച്ചു കൊണ്ടിരുന്ന പലരും നേരിട്ട് കണ്ടപ്പോൾ പൊട്ടിച്ചിതറിയ കഥകൾ നമ്മൾ ദിവസമെന്നോണം വർത്തമാന പത്രങ്ങളിൽ വായിക്കുന്നുണ്ടല്ലോ.

ഇൻലാൻഡ്‌ മുതൽ, മൊബൈൽ , ഫേസ് ബുക്ക്‌ എന്നിവ വരെയുള്ള  ആധുനിക , അത്യാധുനിക കണ്ടുപിടുത്തങ്ങൾ പലതും  , ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, മനുഷ്യരെ പരസ്പരം അകറ്റി നിർത്തി , അവരെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ പഠിപ്പിച്ച മാധ്യമങ്ങൾ ആണ്.

അവ നീണാൾ വാഴട്ടെ.

മദ്യത്തിന്റെ ഗുണങ്ങൾ

2013 ഇൽ ഒരു ദിവസം പാലത്തിനു മേലെ കൂടെ പോകുകയായിരുന്ന ഒരു ഗ്യാസ് ടാങ്കർ പാലത്തിന്റെ മതിലിനോട് ഇടിച്ചു ചോർന്നു.  ചാല ദുരന്തിനു മുന്പായിരുന്നു ഈ സംഭവം.  പൂക്കുറ്റി പോലെ ഗ്യാസ് പുറത്തേക്കു പോകുന്നത് നാട്ടുകാര് ഒരു കാര്യമായ കാഴ്ച കാണുന്നത് പോലെ നോക്കി നിന്നപ്പോൾ പെട്ടന്ന് അവിടെ എത്തിയ പോലീസ് എല്ലാവരെയും അവിടെ നിന്ന് മാറ്റുകയം, വീട്ടുകാരോട് ശ്രദ്ധയോടെ ഇരിക്കാൻ അഭ്യർതിക്കുകയും ചെയ്തു. ടാങ്കറിൽ ലീക്ക്  അടക്കാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ലായിരുന്നത് കൊണ്ടു നാട്ടുകാർ വിവരം ബന്ധപ്പെട്ട അനുയായികളെ അറിയിച്ചെങ്കിലും, അവര്ക്ക് അന്നേ ദിവസം അവിടെ എതിരിചെരാൻ ആവില്ലെന്ന് അവർ അറിയിച്ചു. ഇനി എന്ത് വഴി എന്ന് ആലോചിച്ചു നില്ക്കുമ്പോഴാണ്, നാട്ടിലെ ധീരരായ ഏതാനും ചെറുപ്പക്കാർ ഒരു ചെമ്പു ഗോതമ്പ് മാവ് കുഴച്ചതും എടുത്തു അവിടെ എത്തിയത്.  അവർ ഗോതമ്പ് മാവ് ലീകിൽ അടച്ചു പിടിച്ചു , കൈ കൊണ്ടു അതിനെ താങ്ങി നിർത്തി. ലീക്ക് പൂര്ണ്ണമായും ശമിച്ചു.  കൈ കടയുന്നതിനു  അനുസരിച്ച് ആ ചെറുപ്പക്കാർ ഓരോരുത്തരും തങ്ങളുടെ കൈകൾ തണുത്തുറഞ്ഞ ആ പ്രടലതിലേക്ക് മാറി മാറി വച്ച് കൊണ്ടെ ഇരിക്കുകയും അങ്ങനെ രാവിലെ ആകുകയും ചെയ്തു.  രാവിലെ കമ്പനി യിൽ നിന്ന് വന്ന ആൾകാർ നമ്മുടെ നാട്ടുകാരുടെ അസാമാന്യമായ ധൈര്യം കണ്ടു കോരി തരിച്ചു പോയി. അവർ ഇത്രയും പറഞ്ഞു ' നമ്മൾ ജീവിതത്തിൽ ഇന്ന് വരെ ഇത്രയും ധൈര്യമുള്ള ചെറുപ്പക്കാരെ കണ്ടിട്ടില്ല. ജീവിതം പണയം വച്ചുള്ള കളിയാണ് ഇത്' എന്ന്. ഇത് കേട്ട് നിന്ന ഒരു ഗോതമ്പ് മാവുകാരൻ ഉടനെ പറഞ്ഞു.  'ധൈര്യം കൊണ്ടൊന്നും അല്ല സാറേ. നമ്മളെല്ലാം നല്ല വെള്ളത്തിൽ ആയിരുന്നു'

മദ്യത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് മാത്രമേ നിങ്ങൾ ഇന്ന് വരെ കേട്ടിട്ടുള്ളൂ.

Saturday, 27 December 2014

തികച്ചും അശാസ്ത്രീയമായ ചികിത്സാ രീതികൾ


ശരീരാവയവങ്ങളിൽ ഇരുമ്പു ചട്ടകം കൊണ്ടു പൊള്ളിക്കുക, ശരീരത്തിൽ വിഷം കുത്തി വെക്കുക എന്നീ പ്രാകൃത ചികിത്സാ രീതികൾ ഈ ലോകത്ത് ഒരു കാലത്ത് പ്രചരിച്ചിരുന്നു എന്ന് എന്റെ വലിയച്ചൻ പറഞ്ഞിട്ടുണ്ട്. ചില സ്ഥലത്തൊക്കെ ഞാൻ അവയെ കുറിച്ച് വായിക്കുകയും ചെയ്തിട്ടുണ്ട്.  രോഗ നിവാരണം അത് കൊണ്ടു സംഭവിച്ചോ എന്ന് എനിക്ക് വ്യക്തമായി അറിയില്ല.  ഉണ്ടായിരിക്കണം, അല്ലാതെ മനുഷ്യ വര്ഗം , വെറുതെ ഒരു ചികിത്സാ രീതി , ആളെ കൊല്ലാൻ വേണ്ടി മാത്രം തുടർന്ന് കൊണ്ടിരിക്കുകയില്ലല്ലോ.

മാധവൻ മാഷ്‌ ഒരിക്കൽ പറഞ്ഞു.  പ്രാകൃതമെന്നു മനുഷ്യൻ പ്രഖ്യാപിച്ച പല ചികിത്സാ രീതികളും, മനുഷ്യൻ വീണ്ടും  തങ്ങളുടെ ചികിത്സാ രീതികളിൽ ഉൾകൊള്ളിക്കാൻ തുടങ്ങിയിരിക്കുന്നു.  പൊള്ളിക്കൽ ഇന്ന് റെഡിയെഷൻ എന്ന പേരിലും,  വിഷം കുത്തി വെക്കൽ , കേമോ തെരാപി എന്ന പേരിലും അറിയപ്പെടുന്നു എന്ന് മാത്രം.  പണ്ടത്തെ പോലെ ഇവ കൊണ്ടും രോഗ നിവാരണം സാധ്യമാകുന്നുണ്ടോ എന്നതിന് വ്യക്തമായ അറിവുകൾ ഇല്ല.  എന്നിട്ടും അത്തരം ചികിത്സാ രീതികൾ നാം തുടരുന്നതിന്റെ അർഥം എന്താണ്.

വളരെ നേരത്തെ ശരീരത്തിൽ കാൻസർ കണ്ടെത്തിയ  ഒരു സുഹൃത്ത്‌ ഏതു ചികിത്സാ രീതി സ്വീകരിക്കണം എന്ന് എന്നോട് ഒരിക്കൽ ചോദിച്ചു.  ഞാൻ പറഞ്ഞു ഒരു ചികിത്സയും സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് എന്റെ മനസ്സ് പറയുന്നു' എന്ന്.. ചികിത്സയൊന്നും സ്വീകരിക്കാതെ രോഗ മുക്തി നേടിയ എന്റെ ഒരു ബന്ധുവിന്റെ കഥ ഞാൻ അവനു പറഞ്ഞു കൊടുത്തു.  പക്ഷെ അവനു അത് സമ്മതമായി തോന്നിയില്ല. അവൻ  ഒരു ആശുപത്രിയിൽ പോയി ചികിത്സിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ അവനു ഒരു ഉപദേശം കൊടുത്തു.

ആ ആശുപത്രിയിൽ കഴിഞ്ഞ ഒരു പത്തു വർഷ  കാലത്തിനിടക്ക് പ്രസ്തുത രോഗത്തിന്  ചികിത്സ സ്വീകരിച്ച  എല്ലാ രോഗികളുടെയും ഇന്നത്തെ സ്ഥിതി എന്തെന്ന് അന്വേഷിച്ചതിനു ശേഷം മാത്രം ചികിത്സ ആരംഭിക്കുക' എന്ന്.  പക്ഷെ അവൻ അതിനു പോലും മിനക്കെട്ടില്ല.  രണ്ടു വര്ഷത്തിനു ശേഷം അവൻ മരിച്ചു.

ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും എന്റെ ഈ ഉപദേശം ചെവി കൊള്ളണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പുസ്തകങ്ങൾ

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മാഷ്‌ നമ്മോടു പറഞ്ഞു എല്ലാകുട്ടികളും ഭഗവത് ഗീതയും ബൈബിളും വായിച്ചിരിക്കണം, അത് പോലെ ഖുറാനും എന്ന്. വലിയച്ഛന്റെ പുസ്ത ശേഖരത്തിൽ പക്ഷെ ഭഗവത് ഗീത മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ആദ്യം അത് എടുത്തു വായിക്കാമെന്നു വച്ചു. പുസ്തകം എടുത്തു ഉമ്മറപ്പടിയിൽ ഇരുന്നപ്പോൾ വലിയച്ഛൻ കണ്ടു

എന്താടാ  വായിക്കുന്നത്

ഭഗവത് ഗീതയാ

ആരാടാ നിന്നോട് ഇത് വായിക്കാൻ പറഞ്ഞത്

മാഷാ.

ഏതു മാഷ്‌

രാജൻ മാഷ്‌.

എന്നാൽ നീ അത് വായിക്കണ്ടാ. നിനക്ക് വായിക്കാൻ ഞാൻ വേറെ പുസ്തകം തരാം.

വലിയച്ഛൻ തന്ന പുസ്തകത്തിന്റെ ചട്ടയിൽ എഴുതിയത് ഞാൻ വായിച്ചത് ഇങ്ങനെ 'മൃത്യു കിരണങ്ങൾ' --- ദുർഗാ പ്രസാദ് ഖത്രി

ഇതായിരുന്നു പാഠ പുസ്തകങ്ങൾക്ക് പുറത്തുള്ള   എന്റെ സാഹിത്യ പ്രവേശനം. ശരിക്കും പറഞ്ഞാൽ ഒരു വായനക്കാരനായി കൊണ്ടുള്ള എന്റെ സാഹിത്യ പ്രവേശനം. അതിനു മുൻപേ സാഹിത്യ മെന്ന രീതിയിൽ ഞാൻ വായിച്ചു കൊണ്ടിരുന്നത് പാഠ പുസ്തകത്തിലെ കഥകളും, ചിത്ര കഥകളും, ബോബനും മോളിയും ഒക്കെ ആയിരുന്നു.  ഓരോ വരിയുടേയും അർഥം പറഞ്ഞു പഠിക്കുന്ന ആ പഠിപ്പ് ഒരു വലിയ ബോർ തന്നെ ആയിരുന്നു. കവിതകൾ വായിക്കുന്നത് കൊല്ലാൻ കൊണ്ടു പോകുന്നതിനു തുല്യമായിരുന്നു.  അതിനു ശേഷം ഡിട്ടക്ടിവ് നോവൽ  എന്ന അപാര സാഹിത്യത്തിൽ ഞാൻ മുങ്ങി കുളിക്കുകയായിരുന്നു .  ഖത്രി മുതൽ കോട്ടയം പുഷ്പനാഥ് വരെയുള്ള പലരും കണ്ടറിഞ്ഞ കൊലപാതകികളെ കുറിച്ച് മലയാളത്തിലും, ജെയിംസ്‌ ഹാൽദി ചെയ്സ്, അഗതാ ക്രിസ്റ്റി, കോനൻ ഡോയൽ , മുതൽ എ എ ഫെയർ വരെ ഉള്ള  മറുനാടൻ മനുഷ്യർ പരിചയപ്പെടുത്തിയ കൊലപാതകികളെ കുറിച്ച് ഞാൻ  ഇംഗ്ലീഷിലും വായിച്ചു കൊണ്ടെ ഇരുന്നു.  ശരിക്കും അത് വായിച്ചു കൊണ്ടെ ഇരിക്കൽ തന്നെ ആയിരുന്നു. ഇട മുറിയാതെ ഉള്ള വായന.  ജീവിതത്തിൽ ഒരിക്കലും ഒരു പത്രത്തിന്റെ വായന പോലും ഇത് പോലെ എന്നെ പിടിച്ചിരുത്തിയിട്ടില്ല.  ഭക്ഷണം കഴിക്കാൻ പോലും മറന്നു പോയ കാലങ്ങൾ. വിജയാട്ടന്റെ ലൈബ്രറിയിലെ  കൊലപാത കഥകൾ മുഴുവനും ഒരു വർഷം കൊണ്ടു ഞാൻ വായിച്ചു തീർത്തു എന്ന് അറിഞ്ഞപ്പോൾ വിജയാട്ടൻ പറഞ്ഞു.

മഞ്ഞോടിയിൽ ഒരു വലിയ ലൈബ്രറി ഉണ്ട്. അവിടെ പോയി ചേർന്നോ' എന്ന്.

അങ്ങനെയാണ് ഞാൻ മഞ്ഞോടി യിലെ വലിയ ലൈബ്രറിയുടെ പടിവാതിൽ കടന്നു ചെല്ലാൻ ഇടയായത്.  അവിടെ ഉള്ള അപാരമായ കൊലപാതക ശേഖരം കാണുകയും വായിക്കുകയും ചെയ്തപ്പോൾ ഒരു കൊലപാതകി ആയാലെന്ത് എന്ന് പോലും ഞാൻ ആഗ്രഹിച്ചു പോയി.  പക്ഷെ നമ്മുടെ ആഗ്രഹങ്ങൾ എല്ലാ കാലത്തും നടക്കണമെന്നില്ലല്ലൊ

ഒരിക്കൽ ലൈബ്രറിയിൽ വച്ചു  ഞാൻ പുസ്തകങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നപ്പോൾ ബാബുയേട്ടൻ ഒരു ചെറിയ പുസ്തകം കയ്യിൽ തന്നു കൊണ്ടു പറഞ്ഞു 'ദിറ്റക്റ്റിവ് നോവൽ വായിക്കുന്നതിനു ഇടയ്ക്കു ഇതും ഒന്ന് വായിച്ചു നോക്കുക' .  അനിമൽ ഫാം -- ജോർജ് ഓർവൽ ---- മൃഗ കഥകൾ വായിക്കാൻ എന്നും എനിക്ക് ഇഷ്ടമായിരുന്നത് കൊണ്ടു അത് വാങ്ങി വച്ചു.  അത് വരെ വായിക്കാത്ത ഒരു പ്രത്യേക തരം മൃഗ കഥ വായിച്ചു ഞാൻ കോരി തരിച്ചു.  കൂടുതൽ അർത്ഥമൊന്നും ചികയാതെ വായിച്ച ആ കഥ വായിച്ചു കഴിഞ്ഞു തിരിച്ചു കൊടുത്തപ്പോൾ ബാബുയേട്ടൻ പറഞ്ഞു 'കമ്മ്യൂണിസ്റ്റ്‌ കാരെ മാക്കാറാ ക്കുന്ന കഥയാണ് ' എന്ന്.  അതിലൂടെ ആകാം ഞാൻ അവിടെ വച്ചു തന്നെ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റൊ വായിക്കാൻ ഇടയായത്.  പതിയെ പതിയെ എന്റെ ജീവിതത്തിൽ നിന്ന് കൊലപാതകങ്ങൾ തിരോഭവിക്കാൻ തുടങ്ങി. ഞാൻ ഒരു നല്ല മനുഷ്യൻ ആകാൻ തുടങ്ങുകയായിരുന്നു.

പിന്നെ ആരൊക്കെ, എന്തൊക്കെ എന്റെ വായനാപഥ ത്തിൽ കയറി ഇറങ്ങി.  ബാബുയേട്ടൻ, ഓ പീ ആർ, സുകുമാരൻ, വിജയൻ മാഷ്‌, മുതൽ മൊകേരി വരെയുള്ള എത്രയോ ആയിരങ്ങൾ എന്റെ വായനയിൽ വഴികാട്ടികൾ ആയി. എന്റെ വലിയച്ചനിൽ തുടങ്ങിയ ഈ മനുഷ്യ വൃന്ദത്തെ ഞാൻ ഇത്തരുണത്തിൽ ഓർക്കുകയാണ്, ബഹുമാനത്തോടെ

ടീ വീ ചാനൽ ദൈവങ്ങൾ

ഇരുമ്പ് ഇന്ത്യയിൽ എത്തിയത് ബി സീ പതിനൊന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ്. പക്ഷെ ബീ സീ 7000-8000 കാലഘട്ടത്തിലെ രാമായണ യുദ്ധങ്ങളിൽ ഇരുമ്പിന്റെ പട ചട്ടകളും ഇരുമ്പിന്റെ ആയുധങ്ങളും സുലഭമായി ഉപയോഗിച്ചത് കാണുന്നു. സ്വർണ്ണ ത്തിന്റെ കാര്യവും ഏതാണ്ട് അത് പോലെ തന്നെ. ചരിത്രമോ ഇതിഹാസമോ , ഏതാണ് ശരി. നമ്മുടെ രാമനും കൃഷ്ണും ഒക്കെ സീരിയലിൽ കാണുന്ന തരത്തിൽ തന്നെ ആയിരിക്കുമോ. അല്ലെങ്കിൽ അരവിന്ദന്റെ കാഞ്ചന സീതയിലെത് പോലെയോ
സിന്ധു നദീ തട സംസ്കാരമാണ് (ബീ സീ 3000) ഇന്ത്യയിലെ ആദ്യത്തെ സംസ്കാരം എന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ വന്ന ആര്യന്മ്മാർക്ക് ഗംഗയെ കുറിച്ചോ ഗംഗാ സമതലങ്ങളെ കുറിച്ചോ അറിയില്ലായ്രിന്നു. അവയൊക്കെയും അന്ന് മനുഷ്യ വാസമില്ലാത്ത കാട്ടു പ്രദേശങ്ങൾ ആയിരുന്നു. പിൽക്കാലത്ത്‌ അയോധ്യ എന്ന പേരില് അറിയപ്പെട്ട ഈ പ്രദേശം യഥാർത്ഥത്തിൽ ബീ സീ ആയിരം മാണ്ടോടെ മാത്രം ഉദയം ചെയ്തതാണ് എന്നും പറയപ്പെടുന്നു.. ഗൗതമ ബുദ്ധന്റെ പേര് രാമായണത്തിൽ ഒരിടത് പരാമർശിച്ചതായി ചില പണ്ഡിതർ പറയുന്നു. അപ്പോൾ അതിനർത്ഥം രാമായണം എഴുതപ്പെട്ടതു ബുദ്ധന്റെ മരണ ശേഷമാണ് എന്നാണല്ലോ. വ്യാസനും വാത്മീകിയും ജീവിച്ചത് ഇരുമ്പു യുഗത്തിലാണെന്ന് വിശ്വസിക്കുന്നതാണ്‌ യുക്തി. പുഷ്പക വിമാനം പോലെ ഇരുമ്പു പടച്ചട്ടയും വെറും ഭാവന മാത്രമാണോ.

സ്വർണ കച്ചവടക്കാരന്റെയും തുണി കച്ചവടക്കാരന്റെയും പരസ്യം പോലെ തോന്നും നമ്മുടെ ദൈവ സീരിയലുകൾ കണ്ടാൽ

Friday, 26 December 2014

മത പരിവർത്തനത്തിന്റെ രാഷ്ട്രീയം

എല്ലാ മത പരിവർത്തനങ്ങൾക്കും ഒരു ഉദ്ദേശ്യമുണ്ട്.  അത് യഥാർത്ഥത്തിൽ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കൽ ആണ്.  ഒരു മതത്തിനു അടിമകൾ ആക്കുന്നതിനേക്കാൾ അതിന്റെ ഉദ്ദേശ്യം ഒരു ജന വിഭാഗത്തിന്റെ   അടിമകൾ ആക്കുകയാണ്.  ഒരു മൂന്നാം ലോകത്തെ ചൂഷണം ചെയ്യാൻ, അവിടെ ഉള്ള വിഭവങ്ങൾ വെറുതെ കയ്യടക്കി വെക്കാൻ, അതിനു തുനിയുന്ന രാജ്യത്തെ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാത്ത ഒരു തലമുറ ആ രാജ്യത്തു ഉണ്ടാകുക തന്നെ വേണം എന്ന് എല്ലാ ഒന്നാം ലോക രാജ്യങ്ങളും മുൻപേ തന്നെ മനസ്സിലാക്കിയിരുന്നു. അമേരിക്ക എന്ന രാജ്യം തന്നെ അതിനു ഒരു ഉദാഹരണമാണ്. അത് കൊണ്ടു ഏതൊരു അധിനിവേശ സേനയുടെ മുന്നിലും ബൈബിൾ കയ്യിലേന്തിയ ഒരു പുരോഹിതൻ ഉണ്ടായി.  അവൻ പഠിപ്പിച്ച മതം, അതിന്റെ വിശ്വാസിക്ക് സ്നേഹിക്കാൻ ഒരു മതം മാത്രമല്ല നല്കിയത് സ്നേഹിക്കാൻ ഒരു ജന വിഭാഗവും  കൂടിയായിരുന്നു.  തന്റെ മതത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗം പേരും ഉള്ള ഒരു വിദേശ ഭൂവിഭാഗം/ഭൂവിഭാഗങ്ങൾ .  ഇനി മുതൽ അവർക്ക് വേണ്ടി - എന്റെ സോദരരായ അവർക്ക് വേണ്ടി - എന്റെ വിഭവങ്ങൾ വെറുതെ കൊടുക്കുന്നതിനു ഞാൻ മടി കാണിക്കേണ്ട കാര്യമില്ല.  മത പരിവർത്തനം എന്നത് ഒരു കാലത്തെ സാമ്പത്തിക ശാസ്ത്രമായിരുന്നു. അത് കൊണ്ടു തന്നെ അന്നത്തെ രാഷ്ട്രീയവും.

വർത്തമാന കാലത്ത് വിദേശത്ത് കിടക്കുന്ന ഒരു മൂന്നാം ലോക രാജ്യത്തെ ചൂഷണം ചെയ്യാൻ മതത്തിന്റെ ആവശ്യമില്ല എന്ന് ഈ ഒന്നാം ലോകത്തിനു നന്നായി അറിയാം.  അതിനെക്കാൾ ശക്തിയുള്ള വിദേശ വിനിമയ നിരക്ക് ഇന്ന് അവന്റെ കൂട്ടിനുണ്ട്.   മതത്തെ പൂജിച്ചിരുന്ന മനുഷ്യൻ ഇന്ന് ഈ വിദേശ നാണയത്തിന്റെ മായ വലയത്തിൽ അകപ്പെട്ടിരിക്കുകയാണ്.  ആ മായാ വലയത്തിൽ നാം മരുവുന്ന കാലത്തോളം നമ്മുടെ ഒരു മത്സ്യ  തൊഴിലാളി  തന്റെ ഒരു ദിവസത്തെ കഠിന പ്രയത്നം കൊണ്ടു സ്വരൂപിച്ചെടുക്കുന്ന കൊഞ്ച്, ഈ വെളുത്തവൻ തന്റെ ഒരു മണിക്കൂര് നേരത്തെ കൂലി കൊണ്ടു കൈക്കലാക്കി കളയുന്നു.  നമ്മളുടെ മതം നമുക്ക് തിരിച്ചു തന്നു കൊണ്ടു അവൻ തന്റെ ചൂഷണം തുടരുന്നു. നമ്മളിൽ എത്ര പേര് ഇതിനെ കുറിച്ച് ബോധാവാന്മ്മാർ ആണ്.

മരങ്ങളുടെ ശത്രുക്കൾ അഥവാ നല്ല അയൽക്കാർ

പ്രിയപ്പെട്ട മരം സംരക്ഷണ ആപ്പീസർ അറിയേണ്ടതിലേക്ക് തലശ്ശേരി പറമ്പത്ത് ചാത്തു എഴുതുന്നത്‌.

എന്റെ അയൽക്കാരൻ കോമന്റെ പറമ്പത്തുള്ള മാവിലെ ഇലകൾ പറന്നു വന്നു എന്റെ വീട്ടിലെ കിണറ്റിൽ വീഴുകയാൽ കിണറ്റിലെ വെള്ളം വൃത്തികെടാകുന്നു.  പല പ്രാവശ്യം പ്രസ്തുത വ്യക്തിയെ ഞാൻ  ഇത് അറിയിച്ചെങ്കിലും 'കിണറ്റിനു ഒരു വല കെട്ടിക്കൂടെ കോമാ ' എന്നുള്ള തികച്ചും നിരുത്തരവാദിത്വ പരമായ മറുപടിയാണ് പ്രസ്തുത കോമനിൽ നിന്ന് കിട്ടുന്നത്.  ആയതിനാൽ പ്രസ്തുത മരം എത്രയും വേഗം അവിടെ നിന്ന് ഇല്ലാതാക്കാനുള്ള നടപടികൾ എടുത്തു തരണമെന്ന്  എന്ന് ഇതിനാൽ അഭ്യർത്ഥിക്കുന്നു.

എന്ന്,

പറമ്പത്ത് ചാത്തു.

കത്ത് കയ്യിൽ കിട്ടി മൂന്നാം ദിവസം മര സംരക്ഷണ ആപ്പീസർ കോമന്റെ പറമ്പത്ത് വന്നു ആകപ്പാടെ എല്ലാമൊന്നു പരിശോധിക്കുന്നു. അവർക്കിടയിലെ ഡയലോഗ്

ഏതാടോ തന്റെ മാവ്

ഇതാ സാർ ഇത് തന്നെ.

അത് അപ്പുറത്തെ പറമ്പിലേക്ക് കടന്നു നിൽക്കുന്നുണ്ടല്ലോ

ഒരു ചെറിയ ചില്ല മാത്രമാണ് സാർ കടന്നു നിൽക്കുന്നത്.  കുറെ കാലമായി സാർ അവൻ ഇത് മുറിപ്പിക്കാൻ നടക്കുന്നു. കിണറ്റിനു ഒരു വലയിടാൻ പറഞ്ഞാൽ അത് ചെയ്യില്ല. ഇത് മുറിപ്പിച്ചേ അടങ്ങൂ എന്ന് വാശിയിലാ. സാറ് അവന്റെ പറമ്പത്തെ ആ മാവ് കണ്ടോ. അതിന്റെ ചില്ല അവന്റെ കിണറ്റിനു മുകളിലാണ്.  അത് ഞാൻ കാണിച്ചു  കൊടുത്തപ്പോൾ അവൻ പറഞ്ഞു 'അതിന്റെ കാര്യം നീ നോക്കേണ്ട എന്ന്' ഞാൻ എന്താണ് ചെയ്യേണ്ടത് സാർ.

എടൊ കോമാ. ഈ ലോകം എന്നത് ഇങ്ങനെ ഒക്കെ തന്നെയാണ്.  അയൽക്കാരനെ സ്നേഹിക്കണം എന്നെ ദൈവ പുത്രൻ പറഞ്ഞിട്ടുള്ളൂ. അയൽ വീട്ടിലെ മാവിനെ സ്നേഹിക്കണം എന്ന് ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല.   പക്ഷെ നമ്മുടെ ബൈബിളിൽ പറഞ്ഞിട്ടുള്ളത്  അടുത്ത വീട്ടിൽ കടന്നു നിൽക്കുന്ന മരച്ചില്ലകൾ ഉണ്ടെങ്കിൽ, അവയെ കുറിച്ച് അയൽക്കാരനു ബുദ്ധി മുട്ടുള്ളതായി അയാള് പറയുന്നു എങ്കിൽ അത് മുറിച്ചു  മാറ്റണം എന്ന് തന്നെയാണ്.  അത് കൊണ്ടു താൻ ആ ചെറിയ ചില്ല മുറിച്ചു മാറ്റി പ്രശ്നം തീർത്തുകള. ലോകത്ത് യുധങ്ങളൊക്കെ ഉണ്ടാകുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടു തന്നെ അല്ലെ. അതൊന്നും ഇല്ലാതെ ഇപ്പോൾ മനുഷ്യന്മാർക്ക് ജീവിക്കാൻ പറ്റുമോ. എന്നാൽ പോട്ടെ ഗുഡ് ബൈ

ഇതും പറഞ്ഞു മര സംരക്ഷണ ആപ്പീസർ നടന്നകുന്നു.

'ഞാൻ തൽകാലം ഇത് മുറിക്കാൻ ഒന്നും പോകുന്നില്ല. ആ കുരങ്ങൻ ചാത്തു എന്താ ചെയ്യുക എന്ന് നോക്കാമല്ലോ ' ഇത്രയും മനസ്സിൽ പറഞ്ഞു കോമനും വീട്ടിനുള്ളിലേക്ക് നടന്നു കയറി.

യുദ്ധം തുടരുന്നു 

അഴിമതിയെ കുറിച്ചുള്ള താത്വികമായ ഒരു അവലോകനം.



ഒരു സർക്കാരാപ്പീസിൽ വച്ച് ഒരു സര്ടിഫിക്കറ്റ് കിട്ടാൻ നിങ്ങൾ നൂറു രൂപ കൈക്കൂലി കൊടുക്കുന്നെങ്കിൽ അതിന്റെ അർഥം നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ മറ്റൊരുവന്റെ കീശയിൽ പോയി വീണു എന്നുള്ളത് മാത്രമാണ്.  ലോകത്തിനു അത് കൊണ്ടു കൂടുതലായി  എന്തെങ്കിലും  അപകടങ്ങൾ സംഭവിക്കാൻ ഇടയില്ല.  കാരണം നിങ്ങൾ ചിലവാക്കാതിരുന്ന നൂറു രൂപ മറ്റൊരാൾ ചിലവാക്കുന്നൂ എന്ന് മാത്രം.  നന്മ/തിന്മകളുടെ  പ്രശ്നങ്ങളെ കുറിച്ച് തൽകാലം ഇവിടെ ചിന്തിക്കുന്നില്ല.  എന്നാൽ ഒരു പാലം പണിയാൻ ഉത്തരവാദിത്വ മുള്ളവൻ കൈക്കൂലി വാങ്ങിക്കുമ്പോൾ സംഭവിക്കുന്നത്‌ അതല്ല.  അവൻ പാലം പണിയാൻ വേണ്ട വസ്തുക്കൾ ഇസ്കുകയാണ് ചെയ്യുന്നത്. ഒരു ചാക്ക് പൂഴിക്കു ഒരു ചാക്ക് സിമെന്റ് എന്നതിന് പകരം, ഒരു ലോറി പൂഴിക്കു ഒരു ചാക്ക് സിമെന്റ് എന്ന രീതി.  പാലത്തെ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാലും രക്ഷപ്പെടുത്താൻ പറ്റുകയില്ല എന്ന് അർഥം.  ദൌർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ മിക്ക അഴിമതികളും ഈ രീതിയിൽ ഉള്ളവയാണ്. കാടിനെ കാക്കാൻ നിർത്തിയവർ കക്കുന്നത്‌ കൊണ്ടു മാത്രമാണ് ഇവിടെ കാടുകൾ ഇല്ലാതായിപോയത് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.  അഴിമതി ഇത്തരത്തിൽ ഒരു രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പൂർണ്ണമായി തകർക്കുന്നു.  ആദ്യത്തെ രീതിയിലുള്ള കൈക്കൂലി ദ്രവ്യ നാശം ഉണ്ടാക്കുന്നില്ല എങ്കിൽ, രണ്ടാമതെത് ശരിക്കും നശീകരണ പ്രവൃത്തി പോലെ ആണ്.  പ്രകടനക്കാർ കെട്ടിടങ്ങളുടെ കണ്ണാടികൾ എറിഞ്ഞു തകർക്കുന്നതിനും ഇതിനും തമ്മിൽ വലിയ വ്യത്യാസമില്ല.

ഇന്നലെ നിങ്ങൾ ഒരു ആപ്പീസിൽ പോയി എന്തെങ്കിലും ആവശ്യത്തിനു 100 രൂപ കൊടുത്തപ്പോൾ , അത് വാങ്ങിച്ച പയ്യൻ നാളെ നിങ്ങളുടെ മകളെ പെണ്ണ് കാണാൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യും.  ഭാര്യയെ വിളിച്ചു ഇങ്ങനെ പറയും 'എടീ അവൻ അഴിമതിക്കാരനാ. നമ്മുടെ മകളെ അവന്റെ കൂടെ അയക്കുന്നില്ല' എന്ന്.  എവിടെ. അങ്ങനെ ഒന്നുമല്ല പറയുന്നത്. അതിനു പകരം പറയുന്നത് ഇതാണ് . 'വലിയ ശമ്പളമൊന്നും ഇല്ലെങ്കിലും, മറ്റു വരുമാനങ്ങൾ വേണ്ടു വോളം ഉണ്ടെന്നു കേൾക്കുന്നു. സമ്മതമാണെന്ന് പറയാം' എന്ന്.  ഒരിക്കൽ ഒരു നാട്ടു കാരന്റെ മകൾക്ക്‌ കല്യാണാലോചന വന്നപ്പോൾ വരന് എന്താണ് ജോലി എന്ന് ഞാൻ ചോദിച്ചു. 'ഓ, അവനു കള്ള കടത്താണ്' പെണ്ണിന്റെ അച്ഛന്റെ മറുപടി.  ഒരിക്കൽ നമ്മുടെ നാട്ടിൽ ഒരു കള്ളനെ പിടിച്ചു തെങ്ങിൽ കെട്ടിയിട്ടു കണ്ടവരൊക്കെ അടിക്കാൻ തുടങ്ങി.  കൈക്കൂലിക്കാരനായ ഒരു ആപ്പീസ് ക്ലാർക്ക് അവന്റെ വക ഒരു അടി  കള്ളനു കൊടുത്തു എന്റെ മുന്നിൽ വന്നു നിൽക്കുകയായിരുന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു 'നിങ്ങൾക്ക് കുറ്റ ബോധം തോന്നുന്നില്ലേ' എന്ന്. അയാള് എന്നെ തറപ്പിച്ചു ഒന്ന് നോക്കി അവിടെ നിന്ന് പോയി കളഞ്ഞു. കള്ളനെ അടിക്കുന്നത് നമ്മൾ  തടഞ്ഞു .  ഒരു ഓട്ടോകാരൻ രണ്ടു രൂപ അധികം ചോദിച്ചതിനു അവനെ നിർത്തി ചീത്ത പറയുകയായിരുന്ന കൈക്കൂലി ബാബുവിനോടു വഴിയെ പോയ രാമൻ മാഷ്‌ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു 'കൊടുത്തെക്കെടോ. ഓൻ അത് കൊണ്ടു ഓന്റെ മോൾക്ക്‌ ഒരു മുട്ടായി വാങ്ങി കൊടുക്കട്ടെ. നിന്നെ പോലെ ഒരു കൊട്ടാരമൊന്നും അത് കൊണ്ടു അവൻ പണിയില്ല'.  രാമൻ മാഷുടെ മകൻ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു. നൂറു  രൂപ ഫീസ് . ദിവസം നൂറു രോഗികൾ

അഴിമതിയെ  മാത്രമല്ല ഇത് കാണിക്കുന്നത്. അഴിമതിയിൽ തകർന്നു കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെ കൂടിയാണ്.  നശീകരണ പ്രവണത ഒരു ജീവിത രീതി ആക്കി കൊണ്ടിരിക്കുന്ന ഒരു സംസ്കാരം. യഥാർത്ഥത്തിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലേ.

ലോകത്ത് എല്ലാ രാജ്യങ്ങളിലും അഴിമതി ഉണ്ട്.  അഴിമതി ഒരു ആഗോള പ്രതിഭാസമാണ് എന്ന് നമ്മുടെ ഏതോ മഹാൻ പറഞ്ഞിട്ടും ഉണ്ട്.  പക്ഷെ അഴിമതി പൊതു നിരത്തിൽ പ്രകടമായി കാണുന്ന രാജ്യങ്ങൾ വളരെ കുറവാണ്. റോഡിലെ കുഴികൾ കാണുമ്പോൾ നമുക്ക് ആർക്കും ഒന്നും തോന്നുന്നില്ല എന്നത് തന്നെ അതിനു തെളിവാണ്.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ അമേരികയിൽ പോയി വന്ന ഏതെങ്കിലും ഒരാളോട് സംസാരിച്ചു നോക്കുക. അപ്പോൾ അയാള് പറയുന്നത് ഇതാണ്. ഒരു ട്രാഫിക് പൊലീസ്സുകാരനൊ, ഒരു ആപ്പീസ് ക്ലാർക്കിനൊ കൈക്കൂലി കൊടുക്കാൻ നിങ്ങൾ ശ്രമിച്ചാൽ തീര്ച്ചയായും നിങ്ങൾ അവിടെ അറസ്റ്റ് ചെയ്യപ്പെടും. രാജ ഭരണമുള്ള ഗൾഫിലെ റോഡുകൾ പോലും നമ്മുടെതിനേക്കാൾ പതിന്മടങ്ങ്‌ നല്ലതാണ്.  അവ അങ്ങനെ ആയതു കടലാസിൽ കാണിച്ച സിമന്റ്‌ റോഡിൽ ചിലവാക്കിയത് കൊണ്ടു തന്നെയാണ്. നമുക്ക് അത് ചിന്തിക്കാൻ കൂടി ഇനിയും നാളുകൾ ഏറെ വേണ്ടിവരും.

വലിയ ഇടങ്ങളിലെ അഴിമതിയേക്കാൾ അപകടം ചെറിയ ഇടങ്ങളിലെ അഴിമതിയാണ്.  വലിയ ഇടങ്ങളിലെ അഴിമതികൾ ഭരണകൂടങ്ങൾ മാറി വരുമ്പോൾ ഇല്ലാതായെക്കാം.   പക്ഷെ സാധാരണ ജനത അത് ഒരു ജീവിത രീതിയാക്കിയാൽ , അത് നേരെയാക്കാൻ ഒരു ഭരണ കൂടം വിചാരിച്ചാൽ നടക്കും എന്ന് തോന്നുന്നില്ല. അഥവാ നടക്കണമെങ്കിൽ അത്രയും ഇച്ചാ ശക്തിയുള്ള ഒരു ഭരണ കൂടം തന്നെ വേണം. 

ഫേസ് ബുക്കും ബ്ലഡ്‌ പ്രഷറും



ഫേസ് ബുക്കിൽ നിന്ന് ആരുടെയോ തെറി കിട്ടിയ ഉടനെ മണ്ടോടി പ്രെഷർ നോക്കി. എന്റമ്മോ 180/100.  ഡോകടർ ചാത്തുവിന്റെ അടുത്തേക്ക് ഉടനെ ഓടി.

എന്താടോ പറ്റിയത്

പ്രഷറു നോക്കണം

(നോക്കിയതിനു ശേഷം)
കാര്യമായി പ്രഷർ ഒന്നുമില്ലല്ലോ. പിന്നെ എന്താ.

അല്ലാ വീട്ടില് നിന്ന് നോക്കിയപ്പോ കൂടുതലായിരുന്നു.

ഭാര്യയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയോ. അല്ലെങ്കിൽ വല്ലതും കണ്ടു പേടിച്ചോ.

അങ്ങനെ ഒന്നുമില്ല.

എന്തെങ്കിലും ഇല്ലാതിരിക്കുകയില്ലല്ലോ.

ഫേസ് ബുക്കിൽ കയറി വിലസുന്നതിന്റെ ഇടയിലാ നോക്കിയത്.

ഓഹോ. അത് ശരി. ആരുടെ എങ്കിലും തെറി കിട്ടിക്കാണും. അതിനു നമ്മൾ ഫേസ് ബുക്ക്‌ ബീ പീ എന്നാണു പറയുക.  കുറച്ചു നേരം കിടന്നാൽ മാറിക്കൊള്ളും.

അങ്ങനെ ഒന്നുണ്ടോ ഡോക്ടർ

അങ്ങനെ ഒന്നല്ല. അങ്ങനെ പലതും ഉണ്ട്.  ചിലർക്ക് എന്റെ മുന്നില് ഇരുന്നാൽ മുട്ട് വിറക്കും. അങ്ങനെ വരുന്ന ബീ പീ ക്ക് വേറെ പേരാ.  വെള്ളചായമടിച്ച ബീ പീ എന്നാണു നാം അതിനെ വിളിക്കാറ്.

അപ്പോൾ എന്ത് ധൈര്യത്തിലാ ഡോക്ടറെ നമ്മള് മരുന്ന് കഴിക്കുക.

അതില് ധൈര്യത്തിന്റെ പ്രശ്നമൊന്നും വരുന്നില്ല. വെറും പൈസയുടെ പ്രശ്നം മാത്രമേ ഉള്ളൂ.

എന്നാലും വെറുതെ മരുന്ന് കുടിക്കുന്നത് പോലെ അല്ലെ.

ഭക്ഷണം കഴിക്കുന്നത്‌ താൻ ആവശ്യം നോക്കിയിട്ടാണോ.  കാണുമ്പോൾ തിന്നുന്നു അത്രയല്ലേ ഉള്ളൂ. അത് പോലെ ഇതും ഒരു സ്വാഭാവമാക്കണം. നമ്മളും ജീവിച്ചു പോകേണ്ടേ മോനെ മണ്ടോടി.

നിങ്ങള് തമാശ വിട്, ശരിക്കും കാര്യം പറ.  എപ്പോഴാ മരുന്ന് കഴിക്കേണ്ടത്‌.

എന്നാൽ സത്യം പറയാം.  ആദ്യം 180/100 കണ്ടാൽ കുറച്ചു കഴിഞ്ഞു വീണ്ടും നോക്കുക. പിന്നെയും കണ്ടാൽ കുറച്ചു കഴിഞ്ഞു വീണ്ടും നോക്കുക.. എന്നിട്ടും അത് പോലെ എങ്കിൽ വീണ്ടും നോക്കുക.  ഇനി അവിടെയും രക്ഷയില്ലെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരാളെ കൊണ്ടോ സ്വന്തം തന്നെയോ നോക്കുക. അപ്പോഴും വലിയ രക്ഷയില്ലെങ്കിൽ നീ ആള് രോഗി തന്നെ.  പക്ഷെ മിക്കവാറും ഒരു അമ്പതു ശതമാനവും ഇതിനിടയിൽ നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കും.  എടൊ ഈ പ്രെഷർ എന്ന സാധനം ഒരു ദിവസത്തിൽ പതിനായിരം പ്രാവശ്യം മാറുന്ന സാധനമാണ്.  നിന്റെ മുന്നിലൂടെ ഒരു നായ ഓടിയാൽ പ്രഷറു, ബസ്‌ വേഗത്തിൽ പോയാൽ പ്രഷറു, മെല്ലെ പോയാലും പ്രഷറു, ഭാര്യ ചത്താൽ പ്രഷറു , അവള് ചത്തില്ലെങ്കിലും പ്രഷറു......... ഇങ്ങനെ പല പല കാരണങ്ങൾ. ഇപ്പൊ മനസ്സിലായോ. എന്നാൽ പോ. അടുത്ത രോഗിയെ ഇങ്ങോട്ട് വിടൂ.

ഒരു ബോധോദയം ഉണ്ടായത് പോലെ മണ്ടോടി അവിടെ നിന്ന് ഇറങ്ങി നടന്നു.


i am a hindu

i am a christian sympathizer, because he gave me the electric lamp and he gave me the computer, without which i cannot carry on. i am a muslim sympathizer, because he gave me the lute and he gave me the guitar, without which my life should have been more gloomy. i am a sikh sympathizer because there was one Narinder Singh Kapani and his fibre optics.
and i am a sympathizer of all religions because....................................................
i am a hindu

മോണോഗാമി നേരിടുന്ന വെല്ലുവിളികൾ

മനുഷ്യൻ എന്നെങ്കിലും നഗ്നതയിലേക്ക് തിരിച്ചു പോകുമോ ?

ഈ ചോദ്യം കേൾക്കുമ്പോൾ തന്നെ പലരും ചൂളി പോകുന്നത് ഞാൻ കാണുന്നുണ്ട്.  പക്ഷെ ആ ചൂളൽ നഗ്നതയോടുള്ള ഇഷ്ട കുറവുകൊണ്ടാണ് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല.  കാരണം എനിക്ക് നഗ്നത കാണുന്നത് ഇഷ്ടം തന്നെയാണ്, ഈ വയസ്സ് കാലത്തും. യുവാവായിരിക്കുമ്പോഴും എനിക്കത് ഇഷ്ടം തന്നെയായിരുന്നു എന്നതിന് തെളിവായിരുന്നല്ലോ ചിത്രവാണി ടാക്കീസിലെ ഏതൊരു എ സിനിമയും ഞാൻ ആദ്യ ദിവസം തന്നെ കണ്ടു എന്നുള്ള സത്യം.  ഇനി അഥവാ ഇത് എന്റെ മാത്രം കുഴപ്പമാണോ എന്ന് ചോദിച്ചാൽ , അല്ല എന്ന് ധൈര്യമായി എനിക്ക് ഉത്തരം പറയാം, കാരണം എന്റെ കൂടെ അന്നുണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളും അങ്ങനെ തന്നെ ആയിരുന്നു.  അപ്പോൾ നഗ്നതയുടെ കാര്യത്തിലുള്ള ഈ വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ അർഥം എന്താണ്.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഞാൻ ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം, സ്ത്രീകൾ വസ്ത്രങ്ങളുടെ കാര്യത്തിലുള്ള കടും പിടുത്തങ്ങൾ മെല്ലെ മെല്ലെ ഒഴിവാക്കുന്നു എന്നുള്ളതാണ്.  ഒരു പരിധിവരെ നഗ്നത ഭൂഷണമാണെന്ന് കുറെ സ്ത്രീകളെങ്കിലും തീരുമാനിച്ചിരിക്കുന്നു.  സമൂഹം തുറിച്ചു നോക്കുമ്പോഴും അവർ കൂസലില്ലാതെ നടന്നു പോകുകയാണ്.  നിങ്ങൾ ഇത് കാണാൻ തന്നെയാണ് നാം ഇത് ധരിച്ചിരിക്കുന്നത്‌ എന്ന് പറയും പോലെ.  വസ്ത്ര സദാചാരത്തിൽ ഇത്തരം ഒരു മാറ്റം സ്ത്രീകളിൽ വന്നു ചേർന്നത്‌ എന്ത് കൊണ്ടാണ്.  അവർ ധീരകളായി വരുന്നു എന്നതിന്റെ സൂചന തന്നെ അല്ലെ ഇത്.

ഏക ഭാര്യാത്വതിൽ/ഭാര്തുത്വതിൽ  ഏറ്റവും വേദന അനുഭവിക്കുന്നത് സ്ത്രീ തന്നെ ആണെന്നതിൽ ഒരു സംശയവും ഇല്ല.  അത് കൊണ്ടു തന്നെ ഏക ഭാര്യാ/ഭാര്ത്രുത്ത്വങ്ങൾക്ക്  എതിരായുള്ള വെല്ലുവിളികൾ ആദ്യം ഉയര്ന്നു വരിക സ്ത്രീ പക്ഷത്തു നിന്ന് തന്നെ ആയിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.പുരുഷൻ സ്ത്രീയെ തന്റെ ചൊല്പടിക്കു നിർത്തുന്നത് അവളുടെ വസ്ത്ര ധാരണ ത്തിലെ അവന്റെ അനാവശ്യ ഇടപെടലുകളിലൂടെയും   കൂടെയാണ്.  അത് സ്ത്രീയെ ചൊടിപ്പിക്കുന്നു  എന്നതിന് യാതൊരു സംശയവും ഇല്ല.  സ്ത്രീയുടെ ഈ വെല്ലുവിളിയുടെ ആദ്യത്തെ പടിയാണ് വസ്ത്ര സദാചാരത്തിനു നേരെയുള്ള അവരുടെ ഈ മനോഭാവം.  തങ്ങളുടെ ശരീരം ഒരുത്തൻ ഉപയോഗിക്കുന്നു എങ്കിലും , അത് കാണുവാനുള്ള അവകാശം മറ്റു ഏതൊരാൾക്കും ഉണ്ട് എന്നുള്ള ഒരു പ്രഖ്യാപനം തന്നെ ആണോ അത്? മോണോഗാമിക്ക് എതിരെ അവൾ നടത്തുന്ന പടയോട്ടത്തിന്റെ തുടക്കമാണോ ഇത് ?

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്.  പുരുഷൻ സമ്പത്തിന്റെ ഉടമ ആയിരുന്ന കാലത്ത് ഇവിടെ വിവാഹ മോച്ചനങ്ങൾ കുറവായിരുന്നു.  പക്ഷെ സ്ത്രീക്ക് സാമ്പത്തിക സ്വാതന്ത്ര്യം വന്നതിനു സാമാന്തരികമായി ഇവിടെ വിവാഹ മോച്ചനങ്ങൾ വര്ദ്ധിച്ചു വന്നു. എന്താണ് ഇത് തെളിയിക്കുന്നത്.

Thursday, 25 December 2014

മത പരിവർത്തനം

സ്വന്തം ഇഷ്ടത്തിന് ഒരാള് മതം മാറുകയോ, പിന്നീട്  മാതൃ പെടകത്തിലേക്കു തിരിച്ചു വരികയോ ചെയ്യുന്നതിനെ കുറ്റം പറയാൻ പറ്റില്ല. പക്ഷെ ബല പ്രയോഗത്തെ കുറ്റം പറയാതെ നിവൃത്തിയില്ല.  ഇവിടെ അതില്ല എന്ന് ഞാൻ ധരിക്കുന്നു.  പിന്നെ നമ്മുടെ മതം ഇതാണ് എന്നുള്ള നമ്മുടെ വിശ്വാസത്തിൽ തന്നെ ഒരു വലിയ വിഡ്ഢിത്തം ഉണ്ട്.  നമ്മുടെ പറമ്പിന്റെ അതിര് ഇതാണ് എന്ന് പറയുന്നതിലെ വിഡ്ഢിത്തം പോലെ.  പണ്ടു എന്റെ സുഹൃത്തിനു ഇത്തരത്തിൽ ഒരു അതിർത്തി പ്രശ്നമുണ്ടായി.  അയൽക്കാർ പറഞ്ഞു അവരുടെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന്റെ കാലത്തുള്ള അതിർത്തി അല്ല ഇത് എന്ന്. നമുക്ക് അറിയാം അതിനൊന്നും ഒരു നിയമ പ്രാബല്യവും ഇല്ല എന്ന് . 13 വര്ഷം ആണ് അതിന്റെ പരിധി. ഇവിടെയും അത്തരം ഒരു പരിധി നിശ്ചയിച്ചില്ല  എങ്കിൽ നമ്മൾ എത്ര കാലം പുറകോട്ടു പോകും.

ഇതെന്തു ലോകം

ഒരുനാൾ ഒരാൾ കുരിശിൽ മരിക്കുന്നു. പിന്നീടൊരുനാൾ കുരിശിൽ മരിച്ചവനെയും, കുരിശിലേറ്റി അവനെ കൊന്നവനെയും ലോകം ഒരു പോലെ ആരാധിക്കുന്നു.
ഇതെന്തു ലോകം


ഇവനെ കൊല്ലാൻ ആരും 
ഇവിടെ ആർത്തുവിളിച്ചില്ല
പക്ഷെ ഞാനവനെ കൊന്നു 
നിങ്ങളവന്റെ കല്ലറയിൽ
പുഷ്പങ്ങൾ കൊണ്ടു പൂജിച്ചു 
പക്ഷെ നിങ്ങളോരുനാൾ 
എന്നെയും പൂക്കൾ കൊണ്ടു 
മൂടുമെന്നു ഞാനറിഞ്ഞില്ല 

കർഷകനും കൊള്ളക്കാരനും പിന്നെ പട്ടാളക്കാരനും - ആദി രൂപങ്ങളെ കുറിച്ചുള്ള ഒരു പഠനം - കുറോസാവയുടെ ഏഴു യോദ്ധാക്കൾ.

നായാടിയായ പ്രാചീനരിൽ ഒരു വിഭാഗം കര്ഷക വൃത്തിയിലേക്ക് തിരിഞ്ഞപ്പോൾ മറ്റൊരു വിഭാഗം അവരുടെ നായടിത്തരം തുടർന്നിരിക്കണം.  ഒരു വിഭാഗം മെല്ലെ മെല്ലെ സസ്യങ്ങളിലേക്ക് തിരിഞ്ഞപ്പോൾ മറു വിഭാഗം അന്നും  നിണമണിഞ്ഞ രീതികളിൽ ആനന്ദം കണ്ടെത്തിയിരിക്കണം.  മൃഗങ്ങളെ കൊന്നു ജീവിക്കുന്നവൻ എന്നോ ഒരിക്കൽ മനസ്സിലാക്കി തന്റെ ആയുധം നാട്ടിൽ വസിക്കുന്നവന് നേരെയും ഉപയോഗിക്കാം എന്ന്.  കാട്ടിലെ ഭീഷണിയിൽ ഭക്ഷണം തേടി അലയുന്നതിലും എളുപ്പം നാട്ടിലെ നിരാലംബനായ കൃഷിക്കാരന് നേരെ തന്റെ ആയുധം തിരിച്ചു പിടിക്കുന്നതാവും എന്ന് മനസ്സിലാക്കിയ ആ നായാടി ആവണം ചരിത്രത്തിലെ ആദ്യത്തെ കൊള്ളക്കാരൻ.  അപ്പോൾ അതിനു അർഥം കൊള്ളക്കാരന് മുൻപേ ഇവിടെ  കർഷകൻ  ഉണ്ടായിരുന്നു എന്നാണു.  കൂലി പട്ടാളക്കാരന്റെ ഉദയം അതിനും ശേഷമാണ്.

കൃഷിയും കൊള്ളയും യുദ്ധവും ഇഴ പിരിയാതെ കിടക്കുന്ന ഈ സമസ്യയെ കുറിച്ചാണ് കൊറോസാവ പറയാൻ ഉദ്ദേശിക്കുന്നത്.  അത് കൊണ്ടു തന്നെ അദ്ധേഹത്തിന്റെ സിനിമ വെറും ഒരു ആക്ക്ഷൻ ത്രില്ലർ മാത്രമല്ല.


ഒരു സാധാരണ ആക്ഷൻ സിനിമയിൽ കവിഞ്ഞ എന്തോ ഒന്ന് കൊരോസാവയുടെ ഈ ചിത്രത്തിൽ ഉണ്ടെന്നു അത് കണ്ട  വളരെ ചെറിയ നാളുകളിൽ തന്നെ എന്റെ മനസ്സില് ഉണ്ടായിരുന്നു.   കര്ഷകരുടെ ഒരു ഗ്രാമം വളഞ്ഞു അവരുടെ കാര്ഷിക ഉത്പന്നങ്ങൾ സ്ഥിരമായി കൊള്ളയടിക്കുന്ന  കവർച്ചക്കാർ.  അവരെ കൊണ്ടു പൊറുതി മുട്ടിയ ഗ്രാമീണർ , ഗ്രാമ തലവന്റെ നിര്ദേശ പ്രകാരം,  പണി ഇല്ലാതെ നടക്കുന്ന ഏതാനും  യോദ്ധാക്കളെ വാടകയ്ക്ക് എടുക്കുന്നു.

ഇവിടെ കുറൊസാവ വളരെ വ്യക്തമായി പറയാൻ  ഉദ്ദേശിക്കുന്നത് ഒരു കാര്യമാണ്.  കൊള്ളക്കാർ എന്ന വിഭാഗം കാര്ഷിക  വൃത്തിയിൽ ഇടപെടാൻ വിമുഖത ഉള്ളവരോ, അല്ലെങ്കിൽ അതിനു സാധ്യത ഇല്ലാത്തവരോ ആണ്.  അവരെ സംബന്ദി ചെടത്തോളം ആയോധന കലയിലൂടെ അവര്ക്ക് വേണ്ടുന്നത് സമ്പാദിക്കാവുന്നതെ ഉള്ളൂ.   അതായിരുന്നു സൌകര്യവും അതായിരുന്നു നല്ലതും.  സമൂഹത്തിന്റെ ഇത്തികണ്ണി ആയി ജീവിക്കാൻ തീരുമാനിച്ച ഇവരുടെ ജനനം മറ്റൊരു ഇത്തിക്കണ്ണി ജനനത്തിനു കാരണമായി.  അതായിരുന്നു കൂലി പട്ടാളക്കാരൻ.  എല്ലാ പട്ടാളക്കാരുടെയും ആദി രൂപം.   രണ്ടു പേരും സൃഷ്ടി കർത്താക്കളുടെ ഇടയിൽ അവരുടെ ചിലവിൽ ജീവിച്ചു പോന്നു. ഈ യുദ്ധത്തിൽ ആൾ നാശം അവര്ക്ക് ഇടയിൽ മാത്രമായിരുന്നു. കാരണം അന്നേരവും കൃഷിക്കാരൻ അവര്ക്ക് വേണ്ട അന്നം പ്രധാനം ചെയ്യേണ്ട തിരക്കിലായിരുന്നു.  അവനെ സംബന്ദിച്ചു ഇരു വിഭാഗവും ഒരു പോലെ ആയിരുന്നു.  ഒരുവർ ബല പൂർവ്വം തന്റെ സൃഷിട്കൾ കവര്ന്നു കൊണ്ടു പോകുമ്പോൾ,  മറ്റൊരുവർ സാന്ത്വനത്തിന്റെ ഭാഷയിലൂടെ അത് കവരുന്നു എന്ന് മാത്രം.

എല്ലാ യുദ്ധങ്ങളുടെയും പ്രാഗ് രൂപം കൊള്ളയായിരുന്നു എന്നാണു കൊരോസാവ പറഞ്ഞു വരുന്നത്.  ആ കൊള്ളയെ പ്രത്രിരോധിക്കുന്നവനും ഒരർത്ഥ ത്തിൽ കൊള്ളക്കാരന്റെ തിരിച്ചിട്ട രൂപം മാത്രമായിരുന്നു എന്നും.  ചരിത്രത്തിൽ ഉടനീളം, പരസ്പരം വച്ച് മാറാവുന്ന അസ്ഥിത്വം ആയിരുന്നു ഇരുവരുടെയും.



ഭൂപരിഷ്കരണം



നമ്മുടെ നാട്ടിലെ നെൽ പാടങ്ങളെ ഇല്ലായ്മ ചെയ്തത് ഭൂപരിഷ്കരണമാണ് എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനാണ്. ഞാൻ. അങ്ങനെ എങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇവിടം ഭരിച്ച കമ്മ്യൂണിസ്റ്റ്‌ കാരനാണ്.  പക്ഷെ അത് കേട്ട് മറ്റുള്ളവർ ആരും ചിരിക്കേണ്ട.  കാരണം ഈ മറ്റുള്ളവരും ഭൂപര്ക്ഷരണത്തെ വലിയ ലാഘവത്തോടെ യാണ് കാണുന്നത്. ഈ നാട്ടിലെ ഭൂമി മുഴുവൻ തുണ്ടം തുണ്ടമായി പലർക്കും വിതരണം ചെയ്താൽ ധാന്യ കൃഷി ഇല്ലാതാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  ഇന്ന് നമ്മൾ അരി ഭക്ഷിച്ചു ജീവിച്ചു പോകുന്നത്, ഭൂപരിഷ്കരണം നടക്കാത്ത ആന്ധ്രയിലെയും കർണാടക യിലെയും, തമിൾ നാട്ടിലെയും മറ്റും ഭൂ സ്വാമിമാർ നമുക്ക് അരിയുണ്ടാക്കി തരുന്നത് കൊണ്ടാണ്. സംശയമുണ്ടോ. അപ്പോൾ നിങ്ങൾ ചോദിക്കും എല്ലാവർക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി വേണ്ട എന്നാണോ. പഴയ ഫ്യുടൽ വ്യവസ്ഥയിലേക്കു തിരിച്ചു പോകണം എന്നാണോ.  അപ്പോൾ ഞാൻ നിങ്ങളോട് തിരിച്ചു ഒരു ചോദ്യം ചോദിക്കയാണ്.  തിന്നാൻ ഒന്നും ഇല്ലാതാകുമ്പോൾ നിങ്ങൾ ഫ്യുടൽ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാൻ പറയില്ലേ? നിങ്ങൾ അതും പറയും അതിനപ്പുറവും പറയും എന്ന് എനിക്കറിയാം.  പക്ഷെ മനുഷ്യ സമൂഹത്തിനു പുറകോട്ടു പോകാൻ ആവില്ല. അത് കൊണ്ടു ഇനി ഒരു തിരിച്ചു പോക്ക് സാധ്യമല്ല. തൽക്കാലം നമ്മൾക്ക് ഇങ്ങനെ ജീവിച്ചു പോകാം. ഗൾഫ്‌ പണം പൊട്ടുന്നത് വരെ ഒരു വിധം കുഴപ്പമില്ലാതെ നടന്നു പോകും. അതിനു ശേഷം എന്തെന്ന് അപ്പോൾ നോക്കാം.  എന്തെങ്കിലും ഒരു വഴിയുണ്ടാകും എന്നാണല്ലോ നാം എന്നും സമാധാനിച്ചത്‌.

വൃക്ക രോഗികൾ ശ്രദ്ധിക്കുക



2002 എന്ന വർഷം വൃക്ക രോഗികൾക്ക് വളരെ പ്രധാനപ്പെട്ടതാണ്.  അന്ന് വരേയ്ക്കും ലോകത്തെ ജനങ്ങളിൽ മൂവായിരത്തിൽ ഒരാൾക്ക്‌ മാത്രം വൃക്ക രോഗം ഉണ്ടായിരന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  പക്ഷെ 2002 നു ശേഷം വൃക്ക രോഗികളുടെ എണ്ണം എട്ടിൽ ഒന്നായി.  ഇത്ര വലിയ ഒരു വർദ്ധന ഒരു പ്രത്യേക രോഗ വിഭാഗത്തിൽ ഉണ്ടാകാൻ മാത്രം 2002 ഇൽ  എന്ത് സംഭവിച്ചു. ഒന്നും സംഭവിച്ചില്ല . ആകെ നടന്നത് ഒരേ ഒരു കാര്യം മാത്രം. 2002 ഇൽ ആണ്  എല്ലാ വിധ വൃക്ക രോഗങ്ങൾക്കും  പൊതുവായി  സീ   കെ ഡീ എന്ന ഒരു പുതിയ സംജ്ഞ  അവതരിക്കപ്പെട്ടത്.   പല പല വിഭാഗങ്ങളായി പല പല പേരുകളിൽ ചിതറി കിടക്കുകയായിരുന്ന വൃക്ക രോഗങ്ങളെയും അവയുടെ ചികിത്സാ രീതികളെയും ഏകോപിച്ചു , രോഗം വരാൻ സാധ്യത ഉള്ളവരെ നേരത്തെ കണ്ടു പിടിച്ചു ചികിത്സിക്കുക എന്ന ഉദ്ദേശ്യം വച്ച് ആരംഭിച്ച ഒരു പ്രക്രിയയായിരുന്നു അത്.  എല്ലാറ്റിനും കൂടെ പൊതുവായ ഒരു പരിശോധനാ രീതി.  പക്ഷെ പരിശോധനാ ഫലങ്ങളുടെ നിർണ്ണയങ്ങൾ അനിയന്ത്രിതമായി തീരുമാനിക്കുകയാൽ രോഗമില്ലാത്ത പലരും രോഗികൾ എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. സീ കെ ഡീ എന്ന രോഗം നിർണ്ണയിക്കപ്പെട്ട ഭൂരിഭാഗം പേർക്കും യഥാർത്ഥത്തിൽ രോഗമില്ല എന്ന് പലരും പ്രസ്താവിച്ചിട്ടുണ്ട്. ഇന്നും നേരത്തെ പറഞ്ഞ മൂവായിരത്തിൽ ഒരാൾക്ക്‌ മാത്രമേ വൃക്ക രോഗം അതിന്റെ മൂർധന്യത്തിൽ എത്തുന്നുള്ളൂ.

മനുഷ്യൻ വൃധനാകുക എന്നത് ഒരു രോഗമല്ല. ഏതൊരു വൃദ്ധന്റെയും വൃക്ക ഒരു യുവാവിന്റെത് പോലെ പ്രവർത്തി ക്കെണമെന്ന് നിര്ബന്ധം പിടിക്കാൻ പാടില്ല എന്ന് മാത്രമല്ല,  അത് ഒരു രോഗ ലക്ഷണമായി കണക്കാക്കാനും പാടില്ല. പക്ഷെ നാം ഇന്ന് വാര്ധക്യതെയും ഒരു രോഗത്തിന്റെ പട്ടികയിൽ ഉൾ പ്പെടുതിയിരിക്കുന്നു.   വൃക്ക രോഗ വിദഗ്ദനായ  റിച്ചാർഡ് ഗാസ്സോക് പറഞ്ഞു 'സീ കെ ഡീ എന്നത് ഒരു മത്സ്യ ബന്ധന ട്രോളാർ പോലെയാണ്.  വലിയ മീനുകളേക്കാൾ അധികം അതിൽ കുടുങ്ങുന്നത് ചെറിയ മീനുകൾ ആണ്'

(നിങ്ങളുടെ പരിചയക്കാരോ, ബന്ധുക്കളോ ആരെങ്കിലും വൃക്ക രോഗത്തിന് അടിപ്പെട്ടു എങ്കിൽ,  ആ രോഗം, അതിന്റെ ആരംഭ ദശയിൽ ആണെന്ന് ഡോക്ടർ പറയുകയും ചെയ്തു എങ്കിൽ , അവര് വൃക്ക രോഗ ബാധിത അല്ലാതിരിക്കാനും സാധ്യത ഉണ്ട് എന്ന് പറയാനാണ് ഞാൻ ഇത് എഴുതിയത്.  അനാവശ്യമായ ചികിത്സകൾ പലപ്പോഴും അപകടം വരുത്തി വെക്കുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്.  കിഡ്നി പോലെ ഉള്ള അവയങ്ങൾക്ക് പ്രത്യേകിച്ചും.  വര്ത്തമാന കാലത്ത് ഏതു ദിവസം പത്രം തുറന്നാലും ഒരു രണ്ടോ മൂന്നോ വൃക്ക രോഗികൾ രോഗ ചികിത്സാ സഹായം അഭ്യർഥിച്ചു കൊണ്ടു പരസ്യം ചെയ്തതായി കാണാം.  ആ ഒരു കാര്യം കൂടെ ഞാൻ ഇത് എഴുതുമ്പോൾ ചിന്തിച്ചിരുന്നു. ഈ ലേഖനത്തിന് ആധാരം ബോണ്ട്‌ യുനിവെർസിറ്റിയിലെ ഗവേഷകരായ റായ് മൊഇനിഹാൻ ,  ജെന്നി ദൗസ്റ്റ് എന്നിവരുടെ ലേഖനങ്ങൾ ആണ്)

ഭീകരതയുടെ ആരംഭം



റോബോസ്പിയർ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം കഴുമരങ്ങൾ കടലിലെറിഞ്ഞു.  നന്മ മാത്രം വാഴേണ്ട ലോകത്ത് കഴുമരമെന്തിനു എന്ന് അദ്ദേഹം ചോദിച്ചു. പക്ഷെ  എതിർപ്പുകൾ ഇല്ലാതാക്കേണ്ട  ഇടങ്ങളിൽ കഴുമരവും കുരിശും നിലനിൽക്കണം എന്ന പ്രപഞ്ച സത്യം അദ്ദേഹം തന്റെ ആവേശത്തിൽ ഒരു നിമിഷം മറന്നു പോയി.  ഭീകരത എന്ന വാക്കിന്റെ ഉത്ഭവം, മനുഷ്യ നന്മയിൽ അത്ര അധികം വിശ്വസിച്ച ഒരു മനുഷ്യന്റെ ജിഹ്വയിൽ നിന്നായി പോയി എന്നുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നാണ്. 1793 കാലത്ത് താൻ ആരംഭിച്ച വിപ്ലവത്തിന്റെ മുന്നണി പോരാളികളായി തന്നോടൊപ്പം നിന്നവർ പലരും അദ്ധേഹത്തിന്റെ ഗില്ലറ്റിൻ കത്തിക്ക് ഇരയായി.  ഒരു നല്ല സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനു ഭീകരത അത്യാവശ്യമാണ് എന്ന അദ്ധേഹത്തിന്റെ സിദ്ധാന്തത്തിൽ നിന്നാണ് ഭീകരവാദം ആരംഭിച്ചത്.  11 മാസം നീണ്ട ഭരണത്തിൽ മൂന്നു ലക്ഷം പേര് തടവിലാക്ക പെടുകയും, 17000 പേര് കൊല്ലപ്പെടുകയും ചെയ്തു.  റോബോസ്പിയർ  സ്വയം , വിപ്ലവത്തിന്റെ പൂജാരിയായി അവരോധിച്ചു.  അദ്ദേഹവും അദ്ധേഹത്തിന്റെ യാകൊബിൻ അനുയായികളും (സെയിന്റ് ജസ്റ്റ്‌ എന്ന ചൂടൻ തത്വ ചിന്തകനും അക്കൂട്ടത്തിൽ പെടും. ഭീകരതയുടെ യുഗം ആരംഭിച്ചത് ഇദ്ദേഹമാണ് എന്ന് കരുതുന്നവരും ഉണ്ട് ) പരമോന്നത സത്തയുടെ മതം ആവിഷ്കരിച്ചു. ഭീകരതയെ തള്ളി പറയുന്നവര് പോലും തിന്മയുടെ വാക്താക്കൾ ആയി തീരുമാനിക്കപ്പെട്ടു. അത്തരത്തിൽ മലിനരായ സാധാരണ ജനങ്ങളും വധിക്കപ്പെടണം എന്ന നില വന്നു.

ലോകത്ത് നിന്ന് തിന്മ ഉച്ചാടനം ചെയ്യാനുള്ള എളുപ്പ മാര്ഗം തിന്മയുള്ള മനുഷ്യരെ കൊന്നു തീർക്കലാണെന്ന   അതി ലളിതമായ തത്വ ശാസ്ത്രം ഫ്രഞ്ചു വിപ്ലവത്തിൽ പ്രായോഗികമാക്കി. അപ്പോൾ തിന്മ നില നില്ക്കുന്ന കാലത്തോളം കഴുമരങ്ങളും ഇവിടെ നില നിന്ന് പോകണം. കഴുമരങ്ങൾ എന്നത് ഭരണ കൂടങ്ങൾ കെട്ടിയ കഴുമരങ്ങൾ തന്നെ ആകണം എന്നില്ല. സമാന്തര ഭരണ കൂടങ്ങൾ തീരുമാനിക്കുന്ന കഴുമരങ്ങൾ ആയാലും മതി.  അപ്പിൾ ഭക്ഷിച്ചതിനു ശേഷം തിന്മയിൽ കുതിർന്നു പോയ ഏതൊരു മനുഷ്യനും അത് കൊണ്ടു തന്നെ കൊല്ലപ്പെടാൻ അര്ഹതയുള്ളവനും ആണെന്ന് വരുന്നു. അത്തരം മനുഷ്യരെ കൊല ചെയ്യുന്നതിന് ശങ്കയേതും വേണ്ട എന്നും അവരുടെ വിശ്വാസം അവരെ പഠിപ്പിക്കുന്നു.  ലോകത്ത് ഭീകരത വാദത്തിന്റെ യുഗം ആരംഭിച്ചത് അങ്ങനെയാണ്.


ജോസഫ്‌ കോണ്‍റാടിന്റെ 'രഹസ്യ പ്രതിനിധി' എന്ന ആഖ്യായികയിലെ അരാജകത്വ വാദി പറയുന്നു 'മനുഷ്യന്റെ എല്ലാ സന്ദേഹങ്ങളെയും ദൂരീകരിക്കാൻ  തുനിഞ്ഞിറങ്ങിയ  ഒരു പിടി  മനുഷ്യരെ  ഞാൻ സ്വപ്നം കാണുന്നു ... ലോകത്തിലെ ഒന്നിനോടും , തന്നോട് പോലും  ദാക്ഷിണ്യമില്ലാത്ത , മനുഷ്യ വർഗ്ഗത്തിന്റെ നന്മക്കു വേണ്ടി മരണം ജീവിത രീതി ആക്കിയ ഒരു പിടി മനുഷ്യർ.............പക്ഷെ അത്തരത്തിലുള്ള ഒരു മൂന്നു പേരെ പോലും ഒന്നിച്ചു കിട്ടാൻ പ്രയാസം.

പക്ഷെ ജോസഫ്‌ കോണ്‍റാഡ് മരിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് തോന്നിയിരിക്കണം താൻ പറഞ്ഞത് തെറ്റായി പോയി എന്ന്.  ഇന്ന് അത് പൂര്ണമായും തെറ്റായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു.  മൂന്നു പെരെന്നല്ല മുന്നൂറോ മുപ്പതിനായിരമോ ആയി ഈ എണ്ണം മാറിപ്പോയിരിക്കുന്നു.

ഈ ലോകത്തെ രക്ഷിച്ചു നിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

Wednesday, 24 December 2014

രാമനും ചുമന്ന ട്രൌസറും

ടൌണിൽ ഭയങ്കര പ്രകടനമാണ് എന്ന് കേട്ടപ്പോൾ ഞാൻ രാമനെ അന്വേഷിച്ചു നടന്നു. രാമനെയും കൂട്ടി ടൌണിൽ ഒന്ന് പോയി അതൊന്നു കണ്ടു കളയാമെന്നു വിചാരിച്ചു.  ഒന്നുമില്ലെങ്കിൽ കുറെ ആൾകാര് ബസ്സിലും കാറിലും ഇരുന്നു പ്രാകുന്നതെങ്കിലും കേൾക്കാമല്ലോ.  പക്ഷെ രാമനെ അവിടെ എവിടെയും കാണാനില്ല.  ചിലപ്പോൾ അവൻ നേരത്തെയെങ്ങാനും പോയി കാണുമോ. ഏതായാലും ഇനി കാത്തിരിക്കേണ്ട. പോകുക തന്നെ.

പ്രകടനം തുടങ്ങിയിട്ടില്ല.  പക്ഷെ കാണികളെല്ലാം ആദ്യമേ സ്ഥലം പിടിച്ചിട്ടുണ്ട്.  ബസ്സിൽ കയറി പോകാൻ വേണ്ടി അതിൽ കയറി ഇരുന്നവരിൽ കുറെ പേര് പരിപാടി മതിയാക്കി ഇറങ്ങി നടക്കാൻ തുടങ്ങിയിരിക്കുന്നു.  അടുത്തുള്ള സ്ഥലങ്ങളിലെ ആളുകള് ആയിരിക്കും.  അവർക്ക് നടന്നു പോകാമല്ലോ. മറ്റുള്ളവരൊക്കെ  വേദനയോടെ, തങ്ങളുടെ വിധിയോർത്ത് ദുഖിതരായി, വ്യാകുല ചിത്തരായി, ഉള്ളിൽ പ്രാകുന്നവരായി തങ്ങളുടെ ഇരിപ്പ് തുടരവേ , റോഡിൻറെ അങ്ങെ തലക്കൽ പ്രകടനത്തിന്റെ മുന്നണി പോരാളികളുടെ കൊടികൾ  പറക്കുന്നത് കണ്ടു.  ബസ്‌ യാത്രക്കാരുടെ കണ്ണുകളിൽ പ്രകാശം.  പ്രകടനം കണ്ടത് കൊണ്ടുള്ള പ്രകാശമല്ല, മറിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇത് തീര്ന്നു കിട്ടുമല്ലോ എന്നുള്ള സമാധാനമാണ്.  നഗരത്തെ ഇളക്കി മറിച്ച് കൊണ്ടു, പീടികക്കാരുടെ  നേരെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടു അതങ്ങനെ കടന്നു പോകുകയാണ്.  പീടികക്കാരോക്കെ അവരുടെ ശത്രുക്കളാണോ എന്ന് പണ്ടൊരിക്കൽ ഇത്തരം ഒരു പ്രകടനം കാണുന്നതിനിടക്ക്,  എന്നോടൊപ്പം നിന്ന് ഇത് കാണുകയായിരുന്ന ഒരു സായിപ്പ് എന്നോട് സംശയം ചോദിച്ചത് ഞാൻ അത്തരുണത്തിൽ ഓർത്തു.  'അതെ. അവർ മുതലാളിത്തത്തിന്റെ പ്രതീകങ്ങൾ ആയതു കൊണ്ടു ശത്രുക്കൾ തന്നെ' എന്ന് ഞാൻ മറുപടി പറഞ്ഞു.

പ്രകടനത്തിന് മുന്നില് ട്രൌസറും ഷർട്ടും ധരിച്ച  കുറെ ആൾക്കാർ (അവരിൽ വൃദ്ധന്മാരും ഉണ്ട്) ലെഫ്റ്റ് റൈറ്റ് എന്ന് പറഞ്ഞു കൊണ്ടു കൈകൾ ആഞ്ഞടിച്ചു നടക്കുകയാണ്.  അവർ ആരെയും ശ്രദ്ധിക്കുന്നില്ല. അവരുടെ ദൃഷ്ടികൾ അങ്ങ് അനന്തയിലുള്ള ഏതോ വിദൂര ഭാവിയിലേക്ക് കണ്ണ് നട്ടിരിക്കുന്നത് പോലെ തോന്നി.  അമ്പല പറമ്പിലെ താലി പൊലികളിൽ, താല മേന്തിയ കന്യകമാരുടെ മിഴികൾ അങ്ങ് അകലങ്ങളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന കാമുകരുടെ  കണ്ണുകളെ തേടുന്നത് പോലെ.  ഒരു വല്ലാത്ത നിർവൃതി എല്ലാവരുടെയും മുഖത്ത് ഉള്ളത് പോലെ തോന്നി.  അടിക്കാൻ പറ്റാത്തവന് മനസ്സ് കൊണ്ടു ഒരു അടി കൊടുത്തതിലുള്ള ഒരു സംതൃപ്തി .

അങ്ങനെ ഇരിക്കെ ആ ആൾ കൂട്ടത്തിനിടയിൽ നിന്ന് സൂചി പോലെ പാഞ്ഞു വന്ന എന്തോ  ഒന്ന് എന്റെ കണ്ണുകളിൽ തടഞ്ഞു.  സൂക്ഷിച്ചു നോക്കി. അപ്പോഴാ മനസ്സിലായത്‌ ആരുടെയോ നോട്ടമാണെന്നു.  അതിന്റെ ഉറവിടത്തിലേക്ക് ഞാൻ എന്റെ ദൃഷ്ടി പായിച്ചു. വ്യക്തമല്ലാത്ത രണ്ടു കണ്ണുകൾ എന്നെ പരിഹാസത്തോടെ നോക്കുന്നത് പോലെ.  ഒരു പുരുഷാരവം മുഴുവൻ അനന്തയിലുള്ള ഭാവിയിലേക്ക് ഉറ്റു നോക്കുമ്പോൾ , രണ്ടു കണ്ണുകൾ മാത്രം വഴി തെറ്റി ഈ ഉള്ളവന്റെ കണ്ണുകളിലേക്കു. ഞാൻ ആരാണപ്പാ അതിനു മാത്രം. വീണ്ടും  നോക്കി. ഞെട്ടി പോയി. രാമൻ.  ട്രൌസറിലും ഷർട്ടിലും.  എന്റെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി മാത്രം ഒരു നിമിഷം നോക്കിയതാണ്.  ഇപ്പോൾ അവന്റെ ദൃഷ്ടികളും അങ്ങ് അനന്തതയിലെക്കാണ്. ഒരു നിമിഷം കൊണ്ടു എന്നെ മറന്നു പോയത് പോലെ തോന്നി.

വൈകുന്നേരം പുഴക്കരയിൽ ഇരുക്കുകയായിരുന്നപ്പോൾ രാമൻ പതുങ്ങി പതുങ്ങി എന്റെ അടുത്തു വന്നു

നിനക്ക് എന്താടാ പറ്റിയത് ... ഞാൻ ചോദിച്ചു.

ഒന്നും പറയേണ്ട അവരെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി. 

രണ്ടു ചോദ്യങ്ങൾ

ചോദ്യം 1

ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആരാകുമായിരുന്നു.
ചോദ്യം നിങ്ങൾ എല്ലാവരോടുമാണ്
(ചോദ്യം കേട്ട എല്ലാവരും നാണിച്ചു പോയി )


ചോദ്യം 2.
ക്രിസ്തു ഇന്ന് ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ വീണ്ടും അദ്ധേഹത്തെ ക്രൂശിക്കുമായിരുന്നോ?
ചോദ്യം എല്ലാവരോടുമാണ്
(എല്ലാവരും അത് കേട്ട് വീണ്ടും നാണിച്ചു പോയി)

നീ ജനിച്ച ലോകം

എന്റെ ഭയപ്പാടിൽ
എനിക്ക് നിന്റെ കൂട്ട് വേണ്ട
പക്ഷെ എന്റെ നന്മയിൽ
നീ എനിക്ക് കൂട്ടിരിക്കുക
എനിക്ക് ശക്തി പകരുക

നീ ജനിച്ച ലോകം
നീ നടന്ന ലോകം
അതെന്റെയും നിന്റെയും ലോകം

നിന്റെ ജനനം
എന്നും ഞാനത്
ഓർത്തുകൊണ്ടെയിരിക്കും

യേശുവിന്റെ മുൻഗാമികൾ

മത്തായിയുടെ സുവിശേഷം ഒന്നാം ഭാഗത്തിൽ ക്രിസ്തുവിന്റെ മുൻഗാമികൾ എന്ന സ്ഥലത്ത്,  എഴുതിയതിന്റെ അവസാന ഭാഗം മാത്രം ഞാൻ ഇവിടെ എഴുതാം.............................................................................................................................................
ബാബിലോനിലേക്ക് നാട് കടതപ്പെട്ടതിനു ശേഷം യേശുവിന്റെ ജനനം വരെ ഉള്ള കാലഘട്ടത്തിൽ താഴെ പറയുന്നവർ ആയിരുന്നു അദ്ധേഹത്തിന്റെ പൂർവ്വികർ ................................................എലിഉദ് , എലീസർ , മത്താൻ, ജേക്കബ്‌, പിന്നെ മേരിയെ വിവാഹം കഴിച്ച ജോസഫ്‌

പക്ഷെ എനിക്ക് മനസ്സിലാകാത്തത് ഇതാണ്.  ജോസഫിന്റെ പൂർവ്വികർ എങ്ങനെ യേശുവിന്റെ പൂർവ്വികർ ആകും.

mathew 1:12-16

കുറ്റ ബോധത്തിന്റെ ദിവസം



പ്രവാചകാ
നിന്നെ ഞാൻ ഓർക്കുന്നത്
ഒരു ദിവസം മാത്രം

നിന്നെ കുരിശിൽ കൊന്ന എനിക്ക്
ഇന്ന് കുറ്റ ബോധത്തിന്റെ ദിവസമാണ് 

യഥാർത്ഥ വിശ്വാസി

കാനന വാസിയായ ഒരു മഹർഷിക്കു രണ്ടു ശിഷ്യന്മ്മാർ ഉണ്ടായിരുന്നു. നിയോഗം കൊണ്ടെന്നു പറയാം അതിൽ ഒരുവൻ പൂർണ്ണ വിശ്വാസിയും, മറ്റവൻ പൂർണ്ണ നാസ്തികനും ആയിരുന്നു. രണ്ടുപേരും താന്താങ്ങൾക്കു തോന്നിയ രീതിയിൽ ജീവിച്ചു വന്നു എങ്കിലും നാസ്തികനായ വിദ്യാർഥി പരിസരങ്ങളെ സ്നേഹിച്ചും പക്ഷി മൃഗാതികളെ പരിപാലിച്ചും മറ്റു പല വിധ നന്മകൾ ചെയ്തും ജീവിച്ചു വന്നപ്പോൾ വിശ്വാസി അവയ്ക്ക് വിരുദ്ധമായ രീതിയിൽ ജീവിതം നയിച്ച്‌ കൊണ്ടെഇരുന്നു. സന്ധ്യാ നേരങ്ങളിൽ വിശ്വാസി സ്തുതി ഗീതങ്ങൾ പാടുന്ന നേരം, മറ്റവൻ ദൈവത്തെ ചീത്ത പറയുക മാത്രമായിരുന്നു ചെയ്തത് എന്ന വ്യത്യാസം മാത്രം. നാസ്തികന്റെ ഇത്തരം ദൈവ നിന്ദകൾ വിശ്വാസിക്ക് സഹിക്കാതാവുകയും , ദൈവ കോപത്തെ കുറിച്ചുള്ള താക്കീതുകൾ ഫലിക്കാതാവുകയും ചെയ്തപ്പോൾ അവൻ ഗുരു സന്നിധിയിൽ തന്റെ പ്രയാസങ്ങൾ ഉണര്ത്തിക്കുകയും പ്രസ്തുത ശിഷ്യനെ ശാസിക്കണമെന്ന് ഗുരുവിനോട് അഭ്യർതിക്കുകയും ചെയ്തു. അതിൻ പ്രകാരം ഗുരു രണ്ടു പേരെയും തന്റെ ആശ്രമത്തിലേക്കു ക്ഷണിക്കുകയും അവരോടു താഴെ പറയുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുന്നു.

വിശ്വാസി ദൈവമുണ്ടെന്നു അറിയുന്നവനാണ്.
പക്ഷെ അത് കൊണ്ടു ദൈവത്തിനു വിശ്വാസിയെ അറിയണമെന്നില്ല.

നാസ്തികൻ ദൈവമുണ്ടെന്നു അറിയാത്തവനാണ്
ഇല്ലാത്ത ഒന്നിനെ നമുക്ക് ഭർസിക്കാനാവില്ല
ദൈവത്തെ ഭർസിക്കുന്ന നീ നാസ്തികനല്ല.
ചീത്ത വിളിക്കുമ്പോഴും നിനക്കറിയാം
ഈ ദൈവം നിന്നെ ശിക്ഷിക്കില്ലെന്ന്
കാരണം അദ്ദേഹത്തിന് നിനക്കെതിരു നില്ക്കാൻ
കാരണങ്ങൾ ഒന്നും ഇല്ലെന്നു നിനക്കറിയാം
വാക്കുകളുടെ ധാരാളിത്തത്തിൽ തളര്ന്നു പോകാത്ത
ദൈവത്തെയാണ് നീ വിശ്വസിക്കുന്നത്
നീയാണ് യഥാർത്ഥ വിശ്വാസി

ചില പ്രാർഥനാ രീതികൾ

പ്രാര്ത്ഥന പലവിധം
1. വീഡിയോ പ്രാര്ത്ഥന -- വിഗ്രഹത്തിന്റെ ഒരു 200 മീറ്റർ അകലെ നിന്നാണ് വീഡിയോ പ്രാര്ത്ഥന തുടങ്ങുന്നത്. കൈകൾ കൂപ്പി ഒരു വീഡിയോ ഗ്രാഫറെ പോലെ വിഗ്രഹത്തിന്റെ അടുത്തേക്ക് നടന്നടുക്കുന്ന രീതിയാണ് ഇത്. സ്ത്രീകളാണെങ്കിൽ കൈ മാറിടത്തിന്റെ ഉയരത്തിൽ കൃത്യമായി വച്ച് മുന്നോട്ടു നീങ്ങുകയാണെങ്കിൽ പുരുഷന്മാർ കൈകൾ ഉയർത്തി ആകാശത്ത് കൂടെയും വിഗ്രഹത്തെ സ്കാൻ ചെയ്യുന്നത് കാണാം. സിനിമയിലെ ട്രാക്കിംഗ് ഷോട്ടിനു സമാനമായ രീതിയാണ് ഇത്.
2. പീപിംഗ് പ്രാര്ത്ഥന -- വിഗ്രഹത്തെ ഒളിഞ്ഞു നോക്കുന്ന രീതിയാണ് ഇത്. ആൾ തിരക്കിനിടയിൽ പലരും ഇങ്ങനെയാണ് പ്രാര്തിക്കുക
3. ക്ലോസ് അപ്പ്‌ പ്രാര്ത്ഥന --- സിനിമയിലെ ക്ലോസ് അപ്പ്‌ പോലെ വിഗ്രഹത്തിന്റെ എത്ര അടുത്തു വരാൻ പറ്റുമോ അത്രയും അടുത്തു വന്നു പ്രാര്തിക്കുന്ന രീതി. ദൂരെയുള്ളവരെ പടച്ചോന് കാണാൻ കഴിയില്ല എന്ന് പൂര്ണമായും വിശ്വസിക്കുന്ന ആൾകാർ ഇത്തരം പ്രാര്തനയിലൂടെ സായൂജ്യം നേടുന്നു.

Tuesday, 23 December 2014

സാമൂഹ്യ മാധ്യമങ്ങൾ നിരോധിക്കപ്പെടെണ്ടതാണോ

വല്ലാത്തൊരു തെറ്റി ധാരണയിൽ നിന്ന് ഉത്ഭവിച്ച അഭിപ്രായമാണ് ഇത്. പണ്ടു റോഡിൽ കാറുകൾ ഇറങ്ങിയ കാലം മുതൽ നാം കേൾക്കുന്നതാണ് ഇത്. അന്ന് പറഞ്ഞത് പക്ഷെ കാള വണ്ടിക്കാരന്റെ തൊഴിൽ നഷ്ടത്തെ കുറിച്ചായിരുന്നു. പക്ഷെ കാറുകൾ പതിനായിരക്കണക്കിനു വന്നു, കാള വണ്ടിക്കാരൻ അതിന്റെ ഡ്രൈവർ ആയി. പിന്നെ എന്തൊക്കെയോ വന്നു, ആരൊക്കെയോ എതിർത്തു. പക്ഷെ എതിർപ്പുകളെ ത്രിണ വൽകരിച്ച് കൊണ്ടു ശാസ്ത്രം വളർന്നു. നമ്മൾ വൈദ്യുത ദീപത്തിനു താഴെ ഇരുന്നു വായിക്കുന്നു. രോഗികളെ എടുത്തു കൊണ്ടു വിമാനത്തിൽ വിദേശത്തേക്ക് പറക്കുന്നു..........അങ്ങനെ എന്തൊക്കെ. അതിനെ കുറിച്ച് ഇവിടെ അധികം എഴുതുന്നത്‌ തന്നെ ശരിയല്ല..

ശരിക്കും പറഞ്ഞാൽ നിങ്ങൾ ഇവിടെ ചൂണ്ടി കാണിച്ച പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. അത് മറ്റു പല രൂപങ്ങളിൽ ആദി മനുഷ്യന്റെ കാലം തൊട്ടേ ഉണ്ടായിരുന്നു. കല്ല്‌ കൊണ്ടുള്ള ആയുധം എന്റെ വലിയച്ചൻ കണ്ടു പിടിച്ചത് വേരുകൾ കിളചെടുക്കാനും മാനിനെ എറിഞ്ഞു കൊല്ലാനും തന്നെ ആയിരുന്നു. പക്ഷെ കായേൻ അതെ ആയുധം ഉപയോഗിച്ച് തന്റെ സഹോദരൻ ആബേലിനെ കൊന്നു. പണിയായുധങ്ങൾ ഇരു തല മൂർച്ചയുള്ള വാളുകൾ പോലെ ആണ്. ചില സമയങ്ങളിൽ അവ അനേകം തലകളും എല്ലാ തലകളിലും മൂർച്ച ഏറിയതുമായ വാളിനെയും പോലെ ആണ്. ഉപയോഗിക്കുന്നവന്റെ കൈകളിൽ അത് എന്തും ആകാം. അതിനെ നമുക്ക് കുറ്റം പറയാൻ ആവില്ല. കാരണം, ചിന്തയില്ലാത്ത , ജീവനില്ലാത്ത നിരുപദ്രവിയായ ഒരു വസ്തു മാത്രമാണ് അത്. ഇതൊക്കെ ഉള്ള മനുഷ്യൻ അത് എടുത്തു കളിക്കുമ്പോൾ പ്രശ്നമാകുന്നു എങ്കിൽ, നമ്മൾ നമ്മളെ തന്നെ ആണ് നിയന്ത്രിക്കേണ്ടത്.

യന്ത്രങ്ങൾ നമ്മുടെ രണ്ടാം കൈകൾ മാത്രമാണ് . അല്ലാതെ അതിനെ നമ്മുടെ യജമാനനായി വളരാൻ അനുവദിക്കരുത്.

പർദ്ദ

വ്യക്തി പരമായി ഞാൻ പര്ധയെ അനുകൂലിക്കുന്ന മനുഷ്യൻ അല്ല .  അതിനു എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. അത് മിക്കതും ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.  ശരീരം മൂടി പുതച്ചു എപ്പോഴും കഴിയുന്നത്‌ ആരോഗ്യത്തിനു ഹാനികരമാണെന്ന്,  എസ്കിമോകളുടെ ചെറിയ ആയുര്ധൈർഗ്യം നോക്കി ചില ഗവേഷകർ വിലയിരുത്തിയിട്ടുണ്ട്.  അത് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യക്ക് ഏതോ ഒരു അജ്ഞാത ചർമ രോഗം വന്നപ്പോൾ ഡോക്ടര പറഞ്ഞത്,  ചർമത്തിന് സൂര്യ പ്രകാശം തീരെ കിട്ടാത്തത് കൊണ്ടു വരുന്ന അസുഖമാണ് ഇത് എന്നും, കഴിയുന്നതും ശരീര ഭാഗങ്ങളിൽ വെയില് കൊള്ളിച്ചു കൊണ്ടെ ഇതിനെ മാറ്റാൻ കഴിയുകയുള്ളൂ എന്നും.  അധിക  വസ്ത്രം ഒഴിവാക്കാനും അദ്ദേഹം ഉപദേശിച്ചു. പക്ഷെ അത് കൊണ്ടു എന്റെ ഭാര്യ നാളെ ഒരു പീടികയിൽ പോയി ഒരു പരധ വാങ്ങിച്ചു അണിയുന്നതിനെ ഞാൻ എതിർക്കില്ല. കാരണം നഗ്നതയെ കുറിച്ച് എന്റെ മനസ്സിലുള്ള ധാരണകളെ അത് ഒരു തരത്തിലും തുരംഗം വെക്കില്ല എന്ന് എനിക്ക് ബോധമുള്ളത് കൊണ്ടാണ് . (ഇത് ഞാൻ ആദ്യമേ പറഞ്ഞു കളയുന്നത്, ഇവിടെ ഇത് വായിക്കുന്ന ആരെങ്കിലും, താൻ തന്റെ ഭാര്യയെ കുപ്പായമിടാതെ നടക്കുവാൻ അനുവദിക്കുമോ എന്ന്  ചോദിച്ചു കളയും എന്ന് വിചാരിക്കുന്നത് കൊണ്ടാണ്.  അവരുടെ പ്രസ്തുത സംശയത്തിനു ഇത് ഉത്തരം ആകുമെന്ന് ഞാൻ കരുതുന്നു)

മുൻപ് ഒരു അദ്ധ്യാപകൻ  പര്ധയെ കുറിച്ച് പറഞ്ഞതിനെ ഞാൻ പൂർണമായും അംഗീകരിക്കുന്നു..  തന്റെ മതത്തിൽ നില നിൽക്കുന്ന  ഒരു പ്രവണത ഒരു അനാചാരമാണെന്ന് അദ്ദേഹത്തിന് തോന്നുന്നു എങ്കിൽ അദ്ദേഹം അത് തുറന്നു കാണിക്കേണ്ടത് തന്നെയാണ്.  പക്ഷെ അത് കേൾക്കുന്ന എല്ലാവരും, അത് അങ്ങീകരിക്കണം എന്ന് അദ്ദേഹം നിര്ബന്ധിക്കുകയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

പക്ഷെ തന്റെ മതത്തിൽ വസ്ത്ര സദാചാരം നിര്ബന്ധമായും നടപ്പാക്കണം എന്ന് ആഗ്രഹിക്കുന്ന വേറൊരു മത വിശ്വാസിക്ക് , ഈ പര്ധയെ എതിര്ക്കാൻ അവകാശമുണ്ടോ.  ഇല്ല എന്ന് ഞാൻ പറയുന്നു.  അവർ അതിനു കാരണം പറയുന്നത് ശാസ്ത്രം തന്നെ എങ്കിലും (ഉഷ്ണ മേഖലയിലെ ചൂടിനു കറുത്ത വസ്ത്രം നല്ലതല്ല എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ) അത് ഞാൻ അംഗീകരിച്ചു  കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല.  കാരണം ഇതാണ്.

വസ്ത്രങ്ങളുടെ കാര്യത്തിൽ ആധുനിക ശാസ്ത്രം പലതും പറഞ്ഞിട്ടുണ്ട്.  ഈ പറഞ്ഞവർ അത് മുഴുവൻ അംഗീകരിക്കാൻ തയ്യാറാകുന്നു എങ്കിൽ അവർ ഈ പറയുന്നതിന് യുക്തി ഉണ്ട് എന്ന് ഞാൻ സമ്മതിച്ചു കൊടുക്കാം.  സൂര്യ പ്രകാശം നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തിനും ആവശ്യമാണെന്നും ആയതു കൊണ്ടു അൽപ നേരമെങ്കിലും നഗ്നരായി സൂര്യ സ്നാനം നടത്തേണ്ടത് ഉത്തമമായ ആരോഗ്യത്തിനു നല്ലതാണ് എന്നും  നമ്മുടെ ആധുനിക ശാസ്ത്രം പറഞ്ഞിട്ടുണ്ട്.  പാശ്ചാത്യൻ പക്ഷെ അത് കാര്യമായി എടുത്തു.  അതോടെ ആണ് അവൻ സൂര്യ സ്നാനം ആരംഭിച്ചു നാട്ടിലെ   അവന്റെ കടപ്പുറ ങ്ങളിലും, ഇവിടെ വന്നാൽ ഇവിടത്തെ കടപ്പുറ ങ്ങളിലും, കുപ്പായമിടാതെ നടക്കാൻ തുടങ്ങിയത്. നമ്മൾ അത് പ്രായോഗികമാക്കിയില്ലെങ്കിലും അത് പൂര്ണ്ണമായും വിശ്വസിക്കുന്നവരെ അത് പ്രയോഗത്തിൽ വരുത്താൻ നാം സമ്മതിക്കുമോ എന്ന് അറിയില്ല  ഇന്നും നമ്മള് അത് പൂര്ണമായി അങ്ങീകരിചിട്ടില്ല. പാശ്ചാത്യര്  അത് ചെയ്താലും നമ്മള് അത് നോക്കി കോപ്പി അടിക്കേണ്ട എന്നാണു നാം പറയുന്നത്.  നമ്മുടെ ശാസ്ത്രാഭിമുഖ്യം അത്രയൊക്കെയേ ഉള്ളൂ.

പിന്നെ ഉള്ള ഒരു പ്രശ്നമായി അവർ പറയുന്നത് ഇതാണ്. മുഖം മൂടി നടക്കുന്നത് സമൂഹത്തിൽ പല അസൌകര്യങ്ങളും ഉണ്ടാക്കുന്നു. വോട്ട് ചെയ്യുമ്പോൾ പ്രശ്നം..... അങ്ങനെ പലതും.  അങ്ങനെ എങ്കിൽ അത്തരം സന്ദർഭങ്ങളിൽ അത് ഒഴിവാക്കണം എന്ന് നിർബന്ധിച്ചാൽ പോരെ (എത്രയോ തവണ പ്രിസൈടിംഗ് അപ്പീസരായി പ്രവര്ത്തിച്ച എനിക്ക് അറിയാം, അത്തരം ഒരു നിര്ബന്ധതിന്റെ ആവശ്യം ഒരിക്കലും ഉണ്ടായിട്ടില്ല എന്ന്. ) .  ഒരു ഓപറേഷൻ മേശയിൽ ഒരു സ്ത്രീ നഗ്നയായി കിടക്കണം എന്നുള്ളത് കൊണ്ടു അവള് ജീവിത കാലം മുഴുവൻ നഗ്നയായി നടക്കണം എന്ന് നിർബന്ധിക്കാമൊ.

ചൂരിദാർ, മാക്സി, മിനി, മിഡി, കുർത്ത, ധാവണി, കോവണി, പാന്റു, ടൈ, തൊപ്പി, ചിപ്പി, ജീൻസ്...... എന്നിങ്ങനെ ഉള്ള പതിനായിര ക്കണക്കിന് വസ്‌ത്രങ്ങൾ അനുവദിച്ച എനിക്ക്, അതിനിടയിൽ ഒരു പർദ്ദ കൂടെ അനുവദിക്കുന്നതിന് ഒരു വിഷമവും ഇല്ല.  പ്രത്യേകിച്ചും എന്റെ ദൈനം ദിന ജീവിതത്തിൽ അതെനിക്ക് ഒരു തരത്തിലുള്ള പ്രയാസവും ഉണ്ടാക്കില്ല എന്ന പൂർണ്ണ ബോധം എനിക്ക് ഉള്ളത് കൊണ്ടു 

UNIFORM DRESS CODE

നമ്മുടെ നാട് പുരോഗമിച്ചു എന്ന് ഞാൻ പറയുക, ഒരു സർകാരാപ്പീസിൽ പോയി വരി വരിയായി നിൽക്കാതെ ആർക്കും കൈക്കൂലി കൊടുക്കാതെ കാര്യം നേടുമ്പോഴാണ്. നമ്മുടെ റോഡുകൾ വർഷങ്ങൾക്കു ശേഷവും യാതൊരു കുഴപ്പവും കൂടാതെ നിന്ന് പോകുമ്പോഴാണ്. എന്റെ ഭാവനയിലുള്ള രാമ രാജ്യം എന്നത് അതാണ്‌. എല്ലാവരും പരസ്പരം സ്നേഹിക്കുകയും, അഴിമതി ഇല്ലാതാവുകയും, ക്രൂരത എന്നത് മറന്നു പോകുകയും, അങ്ങനെ വെറും നന്മയിൽ മാത്രം ജീവിക്കുകയും ചെയ്യുന്നു ഒരു തലമുറ. അത് ഒരു ഉടോപ്യൻ ചിന്തയാണെന്നു പലരും പറയുമെങ്കിലും, നമുക്ക് അതിനു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യാവുന്നതല്ലേ. സ്കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികളെ പോലെ എല്ലാവരും ഒരേ തരത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ചിരിക്കണമെന്നു എനിക്ക് ഒരു നിർബന്ധവുമില്ല. തലയിൽ തലപ്പാവ് ഞാൻ ധരിക്കാത്തത് കൊണ്ടു നിനക്കതു പാടില്ല എന്ന് ഞാൻ പറയില്ല.   വസ്ത്ര കാര്യത്തിൽ തുലനത വേണമെന്ന് നിർബന്ധം പിടിക്കുന്നവർ എല്ലാ പൗരൻമ്മാർക്കും ഒരേ യുനിഫോം വേണമെന്ന് നിർബന്ധം പിടിക്കാനും സാധ്യതയുണ്ട്.. ചൈനയിൽ പണ്ടു മാവോ സൂട്ട് പ്രചാരത്തിൽ കൊണ്ടു വരണം എന്ന് വിചാരിച്ചിട്ട് അത് പിൽക്കാലത്ത്‌ ദയനീയമായി പരാജയപ്പെട്ടത് ഞാൻ ഇപ്പോൾ ഓർക്കുന്നു

നഗ്നതാ ബോധം

നഗ്നതയെ കുറിച്ച് ഓരോ മനുഷ്യർക്കും ഓരോ തരം ബോധമാണ് ഉള്ളത് . നമുക്ക് നഗ്നതയായി തോന്നാത്തത് മറ്റു ചിലർക്ക് നഗ്നതയായി തോന്നുന്നതിനെ ആണ് നാം ഇവിടെ എതിർക്കുന്നത്. അതെ മാന ദണ്ഡം വച്ച് മുന്നോട്ടു നീങ്ങിയാൽ നമുക്ക് കുറച്ചു കൂടെ നഗ്നത അനുവദിക്കാനും പറ്റുമല്ലോ. പക്ഷെ അത് നാം അംഗീകരിക്കുന്നുണ്ടോ. ഒരു സ്ഥലത്ത് നാം ശരീരം മൂടിക്കെട്ടി നടക്കുന്നതിനെ എതിർക്കുന്നു. മറ്റൊരിടത്ത് അതെ നാം ശരീരം കുറച്ചു അധികം പ്രദർശിപ്പിക്കുന്നതിനെ എതിർക്കുന്നു. ശരിക്കും നമ്മുടെ പരിധി എവിടെയാണ്. അത് ആരാണ് നിശ്ചയിക്കുന്നത്.

നമ്മൾ ദുരാചാരം എന്ന് വിശ്വസിക്കുന്നത് നമ്മുടെ നാട്ടിൽ തന്നെയുള്ള ചിലർക്ക് സദാചാരമായി തീരുന്നത് നമ്മളെ വല്ലാതെ ചൊടിപ്പിക്കുന്നു. അവരുടെ ന്യായം , നമ്മുടെ അന്യായവും, അവരുടെ അന്യായം നമ്മുടെ ന്യായവും ആയി തീരുന്നു. എല്ലായിടത്തും ആപേക്ഷികത വിളയാടുന്നു.

Monday, 22 December 2014

വാക്സിനുകൾ

നാം കുത്തി വെക്കുന്ന വാക്സിനുകൾ ഫല പ്രദമാണോ എന്നറിയാൻ വല്ല വഴികളും ഉണ്ടോ. വാക്സിൻ കുത്തി വച്ച ചിലർക്കെങ്കിലും രോഗം വരുമ്പോൾ, ചോദിച്ചു പോകുന്ന ചോദ്യമാണ് ഇത്.

പണ്ടൊരിക്കൽ നമ്മുടെ ആപ്പീസിൽ ഒരാള് ഒരു ഉപകരണം കൊണ്ടു വന്നു. ഒരു ചെറിയ ഉപകരണം. നമ്മുടെ വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയുടെ ടുബിൽ ഇത് ഘടിപ്പിച്ചാൽ ഗ്യാസ് ഉപയോഗം പത്തു ശതമാനം കണ്ടു കുറയും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് അയാള് അവകാശപ്പെട്ടു. പലരും അത് വാങ്ങിച്ചു. എന്നോട് ചോദിച്ചപ്പോൾ ഞാൻ അയാളോട് ഒരു ചോദ്യം മാത്രം ചോദിച്ചു. ഈ പത്തു ശതമാനം ലാഭം എന്നത് നമുക്ക് എങ്ങനെ മനസ്സിലാകും എന്ന് . അപ്പോൾ അയാള് പറഞ്ഞു മനസ്സിലാകും എന്ന്. അപ്പോൾ വീണ്ടും ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അയാള് ഒന്നും പറയാതെ പോയി. വാക്സിനു കളുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. അവയെ കൊണ്ടു എന്തെങ്കിലും ഗുണം ഉണ്ട് എന്നതിന് തെളിവുകലൊന്നും ഇല്ല. ഞാൻ മറ്റൊരു സംഭവം പറയാം. നമ്മുടെ പട്ടിക്കു ഭ്രാന്തിനു വാക്സിൻ എടുത്തപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു 'ഇനി മറ്റുള്ള ഭ്രാന്തൻ നായകൾ കടിച്ചാൽ പേടിക്കാൻ ഒന്നും ഇല്ലല്ലോ എന്ന്. അപ്പോൾ അയാള് പറഞ്ഞു 'വേറെ നായകൾ കടിച്ചാൽ പ്രത്യേകം കൂട്ടിൽ ആരും ഇടപെടാതെ കെട്ടിയിടണം എന്ന്. അതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ചുരുക്കമായി കുത്തി വെപ്പ് എടുത്ത നായ്ക്കളിൽ ഭ്രാന്തു വരുന്നതായി കണ്ടെത്തിയിട്ടുണ്ട് എന്ന്. അപ്പോൾ പിന്നെ ഇതിന്റെ ആവശ്യം എന്ത് . ഭ്രാന്തൻ നായകൾ കടിച്ചതിനു മനുഷ്യന് വാക്സിൻ കൊടുത്തതിനു ശേഷവും കുറെ പേര് മരിച്ചതായി എനിക്കറിയാം. (അതിൽ എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ട്). ഞാൻ അത് ഒരു ഡോക്ടറോട് ചോദിച്ചപ്പോൾ അയാള് പറഞ്ഞു ഒരു ചെറിയ ശതമാനം പരാജയം ഏതു ചികിത്സയിലും ഉണ്ടാകും എന്ന്. പക്ഷെ ഇത് അങ്ങനെ അല്ല. കാരണം ഇത് ചെറിയ ശതമാനം അല്ല. കാരണം താഴെ പറയുന്ന കണക്കുകൾ ശ്രദ്ധിക്കുക.

ഭ്രാന്തൻ നായ കടിക്കുന്ന മനുഷ്യരിൽ 60 ശതമാനം ആൾക്കാർ ഇമ്മ്യുൻ ആണെന്ന് പൊതുവെ പറയപ്പെടുന്നു. അതായത് 100 പേരെ കടിച്ചു ആരും ചികിൽസിക്കാതിരുന്നാൽ പോലും 40 പേരെ മരിക്കുന്നുള്ളൂ. പക്ഷെ ഇവിടെ ഉള്ള സ്ഥിതി എന്താണ്. ഭ്രാന്തിന്റെ വാക്സിൻ ഇന്ന് ഉപയോഗിക്കുന്ന 100 പേരിൽ ഭൂരി ഭാഗം പേരും വെറും സംശയത്തിന്റെ പേരിൽ മാത്രമാണ് കുത്തിവെക്കുന്നത്. നിങ്ങളുടെ വീട്ടില് വളര്ത്തുന്ന നായ കടിച്ചാൽ പോലും കുത്തി വെപ്പ് എടുക്കാനാണ് ഡോക്ടർ ഉപദേശിക്കുക. എന്റെ ഒരു സുഹൃത്തിന്റെ മകളെ കാക്ക കൊത്തിയപ്പോൾ ഡോക്ടർ വാക്സിൻ എടുക്കാൻ പറഞ്ഞത്രേ. അപ്പോൾ മേൽ പറഞ്ഞ ഈ 100 ഇൽ ഒരു 70 എങ്കിലും വെറുതെ കുത്തുന്നതാണ് എന്ന് അർഥം. ബാക്കിയുള്ള 30 ഇൽ കണക്കു പ്രകാരം 60 ശതമാനം അഥവാ 18 പേര് ഇമ്മ്യുൻ ആണ്. പിന്നെ ബാക്കി 12 പേര് മാത്രമേ ഒരു ചികിത്സയും എടുത്തില്ലെങ്കിൽ ചാകാൻ സാധ്യതയുള്ളൂ. അതായത് മേലെ പറഞ്ഞ 100 പേരിൽ 12 പേര് മാത്രമേ ഒരു ചികിത്സയും എടുത്തില്ലെങ്കിൽ ചാകാൻ പാടുള്ളൂ. ചികിത്സ എടുത്തതിനു ശേഷവും എത്ര പേര് മരിക്കുന്നു എന്നുള്ളതിനെ കുറിച്ച് പഠനം നടത്തേണ്ടതാണ് (60 ശതമാനം ആൾകാർ രാബീസ് വൈറസിനെ ചെറുക്കാൻ കെൽപ്പുള്ളവർ ആണെന്നുള്ളത്‌ ഞാൻ വർഷങ്ങൾക്കു മുൻപേ കേട്ടതാണ്. ചികിത്സ എന്നത് വെറും കച്ചവടം മാത്രമായി തീർന്ന ഇന്ന് ആരെങ്കിലും ഇത് പറഞ്ഞു നടക്കും എന്ന് തോന്നുന്നില്ല.)

ഒരു കൊതുക് കവിത

മണ്ടോടി രമേശനെ കൊതുക് കടിക്കാറില്ല.
മഴ നനയാതിരിക്കാനാണ് കൊതുകുകൾ വീട്ടിൽ കയറുന്നത്. 
ഒരു കൂട് നിര്മിച്ച് കൊടുത്തു തീര്ക്കാവുന്ന പ്രശനമേ ഉള്ളൂ.
വെയിൽ കൊള്ളാതിരിക്കാനാണ് കൊതുകുകൾ വീട്ടിൽ കയറുന്നത്. 
ഒരു കുട വാങ്ങിച്ചു കൊടുത്തു തീർകാവുന്നതെ ഉള്ളൂ.
ഇരുട്ടിനെ പേടിച്ചാണ് കൊതുകുകൾ വീട്ടിൽ കയറുന്നത് . 
ഒരു ടോർച്ച് വാങ്ങിച്ചു കൊടുത്തു ഒതുക്കാവുന്നത്തെ ഉള്ളൂ .

കൊതുകുകളെ കുറിച്ചുള്ള ചില അന്ധ വിശ്വാസങ്ങൾ

ഇന്നലെ ഒരു ചെറിയ കുട്ടി എന്നോട് താഴെ പറയുന്ന ഒരു സംശയം ചോദിച്ചു.

അസുഖമുള്ള ഒരാളെ കൊതുക് കടിച്ചാൽ അയാളുടെ ചോരയിൽ നിന്ന് രോഗാണുക്കൾ കൊതുകിന്റെ ശരീരത്തിലേക്ക് കടക്കുകയും, പിന്നെ ആ കൊതുക് കടിക്കുന്ന ആളുകളിൽ രോഗം പകരുകയും ചെയ്യും എന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ ആദ്യം പറഞ്ഞ ആളിൽ അസുഖം വന്നത് എങ്ങനെ ആണ്.

കൊതുകുകളെ കുറിച്ചുള്ള നമ്മുടെ ധാരണകളിൽ തിരുത്തലുകൾ ആവശ്യമാണെന്ന് തോന്നുന്നു.

ഈ കാര്യത്തിലുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. അത് കൊണ്ടു തന്നെ താഴെ പറയുന്ന കാര്യങ്ങളിൽ ശാസ്ത്രീയത ഇല്ലാതിരിക്കാനൊ, ചില സമയങ്ങളിൽ അവ വെറും വിഡ്ഢിത്തങ്ങൾ മാത്രമായിരിക്കാനൊ സാധ്യതകൾ ഉണ്ടെന്നു ആദ്യമേ സമ്മതിക്കുന്നു. ഇക്കാര്യത്തിൽ ആധികാരികമായ അറിവുള്ളവർ ഈ പംക്തികളിലൂടെ എന്നെ തിരുത്തി തരുമെന്ന് വിശ്വസിക്കുന്നു.

പറന്നു നടക്കുന്ന കൊതുകുകളെ പരീക്ഷണ ശാലകളിൽ കൊണ്ടു വന്നു പരിശോധിക്കുമ്പോൾ അവയുടെ ശരീരത്തിൽ രോഗാണുക്കൾ കണ്ടെത്തുന്നത് കൊണ്ടായിരിക്കാം കൊതുകുകൾ രോഗ വാഹകർ എന്ന് നാം മുദ്രകുത്തുന്നത്. കൊതുകുകൾ സ്വയം രോഗാണു സൃഷ്ടാക്കൾ അല്ല എന്ന് നമുക്ക് അറിയാം. ഈ പറഞ്ഞ രോഗാണുക്കൾ എല്ലാം അവയുടെ ശരീരത്തിൽ മറ്റേതോ ഉറവിടത്തിൽ നിന്ന് വന്നെത്തുന്നതാണ്. ഏതാണ് ആ ഉറവിടം എന്ന് പരിശോധിക്കാൻ ആരെങ്കിലും മിനക്കെട്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. രോഗ ബാധിതനായ മനുഷ്യൻ തന്നെയാണ് അതിന്റെ ഉറവിടം എങ്കിലോ.

ശരീരത്തെ രോഗ ഗ്രസ്തമാക്കുന്നതിൽ രോഗാണുക്കൾക്കുള്ള കഴിവിന് പരിമിതികൾ ഉണ്ടെന്നു പല ബിഷഗ്വരന്മ്മാരും സംശയിക്കുന്നു. രോഗികളിൽ കണ്ടെത്തുന്ന രോഗാണുക്കൾ, രോഗിയിൽ രോഗം ഉണ്ടാക്കാൻ വേണ്ടി കയറി കൂടിയവ അല്ലെന്നും, ഒരാള് രോഗിയാകുമ്പോൾ അയാളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ശക്തി ക്ഷയം മുതലെടുത്ത്‌ രോഗാണുക്കൾ അയാളുടെ ശരീരത്തിൽ കയറി കൂടുകയാണെന്നും വാദിക്കുന്ന ഡോക്ടർ മാറും ഉണ്ട്. നമ്മുടെ ചുറ്റും എല്ലാ വിധ രോഗാണുക്കളും വസിക്കുന്നു. പക്ഷെ നമ്മളിൽ എല്ലാവർക്കും ഒരു പോലെ രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന കാര്യം പോലും സമര്തിക്കുന്നത്, രോഗാണുക്കൾക്ക് രോഗം സൃഷ്ടിക്കാൻ കഴിവില്ലെന്നോ, അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു പരിമിതികൾ ഉണ്ടെന്നോ ആണ്. കൊതുകിനെ പ്രതികൂട്ടിലാക്കുന്നത്, ഇനി അങ്ങോട്ട്‌ വളരെ സൂക്ഷിച്ചു വേണമെന്ന് ഞാൻ കരുതുന്നു.

മലേറിയ രോഗം കൊതുക് പരത്തുന്ന രോഗമാണല്ലോ. അതിനു കാരണമായിട്ടുള്ളത് പ്ലസ്മോടിയം എന്ന പേരുള്ള ചെറു ജീവികൾ ആണ്. അവ അനോഫിലീസ് കൊതുകുകളിലൂടെ പകരുന്നതായാണ് നാം പഠിച്ചിട്ടുള്ളത്. പക്ഷെ മലെരിയയെ കുറിച്ചുള്ള നൂതനമായ അറിവുകൾ ഇപ്രകാരമാണ്. പ്ലാസ്മോടിയം എന്ന പേരുള്ള ഈ ചെറു ജീവികൾ കൊതുകിന്റെ ശരീരത്തിൽ പ്രവേശിക്കുന്നു എങ്കിലും അവയിൽ 90 ശതമാനവും കൊതുകിന്റെ ശരീരത്തിൽ നശിപ്പിക്കപ്പെടുകയാണ്. ഇവിടെ രോഗ പ്രചാരകൻ എന്ന ദുഷ്പെരുള്ള പാവപ്പെട്ട കൊതുക് രോഗ കാരണമായ ജീവികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം നവീന ഗവേഷകർ വളരെ കൌതുകത്തോടെ ആണ് കാണുന്നത്